Month: February 2023

  • Kerala

    ഇനിയും ഏറ്റുമുട്ടാനില്ല; ഗവർണർ തടഞ്ഞുവച്ച 8 ബില്ലുകളിൽ മന്ത്രിമാർ നേരിട്ടെത്തി വിശദീകരണം നല്‍കും, അത്താഴ വിരുന്നൊരുക്കി സ്വീകരിക്കാൻ ഗവർണറും

    തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുമായി സംസ്ഥാന സർക്കാർ അനുനയ നീക്കത്തിന്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടതു പ്രകാരം മന്ത്രിമാര്‍ ഇന്ന് രാജ്ഭവനില്‍ നേരിട്ടെത്തി വിശദീകരണം നല്‍കും. നാലു മന്ത്രിമാരാണ് രാത്രി എട്ടുമണിക്ക് ഗവര്‍ണറെ സന്ദര്‍ശിക്കുക. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വി എന്‍ വാസവന്‍, ജെ. ചിഞ്ചു റാണി എന്നിവരാണ് ഗവര്‍ണറെ കാണുന്നത്. നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളാണ് ഗവർണർ തടഞ്ഞുവച്ചിരിക്കുന്നത്. മന്ത്രിമാര്‍ക്കായി ഗവര്‍ണര്‍ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. നിയമസഭ പാസ്സാക്കിയിട്ടും ബില്ലുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയാല്‍ മാത്രമേ ഒപ്പിടുന്ന കാര്യം പരിഗണിക്കൂ എന്ന് ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ രാജ്ഭവനിലെത്തുന്നത്. അതേസമയം മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരിച്ചാലും ലോകായുക്ത, സര്‍വകലാശാല ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്. നാളെ വൈകീട്ട് ഗവര്‍ണര്‍ വീണ്ടും ഡല്‍ഹിക്ക് പോകും. അതേസമയം, സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ നീക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ…

    Read More »
  • Kerala

    വടക്കാഞ്ചേരിയിൽ വ്യാപാരസ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

    തൃശൂർ: വടക്കാഞ്ചേരിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടിത്തം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. വടക്കാഞ്ചേരി ബോയ്സ് ഹൈസ്കൂൾ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തിലാണ് തീ പടർന്നത്. അഗ്നിബാധയിൽ ബഹുനിലക്കെട്ടിടത്തിന്റെ മുകൾഭാഗം കത്തിയമർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്നലെ രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്. മുകൾ നില പൂർണ്ണമായും കത്തിയമർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ടായിരുന്ന ജീവനക്കാരും മറ്റും പുറത്തേക്ക് ഇറങ്ങിയോടിയതോടെ വലിയ അപകടം ഒഴിവായി. ലക്ഷങ്ങൾ വില വരുന്ന സാധനസാമഗ്രികളാണ് കത്തി നശിച്ചത്. വടക്കാഞ്ചേരി സ്വദേശി റീംസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. വടക്കാഞ്ചേരി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീയണച്ചു. തൊട്ടടുത്ത മറ്റു കടകളിലേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

    Read More »
  • Kerala

    സാങ്കേതിക സർവകലാശാല വി.സി. നിയമനം: ഹൈക്കോടതി വിധിക്കെതിരേ ഹർജി നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം

    തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയെ നീക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്ന ഹൈക്കോടതി വിധിക്കെതിരേ അപ്പീൽ നൽകാമെന്ന് ഗവർണർക്ക് നിയമോപദേശം. ഗവര്‍ണര്‍ നിയമിച്ച താല്‍ക്കാലിക വി സി ഡോ. സിസാ തോമസിനെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ലെന്നാണ് നിയമോപദേശത്തിലെ പ്രധാന നിരീക്ഷണം. നിയമനരീതിയും കോടതി ചോദ്യം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സമര്‍പ്പിക്കുന്ന പാനലില്‍നിന്നു താത്കാലിക വിസിയെ നിയമിക്കാനും നിര്‍ദേശിച്ചിട്ടില്ല. ഇക്കാരണങ്ങളാല്‍ സര്‍ക്കാര്‍ പാനല്‍ അംഗീകരിക്കേണ്ടതില്ലെന്നാണ് നിയമോപദേശം. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്നംഗ പാനലില്‍ നിന്നും തിടുക്കപ്പെട്ട് ഗവര്‍ണര്‍ നിയമനം നടത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ, കോടതി വിധിക്കെതിരെ ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയാല്‍, വീണ്ടും സര്‍ക്കാരുമായി ഏറ്റുമുട്ടലിന് കളമൊരുങ്ങും. സര്‍ക്കാര്‍ നിര്‍ദേശിച്ച പാനലില്‍ നിന്നും പുതിയ വിസിയെ നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൂടിക്കാഴ്ചയില്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടേക്കും. നിയമോപദേശത്തിൽ ഗവർണർ തീരുമാനം എടുത്തിട്ടില്ല. തടഞ്ഞുവച്ച ബില്ലുകളിൽ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ നേരിട്ടെത്തി ഗവർണർക്ക് വിശദീകരണം നൽകാൻ തീരുമാനിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാരുമായി വീണ്ടുമൊരു ഏറ്റുമുട്ടലിന് ഗവർണർ തയാറായേക്കില്ലെന്നും സൂചനയുണ്ട്.

    Read More »
  • India

    തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാൻ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ റായ്പുരിൽ തുടക്കം; തരൂർ പ്രവർത്തക സമിതിയിലെത്തുമോ?

    ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കാനും സംഘടനയെ ശക്തിപ്പെടുത്താനുമുള്ള നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് നാളെ റായ്പുരിൽ തുടക്കമാവും. പ്രതിപക്ഷസഖ്യം രൂപീകരുക്കുന്നതിൽ ഉൾപ്പെടെ നിർണായക പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. പ്രവർത്തക സമതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നതിൽ തീരുമാനം നാളത്തെ സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിലുണ്ടാവും. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചു പരാജയപ്പെട്ട ശശി തരൂർ പ്രവർത്തക സമിതിയിൽ ഇടം പിടിക്കുമോ എന്നതാണ് ആകാംക്ഷയുണ്ടാക്കുന്നത്. പ്ലീനറി സമ്മേളനം കണക്കിലെടുത്ത് റായ്പൂപൂർ കനത്ത സുരക്ഷയിലാണ്. രണ്ടായിരത്തോളം പോലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. കോൺഗ്രസ് ചരിത്രത്തിലെ എൺപത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് നാളെ ഛത്തീസ്ഗട്ടിലെ റായ്പൂരിൽ തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികൾ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കും.1338 പേർക്കാണ് വോട്ടവകാശം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിർദ്ദേശം മതിയെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. വൈകുന്നേരം ചേരുന്ന സബ്ജക്ട് കമ്മിറ്റി പ്രമേയങ്ങൾക്ക് അന്തിമരൂപം നൽകും.പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിർണ്ണായക പ്രമേയങ്ങൾ അവതരിപ്പിക്കും.…

    Read More »
  • NEWS

    ചൈനയിൽ വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.3 തീവ്രത

    ബീജിങ്ങ്: ചൈനയില്‍ താജിക്കിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷന്‍ ചെയ്തു. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആള്‍നാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. അതേസമയം, ഡല്‍ഹി അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ ഭൂചലനം അനുഭവപ്പെട്ടു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യയിലെ വിവിധ പ്രദേശങ്ങളിലാണ് 4.4 തീവ്രത രേഖപ്പെത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 1.45 ഓടേയായിരുന്നു ഭൂചലനം. നേപ്പാളിലെ ബജുറയാണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ പിത്തോര്‍ഖണ്ഡിന്റെ കിഴക്ക് 143 കിലോമീറ്റര്‍ അകലെ നേപ്പാളിലാണ് ഭൂചലനം ഉണ്ടായത്. ഇതിന്റെ പ്രകമ്പനമാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടത്. ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാശനഷ്ടങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

    Read More »
  • Food

    രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ ആപ്പിളും ഓറഞ്ചും കിവിയും പപ്പായയും  പിയറും കഴിക്കൂ

      രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും എളുപ്പ മാര്‍ഗം പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഏതെല്ലാം പഴങ്ങളാണ് എളുപ്പത്തില്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതെന്ന്  മനസ്സിലാക്കുക. ഓറഞ്ച് എല്ലാകാലത്തും ആശ്രയിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഓറഞ്ച്. ഒരു ദിവസം വേണ്ട വൈറ്റമിന്‍ സിയുടെ നല്ലൊരു ശതമാനവും ഓറഞ്ചില്‍ നിന്ന് ലഭിക്കും. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തും. കോശങ്ങളുടെ അപചയം തടയുന്നതിനും കൊളാജന്‍ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതിനും പുറമേ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും വിറ്റാമിന്‍ സി സഹായിക്കും. പപ്പായ വൈറ്റമിന്‍ ധാരളമടങ്ങിയ മറ്റൊരു പഴമാണ് പപ്പായ. ഇതിനുപുറമേ പപ്പായയില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള പപ്പൈന്‍ എന്ന ദഹന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇവയില്‍ മിതമായ തോതില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നതും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. കിവി പപ്പായ പോലെ വിവിധതരം പോഷകങ്ങളാല്‍ സമൃദ്ധമാണ് കിവിയും. ഫോളേറ്റ്, പൊട്ടാസ്യം, വൈറ്റമിന്‍ കെ, വൈറ്റമിന്‍ സി തുടങ്ങിയ പോഷകങ്ങള്‍ കിവി നല്‍കും. ഇവയിലുള്ള വൈറ്റമിന്‍ സി രോഗത്തിനെതിരെ…

    Read More »
  • Health

    മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കുന്ന ഭക്ഷണങ്ങൾ അതിപ്രധാനം, അത്തരം ഭക്ഷണങ്ങൾ ഏതൊക്കെ…?

    തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും…

    Read More »
  • Movie

    നന്മ നിറഞ്ഞ കള്ളൻ ‘വെള്ളായണി പരമു’ തീയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 23 ന് 44 വർഷം

    സിനിമ ഓർമ്മ   പ്രേംനസീർ ‘വെള്ളായണി പരമു’വായി അരങ്ങ് തകർത്തിട്ട് 44 വർഷം. 1979 ഫെബ്രുവരി 23 നാണ് ശശികുമാർ സംവിധാനം ചെയ്‌ത ഈ ബ്ളാക്ക് ആൻഡ് വൈറ്റ് ചിത്രം പ്രദർശനത്തിനെത്തിയത്. രചന- പാപ്പനംകോട് ലക്ഷ്‌മണൻ. തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയിൽ 1890 കളിൽ ജീവിച്ച പരമു എന്ന നന്മ നിറഞ്ഞ കള്ളന്റെ ജീവിതമാണ് സിനിമയ്ക്ക് പ്രചോദനം. വെള്ളത്തിനടിയിൽ ദീർഘനേരം മുങ്ങിക്കിടക്കുക പോലുള്ള കഴിവുകൾ സ്വായത്തമായിരുന്ന മനുഷ്യനായിരുന്നു പരമു എന്നാണ് പറയപ്പെടുന്നത്. ‘തീണ്ടലും അയിത്തവും നിലനിന്നിരുന്ന കാലത്ത് ജന്മിമാരോട് പടപൊരുതി വെള്ളായണി ക്ഷേത്രത്തിൽ പരമു അവർണ്ണർക്ക് പ്രവേശനം നേടികൊടുത്തു. 1919ൽ നിരണം പള്ളിയിലെ പൊന്നിൻ കുരിശ്ശ് കവർന്ന സംഭവം പരമുവിനെ തിരുവിതാംകൂർ മുഴുവൻ പ്രശസ്തനാക്കി. ഇതിനേത്തുടർന്ന് ഒളിവിൽ പോയ പരമു, കുളത്തൂപ്പുഴയിൽ വച്ച് തിരുവിതാംകൂർ പോലീസിൻ്റെ പിടിയിലായി. 1950 ൽ സുഹൃത്തായ നാഗർകോവിൽ സ്വദേശി സെയ്ദുകണ്ണീന്റെ വീട്ടിൽ വച്ച് പരമു മരിച്ചു. ഇതാണ് പരമുവിനെക്കുറിച്ച് എഴുതപ്പെട്ട ചരിത്രം. പരമുവിനെ വിവാഹങ്ങൾക്ക് ക്ഷണിച്ചാൽ പോവുകയില്ല.…

    Read More »
  • Careers

    സൗദി ആരോഗ്യ മന്ത്രാലയത്തില്‍ തൊഴില്‍ അവസരം; അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23

    തിരുവനന്തപുരം: നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേയ്ക്ക് (MoH) വനിതാ നഴ്സുമാർക്ക് തൊഴിലവസരം. നഴ്സിങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി. വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂ നടക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 23. കാർഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറൽ നഴ്സിംഗ്/ ഡയാലിസിസ് / എൻഡോസ്കോപ്പി/മെന്റൽ ഹെൽത്ത്/ മിഡ്‍വൈഫ് / ഓങ്കോളജി/ OT (OR)/ PICU/ ട്രാൻസ്പ്ലാന്റ്/ മെഡിക്കൽ സർജിക്കൽ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ ബയോഡാറ്റ, ആധാർ കാർഡ്, പാസ്‍പോർട്ട്, ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ…

    Read More »
  • NEWS

    സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തി ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രം

    റിയാദ്: സൗദി അറേബ്യയിൽ സന്ദർശന വിസയിൽ എത്തിയ ശേഷവും ജോലി ചെയ്യാൻ അനുമതിയുള്ളത് രണ്ട് രാജ്യക്കാർക്ക് മാത്രമെന്ന് അറിയിപ്പ്. സന്ദർശക വിസയിൽ സൗദി അറേബ്യയിൽ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളിൽ നിയമാനുസൃതം തന്നെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന അജീർ പെർമിറ്റ് യെമനികൾക്കും സിറിയൻ പൗരന്മാർക്കും മാത്രമേ അനുവദിക്കൂ എന്നാണ് അധികൃതർ വിശദമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ ജോലിയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വിദേശികളം അതത് സ്ഥാപനങ്ങളുടെ സ്‍പോൺസർഷിപ്പിൽ രാജ്യത്ത് നിയമാനുസൃതം താമസിക്കുന്നവർ ആയിരിക്കണം. അതേസമയം സൗദി അറേബ്യയിലെ വിദേശികൾക്ക് സ്വന്തം സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളിൽ ഒരു നിർണിത കാലത്തേക്ക് ജോലി ചെയ്യാൻ നിയമാനുസൃതം തന്നെ അനുമതി നൽകുന്നതിനുള്ള സംവിധാനമാണ് അജീർ പദ്ധതി. തൊഴിലാളികളെ ആവശ്യമുള്ള സന്ദർഭങ്ങളിൽ അവരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയിൽ താത്കാലിക ജോലി വ്യവസ്ഥാപിതമാക്കുകയുമാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തിൽ അധികമായുള്ള ജീവനക്കാരെ താത്കാലികമായി മറ്റ്…

    Read More »
Back to top button
error: