Breaking NewsBusinessIndiaLead NewsNEWSWorld

ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി

ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Signature-ad

‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു.

മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി കാർണി ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് ഖത്തറിൽ നിന്നുള്ള വിതരണത്തിൽ തടസം സംഭവിച്ചതോടെ ആഗോള വിപണിയിൽ വില വർദ്ധിപ്പിക്കുകയും വിതരണ മാർഗങ്ങളിൽ മാറ്റം സംഭവിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഈ ദശകത്തിൻ്റെ അവസാനം വരെ 500 ഗിഗാവാട്ട് നവീകരണ ഊർജ ശേഷി വർധിപ്പിക്കാനും അതോടൊപ്പം തന്നെ എൽഎൻജിയുടെ പങ്ക് ഊർജത്തിൽ ഇരട്ടിയാക്കാനും കഴിയുമെന്ന വിശ്വാസവും കാർണി പങ്കുവച്ചു. നിർമ്മാണം, ശുദ്ധ സാങ്കേതികവിദ്യ, ആണവോർജ പദ്ധതികൾ എന്നിവയ്ക്കാവശ്യമായ നിർണ്ണായക ഖനിജങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നതിലും കാനഡയ്ക്ക് വലിയ പങ്ക് വഹിക്കാനാകും. ലോകത്തിലെ ഖനന കമ്പനികൾ ഏകദേശം 40 ശതമാനം കാനഡയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ ഇന്ത്യ ഊർജ ഇറക്കുമതി ഉറവിടങ്ങൾ ഈസ്റ്റിന് പുറത്തേക്കും വ്യാപിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുകയാണെെന്ന് പെട്രോളിയം-പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു, വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത് രാജ്യത്തെ ഇന്ധന വിതരണം സ്ഥിരതയോടെ തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മിഡിൽ ഈസ്റ്റ് സംഘർഷം, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടൽ, അതിൻ്റെ പശ്ചാത്തലത്തിൽ ഉയരുന്ന ഊർജ വിലകൾ എന്നിവയെക്കുറിച്ച് കാർണി ഫ്രാൻസ് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും സമാനമായ ചർച്ച നടത്തിയിരുന്നു.

അതേസമയം, ഖത്തറിൻ്റെ അമീർ തമീം ബിൻ ഹമദ് അൽ താനിയുമായുള്ള സംഭാഷണത്തിൽ സംഘർഷം വ്യാപിക്കാതിരിക്കാനായി നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഇറാൻ്റെ ആക്രമണങ്ങളെ അവർ അപലപിക്കുകയും സാധാരണ ജനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമാക്കി ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: