TRENDING

  • സഞ്ജുവിനു വേണ്ടി ഗംഭീര്‍ പലരോടും പടവെട്ടി; ആ തിരിച്ചുവരവ് കസറി; കൈയടിച്ച് ഷോയ്ബ് അക്തര്‍; മലയാളിയുടെ പ്രകടനം പാകിസ്താനിലും ചര്‍ച്ച

    ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിനെ ടീമിലേക്ക് തിരിച്ചെത്തിച്ച ഹെഡ് കോച്ച് ഗൗതം ഗംഭീറിനെ പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന്‍ ബൗളര്‍ ഷോയിബ് അക്തര്‍. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താനായി ഗംഭീര്‍ മാനേജ്മെന്റിനുള്ളില്‍ പലരുമായും വാദത്തിലേര്‍പ്പെട്ടെന്നും പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് സഞ്ജുവിനെ തിരിച്ചെത്തിക്കാന്‍ മാനേജ്മെന്റ് തയാറായതെന്നും അക്തര്‍ പറയുന്നു. ഹെഡ് കോച്ചിന്റെ പരിശ്രമങ്ങള്‍ക്ക് വലിയ കയ്യടിയാണ് പാക് താരം നല്‍കുന്നത്. പിടിവി സ്പോര്‍ട്സ് ഷോയില്‍ സംസാരിക്കവേയാണ് താരം ഗൗതം ഗംഭീറിന്റെ തീരുമാനത്തെക്കുറിച്ചും സഞ്ജുവിന്റെ പ്രകടനത്തെക്കുറിച്ചും വാചാലനായത്. ‘താന്‍ ഇന്ത്യയിലുണ്ടായിരുന്ന 2015 കാലത്ത് തന്നെ സഞ്ജുവിനെക്കുറിച്ച് വലിയ തോതിലുള്ള ചര്‍ച്ചകളും പ്രതീക്ഷകളുമുണ്ടായിരുന്നെന്നും ഷോയിബ് അക്തര്‍ പറയുന്നു. അന്ന് എം.എസ്. ധോണി, ദിനേഷ് കാർത്തിക് തുടങ്ങിയ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാലാണ് സഞ്ജുവിന് സ്ഥിരമായി അവസരങ്ങൾ ലഭിക്കാൻ കാത്തിരിക്കേണ്ടിവന്നത്. ഗംഭീര്‍ ഇന്ന് എല്ലാവരോടും പോരാടിയാണ് സഞ്ജുവിനെ ടീമിലെത്തിച്ചത്’– അക്തര്‍ പറയുന്നു. ഈ ടൂര്‍ണമെന്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് സഞ്ജു സാംസണിന്റെ തിരിച്ചുവരവും ഫോമും പിന്നീടുണ്ടായ തകര്‍പ്പന്‍ പ്രകടനവും.…

    Read More »
  • ഹോർമൂസ് കടലിടുക്ക് കടക്കാൻ പറ്റിക്കൽ തന്ത്രം; ചൈനീസ് കപ്പലെന്ന് ഇറാനെ തെറ്റിദ്ധരിപ്പിച്ച് യാത്ര

    ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ…

    Read More »
  • ഒരേസമയം സ്റ്റംപിന് പിറകിലും ദേണ്ടെ സ്റ്റേഡിയത്തിലും, കുംബിടിയാ… കുംബിടി!! വൈറലായി സഞ്ജുവിന്റെ അപരൻ- Video

    മുംബൈ: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ– ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടത്തിനിടെ ഗാലറിയിൽനിന്ന് ഇന്ത്യയ്ക്കായി ആർത്തുവിളിക്കുന്ന ആരാധകനെ ടെലിവിഷൻ സ്ക്രീനിൽ കൂടി കണ്ട് പലരും അമ്പരന്നു. ഇത് നമ്മുടെ സഞ്ജുവല്ലെ? നിമിഷങ്ങൾക്കകം ആരാധകന്റെ ചിത്രവും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിനിടെ ഗാലറിയിൽ ആഘോഷിക്കുന്നത് താനാണെന്ന് അവകാശപ്പെട്ട് നീരജ് കൊയ്ഡാല എന്ന യുവാവ് രംഗത്തെത്തിയിട്ടുണ്ട്. ഇം​ഗ്ലണ്ട് സെമി മത്സരങ്ങൾക്കിടെ വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കാണിക്കുന്ന സമയത്തുതന്നെ കാണികൾക്കിടയിൽ ആവേശത്തോടെ ആർപ്പുവിളിക്കുന്ന നീരജിനെ കാണിച്ചത്. നേരത്തെ ധോണി കളത്തിലിറങ്ങിയ കാലത്തും വിരാട് കളിക്കുന്ന സമയത്തും ഇതുപോലെ അപരന്മാർ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അതേസമയം സെമിയിൽ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തിലാണ് ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപിച്ച് ഇന്ത്യ ഫൈനലിനു യോഗ്യത നേടിയത്. ഇന്ത്യ ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനാണു സാധിച്ചത്. സെഞ്ചുറി നേടിയ ജേക്കബ് ബെതൽ 48 പന്തിൽ 105 റൺസടിച്ചെങ്കിലും ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കാൻ…

    Read More »
  • ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം

    വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…

    Read More »
  • ‘ഫൈനലില്‍ അഭിഷേകിനെ ഒഴിവാക്കണം, റിങ്കു അവിടെ ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സഞ്ജു ടി20 വെറ്ററന്‍, അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; വരുണ്‍ ബോളിംഗ് ലൈന്‍ മാറ്റുമെന്നും കൈഫ്

    ന്യൂഡല്‍ഹി: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ അഭിഷേക് ശര്‍മ്മയെ ഇന്ത്യ ഒഴിവാക്കണമെന്ന ശക്തമായ നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് വളരെ മോശം ഫോമിലാണ്, സിംബാബ്വെക്കെതിരായ ഒരു അര്‍ധസെഞ്ചുറി ഒഴികെ മറ്റൊരു മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. ബാറ്റിംഗിലെ ഈ മോശം പ്രകടനം അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിനെയും ബാധിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില ക്യാച്ചുകള്‍ അദ്ദേഹം കൈവിട്ടു. അഭിഷേകിന് പകരം റിങ്കു സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാം. ‘ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയ്ക്ക് ഇടവേള നല്‍കാം. അദ്ദേഹം ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ബ്രാന്‍ഡന്‍ കിംഗ് ഫോമിലല്ലാതിരുന്നപ്പോള്‍ റോസ്റ്റണ്‍ ചേസ് ഇന്ത്യക്കെതിരെ ഓപ്പണ്‍ ചെയ്തിരുന്നു. അവര്‍ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു, പക്ഷേ ഒരു വലിയ മത്സരത്തിനായി അവര്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. സഞ്ജുവിനെ ടീമിലെത്തിച്ചപ്പോള്‍ അദ്ദേഹം മികച്ച…

    Read More »
  • പ്രാദേശിക ബ്രാന്‍ഡുകളെ കൂട്ടുപിടിച്ച് റിലയന്‍സ്: എഫ്.എം.സി.ജി വിപണിയില്‍ വന്‍ അഴിച്ചുപണിക്ക് മുകേഷ് അംബാനി; വമ്പന്‍മാര്‍ മുതല്‍ പ്രാദേശിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കു വരെ തിരിച്ചടിയാകും; ലക്ഷ്യം ഒരുലക്ഷം കോടിയുടെ വരുമാനം

    മുംബൈ: ഇന്ത്യയിലെ അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ (FMCG) വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡ് (RCPL) പുതിയ തന്ത്രങ്ങള്‍ മെനയുന്നു. പതിറ്റാണ്ടുകളായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമുള്ളതും എന്നാല്‍ കാലക്രമേണ മങ്ങിപ്പോയതുമായ പ്രാദേശിക ബ്രാന്‍ഡുകളെ (Legacy Brands) ഏറ്റെടുത്ത് പുനരുജ്ജീവിപ്പിക്കാനാണ് റിലയന്‍സിന്റെ നീക്കം. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ (HUL), ഐടിസി (ITC) തുടങ്ങിയ ആഗോള ഭീമന്മാര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്. പാരമ്പര്യവും വിശ്വാസവും മൂലധനമാക്കുന്നു പുതിയ ബ്രാന്‍ഡുകള്‍ ഒന്നില്‍നിന്ന് തുടങ്ങുന്നതിനു പകരം, സാധാരണക്കാര്‍ക്ക് സുപരിചിതമായ ബ്രാന്‍ഡുകളെ ഏറ്റെടുക്കുന്നത് വഴി ഉപഭോക്താക്കളുടെ വിശ്വാസം വേഗത്തില്‍ നേടിയെടുക്കാന്‍ റിലയന്‍സിന് സാധിക്കും. കാംപ കോളയുടെ തിരിച്ചുവരവ്: 70-കളിലും 80-കളിലും ഇന്ത്യയില്‍ തരംഗമായിരുന്ന കാംപ കോളയെ ഏറ്റെടുത്തുകൊണ്ട് റിലയന്‍സ് ഈ നീക്കത്തിന് തുടക്കമിട്ടു. കൊക്കക്കോളയോടും പെപ്‌സിയോടും കുറഞ്ഞ വിലയില്‍ മത്സരിച്ചുകൊണ്ട് വിപണി പിടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോക്കല്‍ ബ്രാന്‍ഡുകളുടെ കരുത്ത്: ഗുജറാത്തിലെ ‘സോസ്യോ ഹജൂരി’ (Sosyo Hajoori),…

    Read More »
  • തീർക്കാൻ കണക്കുണ്ട് ബാക്കി…. ഏറ്റുമുട്ടിയ ടി 20 മൂന്ന് ലോകകപ്പിലും ഇന്ത്യയെ തേച്ചൊ‌ട്ടിച്ചു… 2023 ഏകദിനത്തിൽ ഇതേ സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയോട് തോറ്റ് കണ്ണീരോടെ പടിയിറക്കം…മത്സരം വൈകിട്ട് 7.30ന് അഹമമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ

    ടി 20 ലോകകപ്പ് 2026 ന്റെ കാലാശപ്പോരിന് നാളെ അഹമ്മദാബാദിൽ തിരികൊളുത്തുകയാണ്. ആതിഥേയരായ ഇന്ത്യയും ന്യൂസിലാൻഡുമാണ് കിരീടപ്പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടുക. സെമി ഫൈനലിൽ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികൾ ഫൈനലിലേക്കു ടിക്കറ്റെടുത്തത്. അടിമുടി ആവേശം നിറഞ്ഞ സെമി പോരിൽ ഇംഗ്ലണ്ടിനെ 7 റൺസിനു മറികടന്നാണ് ഇന്ത്യ എത്തുന്നത്. ബൈ ലേറ്ററൽ സീരീസുകളിൽ കിവികൾക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലൻഡിനെ തോൽപ്പിക്കാനായിട്ടില്ല എന്നത് ചരിത്രം. 2007 ൽ ഏറ്റുമുട്ടിയപ്പോൾ ഏഴ് വിക്കറ്റിനും 2016 ഏറ്റുമുട്ടിയപ്പോൾ 47 റൺസിനും 2021 ൽ ഏറ്റുമുട്ടിയപ്പോൾ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നിട്ടുണ്ട്. അതേസമയം ടി 20 ലോകകപ്പ് ഒഴികെ മറ്റ് ഐസിസി ടൂർണമെന്റിൽ ഇന്ത്യ കിവികളെ പറത്തിവി‌ട്ടിട്ടുണ്ട്. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയപ്പോൾ കിവീസിനെ തോൽപിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. അതിനും മുമ്പ് 2023 ഏകദിന ലോകകപ്പ് സെമിയിൽ ഇന്ത്യ ന്യൂസീലൻഡിനെ വീഴ്ത്തി. ഏഴ് വിക്കറ്റ്…

    Read More »
  • നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യയ്ക്ക് മറക്കാനാവാത്ത നീറുന്ന ഓർമ്മ… ന്യൂസീലാൻഡിനും ഇത് ഭാ​ഗ്യക്കേടിന്റെ കളം; ​ഗ്രൗണ്ട് അരച്ചുകലക്കി കുടിക്കും വിധം പഠിച്ച് ടീമുകൾ! അവസാനദിനത്തിനായി ആകാംക്ഷയോടെ

    അഹമ്മദാബാദ് :ൊകൊൽക്കത്തയിലെ ഈഡൻ ഗാർഡൻസും മുംബൈയിലെ വാങ്ക‍ഡെയും ഇന്ത്യൻ ക്രിക്കറ്റിനു ആവേശമാണെങ്കിൽ അഹമ്മദാബാദിലെത്തുമ്പോൾ അതൊരു നീറുന്ന വിങ്ങലാണ്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ നാളെ ന്യൂസീലൻഡിനെ നേരിടുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വേദനാജനകമായ തോൽവികളിലൊന്നാകും ആരാധകരുടെ ഓർമകളിലെത്തുക. ടൂർണമെന്റിൽ അജയ്യരായി മുന്നേറിയിട്ടും 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റത് ഈ വേദിയിലാണ്. ഐസിസി ടൂർണമെന്റുകളിൽ കഴിഞ്ഞ 32 മത്സരങ്ങൾക്കിടെ ഇന്ത്യ ആകെ നേരിട്ട 2 തോൽവികളും ഇവിടെയായിരുന്നു. അതിൽ രണ്ടാമത്തേത് ഈ ലോകകപ്പിന്റെ സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയോടായിരുന്നു. ഇതുവരെയും ഈ സ്റ്റേഡിയത്തിൽ നിന്നും വിജയം കാണാനാവാത്തതിന്റെ ചീത്തപ്പേരുകൾ മാറ്റാനുള്ള മാറാനുള്ള സുവർണാവസരമാണ് ഇന്ത്യയെ സംബ്ധിച്ചിടത്തോളം നാളത്തെ ഫൈനൽ. ഇന്ന് ഇന്ത്യയും ന്യൂസീലാൻഡും പരിശീലനത്തിന് ഇറങ്ങും. ഒരു മാസം നീണ്ടുനിന്ന ട്വന്റി20 ലോകകപ്പ് പോരാട്ടം അഹമ്മദാബാദ് മൊട്ടേരയിലെ സബർമതി നദീതീരത്തു അന്ത്യത്തോടടുക്കുമ്പോൾ സ്റ്റേഡിയത്തിനെയൊന്നാകെ അളന്നുകുറിച്ച് പഠിക്കുന്ന തിരക്കിലാണ് ഇരു ടീമുകളും.…

    Read More »
  • ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

    മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രം​ഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്. ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ…

    Read More »
  • ലോകമെമ്പാടുമുള്ള നിർമാണ മേഖല പ്രതിസന്ധിയിലേക്ക്? ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം നിർത്തിവച്ചു, ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കും, എണ്ണവില ബാരലിന് 150 ഡോളർ ആയേക്കാം, വരും ദിവസങ്ങളിൽ എൽഎൻജി യൂണിറ്റിന് 40 ഡോളറിലേക്കും കുതിക്കാൻ സാധ്യത

    ദോഹ: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഖത്തർ ഊർജ മന്ത്രിയും എനർജി ചീഫ് എക്സിക്യൂട്ടീവുമായ സാദ് അൽ കഅബിയാണ് വെള്ളിയാഴ്ച ഊർജ പ്രതിസന്ധി സംബന്ധിച്ച് മുന്നറിയിപ്പ് ലോക രാജ്യങ്ങൾക്കു മുന്നറിയിപ്പ് നൽകിയത്. വരും ആഴ്ചകളിൽ എണ്ണവില ബാരലിന് 150 ഡോളർ വരെ ഉയർന്നേക്കാമെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഊർജ കയറ്റുമതി പൂർണമായും നിലയ്ക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതുപോലെ ഇറാന്റെ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഖത്തറിലെ പ്രധാന പ്രകൃതിവാതക പ്ലാന്റായ റാസ് ലഫാന്റെ പ്രവർത്തനം തടസപ്പെട്ടതായി അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് ഗൾഫ്‌ രാജ്യങ്ങളും സമാനമായ പ്രഖ്യാപനം നടത്താൻ നിർബന്ധിതരാകുമെന്നും കഅബി കൂട്ടിച്ചേർത്തു. നിലവിൽ റാസ് ലഫാൻ പ്ലാന്റിലെ നാശനഷ്ടങ്ങൾ ഇപ്പോൾ വിലയിരുത്തി വരികയാണ്. അറ്റകുറ്റപ്പണികൾക്കായി എത്ര സമയം വേണ്ടിവരുമെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. യുദ്ധം അവസാനിച്ചാലും തകരാറിലായ ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാനും കയറ്റുമതി സാധാരണ നിലയിലാക്കാനും സമയമെടുക്കും. നിലവിൽ ഖത്തറിന്റെ പക്കലുള്ള 128…

    Read More »
Back to top button
error: