Sports
-
അർജന്റീനയുടെ സൗഹൃദ മത്സരങ്ങൾ അവരുടെ സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്;കേരളത്തിലെത്തും
കൊച്ചി: സൗഹൃദ ഫുട്ബാള്‍ മത്സരത്തിനായി കേരളത്തിലേക്ക് വരാൻ തയാറാണെന്ന് അര്‍ജന്‍റീനൻ ടീം അറിയിച്ചതായി കായികമന്ത്രി വി.അബ്ദുറഹിമാൻ വ്യക്തമാക്കിയതോടെ പ്രതീക്ഷയുടെ കോര്‍ട്ടിലാണ് ആരാധകര്‍. പ്രിയ താരം മെസ്സിയും കൂട്ടരും വന്നെത്തുന്ന മുഹൂര്‍ത്തത്തിനുള്ള കാത്തിരിപ്പിലാണ് അവര്‍.എന്നാൽ കേരളത്തിലേക്ക് വരുന്നതിന് സമ്മതമാണെന്ന കാര്യം മാത്രമാണ് അര്‍ജന്‍റീന ടീം അറിയിച്ചിട്ടുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.അതായത് പ്രതിഫലം ഉൾപ്പെടെ! ലോക ചാമ്ബ്യൻമാരും ഒന്നാം നമ്ബര്‍ ടീമുമായ അര്‍ജന്‍റീന ലോകകപ്പ് വിജയത്തിന് ശേഷം നിരവധി രാജ്യങ്ങളില്‍ സൗഹൃദ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലോക ചാമ്ബ്യൻമാരെന്ന തലയെടുപ്പില്‍ ലഭിക്കുന്ന അവസരങ്ങള്‍ അവരുടെ ഫുട്ബാള്‍ ഫെഡറേഷന് സാമ്ബത്തിക ഉന്നമനത്തിനുള്ള വഴി കൂടിയാണ്. കളിക്കാരുടെ താരമൂല്യത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിച്ചാല്‍ സൗഹൃദ മത്സരങ്ങള്‍ക്ക് ടീമിനെ പറഞ്ഞയക്കാൻ തന്നെയാണ് അവരുടെ തീരുമാനമെന്ന് സമീപകാലത്തെ അവരുടെ ലോക സഞ്ചാരം നിരീക്ഷിച്ചാല്‍ വ്യക്തമാകും. അതിനാൽതന്നെ കേരളത്തിലേക്ക് അവർ ടീമിനെ അയക്കാൻ സാധ്യത ഏറെയാണ്.അതേസമയം കേരളത്തിലേക്ക് ഏത് ടീമിനെയാണ് പറഞ്ഞയക്കുന്നതെന്ന് നിലവില്‍ അര്‍ജന്‍റീന വ്യക്തമാക്കിയിട്ടില്ല. മെസ്സിയെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് പറഞ്ഞയക്കാൻ ഉദ്ദേശിക്കുന്നതെങ്കില്‍ വലിയൊരു…
Read More » -
സിറാജ് കൊടുങ്കാറ്റില്‍ നിലം പരിശായി ദക്ഷിണാഫ്രിക്ക; ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിന് പുറത്ത്
കേംപ്ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര.പരമ്ബരയില്‍ സമനില പ്രതീക്ഷിച്ച് കളത്തിലിറങ്ങിയ ഇന്ത്യയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ അടിപതറിയ പ്രോട്ടീസിന്റെ ആദ്യ ഇന്നിങ്‌സ് 55 റണ്‍സിലൊതുങ്ങി. ആറ് മുന്‍നിര വിക്കറ്റുകള്‍ പിഴുതെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കന്‍ നിരയുടെ നട്ടെല്ലൊടിച്ചത്. തുടക്കത്തില്‍ തന്നെ മൂന്ന് മുന്‍നിര താരങ്ങളെയാണ് സിറാജ് കൂടാരം കയറ്റിയത്. ഡീന്‍ എല്‍ഗര്‍ (4), മാര്‍ക്രം (2), ടോണി ടി സോര്‍സി (2) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. മറ്റ് പേസര്‍മാരായ മുകേഷ് കുമാറും, ബുമ്രയും സിറാജിന് മികച്ച പിന്തുണ നല്‍കി. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ് ജയം നേടിയ ആത്മവിശ്വാസത്തില്‍ കളത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതലേ എല്ലാം പിഴച്ചു.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ അടക്കമുള്ള കരുത്തുറ്റ ബാറ്റിങ് നിരയ്ക്ക് സിറാജ് കൊടുങ്കാറ്റില്‍ പിടിച്ച് നില്‍ക്കാനായില്ല. വിരമിക്കല്‍ പ്രഖ്യാപിച്ച എല്‍ഗറിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്. അതേസമയം…
Read More » -
രഞ്ജി ട്രോഫിക്ക് തുടക്കം;ആലപ്പുഴ ഇനി ക്രിക്കറ്റിന്റെ വെനീസ്
ആലപ്പുഴയുടെ മണ്ണില്‍ ആദ്യമായി അരങ്ങേറുന്ന രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരം ഇന്ന് മുതല്‍ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറും. ആതിഥേയരായ കേരളവും ഉത്തര്‍ പ്രദേശും തമ്മിലാണ് മത്സരം. രാവിലെ 9.30ന് മത്സരം ആരംഭിക്കും. രാജ്യാന്തര ക്രിക്കറ്റില്‍ കന്നി സെഞ്ച്വറി നേടിയ കേരള ടീം നായകൻ സഞ്ജു സാംസണ്‍ അടക്കമുള്ളവരുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യൻ താരങ്ങളായ റിങ്കുസിംഗ്, കുല്‍ദീപ് യാദവ് അടക്കമുള്ളവര്‍ യു.പിക്കുവേണ്ടി കളത്തിലിറങ്ങും. കേരള ടീമിന്റെ ക്യാമ്ബുകള്‍ സ്ഥിരമായി എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ നടക്കാറുണ്ടെങ്കിലും ആദ്യമായാണ് ഇവിടെ രഞ്ജി മത്സരത്തിന് ബി.സി.സി.ഐ അനുമതി നല്‍കുന്നത്. 2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ് രഞ്ജിയിലെ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2017ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു.
Read More » -
മോഹൻ ബഗാൻ പരിശീലകനെ പുറത്താക്കി
കൊൽക്കത്ത: മോഹൻ ബഗാൻ പരിശീലകൻ ഹുവാൻ ഫെറാൻഡോയെ ക്ലബ് പുറത്താക്കി. സ്പാനിഷ് ഹെഡ് കോച്ചിനെ പുറത്താക്കിയതായി ക്ലബ് തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറായ അന്റോണിയോ ലോപ്പസ് ഹബ്ബസിനെയാണ് പുതിയ കോച്ചായി ബഗാൻ നിയമിച്ചിരിക്കുന്നത്. കലിംഗ സൂപ്പര്‍ കപ്പില്‍ ഹബ്ബസിന് കീഴിലാകും ടീം ഇറങ്ങുക. സ്പാനിഷ് പരിശീലകൻ ഫെര്‍ണാണ്ടോക്ക് കീഴില്‍ കൊല്‍ക്കത്തൻ ക്ലബ് കഴിഞ്ഞ ഐ.എസ്.എല്‍ കിരീടവും ഡ്യൂറന്റ് കപ്പും സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ ശുഭകരമായില്ല. പത്ത് കളിയില്‍ നിന്ന് ആറുജയം മാത്രമാണ് നേടാനായത്. നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ്.എഎഫ്‌സി കപ്പില്‍ നിന്നും മോഹൻ ബഗാൻ പുറത്തായിരുന്നു.പിന്നാലെ ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ടീമുകളോട് തോൽക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കോച്ചിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. മുൻപ് മോഹൻ ബഗാനെ പരിശീലിപ്പിച്ചിരുന്ന ലോപ്പസ് ഹബ്ബസ് 2021 അവസാനമാണ് ക്ലബ് വിട്ടത്. 2019-20 സീസണില്‍ ഐ.എസ്.എല്‍ കിരീടം നേടിയിരുന്നു. 2014ല്‍ എടികെ കൊല്‍ക്കത്തയെ പ്രഥമ ഐ.എസ്.എല്‍ ചാമ്ബ്യനാക്കിയതും ഈ സ്പാനിഷ് പരിശീലകനാണ്.…
Read More » -
വുക്മനോവിച്ചിന്റെ സ്വന്തം സെർബിയക്കാരനെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി
കോഴിക്കോട്: കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ രാജ്യമായ സെർബിയയിൽ നിന്നും ഫുട്ബോൾ താരത്തെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി. സെർബിയൻ മിഡ്‌ഫീല്‍ഡര്‍ നിക്കോള സ്റ്റോഹാനോവിച്ചിനെയാണ് ഗോകുലം കേരള എഫ്സി സ്വന്തമാക്കിയത്. മോണ്ടിനെഗ്രിൻ ക്ലബ്ബുകളായ ഒ എഫ് കെ പെട്രോവാക്, എഫ് എഫ് കെ ഡെസിക് തുസി എന്നിവയ്ക്കായി കളിച്ചിട്ടുള്ള താരമായ നിക്കോള സ്റ്റോഹാനോവിച്ച് കൊൽക്കത്ത മുഹമ്മദൻ എസ്‌സിയുടെ മുൻ ക്യാപ്റ്റനായിരുന്നു. ലീഗില്‍ ഇരുപത്തിയഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും പത്ത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ജനുവരി ആദ്യവാരം നിക്കോള ടീം ക്യാമ്ബില്‍ ചേരും. ജനുവരി 11 മുതല്‍ 21 വരെ ഒഡീഷയില്‍ നടക്കുന്ന സൂപ്പര്‍ കപ്പിന്റെ പ്രാഥമിക റൗണ്ടില്‍ ടീമിനായി നിക്കോള കളിക്കും.ഇപ്പോള്‍ ഇടവേളയ്ക്ക് പിരിഞ്ഞ ഐ ലീഗില്‍ പതിനേഴു പോയിന്റുമായി ഗോകുലം ആറാം സ്ഥാനത്താണ്.
Read More » -
നിലനില്‍പ്പു തന്നെ ഭീഷണിയിലായി ഹൈദരാബാദ് എഫ്സി ടീം
ഹൈദരാബാദ്: ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ നിലനില്‍പ്പു തന്നെ ഭീഷണിയിലായി ഹൈദരാബാദ് എഫ്സി ടീം. സാമ്ബത്തികമായി വലിയ പ്രതിസന്ധിയിലായതോടെ പല വിദേശ താരങ്ങളും പ്രധാന പരിശീലകനുമെല്ലാം ടീം വിട്ടു. ഓരോ താരങ്ങള്‍ക്കും ഇത്ര ദിവസത്തിനുള്ളില്‍ പ്രതിഫലം നല്‍കാമെന്ന വാഗ്ദാനം ചെയ്താണ് ടീം മുന്നോട്ടു പോകുന്നത്. വിദേശ താരങ്ങളായ ജൊനാഥൻ മോയ, ഫിലിപ്പെ അമോറിം, ഒസ്വാള്‍ഡോ എന്നിവര്‍ നേരത്തെ തന്നെ ടീം വിട്ടു. അയര്‍ലൻഡ് പരിശീലകനായ കോണര്‍ നെസ്റ്ററും ടീമിനെ ഉപേക്ഷിച്ചു പോയി. താങ്ബോയ് സിങ്തോയാണ് നിലവില്‍ ഹൈദരാബാദിന്റെ കോച്ച്. കരാര്‍ അവസാനിപ്പിച്ചു ടീം വിടാൻ അനുവാദം ചോദിച്ച് നിരവധി ഇന്ത്യൻ താരങ്ങളും രംഗത്തുണ്ട്. മുഖ്യ കോച്ച് ടീം വിട്ട വിവരം താരങ്ങള്‍ അറിഞ്ഞത് വാട്സാപ്പ് സന്ദേശങ്ങള്‍ വഴിയാണ്! ശമ്ബളം കൊടുക്കാത്തതിനാല്‍ ടീമിനെ പരിശീലനത്തിനു കൊണ്ടുപോയിരുന്ന ബസിന്റെ ഡ്രൈവര്‍ ജോലിക്കെത്തില്ലെന്നു ക്ലബിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മാസങ്ങളായി പണം ലഭിക്കാതായതോടെ ക്ലബിലേക്ക് ഭക്ഷണം വിതരണം ചെയ്തിരുന്ന ഏജൻസി പിൻവാങ്ങി. അതിനിടെ എവേ മത്സരത്തിനായി ജംഷഡ്പുരിലെത്തിയപ്പോള്‍ താമസിച്ച…
Read More » -
ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിസംബറിലെ മികച്ച താരത്തിനുള്ള പുരസ്കാരം ദിമിത്രിയോസ് ഡയമന്റക്കോസ് സ്വന്തമാക്കി. ഡിസംബറില്‍ നാലു മത്സരങ്ങള്‍ ആണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ദിമി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും ഈ നാലു മത്സരങ്ങളില്‍ നിന്ന് നേടി. ലൂണയുടെ അഭാവത്തില്‍ ടീമിന്റെ അറ്റാക്കിനെ മുന്നില്‍ നിന്ന് നയിക്കുന്നത് ദിമി തന്നെയാണ്. മുംബൈ സിറ്റിക്ക് എതിരെയും മോഹൻ ബഗാനെതിരെയും ദിമി ഡിസംബർ മാസം നിര്‍ണായക ഗോളുകള്‍ നേടി. ഈ സീസണില്‍ ഇതുവരെ ഏഴ് ഗോളുകള്‍ ദിമി നേടിയിട്ടുണ്ട്.ടോപ് സ്കോര്‍ ചാര്‍ട്ടിലും ദിമി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ്. ഇത് കൂടാതെ രണ്ട് അസിസ്റ്റും ദിമി ഈ സീസണില്‍ സംഭാവന ചെയ്തിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് ദിമിത്രസ് ദയമന്റകോസ് ഈ സീസണില്‍ നടത്തി കൊണ്ടിരിക്കുന്നത്.
Read More » -
വമ്പൻ ഓഫറുമായി ക്ലബുകൾ രംഗത്ത്,ഹോർമിപാം കേരള ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന് സൂചന
കൊച്ചി: ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചിരിക്കെ ഇന്ത്യൻ സൂപ്പർ ലീഗിലും ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ ശക്തമായി ഉയരുന്നുണ്ട്. നിരവധി ക്ലബുകൾ ജനുവരിയിൽ പുതിയ താരങ്ങളെ സ്വന്തമാക്കി ഈ സീസണിൽ കിരീടത്തിനു വേണ്ടി പൊരുതാനുള്ള പദ്ധതിയിലാണ്. അതിനു പുറമെ ചില ക്ലബുകളുടെ പ്രധാന താരങ്ങൾ പരിക്കേറ്റു പുറത്തു പോയതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്തേണ്ടതും അനിവാര്യമായ കാര്യമാണ്.കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അഡ്രിയാൻ ലൂണയുടെ പകരക്കാരനെ കണ്ടെത്തുകയാണ് ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതിനിടയിൽ ടീമിലെ ഒരു പ്രധാനപ്പെട്ട താരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. പ്രതിരോധനിരയിലെ യുവതാരമായ റുവൈഹ് ഹോർമിപാമിനാണ് മറ്റു ക്ലബുകളിൽ നിന്നും വമ്പൻ ഓഫറുകൾ വരുന്നത്.അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതോടെ ഹോർമിപാമിനുള്ള അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സിൽ തീരെ ഇല്ലാതായിട്ടുണ്ട്. പ്രതിരോധനിരയിൽ മിലോസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നീ വിദേശതാരങ്ങളെ ഉൾപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുന്നത്. ഈ താരങ്ങൾ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറങ്ങിയ മൂന്നു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ പോലും വഴങ്ങാതെ…
Read More » -
അര്‍ജന്റീനന്‍ ഫുട്ബോൾ ടീം കേരളത്തിൽ പന്ത് തട്ടും
കൊച്ചി: അര്‍ജന്റീനന്‍ ഫുട്ബോൾ ടീം കേരളത്തിൽ കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍. ഇതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടുത്ത ജൂലൈ മാസമാണ് അവര്‍ കേരളത്തിൽ എത്തുകയെന്നും എതിരാളികൾ ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിക്കവാറും കേരള ബ്ലാസ്റ്റേഴ്സ് ആകും എതിരാളികൾ എന്നും മന്ത്രി കൂട്ടിച്ചേർത്തു.ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അനുവദിച്ചാൽ ഇന്ത്യയുടെ ദേശീയ ടീം തന്നെ മത്സരിക്കുമെന്നും മന്ത്രി പറഞ്ഞു.
Read More » -
സഹലിന് പരിക്ക്; ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും
ദോഹ:എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിന് ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യത. പരിക്കില്‍ നിന്ന് സഹല്‍ ഇപ്പോഴും മുക്തനായില്ലെന്നും താരം പരിശീലനം പാതിവഴിയില്‍ നിര്‍ത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ പിടിയിലായ സഹല്‍ കുറച്ചുനാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏഷ്യന്‍ കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ സഹലിനെക്കുറിച്ച് ഫിറ്റ്‌നസ് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്ക് മാറുമെന്ന പ്രതീക്ഷയില്‍ താരത്തെ കോച്ച് ഇഗോര്‍ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ജനുവരി 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിനായി ടൂര്‍ണമെന്റിനായി ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്. ഇതിനിടെ സഹലിന്റെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു. കഠിനമായ കണങ്കാല്‍ വേദനയെ തുടര്‍ന്ന് താരത്തിന് പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നാം വാരത്തോടെ മാത്രമാണ് താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വ്യക്തത വരിക. ഇതോടെ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സഹലിന് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കുകയാണ്. ജനുവരി…
Read More »