Sports

  • പോലീസില്‍നിന്ന് പടിയിറക്കം; പിറന്നാള്‍ ദിനത്തില്‍ ഐ.എം. വിജയന് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍; മൂന്നുനാള്‍ കഴിഞ്ഞാല്‍ വീണ്ടും കളിക്കളത്തിലേക്ക്; പടിയിറങ്ങുന്നത് ഇന്ത്യകണ്ട ഇതിഹാസം

    മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ്‌ സേന ഔദ്യോ​ഗിക യാത്രയയപ്പ്‌ നൽകി. മലപ്പുറത്ത്‌ എംഎസ്‌പി അസി. കമാൻഡന്റ്‌ പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്. ഇന്ന്‌ രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന്‌ സല്യൂട്ട്‌ സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ്‌ മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ്‌ ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ്‌ വിജയന്റെ സർവീസ്‌ കാലാവധി പൂർത്തിയാവുക. തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന്‌ തൃശൂർ കോലോത്തുംപാടം…

    Read More »
  • ഐപിഎല്ലിനായി പാകിസ്താന്‍ സൂപ്പര്‍ലീഗ് വേണ്ടെന്നു വയ്ക്കും; ബ്രിട്ടീഷ് പാസ്‌പോര്‍ട്ടിനായി കാത്തിരിക്കുന്നു; അടുത്ത വര്‍ഷം കളിക്കാന്‍ കഴിയുമെന്നു പ്രതീക്ഷ: വെളിപ്പെടുത്തലുമായി പേസര്‍ മുഹമ്മദ് ആമിര്‍

    ലഹോര്‍: ഇന്ത്യ-പാക് നയതന്ത്ര പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നതായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആമിര്‍. ബ്രിട്ടിഷ് പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാനും ടൂര്‍ണമെന്റില്‍ കളിക്കാനും താല്‍പര്യമുണ്ടെന്നും ആമിര്‍ തുറന്നുപറഞ്ഞു. ഐപിഎല്ലിനായി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ടെന്നു വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്നും ആമിര്‍ വ്യക്തമാക്കി. നിലവില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റേഴ്‌സ് ടീമിന്റെ താരമാണ് മുഹമ്മദ് ആമിര്‍. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ച ആമിര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാണ്. അതിന്റെ ഭാഗമായാണ് ഐപിഎല്‍ കളിക്കാനുള്ള മോഹവും താരം തുറന്നുപറഞ്ഞത്. ”അവസരം ലഭിച്ചാല്‍ ഉറപ്പായും ഞാന്‍ ഇന്ത്യയില്‍ കളിക്കും. ഞാനത് തുറന്നുപറയുകയാണ്. അടുത്ത വര്‍ഷം എനിക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാന്‍ സാധിക്കും. അവസരമുണ്ടെങ്കില്‍ ഞാന്‍ കളിക്കുന്നതില്‍ എന്താണു തെറ്റ്? ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയില്ലെങ്കില്‍ മാത്രം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ഇറങ്ങാം.” ആമിര്‍ ഒരു പാക്കിസ്ഥാന്‍ മാധ്യമത്തോടു പ്രതികരിച്ചു. ‘അടുത്തവര്‍ഷം ഐപിഎല്ലും…

    Read More »
  • മൂന്നു സീസണുകളില്‍ വിയര്‍ത്തു കളിച്ചിട്ടും കടുത്ത അപമാനം; ഗോയങ്കയോടു മിണ്ടാന്‍ കൂട്ടാക്കാതെ രാഹുല്‍; പക വീട്ടാനുള്ളതാണെന്നു സോഷ്യല്‍ മീഡിയ; അര്‍ധ സെഞ്ച്വറിക്കു പിന്നാലെ കാമക്കണ്ണുകള്‍ പകര്‍ത്തിയത് കൗതുക ദൃശ്യങ്ങള്‍

    മുംബൈ: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ എട്ടുവിക്കറ്റ് ജയത്തിനുശേഷം കെ.എല്‍. രാഹുലിനൊപ്പം കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ ഐപിഎല്ലിലെ മൂന്നാം അര്‍ധ സെഞ്ചറിയും കുറിച്ച് വിജയിച്ച് എല്‍എസ്ജിക്കെതിരെ ജയിച്ച് മടങ്ങിയ രാഹുലിന് ഇത് മധുരപ്രതികാര നിമിഷം കൂടിയാണ്. അര്‍ധസെഞ്ച്വറിക്ക് പിന്നാലെ ബാറ്റ് പിന്നിലേക്ക് വച്ച് ജഴ്‌സിയിലെ നമ്പറില്‍ തൊട്ട് ആഘോഷിക്കാനും രാഹുല്‍ മറന്നില്ല. ജയിച്ചു മടങ്ങിയ രാഹുലിനെ അഭിനന്ദിക്കാന്‍ എല്‍എസ്ജി ഉടമയായ സഞ്ജീവ് ഗോയങ്കയും മകന്‍ ശാശ്വതും പുഞ്ചിരിയോടെ കാത്തുനിന്നുവെങ്കിലും തണുപ്പന്‍ പ്രതികരണമാണ് രാഹുലില്‍ നിന്നുണ്ടായത്. കൈ കൊടുത്തെങ്കിലും ഒരുവാക്കും മിണ്ടാതെ രാഹുല്‍ മടങ്ങി. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കഴിഞ്ഞ തവണ എല്‍എസ്ജിക്കുവേണ്ടി ഇറങ്ങിയ രാഹുലിനെ വിട്ടുകളഞ്ഞത് ഏറെ വിഷമമുണ്ടാക്കിയിരുന്നു. മൂന്ന് ഫോറും ആറ് സിക്‌സുമടക്കം 42 പന്തുകളില്‍ നിന്ന് 57 റണ്‍സാണ് രാഹുല്‍ ഡല്‍ഹിക്കായി നേടിയത്. ഇതോടെ ഐപിഎല്ലില്‍ അതിവേഗം 5000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്ററും രാഹുലായി. 130ാം ഇന്നിങ്‌സിലാണ് രാഹുലിന്റെ നേട്ടം.…

    Read More »
  • നീലക്കുപ്പായത്തില്‍ വിക്കറ്റ് കാക്കാന്‍ ഇന്ത്യക്കായി ആരിറങ്ങും? ഗംഭീറിനു മുന്നില്‍ എട്ടുപേര്‍; അഞ്ചുപേര്‍ ഒന്നിനൊന്നു മെച്ചം; തീപ്പൊരി മത്സരം രണ്ടുപേര്‍ തമ്മില്‍; ഇനിയുള്ള കളികള്‍ നിര്‍ണായകം

    ബംഗളുരു: ഐപിഎല്ലിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനു കാത്തിരിക്കുന്നത് എട്ടുപേര്‍. രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാത്തവര്‍ പോലും ഇക്കൂട്ടത്തിലുണ്ട്. ടൂര്‍ണമെന്റില്‍ കീപ്പര്‍മാരുടെ പ്രകടനം ശ്രദ്ധിക്കുന്ന ഇന്ത്യന്‍ ടീം കോച്ച് ഗൗതം ഗംഭീറിനു മുന്നിലാണ് എട്ടുപേരുകളുള്ളത്. ഈവര്‍ഷം ടി20 ഏഷ്യാ കപ്പും അടുത്തവര്‍ഷം ലോകകപ്പും നടക്കും. വിക്കറ്റിനു പിന്നിലും ബാറ്റിംഗിലും പൂര്‍ണമായി വിശ്വസിക്കാവുന്ന രണ്ടുപേരെയാണു പരിഗണിക്കുക. എന്നാല്‍, മികച്ച ഫോമിലുള്ളവരില്‍നിന്ന് രണ്ടുപേരെ കണ്ടെത്തുക എളുപ്പമല്ല. ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ അണ്‍ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഡല്‍ഹിയുടെ അഭിഷേക് പോറല്‍, പഞ്ചാബിന്റെ പ്രഭ്‌സിമ്രന്‍ സിംഗുമാണ്. ഓപ്പണിംഗില്‍ ഇരുവരും വെടിക്കെട്ടു തുടക്കമാണു നല്‍കുന്നത്. എട്ടു മത്സരങ്ങളില്‍ പോറെലിന് 146.10 ആണു സ്‌ട്രൈക്ക് റേറ്റ്. 225 റണ്‍സ് നേടി. ഒരു ഫിഫ്റ്റിയും ഇതിലുണ്ട്. പഞ്ചാബിന്റെ വെടിക്കെട്ട് ഓപ്പണറായ പ്രഭ്സിമ്രന്‍ മുന്‍ സീസണുകള്‍ പോലെ തന്നെ ഇത്തവണയും സാന്നിധ്യമറിയിച്ചു. എട്ട് ഇന്നിങ്സുകളില്‍ നിന്നും 168.54 സ്ട്രൈക്ക് റേറ്റില്‍ അടിച്ചെടുത്തത് 209 റണ്‍സാണ്. ധ്രുവ് ജുറേല്‍ രാജസ്ഥാനുവേണ്ടി എട്ട്…

    Read More »
  • ഇനി കാവിലെ പാട്ടു മത്സരത്തിനു കാണാം! പ്ലേ ഓഫ് പ്രതീക്ഷയില്ലെന്ന് ധോണി; ലക്ഷ്യം അടുത്ത സീസണ്‍; മഞ്ഞപ്പട പ്ലേ ഓഫ് കാണുമെന്നു പറഞ്ഞ അമിത് മിശ്രയെ ട്രോളി സേവാഗ്

    ചെന്നൈ: ഇനി പ്ലേഓഫ് പ്രതീക്ഷയില്ലെന്നും അടുത്ത സീസണിലേക്കുള്ള പദ്ധതികളാണു സിഎസ്‌കെയ്ക്കു വേണ്ടതെന്നും മഞ്ഞപ്പടയുടെ നായകന്‍ എം.എസ്. ധോണി. ഈ സീസണിലെ കരുത്ത് മോശമാണ്. അടുത്ത വര്‍ഷത്തേക്കുള്ള പ്ലേയിംഗ് 11 കണ്ടെത്താനാണ് ഇനി ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇക്കുറി ബാറ്റിംഗിലും ബോളിംഗിലും ഫീല്‍ഡിംഗിലും ക്യാപ്റ്റന്‍സിയിലുമടക്കം സകല മേഖലകളിലും വന്‍ പരാജയമായിരുന്നു ചെന്നൈ ടീം. ആദ്യം മുതല്‍ കെട്ടുറപ്പില്ലായിരുന്നു. ഇടയ്‌ക്കൊരു വിജയത്തോടെ പ്രതീക്ഷ നല്‍കിയെങ്കിലും തുടരെത്തുടരെ തോല്‍വിയായിരുന്നു ഫലം. പ്ലേ ഓഫ് പ്രതീക്ഷ മങ്ങിയതോടെ തുടര്‍ന്നുള്ള കളികളില്‍ അടുത്ത സീസണ്‍ ലക്ഷ്യമിട്ടുള്ള പരീക്ഷണങ്ങളും പ്രതീക്ഷിക്കാം. ആദ്യ മത്സരങ്ങളില്‍ പിന്നോട്ടുപോയ മുംബൈ ഇന്ത്യന്‍സ് അടക്കമുള്ള ടീമുകള്‍ ശക്തമായ തിരിച്ചുവരവാണു നടത്തിയത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ആര്‍സിബിയും മികച്ച പ്രകടനം നടത്തുന്നു. ഇതിനിടെ സിഎസ്‌കെ പ്ലേ ഓഫിലെത്തുമെന്നു പറഞ്ഞ മുന്‍ താരം അമിത് മിശ്രയെ സേവാഗ് ട്രോളിയതും വൈറലായി. എട്ടു മത്സരങ്ങളില്‍ രണ്ടുവട്ടം മാത്രം ജയിച്ച സിഎസ്‌കെ ജയിക്കുമെന്നു ക്രിക്ബസില്‍ നടത്തിയ അഭിമുഖത്തിനിടെയാണു അമിത് മിശ്ര പറഞ്ഞത്. എന്നാല്‍,…

    Read More »
  • കശ്മീര്‍ ഭീകരാക്രമണം: കടുപ്പിച്ച് ക്രിക്കറ്റ് ലോകവും; പാകിസ്താനുമായി ഇനി കളിക്കില്ലെന്ന് ഇന്ത്യ; ഐസിസി മത്സരങ്ങളില്‍ മാത്രം പങ്കെടുക്കും; ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാര്‍ ഇറങ്ങുക കറുത്ത ബാന്‍ഡ് ധരിച്ച്

    ബംഗളുരു: കശ്മീര്‍ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് കളികളും ഭാവിയിലുണ്ടാകില്ലെന്നു പ്രഖ്യാപിച്ച് ബിസിസിഐ. 2012-13 ശേഷ ഇന്ത്യയും പാകിസ്താനും മാത്രം ഉള്‍പ്പെടുന്ന മത്സരങ്ങള്‍ നടന്നിട്ടില്ല. ഇതു ഭാവിയിലും കര്‍ശനമായി തുടരുമെന്ന സൂചനയാണു വൈസ് പ്രസിഡന്റ് രാജീവ് ശുക്ല നല്‍കുന്നത്. അമ്പതോവര്‍ മത്സരത്തിന് ഇന്ത്യയിലെത്തിയതിനുശേഷം പാകിസ്താനും ഇന്ത്യയും മാത്രം ഉള്‍പ്പെടുന്ന കളികള്‍ നടന്നിട്ടില്ല. 2008ല്‍ ആണ് ഇന്ത്യ അവസാനമായി പകിസ്താനില്‍ കളിക്കുന്നത്. പിന്നീട് 2023ല്‍ ഇന്ത്യയില്‍ ലോകകപ്പിലും പാകിസ്താനുമായി ഏറ്റുമുട്ടി. ഈ വര്‍ഷം നടന്ന ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്ക് പാകിസ്താനില്‍ പോകില്ലെന്ന് അറിയിച്ചതിനു പിന്നാലെ മത്സരങ്ങള്‍ ദുബായിലേക്കു മാറ്റിയിരുന്നു. ഞങ്ങള്‍ ഭീകരാക്രമണത്തിന്റെ ഇരകളാണ്. സര്‍ക്കാര്‍ എന്തുതന്നെ പറഞ്ഞാലും ഞങ്ങള്‍ ചെയ്യും. ഇന്ത്യയും പാകിസ്താനും മുള്ള ഉഭയകക്ഷി മത്സരങ്ങള്‍ ഇനി കളിക്കില്ല. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ദേശ പ്രകാരമുള്ള മത്സരങ്ങളില്‍നിന്നു മാറി നില്‍ക്കാനാകില്ല. അവര്‍ക്കു സാഹചര്യങ്ങളെന്തെന്നു വ്യക്തമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാമില്‍ നടന്ന കൂട്ടക്കുരുതിയില്‍ ക്രിക്കറ്റ് ലോകത്തിന് ആശങ്കയുണ്ടെന്ന് ബിസിസിഐ…

    Read More »
  • കുട്ടിക്രിക്കറ്റിലെ തമിഴക വീര്യം; സ്ഥിരതയുടെ പര്യായം: 20 ലക്ഷത്തില്‍നിന്ന് മൂന്നുവര്‍ഷം കൊണ്ട് എട്ടരക്കോടിയുടെ താരമൂല്യം; ഒറ്റയ്ക്കു വഴിവെട്ടി വന്നവന്‍; സായ് സുദര്‍ശന്‍

    മൂന്നുവര്‍ഷം മുമ്പ് വെറും 20 ലക്ഷം രൂപയ്ക്കു ടീമിലെത്തുമ്പോള്‍ ‘ഗോഡ്ഫാദര്‍മാരായി’ ആരുമുണ്ടായിരുന്നില്ല. ഇന്ന് ഗുജറാത്ത് ടൈറ്റന്‍ എന്ന ടീമിന് ഏറ്റവുമധികം വിശ്വസിക്കാവുന്ന കളിക്കാന്‍. കോഹ്‌ളിയും ധോണിയും രോഹിത്തും സഞ്ജുവുമൊക്കെയുണ്ടായിട്ടും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ ഓറഞ്ച് ക്യാപ്പ് തലയില്‍. ക്രിക്കറ്റില്‍ ഒറ്റയ്ക്കു വഴിവെട്ടിവരുന്നന്‍. സായ് സുദര്‍ശന്‍ എന്ന 23 കാരന്‍ ഇന്ന് കുട്ടിക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള കളിക്കാരനാണ്. എട്ടു മത്സരങ്ങളില്‍നിന്ന് അഞ്ച് അര്‍ധസെഞ്ചുറിയടക്കം ഐപിഎല്‍ 18-ാം സീസണ്‍ പാതി പിന്നിടുമ്പോള്‍ സായ് സുദര്‍ശനിലേക്കാണ് എല്ലാ ടീമുകളുടെയും നോട്ടം. പുറകില്‍ നിക്കോളാസ് പൂരന്‍ മുതല്‍ വിരാട് കോഹ്ലി വരെ ലോക ക്രിക്കറ്റിലെ വന്‍മരങ്ങള്‍ പലരുമുണ്ട്. സീസണില്‍ എട്ട് മത്സരങ്ങളില്‍ ആറ് ജയവുമായി പോയിന്റ് ടേബിളിന്റെ തലപ്പത്ത് നില്‍ക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ പടയോട്ടങ്ങളിലെ നെടുന്തൂണാണിപ്പോള്‍ ഈ തമിഴ്‌നാട്ടുകാരന്‍. 2022 ല്‍ വെറും 20 ലക്ഷം രൂപക്ക് ഗുജറാത്ത് തട്ടകത്തിലെത്തിച്ചതാണ് സുദര്‍ശനെ. ഇക്കുറി മെഗാ താരലേലത്തിന് മുമ്പ് ഗുജറാത്ത് നിലനിര്‍ത്തിയ അഞ്ച് താരങ്ങളില്‍ ഒരാള്‍ സുദര്‍ശനായിരുന്നു.…

    Read More »
  • ഗാര്‍ഹിക പീഡനം; മദ്യപിച്ച് മര്‍ദനം: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് നാലുവര്‍ഷത്തെ തടവു വിധിച്ച് കോടതി; ചുമത്തിയത് 19 കുറ്റങ്ങള്‍; ഒരുവര്‍ഷം കസ്റ്റഡിയില്‍ കഴിഞ്ഞത് ഭാഗ്യമായി!

    മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ ഒരുകാലത്ത് മിന്നും താരമായും പിന്നീട് കമന്റേറ്ററായും ആരാധകരുടെ മനം കവര്‍ന്ന സൂപ്പര്‍താരം മൈക്കല്‍ സ്ലേറ്ററിന് നാലു വര്‍ഷത്തെ തടവുശിക്ഷ. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ താരത്തിനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് വ്യക്തമാക്കിയാണ് ഓസ്‌ട്രേലിയന്‍ കോടതിയിലെ ജസ്റ്റിസ് ഗ്ലെന്‍ ക്യാഷ് ശിക്ഷ വിധിച്ചത്. അന്‍പത്തഞ്ചുകാരനായ സ്ലേറ്റര്‍, 2021ലും സമാനമായ കേസില്‍ അറസ്റ്റിലായിരുന്നു. ഇതിനു ശേഷമാണ് 2024ല്‍ വീണ്ടും അറസ്റ്റിലായത്. 1993 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും കളിച്ച താരമാണ് സ്ലേറ്റര്‍. 74 ടെസ്റ്റുകളില്‍നിന്ന് 14 സെഞ്ചറികള്‍ ഉള്‍പ്പെടെ 5312 റണ്‍സ് നേടി. 2004ല്‍ സജീവ ക്രിക്കറ്റില്‍നിന്നു വിരമിച്ച സ്ലേറ്റര്‍ പിന്നീട് പേരുകേട്ട ടെലിവിഷന്‍ അവതാരകനും ക്രിക്കറ്റ് കമന്റേറ്ററുമായിരുന്നു. അതേസമയം, ഇതുവരെ ഒരു വര്‍ഷത്തിലധികം കസ്റ്റഡിയില്‍ കഴിഞ്ഞ സാഹചര്യത്തില്‍ സ്ലേറ്റര്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്നാണ് റിപ്പോര്‍ട്ട്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ സ്ലേറ്റര്‍ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങള്‍ തെളിഞ്ഞതായി വ്യക്തമാക്കിയാണ് നാലു വര്‍ഷത്തെ ജയില്‍ശിക്ഷ…

    Read More »
  • ഒന്നാമതുണ്ട് ചെന്നൈ! ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കളഞ്ഞതിലാണെന്നു മാത്രം! പിന്നാലെ സഞ്ജുവിന്റെ ടീം; മുംബൈ മിടുക്കന്മാര്‍; ടൂര്‍ണമെന്റില്‍ വിട്ടുകളഞ്ഞത് 103 ക്യാച്ചുകള്‍; ചാഹലും വിജയ് ശങ്കറും ദുരന്തം!

    ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റില്‍ അടിച്ചു കസറുന്നവരെ കുടുക്കാന്‍ ബൗളര്‍മാര്‍ക്കുമുന്നിലുള്ള ഒരേയൊരു വഴി ക്യാച്ചുകള്‍ക്കുളള അവസരമൊരുക്കുയെന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുകയും എല്ലാ ബോളിലും അടിച്ചുകളിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമൊപ്പം പന്തില്‍ കെണിയൊളിപ്പിക്കാനും ബൗളര്‍മാര്‍ മടിക്കാറില്ല. കൈവിട്ടുകളയുന്ന ഒരോ ക്യാച്ചും കളിയുടെ ഗതിതന്നെ നിശ്ചയിക്കും.  ഐപിഎല്‍ 18-ാം എഡിഷന്‍ പാതിവഴി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നഷ്ടപ്പെടുത്തിയ ക്യാച്ചുകളെ കുറിച്ചാണ്. ഓരോ മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ കളഞ്ഞത്. പല ക്യാച്ചുകളും പിന്നീട് കളിയുടെ ഗതിമാറ്റി. നിലവില്‍ 39 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 103 ക്യാച്ചുകളാണ് നഷ്ടമായത്. ക്യാച്ച് കാര്യക്ഷമയില്‍ ഇത്തവണ 76.1 ശതമനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ ഐപിഎല്ലിലെ മോശം കണക്കും 18-ാം സീസണിലാണ്. 2021 മുതല്‍ ഓരോ സീസണിലും ക്യാച്ചുകള്‍ നഷ്ടമാകുന്നത് വര്ര്‍ധിച്ച് വരികയാണ്. രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. ഒന്‍പത് ഡ്രോപ് ക്യാച്ചുകളാണ് ഈ മാച്ചില്‍ കണ്ടത്. പഞ്ചാബ് കിങ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരവും സമാനമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ…

    Read More »
  • പരിക്ക് പണിയാകും; സഞ്ജു ഉടന്‍ മടങ്ങിയെത്തില്ല; ജയ്പുരില്‍ ചികിത്സ തുടരും; പരാഗ് ടീമിനെ നയിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ്

    ബംഗളുരു: പരിക്കിന്റെ പിടിലായ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉടന്‍ മടങ്ങിയെത്തില്ലെന്നു സൂചന. വ്യാഴാഴ്ച രാത്രി ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആര്‍സിബിയുമായിട്ടാണ് അടുത്ത മത്സരം. ഇതില്‍ ഉള്‍പ്പെട്ടേക്കാവുന്ന ടീം അംഗങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോഴാണു സഞ്ജുവിന്റെ അനിശ്ചിതാവസ്ഥയെക്കുറിച്ചു സൂചന പുറത്തുവിട്ടത്. യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് ആയിരിക്കും ടീമിനെ നയിക്കുക. എല്‍എസ്ജിയുമായി സഞ്ജുവിന്റെ അഭാവത്തില്‍ പരാഗാണു ടീമിനെ നയിച്ചത്. രാജസ്ഥാന് സീസണില്‍ ആറു മത്സരങ്ങളാണ് അവശേഷിക്കുന്നത്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ എല്ലാ കളികളും ജയിക്കണം. എന്നാല്‍, മെഡിക്കല്‍ സ്റ്റാഫിനൊപ്പം ജയ്പുരില്‍തന്നെ സഞ്ജു തുടരുമെന്നാണു വിവരം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന കളിയില്‍ റോയല്‍സ് ടീം 189 റണ്‍സ് ചേസ് ചെയ്യുമ്പോഴാണു പരിക്ക് വില്ലനായത്. ആറാമത്തെ ഓവറില്‍ ഡിസ് സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളുകയും ബോള്‍ നേരെ വാരിയെല്ലിന്റെ ഭാഗത്തു കൊള്ളുകയുമായിരുന്നു. അസ്വസ്ഥനായ സഞ്ജുവിനെ മെഡിക്കല്‍ സംഘം പരിശോധിച്ചശേഷം കളി തുടര്‍ന്ന സഞ്ജു ബൗണ്ടറിയും…

    Read More »
Back to top button
error: