TRENDING

  • കൊച്ചിയിൽ ക്രിസ്തുമസ് നക്ഷത്രങ്ങൾ പൂത്തിറങ്ങി; മുംബൈയെ പഞ്ഞിക്കിട്ട് കേരള ബ്ലാസ്റ്റേഴ്സ് (2-0)

    കൊച്ചി: ഈ രാത്രി നക്ഷത്രങ്ങൾ കൊച്ചിയെ തൊട്ടുരുമ്മി നിന്നു.ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്രൗണ്ടിൽ ആ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയപ്പോഴൊക്കെ ഗാലറികളിൽ ചിറകടികൾ ഉയർന്നു പൊന്തി.അവരുടെ കാലുകൾ സംസാരിച്ചപ്പോഴാവട്ടെ ലോകമെങ്ങുമുള്ള, മലയാളികളുടെ ഇടനെഞ്ചിൽ സ്വർഗ്ഗീയ സംഗീതം അലയടിച്ചു. കൊച്ചിയിൽ 2-0 ന് മുംബൈയെ പഞ്ഞിക്കിട്ട് കേരള ബ്ലാസ്റ്റേഴ്സ് . ബ്ലാസ്‌റ്റേഴ്‌സിന് ഈ‌ സീസണിലെ ആദ്യ തോല്‍വി നേരിട്ടത് മുംബൈ സിറ്റിക്കെതിരെ അവരുടെ തട്ടകത്തിലാണ്. ഒക്ടോബര്‍ എട്ടിന് മുംബൈയില്‍ നടന്ന മത്സരത്തില്‍ 2-1നാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയോട് പരാജയപ്പെട്ടത്. ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ആ കണക്ക് തീർക്കുകയായിരുന്നു.സീസണിലെ ആദ്യ തോൽവിയായിരുന്നു ഇന്ന് കൊച്ചിയിൽ മുംബൈ നേരിട്ടത്. ആദ്യ പകുതിയുടെ 14-ാം മിനിറ്റിൽ ദിമിത്രിയോസും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പെപ്രയും നേടിയ ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്.അതിലുപരി ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയുടെ ആദ്യാവസാനമുള്ള ചെറുത്ത് നിൽപ്പും മത്സരത്തിൽ നിർണ്ണായകമായി. ഈ‌ സീസണിലെ മുംബൈയുടെ ആദ്യ തോൽവിയാണിത്.ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി കേരള…

    Read More »
  • ശാന്തരാത്രി, തിരുരാത്രി എന്ന ലോകപ്രശസ്ത ക്രിസ്മസ് ഗാനം പിറന്ന കഥ

    1818 ഡിസംബര്‍ 24.ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കുള്ള ഓബേണ്‍ഡോര്‍ഫിലുള്ള സെയ്ന്റ് നിക്കോളസ് ദേവാലയത്തിലെ പുരോഹിതനായ ജോസഫ് മോര്‍ രാത്രിയിലെ ക്രിസ്മസ് ആരാധനയ്ക്കായി തയ്യാറെടുക്കുമ്ബോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിഞ്ഞത്.  ദേവാലയത്തിലെ ഓര്‍ഗൻ എങ്ങനെയോ ഉപയോഗശൂന്യമായിരിക്കുന്നു! കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടത്തെ ഗായകസംഘം പരിശീലിച്ചുവന്ന ഗാനങ്ങളെല്ലാം വൃഥാവിലായി എന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍ മനുഷ്യന്റെ പ്രശ്നങ്ങളെല്ലാം ദൈവത്തിന്റെ അവസരങ്ങളാണെന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയായ ജോസഫ് മോര്‍ പ്രതീക്ഷ കൈവിട്ടില്ല. പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓര്‍ഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാൻ പറ്റുന്ന ഒരുഗാനം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.ഇതിനായി രണ്ടുവര്‍ഷംമുൻപ് ജര്‍മൻ ഭാഷയില്‍  എഴുതിയ ഒരു ഗാനത്തില്‍ അദ്ദേഹം അല്പം മിനുക്കുപണികള്‍ നടത്തുകയുംചെയ്തു. ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്കൂള്‍ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാൻസിസ് സേവ്യര്‍ ഗ്രൂബററോട് ഗിറ്റാറില്‍ ലളിതമായ ഒരു ഈണം നല്‍കുവാൻ ജോസഫ് മോര്‍ ആവശ്യപ്പെട്ടു. ഗ്രൂബര്‍…

    Read More »
  • രഞ്ജി ട്രോഫിയില്‍ കേരളത്തെ സഞ്ജു സാംസണ്‍ നയിക്കും

    തിരുവനന്തപുരം : 2023-24 രഞ്ജി സീസണിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള ടീമിന്റെ ആദ്യത്തെ രണ്ടു കളികള്‍ ആലപ്പുഴയിലും ഗുവാഹത്തിയിലുമാണു നടക്കുക. ജനുവരി അഞ്ചു മുതലാണ് മത്സരങ്ങള്‍ തുടങ്ങുന്നത്.ഉത്തര്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ജനുവരി 12ന് അസമിനെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. ഗ്രൂപ്പ് ബിയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.ബംഗാള്‍, ആന്ധ്രപ്രദേശ്, മുംബൈ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ ടീമുകളും ബി ഗ്രൂപ്പിലുണ്ട്.   സഞ്ജു വിശ്വനാഥ് (സി) ,രോഹൻ എസ് കുന്നുമ്മല്‍ (വിസി) കൃഷ്ണ പ്രസാദ് ,ആനന്ദ് കൃഷ്ണൻ , രോഹൻ പ്രേം ,സച്ചിൻ ബേബി , വിഷ്ണു വിനോദ് ,അക്ഷയ് ചന്ദ്രന്‍ , ശ്രേയസ് ഗോപാല്‍ , ജലജ് സക്സേന , വൈശാഖ് ചന്ദ്രൻ , ബേസില്‍ തമ്ബി , വിശ്വേശ്വര്‍ എ സുരേഷ് , നിധീഷ് എം ഡി ,ബേസില്‍ എൻ പി വിഷ്ണു രാജ് (WK) തുടങ്ങി പ്രമുഖ താരങ്ങളെല്ലാം 16 അംഗ ടീമില്‍…

    Read More »
  • സേനകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് വമ്ബന്‍ അവസരം;പ്ലസ് ടുകാര്‍ക്ക് അപേക്ഷിക്കാം; 400 ഒഴിവുകള്‍

    ആർമി ജോലികള്‍ സ്വപ്‌നം കാണുന്നവര്‍ക്ക് വമ്ബന്‍ അവസരം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയും, നാവല്‍ അക്കാദമിയും ചേര്‍ന്ന് പുതുതായി 400 ഓളം തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചു. യു.പി.എസ്.സി വഴിയാണ് നിയമനം. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്ബളത്തില്‍ ഇന്ത്യന്‍ സേനകളില്‍ സ്ഥിര സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ ഈയവസരം പാഴാക്കരുത്. ജനുവരി 9 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. യു.പി.എസ്.സി നടത്തുന്ന എന്‍.ഡി.എ റിക്രൂട്ട്‌മെന്റിലേക്ക് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അതിനായി ഔദ്യോഗിക വെബ്‌സൈറ്റായ https://upsc.gov.in/ സന്ദര്‍ശിക്കുക. അപേക്ഷിക്കുന്നതിന് മുമ്ബ് ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കാന്‍ ശ്രദ്ധിക്കുക. വിജ്ഞാപനം ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.

    Read More »
  • ഐഎസ്‌എൽ: ഇന്നും അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ

    കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം  സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30-ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടാവും. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും ആദ്യം തന്നെ വാങ്ങാന്‍ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സും മുംബൈ എഫ്സിയും തമ്മിലാണ് ഇന്നത്തെ മത്സരം.

    Read More »
  • ഒരു ഇസ്രയേൽ യാത്രാക്കുറിപ്പ്

    ബൈബിൾ വായിച്ചു തുടങ്ങിയ നാളുകളിൽ അതിലെ സ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെ മനസ്സിലൊരു ധാരണ രൂപപ്പെട്ടിരുന്നു. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ പിൽക്കാലത്ത് സന്ദർശിച്ചപ്പോൾ മനസ്സിലെ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായി. ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്. ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ…

    Read More »
  • കഥ

    ആട്ടിടയർ      ഓലയും പനമ്പും കൊണ്ട് കെട്ടിത്തറച്ച ലായത്തിനുള്ളിലേക്ക് ആടുകളെ ഒന്നൊന്നായി കയറ്റിവിട്ടിട്ട് അയാൾ പുറത്തേക്കിറങ്ങി.അപ്പോഴേക്കും അയാളുടെ മക്കൾ തണുപ്പിൽ നിന്നും രക്ഷപ്പെടാനായുളള നെരിപ്പോട് പുറത്ത് തയാറാക്കിക്കഴിഞ്ഞിരുന്നു.അയാളുടെ കൊച്ചുമക്കളാകട്ടെ,ആ നിമിഷവും പുൽമേടുകളിലൂടെയുള്ള കളി അവസാനിപ്പിച്ചിട്ടുണ്ടായിരുന്നില്ല. അയാൾ അവരെ കൈകൊട്ടി അടുത്തേക്കു വിളിച്ചുകൊണ്ട് നെരിപ്പോടിനരികിലേക്ക് മെല്ലെ  ഇരുന്നു.ആകാശത്തിൽ നിന്നും മഞ്ഞുകണങ്ങൾ ഭൂമിയിലേക്ക് വർഷിക്കാൻ തുടങ്ങിയിരുന്നു അപ്പോൾ.  “ഇന്നു നിങ്ങളോടു ഞാൻ മറ്റൊരു  കഥ പറയാം..” അയാളുടെ കണ്ണുകൾ അപ്പോൾ ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളിലായിരുന്നു.  കുട്ടികൾ അപ്പോഴേക്കും നെരിപ്പോടിനു ചുറ്റും വട്ടമിട്ട് ഇരുന്നു കഴിഞ്ഞിരുന്നു. അത് പതിവുള്ളതാണ്.ആടുകളെ മേയിച്ച് തിരിച്ചുവന്ന ശേഷം നെരിപ്പോടു കൂട്ടി അതിനുചുറ്റും കൊച്ചുമക്കളെ പിടിച്ചിരുത്തിയുള്ള അയാളുടെ കഥ പറച്ചിൽ.അവർക്ക് ഉറക്കം വരുന്നതുവരെ അത് തുടരും.അപ്പോഴേക്കും തങ്ങളുടെ ഭാര്യമാരെയും അമ്മയേയും വീട്ടുജോലികളിൽ സഹായിച്ചിട്ട് അയാളുടെ മക്കൾ പുറത്തേക്കു വരും.പിന്നെ എല്ലാവരും ചേർന്ന് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും.അതുകഴിഞ്ഞ് കുട്ടികളേയും സ്ത്രീകളേയും വീടിനുള്ളിലേക്ക് ഉറങ്ങാൻ വിട്ടിട്ട് അവർ അപ്പനും മക്കളും നെരുപ്പോടിന് ചുറ്റും…

    Read More »
  • ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു

    ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു… പിന്നെ നക്ഷത്രവിളക്കിന്റെ ശോഭയും പടക്കങ്ങളുടെ ഗന്ധവും… കറന്റ് ഉണ്ടായിരുന്നെങ്കിലും മുറ്റത്തു കുത്തി നാട്ടിയ വാറിന്റെ മുകളിൽ കടലാസ് നക്ഷത്രം മെഴുകുതിരി കത്തിച്ചു വച്ച് വലിച്ചു കയറ്റും.. ആദ്യത്തെ കാറ്റിൽ തന്നെ അത് കത്തിത്തീരും .. പിന്നെയാണ് ബൾബിലേക്ക് മാറിയത്. ഈറമരത്തിന്റെ ചില്ലകൾ വെട്ടിയുണ്ടാക്കിയ “ക്രിസ്മസ് ട്രീ” യിലും പിന്നീട് വൈദ്യുത ബൾബുകൾ അലങ്കാരം തീർത്തു. അതിനു മുമ്പ് വർണ്ണക്കടലാസുകളും ബലൂണുകളുമൊക്കെയായിരുന്നു ട്രീയെ സമ്പന്നമാക്കിയിരുന്നത്. അതുപോലെ തന്നെ പുൽക്കൂടും.. എങ്കിലും ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ സന്തോഷം മഞ്ഞും തണുപ്പുമായിരുന്നു. നിശയുടെ നിശബ്ദതയിൽ മഞ്ഞുതിരുന്നതിന്റെ താളാത്മകമായ ശബ്ദം കേട്ട് കമ്പിളി പുതപ്പിനുള്ളിൽ.. അതിനിടയിൽ ഇടവഴികളിൽ നിന്നും ഉയരുന്ന  ക്രിസ്തുമസുകാരുടെ തമ്പേറടിയും പാട്ടുകളും… ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും.. കരിയിലകൾക്കുമേലെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികൾ നിലാവേറ്റ് വൈഡൂര്യം പോലെ വെട്ടിത്തിളങ്ങുന്ന ഒറ്റയടിപ്പാതയിലൂടെ കരോൾ കൂടാനായി പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾ… കേക്കും…

    Read More »
  • ക്രിസ്മസ് രാവുകള്‍ക്ക് സംഗീതമേകി, അന്നും ഇന്നും പ്രിയപ്പെട്ട ചില ഗാനങ്ങള്‍

    ക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഒഴുകിവരുന്ന ഗാനമാണ് ജിംഗിൾ ബെൽസ്.1857-ലാണ് ഈ ഗാനം എഴുതപ്പെട്ടത്.സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന ഗാനം1818- ലാണ്  രചിക്കപ്പെട്ടത്.ജർമ്മനിയിൽ രചിക്കപ്പെട്ട ഈ ഗാനം ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ഒരു ക്രിസ്മസ് ഗാനം കൂടിയാണ്. മലയാളത്തിൽ, ‘ശാന്തരാത്രി, തിരുരാത്രി’ എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റിൽ നിന്ന് വന്നതാണ്. ‘വീ വിഷ് യു എ മെറി ക്രിസ്മസ്’ എന്ന ഗാനം16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ഒരു ഗാനമാണ്.ഈ ഗാനത്തിന് പിന്നണിയിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും അജ്ഞാതമാണ്.പുരാതനമായ ഇംഗ്ലീഷ് കരോൾ ഗാനമാണ് ‘വീ വിഷ് യു എ മെറി ക്രിസ്മസ്’. വിക്ടോറിയൻ കാലഘട്ടത്തിൽ ക്രിസ്മസ് രാത്രികളിൽ കുട്ടികൾ വീടുകൾ തോറും കയറി ഇറങ്ങി കരോൾ പാടുമ്പോൾ പ്രധാനമായി ആലപിച്ചിരുന്ന പാട്ടുകളിൽ ഒന്നാണ് ഇത്. ഇതേപോലെ ക്രിസ്മസുമായ ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്, പലഭാഷകളിലും. പലഗാനങ്ങളും കാലാതീതമായി ഇന്നും ക്രിസ്മസ് രാവുകളിൽ കേൾക്കാറുണ്ട്. അങ്ങനെയുള്ള ചില മലയാള…

    Read More »
  • പെൺകുട്ടികളുടെ ഭാവിക്ക് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന

    പെണ്‍കുട്ടികളുടെ ഉപരിപഠനവും വിവാഹവും ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.6 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. മുഴുവന്‍ തുകയ്ക്കും ആദാനികുതി ഇളവ് ലഭിക്കും. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്. പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്ക് പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ്  ഇതിന്റെ പ്രത്യേകത. ഇനി ഇതിന് സാധിക്കുന്നില്ലെങ്കിൽ ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും…

    Read More »
Back to top button
error: