Month: September 2020
-
NEWS
എൽ ഡി എഫ് ഔദ്യോഗിക പ്രവേശനത്തിന് മുമ്പേ കോൺഗ്രസിനെ കടന്നാക്രമിച്ച് ജോസ് കെ മാണി വിഭാഗം നേതാവ്
ജോസ് കെ മാണി വിഭാഗത്തിന്റെ എൽ ഡി എഫ് പ്രവേശനം ഉറപ്പിച്ചു കൊണ്ട് കോൺഗ്രസിനെ കടന്നാക്രമിച്ച് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നേതാവ്. കേരള കോൺഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ് കെ ജെ ദേവസ്യയാണ് കോൺഗ്രസിനെ കടന്നാക്രമിച്ച് രംഗത്ത് വന്നിരിക്കുന്നത്. കത്തെഴുതിയും കത്തിയേറു നടത്തിയും കേന്ദ്രത്തില്‍ കാലിടറി നില്‍ക്കുന്ന കോണ്‍ഗ്രസ് അധികാരക്കൊതി മൂത്ത് കേരള സര്‍ക്കാരിനെതിരായി വിവാദങ്ങള്‍ സൃഷ്ട്ടിച്ചു സമരകോലാഹലങ്ങളുണ്ടാക്കുകയാണെന്ന് കെ ജെ ദേവസ്യ ആരോപിച്ചു. കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് കൊണ്ടാണ് ദേവസ്യ കോൺഗ്രസിനെതിരെ അതിനിശിത വിമർശനം ഉന്നയിച്ചത്. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഒരേ സ്വരത്തിലാണ് ശബ്ദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇടതുമുന്നണി ഭരണം കേരളത്തില്‍ മാത്രമേയുള്ളൂ. എന്നാല്‍ ആ ഇടതുമുന്നണിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കാന്‍ ഗൂഢാലോചനകളും ആരോപണങ്ങളുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഓടിനടക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബംഗാൾ കോൺഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൗധരി അപേക്ഷ…
Read More » -
NEWS
മുന്നില്‍ വെച്ച് വസ്ത്രങ്ങള്‍ അഴിക്കാൻ ആവശ്യപ്പെട്ടു, ,സംവിധായകനെതിരെ നടി
ഹിന്ദി സംവിധായകൻ സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി രംഗത്ത്. മോഡൽ കൂടിയായ നടി ഇൻസ്റ്റാഗ്രാമിലെ പോസ്റ്റിലൂടെ ആണ് ആരോപണം ഉന്നയിച്ചത്. ഹൗസ്ഫുൾ എന്ന സിനിമയിലെ റോൾ ലഭിക്കാൻ തന്നോട് നഗ്നയായി നിൽക്കാൻ സാജിദ് ഖാൻ ആവശ്യപ്പെട്ടെന്ന് നടി ആരോപിച്ചു. ആ സമയത്ത് താൻ പതിനേഴുകാരി ആയിരുന്നുവെന്നും നടി പറയുന്നു. നേരത്തെ മീ ടു പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സാജിദ് ഖാനെതിരെ ആരോപണം വന്നപ്പോൾ തനിക്ക് തുറന്ന് പറയാൻ ധൈര്യം ഉണ്ടായില്ലെന്നു നടി പറയുന്നു. 2018 ലെ മീടു മൂവ്‌മെന്റിൾ സാജിദ് ഖാനെതിരെ സിനിമാ മേഖലയിലെയും മാധ്യമരംഗത്തെയും സ്ത്രീകള്‍ ആരോപണം ഉന്നയിച്ചിരുന്നു.
Read More » -
അഗ്നിവേശ് സാമൂഹ്യനീതിക്കുവേണ്ടി ജീവിതം സമർപ്പിച്ച പോരാളി: മുഖ്യമന്ത്രി
സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങൾക്കും മതനിരപേക്ഷതക്കും വേണ്ടി ജീവിതകാലം മുഴുവൻ നിർഭയമായി പോരാടിയ മനുഷ്യസ്നേഹിയായിരുന്നു സ്വാമി അഗ്നിവേശ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു. സമൂഹത്തിലെ ജാതീയവും സാമ്പത്തികവുമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങൾക്കായി ജീവിതം സമർപ്പിച്ച വ്യക്തി ആയിരുന്നു അദ്ദേഹം. ആര്യസമാജിലൂടെ ആത്മീയതയിലേക്കും അവിടെനിന്ന് സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലേക്കും കടന്നുവന്ന സ്വാമി അഗ്നിവേശ് കാർഷികരംഗത്തെ അടിമപ്പണിക്കെതിരായ പോരാട്ടത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധേയനായി. സതി അടക്കമുള്ള അനാചാരങ്ങൾക്കെതിരെയും സ്ത്രീവിരുദ്ധ വിവേചനങ്ങൾക്കെതിരെയും തെരുവിലിറങ്ങി പോരാടിയ സമരോത്സുക ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അടിച്ചമർത്തപ്പെട്ടവരുടെയും പ്രാന്തവൽക്കരിക്കപ്പെട്ടവരുടെയും സാമൂഹിക അവശതകൾ നീക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനും ത്യാഗപൂർണമായ പോരാട്ടമാണ് അദ്ദേഹം നടത്തിയത്. മതസൗഹാർദ്ദത്തിനും സമുദായ മൈത്രിക്കും വേണ്ടി നിലകൊണ്ട അദ്ദേഹത്തിനെതിരെ വർഗീയശക്തികളുടെ ആക്രമണങ്ങൾ പലവട്ടം ഉണ്ടായി. അതിൽ തളരാതെ വർഗീയതക്കെതിരായ നിരന്തര പോരാട്ടത്തിൽ വ്യാപൃതനാവുകയായിരുന്നു അഗ്നിവേശ്. പൂർണ കാഷായ വസ്ത്രധാരിയായ സ്വാമി കാവിയെ ത്യാഗത്തിന്റെ നിറമായാണ് കണ്ടത്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനങ്ങളിൽ വരെ അധസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ആത്മീയതയെ…
Read More » -
NEWS
സ്വാമി അഗ്നിവേശ് അന്തരിച്ചു
പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്വാമി അഗ്നിവേശ് അന്തരിച്ചു. 80 വയസായിരുന്നു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഡൽഹി എയിംസിൽ ആയിരുന്നു മരണം. ആര്യ സമാജം പ്രവർത്തകൻ, പണ്ഡിതൻ എന്നീ നിലകളിൽ ഒക്കെ അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുണ്ട്. ഹൈന്ദവത കച്ചവടചരക്ക് ആക്കുന്നതിനെയും രാഷ്ട്രീയ നേട്ടത്തിന് ഉപോയോഗിക്കുന്നതിനെയും അദ്ദേഹം എന്നും എതിർത്തിരുന്നു. അദ്ധ്യാപകൻ ആയും അഭിഭാഷകൻ ആയും പ്രവർത്തിച്ചു. ഹരിയാന നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ച് വിദ്യാഭ്യാസ മന്ത്രി ആയി. 2008 ൽ നിലപാടുകളിലെ വിയോജിപ്പ് മൂലം ആര്യ സാമാജം അദ്ദേഹത്തെ പുറത്താക്കി. എങ്കിലും അദ്ദേഹം സന്യാസ ജീവിതം ഉപേക്ഷിച്ചില്ല. സംഘപരിവാറിനെതിരായ നിലപാടുകൾ പലപ്പോഴും അദ്ദേഹം ശാരീരികമായി ആക്രമിക്കപ്പെടാൻ കാരണമായി.
Read More » -
NEWS
മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നതിൽ ദുരൂഹത: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: അന്താരാഷ്ട്ര സ്വർണ്ണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിൻ്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തികക്രമക്കേടുകളിലും ജലീൽ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജലീൽ ഖുറാൻ്റെ മറവിൽ സ്വർണ്ണം കടത്തിയോയെന്ന സംശയം അതീവഗൗരവമായി നിലനിൽക്കുകയാണ്. യു. എ.ഇ കോൺസുലേറ്റുമായി ജലീൽ നടത്തിയ ചട്ടലംഘനവും സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിൻ്റെ വഴിവിട്ട ബന്ധവും ഇ.ഡിക്ക് മനസിലായിട്ടുണ്ട്. ജലീൽ കടത്തിയ ഖുറാൻ്റെ തൂക്കവും കോൺസുലേറ്റിൽ നിന്നും വന്ന പാർസലിൻ്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. ജലീൽ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നൽകാത്തതെന്നും സുരേന്ദ്രൻ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സർക്കാരിലെ മറ്റുപലർക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീൽ രാജിവെക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി…
Read More » -
ധാര്‍മ്മികതയുടെ കണികയെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ധാര്‍മ്മികത അല്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ മന്ത്രി കെ.ടി.ജലീല്‍ ഒരു നിമിഷം പാഴാക്കാതെ രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്. തലയില്‍ മുണ്ടിട്ടാണ് ജലീല്‍ ചോദ്യം ചെയ്യലിന് എത്തിയത്. ഈ സംഭവം കേരളത്തിന് നാണക്കേടാണ്. തുടര്‍ച്ചയായി ക്രമിനല്‍ കുറ്റം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. തോറ്റ കുട്ടികളെ ജയിപ്പിച്ചു കൊണ്ട് ക്രിമിനല്‍ കുറ്റം മന്ത്രി നടത്തിയപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഭൂമി വിവാദമുണ്ടായപ്പോഴും മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും ജലീലിനെ സംരക്ഷിക്കാനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നത്? അഴിമതിയില്‍ മുങ്ങിത്താഴ്ന്ന ഈ സര്‍ക്കാര്‍ എല്ലാ വിധ അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍്ക്കും കുടപിടിച്ചു കൊടുക്കുകയാണ്. നിമയവാഴ്ച ഉറപ്പാക്കുകയും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രിയാണ് ഇതൊക്കെ ചെയ്യുന്നത്. ധാര്‍മ്മികത മുഴുവന്‍ കളഞ്ഞു കുളിച്ച് അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ജലീലിനെ മുഖ്യമന്ത്രി എത്ര കാലം സംരക്ഷിക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.
Read More » -
NEWS
മന്ത്രവാദി ചമഞ്ഞ് ചികിത്സ, ആരുമില്ലാത്ത തക്കം നോക്കി പീഡനശ്രമം, ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ
മന്ത്രവാദ ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ.തിരുവനന്തപുരം ചിറയിൻകീഴ് മുടപുരത്തെ ഒരു ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നമ്പൂതിരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചികിത്സയ്ക്കായി ഇവിടെ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പരാതി നൽകുകയായിരുന്നു. പോക്സോ നിയമ പ്രകാരമാണ് ശ്രീകുമാറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നിർദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Read More » -
NEWS
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു, രാജി ആവശ്യപ്പെട്ട് യു ഡി എഫ്, പുറത്താക്കണമെന്ന് ബിജെപി
മന്ത്രി കെ ടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തെന്നു റിപ്പോർട്ട് .രാവിലെ 9 30 മുതൽ കൊച്ചിയിൽ വച്ചാണ് ചോദ്യം ചെയ്തത് .ഇക്കാര്യം ഇ ഡിയുടെ ഡൽഹി ഓഫീസ് സ്ഥിരീകരിക്കുന്നുണ്ട് .എന്നാൽ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല .ചോദ്യം ചെയ്യൽ ഉച്ചക്ക് അവസാനിച്ചു എന്നാണ് വിവരം . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ .നയതന്ത്ര ചാനൽ വഴി ഖുർആൻ കൊണ്ട് വന്നതിൽ ദുരൂഹതയുണ്ട് എന്ന ആരോപണങ്ങൾ നിലനില്കക്കെയാണ് ചോദ്യം ചെയ്യൽ മന്ത്രി ജലീൽ രാജി വെക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹന്നാൻ ആവശ്യപ്പെട്ടു. സംശയമുനയിൽ ഉള്ള ജലീലിനെ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു .ശിവശങ്കറിന്റെ കാര്യത്തിൽ എടുത്ത പോലെ നടപടി ജലീലിന്റെ കാര്യത്തിലും ഉണ്ടാകണമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി .
Read More » -
പാറശ്ശാലയിലെ സി.പി.എം പ്രവര്‍ത്തകയുടെ ആത്മഹത്യ: അന്വേഷണത്തിന് ഐ.ജി തലത്തിലുള്ള പ്രത്യേക ടീം വേണം: രമേശ് ചെന്നിത്തല
തിരുവനന്തപുരം: പാറശ്ശാലയില്‍ സി.പി.എം നേതാക്കളുടെ മാനസിക പീഢനത്തിനിരയായി സി.പി.എം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയുടെ കെട്ടിടത്തില്‍ തന്നെ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കുന്നതിന് സത്യസന്ധനായ ഒരു ഐ.ജി നേതൃത്വത്തിലുള്ള പ്രത്യേക ടീമിനെ നിയോഗിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.പി.എം നേതാക്കള്‍ പ്രതികളായ കേസ് ലോക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ വസ്തുതകള്‍ പുറത്തു വരുമെന്ന് ഉറപ്പില്ല. ഈ കേസിലെ പ്രതികളായ നേതാക്കളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ നിരന്തരമായി മാനസികമായി പീഢിപ്പിച്ചതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നാണ് യുവതി ആത്മഹത്യാ കുറിപ്പില്‍ പറയുന്നതെന്നാണ് പുറത്തു വന്നിട്ടുള്ള വിവരം. പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല എന്ന് ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശം സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നാട്ടില്‍ മാത്രമല്ല, ഭരണ കക്ഷിക്കുള്ളില്‍ പോലും സ്ത്രീകള്‍ക്ക് രക്ഷയില്ലെന്ന അവസ്ഥയാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സ്ത്രീസുരക്ഷയെക്കുറിച്ച് വാചകമടിക്കുന്ന സി.പി.എം പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളുടെ രക്ഷയെങ്കിലും ഉറപ്പാക്കണം. സി.പി.എമ്മിനുള്ളില്‍ വനിതകള്‍ക്ക് ദുരനുഭവം ഉണ്ടാകുന്നത് ഇതാദ്യമല്ലെന്നും രമേശ് ചെന്നിത്തല…
Read More » -
NEWS
റംസിയെ ഹാരിസും കുടുംബവും ഇല്ലാതാക്കിയത് ഇങ്ങനെ
പ്രേമിക്കുന്ന ഏതൊരു പെണ്ണിന്റേയും വിശ്വാസം സ്‌നേഹിക്കുന്ന പുരുഷനിലുളള വിശ്വാസം ആണ്. അത് നഷ്ടമായാല്‍ പിന്നെ എല്ലാം നഷ്ടമായി. കേരളം ഇന്ന് ഏറെ ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്ന വാര്‍ത്തയാണ് കൊട്ടിയത്തെ റംസി എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ. വിവാഹ വാഗ്ദാനം നല്‍കി പിന്നീട് വഞ്ചിച്ച പ്രതി ഹാരിസിനെ അറസ്റ്റ് ചെയ്‌തെങ്കിലും കേസില്‍ ഇപ്പോഴും അന്വേഷണം പുരോഗമിക്കുകയാണ്. ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളുമാണ് പുറത്ത് വരുന്നതും. ഹാരിസിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ട് എന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും അത് തന്നെ പറ്റിക്കാനാണ് ഒരിക്കലും തന്നെ ഉപേക്ഷിക്കില്ല എന്ന വിശ്വാസത്തിലായിരുന്നു മരണത്തിന് മുമ്പ് വരെ റംസി. എന്നാല്‍ പെണ്‍കുട്ടിയുടെ ഫോട്ടോ കണ്ടതോടെയാണ് തമാശയല്ലെന്ന് ഞെട്ടലോടെ റംസി മനസ്സിലാക്കിയത്. എന്നിട്ടും പ്രതീക്ഷ നഷ്ടപ്പെടാതെ ഹാരിസിനെ വിളിച്ച റംസിക്ക് കേള്‍ക്കേണ്ടി വന്നത് അവളെ വളരെയധികം വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു. നിനക്ക് വിശ്വസിക്കാന്‍ ഞങ്ങളുടെ രാത്രിയിലെ ഫോട്ടോ അയച്ചുതരണോ എന്ന ഹാരിസിന്റെ ചോദ്യത്തിന് മുന്നില്‍ നിസ്സഹായയായിരുന്നു റംസി. ഹാരിസ് തന്നെ മനപൂര്‍വ്വം ഒഴിവാക്കുകയാണ് എന്ന്…
Read More »