Sports

  • സൂപ്പര്‍ കപ്പ് ഗ്രൂപ്പുകള്‍ ആയി, കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയില്‍

    ന്യൂഡൽഹി: ഒഡീഷയിലെ കട്ടക്കിൽ നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിനായുള്ള നറുക്കെടുപ്പ് 2023 ഡിസംബര്‍ 18 തിങ്കളാഴ്ച ന്യൂഡല്‍ഹിയിലെ ഫുട്ബോള്‍ ഹൗസില്‍ വെച്ച്‌ നടന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷദ്പൂര്‍, ഒരു ഐ ലീഗ് ക്ലബ് എന്നിവരോടൊപ്പം കേരള ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് ബിയിലാണ് ഇടം നേടിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് ആകെ കളിക്കുക‌ ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നിന്ന് 12 ഉം ഐ-ലീഗില്‍ നിന്ന് നാല് ക്ലബും പങ്കെടുക്കും. നാല് ടീമുകള്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 2024 ജനുവരി 9 മുതല്‍ 28 വരെ ഒഡീഷയിലാണ് കലിംഗ സൂപ്പര്‍ കപ്പ് നടക്കുന്നത്. ഐ ലീഗ് ക്ലബ് പ്ലേ ഓഫിലൂടെ ആകും ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തുക.   സൂപ്പര്‍ കപ്പ് 2023-ന് സമാനമായ ഫോര്‍മാറ്റിലാകും ഈ സീസണിലെയും മത്സരം. ഓരോ ഗ്രൂപ്പില്‍ നിന്നും ഉയര്‍ന്ന റാങ്കിലുള്ള ടീം സെമി ഫൈനലിലേക്ക് മുന്നേറും. ജനുവരി 28-ന് നടക്കുന്ന ഫൈനലിലെ വിജയിക്ക്…

    Read More »
  • ഐപിഎല്‍ മിനി താരലേലം ഇന്ന്, താരമായി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്

    ദുബായ്: ഐപിഎല്‍ 2024 സീസണിനു മുന്നോടിയായുള്ള മിനി താരലേലം ഇന്ന്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യ ഐപിഎല്‍ താരലേലമാണ് ഇത്തവണത്തേത്.ദുബായില്‍ വെച്ചാണ് ലേലം നടക്കുന്നത്.  ഇത്തവണത്തെ ലേലത്തിനു വേണ്ടി 1166 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് 333 താരങ്ങള്‍ മാത്രം. 214 ഇന്ത്യന്‍ താരങ്ങളും 119 ഓവര്‍സീസ് താരങ്ങളുമാണ്  ലേലത്തില്‍ ഉണ്ടാകുക. എന്നാല്‍ പത്ത് ടീമുകളിലായി ഒഴിവുള്ളത് 77 സ്ലോട്ടുകള്‍ മാത്രം. അതില്‍ തന്നെ 33 സ്ലോട്ടുകള്‍ ഓവര്‍സീസ് താരങ്ങള്‍ക്ക് വേണ്ടിയാണ്. മല്ലിക സാഗര്‍ ആണ് ഇത്തവണ ഓക്ഷനര്‍. ആദ്യമായാണ് ഐപിഎല്ലില്‍ ഒരു വനിത ഓക്ഷനര്‍ എത്തുന്നത്. ദുബായിലെ കൊക്ക കോളാ ഏരീനയിലാണ് ലേലം നടക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുതല്‍ ലേലം തത്സമയം കാണാം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സിനിമാസിലും താരലേലം തത്സമയം കാണാം. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആയിരിക്കും ഇത്തവണത്തെ താരലേലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുക. എട്ട് വര്‍ഷത്തിനു ശേഷമാണ് സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നത്.…

    Read More »
  • ഇന്ന്  ജയിച്ചാല്‍ പരമ്ബര,  അവസരം കാത്ത് സഞ്ജുവും

    ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്ബര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. രണ്ടാം ഏകദിനം ഇന്ന് സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30-നാണ് കളി തുടങ്ങുക. വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയം നേടിയ സന്ദര്‍ശകര്‍ മൂന്ന് മത്സര പരമ്ബരയില്‍ നിലവില്‍ 1-0ന് മുന്നിലാണ്. ഇതോടെ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ കളി പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ കെഎല്‍ രാഹുലിനും സംഘത്തിനും പരമ്ബര നേടാം. ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയമായിരുന്നു ഇന്ത്യ നേടിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കയെ പേസര്‍മാരുടെ മികവില്‍ 27.3 ഓവറില്‍ 116 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ ഇന്ത്യയ്‌ക്കായി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ അര്‍ഷ്ദീപ് സിങ്ങും നാല് വിക്കറ്റുകള്‍ നേടിയ ആവേശ് ഖാനുമാണ് പ്രോട്ടീസിനെ പൊളിച്ചത്. മറുപടിക്ക് ഇറങ്ങിയ സന്ദര്‍ശകര്‍ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ലക്ഷ്യം നേടിയെടുത്തു.

    Read More »
  • ഇതൊക്കെ ആരുടെ ശാപം ! ബ്ലാസ്‌റ്റേഴ്‌സിന് മറ്റൊരു പ്രഹരം കൂടി !!

    കൊച്ചി: ഈ‌ സീസണിൽ  ഒന്നിന് പിറകെ ഒന്നായി തിരിച്ചടികൾ നേരിടുന്ന കേരള ബ്സാസ്റ്റേഴ്സിന് ഇതാ മറ്റൊരു പ്രഹരം കൂടി.പരിക്കേറ്റ് പുറത്തായ പ്ലേ മേക്കര്‍ അഡ്രിയാൻ ലൂണയ്ക്ക് പകരമായി കൊച്ചി ക്ലബ് കണ്ടുവെച്ച താരം ടീമിലെത്തില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ലൂണയുടെ തന്നെ നാട്ടുകാരനായ ഉറുഗ്വെയുടെ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ലൊഡീറോയെയാണ് ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ കൊച്ചിയിലെത്തിക്കാന്‍ നോക്കിയിരുന്നത്. താരത്തിന്റെ ഏജന്റ് തന്നെയാണ് കൊച്ചിയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ മറ്റു രണ്ട് രാജ്യങ്ങള്‍ കൂടി ലൊഡീറോയുടെ പിന്നാലെയുണ്ടായിരുന്നു. എല്ലാം ഏജന്റ് തള്ളി. കാല്‍മുട്ടിന് പരിക്കേറ്റ അഡ്രിയാൻ ലൂണ ശസ്ത്രക്രിയയ്ക്കു വിധേയമായി വിശ്രമത്തിലാണ്.ഈ സീസണിൽ ഇനി ലൂണയ്ക്ക് കളിക്കാൻ ആകില്ലെന്നാണ് റിപ്പോർട്ട്.2023 – 2024 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ് സിയില്‍ നിന്ന് ലൂണ മാത്രമല്ല പരിക്കേറ്റ് പുറത്തായത്. ഐബാൻബ ഡോഹ്ലിങ്, ജീക്‌സണ്‍ സിംഗ്, ഫ്രെഡ്ഡി ലാലമ്മാവ എന്നിവരെല്ലാം പരിക്കേറ്റ് പുറത്താണ്. ഓസ്‌ട്രേലിയൻ താരം ജോഷ്വ സൊറ്റിരിയൊ പ്രീ സീസണ്‍…

    Read More »
  • അഡ്രിയാന്‍ ലൂണക്ക് പകരം മറ്റൊരു ഉറുഗ്വേന്‍ സൂപ്പര്‍ താരത്തെ എത്തിക്കാന്‍  ബ്ലാസ്റ്റേഴ്‌സ്

    കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തന്നെ തിരിച്ചടികള്‍ നേരിട്ടിരുന്നു. അതിലൊന്നാണ് അഡ്രിയാന്‍ ലൂണക്കുണ്ടായ പരിക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ബുദ്ധികേന്ദ്രമായ ലൂണ പുറത്തായത് ടീമിന്റെ ആക്രമണത്തില്‍ നിഴലിച്ച മത്സരമായിരുന്നു പഞ്ചാബ് എഫ്‌സിക്ക് എതിരേ ഡല്‍ഹിയില്‍ അവസാനിച്ചത്. 1 – 0 നു ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെങ്കിലും ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. പരിക്ക് മൂലം താരത്തിന് മൂന്ന് മാസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  ജനുവരിയില്‍ നടക്കുന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മറ്റൊരു മികച്ച  വിദേശ താരത്തെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഉറുഗ്വേന്‍ സൂപ്പര്‍ താരം നിക്കോളാസ് ലോഡെയ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 കാരനായ താരം ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ നിലവില്‍ 33 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാര്‍ ഡിസംബര്‍ 31ന് മേജര്‍ ലീഗ് സോക്കര്‍ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോണില്‍ ടീമിലെത്തിക്കാനാവും…

    Read More »
  • ടീമിലെടുത്തിട്ടും സഞ്ജു സാംസണെ തഴഞ്ഞു;വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻ വിട്ടുനല്‍കിയില്ല

    ജൊഹന്നാസ് ബര്‍ഗ്: ഏറെ വിവാദങ്ങൾക്കൊടുവിൽ ടീമിൽ ഇടം പിടിച്ചിട്ടും മലയാളി താരം സഞ്ജു സാംസണെ നിർഭാഗ്യങ്ങൾ വിട്ടൊഴിയുന്നില്ല. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്ബരയില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങ് നിരയുടെ നിലവാരത്തകര്‍ച്ചയാണ് കേരള താരത്തിന് തിരിച്ചടിയായത്.ഇതോടെ 117 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ഇന്ത്യ മറികടക്കുകയും 8 വിക്കറ്റിന് ജയിക്കുകയും ചെയ്തു. സഞ്ജുവിന് ഒരു പന്തു പോലും നേരിടാനവസരം ലഭിക്കുകയും ചെയ്തില്ല..സഞ്ജു സാംസണെ ഇന്ത്യൻ ബാറ്റിങ്ങ് ഓര്‍ഡറില്‍ ആറാമനായാണ് കെ എല്‍ രാഹുല്‍ പരീക്ഷിച്ചത്. കെ എല്‍ രാഹുല്‍ നയിക്കുന്ന മൂന്ന് ഏകദിനങ്ങളുടെ പരമ്ബരയില്‍ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ് അവസരം നല്‍കിയെങ്കിലും, താരത്തിന്റെ പ്രകടനം വെറും ഫീല്‍ഡിങ്ങില്‍ മാത്രം ഒതുങ്ങുകയായിരുന്നു. വിക്കറ്റ് കീപ്പറായി താൻ തന്നെ കളിക്കാനിറങ്ങുമെന്ന് രാഹുല്‍ മത്സരത്തിന് തലേന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു.

    Read More »
  • ഉടൻ തിരിച്ചെത്തും; തിരിച്ചുവരവിനെ കുറിച്ച്‌ മനസ് തുറന്ന് അഡ്രിയാൻ ലൂണ

    കൊച്ചി: ഇന്ത്യൻ സൂപ്പര്‍ ലീഗിലെ മുൻനിര ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ നെടുന്തൂണും നായകനുമാണ് ഉറുഗ്വേ താരമായ അഡ്രിയാൻ ലൂണ. ടൂര്‍ണമെന്റ് പാതിവഴിയിലെത്തി നില്‍ക്കെയാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി നല്‍കിക്കൊണ്ട് ലൂണയ്ക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന് ആര്‍ത്രോസ്കോപ്പിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയെന്നും, പൂര്‍ണ്ണമായ ശാരീരിക ക്ഷമതയ്ക്കായി അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിന്റെയും വീണ്ടെടുക്കലിന്റെയും പാതയിലാണെന്നും കഴിഞ്ഞ ദിവസം ക്ലബ്ബ് അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ പരിക്കിനെ കുറിച്ചും തന്റെ മാനസികാവസ്ഥയെക്കുറിച്ചും ആരാധകരോട് സോഷ്യല്‍ മീഡിയയിലൂടെ മനസ് തുറന്നിരിക്കുകയാണ് മഞ്ഞപ്പടയുടെ നായകൻ.   “പരിശീലനത്തിനിടെ എനിക്ക് പരിക്കേല്‍ക്കുകയും കാല്‍മുട്ടുകളില്‍ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ഞാൻ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. എന്നത്തേക്കാളും ശക്തനായി തിരിച്ചുവരുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ്. എല്ലാ പരിചരണങ്ങള്‍ക്കും ക്ലബ്ബിനും മെഡിക്കല്‍ ടീമിനും നന്ദി,” ലൂണ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച ലൂണ, സഹതാരങ്ങള്‍ക്ക് ആശംസകളും നേര്‍ന്നു.

    Read More »
  • അര്‍ജന്റീനയും ബ്രസീലുമൊക്കെ ലോകകപ്പിൽ നമ്മുടെ നാട്ടിൽ പന്തുതട്ടുമോ ? 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും?

    മുംബൈ: 2034 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയിലേക്കും? ആ ലോകകപ്പിന് നേരത്തെ, സൗദി അറേബ്യയെ വേദിയായി ഫിഫ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിലെ 10 മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ശ്രമം തുടങ്ങി. സൗദിയുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് എഐഎഫ്എഫ്. ആകെ 104 മത്സരങ്ങള്‍ ആണ് ലോകകപ്പില്‍ ഉള്ളത് എഎഫ്‌സി യോഗത്തില്‍ സൗദിയെ ഇന്ത്യ പിന്തുണച്ചിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി ഫൈനല്‍ നടന്നതും സൗദിയിലാണ്. 2034 ഫിഫ ലോകകപ്പ് ആതിഥേതത്വത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് അവസരം തെളിഞ്ഞത്. സൗദി മാത്രമാണ് ഓദ്യോഗിക അപേക്ഷ നല്‍കിയിരുന്നത്. ഏഷ്യ -ഓഷ്യനിയ രാജ്യങ്ങള്‍ക്കാണ് ഫിഫ വേദി അനുവദിച്ചിരുന്നത്. അടുത്ത വര്‍ഷം ഫിഫ കോണ്‍ഗ്രസില്‍ വേദിയില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും. ലോകകപ്പിന് പകരം 2029ലെ ക്ലബ് ലോകകപ്പ് വേദിക്കായി ഓസ്ട്രേലിയ ശ്രമിക്കും. സൗദി ഫുട്ബാള്‍ ഫെഡറേഷെന്റ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന് 70ലധികം ഫുട്ബാള്‍ ഫെഡറേഷനുകള്‍ സൗദിക്ക് പിന്തുണ അറിയിച്ചു. ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിന്…

    Read More »
  • ദക്ഷിണാഫ്രിക്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

    ജോഹന്നാസ്ബര്‍ഗ്:ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ജയം. സായി സുദര്‍ശന്റെയും ശ്രെയസ് അയ്യരുടെയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ആതിഥേയരെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് 116 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇന്ത്യ വിജയലക്ഷ്യം 16.4 ഓവറില്‍ മറികടന്നു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് അഞ്ച് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.  നാളെ കഴിഞ്ഞ് 19-ാം തീയതി ഗ്ക്വെബെര്‍ഹായില്‍ വെച്ചാണ് പരമ്ബരയിലെ രണ്ടാം മത്സരം.മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.

    Read More »
  • കോച്ച് മാറി; വിജയവഴിയിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ് സി

    ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തി ബെംഗളൂരു എഫ്സി. സ്പെയിൻ കാരനായ പുതിയ കോച്ചിന്റെ കീഴിൽ ഇന്നലെ ജംഷദ്പൂരിനെ നേരിട്ട ബംഗളൂരു എഫ് സി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. കണ്ടീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍  പെനാല്‍റ്റി ആണ് ബംഗളൂരുവിന് രക്ഷയായത്. ആദ്യ പകുതിയുടെ അവസാനം ലഭിച്ച പെനാല്‍റ്റി ഹാവി ഫെര്‍ണാണ്ടസ് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. വിജയമില്ലാത്ത ഏഴു മത്സരങ്ങള്‍ക്ക് ശേഷമാണ് ബംഗളൂരു എഫ്സി ഒരു മത്സരം വിജയിക്കുന്നത്. ഈ സീസണിലെ ബംഗളൂരുവിന്റെ രണ്ടാം വിജയം മാത്രമാണ് ഇത്. ഈ വിജയത്തോടെ പത്തു പോയിന്റുമായി ബംഗളൂരു എഫ്സി 8ആം സ്ഥാനത്ത് എത്തി. ആറ് പോയിന്റുമായി ജംഷഡ്പൂര്‍ പത്താം സ്ഥാനത്താണ്. ഐഎസ്‌എല്ലില്‍ ഈ‌ സീസണിലെ തുടര്‍ച്ചയായ തോല്‍വിയെ തുടര്‍ന്ന് ഇംഗ്ലണ്ട്‌ പരിശീലകന്‍ സൈമണ്‍ ഗ്രേസിനെ ബംഗളൂരു കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.പകരം സ്‌പെയിനില്‍നിന്നുള്ള ജെറാഡ്‌ സരഗോസയെ മുഖ്യപരിശീലകനായും അര്‍ജന്റീനയില്‍നിന്നുള്ള സെബാസ്‌റ്റ്യന്‍ വേഗയെ സഹപരിശീലകനായും നിയമിച്ചിരുന്നു

    Read More »
Back to top button
error: