Month: March 2024

  • Kerala

    പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയിൽ

    തിരുവനന്തപുരം:  പ്രണയം നിരസിച്ചതിന് പ്രാവച്ചമ്ബലത്ത് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്ബലം അരിക്കടമുക്ക് അനസ് മന്‍സിലില്‍ ആരിഫിനെ (19) പോലീസ് പിടികൂടി. തമിഴ്നാട് കുളച്ചലില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. എം.ജി. കോളേജ് വിദ്യാര്‍ഥിനിയെയാണ് കഴുത്തില്‍ മുറിവേല്‍പ്പിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. പ്രാവച്ചമ്ബലം കോണ്‍വെന്റ് റോഡില്‍ പൊറ്റവിളയില്‍ വെച്ച്‌ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിവേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പിടിയിലായ ആരിഫിനെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സി.ഐ. പ്രജീഷ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്.

    Read More »
  • NEWS

    ഖത്തറില്‍ മലയാളി ബാലിക മരിച്ചു

    ദോഹ: ഖത്തറില്‍ മലയാളി ബാലിക മരിച്ചു. ഖത്തറിലെ വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണാണ് ജന്നാ ജമീല എന്ന ഏഴു വയസ്സുകാരി മരിച്ചത്. കോഴിക്കോട് അരീക്കാട് വലിയപറമ്ബില്‍ മുഹമ്മദ് സിറാജ്-ഷബ്നാസ് ദമ്ബതികളുടെ മകളാണ്. പൊഡാര്‍ പേള്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജന്നാ. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരൻ മുഹമ്മദ് (പൊഡാര്‍ പേള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയാണ്).

    Read More »
  • Kerala

    നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറിയത് മൂന്ന് വീടുകളിലേക്ക്; കോഴിക്കോട് ഒഴിവായത് വൻ ദുരന്തം

    കോഴിക്കോട്: നിയന്ത്രണം നഷ്ടപ്പെട്ട ബസ് ഇടിച്ചു കയറി രണ്ട് വീടിന്റെ മതിലുകളും ഒരു വീടിന്റെ സണ്‍ഷേഡും തകര്‍ന്നു. ഡ്രൈവര്‍ക്ക് തലചുറ്റല്‍ അനുഭവപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. സാരമായി പരുക്കേറ്റ ഡ്രൈവര്‍ മാറാട് സ്വദേശി വിപിനി(29) നെയും ബസ് ജീവനക്കാരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്ബിളിപ്പറമ്ബ്- മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.എം.എ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒടുമ്ബ്ര കാവില്‍താഴം റോഡ് കമ്ബിളിപ്പറമ്ബില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ഏഴേമുക്കാലോടെയാണ് അപകടമുണ്ടായത്.കമ്ബിളിയില്‍ ഹൗസില്‍ ചേക്കുട്ടിയുടെ വീടിന്റെ ഗേറ്റും മതിലും അരുണ്‍ കുമാറിന്റെ മതിലും പൊന്‍മാടത്ത് സക്കീറിന്റെ വീടിന്റെ സണ്‍ഷേഡുമാണ് തകര്‍ന്നത്. സീറ്റിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ മീഞ്ചന്ത ഫയര്‍ഫോഴസ് എത്തിയാണ് രക്ഷപ്പെടുത്തിയത്

    Read More »
  • Kerala

    മാനസിക രോഗിയായ സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസ്കൻ അറസ്റ്റില്‍

    തിരുവനന്തപുരം: മാനസിക രോഗിയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നെടുമങ്ങാട് കല്ലിയോട് തീർദ്ധംങ്കര പാർവതി ഭവനില്‍ ബൈജു ഇന്ന് വിളിക്കുന്ന രാജേഷ്കുമാറിനെ(53)യാണ് തിരുവനന്തപുരം റൂറല്‍ എസ്പി കിരണ്‍ നാരായണന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27 രാത്രി 9 മണിയോടെയാണ് ബൈജു മാനസിക രോഗിയായ 51 വയസുള്ള അയല്‍വാസിയായ സ്ത്രീയെ ആരും ഇല്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം ഇരുകാലുകളും കൂട്ടിപ്പിടിച്ചു വലിച്ചുകൊണ്ട് ബൈജുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി പീഡിപ്പിച്ചത്.  ഇത് അയല്‍വാസിയായ യുവാവ് കാണുകയും യുവാവ് പഞ്ചായത്ത്‌ മെമ്ബറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയുമായിരുന്നു. ആളുകൾ കൂടിയതോടെ ഇയാൾ വീടിന്റെ പുറകു വശം വഴി ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയതിനെ തുടർന്നാണ് പ്രത്യേക അന്വഷണസംഘം രൂപീകരിച്ചത്. നെടുമങ്ങാട് ഡിവൈഎസ്പി ബി ഗോപകുമാർ, നെടുമങ്ങാട് ഇൻസ്‌പെക്ടർ അനീഷ്  എസ്‌ഐ ഷിബു, സജു സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരാണ് ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    പിറന്നാള്‍ സമ്മാനമായി വാങ്ങിയ ബൈക്ക് മെട്രോപില്ലറിലിടിച്ച്‌ യുവാവ് മരിച്ചു

    കൊച്ചി: പിറന്നാള്‍ സമ്മാനമായി ബൈക്ക് വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ എളംകുളത്ത് മെട്രോപില്ലറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. വരാപ്പുഴ മുട്ടിനകം കണ്ണംതറയില്‍ കാഥിനാഥദുരൈയുടെ മകൻ നിഥിൻനാഥനാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. അമ്മ ഷൈനിയെ വൈറ്റില ജനതയിലുള്ള ഷോറൂമിലിരുത്തിയശേഷം ബൈക്കുമായി കടവന്ത്ര ഭാഗത്തേക്ക് വരികയായിരുന്നു നിഥിൻ. എളംകുളത്തെത്തിയപ്പോള്‍ ബൈക്ക് 825-ാംനമ്ബർ പില്ലറിലിടിക്കുകയായിരുന്നു. ഓടിക്കൂടിയവർ ഉടനെ വൈറ്റില വെല്‍കെയർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിഥിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായി ഡ്യൂക്ക് ബൈക്ക് വേണമെന്നത്. ഇതിനായി പണം സ്വരൂപിച്ച്‌ വരികയായിരുന്നു. അഡ്വാൻസ് കൊടുത്തശേഷം ഇന്നലെയാണ് ഷോറൂമിലെത്തിയത്. മാർച്ച്‌ 15നാണ് നിഥിന്റെ പിറന്നാള്‍. മൂന്നുവർഷംമുമ്ബുണ്ടായ ബൈക്ക് അപകടത്തില്‍ നിഥിന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കോതമംഗലത്തുവച്ച്‌ പോസ്റ്റില്‍ ബൈക്കിടിച്ച്‌ ഓടയില്‍വീണ് പരിക്കേറ്റ് രണ്ടാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കളമശേരി സ്കോഡ ഷോറൂമിലെ മെക്കാനിക്കാനാണ് നിഥിൻ. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയില്‍. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

    Read More »
  • Kerala

    സ്കൂള്‍ ബസിടിച്ച്‌ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

    മാനന്തവാടി: സ്കൂള്‍ ബസ് തട്ടി അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം. കമ്ബളക്കാട് പള്ളിക്കുന്ന് മൂപ്പൻകാവ് അറപ്പത്താനത്തില്‍ ജിനോ ജോസ്, അനിത ദമ്ബതികളുടെ മകനായ ഇമ്മാനുവല്‍ (5) ആണു മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ആണ് അപകടം.ബസില്‍ നിന്നിറങ്ങിയ സഹോദരിയുടെ അടുത്തേക്ക് എത്തിയ ഇമ്മാനുവല്‍ അബദ്ധത്തില്‍ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. സഹോദരങ്ങള്‍: ഏറിക്ക, ഏയ്ഞ്ചല്‍, ആല്‍ബിൻ

    Read More »
  • Kerala

    ആവശ്യം കേന്ദ്ര സഹമന്ത്രി സ്ഥാനം; പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്ക്

    ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ മകള്‍ പത്മജാ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് ഉറപ്പായി. പത്മജ വേണുഗോപാല്‍ നിലവില്‍ ഡല്‍ഹിയിലാണുള്ളത്. പത്മജയുമായി ബിജെപി നേതാക്കള്‍ ചർച്ച പൂർത്തിയാക്കി കഴിഞ്ഞു. കോണ്‍ഗ്രസിനെ കൈവിടുന്നതിന് പകരം രാജ്യസഭാ സീറ്റാണ് കേന്ദ്ര ഭരണ പാർട്ടി കോണ്‍ഗ്രസ് നേതാവായ മുൻ മുഖ്യമന്ത്രിയുടെ മകള്‍ക്ക് ഓഫർ ചെയ്തിരിക്കുന്നത്. ഇത് അംഗീകരിച്ച പത്മജ ഒരു കേന്ദ്ര സഹമന്ത്രി സ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍. ഇന്നോ നാളെയോ ബിജെപി ആസ്ഥാനത്തെത്തി അവർ അംഗത്വം സ്വീകരിക്കും എന്നാണ് സൂചന. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ബിജെപിയില്‍ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്ന പോസ്റ്റും പത്മജ  ഡിലീറ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയില്‍ ചേരുമെന്ന പ്രചാരണങ്ങള്‍ പത്മജ നിഷേധിച്ചിരുന്നു. ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെയായി അവതരിപ്പിക്കുമെന്ന് കരുതിയില്ലെന്ന് അവർ പ്രതികരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. ഈ പോസ്റ്റാണ് ഇപ്പോള്‍ നീക്കം ചെയ്തിരിക്കുന്നത്.

    Read More »
  • NEWS

    ഹൂതികളുടെ ആക്രമണം:  മൂന്നു കപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം 

    ഏഡൻ: ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ മൂന്നു ചരക്കുകപ്പല്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കപ്പലില്‍ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂ കോണ്‍ഫിഡൻസ്’ എന്ന കപ്പലിന് നേർക്ക് ഹൂതികളുടെ ആക്രമണം ഉണ്ടായത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലില്‍ നേരത്തേയും കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്.  ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തില്‍ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതല്‍ ആക്രമണം തുടങ്ങിയത്

    Read More »
  • Kerala

    റാന്നിയിൽ തീപിടിത്തം; പലതും അശ്രദ്ധ മൂലമെന്ന് അധികൃതര്‍

    റാന്നി: റാന്നിയിലും പരിസരത്തും വർധിക്കുന്ന തീപിടിത്തങ്ങള്‍ അശ്രദ്ധമൂലമെന്ന് അധികൃതർ. കാടുപിടിച്ച പുരയിടങ്ങളിലും പുറമ്ബോക്കിലും കാട് ഇല്ലാതാക്കാൻ തീയിടുന്നതാണ് അഗ്നിരക്ഷാ സേനക്ക് വിനയാകുന്നത്. ഫെബ്രുവരി മുതല്‍ മാർച്ച്‌ ആദ്യവാരം വരെ 78ഓളം വലുതും ചെറുതുമായ തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. ഉതിമൂട് വലിയ കലുങ്കില്‍ പുറമ്ബോക്ക് ഭൂമിയില്‍ രാത്രി സാമൂഹിക വിരുദ്ധരിട്ട തീ ദിവസങ്ങളോളം നീറിപ്പുകയുകയായിരുന്നു. ഉതിമൂട് വലിയ കലുങ്ക്, പുതുശ്ശേരിമല, കുരുമ്ബൻ മൂഴി, ഊട്ടുപാറ, കരികുളം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തീപിടിത്തം നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തത്തിലേക്ക് മാറാതിരുന്നത്. കൃഷിയിടങ്ങളില്‍ കാട് തീ ഇട്ട് നശിപ്പിക്കുന്നവർ കൂടുതല്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നാണ് അഗ്നിരക്ഷാ സേനയുടെ അഭ്യർഥന. കാട് നശിപ്പിക്കാൻ ഇടുന്ന തീ പൂർണമായും അണഞ്ഞുവെന്ന് ഉറപ്പുവരുത്തണം.

    Read More »
  • Kerala

    സംഘർഷത്തിനിടയിലും ഇസ്രയേലിലേക്ക് മലയാളികളുടെ ഒഴുക്ക്

    തിരുവനന്തപുരം: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായി തുടരുമ്ബോഴും അതൊന്നും കാര്യമാക്കാതെ മലയാളികള്‍ ഇസ്രയേലിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്‌. 2023 ഒക്ടോബർ 7 ന് സംഘര്‍ഷം തുടങ്ങിയ ശേഷം 500 ഓളം മലയാളികള്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ടെന്നാണ് ഇസ്രയേലിലെ മലയാളി സംഘടനകള്‍ കണക്കുകള്‍ ഉദ്ധരിച്ച്‌ വ്യക്തമാക്കുന്നത്. മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്‍ കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധസാഹചര്യങ്ങള്‍ അവഗണിച്ചും മലയാളികള്‍ ഇസ്രയേലിലേക്ക് പോകുന്നുണ്ടെന്ന വിവരം പുറത്ത് വരുന്നത്. മാർച്ച്‌ 4 ന് ലെബനനില്‍ നിന്ന് തൊടുത്തുവിട്ട മിസൈല്‍ പതിച്ചാണ് നിബിന്‍ കൊല്ലപ്പെട്ടത്. ലബനൻ അതിർത്തിയോടു ചേർന്നുള്ള ഗലീലി മേഖലയില്‍ മാർഗലിയറ്റ് എന്ന സ്ഥലത്തു തിങ്കളാഴ്ച രാവിലെയായിരുന്നു ആക്രമണം നടന്നത്. രണ്ട് മാസം മുന്‍പാണ് നിബിന്‍ ഇസ്രയേലില്‍ എത്തിയത്. ഇടുക്കി സ്വദേശി ബുഷ് ജോർജ്, പോള്‍ മെല്‍വിൻ എന്നിവർ ഇസ്രയേലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നേരത്തെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇസ്രായേൽ.സംഘർഷത്തെ തുടർന്ന് കൂടുതൽ ഒഴിവുകൾ വന്നതോടെ ഇവരുടെ ഒഴുക്ക് ഒന്നുകൂടി വർധിച്ചിട്ടുണ്ട്.നിലവിൽ മൂന്ന് ലക്ഷം ഒഴിവുകള്‍ ഇസ്രയേലില്‍…

    Read More »
Back to top button
error: