Sports
-
കളിക്കിടയ്ക്ക് അസ്വസ്ഥത, തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ സഞ്ജുവിനോട് ആവശ്യപ്പെട്ട് കോലി- വീഡിയോ
ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനെതിരായ കളിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ജു സാംസണിനോട് തന്റെ ഹൃദയമിടിപ്പ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ആർസിബി താരം വിരാട് കോലി. മത്സരത്തിൽ വാനിന്ദു ഹസരംഗയ്‌ക്കെതിരെ സിക്സടിച്ച് അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലി ഡബിൾ ഓടിയിരുന്നു. ഇതിനിടെയാണ് കോലിക്കു അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ വിക്കറ്റിനു പിന്നിലുണ്ടായിരുന്ന രാജസ്ഥാൻ ക്യാപ്റ്റൻ കൂടിയായ സഞ്ജുവിനോട് ഹൃദയമിടിപ്പ് പരിശോധിക്കാൻ കോലി ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ കയ്യിലെ ഗ്ലൗസ് അഴിച്ചുമാറ്റി സഞ്ജു കോലിയുടെ ഹൃദയമിടിപ്പ് പരിശോധിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതേസമയം ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായ ഫിൽ സോൾട്ടും വിരാട് കോലിയും അർധസെഞ്ചറികളുമായി തിളങ്ങിയതോടെ 15 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ആർസിബി വിജയത്തിലെത്തിയിരുന്നു. സോൾട്ട് 65 റൺസെടുത്ത് പുറത്തായപ്പോൾ കോലി 62 റൺസോടെയും…
Read More » -
പഞ്ചാബിനെതിരായ വെടിക്കെട്ട് മത്സരം ഒത്തുകളിയായിരുന്നോ? സണ്‍റൈസേഴ്‌സിന്റെ തിരിച്ചുവരവിന് പണമൊഴുക്കിയെന്ന് ആരാധകര്‍ക്കു സംശയം; അഭിഷേക് കുറിപ്പ് ഉയര്‍ത്തുമെന്ന് മുന്‍കൂര്‍ തീരുമാനിച്ചു? ട്രാവിസ് ഹെഡിന്റെ മറുപടിയില്‍ മറുവാദവും ശക്തം
ഹൈദരാബാദ്: അഭിഷേക് ശര്‍മയുടെ ബാറ്റിംഗ് പ്രകടനത്തിലൂടെ കളിയിലേക്കു തിരിച്ചെത്തിയെങ്കിലും ഹൈദരാബാദും പഞ്ചാബും തമ്മിലുള്ള മത്സരം ഒത്തുകളിയെന്ന ആരോപണവുമായി ആരാധകര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് വെടിക്കെട്ടു പ്രകടനം കാഴ്ചവച്ചെങ്കിലും പിന്നാലെയെത്തിയ അഭിഷേകും സംഘവും അതിനപ്പുറമുള്ള പ്രകടനമാണു പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് രണ്ട് വിക്കറ്റിന് 247 റണ്‍സെടുത്ത് എട്ട് വിക്കറ്റിന്റെ ജയം നേടുകയായിരുന്നു. ഒമ്പത് പന്ത് ബാക്കിയാക്കിയാണ് ഹൈദരാബാദിന്റെ ജയം. അഭിഷേക് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ടാണ് ഹൈദരാബാദിനെ റെക്കോഡ് ജയത്തിലേക്ക് നയിച്ചത്. മോശം ഫോമിലായിരുന്ന യുവ ഓപ്പണര്‍ 55 പന്തില്‍ 141 റണ്‍സാണ് അടിച്ചെടുത്തത്. 14 ഫോറും 10 സിക്സും ഉള്‍പ്പെടെയാണ് അഭിഷേക് കത്തിക്കയറിയത്. ട്രാവിസ് ഹെഡ് 37 പന്തില്‍ 66 റണ്‍സും നേടി. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഭിഷേകും ഹെഡും ചേര്‍ന്ന് സൃഷ്ടിച്ചത്. എന്നാല്‍, ഹൈദരാബാദിനെ ജയിപ്പിക്കാനുള്ള മത്സരമായിരുന്നെന്നും ടീം ഉടമ കാവ്യ മാരനെ സന്തോഷിപ്പിക്കാന്‍…
Read More » -
ഇതു ടെസ്റ്റല്ല, ട്വന്റി20; രണ്ടാം തോല്‍വിയില്‍ സഞ്ജുവിനെ പഴിച്ച് ആരാധകര്‍; ദ്രാവിഡിനും വിമര്‍ശനം; ഹോം ഗ്രൗണ്ടില്‍ ടീമിന്റെ തന്ത്രങ്ങള്‍ അമ്പേ പാളി; നിതീഷ് റാണയെ വൈകിപ്പിച്ചതും തിരിച്ചടിയായി
ജയ്പൂര്‍: രണ്ടു തുടര്‍ വിജയങ്ങള്‍ക്കു പിന്നാലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്കു രാജസ്ഥാന്‍ പതിച്ചതിനു പിന്നാലെ സഞ്ജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി ക്രിക്കറ്റ് ലോകം. കോച്ച് ദ്രാവിഡിന്റെ കീഴില്‍ തന്ത്രങ്ങള്‍ അമ്പേ പാളിയെന്നും വെടിക്കെട്ടു ക്രിക്കറ്റില്‍ ടെസ്റ്റ് ബാറ്റിംഗ് പുറത്തെടുത്താല്‍ വേറെ നിവൃത്തിയില്ലെന്നും ആരാധകര്‍ പരിഹസിക്കുന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു ഒമ്പതു വിക്കറ്റിന്റെ കനത്ത പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. സഞ്ജുവിന്റെ സാന്നിധ്യംകൊണ്ട് നിരവധി മലയാളി ആരാധകരും രാജസ്ഥാനൊപ്പമുണ്ട്. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി എല്ലാ മേഖലകളിലും പൊളിഞ്ഞുപോയ ടീമിനു മറ്റാരിലും പരാജയത്തിന്റെ കാരണം ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. ആര്‍സിബിയോടാണ് നാണംകെട്ട പരാജയം ഏറ്റുവാങ്ങിയത്. ഇക്കാര്യത്തില്‍ വില്ലന്‍ സഞ്ജു തന്നെയാണെന്നു ചൂണ്ടിക്കാട്ടുന്നു. ഓപ്പണറായി ഇറങ്ങി വെടിക്കെട്ടു പുറത്തെടുക്കുന്നതിനു പകരം ടെസ്റ്റ് ശൈലിയിലായിരുന്നു ബാറ്റിംഗ്. 19 ബോളുകള്‍ നേരിട്ട സഞ്ജു ഒരു ബൗണ്ടറിയടക്കം നേടിയത് വെറും 15 റണ്‍സ് മാത്രമാണ്. ഇതു ടീമിന്റെ സ്‌കോറിംഗിനെ ആകെ ബാധിച്ചു. ജെയ്‌സ്വാളിനൊപ്പം…
Read More » -
സെഞ്ചുറിക്കു പിന്നാലെ അഭിഷേക് ശര്‍മ പോക്കറ്റില്‍നിന്ന് ഉയര്‍ത്തിക്കാട്ടിയ കടലാസില്‍ എന്തായിരുന്നു? ശ്രേയസ് അയ്യരടക്കം വായിച്ചുനോക്കി! കെ.എല്‍. രാഹുലിന്റെ റെക്കോഡ് ഇനി പഴങ്കഥ; ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന് വമ്പന്‍ ജയം
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ നിരാശപ്പെടുത്തുന്ന ഫോമില്‍ നിന്ന് ഗംഭീരമായി തിരിച്ചെത്തി അഭിഷേക് ശര്‍മ. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന്റെ നിര്‍ണ്ണായക സമയത്ത് വെടിക്കെട്ട് സെഞ്ച്വറി പ്രകടനത്തോടെയാണ് അഭിഷേക് കൈയടി നേടിയത്. 246 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിനായി 40 പന്തിലാണ് അഭിഷേക് സെഞ്ച്വറിയിലേക്കെത്തിയത്. 55 പന്തില്‍ 141 റണ്‍സെടുത്താണ് അഭിഷേക് പുറത്തായത്. – A stunning maiden #TATAIPL century from Abhishek Sharma keeps #SRH on in this chase Updates ▶ https://t.co/RTe7RlXDRq#TATAIPL | #SRHvPBKS | @SunRisers pic.twitter.com/ANgdm1n86w — IndianPremierLeague (@IPL) April 12, 2025 പഞ്ചാബിന്റെ ബൗളര്‍മാരെയെല്ലാം തല്ലിപ്പറത്തിയാണ് അഭിഷേകിന്റെ മടക്കം.. മത്സരത്തില്‍ സെഞ്ച്വറി പ്രകടനത്തിന് പിന്നാലെ അഭിഷേക് ശര്‍മ ആഘോഷം നടത്തിയത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. കീശയില്‍ നിന്ന് ഒരു പേപ്പറെടുത്ത് അഭിഷേക് ഉയര്‍ത്തിക്കാട്ടുകയായിരുന്നു. തന്റെ തിരിച്ചുവരവിനുള്ള നന്ദി പറയുകയാണ് അഭിഷേക് ഈ ആഘോഷത്തിലൂടെ ചെയ്തത്. അഭിഷേക്…
Read More » -
ഇതിലും ഭേദം തല്ലിക്കൊല്ലുന്നത്! നാണക്കേടിന്റെ പടുകുഴിയില്‍ ഷമി; അവസാന ഓവറില്‍ സ്‌റ്റോയിനിസ് പഞ്ഞിക്കിട്ടു; നാലോവറില്‍ വിട്ടുകൊടുത്തത് 75 റണ്‍സ്; അവസാന ഓവറില്‍ മാത്രം 27 റണ്‍സ്!
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ റണ്‍മല തീര്‍ത്ത് പഞ്ചാബ് കിംഗ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആറ് വിക്കറ്റിന് 245 റണ്‍സാണ് അടിച്ചെടുത്തത്. ശ്രേയസ് അയ്യര്‍ (82) മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ പ്രഭ്സിംറാന്‍ സിങ് (42), പ്രിയന്‍ഷ് ആര്യ (36), മാര്‍ക്കസ് സ്റ്റോയിണിസ് (34*) എന്നിവരെല്ലാം തങ്ങളുടെ റോള്‍ ഗംഭീരമാക്കി. ബാറ്റിംഗ് പിച്ചുമായി പഞ്ചാബിനെ നേരിട്ട ഹൈദരാബാദിനു കണക്കുകൂട്ടല്‍പിഴച്ചു. ഹൈദരാബാദ് നിരയില്‍ എല്ലാവരും തല്ലുവാങ്ങിയെങ്കിലും നാണക്കേടിലേക്ക് എത്തിയിരിക്കുന്നത് മുഹമ്മദ് ഷമിയാണ്. ഇന്ത്യയുടെ സീനിയര്‍ പേസറെ പഞ്ഞിക്കിട്ട മാര്‍ക്കസ് സ്റ്റോയിണിസ് വലിയ നാണക്കേടിലേക്കാണ് ഷമിയെ തള്ളിവിട്ടിരിക്കുന്നത്. ഹര്‍ഷല്‍ പട്ടേല്‍ 18-ാം ഓവറില്‍ ഗ്ലെന്‍ മാക്സ് വെല്ലിനേയും ശ്രേയസ് അയ്യരേയും പുറത്താക്കി ഹൈദരാബാദിന് അല്‍പ്പം അശ്വാസം നല്‍കി. ഇത് മുതലാക്കി 19-ാം ഓവര്‍ എറിയാനെത്തിയ പാറ്റ് കമ്മിന്‍സും ഭേദപ്പെട്ട പ്രകടനം നടത്തി. 19-ാം ഓവറില്‍ എട്ട് റണ്‍സാണ് കമ്മിന്‍സ് വിട്ടുകൊടുത്തത്. ഇതോടെ…
Read More » -
ഹൈദരാബാദിന് ജയിക്കാന്‍ റണ്‍മല കയറണം: പഞ്ചാബിനായി വന്നവരെല്ലാം അടിയോടടി; ശ്രേയസ് അയ്യര്‍ അടിച്ചത് ആറു സിക്‌സും ആറു ഫോറും
ഹൈദരാബാദ്: തുടര്‍ തോല്‍വിയില്‍ നിന്നു രക്ഷപ്പെടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 246 റണ്‍സ് താണ്ടണം. ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ് എവേ പോരാട്ടത്തില്‍ അടിച്ചെടുത്തത് 6 വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ്. ടോസ് നേടി പഞ്ചാബ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റര്‍മാര്‍ വമ്പനടികളുമായി കളം വാണതോടെ പഞ്ചാബ് സ്‌കോര്‍ റോക്കറ്റ് പോലെ കുതിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. ശ്രേയസ് ആറ് വീതം സിക്‌സും ഫോറും സഹിതം 36 പന്തില്‍ അടിച്ചെടുത്തത് 82 റണ്‍സ്. പ്രിയാംശ് ആര്യ വെറും 13 പന്തില്‍ അടിച്ചത് 36 റണ്‍സ്. 4 സിക്‌സും രണ്ട് ഫോറും സഹിതമായിരുന്നു വെടിക്കെട്ട്. സഹ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് 23 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 42 റണ്‍സ് കണ്ടെത്തി. വാലറ്റത്ത് മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ കടന്നാക്രമണമാണ് സ്‌കോര്‍ ഈ നിലയിലേക്ക് ഉയര്‍ത്തിയത്. താരം 11 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്തു. താരം 4 സിക്‌സും…
Read More » -
അന്താരാഷ്ട്ര വോളിബോൾ ഫെഡറേഷൻ ബോർഡിൽ ഇഷ അംബാനിയും
മുംബൈ: 2024-2028 ഒളിംപിക് സൈക്കിളുമായി ബന്ധപ്പെട്ട് ഇഷ അംബാനിയും ലൂയിസ് ബൗഡനും ഇന്റർനാഷണൽ വോളിബോൾ ഫെഡറേഷൻ (എഫ്‌ഐവിബി) ബോർഡ് ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ഉയർന്ന തലങ്ങളിലേക്ക് സംരംഭകത്വ മികവും പുതിയ കാഴ്ച്ചപ്പാടുകളുമെല്ലാം കൊണ്ടുവരുന്നതിന്റെ കൂടി ഭാഗമായാണ് ഇഷ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വോളിബോളിന് പുറമെ വിവിധ മേഖലകളിൽ നിന്നായി നാല് അംഗങ്ങളെ ബോർഡിലേക്ക് ചേർക്കാൻ എഫ്‌ഐവിബി ഭരണഘടന അനുമതി നൽകുന്നുണ്ട്. ഇതനുസരിച്ചാണ് ഇഷയിലേക്ക് പുതിയ നിയോഗം എത്തിയിരിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള കാഴ്ച്ചപ്പാടുകളും സംഘടനയുടെ വൈവിധ്യവൽക്കരണവും ഉറപ്പാക്കാൻ ഇഷയുടെ തെരഞ്ഞെടുപ്പ് സഹായകമാകുമെന്നാണ് വിലയിരുത്തൽ. ജെൻഡർ ഇൻ മൈനോരിറ്റി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഇഷ അംബാനി എഫ്‌ഐവിബി ബോർഡിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ബിസിനസ് ലോകത്തെ ചടുലമായ വ്യക്തിത്വത്തിന് ഉടമയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എക്‌സിക്യൂട്ടിവ് ലീഡർഷിപ്പിന്റെ ഭാഗമായ ഇഷ അംബാനി. റിലയൻസ് റീട്ടെയ്ൽ ഉൾപ്പടെയുള്ള ഗ്രൂപ്പ് കമ്പനികളിൽ ഇഷ മികച്ച രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. കമ്പനിയുടെ വളർച്ച ഉറപ്പാക്കുന്നതിലും ഡിജിറ്റൽ, ഇ-കൊമേഴ്‌സ് സംരംഭങ്ങൾ വിജയത്തിലെത്തിക്കുന്നതിലും ഇഷ അംബാനി നേതൃത്വം…
Read More » -
വെടിക്കെട്ടു കളിയിലെ മികച്ച ക്യാപ്റ്റന്‍മാര്‍ ആര്? പത്തു ടീമുകളില്‍ ഒമ്പതിലും നായകരായി ഇന്ത്യന്‍ താരങ്ങള്‍; വമ്പന്‍ തോല്‍വിയായി റിതുരാജ്; തകര്‍പ്പന്‍ കളിയുമായി ശ്രേയസ്; മോശമാക്കാതെ സഞ്ജുവും: ‘തല’ മുതല്‍ ‘വാല്‍’ വരെയുള്ള പത്തു ക്യാപ്റ്റന്‍മാര്‍
ബംഗളുരു: ഇരുപതോവര്‍ വെടിക്കെട്ടു കളിയില്‍ അതേ വേഗത്തില്‍ തീരുമാനമെടുക്കുകയെന്നത് ഏറെ നിര്‍ണായകമാണ്. ഫീല്‍ഡിംഗ് പൊസിഷന്‍ മുതല്‍ ഓരോ സ്‌പെല്ലുകളും നിര്‍ണായകമാണ്. എതിര്‍ടീമിന്റെ കളിക്കാരനെ പഠിച്ചെടുക്കേണ്ട തീരുമാനം പിഴച്ചാല്‍ കളി കൈയില്‍നിന്നു പോകും. ഇവിടെയാണ് ഐപിഎല്‍ ടീമുകളെ നയിക്കുന്ന ക്യാപ്റ്റന്റെ സ്ഥാനം നിര്‍ണായകമാകുന്നത്. നിലവില്‍ കളിക്കുന്ന പത്തില്‍ ഒമ്പതിനെയും നയിക്കുന്നത് ഇന്ത്യന്‍ താരങ്ങളാണ്. സണ്‍റൈസേഴ്‌സിനെ മാത്രമാണു ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ പാറ്റ് കമ്മിന്‍സ് നയിക്കുന്നത്. കഴിഞ്ഞ അഞ്ചു റൗണ്ട് മത്സരങ്ങളില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരെന്ന വിലയിരുത്തലും കാര്യമായി നടക്കുന്നുണ്ട്. 1. ശ്രേയസ് അയ്യര്‍ ഇതുവരെയുള്ള കളികള്‍ വിലയിരുത്തിയാല്‍ പഞ്ചാബ് ക്യാപ്റ്റര്‍ ശ്രേയസ് അയ്യരാണ് മുമ്പില്‍. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിംഗിലും മിടുക്കന്‍. കഴിഞ്ഞ സീസണല്‍ കൊല്‍ക്കത്തയ്ക്കായി കപ്പടിച്ചശേഷമാണു പഞ്ചാബില്‍ എത്തിയത്. ഈ സീസണില്‍ കളിച്ച നാലില്‍ മൂന്നിലും വിജയിച്ചു. പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. നാല് ഇന്നിങ്സുകളില്‍ രണ്ടിലും ഫിഫ്റ്റിയടിച്ച അദ്ദേഹം 200 സ്ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് അടിച്ചെടുത്തു കഴിഞ്ഞു. 2. അക്ഷര്‍ പട്ടേല്‍ റാങ്കിംഗില്‍…
Read More » -
ക്യാപ്റ്റന്‍സിയിലും പിഴച്ചു; ഇനിയെന്താണു ധോണിയുടെ ഭാവി? ഗൗരവമായ ചോദ്യങ്ങളുന്നയിച്ച് മുഹമ്മദ് കെയ്ഫ്; തോറ്റെങ്കിലും മഞ്ഞപ്പടയ്ക്ക് തിരിച്ചുവരാന്‍ രണ്ടു സാധ്യതകള്‍; മുന്നിലുള്ളത് എട്ടു മത്സരങ്ങള്‍; കണക്കുകൂട്ടി കളിച്ചാല്‍ പ്ലേ ഓഫില്‍ എത്താന്‍ മാര്‍ഗമുണ്ട്
ചെന്നൈ: കൊല്‍ക്കത്തയ്‌ക്കെതിരേ 103/9 എന്ന നിലയില്‍ തവിടുപൊടിയായ ചെന്നൈയില്‍ എം.എസ്. ധോണിയെന്ന ക്യാപ്റ്റന്റെ സ്ഥാനമെന്ത്? മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫിന്റെ വാക്കുകള്‍ ഗൗരവത്തോടെയാണു ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടീം തുടര്‍ച്ചയായ കളികളില്‍ മോശം പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. ഒരു കളിയില്‍ മാത്രമാണ് ബാറ്റ്‌സ്മാന്‍മാര്‍ പ്രകടനം പുറത്തെടുത്തത്. എല്ലാവരും മികച്ച കളിക്കാരാണെങ്കിലും ഫോം കണ്ടെടുക്കാന്‍ കഴിയാത്തതാണു പ്രശ്‌നം. ഇതിനു പിന്നാലെയാണു ടീം ഫ്രാഞ്ചൈസിയെയും ധോണിയെയും വിലയിരുത്തി കെയ്ഫിന്റെ ഗൗരവമുള്ള നിരീക്ഷണം വന്നത്. ‘ഇതു ധോണിയുടെ അവസാന സീസണ്‍ ആണോ?’ ഇതു മാറ്റത്തിനുള്ള സമയമാണോ? എന്തുകൊണ്ടാണ് എതിരാളികള്‍ക്കു നരെയ്‌നെയും വരുണിനെയും പോലുള്ള സ്പിന്നര്‍മാരുള്ളപ്പോള്‍ ഹോം ഗ്രൗണ്ടില്‍ സ്ലോ പിച്ച് തെരഞ്ഞെടുത്തത്? ക്യാപ്റ്റന്‍സിയിലെ പിഴവിലേക്കടക്കം ഊന്നുന്നതാണു കെയ്ഫിന്റെ വിലയിരുത്തല്‍. ഏറ്റവുമൊടുവിലെ കഴിയില്‍ കോണ്‍വേ നല്ല തുടക്കം നല്‍കിയെങ്കിലും പിന്നീടു ബാറ്റ്‌സ്മാന്‍മാര്‍ക്കു താളം കണ്ടെത്താന്‍ കഴിഞ്ഞില്ല. മൊയീന്‍ അലി കണക്കുകൂട്ടി പന്തെറിഞ്ഞതോടെ മെയ്ഡന്‍ ഓവറിനൊപ്പം കോണ്‍വെയെയും മടക്കി. രചിന്‍ രവീന്ദ്രയും പിന്നാലെ…
Read More » -
ധോണി ക്യാപ്റ്റനായി എത്തിയ മത്സരത്തില്‍ ചെന്നൈയ്ക്ക് ദയനീയ തോല്‍വി; റണ്‍റേറ്റില്‍ കുതിച്ച് കൊല്‍ക്കത്ത; 12 ഓവറില്‍ കളിപിടിച്ചു; സിഎസ്‌കെയ്ക്കു നാണക്കേടിന്റെ റെക്കോഡുകളും സ്വന്തം
CSK vs KKR IPL 2025: ധോണി ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനായി മടങ്ങി എത്തിയ ആദ്യ മത്സരത്തിൽ സിഎസ്കെയ്ക്ക് ദയനീയ തോൽവി. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെ 103 റൺസിൽ ഒതുക്കിയതിന് ശേഷം 10 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ജയം പിടിച്ചു. ചെന്നൈയുടെ സീസണിലെ അഞ്ചാമത്തെ തോൽവിയാണ് ഇത്. ചെപ്പോക്കിലെ ചെന്നൈയുടെ തുടർച്ചയായ മൂന്നാമത്തെ തോൽവിയും. ആദ്യമായാണ് ചെപ്പോക്കിൽ ചെന്നൈ തുടരെ മൂന്ന് മത്സരങ്ങൾ തോൽക്കുന്നത്. 12 ഓവറിനുള്ളിൽ ജയം പിടിച്ചതോടെ നെറ്റ്റൺറേറ്റ് മെച്ചപ്പെടുത്തിയ കൊൽക്കത്ത പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. നിലവിൽ ആറ് പോയിന്റോടെ കൊൽക്കത്ത ഉൾപ്പെടെ നാല് ടീമുകളാണ് ഉള്ളത്. എന്നാൽ നെറ്റ്റൺറേറ്റിൽ കുതിപ്പ് നടത്തിയാണ് കൊൽക്കത്ത മൂന്നാം സ്ഥാനം പിടിച്ചത്. ചെറിയ വിജയ ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് അഞ്ചാമത്തെ ഓവറിൽ 23 റൺസ് എടുത്ത ഡികോക്കിനെ നഷ്ടമായി. എന്നാൽ സുനിൽ നരെയ്ൻ തകർത്തടിച്ച് കൊൽക്കത്തയെ അതിവേഗം ജയത്തിലേക്ക് എത്തിച്ചു.…
Read More »