TRENDING

  • മാധ്യമപ്പടയ്ക്കുമുന്നിൽ അളുചമഞ്ഞ് നഖ്വി!! ചുമ്മാ ഭീഷണി ഇങ്ങോട്ടിറക്കണ്ടാ….’ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ പാക്കിസ്ഥാനോപേടിക്കില്ല… ഞങ്ങളുടെ ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിനെ നിങ്ങൾക്കറിയാലോ…ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടി, പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ? ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല’

    ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ ​തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്. അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു. പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും.…

    Read More »
  • ​ഇലക്ട്രോണിക്സ് കയറ്റുമതിയിൽ തമിഴ്നാട് കുതിക്കുന്നു; ‘കേന്ദ്ര പദ്ധതികൾക്കായി കാത്തുനിൽക്കുക മാത്രമല്ല, വ്യവസായത്തെ കൂടുതൽ മത്സരക്ഷമമാക്കാൻ സംസ്ഥാനം സ്വന്തമായി ഗ്രാൻ്റുകൾ അനുവദിക്കുന്നുണ്ട്; 1800 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം’-വ്യവസായ മന്ത്രി ടിആർബി രാജ

    ചെന്നെ: ഇന്ത്യയുടെ ഇലക്ട്രോണിക്സ് രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച് തമിഴ്നാട്. 2025-ൽ തമിഴ്നാടിന്റെ കയറ്റുമതി 1465 കോടി ഡോളറിലെത്തി. 2021-ൽ ഇത് വെറും 165 കോടി ഡോളർ മാത്രമായിരുന്ന കയറ്റുമതി രം​ഗമാണ് ഈ നേട്ടം കൈവരിച്ചത്. തമിഴ്നാട് വ്യവസായ, നിക്ഷേപ പ്രോത്സാഹന, വാണിജ്യ മന്ത്രി ടിആർബി രാജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “ഇന്ത്യയുടെ ആകെ കയറ്റുമതി ഏകദേശം 4500 കോടി ഡോളറാണ്. അതിൽ തമിഴ്നാടിന്റെ പങ്ക് 1800 കോടി ഡോളറിലെത്തുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതോടെ ഇലക്ട്രോണിക്സ് കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ ഒന്നാം നമ്പർ സംസ്ഥാനമായി തമിഴ്നാട് തുടരും,” ടിആർബി രാജ പറഞ്ഞു. ചെന്നൈയിൽ നടന്ന ഇലക്ട്രോണിക് ഇൻഡസ്ട്രീസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ 15-ാമത് സോഴ്സ് ഇന്ത്യ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപത്തിന്റെ കണക്കുകൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും, മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രാധാന്യം നൽകുന്നത് ജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനാണ് എന്ന് മന്ത്രി വിശദീകരിച്ചു. പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പോലുള്ള കേന്ദ്ര സർക്കാർ…

    Read More »
  • സഞ്ജുവിനായി ശത്രുപാളയത്തിൽ പൊരിഞ്ഞ തർക്കം, ഒടുവിൽ ‘ഞാനിനി ചർച്ച അവതരിപ്പില്ല’… പിണങ്ങി അവതാരകൻ !! വൈറലായി മലയാളി താരത്തെയും ബാബറിനേയും താരതമ്യം ചെയ്തുള്ള പാക് ടെലിവിഷൻ ചർച്ച

    കറാച്ചി: മലയാളി താരം സഞ്ജു സാംസണെച്ചൊല്ലി പാക് ടെലിവിഷൻ ചർച്ചയിൽ പൊരിഞ്ഞ തർക്കം. ഒടുവിൽ അവതാരകൻ പിണങ്ങിപ്പോകുന്നതുവരെ കാര്യങ്ങൾ നീണ്ടു. പാക് ടെലിവിഷൻ ചാനലായ ജിടിവി ന്യൂസിലാണ് ഇന്ത്യൻ താരം സഞ്ജുവിനെയും പാക് തരം ബാബറിനെയും താരതമ്യം ചെയ്ത് അവതാരകനും ചർയിൽ പങ്കെടുത്ത അതിഥിയും ചേർന്ന് തർക്കക്കിലേർപ്പെട്ടത്. സഞ്ജു സാംസൺ ബാബർ അസമിനെക്കാൾ കേമനാണെന്നും ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെതിരെ സഞ്ജു നിർണായക പ്രകടനമാണ് പുറത്തെടുത്തതെന്നും അതിഥിയായി എത്തിയയാൾ പറഞ്ഞത് അവതാരകനെ ചൊടിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ രൂക്ഷമായ വാക് പോരാണ് നടന്നത്. ഒടുവിൽ താനിനി ചർച്ച അവതരിപ്പിക്കില്ലെന്ന് അവതാരകൻ പറയുന്നതിലേക്കുവരെ എത്തി തർക്കം. അതേസമയം ഇരുവരും തമ്മിൽ സഞ്ജുവിനെച്ചൊല്ലി തർക്കിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാണ്. ലോകകപ്പ് ടീമിലുൾപ്പെട്ടെങ്കിലും മോശം ഫോമിനെത്തുടർന്ന് സഞ്ജു സാംസണ് അമേരിക്കക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. സഞ്ജുവിന് പകരം ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഇഷാൻ കിഷനെയാണ്…

    Read More »
  • അനധികൃത മസാജ് കേന്ദ്രങ്ങൾക്കെതിരെ കർശന നടപടികളുമായി തിരുവനന്തപുരം കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി

    തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്‌പാ, മസാജ് കേന്ദ്രങ്ങൾ വ്യാപകമായ സാഹചര്യത്തിൽ കോർപ്പറേഷൻ നടത്തുന്ന പരിശോധനയിൽ 17 അനധികൃത കേന്ദ്രങ്ങൾ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോർപ്പറേഷൻ പരിധിയിലുളളത്. ലൈസന് സ് ഇല്ലാതെ പ്രവര് ത്തിച്ച സ്ഥാപനങ്ങള് ക്ക് നോട്ടീസ് നല് കി. കഴിഞ്ഞ ദിവസം നിരവധി സ്പാ കേന്ദ്രങ്ങളിൽ കോർപ്പറേഷൻ പരിശോധന നടത്തി. പ്രധാനമായും കഴക്കൂട്ടത്തെ സ്പാളികൾ മേയർ വി വി രാജേഷിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. മതിയായ രേഖകള് ഇല്ലാത്ത സ്ഥാപനങ്ങളുടെ രേഖകള് ഓഫീസിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല് കി. വരും ദിവസങ്ങളിലും പരിശോധന നടക്കും. പാളയത്ത് പ്രവർത്തിച്ചിരുന്ന ‘സ്പർശൻ’ സ്പാ കോർപ്പറേഷൻ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. സെക്രട്ടറിയുടെ മുന്നിൽ പ്രവർത്തിച്ചിരുന്ന സ്പാ ആണ് നഗരസഭാ ഉദ്യോഗസ്ഥർ പൂട്ടിച്ചത്. മസാജ് കേന്ദ്രത്തിന് ലൈസന് സില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഒരു ലൈസന്സിൽ രണ്ട് കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. കോർപ്പറേഷൻ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തിയത്. സ്പാ സെൻ്ററുകളിൽ ക്രോസ് മസാജിംഗ് നടക്കുന്നുണ്ടെന്നും അംഗീകൃത…

    Read More »
  • ‘വീട്ടുകാര്യം വേറെ, കളിക്കളം വേറെ’; നിലപാട് കടുപ്പിച്ച് ബിസിസിഐ; ടി20 ലോകകപ്പിൽ താരങ്ങൾക്ക് കുടുംബത്തെ ഒപ്പം പാർപ്പിക്കാനാവില്ല

    മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി ബിസിസിഐ. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ ഭാര്യമാരെയും മറ്റ് കുടുംബാംഗങ്ങളെയും ഒപ്പം താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബോർഡ് വ്യക്തമാക്കി. മുമ്പ് വിദേശ പര്യടനങ്ങളിൽ അനുവദിച്ചിരുന്ന ഇളവുകൾ റദ്ദാക്കിയതാണ് ബിസിസിഐയുടെ ഈ നീക്കം. ടീം മാനേജ്‌മെൻ്റ് ഇക്കാര്യത്തിൽ വ്യക്തത തേടി ബോർഡിനെ സമീപിച്ചെങ്കിലും, നിലവിലെ നയത്തിൽ മാറ്റം വരുത്താനാവില്ലെന്ന കർശനമായ നിലപാടാണ് ബിസിസിഐ എന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 2024-25ലെ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് 1-3 ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് ബിസിസിഐ ഈ കർശന നയം നടപ്പിലാക്കിയത്. പര്യടനത്തിനിടെ ടീം മീറ്റിംഗുകളിലും പ്ലാനിംഗ് സെഷനുകളിലും ചില താരങ്ങൾ പങ്കെടുക്കാതിരുന്നതും പകരം കുടുംബത്തോടൊപ്പം സമയം നഷ്ടപ്പെട്ടതും പരാജയത്തിന് കാരണമായെന്ന് സപ്പോർട്ട് സ്റ്റാഫ് റിപ്പോർട്ട് നൽകിയിരുന്നു. ഇതേത്തുടർന്ന്, ടീമിൻ്റെ അച്ചടക്കം വർദ്ധിപ്പിക്കാനായി ബിസിസിഐ പഴയ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവന്നു. 45 ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വിദേശ പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ കുടുംബത്തെ താമസിപ്പിക്കാൻ അനുവദിക്കൂ എന്നതായിരുന്നു…

    Read More »
  • കയറ്റിറക്കങ്ങളില്ലാതെ സ്വർണ്ണം: ഇന്ന് പവന് 1,15,800; വില കുറവ് നിക്ഷേപരെ ആകർഷിക്കുന്നു

    തിരുവനന്തപുരം; സംസ്ഥാനത്ത് മുൻ​​ദിവസങ്ങളുടെ തുടർച്ചയെന്നോണം സ്വർണ്ണവിലയിൽ ഇന്നും മാറ്റമില്ല. ഇന്നലെ രാവിലെ വില അല്പം വർദ്ധിച്ചെങ്കിലും ഉച്ചയോടെ കുറഞ്ഞു. പവന് 680 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 1,16,000 രൂപയ്ക്ക് താഴെയെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,15,800 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങാൻ 1,50,000 ത്തിനടുത്ത് നൽകണം. ഇന്നലെ രാവിലെ പവന് 1,640 രൂപയാണ് ഉയർന്ന് സ്വർണവില 1,16,000 രൂപ കടന്നിരുന്നു. ഡോളറിന്റെ മൂല്യം ശക്തമാകുന്നതും യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ സൂചനകളും കാരണം വിപണിയിൽ വ്യാപകമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടതിനാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബർ 23നാണ് സ്വർണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇന്നത്തെ വിപണി പ്രകാരം…

    Read More »
  • കോളടിച്ചത് ബം​ഗ്ലാദേശിന്, ഒരു പിഴയും ചുമത്തില്ല, എക്സ്ട്രാ ബോണസായി ഒരു മത്സരം ബം​ഗ്ലാ​ദേശിൽ…നാണക്കേടിൽ നിന്ന് രക്ഷനേടാൻ ബം​ഗ്ലാദേശിനെക്കൊണ്ട് കത്തയപ്പിച്ച നഖ്‌വി തന്ത്രം!!  ഇന്ത്യയുമായി 15ന് മത്സരിക്കാൻ തയാർ- പാക്കിസ്ഥാൻ

    ലാഹോർ/ദുബായ്: അനിശ്ചിതത്വത്തിനൊടുവിൽ വീണ്ടുമൊരു ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിന് കളമൊരുങ്ങുന്നു. ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്നു പാക്കിസ്ഥാൻ പിൻമാറിയതോടെ, 15ന് കൊളംബോയിൽ നിശ്ചയിച്ചിരുന്ന മത്സരം നടക്കും. ബഹിഷ്കരണ തീരുമാനത്തിൽനിന്നു പിന്മാറുന്നതായി പാക്കിസ്ഥാൻ സർക്കാർ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘‘ബഹുകക്ഷി ചർച്ചകളിലെ തീരുമാനങ്ങളും സൗഹൃദ രാജ്യങ്ങളുടെ അഭ്യർഥനയും കണക്കിലെടുത്ത്, ട്വന്റി20 ലോകകപ്പിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന മത്സരത്തിനായി 2026 ഫെബ്രുവരി 15 ന് പാക്കിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനോട് കളത്തിലിറങ്ങാൻ പാക്കിസ്ഥാൻ സർക്കാർ ഇതിനാൽ നിർദേശിക്കുന്നു.’’‌– വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ പുനഃപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാനോട് അഭ്യർത്ഥിച്ചിരുന്നു. “ഈ കാലയളവിൽ ബംഗ്ലാദേശിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കാണിച്ച മനോഭാവം ഞങ്ങളെ ആഴത്തിൽ സ്പർശിച്ചിട്ടുണ്ട്. നമ്മുടെ സഹോദരബന്ധം ദീർഘകാലം നിലനിൽക്കട്ടെ,” BCB പ്രസിഡന്റ് അമിനുൽ ഇസ്‌ലാം പ്രസ്താവനയിൽ പറഞ്ഞു. ഇതോടെ ഇന്ത്യയുമായി കളിക്കാൻ തയാറാണെന്നു അറിക്കുകയായിരുന്നു പാക്കിസ്ഥാൻ. പാക്കിസ്ഥാനിലേക്കുള്ള…

    Read More »
  • അങ്ങനെ പറഞ്ഞാല്‍ ‘മതമാണ് പ്രശ്‌നമാണെന്നു പറയുന്ന ലീഗുള്ള യുഡിഎഫ് ആണോ എന്നു ചോദ്യം വരും, ആചാര സംരക്ഷണ നിയമം നടപ്പാക്കുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും’; മാഷും ടീച്ചറും അതു പറയില്ല!

    കൊച്ചി: കേരളം പത്തുവര്‍ഷമായി ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിപക്ഷമായി വരണമെന്നു പറയുന്നതിനു പകരം കഴിഞ്ഞ പത്തുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇതിലും നല്ലത് യുഡിഎഫ് ഭരിക്കുന്നതാണു നല്ലതെന്നു പറയാനുള്ള സത്യസന്ധത സച്ചിദാനനന്ദനും സാറാ ജോസഫും കാണിക്കണമെന്നു ഫേസ്ബുക്ക് പോസ്റ്റ്. പക്ഷേ, അങ്ങനെ പറഞ്ഞാല്‍ മതമാണ് പ്രശ്‌നമെന്നു പറയുന്ന ലീഗ് ഉള്ള യുഡിഎഫ് ആണോയെന്ന ചോദ്യം വരും. ആചാരണ സംരക്ഷണ നിയമം കൊണ്ടുവരുമെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്ള യുഡിഎഫ് ആണോയെന്നു വരും. ജമാഅത്തെ ഇസ്ലാമിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പ്രതിപക്ഷ നേതാവിന്റെ യുഡിഎഫ് ആണോയെന്നു ചോദ്യം വരുമെന്നുമുള്ള കിരണ്‍ തോമസിന്റെ പോസ്റ്റ് ചര്‍ച്ചയാകുകയാണ്.   പോസ്റ്റിന്റെ പൂര്‍ണരൂപം കഴിഞ്ഞ 10 വര്‍ഷത്തോളമായി കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാര്‍ മാറണം എന്ന അഭിപ്രായമുള്ളവര്‍ ഒരുപാട് പേരുണ്ടാകും. എന്തുകൊണ്ട് സര്‍ക്കാര്‍ മാറണമെന്ന് ചോദിച്ചാല്‍ അവര്‍ അവരുടെ അഭിപ്രായം പറയുകയും ചെയ്യും. അവരില്‍ പലരും 2016 ലും 2021 ലും LDF ന് വോട്ട് ചെയ്തവര്‍ ആയിരിക്കും .…

    Read More »
  • ‘ജമീമയെ യേശു സഹായിച്ചില്ല, സ്മൃതിയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ സമൂഹമാധ്യമങ്ങളിൽ വർ​ഗീയ പോസ്റ്റുകൾ!! ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – പ്രകാശ് രാജ്

    മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ചാംപ്യന്മാരായതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വർ​ഗീയ പോസ്റ്റിനെതിരെ രൂക്ഷവിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രം​ഗത്ത്. കഴിഞ്ഞ ദിവസം ഡബ്ല്യുപിഎല്ലിൽ തങ്ങളുടെ രണ്ടാം കിരീടമാണ് സ്മൃതി മന്ഥനയുടെ നേതൃത്വത്തിലുള്ള ആർസിബി നേടിയത്. മറുവശത്ത്, ജമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് ആകട്ടെ ഡബ്ല്യുപിഎൽ ഫൈനലിൽ തുടർച്ചയായ നാലാം തോൽവിയാണ് ഏറ്റുവാങ്ങിയത്. ഇതിനു പിന്നാലെയാണ് ഇരു ക്യാപ്റ്റന്മാരെയും താരതമ്യം ചെയ്തുകൊണ്ടുള്ള വർഗീയ പോസ്റ്റ് എക്സിലടക്കം പ്രത്യക്ഷപ്പെട്ടത്. ഇതു ഏറെ വിവാദമാകുകയും ചെയ്തു. ‘ജമീമ റോഡ്രിഗസിനെ യേശു സഹായിച്ചില്ല, സ്മൃതി മന്ഥനയെ തിരുപ്പതി ബാലാജി അനുഗ്രഹിച്ചു, വനിതാ ഐപിഎൽ കിരീടം നേടിയ ആർസിബിക്ക് അഭിനന്ദനങ്ങൾ’ എന്നായിരുന്നു പോസ്റ്റിലെ വാചകങ്ങൾ. ഈ പോസ്റ്റിൻറെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് പ്രകാശ് രാജ് രൂക്ഷമായി പ്രതികരിച്ചത്. ‘‘അറപ്പുളവാക്കുന്ന, ചീഞ്ഞഴുകിയ ഒരു മനസിനെ ഇത്തരത്തിൽ ചിന്തിക്കാൻ കഴിയൂ… നമ്മൾ ഈ അവസ്ഥയിൽ എത്തിയോ’’ – #justasking…

    Read More »
  • ‘മോഹന്‍ലാലിന് നിക്ഷേപമുണ്ടോ’? പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞിട്ടുകൂടി ഉണ്ടാകില്ല! വ്യാജ പ്രചാരണത്തില്‍ പ്രതികരിച്ച് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി

    കൊച്ചി: മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും കുടുംബ സുഹൃത്തുക്കളാണെന്നും പുറത്തുള്ള ഒരാളുടെയും നിക്ഷേപം കമ്പനിയിലില്ലെന്നും വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. മോഹന്‍ലാലിന് കമ്പനിയില്‍ ഇന്‍വെസ്റ്റ്‌മെന്റുണ്ടോ എന്ന ചോദ്യത്തിനാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം മറുപടി പറഞ്ഞത്. പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞും കൂടി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയായിരുന്ന സി.ജെ റോയിയുമായുള്ള ബന്ധം കാസിനോവ സിനിമ വഴിയാണ്. നമ്മുടെ കുടുംബ സുഹൃത്തുക്കളാണ് ഇരുവരും. അത്ര ബോണ്ടിങ്ങാണ് അവരുമായിട്ട്. ആന്റണി പെരുമ്പാവൂരിന്റെ ഓരോ സിനിമ റിലീസാവുമ്പോഴും അതിലെല്ലാം ബാനറില്‍ കാര്‍ഡ് ഇടുന്നുണ്ട്. ഡോ. റോയ് എന്നൊക്കെ പറഞ്ഞുള്ള കാര്‍ഡുകളാണ് അവ. ഇതെല്ലാം സൗഹൃദത്തിന്റെ പുറത്ത് പണം വാങ്ങാതെ ചെയ്യുന്നതാണ്. അല്ലാതെ ഇവരാരും നമ്മളില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ വന്നിട്ടുമില്ല, പറഞ്ഞിട്ടുമില്ല, ചെയ്തിട്ടുമില്ല. ഒരാളെയും ഇന്‍വെസ്റ്റ്‌മെന്റിന് കമ്പനിയിലെടുക്കില്ല. ഇതെല്ലാം കള്ള പ്രചാരണങ്ങളാണ്. മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞ് പോലും കാണില്ല’. അദ്ദേഹം വ്യക്തമാക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ…

    Read More »
Back to top button
error: