Breaking NewsLead NewsSportsTRENDING

ഒന്നാമതുണ്ട് ചെന്നൈ! ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ കളഞ്ഞതിലാണെന്നു മാത്രം! പിന്നാലെ സഞ്ജുവിന്റെ ടീം; മുംബൈ മിടുക്കന്മാര്‍; ടൂര്‍ണമെന്റില്‍ വിട്ടുകളഞ്ഞത് 103 ക്യാച്ചുകള്‍; ചാഹലും വിജയ് ശങ്കറും ദുരന്തം!

ന്യൂഡല്‍ഹി: കുട്ടിക്രിക്കറ്റില്‍ അടിച്ചു കസറുന്നവരെ കുടുക്കാന്‍ ബൗളര്‍മാര്‍ക്കുമുന്നിലുള്ള ഒരേയൊരു വഴി ക്യാച്ചുകള്‍ക്കുളള അവസരമൊരുക്കുയെന്നതാണ്. ബാറ്റ്‌സ്മാന്‍മാരെ പ്രകോപിപ്പിക്കുകയും എല്ലാ ബോളിലും അടിച്ചുകളിക്കാന്‍ പ്രേരിപ്പിക്കുന്നതിനുമൊപ്പം പന്തില്‍ കെണിയൊളിപ്പിക്കാനും ബൗളര്‍മാര്‍ മടിക്കാറില്ല. കൈവിട്ടുകളയുന്ന ഒരോ ക്യാച്ചും കളിയുടെ ഗതിതന്നെ നിശ്ചയിക്കും.

 ഐപിഎല്‍ 18-ാം എഡിഷന്‍ പാതിവഴി പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച നഷ്ടപ്പെടുത്തിയ ക്യാച്ചുകളെ കുറിച്ചാണ്. ഓരോ മത്സരത്തില്‍ നിരവധി സുവര്‍ണാവസരങ്ങളാണ് ഫീല്‍ഡര്‍മാര്‍ കളഞ്ഞത്. പല ക്യാച്ചുകളും പിന്നീട് കളിയുടെ ഗതിമാറ്റി. നിലവില്‍ 39 മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 103 ക്യാച്ചുകളാണ് നഷ്ടമായത്. ക്യാച്ച് കാര്യക്ഷമയില്‍ ഇത്തവണ 76.1 ശതമനമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയിലെ ഐപിഎല്ലിലെ മോശം കണക്കും 18-ാം സീസണിലാണ്. 2021 മുതല്‍ ഓരോ സീസണിലും ക്യാച്ചുകള്‍ നഷ്ടമാകുന്നത് വര്ര്‍ധിച്ച് വരികയാണ്.

Signature-ad

രാജസ്ഥാന്‍ റോയല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിലാണ് ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നിലത്തിട്ടത്. ഒന്‍പത് ഡ്രോപ് ക്യാച്ചുകളാണ് ഈ മാച്ചില്‍ കണ്ടത്. പഞ്ചാബ് കിങ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരവും സമാനമായിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ക്യാച്ച് നഷ്ടമാക്കിയ മത്സരങ്ങളും ഇതുതന്നെ. 2023ല്‍ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-സണ്‍റൈസേഴ്സ് ഹൈദരാബാദ് മത്സരത്തിലെ എട്ട് ക്യാച്ച് ഡ്രോപ്പ് റെക്കോര്‍ഡാണ് മറികടന്നത്.

പോയന്റ് ടേബിളില്‍ അവസാന സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്സാണ് ക്യാച്ച് ഡ്രോപ് ചെയ്തതില്‍ മുന്നിലുള്ളത്. 64.3 ശതമാനം മാത്രമാണ് സിഎസ്‌കെയുടെ ക്യാച്ചിങ് കാര്യക്ഷമത. രാജസ്ഥാനും ഡല്‍ഹിയും ലഖ്നൗവുമാണ് തൊട്ടുപിന്നിലുള്ളത്. ക്യാച്ചില്‍ മികച്ച റെക്കോര്‍ഡുള്ളവരില്‍ മുംബൈ ഇന്ത്യന്‍സാണ് ഒന്നാമത്. ലഭിച്ച അവസരങ്ങളില്‍ 83.3 ശതമാനവും ഹാര്‍ദിക് പാണ്ഡ്യയുടെ സംഘം കൈപിടിയിലൊതുക്കി. ഹൈദരാബാദ് രണ്ടാമതും ആര്‍സിബി മൂന്നാമതും നില്‍ക്കുന്നു. ഒരൊറ്റ ക്യാച്ച് ഡ്രോപ് കളിയുടെ ഗതിയെ മാറ്റിമറിക്കുന്നതും നിരവധി തവണ കണ്ടു.

പഞ്ചാബ് കിങ്സിന്റെ പ്രിയാന്‍ഷ് ആര്യയെ പൂജ്യത്തിന് വിട്ടുകളഞ്ഞ ചെന്നൈക്ക് പിന്നീട് വലിയ വിലയാണ് നല്‍കേണ്ടിവന്നത്. സെഞ്ച്വറിയുമായി മത്സരം ഒറ്റക്ക് മുന്നോട്ട് കൊണ്ടുപോയ പ്രിയാന്‍ഷ്, വിജയത്തിലെ നട്ടെല്ലായി. രജത് പടിദാറിന്റെ ക്യാച്ചും സമാനമായി സിഎസ്‌കെ ഫീല്‍ഡര്‍മാര്‍ കളഞ്ഞുകുളിച്ചു. അര്‍ധസെഞ്ച്വറിയുമായി ആര്‍സിബി വിജയത്തില്‍ നിര്‍ണായക പ്രകടനമാണ് പടിദാറും നടത്തിയത്. കൂടുതല്‍ ക്യാച്ച് നഷ്ടമാക്കിയവരുടെ മോശം റെക്കോര്‍ഡില്‍ പഞ്ചാബിന്റെ യുസ്വേന്ദ്ര ചഹലും ചെന്നൈയുടെ വിജയ് ശങ്കറുമാണ് മുന്നില്‍. അഞ്ച് ക്യാച്ച് ചാന്‍സില്‍ മൂന്നും ഇരുവരും വിട്ടുകളഞ്ഞു.

 

Back to top button
error: