Sports

  • കാലിക്കറ്റ് ഹീറോസ്-ഡല്‍ഹി തൂഫാന്‍സ് ഫൈനല്‍ ഇന്ന്

    ചെന്നൈ: റുപേ പ്രൈം വോളിബോള്‍ ലീഗ്  മൂന്നാം സീസണിന്റെ കലാശക്കളിയിൽ ഇന്ന് കാലിക്കറ്റ് ഹീറോസ് ഡല്‍ഹി തൂഫാന്‍സുമായി ഏറ്റുമുട്ടും. വൈകിട്ട് 6.30ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് മത്സരം.സൂപ്പര്‍ ഫൈവില്‍ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡല്‍ഹിക്കായിരുന്നു വിജയം. മത്സരത്തിന് മുന്നോടിയായി നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീതും, ഡല്‍ഹി തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്‌ലൈന്‍ താരീഖും പങ്കെടുത്തു. ആദ്യമായി ഫൈനലില്‍ എത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് കാലിക്കറ്റ് ഹീറോസ് ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു. ടീമിനായി ആരാധകര്‍ നല്‍കിയ വലിയ പിന്തുണ കപ്പിലൂടെ പകരം ചെയ്യുമെന്നും, ആരാധകരുടെ വിശാസം കാക്കുമെന്നും ജെറോം പറഞ്ഞു. ലീഗിലെ മത്സരങ്ങള്‍ കടുപ്പമേറിയതായിരുന്നു, ഫൈനല്‍ വരെ എത്തുക എളുപ്പമായിരുന്നില്ല. എങ്കിലും കിരീടം ഉറപ്പാക്കാനുള്ള കഴിവും നിശ്ചയദാര്‍ഢ്യവും ഞങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്നു. ഫൈനല്‍ ഞങ്ങള്‍ക്ക് അഭിമാനകരമായ എഫ്‌ഐവിബി ക്ലബ് ലോക ചാമ്ബ്യന്‍ഷിപ്പില്‍ മത്സരിക്കാനുള്ള അവസരം കൂടി നല്‍കും, തീര്‍ച്ചയായും അത് ഞങ്ങള്‍ക്ക് ഒരു…

    Read More »
  • സമനിലയിൽ പിരിഞ്ഞ മത്സരത്തിന് മുംബൈക്ക് മൂന്ന് പോയിന്റ്; ഐഎസ്‌എല്ലിൽ നാടകീയ രംഗങ്ങൾ

    മുംബൈ: ഐഎസ്‌എല്ലിൽ ജംഷഡ്പൂർ എഫ്‌സിക്കെതിരെ മാർച്ച് 8-ന് നടന്ന മത്സരം മുംബൈ സിറ്റി എഫ്‌സി വിജയിച്ചതായി റിസൾട്ട് പുനക്രമീകരിച്ച് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. മത്സരം യഥാർത്ഥത്തിൽ 1-1 സമനിലയിൽ ആവുകയായിരുന്നു.എന്നാൽ, മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി വിദേശ കളിക്കാരുടെ പരിധി ലംഘിച്ചതിനെ തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനോട് (എഐഎഫ്എഫ്) മുംബൈ സിറ്റി എഫ്‌സി നൽകിയ പരാതിയിലാണ് നടപടി.  മത്സരത്തിന്റെ 82-ആം മിനിറ്റിൽ ജംഷഡ്പൂരിന്റെ വിദേശ സ്‌ട്രൈക്കർ ഡാനിയൽ ചീമ റെഡ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു. ഒരു മത്സരത്തിൽ ആകെ നാല് വിദേശ താരങ്ങളെ മാത്രമാണ് ഒരു ടീമിന് കളിപ്പിക്കാൻ സാധിക്കുക.അതായത് ഒരു വിദേശ താരം റെഡ് കാർഡ് കണ്ട് പുറത്ത് പോയാൽ 3 വിദേശ താരങ്ങളെ മാത്രമാണ് കളിപ്പിക്കാൻ സാധിക്കുക. ഈ നിയമം ജംഷഡ്പൂർ ലംഘിക്കുകയായിരുന്നു. തുടർന്ന് മത്സരം ക്യാൻസൽ ചെയ്തതായി പ്രഖ്യാപിച്ച  എഐഎഫ്എഫ് അച്ചടക്ക സമിതി  സ്‌കോർലൈൻ 3-0 എന്ന നിലയിൽ മുംബൈ സിറ്റി എഫ്‌സിക്ക് അനുകൂലമായി ക്രമപ്പെടുത്തുകയായിരുന്നു ഇതോടെ 41 പോയിന്റുമായി മുംബൈ…

    Read More »
  • അഡ്രിയാൻ ലൂണ എത്തി; പരിശീലനം ആരംഭിച്ചു

    കൊച്ചി: പരിശീലക ക്യാമ്ബിലേക്കെത്തും മുൻപെ പരിക്കേറ്റ് പുറത്തായവരുടെ കഥ പറഞ്ഞുകൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് 2023-24 സീസണ്‍ ആരംഭിച്ചത്. സീസണ്‍ ആരംഭിക്കുന്നതിനു മുൻപ് തന്നെ ആസ്‌ട്രേലിയൻ താരമായ ജൗഷുവ സോട്ടിരിയോ പരിക്കേറ്റു പുറത്തു പോയിരുന്നു. പുതിയ സീസണില്‍ ആദ്യമായി സ്വന്തമാക്കിയ താരമായിരുന്നു സോട്ടിരിയോ. അതിനു ശേഷം ലൂണ, ഐബാൻ ഡോഹ്ലിങ്, ക്വാമിയോ പെപ്ര, സച്ചിൻ സുരേഷ് എന്നിവരും ഗുരുതരമായ പരിക്കേറ്റു പുറത്തു പോവുകയുണ്ടായി. ഈ നിരയിലെ പ്രധാനിയായിരുന്നു ക്യാപ്റ്റൻ കൂടിയായ അഡ്രിയാന്‍ ലൂണ. ലൂണക്കേറ്റ പരിക്കിനോളം പോന്നൊരു തിരിച്ചടി കേരള ബ്ലാസ്റ്റേഴ്സിന് വേറെയുണ്ടായിട്ടില്ല.കാരണം അത്രത്തോളം ഇംപാക്‌ട് സൃഷ്ടിക്കാന്‍ താരത്തിനായിരുന്നു. ലുണ ഇല്ലാത്ത മത്സരങ്ങള്‍ വേറിട്ട് അറിയാനും കഴിഞ്ഞു.അദ്ദേഹത്തിന് പകരമാകാൻ ഇതുവരെ മറ്റൊരു താരത്തിനുമായിട്ടില്ല എന്നതും വാസ്തവം. അതിനാൽ തന്നെ ലൂണ പുറത്ത് പോയതിനു ശേഷം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി നോമ്ബ് നോറ്റ് കാത്തിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ ഓരോ അപ്ഡേറ്റിനും ആവര്‍ പ്രതീക്ഷയോടെയാണ് ചെവിയോര്‍ക്കുന്നത്. ഇപ്പോഴിതാ ലൂണ തിരിച്ചെത്തിയെന്നും പരിശീലനം ആരംഭിച്ചുമെന്നുമുള്ള വാർത്തകളാണ് ബ്ലാസ്‌റ്റേഴ്‌സ് പങ്ക്…

    Read More »
  • ഐപിഎല്‍ 2024 ന് വെള്ളിയാഴ്ച തുടക്കം; മത്സരങ്ങളെല്ലാം ഇന്ത്യയിൽ തന്നെ 

    ചെന്നൈ: ഐപിഎല്‍ 2024 സീസണ്‍ മാര്‍ച്ച്‌ 22 വെള്ളിയാഴ്ച തുടങ്ങും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. രാത്രി എട്ടിന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. പത്ത് ടീമുകളാണ് ഈ സീസണില്‍ ഏറ്റുമുട്ടുക.ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. ഉച്ചകഴിഞ്ഞ് നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് നാലിനാണ് തുടങ്ങുക. ആദ്യഘട്ടത്തില്‍ മാര്‍ച്ച്‌ 22 മുതല്‍ ഏപ്രില്‍ ഏഴ് വരെയുള്ള ദിവസങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. തുടര്‍ന്നുള്ള മത്സരങ്ങളുടെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പൂര്‍ണ മത്സരക്രമം പുറത്തുവിടാത്തത്. അതേസമയം മത്സരങ്ങളെല്ലാം ഇന്ത്യയിലാണെന്ന് ബിസിസിഐ അറിയിച്ചു.

    Read More »
  • പ്രൈം വോളിബോള്‍ ഫൈനല്‍: കാലിക്കട്ട് vs ഡല്‍ഹി

    ചെന്നൈ: പ്രൈം വോളിബോള്‍ സീസണ്‍ മൂന്ന് ഫൈനലില്‍ കാലിക്കട്ട് ഹീറോസും ഡല്‍ഹി തൂഫാൻസും ഏറ്റുമുട്ടും. സൂപ്പർ ഫൈവ് പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായാണ് കാലിക്കട്ട് ഹീറോസ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന എലിമിനേറ്ററില്‍ നിലവിലെ ചാന്പ്യന്മാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനെ കീഴടക്കിയാണ് പ്രൈം വോളിബോളിലെ കന്നിക്കാരായ ഡല്‍ഹി തൂഫാൻസ് ഫൈനലിലേക്ക് മാർച്ച്‌ ചെയ്തത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 15-9, 10-15, 10-15, 15-12, 17-15നായിരുന്നു ഡല്‍ഹിയുടെ ജയം. നാളെയാണ് ഡല്‍ഹി x കാലിക്കട്ട് ഫൈനല്‍. വൈകുന്നേരം 6.30നാണ് കലാശപ്പോരാട്ടം തുടങ്ങുക. ലീഗ് റൗണ്ട് പോയിന്‍റ് ടേബിളിലും കാലിക്കട്ടായിരുന്നു ഒന്നാം സ്ഥാനക്കാർ.

    Read More »
  • ഉന്നൈ വിടമാട്ടേൺഡാ..എവളു വേണം ശൊല്ല്; ദിമിത്രിയോസിനെ പിടിച്ചു കെട്ടി കേരള ബ്ലാസ്റ്റേഴ്സ്

    ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഗോളടിക്കാരുടെ പട്ടികയിലെ സൂപ്പര്‍ താരമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദിമിത്രിയോസ് എന്ന ഗ്രീക്ക് താരം. കിട്ടുന്ന അവസരങ്ങളിലെല്ലാം കൃത്യമായി വലകുലുക്കാന്‍ ശേഷിയുള്ള ദിമിയുടെ ബൂട്ടുകളാണ് കഴിഞ്ഞ രണ്ടു സീസണുകളായി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. കഴിഞ്ഞ രണ്ട് സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ ദിമിയുടെ ഗോളുകള്‍ നിര്‍ണായകമായിരുന്നു.എന്നാൽ ഈ സീസണോടെ ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിപ്പിക്കുന്ന ദിമി തിരികെ സ്വന്തം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണെന്ന വാര്‍ത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. .സ്വന്തം കുടുംബത്തിനൊപ്പം നില്‍ക്കുന്നതിനായി സ്വദേശത്തേക്ക് ഈ സീസണിനുശേഷം മടങ്ങുമെന്നാണ് ദിമി വ്യക്തമാക്കിയത്.എന്നാല്‍ ഇതിനു പിന്നാലെ മൂന്നോളം ഐഎസ്എല്‍ ക്ലബുകള്‍ക്ക് ദിമിക്ക് വലിയ ഓഫറുകളുമായി രംഗത്തു വരികയും ചെയ്തു.വലിയ പ്രതിഫലം കിട്ടിയാല്‍ ദിമി വീണ്ടും ഐഎസ്എല്ലില്‍ തുടരുമെന്ന അഭ്യൂഹങ്ങളാണ് ഇതോടെ ഉയര്‍ന്നത്. മറ്റ് ടീമുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് നല്കുന്ന തുക താരതമ്യേന ചെറുതാണ്. അതുകൊണ്ട് തന്നെയാണ് മോഹന്‍ ബഗാനും മുംബൈ സിറ്റിയും ഈസ്റ്റ് ബംഗാളും ദിമിക്ക് പിന്നാലെ കൂടിയിരിക്കുന്നത്.ഐഎസ്എല്ലിലെ എല്ലാ കാര്യങ്ങളും…

    Read More »
  • ഫിഫ ലോകകപ്പ്: ഇന്ത്യ x അഫ്ഗാനിസ്ഥാൻ പോരാട്ടം 21ന്

    റിയാദ്: 2026ല്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെൻറിലേക്കുള്ള യോഗ്യത മത്സരത്തിന്റെ രണ്ടാം റൗണ്ടില്‍ ഇന്ത്യ മാർച്ച് 21 ന് അഫ്ഗാനിസ്ഥാനെ നേരിടും. വ്യാഴാഴ്ച രാത്രി 10ന് സൗദി അറേബ്യയിലെ അബഹയിലെ ‘ദമാക് മൗണ്ടൈൻ’ എന്നറിയപ്പെടുന്ന അമീർ സുല്‍ത്താൻ ബിൻ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തിലാണ് മത്സരം.മത്സരത്തിനായി ഇന്ത്യൻ ടീം വെള്ളിയാഴ്ച അബഹയില്‍ എത്തിയിരുന്നു. ഇന്ത്യ, കുവൈത്ത്, ഖത്തർ, അഫ്ഗാനിസ്ഥാൻ എന്നിവരടങ്ങിയ ‘എ ഗ്രൂപ്പി’ല്‍ നിലവില്‍ മൂന്ന് പോയന്‍റുമായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ആറ് പോയിന്‍റുമായി ഖത്തർ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. രണ്ടു മത്സരങ്ങളിലും പരാജയമേറ്റുവാങ്ങിയ അഫ്ഗാനിസ്ഥാന് നിലവില്‍ പോയിന്‍റൊന്നുമില്ല. യോഗ്യത റൗണ്ടിന്‍റെ ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഖത്തറിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ കുവൈത്തില്‍ നടന്ന മത്സരത്തില്‍ കുവൈത്തിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. എന്നാല്‍ അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച കുവൈത്ത് ഗോള്‍ ശരാശരിയില്‍ ഇന്ത്യയേക്കാള്‍ മുന്നിലെത്തി പോയന്‍റ് പട്ടികയില്‍ രണ്ടാം…

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മാർച്ച് 30- ന്; പ്ലേ ഓഫ് സാധ്യത ഇങ്ങനെ

    സീസണിന്റെ ആദ്യഘട്ടത്തില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. രണ്ടാംഘട്ടത്തിലെ ആറ് കളികളിൽ അഞ്ചിലും തോറ്റു.ഒരു വിജയം കൊണ്ട് മാത്രം പ്ലേ ഓഫിൽ എത്താൻ സാധിക്കും എന്നിരിക്കെയാണിത്. അഡ്രിയാൻ ലൂണ, ക്വാമി പെപ്ര, സച്ചിൻ സുരേഷ് എന്നീ മൂന്ന് പ്രധാനതാരങ്ങളുടെ പരിക്കാണ് ടീമിന് തിരിച്ചടിയായത്.ഇതിനൊപ്പം ജീക്സണ്‍ സിങ്, മാർക്കോ ലെസ്കോവിച്ച്‌, ദിമിത്രിയോസ് ഡയമെന്റാകോസ് തുടങ്ങിയവരും പരിക്കുകാരണം പുറത്തിരിക്കേണ്ടിവന്നു. ഈ സീസണില്‍ മികച്ച കളി പുറത്തെടുത്തിട്ടും പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്.എങ്കിലും പ്ലേ ഓഫ് സാധ്യത നിലനില്‍ക്കുന്നു. 18 കളിയില്‍ 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവിൽ ബ്ലാസ്റ്റേഴ്സ്. ആറാം സ്ഥാനത്തുള്ള ജംഷഡ്‌പൂർ എഫ്.സി.ക്ക് 19 കളിയില്‍ 21 പോയിന്റുണ്ട്.അതായത് ഒരു ജയംകൊണ്ട് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തും.ഈ മാസം 30 ന്, ജംഷഢ് പൂര്‍ എഫ്സിക്കെതിരെയാണ് ടീമിന്റെ അടുത്ത പോരാട്ടം. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ ശേഷിക്കുന്ന നാല് മത്സരങ്ങളില്‍ മൂന്നും എതിരാളികളുടെ തട്ടകത്തിലാണ്.ജംഷഢ് പൂര്‍ എഫ്സിക്കെതിരെയുള്ള  മത്സരത്തിന് ശേഷം ഈസ്റ്റ് ബംഗാള്‍, നോർത്തീസ്റ്റ് യുണൈറ്റഡ്,…

    Read More »
  • കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം, അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ക്ലബ്ബ് വിട്ടു പോകണം: ബ്ലാസ്റ്റേഴ്സ് പരിശീലകൻ

    കൊച്ചി: പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ലായെന്നും പരിശീലകൻ ഇവാൻ വുകമനോവിച്ച്‌.ലോകത്ത് ഇതുപോലൊരു ക്ലബിനേയും ആരാധകരെയും ഞാൻ കണ്ടിട്ടില്ലെന്നും ഇവാൻ കൂട്ടിച്ചേർത്തു.  കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടർന്ന് ഇവാൻ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. എന്നാല്‍ ക്ലബ് വിടുന്നതിനെക്കുറിച്ച്‌ ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ചാണ് ഇപ്പോള്‍ ആലോചനയെന്നും ഇവാൻ  പറഞ്ഞു. “എല്ലാം അഭ്യൂഹങ്ങളാണ്. വ്യാജ വാർത്തകള്‍ മാത്രം. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു.കേരളത്തിന് എൻ്റെ ഹൃദയത്തിലാണ് ഇടം അങ്ങനെയുള്ളപ്പോള്‍ ഞാൻ എന്തിന് ഈ ക്ലബ്ബ് വിടണം”- ഇവാൻ ചോദിച്ചു. ടീമിന്റെ പ്രകടനങ്ങളില്‍ ഞാൻ സംതൃപ്തനാണ്.പരിക്കാണ് നമുക്ക് വിനയായത്.അതിനാൽ തന്നെ വരുംകാലത്ത് ടീമിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനിങ്ങില്‍ ആണ് താനെന്നും ഇവാൻ വുകമനോവിച്ച്‌ പറഞ്ഞു.

    Read More »
  • ദിമിത്രിയോസിനായി വലയെറിഞ്ഞ് മൂന്ന് ക്ലബ്ബുകള്‍; ആരാധകര്‍ക്ക് ആശങ്ക

    കേരള ബ്ലാസ്റ്റേഴ്സില്‍ മിന്നുംഫോമിലുള്ള കളിക്കാരനാണ് ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമന്റകോസ്. ഈ സീസണിലെ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍. 15 മത്സരങ്ങളില്‍ നിന്ന് 12 ഗോളുകളാണ് താരം സ്വന്തമാക്കിയത്. രണ്ടാമതുള്ള ഒഡീഷ എഫ്.സിയുടെ റോയ് കൃഷ്ണയുടെ പേരിലും 12 ഗോളുകള്‍ ഉണ്ടെങ്കിലും താരം 18 മത്സരങ്ങളില്‍ നിന്നാണ് ഇത്രയും ഗോളുകള്‍ അടിച്ചത്.   ഇപ്പോഴിതാ ദിമിയെച്ചുറ്റിപ്പറ്റി, ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒട്ടും ദഹിക്കാത്തൊരു വാർത്ത വന്നിരിക്കുന്നു. താരം ക്ലബ്ബ് വിടാനൊരുങ്ങുന്നു എന്നതാണത്. മൂന്ന് ക്ലബ്ബുകളാണ് ദിമിയുടെ പിന്നാലെ കൂടിയിരിക്കുന്നത്. 2024 മെയ് 31ന് ദിമിയുമായുള്ള ബ്ലാസ്റ്റേഴ്സിന്റെ കരാർ അവസാനിക്കും. ഇക്കാര്യം മുന്നില്‍ക്കണ്ട് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ്, മുംബൈ സിറ്റി എഫ്.സി, എഫ്.സി ഗോവ എന്നിവരാണ് ദിമിയെ സ്വന്തക്കാൻ നീക്കങ്ങള്‍ നടത്തുന്നത്.   2022 – 2023 ഐ എസ് എല്‍ സീസണിനു മുന്നോടിയായാണ് ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബില്‍ എത്തിയത്. ഒരു വർഷ കരാറില്‍ ആയിരുന്നു താരത്തിന്റെ വരവ്. ആദ്യ സീസണില്‍…

    Read More »
Back to top button
error: