Month: September 2020

  • NEWS

    മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്ന ആവശ്യം രാഷ്ട്രീയ പ്രേരിതമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്

    സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന – എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവരങ്ങൾ തേടി എന്നതിന്റെ പേരിൽ മന്ത്രി ജലീൽ രാജിവെയ്ക്കണമെന്ന കോൺഗ്രസ്സിന്റെയും ബി.ജെ.പിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോൺഗ്രസ്സ് ബി.ജെ പിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ബി.ജെ.പി യുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോൺഗ്രസ്സ് നേതൃത്വമാണ്. രാജസ്ഥാൻ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ആഗസ്ത് മാസത്തിൽ ഏഴു മണിക്കൂർ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എൽ എ മാരെയും ഇ.ഡി അടക്കമുള്ള ഏജൻസികൾ വേട്ടയാടിയെന്ന് നിയമസഭയിൽ പറഞ്ഞത് രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ടാണ്. ഗെലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു. മതിൽ ചാടി കടന്നാണ് സി.ബി.ഐ ചിദംബരത്തെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചത്. എൻഫോഴ്സ്മെന്റ് ചുമത്തിയ കേസിൽ റിമാന്റ്…

    Read More »
  • NEWS

    വിമത സ്വരം ഉയർത്തിയ 23 പേരിൽ ഗുലാം നബി ആസാദിന് ജനറൽ സെക്രട്ടറി പദം നഷ്ടമായി ,ബാക്കിയുള്ളവരെ സോണിയ ഗാന്ധി എങ്ങിനെ കൈകാര്യം ചെയ്തു ?

    ദൃശ്യവും വ്യക്തവുമായ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 23 നേതാക്കൾ ഒപ്പിട്ട് പാർട്ടി അധ്യക്ഷക്കയച്ച കത്തിന്റെ അനുരണനങ്ങൾ കോൺഗ്രസിൽ തുടരുകയാണ് .ആഭ്യന്തര വിപ്ലവത്തിന് മുന്നിൽ നിന്ന രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്ന ഗുലാം നബി ആസാദ് എ ഐ സി സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായി കഴിഞ്ഞു .മറ്റു നേതാക്കളെ എങ്ങിനെ സോണിയ ഗാന്ധി കൈകാര്യം ചെയ്തു എന്നറിയുന്നത് കൗതുകകരമാകും എല്ലാ കണ്ണുകളും ഇപ്പോൾ രണ്ട് പേരിലേക്ക് നീളുകയാണ്. സച്ചിൻ പൈലറ്റും, ശശി തരൂരും. സച്ചിൻ കത്തെഴുതിയ 23 പേരിൽ ഇല്ല. എന്നാൽ രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ കലാപം ഉയർത്തിയ ആളാണ്. എന്തായിരിക്കും ഇനി സച്ചിന്റെ റോൾ? അധിർ രഞ്ജൻ ചൗധരിയെ ബംഗാൾ അധ്യക്ഷനായി നിയമിച്ചതോടെ വലിയൊരു പോസ്റ്റിന് ഒഴിവു വന്നിരിക്കുകയാണ്‌. വേണമെങ്കിൽ ബംഗാൾ അധ്യക്ഷൻ ആയിരിക്കെ തന്നെ ചൗധരിക്ക് ലോക്സഭയിൽ കോൺഗ്രസിനെ നയിക്കാം. എന്നാൽ കോൺഗ്രസിന്റെ ശൈലി അറിയുന്നവർ പറയുന്നത് ഒരാൾക്ക് ഒരു പോസ്റ്റ് എന്ന നിലയിൽ ചൗധരി ബംഗാൾ…

    Read More »
  • NEWS

    ജലീലിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം, രാജി ആവശ്യം; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

