TRENDING
-
ഇന്ധന പ്രതിസന്ധി രൂക്ഷം: ഇന്ത്യയോട് സഹായം തേടി അയൽരാജ്യങ്ങൾ; 5000 ടൺ ഡീസൽ നല്കാമോയെന്ന് ബംഗ്ലാദേശ്
ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള എണ്ണ വിതരണം ഭാഗികമായി തടസ്സപ്പെട്ടതിനാൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് ബംഗ്ലാദേശ്, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങൾ. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യർത്ഥനകൾ വന്നത്. ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അയൽ രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ബംഗ്ലാദേശ് ഇന്ത്യയിൽ നിന്ന് ഡീസൽ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉൽപാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ധന കയറ്റുമതിക്കായി ചില അയൽ രാജ്യങ്ങളിൽ നിന്ന് അഭ്യർത്ഥനകൾ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉൽപാദനവും പരിഗണിക്കുമെന്ന് വ്യാഴാഴ്ച നടന്ന മാധ്യമസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അസമിലെ റിഫൈനറിയിൽ നിന്ന് 5000 ടൺ ഡീസലാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതൽ ഈ റിഫൈനറിയിൽ നിന്ന് ഇന്ത്യ ബംഗ്ലാദേശിന് ഇന്ധനം നല്കിവരുന്നുണ്ട്. ഊർജ്ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്…
Read More » -
റഷ്യയ്‌ക്കെതിരായ എണ്ണ ഉപരോധം മയപ്പെടുത്തി അമേരിക്ക ; നടപടി യുദ്ധ പശ്ചാത്തലത്തിൽ എണ്ണവില കുതിച്ചുയുരുന്നതിനെ തുടർന്ന്
വാഷിംഗ്ടൺ: ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം തടയുന്നതിനായി റഷ്യൻ എണ്ണയും പെട്രോളിയവും വാങ്ങുന്ന മറ്റ് രാജ്യങ്ങൾക്കെതിരായ ഉപരോധങ്ങളിൽ യുഎസ് ഇളവ് വരുത്തി. ആഗോള ഊർജ്ജ വിപണികളിൽ സ്ഥിരത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൽക്കാലിക ഇളവെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. താൽക്കാലിക ഇളവ് ഏപ്രിൽ 11 വരെ നീണ്ടുനിൽക്കുമെന്നും ‘പെർമിറ്റ് രാജ്യങ്ങൾക്ക്‘ മാത്രമേ ഇത് ബാധകമാകൂ എന്നും ബെസെന്റ് പറഞ്ഞു.തങ്ങളുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ ശേഖരത്തിൽ നിന്ന് 172 ദശലക്ഷം ബാരൽ എണ്ണ പുറത്തുവിടുമെന്ന് വാഷിംഗ്ടൺ ബുധനാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഗൾഫിലെ കപ്പലുകൾക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളും ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലും ആഗോള ഊർജ്ജ വിപണികളെ പിടിച്ചുകുലുക്കി . വ്യാഴാഴ്ച എണ്ണവില വീണ്ടും ബാരലിന് 100 ഡോളറിനു മുകളിലേക്ക് ഉയർന്നു ലോകത്തിലെ എണ്ണയുടെ അഞ്ചിലൊന്ന് ഭാഗവും സാധാരണയായി ഹോർമുസ് കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. ഇതുവഴിയുള്ള കപ്പൽ ഗതാഗതം നിലവിലെ സാഹര്യങ്ങളുടെ പശ്ചാത്തലത്തിൽ…
Read More » -
പരാജയ ഭീതിയോ? ദക്ഷിണ കൊറിയയിൽ സ്ഥാപിച്ച പ്രതിരോധ സംവിധാനം പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങി യുഎസ്
സിയോൾ: ദക്ഷിണ കൊറിയയിൽ സ്ഥാപിച്ചിട്ടുള്ള മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങൾ അമേരിക്ക പശ്ചിമേഷ്യയിലേയ്ക്ക് മാറ്റാനൊരുങ്ങുന്നു. വാഷിംഗ്ടൺ പോസ്റ്റും ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളും ഇക്കാര്യം സ്ഥിരീകരിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടു. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച് 12 ദിവസങ്ങൾക്കുള്ളിലാണ് ഈ നീക്കം. ജോർദാനിലെ ടെർമിനൽ ഹൈ-ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് അഥവാ താഡ് സിസ്റ്റം ഉപയോഗിക്കുന്ന ഒരു പ്രധാന റഡാർ ഇറാൻ നശിപ്പിച്ചതിനെ തുടർന്നാണ് ഈ നീക്കമെന്നാണ് വിവരം. ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണികളിൽ നിന്ന് സംരക്ഷണം നൽകുന്നതിനായി 2017 ലാണ് താഡ് ആദ്യമായി ദക്ഷിണ കൊറിയയിൽ വിന്യസിച്ചത്. താഡ് പോലൊരു പ്രതിരോധ സംവിധാനം തങ്ങളുടെ രാജ്യത്തിന് വലിയ വെല്ലുവിളികളുയർത്തുമെന്ന് പറഞ്ഞ് ദക്ഷിണ കൊറിയൻ നിവാസികൾ അന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. യുഎസ് ദക്ഷിണ കൊറിയയിൽ പ്രതിരോധസംവിധാനം വിന്യസിച്ചതിനെതിരെ ചൈനയും കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഉടൻതന്നെ, താഡ് സിസ്റ്റത്തിന്റെ ഭാഗങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് മാറ്റുമെന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലും…
Read More » -
എണ്ണയില്‍ പിടി മുറുകുന്നു; ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് അകമ്പടി ഉടനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമെന്ന് എനര്‍ജി ഏജന്‍സി; മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്ന് യുഎസ് ട്രഷറി സെക്രട്ടി
ന്യൂയോര്‍ക്ക്: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ബോട്ടുകള്‍ ആറു കപ്പലുകള്‍ ആക്രമണിച്ചതിനു പിന്നാലെ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്കു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക. ‘സൈനികമായി സാധ്യമാകുന്ന’ വേഗത്തില്‍ യുഎസ് നേവി ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ആഗോള എണ്ണ വിപണി ചരിത്രത്തിലെ ‘ഏറ്റവും വലിയ വിതരണ തടസം’ നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു. ഈ യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് 11 ബില്യണ്‍ ഡോളര്‍ ചെലവുണ്ടാക്കിയെന്നാണു കണക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിന്യസിക്കുന്നു എന്ന ആശങ്കയ്ക്കിടയില്‍, കടലിടുക്കില്‍ നാവിക സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ വില കുതിച്ചുയരുന്നത് ഇന്ധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഇറാന്റെ ടാങ്കറുകളും ‘ചില ചൈനീസ് പതാക വഹിക്കുന്ന ടാങ്കറുകളും’ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവിടെ മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്നും ബെസെന്റ് പറയുന്നു. ആകാശത്തിന്റെ…
Read More » -
സ്വർണ്ണ വില ഇന്നും കുറഞ്ഞു; പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ, ആശ്വസിക്കാൻ വരട്ടെ, ഈ ദിനം നിർണ്ണായകം
തിരുവന്തപുരം: കേരളത്തിൽ ഇന്നും സ്വർണവില ഇടിഞ്ഞു. ഇന്നു രാവിലെ ഗ്രാമിന് 90 രൂപ കുറഞ്ഞ് വില 14,780 രൂപയായി. പവന് 720 രൂപ താഴ്ന്ന് 1,18,240 രൂപ. കഴിഞ്ഞ 3 ദിവസത്തിനിടെ പവന് 1,500 രൂപയിലേറെ കുറഞ്ഞു. എന്നിരുന്നാലും, രാജ്യാന്തരവിലയിൽ വർദ്ധനവിനുള്ള പ്രവണത കാണിക്കുന്നതായാണ് സൂചന. നിക്ഷേപകർ സ്വർണത്തിന്റെ തിരിച്ചുകയറ്റത്തിനുള്ള കാത്തിരിപ്പിലാണ്. രാജ്യാന്തര വില ഇന്നുരാവിലെ ഔൺസിന് 5,057 ഡോളർ വരെ ഇടിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുകയറാനുള്ള വെമ്പലിലാണ്. ഈ പ്രവണതയില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് പവന് 1,000 രൂപയിലധികം കുറയുമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം, ഇന്നു രാവിലെ,18 കാരറ്റ് സ്വർണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,200 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല; ഗ്രാമിന് 280 രൂപ.കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 70 രൂപ കുറച്ച് 12,145 രൂപ. വെള്ളിക്ക് 280…
Read More » -
‘എല്ലാ പഴുതുകളും ഉപയോഗിക്കൂ!’; ആന്റി വൈറസ് സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ പുറത്തുവിട്ട് എഐ ഏജന്റുകള്‍; ഒന്നിലധികം എഐ ഏജന്റുകളുകള്‍ നടത്തിയ ചാറ്റ് പുറത്ത്; ഞെട്ടി സൈബര്‍ ലോകം
ന്യൂയോര്‍ക്ക്: സുരക്ഷിതമെന്ന് കരുതപ്പെടുന്ന സിസ്റ്റങ്ങളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ‘കള്ളന്മാരായ’ (Rogue) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റുകള്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. സൈബര്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ എഐകള്‍ അപ്രതീക്ഷിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. കമ്പനികള്‍ അവരുടെ ആഭ്യന്തര സിസ്റ്റങ്ങളില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ എഐ ഏജന്റുകളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍, സഹായകരമാകുമെന്ന് കരുതിയ ഈ സാങ്കേതികവിദ്യ തന്നെ ഗുരുതരമായ ഒരു ‘ഇന്‍സൈഡര്‍ ഭീഷണി’യായി മാറുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിവരങ്ങള്‍ ‘ദി ഗാര്‍ഡിയന്‍’ വെബ്‌സൈറ്റാണു പുറത്തുവിട്ടത്. ഓപ്പണ്‍ എഐ (OpenAI), ആന്ത്രാപിക് (Anthropic) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇറെഗുലര്‍’ (Irregular) എന്ന എഐ സുരക്ഷാ ലാബ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു കമ്പനിയുടെ ഡാറ്റാബേസിലെ വിവരങ്ങള്‍ ഉപയോഗിച്ച് ലിങ്ക്ഡ്ഇന്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുക എന്ന ലളിതമായ ജോലി നല്‍കിയ എഐകള്‍, പരമ്പരാഗത ഹാക്കിംഗ് വിരുദ്ധ സംവിധാനങ്ങളെ കബളിപ്പിച്ച് തന്ത്രപ്രധാനമായ പാസ്വേഡ് വിവരങ്ങള്‍ പരസ്യമായി പ്രസിദ്ധീകരിച്ചു.…
Read More » -
2012ൽ ക്രിക്കറ്റ് ഇതിഹാസം സച്ചിനെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചു, സെലക്ഷൻ കമ്മിറ്റി പകരക്കാരനെ തേടുകയാണെന്നു കേട്ട സച്ചിൻ ഞെട്ടി, പിന്നീട് വീണ്ടും വിളിച്ച് “നിങ്ങൾ സീരിയസാണോ?” എന്നു ചോദിച്ചു- മുൻ സെലക്ഷൻ കമ്മിറ്റി ചെയർമാന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഇതിഹാസങ്ങളിൽ ഒരാളായി വിലയിരുത്തപ്പെടുന്ന സച്ചിൻ തെണ്ടുൽക്കറെ പുറത്താക്കാൻ ബിസിസിഐ ആലോചിച്ചിരുന്നതായി അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ. തന്റെ 24 വർഷത്തിലധികം നീണ്ട അന്താരാഷ്ട്ര കരിയറിൽ അനവധി റെക്കോർഡുകൾ സ്വന്തമാക്കി. 100 അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയത് ഉൾപ്പെടെ ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി ഇന്നും നിലകൊള്ളുന്ന സച്ചിന് കരിയറിനിടയിൽ ചില കഠിനമായ ഘട്ടങ്ങളും അദ്ദേഹത്തിന് നേരിട്ടിരുന്നുവെന്നാണ് സന്ദീപിന്റെ വെളിപ്പെടുത്തൽ. 2012 ലാണ് സംഭവം. ആ വർഷം സച്ചിൻ ടെണ്ടുൽക്കറിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഒമ്പത് ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ശരാശരി 23.8 മാത്രവും 10 ഏകദിന മത്സരങ്ങളിൽ ശരാശരി 31.5 മാത്രവുമാണ് നേടിയത്. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് ചിന്തിച്ചിരുന്ന അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയർമാനായ സന്ദീപ് പാട്ടീൽ സച്ചിനോട് അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് നേരിട്ട് ചോദിച്ച സംഭവമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. യൂട്യൂബിലെ “ദ…
Read More » -
‘ദക്ഷിണാഫ്രിക്കക്കെതിരെ സംഭവിച്ചത് എന്റെ പിഴവായിരുന്നു, ഞാൻ അവനോട് മാപ്പ് ചോദിച്ചു, അവൻ വളരെ കോപത്തിലായിരുന്നു’,!!സൂപ്പർ എട്ടിൽ അക്സറിനെ പുറത്തിരുത്തിയ തീരുമാനം അബദ്ധമായിരുന്നെന്ന് സമ്മതിച്ച് സൂര്യകുമാർ
ന്യൂഡൽഹി: ടി20 ലോകകപ്പിലെ സൂപ്പർ–8 ഘട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഓൾറൗണ്ടർ അക്സർ പട്ടേലിനെ പുറത്തിരുത്തിയ തീരുമാനം തന്റെ പിഴവായിരുന്നുവെന്ന് സമ്മതിച്ച് നായകൻ സൂര്യകുമാർ യാഥവ്. ആ തീരുമാനത്തെ തുടർന്ന് അക്സർ പട്ടേൽ വളരെ നിരാശയിലായിരുന്നുവെന്നു, തോൽവിക്കുശേഷം അവൻ വളരെ കോപത്തിലായിരുന്നു. മത്സരത്തിന് ശേഷം വ്യക്തിപരമായി അദ്ദേഹത്തോട് മാപ്പ് പറഞ്ഞതായും സൂര്യകുമാർ വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് സൂര്യകുമാർ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ടീമിന്റെ തന്ത്രപരമായ തീരുമാനമായിരുന്നെങ്കിലും പിന്നീട് അത് തെറ്റായിരുന്നുവെന്ന് മനസിലായതായി അദ്ദേഹം വ്യക്തമാക്കി. “അവൻ വളരെ കോപത്തിലായിരുന്നു, അങ്ങനെ തന്നെ ആയിരിക്കണം. അവൻ പരിചയസമ്പന്നനായ താരമാണ്. ഒരു ഫ്രാഞ്ചൈസി ടീമിനെ നയിക്കുന്ന നായകനുമാണ്. അതിനാൽ അവന് കോപം വരുന്നത് സ്വാഭാവികമാണ്,”- സൂര്യകുമാർ പറഞ്ഞു. മത്സര ശേഷം താൻ അക്സറിനോട് നേരിട്ട് സംസാരിച്ച് മാപ്പ് പറഞ്ഞതായും സൂര്യകുമാർ കൂട്ടിച്ചേർത്തു. “ഞാൻ അവനോട് പറഞ്ഞു, ‘ഞാൻ ഒരു പിഴവ് ചെയ്തു. ക്ഷമിക്കണം. അത് ടീമിനുവേണ്ടി എടുത്ത ഒരു തീരുമാനമായിരുന്നു.’ അത് വളരെ…
Read More » -
ഇറാന്‍ യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം
ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്നതാണ് വിമാനക്കമ്പനികളെ കുഴപ്പിക്കുന്നത്. ഇറാനു മേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ വിമാന ഇന്ധനവിലയില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലെ അസ്വാഭാവിക കുതിപ്പ് സാധാരണഗതിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയ്‌ക്കൊപ്പം നീങ്ങുന്ന വിമാന ഇന്ധനവില, നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആ ബന്ധം കൈവിട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വിമാന ഇന്ധനവില നൂറു ശതമാനത്തോളം ഉയര്‍ന്നു. വിമാന ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള ചിലവ് (റിഫൈനിംഗ് മാര്‍ജിന്‍) വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇന്ധനവിലയിലുണ്ടായ ഈ വര്‍ദ്ധനവ് മറികടക്കാന്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന…
Read More »
