Tech
-
മകന്റെ ചിത്രം പകര്‍ത്തിയ പിതാവിന് ഗൂഗിള്‍ കൊടുത്തത് വല്ലാത്തപണി; സകല അക്കൗണ്ടുകള്‍ക്കും ഡേറ്റകള്‍ക്കും പൂട്ടിട്ടു
സാന്‍ഫ്രാന്‍സിസ്‌കോ: യന്ത്രങ്ങളെ എല്ലാത്തിനും ആശ്രയിക്കുന്ന ഇക്കാലത്ത്, ചിത്രങ്ങള്‍ പരിശോധിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ഗൂഗിള്‍ നടത്തിയൊരു ഫോണ്‍ പരിശോധന യുവാവിനെ പെടുത്തിയത് ഊരാക്കുടുക്കില്‍. സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശിക്കാണ് സ്വന്തം മകന്റെ ചിത്രം ചികിത്സാ ആവശ്യത്തിനായി പകര്‍ത്തിയതിന് ഗൂഗിള്‍ വിലക്ക് കല്‍പ്പിച്ചത്. 2021 ഫെബ്രുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. കോവിഡ് മൂലം പുറത്തിറങ്ങാന്‍ നിയന്ത്രണമുള്ള സമയത്താണ് മാര്‍ക്ക് എന്ന യുവാവിന്റെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ അണുബാധയുള്ളതായി കണ്ടത്തിയത്. തുടര്‍ന്ന് അത്യാഹിതവിഭാഗത്തിലെ നഴ്സിനെ വിളിച്ച് കാര്യംപറഞ്ഞു. രോഗബാധയുടെ ചിത്രമെടുത്ത് ഡോക്ടര്‍ക്ക് അയയ്ക്കാനാണ് അവര്‍ നിര്‍ദേശിച്ചത്. ഉടന്‍തന്നെ മാര്‍ക്കിന്റെ ഫോണില്‍ ഭാര്യ, മകന്റെ ജനനേന്ദ്രിയ ഭാഗത്തെ അണുബാധ വ്യക്തമാകുംവിധം അടുത്തു നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തി ഡോക്ടര്‍ക്ക് അയച്ചു. അണുബാധയുള്ള ഭാഗം കൃത്യമായി കാണുംവിധം ക്യാമറയ്ക്കു നേരെ കുട്ടിയെ പിടിച്ച മാര്‍ക്കിന്റെ കയ്യും ചിത്രത്തിലുണ്ടായിരുന്നു. അയച്ചുകൊടുത്ത ചിത്രം പരിശോധിച്ച് ഡോക്ടര്‍ മരുന്നുകള്‍ കുറിച്ചുനല്‍കുകയും ചെയ്തു. ഗൂഗിളിനെകാര്യമായി ആശ്രയിച്ചിരുന്ന മാര്‍ക്ക്, തന്റെ ഫോണ്‍ ഗൂഗിള്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്നു. ഗൂഗിള്‍ കലണ്ടര്‍, ഫോട്ടോസ് എന്നിവയിലേക്കെല്ലാം…
Read More » -
ആശ്വാസം… യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ല
ഡല്‍ഹി: യുപിഐ സേവനങ്ങള്‍ക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. അത്തരം ആലോചനകള്‍ ഇല്ലെന്ന് ധനമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ പണം ഇടപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് സര്‍ക്കാര്‍ നിലപാട്. ഡിജിറ്റല്‍ പണമിടപാട് നടത്തുമ്പോള്‍ ഉണ്ടാകുന്ന കമ്പനികളുടെ ചെലവ് മറ്റു മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം. യു.പി.ഐ. ഇടപാടുകള്‍ക്ക് അധിക പണം ഈടാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിശദീകരണം. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി നടത്തുന്ന പേയ്മെന്റുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ചുമത്താനുള്ള സാധ്യതയെക്കുറിച്ച് ആര്‍ബിഐ ഓഹരി ഉടമകളില്‍ നിന്ന് ഫീഡ്ബാക്ക് തേടിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പേയ്മെന്റ് സംവിധാനങ്ങളിലെ ചാര്‍ജുകളെക്കുറിച്ചുള്ള നയങ്ങള്‍ രൂപപ്പെടുത്താനും യുപിഐ, ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേയ്മെന്റ് സേവനം), എന്‍ഇഎഫ്ടി (നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) പോലുള്ള വിവിധ പേയ്മെന്റ് സേവനങ്ങള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കാന്‍ ഉള്ള നിയമങ്ങള്‍ ശക്തമാക്കാനും ആര്‍ബിഐ ലക്ഷ്യമിടുന്നെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആര്‍ട്ടിജിഎസ് (റിയല്‍-ടൈം ഗ്രോസ് സെറ്റില്‍മെന്റ്), ഡെബിറ്റ് കാര്‍ഡുകള്‍,…
Read More » -
മൊബൈലിനും മറ്റ് ഉപകരണങ്ങള്‍ക്കും ഒറ്റ ചാര്‍ജര്‍ മതി; നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം
ന്യൂഡല്‍ഹി: ഇലക്ട്രോണിക് മാലിന്യം കൂടുന്നത് തടയാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് കേന്ദ്രം. മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും പൊതു ചാര്‍ജര്‍ അല്ലെങ്കില്‍ ചാര്‍ജിങ് പോര്‍ട്ട് മതിയെന്നാണ് നിര്‍ദേശം. യൂറോപ്യന്‍ യൂണിയന്‍ നേരത്തെ മുന്നോട്ടുവച്ചതിനു സമാന നിര്‍ദേശമാണ് കേന്ദ്രവും ഇപ്പോള്‍ ഉയര്‍ത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികളും കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയവും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രം ഇക്കാര്യം ഉന്നയിച്ചു. ഓരോ തവണ പുതിയ ഇലക്ട്രോണിക് ഉപകരണം വാങ്ങുമ്പോഴും അതിനനുസരിച്ചുള്ള ചാര്‍ജറുകളും വാങ്ങേണ്ടി വരുന്നുണ്ട്. മൊബൈല്‍ ഫോണ്‍, ലാപ്ടോപ്പ് തുടങ്ങിയവയില്‍ ഉപകരണങ്ങളില്‍ ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടുകള്‍ മാത്രമാക്കി ഏകീകരിച്ചാല്‍ മാലിനത്തിന്റെ അളവ് കുറയ്ക്കാം. കൂടാതെ ഉപഭോക്താക്കള്‍ക്ക് പണവും ലാഭിക്കാം. ഇതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.
Read More » -
ഒരുപിടി സവിശേഷതകളുമായി വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍
തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ വിവോ വി25 പ്രോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് വിവോ. 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലെ, 12 ജിബി റാമും 8 ജിബി വരെ വികസിപ്പിക്കാവുന്ന വെര്‍ച്വല്‍ റാം ഫീച്ചറും ഉള്‍പ്പെടെ ഒട്ടേറെ സവിശേഷതകളുമായാണ് വി.25 പ്രോയുടെ വരവ്. ബയോണിക് കൂളിങ് സിസ്റ്റമാണ് എടുത്തുപറയാവുന്ന മറ്റൊരു സവിശേഷത. സുസ്ഥിരമായ കൂളിങ് വഴി മികച്ച പ്രകടനം നടത്താന്‍ ഈ സംവിധാനം ഫോണിനെ സഹായിക്കുന്നു. നിറം മാറുന്ന വിധമുള്ള എജി ഗ്ലാസ് ഡിസൈനുമായി സെയിലിങ് ബ്ലൂവിലാണ് ഫോണ്‍ എത്തുന്നത്. സൂര്യപ്രകാശം പതിക്കുന്നതനുസരിച്ച് ആകാശനീലയില്‍നിന്ന് സീബ്ലൂവിലേക്ക് മാറും എന്നതാണ് ഡിെൈസനിങ്ങിലുള്ള മറ്റൊരു സവിശേഷത. സ്‌പെസിഫിക്കേഷന്‍സ് ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 1300 എസ്ഒസിയുടെ കരുത്തിലാണ് വി.25 പ്രോയുടെ പ്രവര്‍ത്തനം. 2376 x 1080 പിക്‌സല്‍ റെസല്യൂഷനും 19.8:9 ആസ്പക്റ്റ് റേഷ്യോ ഉള്ള 6.56 ഇഞ്ച് ഫുള്‍ എച്ച്.ഡി.+ അമോലെഡ് ഡിസ്പ്ലെയുമായിട്ടാണ് വി.25 വരുന്നത്. 8ജിബി/12 ജിബി റാമും 128 ജിബി /256…
Read More » -
പ്രപഞ്ചരഹസ്യങ്ങളിലേക്ക് കണ്ണുവയ്ക്കുന്ന സ്വര്‍ണക്കണ്ണാടി; അറിയാം ജെയിംസ് വെബിന്റെ ‘സുവര്‍ണ’ രഹസ്യങ്ങള്‍
പ്രപഞ്ചത്തിന്റെ ആദിമ നക്ഷത്രസമൂഹങ്ങളിലേക്കുവരെ മനുഷ്യന്റെ നോട്ടമെത്തിക്കുന്ന ജെയിംസ്വെബ് ടെലസ്‌കോപ്പ് ഇതനോടകം വന്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പ്രവര്‍ത്തനം ആരംഭിച്ച് ദിവസങ്ങള്‍ക്കകം അവ പകര്‍ത്തിയ ദൃശ്യങ്ങള്‍ ലോകത്തെയാകെ അദ്ഭുതപ്പെടുത്തി. ഇതുവരെ ബഹിരാകാശ ചിത്രങ്ങള്‍ പകര്‍ത്തിയതില്‍ ഏറ്റവും ശക്തവും വലുതുമായ ടെലസ്‌കോപ്പ് എന്നാണ് ജെയിംസ്വെബിനെ ശാസ്ത്രലോകം വിലയിരുത്തുന്നത്. പ്രപഞ്ച രഹസ്യങ്ങളിലേക്ക് വെളിച്ചംവീശുന്ന ചിത്രങ്ങള്‍ ഈ വിലയിരുത്തല്‍ ശരിവയ്ക്കുകയും ചെയ്യുന്നു. പതിമൂന്ന് ബില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കാഴ്ചകളിലേക്ക് ഗവേഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും കൂട്ടിക്കൊണ്ടുപോകാന്‍ ഈ ദൂരദര്‍ശിനിക്ക് കഴിഞ്ഞു. ജെയിംസ്വെബ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പം, മായക്കാഴ്ചകളിലേക്ക് നോട്ടമെത്തിക്കുന്ന അതിന്റെ സ്വര്‍ണക്കണ്ണാടിയും ആളുകളുടെ ശ്രദ്ധയും കൗതുകവും പിടിച്ചുവാങ്ങി. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള സ്വര്‍ണക്കണ്ണ് എന്ന് ഈ കണ്ണാടിയെ വിശേഷിപ്പിക്കാം. ഇതു ശരിക്കും സ്വര്‍ണമാണോ? എന്തുകൊണ്ട് സ്വര്‍ണം എന്നിങ്ങനെ പല സംശയങ്ങളും നമുക്കുണ്ടാവാം. ശരിക്കും ജെയിംസ് വെബിന്റെ ഏറ്റവും പ്രധാനഘടകം ഈ സ്വര്‍ണക്കണ്ണാടിയാണ്. നിറം മാത്രമല്ല, ശരിക്കും ഈ കണ്ണാടി നിര്‍മിച്ചിരിക്കുന്നതും സ്വര്‍ണത്തില്‍തന്നെയാണ് എന്നതാണ് വസ്തുത. ഒരു ദൂരദര്‍ശിനിയിലെ കണ്ണാടിക്ക് കഴിയുന്നത്ര പ്രകാശം പ്രതിഫലിപ്പിക്കാന്‍ ഏതെങ്കിലും ലോഹം കൊണ്ടുള്ളൊരു…
Read More » -
ജിയോ തന്നെ മുന്നില്‍, വിഐക്ക് വീണ്ടും നഷ്ടം
ദില്ലി: രാജ്യത്തെ ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ വീണ്ടും വർധന. 117.29 കോടിയായി ജൂണിൽ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചു. റിലയൻസ് ജിയോ ഏറ്റവും കൂടുതൽ ഉപഭോക്താക്കളുമായി മുന്നിലെത്തി. മെയ് മാസത്തിൽ രാജ്യത്ത് 117.07 കോടി സബ്സ്ക്രൈബർമാരാണ് ഉണ്ടായിരുന്നത്. എന്നാൽ, ജൂൺ മാസമായപ്പോൾ 117.29 കോടിയായി ഉയർന്നു. 0.19 ശതമാനമാണ് രണ്ട് മാസങ്ങൾക്കിടയിൽ ഉണ്ടായ വളർച്ച. വയർലെസ് സബ്സ്ക്രൈബർമാരുടെ എണ്ണം മെയ് മാസത്തിൽ 114.55 കോടിയായിരുന്നത് ജൂണിൽ 114.73 കോടിയായി. റിലയൻസ് ജിയോക്ക് ജൂണവസാനം 41.3 കോടി സബ്സ്ക്രൈബർമാരായി. ജൂണിൽ 42.23 ലക്ഷം പേരെ കൂടെ ചേർത്തു. ഭാരതി എയർടെൽ ഉപഭോക്താക്കളുടെ എണ്ണം 36.29 കോടിയായി. 7.93 ലക്ഷമാണ് വർധന. വൊഡഫോൺ ഐഡിയക്കും ഇക്കുറിയും സബ്സ്ക്രൈബർമാരെ നഷ്ടമായി. 18 ലക്ഷം പേർ വിഐയെ കൈവിട്ടതോടെ സബ്സ്ക്രൈബർമാരുടെ എണ്ണം 25.66 കോടിയായി. ബിഎസ്എൻഎല്ലിന് 13.27 ലക്ഷവും എംടിഎൻഎല്ലിന് 3038 സബ്സ്ക്രൈബർമാരെയും നഷ്ടമായി. ഫിക്സഡ് ലൈൻ ഉപഭോക്താക്കളുടെ എണ്ണത്തിലും റിലയൻസാണ് മുന്നിൽ. 2.4 ലക്ഷം പുതിയ കണക്ഷനാണ്…
Read More » -
ആപ്പിള്‍ ട്രാക്കര്‍ ഘടിപ്പിച്ച് കാമുകിയെ നിരീക്ഷിച്ചു; ഒടുവില്‍ കുടുങ്ങിയത് കാമുകന്‍
കാമുകിയെ നിരീക്ഷിക്കാനായി കാറിൽ ആപ്പിൾ എയർടാഗ് ട്രാക്കർ സ്ഥാപിച്ച കാമുകൻ പിടിയിൽ. ഇയാൾക്ക് ഒൻപത് ആഴ്ച തടവ് ശിക്ഷ ലഭിച്ചെന്നതടക്കമുള്ള വിവരങ്ങൾ ഡെയ്‌ലിമെയിലാണ് റിപ്പോർട്ട് ചെയ്തത്. ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ( 41 ) ആണ് ട്രാക്കർ സ്ഥാപിച്ചതിന് ശിക്ഷിക്കപ്പെട്ടത്. ആമസോണിൽ നിന്ന് എയർടാഗ് ഓർഡർ ചെയ്ത് ക്രിസ്റ്റഫർ കാമുകിയായിരുന്ന യുവതിയുടെ നീക്കങ്ങൾ നീരിക്ഷിച്ചു. കൂടാതെ വിശദമായി നീരിക്ഷിക്കുന്നതിനായി കാറിന് പിന്നിലെ ബമ്പറിൽ ട്രാക്കറും പിടിപ്പിച്ചു. ആപ്പിളിൽ ബ്ലൂടൂത്ത് സിഗ്നൽ ഉപയോഗിക്കുന്നതിനാൽ ലിങ്ക് ചെയ്‌ത ഐ ഫോണിന് സ്ഥാനം കണ്ടെത്താൻ എളുപ്പമാണ്. ഇത് ഉപയോഗിച്ചായിരുന്നു നിരീക്ഷണം. സ്വാൻസിയിലെ ടൗൺഹില്ലിലെ ഗ്വിനെഡ് അവന്യൂവിലെ ക്രിസ്റ്റഫർ പോൾ ട്രോട്ട്മാൻ ട്രോട്‌മാൻ പത്ത് വർഷത്തിലെറെയായി പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2020 ൽ ഇരുവരും പിരിഞ്ഞു. വേർപിരിഞ്ഞതിനു ശേഷവും ക്രിസ്റ്റഫർ പരാതിക്കാരിയായ യുവതിയെ പിൻതുടരുകയായിരുന്നു എന്നതായിരുന്നു യാഥാർത്ഥ്യം. ഈ മാർച്ചിലാണ് പരാതിക്കാരിക്ക് ഇതു സംബന്ധിച്ച് സംശയമുണ്ടാകുന്നത്. പുതിയ ഐ ഫോണുമായി കാറിൽ കയറിയ യുവതിയുടെ ഫോണിൽ ആപ്പിൾ…
Read More » -
ഇവിടെ ജാതി പറയരുതെന്ന് ആപ്പിള്‍; കമ്പനിയുടെ തീരുമാനം വീണ്ടും ചര്‍ച്ചയാകുന്നു
നിയമപരമായി കുറ്റമാണെങ്കിലും ഇന്നും നിലനിൽക്കുന്ന പരസ്യമായ രഹസ്യമാണ് ജാതിവിവേചനം. നിറത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തിൽ വരെ ജാതിയേതെന്ന് ഗണിച്ചു പറയുന്നവർ ഇന്നും ചുരുക്കമല്ല. ഇപ്പോഴിതാ ഇന്ത്യയുടെ മാത്രമല്ല അമേരിക്കയുടെയും ജാതി വ്യവസ്ഥയിൽ നിന്ന് വഴി മാറി നടക്കുകയാണ് ആപ്പിൾ. ജീവനക്കാരുടെ പെരുമാറ്റ നയം പുതുക്കുന്നതിന്റെ ഭാഗമായാണ് മികച്ച മാറ്റവുമായി ലോകത്തിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ആപ്പിൾ രംഗത്തെത്തിയത്. ജാതി, മതം, ലിംഗഭേദം, പ്രായം, വംശപരമ്പര തുടങ്ങിയ വിവേചനങ്ങൾക്ക് ഒക്കെ ഇനി ആപ്പിൾ കമ്പനിയുടെ പരിസരത്തേക്ക് പോലും പ്രവേശനം ഇല്ല. രണ്ടു വർഷം മുൻപാണ് ഇത്തരമൊരു തീരുമാനവുമായി ആപ്പിൾ രംഗത്ത് വന്നത്. എങ്കിലും ആപ്പിളിന്റെ തീരുമാനം ഇപ്പോൾ വീണ്ടും ചർച്ചയാകുകയാണ്. 2020 ജൂണിലാണ് ജാതി സംബന്ധമായ പ്രശ്നം ഉയർന്നുവന്നത്. ഉന്നത ജാതീയരായ മേലുദ്യോഗസ്ഥരിൽ നിന്ന് ജാതി വിവേചനം നേരിടുന്നുണ്ടെന്ന് കാണിച്ച് ഇന്ത്യക്കാരനായ എഞ്ചിനീയർ നൽകിയ പരാതിയിൽ നെറ്റ് വർക്കിങ് കമ്പനിയായ സിസ്‌കോ ഇപ്പോൾ കുടുങ്ങി കിടക്കുകയാണ്. അമേരിക്കൻ വിവേചന നിയമങ്ങളിൽ ജാതി പ്രശ്നങ്ങൾ…
Read More » -
പാര്‍സലുകള്‍ പറന്നെത്തും; ഫ്‌ലിപ്കാര്‍ട്ട് ഡ്രോണ്‍ ഡെലിവറിക്കൊപ്പം കൈ കോര്‍ക്കുന്നു
ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറും ഫ്ലിപ്കാർട്ടും യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഫ്ലിപ്കാർട്ട് ഇന്റർനെറ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉപസ്ഥാപനമായ ഫ്ലിപ്കാർട്ട് ഹെൽത്തുമായാണ് സ്കൈ എയർ ഒരുമിച്ചു പ്രവർത്തിക്കുന്നത്. ഇതോടെ ഫ്ലിപ്കാർട്ട് ഹെൽത്ത് ഉപഭോക്താക്കൾക്ക് അവർ ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വഴി ഡെലിവറി ചെയ്യും. പശ്ചിമബംഗാളിൽ ആണ് പദ്ധതിയുടെ തുടക്കം. കൊൽക്കത്തയിലും സബർബൻ നഗരങ്ങളിലും ആയി മരുന്നുകൾ ഡ്രോൺ വഴി വേഗത്തിൽ എത്തിക്കാനാണ് ശ്രമം. അഞ്ച് കിലോ തൂക്കം വരുന്ന ഉൽപ്പന്ന ലോഡുമായി 20 ഡ്രോൺ സർവീസ് ആണ് ഓരോ ദിവസവും നടക്കുക. ആകാശത്ത് 16 കിലോമീറ്റർ റേഡിയസ് ദൂരത്ത് ഉൽപ്പനങ്ങൾ എത്തിക്കാൻ ഡ്രോണുകൾക്ക് കഴിയും. 2022 സെപ്റ്റംബർ 8 മുതൽ ഇതിന്റെ പരീക്ഷണഘട്ടം തുടങ്ങും.
Read More » -
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട…. വാട്ട്‌സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം
ലണ്ടന്‍: വാട്ട്സ്ആപ്പ്, യൂട്യൂബ് ആപ്പുകളുടെ വ്യാജന്‍ വഴി മാല്‍വെയര്‍ ആക്രമണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ മാൽവെയർ സംബന്ധിച്ച മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കില്‍ ആൻഡ്രോയിഡ് ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും. ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനി മെറ്റയാണ് ഈ മുന്നറിയിപ്പ് നൽകിയത്. ഡ്രാക്കറിസ് എന്ന പേരിലുള്ള മാല്‍വെയര്‍ ജനപ്രിയ ആപ്ലിക്കേഷനുകളുടെ വ്യാജ പതിപ്പുകളിലൂടെയാണ് ആക്രമണം നടത്തുന്നത് എന്നാണ് വിവരം. ഒരു ആൻഡ്രോയിഡ് ഉപകരണത്തിൽ നിന്ന് കോൾ ലോഗുകൾ, കോൺടാക്റ്റ് വിവരങ്ങൾ, ഫയലുകൾ, എസ്എംഎസ് ടെക്‌സ്‌റ്റുകൾ, ജിയോലൊക്കേഷൻ, മറ്റ് വിശദാംശങ്ങൾ എന്നിവ ചോര്‍ത്താനും. ഫോണിന്‍റെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും. മൈക്രോഫോൺ പ്രവർത്തനക്ഷമമാക്കാനും ഈ മാല്‍വെയറിന് സാധിക്കും എന്നാണ് റിപ്പോര്‍ട്ട്. യുകെ, ന്യൂസിലൻഡ്, ഇന്ത്യ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആക്രമണം നടത്തുന്ന ബിറ്റർ എപിടി ഹാക്കിംഗ് ഗ്രൂപ്പാണ് ഗെയിം ഓഫ് ത്രോൺസ് എന്ന ടിവി സീരിസിലെ പ്രശസ്തമായ ‘ഡ്രാക്കറിസ്’ എന്ന വാക്കിന്‍റെ പേരില്‍ മാല്‍വെയര്‍ പ്രചരിപ്പിക്കുന്നതെന്നാണ് മെറ്റ റിപ്പോര്‍ട്ട് പറയുന്നത്. യുട്യൂബ്, സിഗ്നൽ, ടെലിഗ്രാം,…
Read More »