Month: September 2020
-
NEWS
ബിജെപിക്ക് തിരിച്ചടി, കേന്ദ്രമന്ത്രി രാജിവച്ചു
കേന്ദ്രമന്ത്രി ഹാർസിമ്രത് കൗർ ബാദൽ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വിവാദമായ ഫാം സെക്റ്റർ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് രാജി. എൻഡിഎ സഖ്യകക്ഷി ശിരോമണി അകാലിദൾ മന്ത്രി ആണ് ഹാർസിമ്രത് കൗർ ബാദൽ. ബിൽ അവതരിപ്പിക്കരുതെന്നു അകാലിദൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അവഗണിച്ച് ബിജെപി മുന്നോട്ട് പോയി. തുടർന്നാണ് മന്ത്രി രാജിവച്ചത്. ബില്ലിനെ എതിർക്കുമ്പോഴും ബിജെപിക്കുള്ള പിന്തുണ തുടരാൻ ആണ് അകാലിദൾ തീരുമാനം. എന്നാൽ ലോക്സഭയിൽ ബില്ലിനെതിരെ വോട്ട് ചെയ്യും.
Read More » -
TRENDING
” പ്ലാവില ” ഗാനങ്ങള്‍
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖങ്ങൾക്കും പ്രാധാന്യം നല്കി ഗിരീഷ് കുന്നമ്മൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് “പ്ലാവില “.ശ്രീമൂകാംബിക കമ്മ്യൂണിക്കേഷസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ റിക്കോർഡ് ചെയ്തു.പി ജയചന്ദ്രനും ശ്രേയക്കുട്ടിയും ഗാനങ്ങളാലപിച്ചു.കെെതപ്രം രചിച്ച ഒരു താരാട്ടു പാട്ടിനും റഫീഖ് അഹമ്മദിന്റെ ഒരു ഗസലിനും പ്രമോദ് കാപ്പാട് എഴുതിയ രണ്ടു ഗ്രാമീണ ഗാനങ്ങൾക്കും സംഗീതം പകരുന്നത് ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. ജി വേണുഗോപാൽ,മധു ബാലകൃഷ്ണൻ,സിത്താര കൃഷ്ണ കുമാർ, എന്നിവരാണ് മറ്റു ഗായകർ. കഥ തിരക്കഥ സംഭാഷണം പ്രകാശ് വാടിക്കൽ എഴുതുന്നു. ഛായാഗ്രഹണം-വി കെ പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സ്വാമി,മേക്കപ്പ്-പട്ടണം ഷാ,വസ്ത്രാലങ്കാരം-കുമാർ എടപ്പാൾ,സ്റ്റിൽസ്-രാകേഷ് പുത്തൂർ,എഡിറ്റർ-വി സാജൻ,ചീഫ് അസോസിയേറ്റ് ഡറക്ടർ-കമൽ പയ്യന്നൂർ,ഫിനാൻസ് കൺട്രോളർ-ബാലൻ വി കാഞ്ഞങ്ങാട്,ഓഫീസ്സ് നിർവ്വഹണം-എ കെ ശ്രീജയൻ,പ്രൊഡക്ഷൻ കോർഡിനേറ്റർ-ബിജു രാമകൃഷ്ണൻ,കാർത്തിക വെെഖരി. കോവിഡ് കാല പ്രതിസന്ധി മറികടക്കാന്‍ കോവിഡ് നിബന്ധനങ്ങള്‍ക്കു വിധേയമായി ഒറ്റ ലോക്കേഷനില്‍ അമ്പതില്‍ താഴെ അംഗങ്ങളുമായി ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംവിധായകന്‍ ഗിരീഷ് കുന്നേല്‍ പറഞ്ഞു.…
Read More » -
മടിയിൽ കനമില്ല, ജലീൽ രാജിവക്കേണ്ടതില്ല, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി
മടിയിൽ കനമില്ലാത്തത് കൊണ്ടാണ് ജലീൽ അന്വേഷണ ഏജൻസികൾക്ക് മുമ്പിൽ നേരിട്ട് ഹാജരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജലീൽ ഒരു കാര്യവും മറച്ചു വെക്കുന്നില്ല. ജലീലോ ഓഫീസോ തെറ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലീൽ എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസിയോട് പറഞ്ഞിട്ടിട്ടുണ്ട്. അവർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടാകും. ബാക്കി കാര്യങ്ങൾ അന്വേഷണ ഏജൻസി പറയും വരെ കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില വിവരങ്ങൾ അറിയാൻ ആണ് ജലീലിനെ ചോദ്യം ചെയ്തത്. അതെക്കുറിച്ചുള്ള വിവരങ്ങൾ തനിക്കിപ്പോൾ അറിയില്ല. ജലീലിനോട് ചോദിച്ചാൽ മാത്രമേ വിവരം അറിയാനാകൂ. എൻഐഎ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ അറിഞ്ഞ ശേഷം പറയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More » -
LIFE
ഒരു അതിവൈകാരിക സീനോ ,ഐറ്റം ഡാൻസോ ആണ് മാനദണ്ഡമെങ്കിൽ ഊർമിള മാത്രമല്ല കങ്കണയും സോഫ്റ്റ് പോൺ സ്റ്റാർ തന്നെ, ഈ രംഗങ്ങൾ മതി അതിന്
“ഊർമിള മഡോണ്ട്കർ ഒരു സോഫ്റ്റ് പോൺ സ്റ്റാർ തന്നെ “കങ്കണ റണൗട്ട് ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞതാണ് ഈ വാക്കുകൾ .”ഒരു സോഫ്റ്റ് പോൺ സ്റ്റാറിന് മത്സരിക്കാൻ പാർട്ടി ടിക്കറ്റ് കിട്ടുമെങ്കിൽ തനിക്കത്ര പ്രയാസം ഉണ്ടാകില്ല ഒരു ടിക്കറ്റ് കിട്ടാൻ “കങ്കണ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു . രാംഗോപാൽ വർമയുടെ രംഗീലയിൽ ഊർമിളയെ സെക്സിയായി തന്നെ നാം കണ്ടു .സാരിയിൽ എത്രത്തോളം സെക്സി ആകാം എന്ന് സത്യയിലും കണ്ടു .എന്നാൽ അഭിനയത്തിന്റെ പേരിൽ അല്ല ഊർമിള അറിയപ്പെടുന്നത് മറിച്ച് സോഫ്റ്റ് പോൺ സ്റ്റാർ ആയാണ് എന്നതുകൂടി കങ്കണ പറയുമ്പോഴോ ? ക്വീനിൽ അഭിനയിക്കും വരെ കങ്കണ എന്ന അഭിനേത്രി എവിടെ ആയിരുന്നു ?2006 ൽ കങ്കണയുടെ ഗാംഗ്സ്റ്ററും വോ ലംഹെയും ഇറങ്ങി .രണ്ടും ബോളിവുഡിൽ ഹിറ്റായി .ഗാംഗ്സ്റ്ററിൽ അധോലോകനായകന്റെ അവിഹിതമുള്ള ഭാര്യാ കഥാപാത്രം ആയിരുന്നു കങ്കണക്കെങ്കിൽ വോ ലംഹേയിലെ ഡ്രഗ് അഡിക്റ്റ് കഥാപാത്രം നിരവധി സ്റ്റീരിയോടൈപ്പുകൾ നൽകി . ഊർമിള സോഫ്റ്റ് പോൺ…
Read More » -
NEWS
ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204, പത്തനംതിട്ട 136, വയനാട് 107, ഇടുക്കി 104 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജയകുമാരി (63), തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി ജേക്കബ് (89), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ തിരുവനന്തപുരം കോട്ടപ്പുറം സ്വദേശി നിസാമുദ്ദീന്‍ (49), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി മറിയകുട്ടി (75), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ കൊല്ലം കല്ലുംതാഴം സ്വദേശിനി ഹൗവാ ഉമ്മ (73), കോഴിക്കോട് വളയം സ്വദേശി അബ്ദുള്ള (64), കൊല്ലം പ്രാക്കുളം സ്വദേശിനി ജമീല (62), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ…
Read More » -
NEWS
വളരെ സന്തോഷവാൻ ,ഒരു ഭാരം ഇറക്കിവച്ചു ,മന്ത്രി കെ ടി ജലീലിന്റെ ടെലഫോൺ പ്രതികരണം
താനിപ്പോൾ വളരെ സന്തോഷവാൻ ആണ് എന്ന് മന്ത്രി കെ ടി ജലീൽ മാധ്യമങ്ങളോട് ടെലിഫോണിൽ പ്രതികരിച്ചു .പുകമറ സൃഷ്‌ടിച്ച പല കാര്യങ്ങളിലും വ്യക്തത വരുത്താൻ ആയി .വലിയ ഭാരം മനസിൽ നിന്ന് ഇറക്കിവച്ചു .തന്റെ മറുപടികളിൽ എൻഐഎയ്ക്ക് തൃപ്തിയുണ്ടെന്നാണ് മനസിലായതെന്നും മന്ത്രി പറഞ്ഞു .തിരുവനന്തപുരത്തേക്ക് തന്നെയാണ് മടങ്ങുന്നതെന്നും മന്ത്രി വ്യക്തമാക്കി . രാവിലെ 6 മണിക്ക് എൻഐഎ ഓഫീസിൽ എത്തിയ മന്ത്രിയെ 9 മണിക്കൂറോളം ചോദ്യം ചെയ്തു എന്നാണ് വിവരം .യു എ ഇയിൽ നിന്ന് ഖുർആൻ വന്നതിനെ കുറിച്ചും അത് വിതരണം ചെയ്തതിനെ കുറിച്ചുമുള്ള കാര്യങ്ങൾ ആണ് എൻഐഎ ആരാഞ്ഞതെന്നാണ് റിപ്പോർട് . താനോ സംസ്ഥാന സർക്കാരോ ഖുർആൻ വിമാനത്താവളത്തിൽ നിന്ന് വിട്ടു കിട്ടുന്നതിന് ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി .സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു മാത്രമാണ് പരിചയം എന്ന് മന്ത്രി എൻഐഎയോട് പറഞ്ഞു .താൻ വഖഫ് മന്ത്രി ആയതിനാൽ യു എ ഇ കോൺസുലേറ്റുമായി…
Read More » -
NEWS
അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളി; നിരീക്ഷണത്തോടെ സജ്ജമായി ഇന്ത്യന്‍ സൈന്യം
ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം കടുത്ത വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. ചര്‍ച്ചകള്‍ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി പരിഹാരം കാണാന്‍ രാജ്യങ്ങള്‍ക്ക് ആവുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോഴിതാ സംഭവത്തില്‍ രാജ്യസഭയില്‍ വിശദീകരണം നല്‍കുകയാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയിലെ സ്ഥിതി ഇപ്പോഴും മോശമാണ്. വിശദീകരിക്കാന്‍ പറ്റാത്ത തന്ത്രപ്രധാനമായ പലപ്രശ്‌നങ്ങളും അവിടെ നിലനില്‍ക്കുന്നു. വിവിധ തന്ത്രപ്രധാന പോയിന്റുകളില്‍ സൈന്യം നിലയുറപ്പിച്ചിരിക്കകയാണ്. അതേസമയം, ഏത് സാഹചര്യത്തെ നേരിടാനും സൈന്യം സജ്ജമാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ് ചൈനയുടെ പല പ്രവര്‍ത്തികളും. മാത്രമല്ല സൈനീക വിന്യാസം വര്‍ധിപ്പിക്കുന്നതിനായി വന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ചൈന ടത്തിയത്. അതിര്‍ത്തിയില്‍ സമാധനം കൊണ്ടുവരാന്‍ വേണ്ട അടിസ്ഥാന കാര്യം നിയന്ത്രണരേഖയെ മാനിക്കുകയും കര്‍ശന നിരീക്ഷണവുമാണ്. ഗല്‍വാനില്‍ വീരമൃത്യു വരിച്ച സൈനികരെ അനുസ്മരിച്ചാണ് നാജ്‌നാഥ് സിങ് രാജ്യസഭയിലെ പ്രസംഗം ആരംഭിച്ചത്. കേണ്‍ സന്തോഷ് ബാബു ഉള്‍പ്പെടെ 20 സൈനികര്‍ ഗല്‍വാന്‍ താഴ്വരയില്‍ വീരമൃത്യും വരിച്ചത് ഇന്ത്യുടെ ഭൂപ്രദേശം സംരക്ഷിക്കുന്നതിനാണെന്ന് രാജ്‌നാഥ് സിങ്…
Read More » -
LIFE
എൻഐഎ മന്ത്രി ജലീലിനെ മൊഴി എടുത്ത് വിട്ടയക്കാൻ കാരണം ഇതാണ്
യു എ ഇയിൽ നിന്ന് ഖുർആൻ ഇറക്കുമതി ചെയ്ത വിഷയത്തിലെ വാസ്തവമെന്താണ് ?മന്ത്രി കെ ടി ജലീൽ ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമോ ?ഈ രണ്ട്‍ കാര്യങ്ങൾ ആണ് മാധ്യമങ്ങൾ ഇപ്പോൾ അണുവിട കീറി പരിശോധിക്കുന്നത് . മാർച്ച് മാസം നാലാം തിയ്യതി ആണ് മതഗ്രന്ഥങ്ങൾ അടങ്ങിയ കൺസൈന്മെന്റ് യു എ ഇയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത് .250 എണ്ണം ഉണ്ടായിരുന്നു അത് .കോൺസുൽ ജനറലിന്റെ പേരിലാണ് കൺസൈന്മെന്റ് എത്തുന്നത് .ഓരോ പാക്കറ്റിലും 31 ഖുർആൻ വീതം ആണ് ഉണ്ടായിരുന്നത് .576 ഗ്രാം ആയിരുന്നു ഓരോ ഖുറാനുമുള്ള തൂക്കം . യഥാർത്ഥത്തിൽ ഈ കൺസൈൻമെന്റുകൾക്ക് പ്രത്യേക വിടുതൽ സർട്ടിഫിക്കറ്റ് സർക്കാർ നൽകിയിട്ടില്ല .എന്നിട്ടും കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള കസ്റ്റംസ് കൺസൈൻമെന്റുകൾ വിട്ടു നൽകി . കസ്റ്റംസ് വിട്ടുകൊടുത്ത 250 പാക്കറ്റും നേരെ യു എ ഇ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി .ഇതിൽ 32 എണ്ണം സിആപ്റ്റിലേക്ക് കൊണ്ട് പോകുന്നു .ഇതിൽ 16…
Read More » -
മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു ,മന്ത്രി മടങ്ങുന്നത് തിരുവനന്തപുരത്തേക്ക്
മന്ത്രി കെ ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്ത് വിട്ടയച്ചു.ഏതാണ്ട് 9 മണിക്കൂറോളമാണ് മന്ത്രിയെ ദേശീയ സുരക്ഷാ ഏജൻസി ചോദ്യം ചെയ്തത് .നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മന്ത്രിയെ ചോദ്യം ചെയ്തിരുന്നു . ഇന്ന് രാവിലെ ആറു മണിക്ക് തന്നെ മന്ത്രി കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് എത്തി .ചോദ്യം ചെയ്യലുകൾക്ക് ശേഷം ചിരിച്ചു കൊണ്ടാണ് മന്ത്രി പുറത്തെത്തിയത് .മന്ത്രി തിരുവനന്തപുരത്തേക്കാണ് മടങ്ങുന്നത് . സ്വപ്നയിൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ഉണ്ടായി എന്നാണ് വിവരം .മതഗ്രന്ഥം കൊണ്ട് വന്നതിന്റെ മറവിൽ സ്വർണക്കടത്ത് നടന്നിട്ടുണ്ടോ എന്ന കാര്യമാണ് പ്രധാനമായും എൻഐഎ പരിശോധിച്ചത് . സ്വപ്നയെ യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു അറിയാമെന്നാണ് കെ ടി ജലീൽ ചോദ്യം ചെയ്യലിൽ സ്വീകരിച്ച നിലപാട് എന്നാണ് വിവരം.സ്വപ്നയുടെ മറ്റു കാര്യങ്ങൾ അറിയില്ലെന്നാണ് മന്ത്രി എൻഐഎയെ അറിയിച്ചത് .
Read More »
