Sports

  • ജയിച്ച്‌ തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; വിജയം 20 റൺസിന് 

    ജയ്പൂർ :ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റണ്‍സിന്റെ  വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. 194 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് നിശ്ചിത ഓവറിൽ 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്നൗവിനായി 41 പന്തില്‍ 64 റണ്‍സുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ 58 റണ്‍സ് നേടി പുറത്തായി.രാഹുല്‍ 44 പന്തില്‍ നിന്നാണ് 58 റണ്‍സ് നേടിയത്. നേരത്തെ രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സ് നേടിയിരുന്നു.52 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്ത സഞ്ജു സാംസണാണ് ടോപ് സ്കോറർ. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്.

    Read More »
  • 52 പന്തില്‍ നിന്ന് 82 റണ്‍സുമായി സഞ്ജു; രാജസ്ഥാൻ  20 ഓവറിൽ 193 /4

    ജയ്പൂർ: ഐപിഎല്‍ 2024 സീസണില്‍ തുടക്കം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. 52 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചെടുത്തത്. രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും താരത്തിന്റെ കളിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നില്ല. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.   2020 ഐപിഎല്‍ സീസണ്‍ മുതല്‍ തന്റെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടുന്നത് സഞ്ജു സാംസണ്‍ പതിവാക്കിയിരിക്കുകയാണ്. ഇക്കുറി രാജസ്ഥാനിലെ ഹോം ഗ്രൗണ്ടിലും മലയാളി താരം ഈ പതിവ് തുടർന്നു.   നിലവിൽ അഞ്ച് ഓവറിൽ 32/3 എന്ന നിലയിലാണ് ലഖ്നൗ.

    Read More »
  • ട്വിറ്റർ ലോകകപ്പ് 2024ന് കേരള ബ്ലാസ്റ്റേഴ്‌സും; മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ്

    മഞ്ഞപ്പടയുടെ കരുത്ത് ഒരിക്കൽ കൂടി ലോകമറിഞ്ഞു.പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പുകളിൽ ഒന്നിൽ ഇടം പിടിച്ച് മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും. ഗ്രൂപ്പ് ഡിയിൽ മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സും ഇടം പിടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വിവിധ കായിക ഇനങ്ങളിലുള്ള ക്ലബുകൾ ഇതിൽ ഉൾപ്പെടും.ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ടീമുകളും വിവിധ ഗ്രൂപ്പുകളിലുണ്ട്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്. ഇന്ത്യയിൽ നിന്നും ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ,…

    Read More »
  • ഈ‌ സീസണിലും രക്ഷയില്ല ! ഗോകുലത്തിന് പിന്നെയും തോല്‍വി

    കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ടീം പരാജയപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ദല്‍ഹി നേടിയത്. പകരക്കരാനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ സെര്‍ജിയോ ബാര്‍ബോസ ഡാ സില്‍വയാണ് രണ്ടു ഗോളുകളും നേടിയത്. തോൽവിയോടെ പട്ടികയില്‍ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.കൊൽക്കൊത്ത മുഹമ്മദന്‍ എസ് സിയാണ് ഒന്നാം സ്ഥാനത്ത്.

    Read More »
  • ഐപിഎല്‍; ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും

    ജയ്പൂർ :ഐപിഎല്ലിൽ  ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.മൂന്നരയ്ക്കാണ് മത്സരം. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് രാജ്സ്ഥാന്‍ റോയല്‍സിന്റെ വിജയ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജ്സ്ഥാന്‍ റോയല്‍സ് പ്രതിഭകളുടെ സംഘമാണ്. ഏക തിരിച്ചടി ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ്. ആദ്യ മത്സരത്തിനിറങ്ങുമ്ബോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റണ്‍സുകള്‍ പായിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്സ്വാളുമാണ് വിശ്വസ്ഥര്‍. സഞ്ജു സാംസണും, റോവ്മാന്‍ പവലും, ഷിംറോണ്‍ ഹെറ്റ്‌മെയറും, ധ്രുവ് ജുറേലും, റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലുള്ളപ്പോള്‍ റണ്‍സിനെക്കുറിച്ച്‌ ആശങ്കവേണ്ടെന്നാണ് വിലയിരുത്തൽ. ഏത് ടീമിനും വെല്ലുവിളിയുയർത്താൻ കഴിയുന്ന സ്പിന്നര്‍മാരാണ് രാജസ്ഥാന്‍റെ തുറുപ്പുചീട്ട്. അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. രാജ്സ്ഥാന്‍ അവസാന നാലിലുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

    Read More »
  • കുവൈത്തിന് മൂന്നു ഗോള്‍ തോല്‍വി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി ഇന്ത്യ

    ദോഹ: ലോകകപ്പ് 2026 യോഗ്യത മത്സരത്തില്‍ ഖത്തറിനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് കുവൈത്ത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകളും. അക്രം അഫീസിന്റെ ഇരട്ട ഗോളുകളും ഹുസാം അല്‍ റാവിയുടെ ഒരു ഗോളുമാണ് കുവൈത്തിന്റെ പ്രതീക്ഷകളെ തകർത്തത്. തോല്‍വിയോടെ ഇന്ത്യയും, അഫ്ഗാനിസ്താനും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കുവൈത്ത് മൂന്നാം സ്ഥാനത്തായി.ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തില്‍ കുവൈത്തും ഖത്തറും കുവൈത്തില്‍ ഏറ്റുമുട്ടും. നേരത്തെ കുവൈത്തിനെ ഇന്ത്യയും തോൽപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനുമായി സമനിലയിൽ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

    Read More »
  • പ്രൈം വോളിബോള്‍ കിരീടം കാലിക്കട്ട് ഹീറോസിന്

    ചെന്നൈ : പ്രൈം വോളിബോള്‍ സീസണ്‍ മൂന്നിലെ കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്‍റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലില്‍ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്.  കാലിക്കട്ടിന്‍റെയും ഡല്‍ഹിയുടെയും കന്നി പ്രൈം വോളിബോള്‍ ഫൈനലായിരുന്നു. നാല് സെറ്റ് നീണ്ട ഫൈനലില്‍ ഡല്‍ഹി തൂഫാൻസിനെ  കീഴടക്കിയായിരുന്നു കാലിക്കട്ടിന്റെ വിജയം. സ്കോർ: 15-13, 15-10, 13-15, 15-12. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച്‌ പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാൻസിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ…

    Read More »
  • ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് സമനില

    റിയാദ്: അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. സൗദിയിലെ മലയോരനഗരമായ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാൻ മാത്രം സാധിച്ചില്ല. ക്യാപ്റ്റൻ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ക്രോസ് ശരിയായ വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കാതെ രണ്ടാം പകുതിയില്‍ രണ്ടു തവണ ഛേത്രി അഫ്ഗാൻ ബോക്സില്‍ വീണുപോകുന്നതും കണ്ടു. ഇവർക്കൊപ്പം മൻവീർ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ, ബ്രാൻഡണ്‍ ഫെർണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും പന്ത് വലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. പരിക്ക് കാരണം മലയാളി താരം സഹല്‍ അബ്ദുസ്സമദില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ്…

    Read More »
  • 2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു അടക്കം 5 പേര്‍ ലിസ്റ്റിൽ; ഐപിഎൽ നിർണ്ണായകം 

    ന്യൂഡൽഹി: ഇന്ന് ചെന്നൈയിൽ ഐപിഎല്ലിന് തുടക്കമാകുമ്പോൾ ഇന്ത്യയിലെ പല യുവതാരങ്ങളെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. ഐപിഎല്ലിന് ശേഷം 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ പല യുവതാരങ്ങള്‍ക്കും നിർണായകമായ ഒരു ഐപിഎല്ലായി ഇത് മാറുകയും ചെയ്യും. നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്നം സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററില്ല എന്നതാണ്. നിലവില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശർമ എന്നിവരാണ് 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാനുള്ള റേസില്‍ പ്രധാനികള്‍. ഇതില്‍ ക്രിക്കറ്റ് ലോകം വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പന്തിന്റെ ഐപിഎല്ലിലെ പ്രകടനമാണ്. കഴിഞ്ഞ സമയങ്ങളില്‍ ഐപിഎല്ലില്‍ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് വളരെക്കാലമായി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശേഷം പന്ത് 2024 ഇന്ത്യൻ പ്രീമിയർ…

    Read More »
  • ദേശീയ ഓപണ്‍ ജംപ്സ്: കേരളത്തിന് നാലു സ്വര്‍ണം

    ബംഗളൂരു:  മൂന്നാമത് ദേശീയ ഓപണ്‍ ജംപ്സ് മത്സരത്തില്‍ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം. കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററില്‍ നടന്ന മത്സരത്തിൽ ലോങ്ജംപില്‍ പുരുഷ വിഭാഗത്തില്‍ 7.94 മീറ്റർ മറികടന്ന് മുഹമ്മദ് അനീസും വനിത വിഭാഗത്തില്‍ 6.67 മീറ്റർ ചാടി നയന ജയിംസും സ്വർണമണിഞ്ഞു. വനിത ഹൈജംപില്‍ 1.76 മീറ്റർ ചാടിയ മലയാളി താരം ആതിര സോമരാജും ട്രിപ്ള്‍ ജംപ് പുരുഷ വിഭാഗത്തില്‍ അബ്ദുല്ല അബൂബക്കറും സ്വർണം നേടി. ട്രിപ്ള്‍ ജംപില്‍ മലയാളി എല്‍ദോസ് പോളിനാണ് വെള്ളി.  വനിത പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കടേശിനു പിന്നില്‍ കേരളത്തിന്റെ മരിയ ജയ്സണ്‍ വെള്ളി നേടി. വനിത ട്രിപ്പിൾ ജംപില്‍ എൻ.വി. ഷീന കേരളത്തിനായി വെങ്കലം നേടി. മഹാരാഷ്ട്രയുടെ പൂർവ, ഷർവാണി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി

    Read More »
Back to top button
error: