Sports
-
കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ച് വുകോമാനോവിച്ചിന് വീണ്ടും വിലക്ക്
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമാനോവിച്ചിന് വിലക്കേര്‍പ്പെടുത്തി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഡഷന്‍. റഫറിമാര്‍ക്കെതിരായ വിമര്‍ശനത്തിനാണ് വിലക്ക്. ഐഎസ്‌എലില്‍ ചെന്നൈ എഫ്‌സിക്കെതിരായ മത്സരത്തിനു ശേഷമാണ് റഫറിമാര്‍ക്കെതിരെ വുക്കൊമനോവിച്ച് വിമര്‍ശനം ഉന്നയിച്ചത്. അദ്ദേഹത്തെ ഒരു മത്സരത്തില്‍ നിന്ന് വിലക്കുകയും 50,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വ്യാഴാഴ്ച്ച പഞ്ചാബ് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇത് കനത്ത തിരിച്ചടിയാകും.കഴിഞ്ഞ സീസണ്‍ ഐഎസ്‌എല്ലിനിടയിലും വുകോമാനോവിച്ചിന് വിലക്കുണ്ടായിരുന്നു.5 ലക്ഷം രൂപയും 10 മത്സരങ്ങളുടെ വിലക്കുമാണ് ഉണ്ടായിരുന്നത്. ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ചതിനായിരുന്നു വിലക്കും പിഴയും ലഭിച്ചത്.ബ്ലാസ്റ്റേഴ്സിന് നാല് കോടിയായിരുന്നു പിഴ ചുമത്തിയിരുന്നത്.
Read More » -
സഞ്ജു ഇല്ല; രാജസ്ഥാനെ ബാറ്റിംഗിന് അയച്ച് കേരളം
രാജ്കോട്ട് : വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ രാജസ്ഥാൻ ആദ്യം ബാറ്റു ചെയ്യുന്നു. ടോസ് നേടിയ കേരള ക്യാപ്റ്റൻ രോഹൻ എസ്.കുന്നുമ്മൽ രാജസ്ഥാനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ സാഹചര്യത്തിലാണ് രോഹനെ താൽക്കാലിക ക്യാപ്റ്റനായി നിയോഗിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയിരിക്കുന്നത്.17ന് ജൊഹന്നാസ്ബര്‍ഗിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിന മത്സരം. അതിന് മുമ്പ് മൂന്ന് ടി20 മത്സരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നുണ്ട്. അതേസമയം വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനെതിരെ രാജസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ കേരള നായകന്‍ രോഹണ്‍ കുന്നുമ്മല്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് കീഴിലുളള രാജ്‌കോട്ടിലാണ് മത്സരം.നിലവിൽ 24 ഓവറിൽ 92/3 എന്ന നിലയിലാണ് രാജസ്ഥാൻ. പ്രീക്വാര്‍ട്ടറില്‍ കേദര്‍ യാദവ് നയിച്ച മഹാരാഷ്ട്രയ്ക്കെതിരെ തകര്‍പ്പന്‍ ജയമാണ് കേരളം സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ രോഹണ്‍ കുന്നുമ്മലിന്റേയും കൃഷ്ണപ്രസാദിന്റേയും സെഞ്ച്വറി മികവില്‍ 50…
Read More » -
മുംബൈ സിറ്റിയോട് ദയനീയമായ തോൽവി;പരിശീലകനെ പുറത്താക്കി ബെംഗളൂരു എഫ്സി
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ദയനീയമായ തോൽവി ഏറ്റു വാങ്ങിയതിനു പിന്നാലെ ബെംഗളൂരു എഫ്‌സിയുടെ പരിശീലകൻ പുറത്ത്. ബെംഗളൂരുവിൽ വെച്ച് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മുംബൈ സിറ്റി ബെംഗളൂരുവിനെ കീഴടക്കിയത്. ഇതോടെ പരിശീലകനായ സൈമൺ ഗ്രെസനെ പുറത്താക്കാൻ ബെംഗളൂരു എഫ്‌സി നേതൃത്വം തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിന് മുന്നോടിയായി ബെംഗളൂരുവിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്ത ഗ്രേസൻ ടീമിനൊപ്പം മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്. ഡ്യൂറൻഡ് കപ്പ് നേടിയ ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ രണ്ടാം സ്ഥാനവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഈ സീസണിൽ ഇതുവരെ ഒൻപത് മത്സരങ്ങൾ കളിച്ച അവർക്ക് ഇതുവരെ സ്വന്തമാക്കാൻ കഴിഞ്ഞത് ഒരേയൊരു വിജയമാണ്. നാല് മത്സരങ്ങളിൽ സമനിലയും നാല് മത്സരങ്ങളിൽ തോൽവിയും വഴങ്ങിയ ടീം വെറും ഏഴു പോയിന്റ് സ്വന്തമാക്കി പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് നിൽക്കുന്നത്. ജംഷഡ്‌പൂർ, പഞ്ചാബ്, ഹൈദരാബാദ് എന്നിവർ മാത്രമാണ് ബെംഗളൂരുവിനു പിന്നിലുള്ളത്. ഇംഗ്ലീഷ് പരിശീലകനെ പുറത്താക്കിയ…
Read More » -
ബി.സി.സി.ഐക്ക് 18,700 കോടിയോളം രൂപയുടെ ആസ്തി!
മുംബൈ: ലോക ക്രിക്കറ്റ് ബോര്‍ഡുകളില്‍ ആസ്തിയുടെ കണക്കെടുത്താല്‍ ഒന്നാമത് ഇന്ത്യൻ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ). ബി.സി.സി.ഐക്ക് 18,700 കോടിയോളം രൂപയുടെ (2.25 ബില്യണ്‍ ഡോളര്‍) ആസ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡ്രൈവിങ് സീറ്റില്‍ ഇരിക്കുന്ന ഇന്ത്യൻ ബോര്‍ഡിനാണ് ഐ.സി.സി വരുമാനത്തിന്‍റെ വിലയൊരു പങ്കും ലഭിക്കുന്നത്. വരുമാനത്തില്‍ രണ്ടാമതുള്ള ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്‌തിയേക്കാള്‍ 28 മടങ്ങ് ആസ്തി ബി.സി.സി.ഐക്കുണ്ടെന്നതാണ് ഏറെ കൗതുകം. 658 കോടിയാണ് (79 മില്യണ്‍ ഡോളര്‍) ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ ആസ്തി. ഐ.പി.എല്ലാണ് ബി.സി.സി.ഐയുടെ ആസ്തിയില്‍ ഗണ്യമായ പങ്കുവഹിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്തി 59 മില്യണ്‍ ഡോളറാണ്. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യണ്‍ ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്. ആറാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കൻ ബോര്‍ഡിന്‍റെ ആസ്തി 47 മില്യണ്‍ യു.എസ് ഡോളറാണ്. ഇത് ബി.സി.സി.ഐയുടെ മൊത്തം ആസ്‌തിയുടെ 2 ശതമാനം…
Read More » -
കേദാര്‍ ജാദവിനെ പുറത്താക്കിയ സഞ്ജുവിന്റെ ഉജ്ജ്വല ക്യാച്ച്
കഴിഞ്ഞ ടി20 ലോകകപ്പിലും ഈ വര്‍ഷം നടന്ന ഏകദിന ലോകകപ്പിലും മലയാളി താരം സഞ്ജുവിനെ തഴഞ്ഞതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി ബി.സി.സി.ഐ വിമര്‍ശന ശരങ്ങളേറ്റുവാങ്ങുകയാണ്. രാജ്യമെമ്ബാടും വലിയ ഫാൻബേസുള്ള, സഞ്ജുവിനെ നിരന്തരം അവഗണിക്കുന്നത് മുൻ ഇന്ത്യൻ താരങ്ങളില്‍ പോലും നീരസമുണ്ടാക്കുകയും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. ഓസീസിനെതിരായ പരമ്ബരയിലും സഞ്ജു തഴയപ്പെട്ടു. പിന്നാലെ, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ ഇടം നല്‍കിക്കൊണ്ടാണ് ബി.സി.സി.ഐ തല്‍ക്കാലത്തേക്ക് വിമര്‍ശനങ്ങളില്‍ നിന്ന് തടിതപ്പിയത്. അതിനിടെ, വിജയ് ഹസാരെ ട്രോഫിയില്‍ അമ്ബരപ്പിക്കുന്ന ക്യാച്ചുമായി ഞെട്ടിച്ചിരിക്കുകയാണ് സഞ്ജു. പ്രീക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ തകര്‍ത്ത മത്സരത്തിലെ സഞ്ജുവിന്റെ ക്യാച്ച് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. മഹാരാഷ്ട്ര നായകനും മുൻ ഇന്ത്യൻ ഓള്‍റൗണ്ടറുമായ കേദാര്‍ ജാദവിനെയായിരുന്നു സഞ്ജു ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കിയത്. 384 എന്ന റണ്‍മല പിന്തുടരവേ ബേസില്‍ തമ്ബിയെറിഞ്ഞ 23-ാം ഓവറിലായിരുന്നു മഹാരാഷ്ട്രക്ക് വൻ തിരിച്ചടിയായ സംഭവം നടന്നത്. 11 റണ്‍സുമായി നില്‍ക്കുകയായിരുന്ന ജാദവിനെതിരെ സ്റ്റംപ്…
Read More » -
വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളം രാജസ്ഥാനെ നേരിടും
രാജ്‌കോട്ട്: വിജയ് ഹസാര ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് കേരളവും രാജസ്ഥാനും ഏറ്റുമുട്ടും.രാജ്‌കോട്ട്, സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാവിലെ 9 മണിക്കാണ് മത്സരം. പ്രീ ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തുന്നത്.കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്‌ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. സ്കോര്‍: കേരളം- 383/4 (50), മഹാരാഷ്‌ട്ര- 230 (37.4). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്‍റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്. 2009ല്‍ ഗോവയ്‌ക്കെതിരെ നേടിയ 377-3 ആയിരുന്നു മുന്‍ റെക്കോര്‍ഡ്. ബാറ്റിംഗില്‍ രോഹന്‍ എസ് കുന്നുമ്മലും (95 പന്തില്‍ 120) കൃഷ്‌ണ പ്രസാദും (137 പന്തില്‍ 144) സെഞ്ചുറി നേടിയപ്പോള്‍ ബൗളിംഗില്‍ ശ്രേയാസ് ഗോപാല്‍, വൈശാഖ് ചന്ദ്രന്‍ എന്നിവരുടെ സ്‌പിന്‍ മികവാണ് കേരളത്തെ തുണച്ചത്. ശ്രേയാസ് 8.4 ഓവറില്‍ 38 റണ്‍സിന് നാലും…
Read More » -
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു
ഡര്‍ബന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി 20 മഴമൂലം വൈകുന്നു. ഡര്‍ബനില്‍ നടക്കേണ്ട മത്സരത്തില്‍ ഇതുവരെ ടോസ് പോലും ഇട്ടിട്ടില്ല. മത്സരത്തിന് മഴ രസംകൊല്ലിയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്റ്റേഡിയത്തില്‍ മഴ തുടരുകയാണെന്നാണ് 9-ന് പുറത്തുവന്ന റിപ്പോര്‍ട്ടിലും പറയുന്നത്.
Read More » -
ശ്രീശാന്തിന് വീണ്ടും വിലക്ക് !!
ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മല്‍സരത്തിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മില്‍ നടന്ന വാക്കുതര്‍ക്കവും കൈയാങ്കളിയോളമെത്തിയ പ്രശ്‌നങ്ങളും വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഗംഭീര്‍ തനിക്കുനേരെ വാതുവയ്പുകാരനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് ആരോപണം. വിഷയത്തില്‍ മല്‍സരശേഷം സോഷ്യല്‍മീഡിയയിലൂടെ ശ്രീശാന്ത് വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ശ്രീശാന്ത് തുടക്കമിട്ട പ്രശ്‌നങ്ങളാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ ഗംഭീര്‍ ശ്രീക്കെതിരേ തുടര്‍ച്ചയായി സിക്‌സറും ഫോറും നേടിയിരുന്നു. തൊട്ടടുത്ത പന്തില്‍ ഡിഫന്‍സ് ചെയ്യുന്നതിനിടെയാണ് ശ്രീ പ്രകോപനവുമായി ഗംഭീറിന് അടുത്തേക്ക് നീങ്ങിയത്. സംഭവം വിവാദമായതോടെ ലെജന്‍ഡ്‌സ് ലീഗ് അധികൃതര്‍ തുടര്‍നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. ലീഗുമായി ഒപ്പിട്ട കരാറില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങള്‍ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ആരോപണം. സോഷ്യല്‍മീഡിയയില്‍ ഗംഭീറിനെതിരേ താരം പോസ്റ്റ് ചെയ്ത വീഡിയോ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അതിനു ശേഷം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ശ്രീശാന്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതിന്…
Read More » -
ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡര്‍മാൻ സുബ്രതാ പോള്‍ വിരമിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ സുബ്രതാ പോള്‍ വിരമിക്കുന്നു. 16 വര്‍ഷത്തോളം നീണ്ട കരിയറിന് ശേഷമാണ് 36-കാരനായ സുബ്രത ബൂട്ടഴിക്കുന്നത്. വെള്ളിയാഴ്ചയാണ് വിരമിക്കല്‍ സംബന്ധിച്ച് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് സുബ്രതാ പോള്‍ കത്തയച്ചത്.ഇന്ത്യയ്‌ക്കായി 67 മത്സരങ്ങളിലാണ് സുബ്രത പോള്‍ ഗോള്‍വല കാത്തത്. 2007-ല്‍ ലെബനനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിലൂടെയാണ് ദേശീയ ടീമില്‍ താരം അരങ്ങേറ്റം കുറിച്ചത്. 2011-ല്‍ ദോഹയില്‍ നടന്ന ഏഷ്യൻ കപ്പില്‍ 27 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമായിരുന്നു ഇന്ത്യ പങ്കെടുത്തത്. അന്നത്തെ കരുത്തരായ ദക്ഷിണ കൊറിയക്കെതിരെ സുബ്രത കാഴ്ചവച്ച പ്രകടനം അദ്ദേഹത്തിന് ‘സ്‌പൈഡര്‍മാൻ’ എന്ന പേര് നേടിക്കൊടുത്തു. 20 ഷോട്ടുകളായിരുന്നു അന്ന് ഗോള്‍ പോസ്റ്റിലേക്ക് കൊറിയ പായിച്ചത്. എന്നാല്‍ അതില്‍ 16 ഷോട്ടുകളും സുബ്രത തടഞ്ഞിട്ടു. ആ ടൂര്‍ണമെന്റില്‍ 35-ല്‍ അധികം സേവുകള്‍ അദ്ദേഹം നേടിയിരുന്നു. ഇതോടെയായിരുന്നു സുബ്രത ഒരു താരമായി ഉയര്‍ന്നത്. 2018 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്റ്റീഫൻ കോൺസ്റ്റന്റൈൻ പരിശീലകന്റെ കീഴിൽ ഇന്ത്യൻ…
Read More » -
ഐഎസ്‌എല്‍; ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് പഞ്ചാബ് എഫ്സി
കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍-പഞ്ചാബ് എഫ് സി മത്സരം സമനിലയില്‍. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ അഞ്ച് ഗോളിന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഈസ്റ്റ് ബംഗാള്‍ ഇറങ്ങിയെങ്കിലും ഐഎസ്‌എല്ലിലെ കന്നിക്കാരായ പഞ്ചാബിന്റെ പോരാട്ട വീര്യം ഈസ്റ്റ് ബംഗാളിനെ സമനിലിയില്‍ കുരുക്കി. ഐഎസ്‌എല്ലില്‍ ഇതുവരെ ഒമ്ബത് മത്സരങ്ങള്‍ കളിച്ച്പോയിന്റ് ടേബിളില്‍ പതിനൊന്നാം സ്ഥാനത്താണ് പഞ്ചാബ് എഫ്സി. ഹൈദരാബാദ് എഫ് സി മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് രണ്ട് ജയവും മൂന്ന് സമനിലയും ഉണ്ട്. പഞ്ചാബിന്റെ അടുത്ത മത്സരം 14-ന് കേരള ബ്ലാസ്റ്റേഴ്സിനെതിരെയാണ്.
Read More »