TRENDING
-
‘രാഹുല്‍ ഗാന്ധി എത്തിയത് തെറ്റായ മേഖലയില്‍’; പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യത്തിന് പ്രശസ്ത ജ്യോതിഷിയുടെ മറുപടി; ‘ബംഗാളില്‍ അത്ഭുതങ്ങള്‍ സംഭവിക്കും, മോദി ഇതിനോടകം കാലാവധി പൂര്‍ത്തിയാക്കി’
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെ തനിക്കിഷ്ടമാണെങ്കിലും തെറ്റായ ‘തൊഴിലി’ലാണ് എത്തിയതെന്നു പ്രശസ്ത ജ്യോതിഷി ജയ് മദാന്‍. ഇക്കണോമിക് ടൈംസിന്റെ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ നല്‍കിയ അഭിമുഖത്തിലാണ് കൗതുകകരമായ പ്രവചനങ്ങളുമായി അവര്‍ രംഗത്തുവന്നത്. ‘എനിക്ക് ആ വ്യക്തിയെ ഇഷ്ടമാണ്, പക്ഷേ അദ്ദേഹം തെറ്റായ തൊഴിലിലാണ്’- അവര്‍ പറയുന്നു. ടൈംസ് നൗ ഗ്രൂപ്പ് എഡിറ്റര്‍ ഇന്‍ ചീഫ് നവിക കുമാറുമായുള്ള അഭിമുഖത്തില്‍ ‘രാഹുല്‍ ഗാന്ധി എപ്പോഴെങ്കിലും പ്രധാനമന്ത്രിയാകുമോ’ എന്ന ചോദ്യത്തിന് മറുപടിയായാണ് അവര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. രാഹുല്‍ ഗാന്ധിക്ക് അനുയോജ്യമായ മറ്റ് മേഖലകള്‍ ഏതൊക്കെയാണെന്ന ചോദ്യത്തിന് മറുപടി ഇതായിരുന്നു: ‘ഞങ്ങള്‍ ഒരുമിച്ച് വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പക്ഷേ അദ്ദേഹം ഹോട്ടല്‍ വ്യവസായം, റെസ്റ്റോറന്റ് മേഖല അല്ലെങ്കില്‍ മീഡിയ എന്നിവയിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. മാധ്യമരംഗത്ത് അദ്ദേഹത്തിന് മികച്ച രീതിയില്‍ തിളങ്ങാന്‍ സാധിക്കും’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ജയ് മദാന്‍ തന്റെ കാഴ്ചപ്പാട് പങ്കുവെച്ചു. മോദി എത്രകാലം അധികാരത്തില്‍ തുടരുമെന്ന…
Read More » -
വെനസ്വേലന്‍ സൈനികരുടെ ദുരൂഹ മരണത്തിനു കാരണം എഐ ആയുധങ്ങള്‍? മഡൂറോ ഓപ്പറേഷനില്‍ ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചെന്ന് വെളിപ്പെടുത്തല്‍; പോരടിച്ച് പെന്റഗണും ആന്ത്രോപ്പിക്കും; നിബന്ധനകള്‍ ലംഘിച്ചെന്ന് കമ്പനി
ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടാനുള്ള സൈനിക നടപടിയില്‍ യുഎസ് സൈന്യം ആന്ത്രോപിക് (Anthropic) കമ്പനിയുടെ ക്ലോഡ് (Claude) AI മോഡല്‍ കമ്പനിയുടെ അറിവില്ലാതെ ഉപയോഗിച്ചെന്നു റിപ്പോര്‍ട്ട്. മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ ക്ലോഡ് ഉപയോഗിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, ആന്ത്രോപിക്കുമായുള്ള പങ്കാളിത്തം പുനഃപരിശോധിക്കുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും പറഞ്ഞു. ‘മഡൂറോയെ പിടികൂടാനുള്ള റെയ്ഡില്‍ തങ്ങളുടെ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആന്ത്രോപിക് അന്വേഷിച്ചിരുന്നു. ഇത് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാറില്‍ (യുദ്ധ വകുപ്പ്) വലിയ ആശങ്കയുണ്ടാക്കി. അത്തരത്തില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കമ്പനി അതിനെ അംഗീകരിച്ചേക്കില്ല എന്ന സൂചനയാണ് ഇത് നല്‍കുന്നത്,’ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഭാവിയില്‍, യുദ്ധക്കളത്തില്‍ സൈനികരുടെ പ്രവര്‍ത്തന വിജയത്തെ അപകടത്തിലാക്കുന്ന ഏതൊരു കമ്പനിയുമായുള്ള പങ്കാളിത്തവും ഞങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ട്.’ എന്നാല്‍, പെന്റഗണിലേക്ക് അത്തരമൊരു ഫോണ്‍കോള്‍ ചെയ്തിട്ടില്ലെന്ന് ആന്ത്രോപിക് വക്താവു പറഞ്ഞു. എന്തുകൊണ്ടാണ് ഇത് പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനപ്പെട്ട എഐ ലബോറട്ടറികള്‍ നേരിടുന്ന പ്രതിസന്ധിയാണ് ഈ സംഭവം ഉയര്‍ത്തിക്കാട്ടുന്നത്. സൈന്യവുമായി ബിസിനസ് കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ, തങ്ങളുടെ…
Read More » -
അഭിഷേകിനെ കളത്തിലിറക്കണമെന്ന് ആഗയ്ക്ക് അത്ര ആഗ്രഹമാണെങ്കിൽ നമുക്ക് അവനെ ഇറക്കിയേക്കാം, കുൽദീപിനെ കളിപ്പിക്കണോ, അവനേം കളിപ്പിച്ചേക്കാം… ടോസ് സമയത്തെ ഹസ്തദാനം… നമുക്ക് അപ്പോൾ കാണാം, 24 മണിക്കൂർ കൂടി കാത്തിരിക്കൂ… ചോദ്യങ്ങൾക്കെല്ലാം സസ്പെൻസിട്ട് സ്കൈയുടെ മറുപടി
കൊളംബോ: ടി20 ലോകകപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിന് മുന്നോടിയായി പാക് നായകൻ സൽമാൻ അലി ആഗയ്ക്ക് ചുട്ട മറുപടിയുമായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. അസുഖബാധിതനായ ഓപ്പണർ അഭിഷേക് ശർമ നാളെ ഇന്ത്യക്കായി കളിക്കണമെന്നാണ് തൻറെ ആഗ്രഹമെന്ന് പറഞ്ഞ പാക് നായകൻ സൽമാൻ ആഗയ്ക്ക് അതേരീതിയിൽ രസകരമായ മറുപടിയും നായകൻ നൽകി. പാക്കിസ്ഥാനെതിരെ അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ, ഞങ്ങൾ അവനെ കളിപ്പിക്കും എന്നായിരുന്നു സൂര്യകുമാർ തമാശ രൂപേണ പറഞ്ഞത്. ഇതോടെ അഭിഷേക് മത്സരത്തിന് പൂർണ്ണ സജ്ജനാണെന്ന സൂചനയും സൂര്യകുമാർ നൽകി. അതേസമയം ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സൽമാൻ ആഗയുമായി ഹസ്തദാനം ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം. 24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിൻറെ പ്രതികരണം. അതുപോലെ വിവാദ ബൗളിംഗ് ആക്ഷനുള്ള പാക് സ്പിന്നർ ഉസ്മാൻ താരിഖിനെ നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും സൂര്യയുടെ…
Read More » -
‘ആര്‍ക്കാണ് അതിനു ധൈര്യം?’ താരിഖിനെ മെരുക്കാന്‍ അശ്വിന്റെ തന്ത്രം; ഇന്ത്യന്‍ ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ക്ക് തലവേദനയായി വലങ്കയ്യന്‍ ഓഫ് സ്പിന്നര്‍
ന്യൂഡല്‍ഹി: സ്പിന്നര്‍ ഉസ്മാന്‍ താരിഖ് പന്തെറിഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ വിവാദമാണ്. എന്നാല്‍, പാകിസ്താന്‍ ഇന്ത്യക്കെതിരേ സൂക്ഷിച്ച ‘ട്രംപ് കാര്‍ഡ്’ ആണ് താരിഖ് എന്നത് കളി വിദഗ്ധന്‍മാര്‍ക്കു നല്‍കുന്ന തലവേദന ചെറുതല്ല. വലങ്കയ്യന്‍ ഓഫ് സ്പിന്നറായ താരം ഇന്ത്യന്‍ നിരയിലൈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പ്രശ്‌നക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഓഫ് സ്പിന്നിനെതിരെ ഇടങ്കയ്യന്‍ ബാറ്റര്‍ക്ക് കളിക്കാന്‍ പ്രയാസമായിരിക്കും. ഇടംകയ്യന്‍ ബാറ്റര്‍ക്ക് പന്ത് പുറത്തേക്ക് വരുന്നതിനാല്‍ എഡ്ജായി ക്യാച്ചാകാന്‍ സാധ്യതയുണ്ട്. അതെല്ലാം കൊണ്ടുതന്നെ ഇന്ത്യപാക് മത്സരത്തിന് മുന്നോടിയായി ചര്‍ച്ചയാകുന്നതും ഉസ്മാന്‍ താരിഖിന്റെ ബോളിങ് ആക്ഷനാണ്. ഓടിയെത്തി ഒന്നു നിന്ന ശേഷം പന്ത് റിലീസ് ചെയ്യുന്ന ഉസ്മാന്റെ രീതിക്കെതിരെ പല ക്രിക്കറ്റ് വിദഗ്ധരും ആരാധകരും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. അതേസമയം, ഞായറാഴ്ചയിലെ മത്സരത്തില്‍ ഉസ്മാന്റെ പന്തിനെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരു തന്ത്രം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്‍ മുന്നോട്ട് വെയ്ക്കുന്നു. ഉസ്മാന്റെ ആക്ഷന്‍ അയാള്‍ക്കെതിരെ തന്നെ പ്രയോഗിക്കാം എന്നാണ് അശ്വിന്‍ പറയുന്നത്. പന്ത് എപ്പോഴാണ് റിലീസ് ചെയ്യുന്നത്…
Read More » -
ക്യാപ്റ്റൻ കുപ്പായം ധോണി സ്വയം അഴിച്ചുവെച്ചതല്ല, ഊരി വെപ്പിച്ചത്!! ‘മാറിക്കൊടുക്കാനുള്ള ശരിയായ സമയമായെന്ന് കരുതുന്നതായി ഞങ്ങൾ മഹിയോട് പറഞ്ഞു… നല്ല തീരുമാനം, നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് പറയൂ… ധോനി!! മാറിത്തരാൻ തയ്യാറാണെന്ന് എഴുതി നൽകാൻ എംഎസ്‌കെ മഹിയോട് പറഞ്ഞു, ശരി അങ്ങനെ ചെയ്യാമെന്ന് ധോനി പറഞ്ഞു’
മുംബൈ: കഴിഞ്ഞ വർഷം രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റി ശുഭ്മാൻ ഗില്ലിനെ തൽസ്ഥാനത്ത് അവരോധിച്ച നടപടി ഇന്ത്യൻ ക്രിക്കറ്റിൽ ചർച്ചയായ ഒന്നായിരുന്നു. എന്നാൽ അതേ പ്രവർത്തി മുൻപും ചെയ്തിട്ടുണ്ടെന്ന വെളിപ്പെടുത്തൽ. 2017-ൽ എം.എസ് ധോനിയിൽ നിന്ന് വിരാട് കോലിയിലേക്കുള്ള ക്യാപ്റ്റൻസി മാറ്റത്തിന്റെ കാണാപ്പുറ വിവരങ്ങളാണ് മറനീക്കി പുറത്തുവരുന്നത്. 2014-ൽ ഓസ്‌ട്രേലിയൻ പര്യടനത്തിനിടെയാണ് അപ്രതീക്ഷിതമായി ധോനി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നത്. പിന്നാലെ ബിസിസിഐ കോലിയെ ടെസ്റ്റ് ക്യാപ്റ്റനാക്കി. പിന്നീട് 2017-ലാണ് ധോനിയിൽ നിന്ന് നിശ്ചിത ഓവർ ക്യാപ്റ്റൻ സ്ഥാനംകൂടി കോലിയിലേക്കെത്തുന്നത്. ധോനി ഈ തീരുമാനം സ്വയം എടുക്കുകയായിരുന്നു എന്നാണ് അന്ന് പ്രചരിച്ച റിപ്പോർട്ടുകൾ. എന്നാൽ അത് അങ്ങനെയായിരുന്നില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ധോണിയെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ ബിസിസിഐ നിർബന്ധിക്കുകയായിരുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കി ഒരു ഇ മെയിൽ അയക്കാൻ ആവശ്യപ്പെട്ടുവെന്നുമാണ് ഇപ്പോഴത്തെ വെളിപ്പെടുത്തൽ. 2017-ൽ മുൻ ബിസിസിഐ സെലക്ഷൻ പാനൽ അംഗം ജതിൻ പരഞ്ജ്പെയും അന്നത്തെ ചീഫ്…
Read More » -
മത്സരം മഴ കൊണ്ടുപോകുമോ? ഇന്ത്യാ- പാക് മത്സരത്തിന് വെല്ലുവിളിയുമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം… മഴയ്ക്കുള്ള സാധ്യത 50-70% വരെ, ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ, 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം… ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നൽ- കാലാവസ്ഥാ പ്രവചനം
ന്യൂഡൽഹി: പാക്കിസ്ഥാന്റെ ഭീഷണിക്കും ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്കുമൊടുവിൽ ആരാധകർ കാത്തിരുന്ന ഇന്ത്യാ- പാക് മത്സരം നാളെയാണ്. ട്ക ളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴു മുതലാണ് മത്സരം. എന്നാൽ ആരാധകരെ നിരാശരാക്കുന്ന റിപ്പോർട്ടുകളാണ് കൊളംബോയിൽനിന്നു ഇപ്പോൾ വരുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു ഭീഷണിയായേക്കുമെന്നാണ് വിവരം. ഒരു പക്ഷെ മത്സരം വെട്ടിക്കുറയ്ക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരുമെന്നാണ് കാലാവസ്ഥാ പ്രവചനം സൂചിപ്പിക്കുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയിൽ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. അതുപോലെ ഞായറാഴ്ച പുലർച്ചെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ പ്രവചനം. നാളെ രാത്രി ഏഴു മണിക്കാണ് മത്സരം. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇതു ടോസ് വൈകിപ്പിക്കാനോ ഓവർ വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന്…
Read More » -
ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി മൂന്നു ദിവസംകൊണ്ട് തീർന്നത് 10,000 കോണ്ടം പാക്കറ്റുകൾ, പരാതിയുമായി അത്‌ലറ്റുകൾ രംഗത്ത്!! പ്രതിസന്ധിയിലായത് സംഘാടകർ… ഉടൻ എത്തിക്കും, ഗെയിംസ് കഴിയുന്നതുവരെ വിതരണം ചെയ്യും- ഉറപ്പ് നൽകി അധികൃതർ
മിലാൻ-കോർട്ടിന (ഇറ്റലി): ശൈത്യകാല ഒളിമ്പിക്‌സ് തുടങ്ങി ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയിൽ വലഞ്ഞ് അധികൃതർ. മത്സരങ്ങൾ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഗെയിംസ് വില്ലേജിൽ സംഘാടകർ സൗജന്യമായി വിതരണം ചെയ്ത 10,000 ഗർഭനിരോധന ഉറ (കോണ്ടം) പാക്കറ്റുകൾ തീർന്നു. കോണ്ടം കിട്ടാനില്ലെന്ന പരാതിയുമായി അത്‌ലറ്റുകൾ രംഗത്തെത്തിയത് സംഘാടകരെ പ്രതിസന്ധിയിലാക്കി. ഏകദേശം 2,900 താരങ്ങൾക്കായി കരുതിയ സ്റ്റോക്ക് ഇത്ര പെട്ടെന്ന് തീർന്നതിൽ സംഘാടകർ തന്നെ ഞെട്ടിയിരിക്കുകയാണ്. മുമ്പ് നിശ്ചയിച്ചിരുന്ന 3,00,000 പാക്കറ്റുകളിൽ നിന്ന് വിതരണം വെറും 10,000 ആയി വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മത്സരാർഥികൾക്കിടയിൽ സുരക്ഷിതമായ ലൈംഗികബന്ധം പ്രോത്സാഹിപ്പിക്കുന്നതിനും ലൈംഗികാരോഗ്യം ഉറപ്പാക്കുന്നതിനുമായാണ് ഒളിമ്പിക് വില്ലേജുകളിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യുന്നത്. ലൈംഗികമായി പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും അത്ലറ്റുകളിലും യുവാക്കളിലും അവബോധം വളർത്തുന്നതിനുമായി 1988-ൽ സിയോൾ ഒളിമ്പിക്‌സ് മുതലാണ് ഇത്തരത്തിൽ സൗജന്യമായി ഗർഭനിരോധന മാർഗങ്ങൾ വിതരണം ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ പാരീസ് ഒളിമ്പിക്‌സിൽ ഒരു അത്‌ലറ്റിന് ദിവസേന…
Read More »


