Sports
-
കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച; എതിരാളി ചെന്നൈയിൻ എഫ്സി
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ബുധനാഴ്ച (നവംബർ 29) നടക്കും.ചെന്നൈയിൻ എഫ്സി യാണ് എതിരാളികൾ.കൊച്ചിയിൽ വച്ചാണ് മത്സരം. ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി നിലവിൽ ഏഴാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.കഴിഞ്ഞ ദിവസം ഹൈദരാബാദിനെ തോൽപ്പിച്ചതോടെ ഏഴ് മത്സരങ്ങളിൽ നിന്ന് പതിനാറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 3 ഡിസംബറിന് ഗോവയുമായും 14 ഡിസംബറിന് പഞ്ചാബുമായും 24 ഡിസംബറിന് മുംബൈയുമായും 27 ഡിസംബറിന് മോഹൻ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ പിന്നീടുള്ള ഈ വർഷത്തെ മറ്റ് മത്സരങ്ങൾ. ഇതിൽ നവംബർ 29 നു ചെന്നെയിനേയും ഡിസംബര്‍ 24 നു മുംബൈയേയും ബ്ലാസ്റ്റേഴ്സ് നേരിടുന്നത് സ്വന്തം തട്ടകമായ കൊച്ചിയിൽ വച്ച് തന്നെയാണ്.
Read More » -
കാര്യവട്ടവും ഇന്ത്യയെടുത്തു;44 റൺസ് വിജയം
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20 ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യക്ക് വിജയം.നേരത്തെ വിശാഖപട്ടണത്ത് നടന്ന ആദ്യ മത്സരത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.എന്നാൽ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 235 റണ്‍സ്. യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് ഗെയിക്‌വാദിന്റെും ഇഷാൻ കിഷന്റെയും അര്‍ധ സെഞ്ച്വറികളും അവസാന ഓവറുകളിലെ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. എന്നാൽ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ.
Read More » -
കാര്യവട്ടത്ത് ബാറ്റിംഗ് വെടിക്കെട്ട്: ആസ്‌ട്രേലിയക്കെതിരെ കൂറ്റൻ സ്‌കോറുമായി ഇന്ത്യ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് മികച്ച സ്‌കോർ.20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 235 റൺസ്. യശസ്വി ജയ്‌സ്വാളിന്റെയും ഋതുരാജ് ഗെയിക്‌വാദിന്റെും ഇഷാൻ കിഷന്റെയും അർധ സെഞ്ച്വറികളും അവസാന ഓവറുകളിലെ റിങ്കു സിങിന്റെ വെടിക്കെട്ട് പ്രകടനവുമാണ് ഇന്ത്യക്ക് ഗുണമായത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങിന് ക്ഷണിച്ച ആസ്‌ട്രേലിയൻ നായകൻ മാത്യു വേഡിന്റെ കണക്ക് കൂട്ടലെല്ലാം ഇന്ത്യൻ ഓപ്പണർമാർ തെറ്റിച്ചു. യശസ്വി ജയ്‌സ്വാളാണ് കത്തിക്കയറിയത്. ആസ്‌ട്രേലിയൻ ബൗളർമാരെ പലവട്ടം അതിർത്തി കടത്തിയ താരം 25 പന്തിൽ നിന്ന് 53 റണ്‍സാണ് നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്ന ഗംഭീര ഇന്നിങ്‌സ്. ജയ്‌സ്വാൾ ആഞ്ഞടിക്കുമ്പോൾ ഒരറ്റത്ത് വിക്കറ്റ് കാത്ത് സൂക്ഷിക്കുന്ന ചുമതലയെ ഗെയിക്‌വാദിനുണ്ടായിരുന്നുള്ളൂ. നേരിട്ട 24ാം പന്തിലാണ് ജയ്‌സ്വാൾ അർധ ശതകം തികച്ചത്. പിന്നാലെ താരം പുറത്താകുകയും ചെയ്തു. അടുത്തതായി ക്രീസിലെത്തിയ കിഷനും വെറുതെ നിന്നില്ല. 32 പന്തിൽ നിന്ന് മൂന്ന് ഫോറും നാല്…
Read More » -
ഐപിഎല്ലില്‍ നിന്നും ഔട്ടായി മലയാളി താരങ്ങൾ; ശേഷിക്കുന്നത് രണ്ടേ രണ്ടു പേർ !!
മുംബൈ: ഐപിഎല്ലിൽ അവശേഷിക്കുന്നത് രണ്ടേ രണ്ടു മലയാളികൾ ! ടീമുകൾ ഇന്ന് സമർപ്പിച്ച പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദും മാത്രമാണ്. ഐപിഎല്ലിലെ പത്തു ടീമുകള്‍ ഡിസംബര്‍ 19ന് ദുബായില്‍ നടക്കുന്ന മിനി ലേലത്തിനു മുന്നോടിയായി നിലനിര്‍ത്തിയ കളിക്കാരുടെയും ഒഴിവാക്കിയ കളിക്കാരുടെയും പട്ടിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നായിരുന്നു. മലയാളി താരങ്ങളായ അബ്ദുള്‍ ബാസിതിനെയും കെ.എം. ആസിഫിനെയും,ദേവ്ദത്ത് പടിക്കലിനെയും രാജസ്ഥാൻ റോയല്‍സ് ഒഴിവാക്കിയപ്പോള്‍ സന്ദീപ് വാര്യരെ മുംബൈ ഇന്ത്യൻസും തഴഞ്ഞു. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണും മുംബൈ ഇന്ത്യൻസിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഷ്ണു വിനോദുമാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ശേഷിക്കുന്ന മലയാളി താരങ്ങള്‍. ഡിസംബർ 19-നാണ് ഇത്തവണത്തെ ഐപിഎൽ താരലേലം. ഇതിന് ഒരാഴ്ച മുമ്പുവരെ കളിക്കാരുടെ കൈമാറ്റം സാധ്യമാണ്.
Read More » -
മഴ മാറി; തിരുവനന്തപുരത്ത് ഇന്ന് റൺമഴ പെയ്യും
തിരുവനന്തപുരം: കഴിഞ്ഞ ഞായറാഴ്ച ഇന്ത്യയെ തോൽപ്പിച്ച് ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിനെ, കൃത്യം ഒരാഴ്ചയ്ക്കുശേഷം ഇന്ത്യൻ യുവനിര നേരിടുകയാണ്.തിരുവനന്തപുരത്തെ കാര്യവട്ടത്തുവച്ച് ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് മത്സരം. ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 പരമ്ബരയിലെ രണ്ടാം മത്സരമാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തില്‍ വിജയംനേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ കാര്യവട്ടത്തിറങ്ങുന്നത്.ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടെന്നാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം അറിയപ്പെടുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇവിടെ ശ്രീലങ്കയെ 317 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ റെക്കോഡ് സ്ഥാപിച്ചിരുന്നു. ഗ്രീൻഫീല്‍ഡില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും ഇന്ത്യയാണ് വിജയിച്ചത്. 2019-ല്‍ വെസ്റ്റ് ഇൻഡീസിനെതിരേ നടന്ന ട്വന്റി 20 മത്സരത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. അതേസമയം ഇന്ന് മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.കഴിഞ്ഞ ദിവസങ്ങളിലെല്ലാം തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്തത്. രാത്രിയില്‍ നടക്കുന്ന മത്സരത്തിന് അനുകൂല കാലാവസ്ഥയാണ് നിലവിലുള്ളതെന്നാണ് വിലയിരുത്തല്‍. കനത്ത മഴ പെയ്താല്‍പ്പോലും പെട്ടെന്നുതന്നെ മത്സരത്തിന് തയ്യാറാക്കാവുന്ന മികച്ച ഡ്രെയിനേജ് സംവിധാനമാണ് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തില്‍.
Read More » -
ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടി20യില്‍ അമ്ബയറായി അനന്തപത്മനാഭൻ
തിരുവനന്തപുരം: ഇന്ത്യ-ഓസ്ട്രേലിയ ടി20യില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കുന്നില്ലെങ്കിലും മത്സരത്തില്‍ ഒരു മലയാളി സാന്നിധ്യമുണ്ടാവും. ഇന്നത്തെ മത്സരം നിയന്ത്രിക്കുന്ന ഓണ്‍ ഫീല്‍ഡ് അമ്ബയര്‍മാരിലൊരാള്‍ മലയാളിയായ കെ എൻ അനന്തപത്മാനഭനാണ്. 2020ല്‍ ഐസിസി അമ്ബയര്‍ പാനലിലെത്തിയ അനന്തപത്മനാഭന്‍ ഇതുവരെ 13 ഏകദിനങ്ങളിലും 21 ടി20 മത്സരങ്ങളിലും അമ്ബയറായി. ഇതില്‍ ഏഴ് ഏകദിനങ്ങളിലും15 ടി20 മത്സരങ്ങളില്‍ ഫീല്‍ഡ് അമ്ബയറായിരുന്ന അനന്തപന്തമാനഭൻ ആറ് വിതം ടി20 ഏകദിന മത്സരങ്ങളില്‍ ടിവി അമ്ബയറുമായിരുന്നു. കേരള രഞ്ജി ടീം നായകനായിരുന്ന അനന്തപത്മനാഭന് പുറമെ ജെ മദനഗോപാലാണ് ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിലെ മറ്റൊരു ഓണ്‍ഫീല്‍ഡ് അമ്ബയര്‍. മറ്റൊരു മലയാളി അമ്ബയറായ നിതിന്‍ മേനാനാണ് ടി വി അമ്ബയര്‍.
Read More » -
അന്ന് യുപി ടീമിൽ നിന്നും അവരെന്നെ പുറത്താക്കി: മുഹമ്മദ് ഷമി
ലക്നൗ: ഏകദിന ലോകകപ്പില്‍ മിന്നുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേത്. 24 വിക്കറ്റ് നേടിയ ഷമി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ താരങ്ങളില്‍ ഒന്നാമനായിരുന്നു. അതും ഏഴ് മത്സരങ്ങളില്‍ നിന്നാണ് ഷമി 24 വിക്കറ്റെടുത്തത്. എന്നാല്‍ ഷമി ഇന്ത്യന്‍ ടീമിലെത്തുന്നത് ബംഗാളിൽ നിന്നാണ്. സ്വന്തം നാടായ ഉത്തർപ്രദേശിൽ തനിക്ക് അവസരങ്ങൾ ലഭിച്ചില്ലെന്ന് ഷമി പറയുന്നു. ”യുപി രഞ്ജി ട്രോഫി ടീമിന് വേണ്ടി കളിക്കുന്നതിന് രണ്ട് വര്‍ഷം ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. ഞാന്‍ നന്നായി കളിക്കുമായിരുന്നു, പക്ഷേ അവസാന റൗണ്ട് വന്നപ്പോള്‍ അവര്‍ എന്നെ പുറത്താക്കി. മൂന്ന് ദിവസങ്ങളിലായി നടന്ന ആദ്യ ട്രയല്‍സില്‍ 1600 ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. ഇതിനിടെ എന്റെ സഹോദരന്‍ ട്രയ്ല്‍സ് സംഘടിപ്പിച്ച തലവനോട് സംസാരിച്ചിരുന്നു. പരിഹസിക്കുന്ന രീതിയിലായിരുന്നു അയാളുടെ മറുപടി. വേണ്ടത്ര ശാരീരിക ബലമില്ലെന്നുള്ള രീതിയിലാണ് അയാള്‍ കളിയാക്കിയത്. അടുത്ത വര്‍ഷവും അതുതന്നെ സംഭവിച്ചു.” ഷമി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് ഷമി പശ്ചിമ ബംഗാളിലേക്ക് പോകുന്നത്.ബംഗാളിനായി മികച്ച പ്രകടനം പുറത്തെടുത്ത…
Read More » -
സഞ്ജുവിനെ തഴഞ്ഞു; തിരുവനന്തപുരം ടി20: കളികാണാൻ ആളില്ല !
തിരുവനന്തപുരം: ഇന്ത്യ – ഓസ്ട്രേലിയ ട്വന്റി20 പരമ്ബരയിലെ രണ്ടാം മത്സരം ഇന്ന് തിരുവനന്തപുരത്ത് നടത്താനിരിക്കെ ടിക്കറ്റ് വില്‍പ്പന മന്ദഗതിയില്‍. 45,000 സീറ്റുകളാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്‍റെ ഗാലറിയിലുള്ളത്. വിറ്റുപോയത് പതിനായിരത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രം. അപ്പര്‍ ടയറിന് 750 രൂപയും ലോവറിന് 2000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റിന് 350 രൂപയും. മഴഭീഷണിയും പ്രധാന താരങ്ങളുടെ അഭാവവുമാണ് ടിക്കറ്റ് വില്‍പ്പനയിലെ ഇടിവിന് കാരണമെന്ന് സംഘാടകര്‍ പറയുന്നു. ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി മത്സരം നടത്തേണ്ടി വരുമോ എന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയുണ്ടായാല്‍ ഭാവിയില്‍ അന്താരാഷ്‌ട്ര മത്സരങ്ങള്‍ കിട്ടാൻ തന്നെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് കെസിഎയുടെ വിലയിരുത്തല്‍. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ സമൂഹ മാധ്യമങ്ങള്‍ വഴി ഒരു വിഭാഗം ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതും ടിക്കറ്റ് വില്‍പ്പനയെ ബാധിച്ചതായാണ് സൂചന. ഇതിനു പുറമേ, ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ വരുന്ന മത്സരമെന്ന നിലയിലും ക്രിക്കറ്റ് ആരാധകര്‍ താത്പര്യക്കുറവ് കാണിക്കുന്നുണ്ട്.
Read More » -
മഴ ഭീഷണിയിൽ ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി ഇന്ന്
തിരുവനന്തപുരം:ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ട്വന്റി 20യ്ക്കായി ഒരുങ്ങി തിരുവനന്തപുരം. മത്സരത്തിനായി ഇരു ടീമുകളും വെള്ളിയാഴ്ച തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്.വിശാഖപട്ടണത്ത് നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കായിരുന്നു വിജയമെങ്കിലും തിരുവനന്തപുരത്തെ കാലാവസ്ഥയും അന്തരീക്ഷവും മത്സരത്തെയും ടീമുകളുടെ പ്രകടനത്തെയും സ്വാധീനിച്ചേക്കും. മത്സരവേദിയായ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി.തലസ്ഥാനത്ത് മഴ വലിയ വെല്ലുവിളിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തിരുവനന്തപുരത്തിന് അനുവദിക്കപ്പെട്ട ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ മഴ കാരണം മുടങ്ങിയിരുന്നു. വെള്ളി, ശനി ദിവസങ്ങളിലും നഗരത്തില്‍ മഴ പെയ്തു. ഇതിനിടെ, മഴയുടെ ഇടവേളയില്‍ ശനിയാഴ് ഇരു ടീമുകളും പരിശീലനം നടത്തുകയും ചെയ്തു. മഴ ഭീഷണി ടിക്കറ്റ് വിൽപ്പനയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ടൂര്‍ണമെൻ്റിലെ പ്രധാന താരങ്ങളുടെ അഭാവവും ടിക്കറ്റ് വില്‍പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മലയാളി താരം സഞ്ജുവില്ലാതെ കളി നടക്കുന്നതിലെ നിരാശയും ആരാധകര്‍ക്ക് ഉണ്ട്. 10,000ല്‍ താഴെ ടിക്കറ്റുകള്‍ മാത്രമാണ്…
Read More » -
ഏഴ് മത്സരങ്ങൾ; ഒരു ഗോൾ പോലും നേടാനാവാതെ ബ്ലാസ്റ്റേഴ്സിന്റെ പെപ്ര; വാളെടുത്ത് ആരാധകർ
കൊച്ചി: ഐഎസ്എൽ പത്താം സീസണിൽ ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ചത് ഏഴ് മത്സരങ്ങൾ.ഈ ഏഴ് മത്സരങ്ങളിലും ഫസ്റ്റ് ഇലവനിൽ സ്ഥാനം പിടിച്ചയാളാണ് ആഫ്രിക്കൻ താരമായ പെപ്ര.എന്നാൽ താരത്തിന് ഇതുവരെ ഒരു ഗോൾ പോലും നേടാനായിട്ടില്ലെന്നതാണ് അത്ഭുതം. മികച്ച പന്തടക്കവും വേഗതയുമുണ്ടെങ്കിലും എതിർ ടീമിന്റെ പെനാൽറ്റി ബോക്സിലെത്തുമ്പോൾ താരം എല്ലാം മറക്കുകയാണ്.ഗോളെന്നുറപ്പിച്ച എത്രയോ അവസരങ്ങളാണ് പെപ്ര ഇതിനകം നഷ്ടപ്പെടുത്തി കളഞ്ഞിരിക്കുന്നത്.ബ്ലാസ്റ്റേഴ്സിന് പെപ്ര ഒരു ബാധ്യതയാകുകയാണോ എന്ന് ആരാധകർ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാകില്ല എന്നതാണ് ഇന്നത്തെ സ്ഥിതി. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ നിന്നുള്ള സെന്റര്‍ ഫോര്‍വേഡാണ് ഖ്വാമെ പെപ്ര ( Kwame Peprah ) എന്ന 22 കാരൻ. 2025 മേയ് 31 വരെ നീളുന്ന രണ്ട് വര്‍ഷ കരാറിലാണ് 22 കാരനായ ഖ്വാമെ പെപ്ര കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയില്‍ എത്തിയത്.എന്നാൽ വളരെ നിരാശാജനകമായ പ്രകടനമാണ് താരം ഇതുവരെ കാഴ്ചവച്ചിരിക്കുന്നത്. ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന, ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ…
Read More »