    മന്ത്രി കെ ടി ജലീലിലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. പല സ്ഥലങ്ങളിലും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് ലീഗ്, യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രക്ഷോഭ പരമ്പരയാണ് അരങ്ങേറിയത്. യുവമോര്‍ച്ചയുടെയും യൂത്ത് ലീഗിന്റെയും മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗമുണ്ടായി. ബാരിക്കേഡിനു മുകളിലേക്കു കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെയാണു പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുമേല്‍ ഗ്രനേഡും കണ്ണീര്‍വാതക ഷെല്ലും പ്രയോഗിച്ചു. പ്രകടനത്തില്‍ 4 പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് ജലീലിനെതിരെ മുദ്രാവാക്യം മുഴക്കി. കൊല്ലത്തും കോഴിക്കോട്ടും തൃശ്ശൂരും പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസുകാരും പൊലീസും ഏറ്റുമുട്ടി. മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ കൊല്ലം കുണ്ടറയിലെ വീട്ടിലേക്ക് കോണ്‍ഗ്രസ് നടത്തിയ ലോങ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നിന്നാരംഭിച്ച പ്രകടനം കടപ്പാക്കടയില്‍…

    Read More »
  • NEWS

    ചൈന പിടിച്ചു കൊണ്ട് പോയ അഞ്ചു ഇന്ത്യൻ പൗരന്മാരെ ഇന്ത്യൻ സേനയ്ക്ക് കൈമാറി

    അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് ചൈന തട്ടിക്കൊണ്ടുപോയ അഞ്ച് ഇന്ത്യൻ പൗരന്മാരെ ചൈന ഇന്ത്യയ്ക്ക് കൈമാറി .അല്പം മുമ്പാണ് ചൈനീസ് സേന ഇന്ത്യൻ സേനയ്ക്ക് ഇവരെ കൈമാറിയത് .അഞ്ചു പേരും ഇന്ത്യൻ പട്ടാളക്കാർക്കൊപ്പം ഇന്ത്യയിൽ പ്രവേശിച്ചു . കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് അഞ്ചു പേരും 14 ദിവസത്തെ ക്വറന്റൈനിൽ കഴിയും .അതിനു ശേഷമാകും ബന്ധുക്കൾക്ക് കൈമാറുക . സെപ്തംബർ 4 നാണു ഇവരെ കാണാതായത് .ചൊവ്വാഴ്ച ഇവർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്നു ചൈന അറിയിക്കുകയായിരുന്നു .കാട്ടിൽ വേട്ടയ്ക്ക് പോയ ഏഴു പേരിൽ അഞ്ചു പേരെയാണ് ചൈനീസ് പട്ടാളം പിടിച്ചു കൊണ്ടുപോയത് .ബാക്കി രണ്ടുപേർ ഗ്രാമത്തിലെത്തി വിവരം പറഞ്ഞപ്പോഴാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത് .

    Read More »
  • NEWS

    കെ ടി ജലീലിന്റെ മൊഴിയുടെ വിശദ വിവരങ്ങൾ പുറത്ത്

    മതഗ്രന്ഥം വിതരണം ചെയ്ത സംഭവം ,സ്വപ്നയുമായും സരിത്തുമായുമുള്ള ബന്ധം ,സ്വന്തം ആസ്തിവിവരങ്ങൾ എന്നിവയായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മന്ത്രി കെ ടി ജലീലിനോട് ചോദിക്കാൻ ഉണ്ടായിരുന്നത് .മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്നു തോന്നുന്നില്ലെന്ന് ജലീൽ അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി .അത് ആർക്കൊക്കെ വിതരണം ചെയ്തു എന്നതിന് രേഖയുണ്ട് .ആവശ്യമെങ്കിൽ അവ തിരിച്ചെടുക്കാമെന്നും മന്ത്രി അറിയിച്ചു . താൻ സമ്പന്നൻ അല്ല എന്ന് മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു .തനിക്ക് ഒന്നര ലക്ഷം രൂപയുടെ ബാധ്യത ഉണ്ട് .പത്തൊമ്പതര സെൻറ് സ്ഥലം മാത്രമാണ് ഉള്ളത് .ട്രഷറിയിൽ മൂന്നര ലക്ഷം രൂപ ഉണ്ടെന്നും മന്ത്രി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു .വാഹനമോ സ്വർണമോ ഇല്ല . സ്വപ്ന അടക്കമുള്ളവരോട് ഔദ്യോഗിക ബന്ധം മാത്രം .വ്യക്തിപരമായ കാര്യങ്ങൾക്ക് ഈ ബന്ധം ഉപയോഗിച്ചിട്ടില്ല .അസ്വാഭാവികമായ ഒരു ബന്ധവും കോൺസുൽ ജനറലുമായില്ല .ഇക്കാര്യങ്ങളിൽ പ്രോട്ടോകോൾ ലംഘനത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും മന്ത്രി ഇ ഡി ഉദ്യോഗസ്ഥരോട് പറഞ്ഞു .

    Read More »
  • NEWS

    യു കെ മലയാളികളെ നിങ്ങളുടെ ഓരോ വോട്ടും ഒരു മലയാളി പെൺകുട്ടിയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും, കൈകോർക്കാം സൗപർണികയ്ക്ക് വേണ്ടി

    ലോകത്തെ ഏറ്റവും ജനകീയമായ പാട്ട് റിയാലിറ്റി ഷോയിൽ പത്ത് വയസുകാരി സൗപർണിക നായർ സെമി ഫൈനലിൽ മാറ്റുരയ്ക്കുന്നു, ഓരോ വോട്ടും സൗപർണികയുടെ വിജയത്തിന് വിലപ്പെട്ടത്. യു കെ മലയാളികളുടെ സെലിൻ ഡിയോൺ എന്നറിയപ്പെടുന്ന സൗപർണിക നായർ എന്ന 10 വയസുകാരി ബ്രിട്ടീഷ് റിയാലിറ്റി ഷോ ആയ ‘ബ്രിട്ടൻസ് ഗോട്ട് ടാലന്റ് 2020 തിലെ സെമിഫൈനലിൽ ആണ് മാറ്റുരയ്ക്കുന്നത്. യു കെ സമയം രാത്രി 8 മണിക്കാണ് ഷോ. ഐ ടിവിയിൽ ആണ് ഷോ. ഇന്ത്യൻ മൊസാർട്ട് എന്നറിയപ്പെടുന്ന എ. ആർ റഹ്‌മാൻ, മലയാളിയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ തുടങ്ങിയവരെ പോലും അതിശയിപ്പിച്ച മാന്ത്രിക ശബ്ദത്തിനുടമയാണ്‌ ഈ കൊച്ചുമിടുക്കി. ആഡൻ ബ്‌റൂക്സ് ഹോസ്പിറ്റലിൽ ഡോക്ടർ ആയ കൊല്ലം സ്വദേശി ബിനുവിന്റെയും രഞ്ജിതയുടെയും മകളാണ് സൗപർണിക. ഇന്ന് നടക്കുന്ന ആദ്യ സെമിഫൈനലിൽ എട്ട് മത്സരാർത്ഥികൾ പ്രകടനം നടത്തും, ഇതിൽ നിന്നും ജഡ്ജിമാർ ഒരു മത്സരാർത്ഥിയെ നേരിട്ട് ഫൈനലിലേക്ക് തിരഞ്ഞെടുക്കും രണ്ടാമത്തെ ഫൈനലിസ്റ്റിനെ പൊതു വോട്ടിലൂടെ…

    Read More »
  • NEWS

    മൂത്രസാംപിളിൽ വെള്ളം ചേർത്ത് നൽകി രാഗിണി ,സാമ്പിൾ നൽകാനാകില്ലെന്നു വാശി പിടിച്ച് സഞ്ജന ,അന്വേഷണം അട്ടിമറിക്കാൻ നടിമാരുടെ നീക്കം ഇങ്ങനെ

    ബെംഗളൂരു ലഹരി മരുന്ന് കേസിൽ അന്വേഷണം അട്ടിമറിക്കാൻ കസ്റ്റഡിയിൽ ഉള്ളപ്പോൾ തന്നെ നടിമാർ നീക്കം നടത്തിയെന്ന് റിപ്പോർട്ട് .മൂത്ര സാമ്പിളിൽ കൃത്രിമം കാണിച്ചും സാമ്പിൾ നൽകാതെയുമാണ് രണ്ടു നടിമാർ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയത് . നടി രാഗിണിയുടെ അട്ടിമറി ശ്രമം കണ്ടുപിടിച്ചത് ഡോക്ടർമാരാണ് .സമീപ കാലത്ത് നടിമാർ ലഹരിമരുന്നു ഉപയോഗിച്ചിരുന്നു എന്നറിയാൻ രണ്ടു നടിമാരുടെയും മൂത്രം പരിശോധിക്കാൻ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു .ഇത് പ്രകാരം നടി രാഗിണി ദ്വിവേദി മൂത്രം നല്കാൻ തയ്യാറായി .എന്നാൽ സാമ്പിൾ കുപ്പിയിൽ മൂത്രത്തോടൊപ്പം വെള്ളവും ചേർത്താണ് നടി നൽകിയത് .ഡോക്ടർമാർ ഇത് കണ്ടു പിടിച്ച് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ അറിയിച്ചു . മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ആയിരുന്നു രാഗിണി ദ്വിവേദിയുടെ പരിശോധന ,അടുത്ത ദിവസങ്ങളിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മൂത്രത്തിന് സാധാരണയിൽ കവിഞ്ഞ താപനില ഉണ്ടാകും .ഇത് മറികടക്കാനാണ് നടി മൂത്രത്തിൽ വെള്ളം ചേർത്തത് . ഇത് കണ്ടുപിടിച്ചതോടെ നടിയെ…

    Read More »
  • NEWS

    ജലീൽ വിഷയം;മുഖ്യമന്ത്രി മൗനം ഉപേക്ഷിക്കണം:മുല്ലപ്പള്ളി

    സത്യം ജയിക്കുമെന്ന് പറഞ്ഞ ജലീല്‍ പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്ന സത്യം വിസ്മരിക്കരുതെന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കാന്‍ തയ്യാറാകണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സമൂഹത്തോട് പച്ചക്കളം പറയുകയും അതിനെ ന്യായീകരിക്കാന്‍ ശ്രിക്കുകയുമാണ് മന്ത്രി കെ.ടി.ജലീല്‍.അദ്ദേഹത്തിന് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്.ഒന്നും ഒളിക്കാനില്ലെന്നും തന്റെ കൈശുദ്ധമാണെന്നും പറഞ്ഞ മന്ത്രി ജലീല്‍ ആദ്യം എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലെന്ന ശുദ്ധനുണ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിദേശ എംബസികളുമായി മന്ത്രിമാര്‍ക്ക് നേരിട്ട് ബന്ധപ്പെടാന്‍ സ്വാതന്ത്ര്യമില്ലെന്ന് ഇരിക്കെ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ഇടപെട്ടതും സഹായം സ്വീകരിച്ചതും ഗുരുതരമായ തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ജലീലിന്റെ വിശദീകരണം അവിശ്വസനീയമാണ്. തുടക്കം മുതല്‍ വിവാദങ്ങളുടെ തോഴനാണ് മന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു. രാജദ്രോഹ കുറ്റകൃത്യമായ സ്വര്‍ണ്ണ കള്ളക്കടത്ത് സംഘത്തിന് സഹായകരമായ നിലപാട് മന്ത്രി സ്വീകരിച്ചിട്ടുണ്ടോയെന്നതാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇത്തരമൊരു കുറ്റകൃത്യത്തില്‍ സംശയത്തിന്റെ നിഴലില്‍…

    Read More »
  • NEWS

    ജസ്റ്റിസ് ഫോർ റംസി ,പോലീസിനെതിരെ റംസിയുടെ പിതാവ് ,സമരത്തിൽ അണി ചേരാൻ ഓരോ മലയാളിയോടും ആക്ഷൻ കൗൺസിലിന്റെ ആഹ്വാനം  

    റംസി സംഭവത്തിൽ പോലീസ് നടപടികളിൽ അതൃപ്തി പ്രകടിപ്പിച്ച് പിതാവ് റഹീം .കൂടുതൽ നടപടികളിലേക്ക് പോലീസ് നീങ്ങിയില്ലെങ്കിൽ പ്രക്ഷോഭമെന്നു ആക്ഷൻ കൗൺസിൽ നേതാവ് മൈലക്കാട് ഷാ . ഹാരിസിന്റെ കുടുംബത്തിന് റംസിയുടെ ബന്ധത്തിലുള്ള ബന്ധം സുവ്യക്തമാണെന്ന് ശബ്ദരേഖയിലൂടെ തന്നെ വെളിപ്പെട്ടിരിക്കുകയാണ് .അതുകൊണ്ട് ഹാരിസിന്റെ കുടുംബമൊന്നാകെ ഈ കേസിൽ പ്രതികൾ ആണെന്നും റഹീം പറഞ്ഞു .പോലീസ് നടപടി ഉണ്ടായില്ലെങ്കിൽ സമരമെന്നു മൈലക്കാട് ഷായും പ്രഖ്യാപിച്ചു . കേസിൽ പോലീസ് ഇത് വരെ കാമുകൻ ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത് .റംസിയെ സീരിയൽ സെറ്റുകളിൽ കൊണ്ടുപോകുമായിരുന്ന  നടി ലക്ഷ്മി പ്രമോദിനെ അടക്കം അറസ്റ്റ് ചെയ്യണം എന്നതാണ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം .

    Read More »
  • TRENDING

    റിയയ്ക്ക് പിന്നാലെ രാകുല്‍ പ്രീതും സാറ അലി ഖാനും അഴിക്കുളളിലേക്കോ?

    നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിലാണ് ബോളിവുഡിലെ എന്ന് മാത്രമല്ല സിനിമ മേഖലയിലെ ലഹരി കടത്ത് ബന്ധത്തിന്റെ ചുരുളഴിയുന്നത്. സുശാന്തിന്റെ കാമുകി നടി റിയ ചക്രവര്‍ത്തി ഉള്‍പ്പെടെ ജയിലാകുമ്പോള്‍ പിന്നാലെ ആരൊക്കെ കുടുങ്ങും എന്ന ചോദ്യമുയരുന്നതിനിടയിലാണ് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതിന്റേയും സാറ അലി ഖാന്റേയും പേരുകള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡുമായി ബന്ധപ്പെടുന്ന 15ലധികം നടീനടന്മാരുടേയും സാങ്കേതിക പ്രവര്‍ത്തകരുടേയും പേരുകളാണ് റിയ നല്‍കിയിട്ടുളളത്. ബോളിവുഡില്‍ കാര്യമായി കഴിവ് തെളിയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും തെന്നിന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് തമിഴിലും തെലുങ്കിലും ഏറെ തിരക്കുളള നടിയാണ് രാകുല്‍ പ്രീത്, സാറാ അലിഖാനാവട്ടെ ബോളിവുഡ് നായകന്‍ സെയ്ഫ് അലിഖാന്റെ മകളും സുശാന്തിന്റെ ഹിറ്റ് സിനിമകളിലൊന്നായ കേദാര്‍നാഥിലെ നായികയും ഇവര്‍ക്ക് പുറമെ സുശാന്തിന്റെ അവസാന ചിത്രമായ ദില്‍ബച്ചാരേയുടെ സംവിധായകനായ മുകേഷ് ചാബ്രയും സുശാന്തിന്റെ മുന്‍ മാനേജര്‍ രോഹിണി അയ്യരും ഈ ലിസ്റ്റിലുണ്ട്. റിയയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 25 പ്രമുഖ താരങ്ങളെ ചോദ്യം…

    Read More »
Back to top button
error: