Month: March 2023
-
Sports
ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി
ലാഹോർ: ഏകദിന ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ഭീഷണിയുമായി പാകിസ്ഥാൻ. മത്സരങ്ങൾ മറ്റൊരു രാജ്യത്ത് നടത്തണമെന്നാണ് പാകിസ്ഥാൻറെ ആവശ്യം. സെപ്റ്റംബറിൽ പാകിസ്ഥാൻ വേദിയാവുന്ന ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു രാജ്യത്താണ് നടത്തുക. രാഷ്ട്രീയ കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാനാവില്ലെന്നാണ് ബിസിസിഐയുടെ നിലപാട്. ശ്രീലങ്ക, യുഎഇ, ഇംഗ്ലണ്ട് എന്നിവയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ മത്സരങ്ങൾക്കായി പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പിൽ കളിക്കില്ലെന്ന് പാകിസ്ഥാനും നിലപാടെടുത്തിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനിൽ കളിച്ചാൽ മാത്രം പാക് ടീമിനെ ലോകകപ്പിനായി ഇന്ത്യയിലേക്ക് അയച്ചാൽ മതിയെന്നാണ് പിസിബിയുടെ തീരുമാനം. ഇല്ലെങ്കിൽ പാകിസ്ഥാന്റെ മത്സരങ്ങൾ ബംഗ്ലാദേശിലോ ശ്രീലങ്കയിലോ നടത്തണമെന്നും പിസിബി ആവശ്യപ്പെടുന്നു. 2025ൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കും പാകിസ്ഥാനാണ് വേദിയാവുന്നത്. ഇതും മുന്നിൽ കണ്ടാണ് പാകിസ്ഥാൻ നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഏകദിന ലോകകപ്പ് നടക്കുക. പാകിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും ഇന്ത്യ ഏഷ്യാകപ്പിൽ കളിക്കാൻ എത്തണമെന്നും പാക് മുൻ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പാകിസ്ഥാൻറെ പുതിയ ഭീഷണിയോടെ ഇരു ബോർഡുകളും തമ്മിലുള്ള…
Read More » -
Crime
കണ്ണൂരിൽ നമ്പർ പ്ലേറ്റില്ലാത്ത കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിന്തുടർന്ന് പിടികൂടി പൊലീസ്; കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു
കണ്ണൂർ: നമ്പർ പ്ലേറ്റില്ലാത്ത കാറിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് പിന്തുടർന്ന് പിടികൂടി പൊലീസ്. കണ്ണൂർ അത്താഴക്കുന്നിലാണ് സംഭവം. ഹാഷിഷ് ഓയിൽ, കഞ്ചാവ്, എംഡിഎംഎ എന്നിവയാണ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ അത്താഴക്കുന്ന മേഖലയിൽ പൊലീസ് സ്വാഡിൻറെ പരിശോധനയ്ക്കിടയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാത്ത കാർ അതിവഗതയിൽ കടന്നുപോയത്. സംശയം തോന്നിയ പൊലീസ് സംഘം കാർ പിന്തുടർന്നതോടെ ഏതാനും മീറ്റർ അകലെ കാർ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. രണ്ട് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാർ തുറന്ന് പരിശോധിച്ചപ്പോഴാണ് മാരക ലഹരിമരുന്നായ അഞ്ചര ഗ്രാം എംഡിഎംഎ, 1 കിലോ ഹാഷിഷ് ഓയിൽ, 5 കിലോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്. പ്രതികളെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടയാളിൽ ഒരാൾ കണ്ണൂർ സിറ്റിയിൽ ലഹരിമരുന്ന ഇടപാടിലെ പ്രധാന ഇടനിലക്കാരനാണ്. കാറിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണുകളിൽ നിന്ന് ലഹരി ഇടപാടിൻറെ കൂടുതൽ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ നഗരം കേന്ദ്രീകരിച്ച്…
Read More » -
Kerala
ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായുള്ള രണ്ടാം ഷെർപ്പ യോഗം: ഹരിതവികസനത്തെക്കുറിച്ചുള്ള അനുബന്ധ പരിപാടി, 21-ാം നൂറ്റാണ്ടിനായുള്ള വികസനാത്മക കാഴ്ചപ്പാടിന്റെ ആവശ്യകത
കോട്ടയം: ഇന്ത്യയുടെ ജി20 അധ്യക്ഷപദത്തിന്റെ ഭാഗമായുള്ള രണ്ടാം ഷെർപ്പ യോഗത്തോടനുബന്ധിച്ച് ഹരിതവികസനം: 21-ാം നൂറ്റാണ്ടിനായുള്ള വികസനാത്മക കാഴ്ചപ്പാടിന്റെ ആവശ്യകത എന്ന വിഷയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ഇന്ത്യയുടെ ജി20 അധ്യക്ഷത സെക്രട്ടറിയറ്റ്, കേന്ദ്ര ഗവണ്മെന്റ്, ഐക്യരാഷ്ട്ര സഭ, ഒബ്‌സർവർ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ (ഒആർഎഫ്) എന്നിവര്‍ ചേര്‍ന്നാണ് മാർച്ച് 30ന് അനുബന്ധപരിപാടി സംഘടിപ്പിച്ചത്. കുമരകം ബാക്ക്‌വാട്ടർ റിപ്പിള്‍സ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയിൽ ജി20 ഷെര്‍പ്പ ശ്രീ അമിതാഭ് കാന്ത്, ജെഫ്രി സാക്സ് (കൊളംബിയ സര്‍വകലാശാലയിലെ സുസ്ഥിര വികസനകേന്ദ്ര ഡയറക്ടര്‍), അവിനാഷ് പെര്‍സോദ് (നിക്ഷേപവും സാമ്പത്തിക സേവനങ്ങളും സംബന്ധിച്ച ബാർബഡോസ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി; കാലാവസ്ഥാ ധനകാര്യത്തെക്കുറിച്ചുള്ള സ്വതന്ത്ര ഉന്നതതല വിദഗ്ധ സംഘാംഗം), ഷാമിക രവി (പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം), ബൊഗോളോ കെനെവെൻഡോ (ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന ഉന്നതതല ഉപദേഷ്ടാവ്, ആഫ്രിക്ക ഡയറക്ടർ), ലില്ലി ഹാന്‍ (റോക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ഇന്നവേറ്റീവ് ഫിനാൻസ് ഡയറക്ടർ), അമര്‍ ഭട്ടാചാര്യ (സീനിയർ ഫെലോ,…
Read More » -
Kerala
രണ്ടാം ജി20 ഷെർപ്പ യോഗത്തോടനുബന്ധിച്ചുള്ള ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ പരിപാടിക്കു കുമരകത്തു തുടക്കമായി
കോട്ടയം: വികസന ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യത്തിന്റെ (ഡിപിഐ) നിർണായക പങ്കിനെക്കുറിച്ചും കഴിഞ്ഞ ദശകത്തിൽ ഡിപിഐ നടപ്പാക്കുന്നതിൽ ഇന്ത്യയുടെ വിപുലമായ അനുഭവത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാം ജി20 ഷെർപ്പ യോഗത്തിന്റെ ആദ്യദിനത്തിനു തുടക്കമായി. നാസ്‌കോം, ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ (ബിഎംജിഎഫ്), ഡിജിറ്റൽ ഇംപാക്റ്റ് അലയൻസ് (ഡയൽ) എന്നിവയുമായി സഹകരിച്ച് ജി20 സെക്രട്ടറിയറ്റാണ് അനുബന്ധപരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്തും നാസ്‌കോം പ്രസിഡന്റ് ദേബ്‌ജാനി ഘോഷും ചേർന്ന് ഷെർപ്പമാരുടെയും ജി20 അംഗങ്ങളുടെയും ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഡിപിഐ എക്സ്പീരിയൻസ് സോൺ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഡിപിഐ വിജയഗാഥ പ്രദർശിപ്പിച്ച്, ഡിജിറ്റൽ സ്വത്വം, സാമ്പത്തിക ഉൾച്ചേർക്കൽ, വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും തുല്യമായ പ്രവേശനം തുടങ്ങിയ നിർണായക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത പ്രധാന ഡിപിഐകളെ ഡിജിറ്റൽ ഇന്ത്യ എക്സ്പീരിയൻസ് സോൺ ഉയർത്തിക്കാട്ടി. ജനങ്ങളുമായി ഇടപെടുന്ന ആധാർ, കോ-വിൻ, യുപിഐ, ഡിജിലോക്കർ, ഭാഷിണി തുടങ്ങിയ ഇന്ത്യയുടെ…
Read More » -
Kerala
കോൺഗ്രസ് വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷം: ഉദ്ഘാടന വേദിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം
വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിയുടെ ഉദ്ഘാടന വേദിയിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിൽ എ.ഐ.സി.സി. അധ്യക്ഷൻ അടക്കം വേദിയിലുള്ളവരും സദസിലുള്ള പ്രവർത്തകരും കറുത്ത തുണികൊണ്ട് വാ മൂടികെട്ടി രാഹുലിന് ഒപ്പം എന്ന് എഴുതിയ പ്ലകാർഡുകളും ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. രാഹുൽ ഗാന്ധിക്കെതിരേ ബിജെപി സർക്കാർ നിരന്തരം നടത്തുന്ന വേട്ടയാടലിനെതിരെ സമ്മേളനത്തിൽ പ്രസംഗിച്ചവരെല്ലാം ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ ഗാന്ധിക്കെതിരായ നടപടികൾ രാജ്യത്തെ ജനാധിപത്യത്തെയും മതേതരത്വത്തെയും തകർക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വെറുപ്പിന്റെ രാഷട്രീയം ഉപയോഗിക്കുന്നവർക്കെതിരേ ജനാധിപത്യപരമായി പോരാടോൻ വൈക്കം സത്യഗ്രഹ സ്മരണ കരുത്ത് പകരുമെന്ന് രാഹുൽ ഗാന്ധി സന്ദേശത്തിലൂടെ പറഞ്ഞു. ജാതിമത വേർതിരിവ് മാറ്റി സാമൂഹിക മാറ്റത്തിന് തിരികൊളുത്തിയ കോൺഗ്രസിനെയാണ് ജാതി പറഞ്ഞ് പേടിപ്പിക്കാൻ ബി.ജെ.പി. നോക്കുന്നതെന്ന് എ.എെ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നൂറു വർഷം മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈക്കത്ത് കൊളുത്തിയ ദീപശിഖ ഇന്ത്യൻ ജനാധിപത്യത്തിൽ ഇന്നും കെടാതെ നിലനിൽക്കുകയാണെന്നും…
Read More » -
Kerala
വൈക്കം സത്യഗ്രഹത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികൾക്ക് തുടക്കമായി; എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ ഉദ്ഘാടനം ചെയ്തു
വൈക്കം: ചരിത്രമുറങ്ങുന്ന വൈക്കം ക്ഷേത്രനഗരി മറ്റൊരു ചരിത്രമുഹൂർത്തത്തിന് കൂടി വേദിയായി. കേരളത്തിലെ അയിത്തജാതിക്കാർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസികമായ വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതോടെ വൈക്കം വീണ്ടും ശ്രദ്ധാകേന്ദ്രമായി. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിന് ഇന്ത്യയുടെ മണ്ണിൽ സ്ഥാനമില്ലെന്ന ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായി നൂറ് വർഷം പിന്നിടുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേദി. അവർണരുടെയും പിന്നാക്കവിഭാഗങ്ങളുടെയും അവകാശസംരക്ഷണത്തിനായി കോൺഗ്രസ് നടത്തിയ സത്യാഗ്രഹ സമരത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കോൺഗ്രസ് നേതൃനിര ഒന്നടങ്കം അണിനിരന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ നിർവഹിച്ചു. രാജ്യം ആദരവോടെ അനുസ്മരിക്കുന്ന നവോത്ഥാന പോരാട്ടത്തിന് നൂറ് വർഷം തികയുന്ന ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ത്രിവർണസാഗരമായി മാറിയ വൈക്കം ബീച്ച് മൈതാനിയിലെ ടി.കെ.മാധവൻ നഗറിൽ ആയിരങ്ങളാണ് അണിനിരന്നത്. സ്ത്രീകളും കുട്ടികളും അടക്കം നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും രാവിലെ മുതൽ…
Read More » -
NEWS
പരിശുദ്ധ പര്‍വതത്തിനു മുകളില്‍നിന്ന് നഗ്‌നചിത്രം; വിനോദ സഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും
ജക്കാര്‍ത്ത: ബാലിയിലെ പാവനമായ പര്‍വതത്തിനു മുകളില്‍ കയറി നഗ്‌നനായി ഫോട്ടോയെടുത്ത റഷ്യന്‍ വിനോദസഞ്ചാരിയെ ഇന്തൊനീഷ്യ നാടുകടത്തും. യൂറിയെന്ന റഷ്യന്‍ വിനോദസഞ്ചാരിയാണ് ചിത്രം വൈറലായതിനു പിന്നാലെ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. നാടുകടത്തുന്നതിനു പുറമേ ആറ് മാസത്തേക്ക് ഇന്തൊനീഷ്യയില്‍ കടക്കുന്നതിനും യൂറിക്ക് വിലക്ക് വരും. ഹിന്ദുക്കള്‍ പരിശുദ്ധമായി കരുതിപ്പോരുന്ന പര്‍വതമായ അഗുങിന് മുകളില്‍ കയറിയാണ് യൂറി വിവാദ ചിത്രമെടുത്തത്. ബാലിയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതം കൂടിയായ ഇവിടെ ദൈവങ്ങളുടെ ഇരിപ്പിടമായാണ് ഹിന്ദുമത വിശ്വാസികള്‍ കരുതിപ്പോരുന്നത്. യൂറിയുടെ പെരുമാറ്റത്തിന് ന്യായീകരണമില്ലെന്നും നിയമം ലംഘിച്ചതിന് പുറമേ ഇന്തൊനീഷ്യന്‍ സംസ്‌കാരത്തോട് തികഞ്ഞ അവമതിപ്പും പ്രകടമാക്കിയെന്നും ബാലിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം, തന്റെ അറിവില്ലായ്മ കൊണ്ടാണ് അവിടെ നിന്നും അത്തരമൊരു ചിത്രം പകര്‍ത്തിയതെന്നും കുറ്റം സമ്മതിക്കുന്നതായും മാപ്പ് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ യൂറി വ്യക്തമാക്കി. യൂറിയുടെ പ്രവൃത്തി മലയെ അശുദ്ധമാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ ശുദ്ധികലശ പ്രക്രിയയിലും യൂറി പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം മധ്യബാലിയിലെ മൗണ്ട്…
Read More » -
India
ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം; 25 പേര്‍ കിണറ്റില്‍വീണു
ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രക്കിണര്‍ തകര്‍ന്ന് അപകടം. പട്ടേല്‍ നഗറിനു സമീപത്തുള്ള ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടയിലാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പടിക്കിണറിന്റെ മേല്‍ക്കൂര തകരുകയായിരുന്നു. 25-ലധികം ആളുകള്‍ കിണറിനുള്ളില്‍ കുടുങ്ങി. ഇതില്‍ പതിനെട്ടു പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. മറ്റുള്ളവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാമനവമിയെ തുടര്‍ന്ന് അനിയന്ത്രിതമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൂജ ചെയ്യുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ പടിക്കിണറിന്റെ മേല്‍ക്കൂരയ്ക്കു മുകളിലും കയറി. അതോടെ മോല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. പടിക്കിണറിന് 50 അടിയോളം ആഴമുണ്ട്. കിണറില്‍നിന്ന് പുറത്തെത്തിച്ച ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് ചൗഹാനും നടുക്കം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
Read More » -
India
ത്രിപുര നിയമസഭയിലിരുന്ന് ബി.ജെ.പി. അംഗം അശ്ലീല വീഡിയോ കണ്ടെന്ന് ആരോപണം; വിശദീകരണം തേടി
അഗര്‍ത്തല: ത്രിപുര നിയമസഭാ സമ്മേളനം നടക്കുന്നതിനിടെ ബി.ജെ.പി എം.എല്‍.എ സഭയിലിരുന്ന് അശ്ലീലദൃശ്യങ്ങള്‍ കണ്ടതായി ആരോപണം. ബാഗ്ബസ നിയോജക മണ്ഡലത്തിലെ എം.എല്‍.എ ജാദവ് ലാല്‍ നാഥിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. ഇത്തരത്തിലുള്ള വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംസ്ഥാന ബജറ്റിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് ജാദവ് ലാല്‍ സ്വന്തം ഫോണില്‍ അശ്ലീലദൃശ്യങ്ങള്‍ കണ്ടത് എന്നാണ് ആരോപണം. ജാദവിന് പിന്നിലായി ഇരിക്കുന്നവരില്‍ ആരോ വീഡിയോ പകര്‍ത്തിയതോടെയാണ് സംഭവം പുറത്തായത്. നിയമസഭയില്‍ സ്പീക്കറും എം.എല്‍.എമാരും സംസാരിക്കുന്നതിനിടയില്‍ ജാദവ് തന്റെ ഫോണിലൂടെ വീഡിയോകള്‍ പരതുന്നതും ഇതിനിടയില്‍ ഒരു ആശ്ലീല ദൃശ്യം കണ്ടതായാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എം.എല്‍.എയോട് ബി.ജെ.പി വിശദീകരണം ചോദിച്ചിട്ടുണ്ട്. സഭ കഴിഞ്ഞയുടന്‍ സ്ഥലം വിട്ട ജാദവ് വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 2012-ല്‍ കര്‍ണാടക ബി.ജെ.പിയിലെ എം.എല്‍.എമാര്‍ സമാനമായ രീതിയില്‍ നിയമസഭയിലിരുന്ന് അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വലിയ വിവാദമായിരുന്നു.
Read More » -
Kerala
ഖര്‍ഗെ കേരളത്തിലെത്തി; അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം ആദ്യം
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ കേരളത്തിലെത്തി. വൈക്കം സത്യഗ്രഹ സമരത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം എത്തിയത്. കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് ഖര്‍ഗെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അധ്യക്ഷ പദവിയില്‍ എത്തിയതിന് ശേഷം ഇതാദ്യമായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കേരളത്തിലെത്തിയത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലോട് രവിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും സ്വീകരണ ചടങ്ങ് ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 2.40ന് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ വൈക്കത്തേക്ക് പോകും. 3.30ന് വൈക്കത്ത് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം 5.45ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തും. എട്ടുമണിക്ക് കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെടും.
Read More »