TRENDING
-
ലോകകപ്പ് ഒന്നാം റാങ്കിൽ പാസായി, വണ്ടർ കിഡിന് ഇനി പരീക്ഷാക്കാലം… എസ്എസ്എൽസി പരീക്ഷയ്ക്കുള്ള തയാറെടുപ്പിൽ വൈഭവ്, പ്രത്യേക പരിഗണനയില്ല, എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കും- സ്കൂൾ പ്രിൻസിപ്പൽ, പരീക്ഷ ഫെബ്രുവരി 17 മുതൽ
പട്ന: അണ്ടർ 19 ലോകകപ്പ് പരീക്ഷ ഒന്നാം റാങ്കിൽ പാസായ ഇന്ത്യയുടെ വണ്ടർ കിഡ് വൈഭവ് സൂര്യവംശിക്ക് അടുത്ത പരീക്ഷാക്കാലം. സിംബാബ്‌വെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കു വഹിച്ച സെഞ്ചുറിക്കു പിന്നാലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ് താരം. ബിഹാർ സമസ്തിപുരിലെ പോഡാർ ഇന്റർനാഷണൽ സ്‌കൂളിലാണ് വൈഭവ് പത്താം ക്ലാസ് പരീക്ഷ എഴുതുക. വൈഭവ് അഡ്മിഷൻ കാർഡ് വാങ്ങിയതായി സ്‌കൂൾ പ്രിൻസിപ്പൽ നീൽ കിഷോർ പറഞ്ഞു. അതേസമയം വൈഭവിന് പ്രത്യേക പരിഗണനയൊന്നും ലഭിക്കില്ലെന്നും എല്ലാ കുട്ടികൾക്കും ഒരുക്കുന്ന സൗകര്യങ്ങൾ അവനും ഒരുക്കുമെന്നും നീൽ കിഷോർ വ്യക്തമാക്കി. ”ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി ഞങ്ങളുടെ സ്‌കൂളിൽ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതും. അദ്ദേഹത്തിന് അഡ്മിറ്റ് കാർഡ് ലഭിച്ചു. അധ്യാപകരായാലും വിദ്യാർഥികളായാലും രക്ഷിതാക്കളായാലും എല്ലാവരും അവന്റെ വരവിൽ ആവേശത്തിലാണ്. അവൻ ഇപ്പോഴും ഒരു വിദ്യാർഥിയാണ്. പരീക്ഷ എഴുതുന്നതിനാൽ ഞങ്ങൾ അത് മനസ്സിൽ…
Read More » -
ഓക്സ്ഫോർഡ് ബിഗ് റീഡ് 2025: ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം
കൊച്ചി: ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് സംഘടിപ്പിച്ച ‘ഓക്സ്ഫോർഡ് ബിഗ് റീഡ് 2025’ മത്സരത്തിൽ ജി.പി.എസ് ഇന്റർനാഷണൽ സ്കൂളിലെ കല്യാണി എസ്. നായർക്ക് ദേശീയതലത്തിൽ ഒന്നാം സ്ഥാനം. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ കല്യാണി, സ്കൂൾ, പ്രാദേശിക തലങ്ങൾ കടന്നാണ് ദേശീയതലത്തിൽ ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. ഇതോടെ ആഗോളതലത്തിൽ നടക്കുന്ന മത്സരത്തിലേക്കും കല്യാണി തിരഞ്ഞെടുക്കപ്പെട്ടു. വായനാശീലവും സർഗ്ഗാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിനായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് ആഗോളതലത്തിൽ നടത്തുന്ന ശ്രദ്ധേയമായ മത്സരമാണിത്. നിശ്ചിത പുസ്തകങ്ങൾ വായിച്ച് അവയെക്കുറിച്ച് സർഗ്ഗാത്മകമായ കുറിപ്പുകളും ചിത്രീകരണങ്ങളും തയ്യാറാക്കുകയാണ് മത്സരരീതി. ലോകപ്രശസ്ത ക്ലാസിക് കൃതിയായ ‘പ്രൈഡ് ആൻഡ് പ്രിജുഡൈസ്‘ (Pride and Prejudice) എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് കല്യാണി തന്റെ വിലയിരുത്തൽ തയ്യാറാക്കിയത്. പുസ്തകത്തിന്റെ ഇതിവൃത്തം, കഥാപാത്രങ്ങൾ, പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനത്തോടൊപ്പം കഥയിലെ തനിക്ക് പ്രിയപ്പെട്ട കഥാപാത്രത്തിന്റെ ചിത്രവും കല്യാണി സ്വയം വരച്ചു തയ്യാറാക്കിയിരുന്നു. മികച്ച ഭാഷാശൈലിയും പുസ്തകത്തോടുള്ള പുരോഗമനാത്മകമായ സമീപനവുമാണ് കല്യാണിയുടെ സൃഷ്ടിയെ ദേശീയതലത്തിൽ ഒന്നാമതെത്തിച്ചത്. വിദ്യാർത്ഥികളിൽ…
Read More » -
ഇന്ത്യ-പാക് മത്സരത്തിന് പുതിയ ഭീഷണി; ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കും; വില്ലനായി ന്യൂനമര്‍ദം; കാലാവസ്ഥാ പ്രവചനത്തില്‍ ശക്തമായ ഇടിമിന്നലും
കൊളംബോ: ബഹിഷ്‌കരണമൊഴിഞ്ഞതിന് പിന്നാലെ ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിന് മഴ ഭീഷണി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം കൊളംബോയിലെ ഇന്ത്യ പാക്കിസ്ഥാന്‍ മത്സരത്തെ മഴതടസപ്പെടുത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്. പ്രേമദാസ സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന കൊളംബോയിലെ ഖേത്താരാമയില്‍ ഞായറാഴ്ച വൈകിട്ട് മഴ പെയ്യാനുള്ള സാധ്യത 50-70 ശതമാനം വരെയാണ്. ഞായറാഴ്ച പുലര്‍ച്ചെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയായിരിക്കും ഖേത്താരാമയില്‍. വെയിലുറയ്ക്കുന്നതോടെ 30-31 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ ഇടിമിന്നലാണ് കാലാവസ്ഥാ പ്രവചനത്തിലുള്ളത്. മഴ പെയ്യാന്‍ 50-70 ശതമാനം വരെയാണ് സാധ്യത. പ്രാദേശിക സമയം രാത്രി ഏഴു മണിക്കാണ് മത്സരം ആരംഭിക്കേണ്ടത്. ഈ സമയത്ത് അതിശക്തമായ ഇടിമിന്നലാണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പ്രതീക്ഷിക്കുന്നത്. ഇത് ടോസ് വൈകിപ്പിക്കാനോ മത്സരം വെട്ടിച്ചുരുക്കാനോ കാരണമായേക്കാം. രാത്രി എട്ടിന് ശേഷം മേഘങ്ങള്‍ ഒഴിഞ്ഞു നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും രാത്രി മുഴുവന്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥ പ്രവചനങ്ങള്‍ പറയുന്നത്.…
Read More » -
പൊള്ളും വേനൽ; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ വിശ്രമം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ” തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുള്ളതിനാൽ ഫെബ്രുവരി 12 മുതൽ മേയ് 20 വരെ ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മിഷണർ സഫ്ന നസറുദീൻ ഉത്തരവിട്ടു. പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3ന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. അതേസമയം,സമുദ്രനിരപ്പിൽ നിന്ന് 3,000 അടിയിൽ നിന്ന് കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളിൽ ഈ ഉത്തരവിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കി.പ്രാദേശികമായ ഏതെങ്കിലും അടിയന്തരാവസ്ഥ സാഹചര്യത്തിൽ ഈ ഉത്തരവു പ്രകാരമുള്ള കാലയളവിലെ മാറ്റം വരുത്തേണ്ടതുണ്ട്. ലേബർ കമ്മിഷണർക്ക് സമർപ്പിക്കും. ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ വിവിധ തൊഴിൽ മേഖലകളിൽ നടത്തുന്ന പരിശോധനകളോടൊപ്പം…
Read More » -
‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു… ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു, ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു, അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും’- അഭിനന്ദിച്ച് ഗൗതം ഗംഭീർ- Video
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിലെ പ്രകടനത്തിൽ മലയാളി താരം സഞ്ജു സാംസണേയും ഇഷാൻ കിഷനേയും പ്രശംസിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. നമീബിയയ്ക്കെതിരായ മത്സരശേഷം ഡ്രസിങ് റൂമിൽ നടത്തിയ ടീം മീറ്റിങ്ങിലാണ് ഇരുവരും നൽകിയ തുടക്കത്തെ ഗംഭീർ പുകഴ്ത്തി. ‘‘ഇഷാൻ, സഞ്ജു, അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ ഉണ്ടാകേണ്ട ഉദ്ദേശ്യത്തെക്കുറിച്ച് നമ്മൾ സംസാരിച്ചിരുന്നു. ആക്രമിച്ച് കളിക്കണമെന്ന് പറഞ്ഞിരുന്നു, ധൈര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ തന്നെയാണ് നമ്മൾ കളിക്കാൻ ആഗ്രഹിക്കുന്നതും അതുതന്നെയാണ് സംഭവിച്ചതും…’’ – ഗംഭീർ പറഞ്ഞു. കളിയിൽ ടീമിന്റെ ഇംപാക്ട് പ്ലെയറായി ഇഷാൻ കിഷനെ തിരഞ്ഞെടുത്തു. ആത്മവിശ്വാസവും മാനസികദൃഢതയും കഠിനാധ്വാനവുമാണ് ഇഷാൻ്റെ മുഖമുദ്രയെന്ന് ഇംപാക്ട് പ്ലെയറിനുള്ള മെഡൽ സമ്മാനിച്ചുകൊണ്ട് ടീം ഇന്ത്യയുടെ ഹെഡ് ഫിസിയോ കമലേഷ് ജെയിൻ പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷം ടീമിന് പുറത്തുനിൽക്കേണ്ടിവന്നിട്ടും അവസരം ലഭിച്ചപ്പോൾ അവിസ്മരണീയമായ പ്രകടനമാണ് ഇഷാൻ കാഴ്ചവച്ചതെന്നും കമലേഷ് കൂട്ടിച്ചേർത്തു. ഇന്നലെ ഡൽഹി അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട്…
Read More » -
ജഡേജയെ പറഞ്ഞുപറ്റിച്ചു, യശ്വസിയേയും സാം കറനേയും വേരോടെ വെട്ടിമാറ്റി ഐപിഎല്ലിൽ രാജസ്ഥാന്റെ നായക കസേരയിൽ റയാൻ പരാഗ്
ജയ്പുർ: ചെന്നൈ സൂപ്പർ കിങിസിൽനിന്ന് രാജസ്ഥാനിലേക്കെത്തിച്ച രവീന്ദ്ര ജഡേജയേയും സാം കറനേയും തള്ളിമാറ്റി ഐപിഎൽ പുതിയ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനം റയാൻ പരാഗിന്. മലയാളി താരം സഞ്ജു സാംസണിന്റെ പിൻഗാമിയായാണ് മധ്യനിര ബാറ്റ്‌സ്മാൻ റയാൻ പരാഗിനെ തെരഞ്ഞെടുക്കപ്പെട്ടത്. ഏറെക്കാലം രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു സാംസൺ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഒരു ട്രേഡ് ഡീലിലൂടെ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. അതേസമയം 2019 മുതൽ രാജസ്ഥാനൊപ്പമുണ്ട് പരാഗ്. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ പരാഗിനെ 14 കോടി രൂപയ്ക്കാണ് രാജസ്ഥാൻ നിലനിർത്തിയത്. ഇതുവരെ 84 ഐപിഎൽ മത്സരങ്ങൾ കളിച്ച അസം താരം 1566 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരുക്കേറ്റ സഞ്ജുവിന്റെ അഭാവത്തിൽ പരാഗ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. അതേസമയം എട്ട് മത്സരങ്ങളിൽ പരാഗ് നേതൃത്വം നൽകിയെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്. സഞ്ജുവിന് പകരം ചെന്നൈയിൽനിന്ന് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ നായക സ്ഥാനം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജഡേജയേയും, യശ്വസി…
Read More » -
ഇന്ത്യയ്ക്കായി വമ്പൻ വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് റോൾസ് റോയ്‌സ്; പ്രതിരോധ ഗവേഷണ രംഗത്തിന് മുതൽക്കൂട്ടാവുന്ന എഞ്ചിൻ സാങ്കേതിക വിദ്യയും ബൗദ്ധിക സ്വത്തവകാശ കൈമാറാൻ തയ്യാറെന്ന് പ്രഖ്യാപനം
ന്യൂഡൽഹി: ആഗോള വിമാന എൻജിൻ നിർമ്മാണ ഭീമനായ റോൾസ് റോയ്‌സ് വലിയ ഓഫറുകളുമായി ഇന്ത്യയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി വമ്പൻ പ്രഖ്യാപനമാണ് കമ്പനി നടത്തിയത്. കമ്പനിയുടെ സിഐഒ തുഫാൻ എർജിൻബിൽജിക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തന്ത്രപ്രധാനമായ നീക്കം. ഇന്ത്യയുടെ അടുത്ത തലമുറ യുദ്ധവിമാനങ്ങൾക്കായി അത്യാധുനിക എൻജിനുകൾ സംയുക്തമായി വികസിപ്പിക്കാൻ റോൾസ് റോയ്‌സ് സന്നദ്ധത അറിയിച്ചു. ഇതിൻ്റെ പൂർണമായ ബൗദ്ധിക സ്വത്തവകാശം (സമ്പൂർണ ബൗദ്ധിക സ്വത്തവകാശം) ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് ഏറ്റവും ശ്രദ്ധേയം. ഇന്ത്യ തദ്ദേശീയമായി സാധ്യമാക്കുന്ന അടുത്ത വിമാനങ്ങൾക്കായി 120 ന്യൂട്ടൺ ശേഷിയുള്ള എൻജിൻ കോർ (കോംബാറ്റ് ജെറ്റ് എഞ്ചിൻ കോർ) വികസിപ്പിക്കാനുള്ള സഹായഹസ്തമാണ് കമ്പനി നീട്ടിയിരിക്കുന്നത്. എഞ്ചിൻ സാങ്കേതികവിദ്യ കൈമാറ്റത്തിലൂടെ ഇന്ത്യയ്ക്ക് സ്വന്തമായി എൻജിൻ നിർമ്മാണശേഷി കൈവരിക്കാൻ സാധിക്കും. കമ്പനിയുടെ പുതിയ പ്രഖ്യാപനത്തോട് കേന്ദ്ര സർക്കാർ ഇതുവരെയും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്ത തലമുറ യുദ്ധവിമാന എൻജിനുകൾ നിർമ്മിക്കുന്നതിനായി ഇന്ത്യൻ കമ്പനികളെ പങ്കാളികളാക്കാൻ…
Read More » -
നിയമത്തിൻ്റെ നൂലാമാലകൾ സറ്റയറിലൂടെ യതീന്ദ്രൻ്റെ പുതിയ ചിത്രം പൂർത്തിയായി
നീതിയും നിയമവും മനുഷ്യ ജീവിതത്തിൻ്റെ ഭാഗം തന്നെയാണ്. കാലങ്ങളായി നിയമപോരാട്ടം നടത്തേണ്ട കേസ്സുകളും ഉണ്ട്. കുടംബ ജീവിതത്തിൽത്തുടങ്ങി പല മേഖലകളിലേക്കും കേസ്സുകൾ കടന്നു വരുന്നു. അതിൻ്റെ പിന്നാലെ യുള്ള കടമ്പകൾ കോടതികളുടെപശ്ചാത്തലത്തിലൂടെ, ഗ്രാമീണ ജീവിതവും ചേർത്ത് തികഞ്ഞ സറ്റയറിലൂടെഅവതരിപ്പിക്കുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പൂർത്തിയായിരി ക്കുന്നു. നവാഗതനായ യതീന്ദ്രൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം കാവിലമ്മ പ്രൊഡക്ഷൻസ്, സഞ്ജു.ജെ. ഫിലിംസ് എന്നീ ബാനറുകളിൽ കാഞ്ചന ജയരാജ്, സഞ്ജു.ജെ. എന്നിവർ നിർമ്മിക്കുന്നു കമലിനോടൊപ്പം ദീർഘകാലംസഹസംവിധായക നായി പ്രവർത്തിച്ചു പോന്ന വ്യക്തി കൂടിയാണ് യതീന്ദ്രൻ. ഗൗരരവമായ ഒരു വിഷയം. അതും ജനങ്ങളുമായി ഏറെ ബന്ധമുള്ള പ്രശ്നങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളി ലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലി മാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മുകേഷ്, അശോകൻ, ഹരീഷ് കണാരൻ, മിയാ , പ്രവീണ, ഡോ. റോണി ഡേവിഡ്, അഭിരാം രാധാകൃഷ്ണൻ, ആനന്ദ്…
Read More »

