TRENDING

  • കായികക്ഷമത പരീക്ഷയിൽ തോറ്റയാൾക്കും പങ്കെടുക്കാത്തയാൾക്കും കേരളാ പോലീസിൽ നിയമനം; ശരീരസൗന്ദര്യ മത്സര വിജയികൾ എസ്ഐ ആയി

    തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ അസാധാരണ നിയമനം ചർച്ചയാകുന്നു. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നൽകിയ രീതിയാണ് പ്രധാന വിഷയം. പോലീസിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. അതേസമയം, ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കിയത്. കെഇപിഎയിൽ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നൽകാനാണ് ഡിജിപിയുടെ ഉത്തരവ്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തിൽ നിയമനം നൽകാമെന്നും ബോഡി ബിൽഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുൻകാലത്ത് കായിക നിയമനത്തിൽ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണെന്നത് വിവാദമായിരിക്കുകയുമാണ്.

    Read More »
  • ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി

    ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി…

    Read More »
  • ആദ്യ പുച്ഛിച്ചു, ഇപ്പോള്‍ പിന്നാലെ ചെല്ലുന്നു! ഇറാന്‍ ഡ്രോണുകളെ വീഴ്ത്താന്‍ സാങ്കേതിക വിദ്യ വേണമെന്ന് യുക്രൈനോട് അമേരിക്ക; റഷ്യ ഉപയോഗിച്ചത് ഷാഹെദ് ഡ്രോണെന്നു സെലന്‍സ്‌കി പറഞ്ഞിട്ടും കേട്ടില്ല; വമ്പന്‍ പിഴവെന്ന് യുഎസ് സൈനിക നേതൃത്വം

    ന്യൂയോര്‍ക്ക്: ഏഴുമാസംമുമ്പ് യുക്രൈന്‍ നല്‍കിയ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ സൈനികരുടെ ജീവനുകളെടുത്ത ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇറാന്‍ നിര്‍മിത അറ്റാക്കിംഗ് ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിവുള്ള സാങ്കേതികവിദ്യ അമേരിക്കയ്ക്കു നല്‍കാന്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെയും അവരുടെ സഖ്യകക്ഷികളെയും ഇത് എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്ന ഒരു പവര്‍പോയിന്റ് പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ തയാറാക്കിയെങ്കിലും അമിത ആത്മവിശ്വാസം കാരണം തള്ളുകയാണുണ്ടായത്. എന്നാല്‍, ട്രംപ് പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായ ഡ്രോണ്‍ ആക്രമണം വന്നതോടെ കഴിഞ്ഞയാഴ്ച തീരുമാനം തിരുത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ഇറാനെതിരായ ബോംബാക്രമണം ഫെബ്രുവരി 28-ന് ആരംഭിച്ചതിന് ശേഷം ഭരണകൂടം വരുത്തിയ ഏറ്റവും വലിയ തന്ത്രപരമായ പിഴവുകളില്‍ ഒന്നാണ് ഉക്രെയ്നിന്റെ വാഗ്ദാനം നിരസിച്ചതെന്നു രണ്ട് യുഎസ് സൈനികര്‍ പറഞ്ഞു. ഇറാന്റെ ചിലവ് കുറഞ്ഞ ഷാഹെദ് (Shahed) ഡ്രോണുകള്‍ ഏഴ് യുഎസ് സൈനികരുടെ മരണത്തിന് കാരണമാകുകയും, അവയെ പ്രതിരോധിക്കാന്‍…

    Read More »
  • ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു

    ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് . അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ…

    Read More »
  • പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കുന്നു. ഇറാൻ-ഇസ്രയേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് പാചകവാതക വിലയിൽ ഉണ്ടായ വർധനവും വിതരണത്തിലെ കുറവുമാണ് പ്രധാന വെല്ലുവിളിയാകുന്നത്. തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കാൻ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പിലാക്കിയതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ അധികമായി ഉൽപാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹിക ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കാനാണ് കേന്ദ്ര തീരുമാനം. ഇറക്കുമതിചെയ്യുന്ന എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശമുണ്ട്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനായി സിലിണ്ടർ ബുക്കിങ്ങുകൾക്കിടയിൽ 25 ദിവസത്തെ ഇടവേളയും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചക്കിടെ ഗാർഹിക സിലിണ്ടറുകൾക്ക് 60 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയുമാണ് വർധിപ്പിച്ചത്. ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള പ്രധാന ഊർജ ഗതാഗത പാതകളിൽ ഉണ്ടായ തടസ്സമാണ് ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന് കാരണം.…

    Read More »
  • ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്നും താക്കീത്; പിന്നാലെ ക്രൂഡ് ഓയിൽ-പാചക വാതക വില താഴേയ്ക്ക്

    വാഷിം​ഗ്ടൺ: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വ്യാപാരം ഇറാൻ തടഞ്ഞാൽ 20 ശതമാനം കൂടുതൽ ശേഷിയോടെ പ്രഹരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധം ഉടൻ അവസാനിക്കും. ഇത് ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്ന ചൈന അടക്കമുള്ള രാജ്യങ്ങൾക്കുള്ള സമ്മാനമാണ്. ഒരു പാട് കയ്യടി കിട്ടാൻ പോകുന്ന നീക്കമാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇറാനിലെ യുദ്ധം പെട്ടെന്ന് തീരുമെന്നും ഡോണൾഡ് ട്രംപ് പറയുകയുണ്ടായി. ഇതേതുടർന്ന് കൂപ്പുകുത്തി ക്രൂഡ് ഓയിൽ വില. ഇന്നലെ ബാരലിന് 120 ഡോളറിന് തൊട്ടടുത്തെത്തിയ ക്രൂഡ് ഓയില്‍ നിലവിൽ 90 ഡോളറിന് താഴെയാണ്.ബ്രെന്‍റ് ക്രൂഡ് 89 ഡോളറിലും ഡബ്ല്യൂടിഐ 86 ഡോളറിലുമെത്തി. എന്നാൽ യുഎഇയുടെ മർബൻ ക്രൂഡ് 110 ഡോളറിൽ തന്നെയാണ്. പാചക വാതക വിലയും ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതോടെ ഇന്ന് രാജ്യാന്തര തലത്തിൽ വിപണികൾ തിരിച്ചു വരുമെന്നാണ് കരുതുന്നത്. ഏഷ്യൻ ഓഹരി വിപണികൾ രാവിലെ നേട്ടത്തിലാണ്. ജപ്പാനിലെ നിക്കെയ്…

    Read More »
  • സ്വർണ്ണ വില കൂടി: പവന് 520 രൂപ വർദ്ധിച്ച് 1,19,080യായി; വെള്ളിയും മുകളിലോട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നേക്ക് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് കേരളത്തിലെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില 1,20,00 രൂപയായിരുന്നു. പിന്നീട് ഇന്നേക്ക് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ്. ഈ മാസം ഇതുവരെയുള്ള സ്വ‌‍‌ർണ…

    Read More »
  • അവിചാരിതം! അവിസ്മരണീയം! എങ്ങനെയാണ് ആ മൂന്നുപേര്‍ അടിച്ചു തകര്‍ത്തത്? ഈ സംഭവങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ കണ്ടത് ടോപ്പ് ഓര്‍ഡര്‍ മാജിക്! ഫൈനല്‍ ആയതുകൊണ്ട് എന്തിന് അവര്‍ രീതി മാറ്റണം!

    മുംബൈ: സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊന്നുമില്ല, നാല് പന്തുകള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലൂടെ തന്റെ ഗംഭീര സാന്നിധ്യമറിയിച്ച സഞ്ജു സാംസണ്‍ ക്രീസില്‍. എന്നാല്‍, ഇതൊരു പുതിയ ദിവസമാണ്. എല്ലാറ്റിലുംവച്ച് ഏറ്റവും വലിയ ദിവസം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താന്‍ പതറുകയും ടീമിലെ സ്ഥാനം വരെ നഷ്ടമാക്കുകയും ചെയ്ത ചെയ്ത അതേ എതിരാളികള്‍. മാറ്റ് ഹെന്റി പുതിയ പന്ത് മനോഹരമായി സ്വിംഗ് ചെയ്യിക്കുന്നു. ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിക്കഴിഞ്ഞു. പിന്നീട് കണ്ടത്, സഞ്ജു സ്‌റ്റെപ് ഔട്ട് ചെയ്തു ഹെന്റിയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തുന്നതാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു. ഈ ടി20 ലോകകപ്പിലെ സഞ്ജുവിന്റെ അഞ്ചാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ ഓവറില്‍ തന്നെ സ്‌ട്രൈക്ക് ലഭിക്കുന്ന നാലാമത്തെ അവസരം. കഴിഞ്ഞ ഓരോ തവണയും അദ്ദേഹം ആദ്യ ഓവറില്‍ സിക്‌സര്‍ അടിച്ചു, ഇത്തവണയും അത് ആവര്‍ത്തിച്ചു! ഇതാണ് സഞ്ജു. ഇതാണ് ബാറ്റിംഗ് ശൈലി. ഫൈനല്‍ ആയതുകൊണ്ട് മാത്രം എന്തിന് രീതി മാറ്റണം? രണ്ടാം…

    Read More »
  • ചരിത്രം പിറക്കാനായി ഡ്രസിംഗ് റൂമില്‍ അവര്‍ക്കൊരു ജാക്വസ് കാലിസ് ഇല്ലാതെ പോയി! പ്ലാന്‍ എ പൊളിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ കളിയും കഴിഞ്ഞു; ഇന്ത്യയുടെ റണ്‍ മലയില്‍ 11 ശതമാനം വൈഡ്; സഞ്ജുവും അഭിഷേകും കിഷനും ഫോമിലായാല്‍ കൃത്യമായ പ്ലാന്‍ എന്നൊന്നില്ല!

    മുംബൈ: ന്യൂസിലന്‍ഡ് ഡ്രസിംഗ് റൂമിലെ ടീം ടോക്കിനിടെ ആരെങ്കിലും സൗത്ത് ആഫ്രിക്കയുടെ ജാക്വസ് കാലിസിനെപ്പോലെ പെരുമാറേണ്ടിയിരുന്നു! കാരണം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ അവര്‍ക്കെതിരേ പിറന്നു കഴിഞ്ഞിരുന്നു, അതും ഡ്രിങ്ക്‌സ് ബ്രേക്കില്‍ എത്തിയപ്പോഴേക്കും. ചരിത്രം ഇങ്ങനെയാണ്: 2006-ലെ ഏകദിന മത്സരത്തില്‍ 400 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ആകെ സ്‌കോര്‍ 434ല്‍ എത്തിയിരുന്നു അന്ന്. മറുപടി ബാറ്റിംഗിനു മുമ്പ് ഡ്രെസിംഗ് റൂമില്‍ ഒത്തുകൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ കണ്ടത് തന്റെ സഹതാരങ്ങളെല്ലാം മഞ്ഞുപോലെ വിളറി വെളുത്ത് എലിയെപ്പോലെ നിശബ്ദരായിരിക്കുന്നതാണ്. അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കേപ് ടൗണ്‍ ശൈലിയിലുള്ള തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു- ‘അവര്‍ക്ക് 15 റണ്‍സ് കുറവാണ് പിള്ളേരെ, ഇതൊരു 450 റണ്‍സ് വിക്കറ്റാണ്!’ അതോടെ ടെന്‍ഷന്‍ പമ്പകടന്നു. മുഖങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ പിറന്നത് ചരിത്രം! അഹമ്മദാബാദില്‍ ഇന്ത്യയുടെ സ്‌കോര്‍ 255ല്‍ എത്തിയപ്പോള്‍, അതൊരു കുറഞ്ഞ സ്‌കോര്‍ ആണെന്നു…

    Read More »
  • സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ‘ഏകപക്ഷീയ തീരുമാനം, ഒരുതരത്തിലും അം​ഗികരിക്കില്ല, സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകും‘ – ഡോക്ടർമാരുടെ സംഘടന

    തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്. കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു. നിലവിൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ തസ്തികകൾ വർധിപ്പിക്കാതെ ഒ.പി സമയം മാത്രം നീട്ടുന്നത് ചികിത്സയുടെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും ഡോക്ടർമാരെ കടുത്ത…

    Read More »
Back to top button
error: