Sports

  • ഏഷ്യൻ കപ്പില്‍ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി

    ദോഹ:ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം തോല്‍വി.ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ 3 ഗോളുകള്‍ക്ക് ഉസ്‌ബെക്കിസ്ഥാനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നേരത്തെ ഓസ്‌ട്രേലിയയോടും(2-0) ഇന്ത്യ തോറ്റിരുന്നു.ഓസ്‌ട്രേലിയക്കെതിരായ  മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യക്ക് ഇന്ന് ആ മികവ് അവർത്തിക്കാനായില്ല. മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. മത്സരത്തില്‍ പലപ്പോഴും ഉസ്‌ബെക്കിസ്ഥാൻ താരങ്ങളുടെ വേഗതക്കൊപ്പമെത്താൻ ഇന്ത്യക്കാവാതെ പോയി. മത്സരത്തിന്റെ നാലാമത്തെ മിനുട്ടില്‍ തന്നെ ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യൻ ഗോള്‍ വല കുലുക്കി. അബ്ബോസ്ബെക്ക് ഫസയുളേവ് ആണ്‍ ഗോള്‍ നേടിയത്. തുടർന്ന് പതിനെട്ടാം മിനുട്ടില്‍ ഇഗോർ സെർഗെയേവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ നസ്റുളേവും ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ മൻവീർ സിങ്ങിന് പകരക്കാരനായി രാഹുല്‍ കെ.പിയെ ഇറക്കിയാണ് ഇന്ത്യ തുടങ്ങിയത്. രാഹുലിന്റെയും മഹേഷ് നെയ്‌റോമിന്റെയും ശ്രമങ്ങള്‍ ഉസ്‌ബെക് ഗോള്‍ കീപ്പർ രക്ഷപെടുത്തിയതോടെ ഇന്ത്യയുടെ ഗോളിനായുള്ള കാത്തിരുപ്പ് തുടർന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ രാഹുല്‍ കെ.പിയുടെ ശ്രമം പോസ്റ്റില്‍ തട്ടി…

    Read More »
  • സഹല്‍ ഇന്നുമില്ല; ഉസ്‌ബെക്കിസ്ഥാനെതിരെ ഇന്ത്യ മൂന്നു ഗോളിന് പിന്നിൽ

    ദോഹ: ഏഷ്യൻ കപ്പ് ഫുട്‌ബോളില്‍ ഉസ്ബക്കിസ്ഥാനെ നേരിടുന്ന ഇന്ത്യ ആദ്യപകുതി പിരിയുമ്പോൾ മൂന്നു ഗോളുകൾക്ക് പിന്നിൽ.നേരത്തെ ഓസ്‌ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യക്ക് ഇന്ന് വിജയം അനിവാര്യമാണ്. ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയ ടീമില്‍ രണ്ട് മാറ്റവുമായാണ് ഇഗോർ സ്റ്റിമാക് ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഓസീസിനെതിരെ ക്യാപ്റ്റൻ സുനില്‍ ഛേത്രിയെ ഏക സ്‌ട്രൈക്കറാക്കിയ 4-2-3-1 ശൈലിക്ക് പകരം 4-3-3 എന്ന ഫോർമേഷനിലാണ് ഉസ്‌ബെക്കിസ്താനെതിരെ ഇറങ്ങുന്നത്. മുന്നേറ്റത്തില്‍ നവോറം മഹേഷ് സിങ്, മൻവീർ സിങ് എന്നിവർ ഛേത്രിക്കൊപ്പം കളിക്കും. മധ്യനിരയില്‍ അനിരുദ്ധ് ഥാപ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയതാണ് പ്രധാന മാറ്റം. വാങ്ജാം, ലാലെങ്മാവിയ റാള്‍ട്ടെ എന്നിവരും മധ്യനിരയില്‍ കളിമെനയും. പ്രതിരോധത്തിലാണ് മറ്റൊരു മാറ്റം വരുത്തിയത്. സുബാശിഷ് ബോസിന് പകരം നിഖില്‍ പൂജാരിക്ക് ഇടം നല്‍കി.  അതേസമയം ടീമില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്നും ഇടം പിടിച്ചില്ല.ആസ്‌ത്രേലിയക്കെതിരായ ആദ്യ മാച്ചിലും സഹൽ കളിച്ചിരുന്നില്ല.മറ്റൊരു മലയാളി താരമായ കെ.പി രാഹുല്‍ സബ്സ്റ്റിറ്റിയൂട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

    Read More »
  • ബ്ലാസ്റ്റേഴ്സിന്റെ മാത്രമല്ല, നോർത്ത് ഈസ്റ്റിന്റെ അവസരം കൂടിയാണ് ജംഷഡ്‌പൂർ ഒറ്റ ജയം കൊണ്ട് ഇല്ലാതാക്കിയത്

    സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്‌പൂർ  എഫ്സിക്കെതിരെ നേരിട്ടത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ്  കേരള ബ്ലാസ്റ്റേഴ്സിനെ  ജംഷഡ്‌പൂർ  എഫ്സി പരാജയപ്പെടുത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്‌പൂർ  എഫ്സി പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താനുള്ളത്. കേരള ബ്ലാസ്റ്റേഴ്സാകട്ടെ ഒന്നാം സ്ഥാനത്തുമാണുള്ളത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ നിന്നും പുറത്തായതിൽ സങ്കടം കൊള്ളുന്ന മറ്റൊരു ടീം കൂടിയുണ്ട്.ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യത്തെ ട്രോഫി ലക്ഷ്യം വെക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി പ്രതീക്ഷകൾ കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിയിൽ അവസാനിച്ചത്. ജംഷഡ്‌പൂർ  എഫ്സിയും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചാൽ നോർത്ത് ഈസ്റ്റിന് പ്രതീക്ഷകൾക്ക് വകയുണ്ടായിരുന്നു.   ജംഷഡ്‌പൂർ  അവസാന മത്സരം ജയിക്കാതിരിക്കുകയും ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ്‌ തോൽപ്പിക്കുകയുമാണെങ്കിൽ നോർത്ത് ഈസ്റ്റിന് സെമിഫൈനൽ നേടാമായിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെയും നോർത്ത് ഈസ്റ്റിന്റെയും കിരീടപ്രതീക്ഷകളെയാണ് ജംഷഡ്‌പൂർ ഒറ്റമത്സരം…

    Read More »
  • ഏഷ്യൻ കപ്പ് ഫുട്ബോൾ: ഇന്ത്യ ഇന്ന് ഉസ്‌ബെക്കിസ്ഥാനെതിരെ

    ദോഹ: ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ ഉസ്‌ബെക്കിസ്ഥാനെ നേരിടും.ആദ്യമത്സരത്തിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഫിഫ റാങ്കിങ്ങിൽ 25–ാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്കെതിരെ ശനിയാഴ്ച 2–0നായിരുന്നു ഇന്ത്യയുടെ തോൽവി. ആദ്യ പകുതിയിൽ ചെറുത്തുനിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് 2 ഗോളും വഴങ്ങിയത്. നിലവിൽ ബി ഗ്രൂപ്പിൽ അവസാന സ്ഥാനത്താണെങ്കിലും പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടാൻ ഇന്ത്യയ്ക്ക്  സാധ്യതശേഷിക്കുന്നുണ്ട്. 6 ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലെയും മികച്ച 4 മൂന്നാം സ്ഥാനക്കാരുമാണ് നോക്കൗട്ടിലെത്തുക.  3 പോയിന്റോടെ ഓസ്ട്രേലിയയാണ് ബി ഗ്രൂപ്പിൽ മുന്നിൽ. ഗോൾരഹിത സമനിലയിൽ പിരിഞ്ഞ സിറിയയും ഉസ്ബെക്കിസ്ഥാനും ഒരു പോയിന്റോടെ തൊട്ടു പിന്നിലുണ്ട്.അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. ജനുവരി 23ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിറിയയെ ഇന്ത്യ നേരിടും.

    Read More »
  • അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20;  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസണ്‍

    ബംഗളൂരു: അഫ്ഗാനിസ്താന് എതിരായ മൂന്നാം ടി20 മത്സരത്തില്‍  ആദ്യ പന്തില്‍ തന്നെ പുറത്തായി സഞ്ജു സാംസൺ. ആദ്യ രണ്ടു മത്സരങ്ങളിലും അവസരം കിട്ടാതിരുന്ന സഞ്ജുവിന് മൂന്നാമത്തെ കളിയിൽ  കിട്ടിയ അവസരം  മുതലെടുക്കാനായില്ല. ഇന്ത്യ 21/3 എന്ന നിലയില്‍ പരുങ്ങലിലായ സമയത്തായിരുന്നു സഞ്ജു ക്രീസില്‍ എത്തിയത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു അറ്റാക്കിംഗ് ഷോട്ടിന് ശ്രമിച്ച സഞ്ജു വെറുതെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു.ടി20 ക്രിക്കറ്റ് ലോകകപ്പിനു മുന്നെയുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമായിരുന്നു ഇത്.അതിനാൽ തന്നെ 20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ ഉണ്ടാകും എന്ന് ഇനിയും പ്രതീക്ഷിക്കാൻ വകയില്ല.

    Read More »
  • അഫ്ഗാന് തലയുയര്‍ത്തി മടക്കം; ഇന്ത്യക്ക് പരമ്പര(3-0)

    ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ട്വന്‍റി 20 പരമ്ബര 3-0ന് സ്വന്തമാക്കി ഇന്ത്യ.എന്നാൽ അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ തലയുയര്‍ത്തി തന്നെയാണ് അവരുടെ മടക്കം.  ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്‍റെ തോല്‍വി സമ്മതിക്കുകയായിരുന്നു. നേരത്തെ, ടോസ് നേടിയിറങ്ങിയ ഇന്ത്യയെ  4.3 ഓവറില്‍ 22-4 എന്ന നിലയില്‍ പ്രതിരോധത്തിൽ ആക്കാനും അവർക്ക് സാധിച്ചിരുന്നു.രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും റിങ്കു സിംഗിന്‍റെ അർധസെഞ്ച്വറിയുമാണ് ഇന്ത്യയെ പിന്നീട് കരകയറ്റിയത് (.20 ഓവറില്‍ 212-4) മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാന്‍ ഒരവസരത്തിൽ 15 ഓവറില്‍ 145-3 എന്ന നിലയിലായിരുന്നു.20 ഓവറിൽ 212-4 എന്ന ഇന്ത്യയുടെ സ്കോറിലെത്താനും അവർക്ക് കഴിഞ്ഞു. ആതിഥേയരുയർത്തിയ 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സിലെത്തിയതോടെയാണ്  ചിന്നസ്വാമി…

    Read More »
  • രോഹിത്-റിങ്കു താണ്ഡവം;22-4ല്‍ നിന്ന് ഇന്ത്യ 212-4ലേക്ക് !!

    അഫ്ഗാനിസ്ഥാനെതിരെ ഇന്ന് ബംഗളൂരുവിൽ നടന്ന അവസാന ടി20യില്‍ രോഹിത്-റിങ്കു താണ്ഡവം !!ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് എടുത്തത്.  ഒരു ഘട്ടത്തില്‍ 22/4 എന്ന നിലയിലായിരുന്ന  ഇന്ത്യയെ രോഹിത് ശര്‍മ്മയും റിങ്കു സിങും ചേര്‍ന്നാണ് കരകയറ്റിയത്. രോഹിത് 69 പന്തില്‍ നിന്ന് 121 റണ്‍സ് എടുത്തു. 8 സിക്സും 11 ഫോറും അടങ്ങുന്നതായിരുന്നു ഈ ഇന്നിംഗ്സ്. ആദ്യ രണ്ട് മത്സരങ്ങളിലും ഡക്കില്‍ പോയ രോഹിതിന് ഈ ഇന്നിംഗ്സ് ആശ്വാസം നല്‍കും. 64 പന്തില്‍ രോഹിത് സെഞ്ച്വറിയില്‍ എത്തിയിരുന്നു. രോഹിതിന്റെ അഞ്ചാം ടി20 സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിക്കുന്ന താരമായി രോഹിത് ഇതോടെ മാറി. രോഹിതിന് നല്ല പിന്തുണ നല്‍കിയ റിങ്കു സിംഗ് 39 പന്തില്‍ നിന്ന് 69 റണ്‍സ് നേടി. 6 സിക്സും 2 ഫോറും റിങ്കു നേടി. അവസാന ഓവറില്‍ ഇന്ത്യ 36 റണ്‍സ് ആണ് അടിച്ചത്.അഫ്ഗാനിസ്താനായി ഫരീദ്…

    Read More »
  • വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണം ഐ.പി.എല്‍:  ബ്രയാൻ ലാറ

    ഐ..പി.എല്‍ പോലുള്ള ട്വന്റി 20 ഫ്രാഞ്ചൈസി ലീഗുകളുടെ കടന്നുവരവാണ് വെസ്റ്റിൻഡീസ് ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് കാരണമെന്ന് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. വെസ്റ്റിൻഡീസ് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐ.പി.എല്ലുകളാണെന്ന് ചിന്തിക്കുന്നവരാണ് 18 ഉം 19ഉം വയസ്സുള്ള യുവതാരങ്ങളെന്നും ലാറ പറഞ്ഞു. നാല്‍പതോ അമ്ബതോ വര്‍ഷങ്ങള്‍ക്ക് മുൻപ് രാജ്യത്തിന് വേണ്ടി കളിക്കാൻ പ്രചോദിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്ന് കളി ഉപജീവനം കണ്ടെത്താനുള്ള മാര്‍ഗമായി മാറിയെന്നും ലാറ പറഞ്ഞു. നമ്മുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്ന സാമ്ബത്തിക ലാഭമുള്ള അവസരങ്ങളുമായി മത്സരിക്കുക എന്നത് വിൻഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബുദ്ധിമുട്ടാണെന്നതാണ് വസ്തുത. വിൻഡീസ് ക്രിക്കറ്റിനെ തിരിച്ചുകൊണ്ടുവരുന്നത് അത്ര എളുപ്പമല്ലെങ്കിലും അന്താരാഷ്ട്ര വേദിയിലേക്ക് ഒരു ക്രിക്കറ്ററെ വളര്‍ത്താനുള്ള നടപടി സ്കൂള്‍ തലംമുതല്‍ ആരംഭിക്കണമെന്നും ലാറ പറഞ്ഞു. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് കരീബിയൻ ടീമിനോടുള്ള വിശ്വസ്തത വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണെന്നും ഇതിഹാസതാരം പറഞ്ഞു. ആസ്‌ട്രേലിയയോ ഇംഗ്ലണ്ടോ അവരുടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കിയല്ല കളിക്കാരെ ചേര്‍ത്തുനിര്‍ത്തുന്നത്. അവര്‍ രാജ്യത്തിന്റെ ടീമിനോടുള്ള സത്യസന്ധത വളര്‍ത്താനാണ്…

    Read More »
  • പെപ്രയെ ക്രൂശിക്കരുത്: ദിമിത്രിയോസ് ഡയമന്റക്കോസ്

    ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസൺ ആരംഭിച്ച് ഏതാനും മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റു വാങ്ങിയ താരമാണ് ഘാന സ്‌ട്രൈക്കറായ ക്വാമേ പെപ്ര. ടീമിനായി ആത്മാർത്ഥമായ പ്രകടനം നടത്തിയെങ്കിലും ഗോളുകൾ നേടാത്തതിന്റെ പേരിലും ചില മത്സരങ്ങളിൽ നിർണായകമായ വമ്പൻ അവസരങ്ങൾ തുളച്ചതിന്റെ പേരിലുമാണ് താരം വിമർശനങ്ങൾ ഏറ്റു വാങ്ങിയത്. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളായി താരം ഗോളുകൾ നേടിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആറു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനായി നാല് ഗോളുകൾ നേടിയ താരം ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. താരം ഫോം കണ്ടെത്തുന്ന സാഹചര്യത്തിൽ പിന്തുണയുമായി സഹതാരമായ ദിമിത്രിയോസ് രംഗത്തു വന്നിട്ടുണ്ട്. സാഹചര്യങ്ങളുമായി ഇണങ്ങിയാൽ പെപ്ര കൂടുതൽ ഗോളുകൾ കണ്ടെത്തുമെന്നാണ് ദിമി പറയുന്നത്.   പെപ്രക്ക് കുറച്ചു കൂടി സമയം ആവശ്യമാണ്. കാരണം ഒരു പുതിയ അന്തരീക്ഷത്തിലും പുതിയൊരു രാജ്യത്തുമാണ് പെപ്ര കളിച്ചു കൊണ്ടിരിക്കുന്നത്. ഒരു സ്‌ട്രൈക്കർ ഗോൾ നേടിയാൽ അത് കൂടെയുള്ള സ്‌ട്രൈക്കറെക്കൂടി മെച്ചപ്പെടുത്തും. ആക്രമണത്തിൽ എന്നെ ഒരുപാട് സഹായിക്കുന്ന താരവുമായി…

    Read More »
  • ഒരു കിരീടം എന്ന സ്വപ്നത്തിന് ഇനിയും കാത്തിരിക്കേണ്ടി വരും കേരള ബ്ലാസ്റ്റേഴ്സ് !

    ഭുവനേശ്വർ:  തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായത് ആരാധകർക്ക് തന്നെ അവിശ്വസനീയമായിരിക്കുകയാണ്. ഒരു മത്സരം ബാക്കി നിൽക്കെയാണ് കേരള ബ്ലാസ്റ്റേഴ്സ് കലിംഗ സൂപ്പർ കപ്പിൽ നിന്നും പുറത്തായത്.ഐഎസ്എല്ലിലും സൂപ്പർ കപ്പിലും ഉൾപ്പെടെ തുടർച്ചയായ നാല് മത്സരങ്ങളിൽ വിജയം നേടിയ ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ‌ പതനം. ജംഷഡ്‌പൂരും ബ്ലാസ്റ്റേഴ്‌സും ആദ്യത്തെ മത്സരം വിജയിച്ചാണ് ഇന്നലത്തെ മത്സരത്തിനായി ഇറങ്ങിയത്. ഇന്നലെ വിജയിച്ചതോടെ ഒരു മത്സരം ബാക്കി നിൽക്കെ ജംഷഡ്‌പൂർ മുന്നിലെത്തി. അടുത്ത മത്സരങ്ങളിൽ ജംഷഡ്‌പൂർ തോൽക്കുകയും ബ്ലാസ്റ്റേഴ്‌സ് വിജയിക്കുകയും ചെയ്‌താലും ഹെഡ് ടു ഹെഡ് ആണു പരിഗണിക്കുക. അതുകൊണ്ടാണ് ഒരു മത്സരം ബാക്കി നിൽക്കെ തന്നെ ബ്ലാസ്റ്റേഴ്‌സ് പുറത്തായത്. നാല് ഗ്രൂപ്പുകളുള്ള ടൂർണമെന്റിൽ നിന്നും ഓരോ ടീമുകൾ മാത്രമാണ് സെമി ഫൈനലിലേക്ക് മുന്നേറുക. ബ്ലാസ്റ്റേഴ്‌സ് സമനിലയെങ്കിലും നേടിയിരുന്നെങ്കിൽ അടുത്ത മത്സരത്തിൽ പ്രതീക്ഷ നിലനിർത്താമായിരുന്നു. എന്നാൽ മുന്നിലെത്തിയ ടീം അതിനു ശേഷം പിന്നിലേക്ക് പോവുകയായിരുന്നു.…

    Read More »
Back to top button
error: