February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      January 4, 2024

      വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

      January 2, 2024

      പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

      January 2, 2024

      മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

      December 29, 2023

      സൗദിയിൽ പുതിയ സ്വർണ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി

      December 29, 2023

      ആധാർ കാർഡ് ഉപയോഗിച്ച് തൽക്ഷണ ലോൺ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ ഇവയാണ്…

      Business

      • വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉദ്പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ

        റിയാദ്: വൈദ്യുതി, ഹരിത ഹൈഡ്രജൻ ഉദ്പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ധാരണ. യു.എൻ കാലാവസ്ഥ സെക്രേട്ടറിയേറ്റിെൻറ സഹകരണത്തോടെ റിയാദിൽ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയിലാണ് സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും ഇന്ത്യൻ ഊർജ മന്ത്രി രാജ് കുമാർ സിങ്ങും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് പരസ്പരം വൈദ്യുതി കൈമാറുന്നതിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണം, തിരക്കേറിയ സമയങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വൈദ്യുതി കൈമാറ്റം, ഇരുരാജ്യങ്ങളിലെയും ശുദ്ധമായ ഹരിത ഹൈഡ്രജെൻറയും പുനരുപയോഗ ഊർജ പദ്ധതികളുടെയും വികസനവും സംയുക്ത ഉൽപ്പാദനവും, ശുദ്ധമായ ഹരിത ഹൈഡ്രജനിൽ ഉപയോഗിക്കുന്ന വസ്തുക്കൾക്കായി സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ വിതരണ ശൃംഖല സൃഷ്ടിക്കൽ, പുനരുപയോഗ ഊർജ മേഖല എന്നിവ സ്ഥാപിക്കുകയാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

        Read More »
      • വിലയും കുറവ് മെയിന്റനൻസും കുറവ്; നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? ഈ കാറുകൾ പരിഗണിക്കാം

        നിങ്ങള്‍ ഒരു പുതിയ കാർ വാങ്ങാൻ പ്ലാൻ ചെയ്യുകയാണോ? വിലക്കുറവും അതുപോലെ മെയിന്റനൻസും കുറവായിരിക്കണമെന്ന് ചിന്തിക്കുന്നവരാണോ? എങ്കില്‍ അത്തരത്തിലുള്ള ചില കാറുകളെക്കുറിച്ച് അറിയാം മാരുതി ആൾട്ടോ കെ10 ഉയർന്ന പെർഫോമൻസ്, കുറഞ്ഞ മെയിന്റനൻസ്, ഉയർന്ന മൈലേജ് ബഡ്ജറ്റ് കാറാണ് മാരുതി ആൾട്ടോ കെ10. 66 ബിഎച്ച്പി (പെട്രോൾ), 56 ബിഎച്ച്പി (സിഎൻജി) കരുത്തും 89 എൻഎം (പെട്രോൾ), 82.1 എൻഎം (സിഎൻജി) ടോർക്കും നൽകുന്ന 1.0 എൽ എഞ്ചിനാണിത്. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഈ കാർ ലഭ്യമാണ്. 3.99 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ആൾട്ടോ കെ10-ന് 24.4 കിമീ/ലിറ്റർ (പെട്രോൾ മാനുവൽ), 24.9 കിമീ/ലിറ്റർ (പെട്രോൾ ഓട്ടോമാറ്റിക്), 24.4 കിമീ/കിലോ (സിഎൻജി) എന്നിങ്ങനെയാണ് മൈലേജ് ലഭിക്കുന്നത്. മാരുതി വാഗൺആർ പ്രകടനത്തിലും മൈലേജിലും മികച്ച കാറാണ് മാരുതി വാഗൺആർ. കുറഞ്ഞ മെയിന്റനൻസ് ചെലവുള്ള ഒരു ഹാച്ച്ബാക്കാണിത്. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉൾപ്പെടുന്ന…

        Read More »
      • ആ സമയവും അവസാനിച്ചു! കള്ളപ്പണത്തിന്‍റെ അന്തകനാകാനെത്തിയ 2000ന് അകാല ചരമം; ഇനി 2000 മാറാൻ കേരളത്തിൽ ഒരേ ഒരു വഴി മാത്രം

        മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പിൻവലിച്ച രണ്ടായിരം രൂപയുടെ നോട്ടുകൾ രാജ്യത്തെ ബാങ്കുകളിലൂടെ മാറിയെടുക്കാനുള്ള സമയ പരിധി അവസാനിച്ചു. പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർ ബി ഐയിൽ നിന്നും ഇന്ന് ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. ഇന്ന് എത്ര 2000 നോട്ടുകൾ തിരിച്ചെത്തി എന്നത് പരിശോധിക്കുമ്പോൾ കണക്കുകളിൽ മാറ്റമുണ്ടായേക്കും. 3.43 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ഇതിനോടകം തിരിച്ചെത്തിയെന്നും പന്ത്രണ്ടായിരം കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നുമാണ് ആർ ബി ഐ ഇന്ന് അറിയിച്ചത്. 2000 മാറാൻ കേരളത്തിൻ ഇനി ഒരേ ഒരു വഴി ഇനി മുതൽ രാജ്യത്തെ 19 ആർബിഐ ഇഷ്യു ഓഫീസുകളിലൂടെ മാത്രമേ 2000 നോട്ടുകൾ മാറിയെടുക്കാനാകൂ. ഇതിനായി രേഖകളടക്കം സമർപ്പിക്കേണ്ടിവരും. കേരളത്തിലാകട്ടെ ഇനി 2000 നോട്ടുകൾ മാറിയെടുക്കാൻ ഒരേ ഒരു വഴി മാത്രമാണ് ഉള്ളത്. തിരുവനന്തപുരത്തെ ആർബിഐ ഇഷ്യൂ ഓഫീസിലെത്തിയാൽ മാത്രമേ ശേഷിക്കുന്ന 2000 നോട്ടുകൾ മാറിയടുക്കാനാകു. മെയ്…

        Read More »
      • റെസ്റ്റോറന്റ് ഉടമകൾക്ക് വായ്പ നൽകി സ്വിഗ്ഗി; നൽകിയത് ഒന്നും രണ്ടും അല്ല, 450 കോടി രൂപ വായ്പ!

        ബെംഗളൂരു: റെസ്റ്റോറന്റ് ഉടമകൾക്ക് വായ്പ നൽകി സ്വിഗ്ഗി. ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ 8,000-ത്തിലധികം റസ്റ്റോറന്റ് ഉടമകൾക്ക് 450 കോടി രൂപ വായ്പ നൽകിയതായി സ്വിഗ്ഗി അറിയിച്ചു. 2017-ൽ ആരംഭിച്ച ക്യാപിറ്റൽ അസിസ്റ്റ് പ്രോഗ്രാം സാമ്പത്തിക പ്രതിസന്ധി നീക്കാനും റസ്റ്റോറന്റ് ഉടമകളെ ശാക്തീകരിക്കാനും രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. 8,000-ലധികം റെസ്റ്റോറന്റുകൾ ഇതുവരെ വായ്പ എടുത്തിട്ടുണ്ട്, അതിൽ 3,000 എണ്ണം 2022-ൽ മാത്രം വായ്പ എടുത്തതായി ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി പ്രസ്താവനയിൽ അറിയിച്ചു. ഇൻഡിഫി, ഇൻക്രെഡ്, എഫ്ടി കാഷ്, പേയു ഫിനാൻസ് എന്നിവയുൾപ്പെടെ ഒന്നിലധികം വായ്പാ പങ്കാളികളുമായി സഹകരിച്ചാണ് സ്വിഗ്ഗി ടേം ലോണുകളും ക്രെഡിറ്റ് ലൈനുകളും പോലുള്ള സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ഞങ്ങളുടെ റെസ്റ്റോറന്റ് പങ്കാളികൾക്ക് മൂലധനം എളുപ്പത്തിൽ ലഭ്യമാക്കാനും അവരുടെ ബിസിനസ്സിന് കൂടുതൽ വളർച്ച നേടാനും പ്രാപ്തമാക്കുന്നതിന് പ്രീ-അപ്രൂവ്ഡ് ലോണുകൾ പോലുള്ള മികച്ച മാർഗങ്ങൾ നൽകുമെന്ന് സ്വിഗ്ഗി സപ്ലൈ വിപി സ്വപ്‌നിൽ ബാജ്‌പേയ് പറഞ്ഞു. സ്വിഗ്ഗി അതിന്റെ…

        Read More »
      • വായ്പയെടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും, പലിശ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ

        ദില്ലി: റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ദ്വൈമാസ പണ നയ യോഗത്തിനു ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ എംപിസി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നതോടു കൂടി ഇത് ഭവനവായ്പയിലും മറ്റ് ഇഎംഐകളിലും സ്വാധീനം ചെലുത്താൻ സാധ്യതയില്ല.ഇത് നാലാം തവണയാണ് ആർബിഐയുടെ എംപിസി റിപ്പോ നിരക്കിൽ മാറ്റം വരുത്താത്തത്. ആർബിഐ മറ്റ് ബാങ്കുകൾക്ക് നൽകുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. 2023 ഫെബ്രുവരിയിൽ ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചിരുന്നു. 2022 ഡിസംബറിൽ, 35 ബിപിഎസ് വർദ്ധനവും 2022 ജൂൺ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മൂന്ന് മീറ്റിംഗുകളിൽ 50 ബിപിഎസ് വീതവും റിപ്പോ വർദ്ധിപ്പിച്ചിരുന്നു. അതായത്, കഴിഞ്ഞ വർഷം മെയ് മുതൽ, ആർബിഐ തുടർച്ചയായി ആറ് തവണ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരി വരെ മൊത്തം 250 ബിപിഎസ് പോയിന്റാണ് ആർബിഐ…

        Read More »
      • നികുതിയില്ലാതെ, ഉയര്‍ന്ന പലിശ… സുരക്ഷിതമായ നിക്ഷേപം… ഈ നേട്ടങ്ങള്‍ ഒരുമിച്ച് വേണമെങ്കില്‍ ഏതെക്കെ ഡെപ്പോസിറ്റുകള്‍ പരിഗണിക്കണം ?

        ഉയർന്നു നിൽക്കുന്ന പലിശ..സുരക്ഷിതമായ നിക്ഷേപം..ഒപ്പം നികുതി ഇളവും. ഈ നേട്ടങ്ങൾ ഒരുമിച്ച് വേണമെങ്കിൽ ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിഗണിക്കാം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടര ശതമാനം ആണ് റിപ്പോ നിരക്ക് റിസർവ് ബാങ്ക് കൂട്ടിയത്. അതനുസരിച്ച് ബാങ്കുകളും ഫിക്സഡ് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കൂട്ടിയിട്ടുണ്ട്. ഇന്ന് പുറത്തിറക്കിയ പുതിയ വായ്പാനയത്തിലും പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്നാണ് ആർബിഐയുടെ തീരുാനം. അതുകൊണ്ടു തന്നെ ഫിക്സഡ് ഡെപ്പോസിറ്റുകൾക്കുള്ള ഉയർന്ന പലിശ ഇനിയും തുടരും. നികുതി ഇളവിനായി ടാക്സ് സേവിംഗ്സ് ഫിക്സഡ് ഡെപ്പോസിറ്റുകൾ പരിഗണിക്കാൻ പറ്റിയ സമയം കൂടിയാണിത്. മാർച്ച് 31ന് മുൻപാണ് നികുതി ഇളവിനായുള്ള നിക്ഷേപങ്ങൾ ആരംഭിക്കേണ്ടത്. ജനവരി, ഫെബ്രുവരി മാസത്തിൽ തൊഴിൽ ദാതാക്കൾ നിക്ഷേപ രേഖകൾ ആവശ്യപ്പെടും. അതിന് മുൻപായി ടാക്സ് സേവിംഗ് എഫ്ഡി ആരംഭിക്കാം. ഏറ്റവും കൂടുതൽ പലിശ ഇത്തരം നിക്ഷേപങ്ങൾക്ക് നൽകുന്ന ബാങ്കുകൾ ഇവയാണ്. ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ പരമാവധി 7.25 ശതമാനം വരെ…

        Read More »
      • മോട്ടോറോള സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്

        കൊച്ചി: മോട്ടോറോള സ്മാർട്ട്‌ഫോണുകൾക്ക് പ്രത്യേക വില പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ്. മോട്ടോറോളയുടെ മോട്ടോ ജി54 5ജി, മോട്ടോ ജി32, ബിഗ് ബില്യൺ ഡേയ്‌സിന്റെ ഭാഗമായി പ്രത്യേകം പുറത്തിറക്കുന്ന മോട്ടോറോള എഡ്ജ് 40 നിയോ എന്നിവ ഈ ഓഫറിൽ ലഭ്യമാകും. കൂടാതെ ഈ ഓഫറുകളിലൂടെ മോട്ടോറോള എഡ്ജ്, മോട്ടോ ജി, മോട്ടോ ഇ സീരീസ് എന്നിവയിലുടനീളമുള്ള മിക്ക സ്മാർട്ട്‌ഫോണുകളും മികച്ച വിലയിൽ ലഭ്യമാകും. മോട്ടോറോള എഡ്ജ് 40 നിയോ ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ഐ പി 68 റേറ്റഡ് 5ജി സ്‌മാർട്ട്‌ഫോണും മിന്നൽ വേഗത്തിലുള്ള മീഡിയടെക് ഡൈമൻസിറ്റി 7030 പ്രോസസർ നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണുമാണ്. ഇതിന്റെ 8+128 ജി.ബി., 12+256 ജി.ബി. വേരിയന്റുകൾക്കുള്ള ലോഞ്ച് ഓഫറായി യഥാക്രമം 19,999, 21,999 രൂപയാണ് വില. പാന്‍ററോണ്‍ നിറത്തിൽ വരുന്ന ആദ്യത്തെ സബ് 20കെ സെഗ്‌മെന്റ് സ്‌മാർട്ട്‌ഫോണായ മോട്ടോ ജി 84 5ജി വിവ മജന്ത, വീഗൻ ലെതർ ഫിനിഷ്,…

        Read More »
      • പ്രവാസികള്‍ക്കും പെന്‍ഷൻ! നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മികച്ച പെന്‍ഷന്‍ ലഭിക്കാനുള്ള വഴി ഇതാ

        നാഷണൽ പെൻഷൻ സിസ്റ്റം അഥവാ എൻപിഎസ് എന്നത് സർക്കാർ ആവിഷ്കരിച്ച ആകർഷകമായ പെൻഷൻ പദ്ധതിയാണ്. വളരെ ചുരുങ്ങിയ തവണകൾ അടച്ചു തന്നെ പദ്ധതിയുടെ ഭാഗമാകാം എന്നതാണ് ഇതിൻറെ പ്രത്യേകത. പ്രവാസികൾക്കും എൻപിഎസിൽ നിക്ഷേപം നടത്താം. ജോലി ഉപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തുമ്പോൾ വളരെ മികച്ച പെൻഷൻ ലഭിക്കും എന്നുള്ളതാണ് എൻപിഎസിൻറെ ആകർഷണം. നിക്ഷേപകർക്ക് തന്നെ ഏത് പെൻഷൻ ഫണ്ട് വേണമെന്നത് തീരുമാനിക്കാം. എൻപിഎസിലൂടെ വരുന്ന തുക വിപണിയിൽ നിക്ഷേപിച്ച് വളർച്ച ഉറപ്പാക്കാൻ എൽഐസി പെൻഷൻ ഫണ്ട്, എസ്ബിഐ പെൻഷൻ ഫണ്ട് എന്നിവയടക്കം 7 ഫണ്ട് മാനേജർമാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. എൻപിഎസ് ആർക്കൊക്കെ? 60 വയസ് കഴിഞ്ഞാൽ പെൻഷൻ ലഭിച്ചുതുടങ്ങും. 60 വയസിന് ശേഷവും പദ്ധതിയിൽ ചേരാം. അവർക്ക് പദ്ധതിയിൽ ചേർന്ന് 3 വർഷങ്ങൾക്ക് ശേഷം പെൻഷൻ ലഭിക്കും. എത്രയും നേരത്തെ പദ്ധതിയിൽ ചേരുന്നുവോ അത്രയും വരുമാനം ഉറപ്പാക്കാം എന്നതാണ് പദ്ധതിയുടെ നേട്ടം. പ്രവാസികൾക്കൊരു ആശ്രയം പ്രവാസികൾക്ക് പദ്ധതിയിൽ ചേരാനുള്ള ഏറ്റവും കുറഞ്ഞ തുക 500…

        Read More »
      • സൗദിയ അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ! ലോഗോയും  ക്യാബിൻ ക്രൂവിന്റെ യൂനിഫോമിലും മാറ്റം

        റിയാദ്: ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ) അടിമുടി മാറ്റത്തോടെ പുതിയ ഭാവത്തിൽ. ലോഗോയും  ക്യാബിൻ ക്രൂവിെൻറ യൂനിഫോമും മാറി. ജിദ്ദയിൽ നടന്ന ചടങ്ങിൽ പുതിയ ലോഗോ പ്രകാശനം ചെയ്തു. 1980 കളിലെ ലോഗോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചെറിയ പരിഷ്കാരങ്ങളോടെയും സൗദി ഐഡൻറിറ്റി ആധികാരികതയോടെ ആഴത്തിൽ എടുത്തുകാണിക്കുന്ന നിറങ്ങളോടെയുമാണ് പുതിയ ലോഗോ. രാജ്യവുമായി ബന്ധപ്പെട്ട മൂന്ന് നിറങ്ങളിലുള്ളതാണ് അവതരിപ്പിച്ച പുതിയ ലോഗോ. അഭിമാനത്തിൻറെയും ബഹുമാനത്തിെൻറയും പ്രതീകമായ പതാകയുടെ നിറമായ പച്ച, സൗദി പാരമ്പര്യമായ ഔദാര്യം, സംസ്കാരം, ആതിഥ്യ മര്യാദ എന്നിവയുടെ പ്രതീകമായ ഈന്തപ്പനയുടെ നിറം, രാജ്യത്തിെൻറ കടലിെൻറയും ആകാശത്തിെൻറയും നിറത്തെ പ്രതിനിധീകരിക്കുന്ന നീല നിറം, രാജ്യത്തിെൻറ സമ്പന്നതയുടെ പ്രതീകവും ആധികാരിതയും അടിയുറച്ച വേരുകളും അടയാളപ്പെടുത്തുന്ന മണൽ നിറം എന്നിവ ഉൾച്ചേർന്നതാണ് പുതിയ ലോഗോ. വിമാനജോലിക്കാരുടെ വസ്ത്രങ്ങളിലും മാറ്റമുണ്ട്. സൗദി തനിമയോടെ രൂപകൽപ്പന ചെയ്തതാണ് പുതിയ യൂനിഫോം. യാത്രക്കാർക്കുള്ള ആതിഥ്യ രീതിയിലും മാറ്റമുണ്ടാകും. ഏറ്റവും മികച്ച ഈത്തപ്പഴവും ഉയർന്ന നിലവാരമുള്ള…

        Read More »
      • 34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് കിയയും ഹ്യുണ്ടായിയും! എഞ്ചിൻ തീപിടിത്തത്തിന് സാധ്യതയുള്ളതിനാല്‍ കാറുകൾ വീട്ടിൽനിന്ന് മാറി തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യാൻ ഉടമകൾക്ക് മുന്നറിയിപ്പ്

        തകരാർ മൂലം അമേരിക്കൻ വിപണിയിൽ വിറ്റ 34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡുകളായ കിയയും ഹ്യുണ്ടായിയും. എഞ്ചിൻ തീപിടിത്തത്തിന് സാധ്യതയുള്ളതിനാൽ കാറുകൾ വീട്ടിൽ നിന്ന് മാറി തുറന്ന സ്ഥലത്ത് പാർക്ക് ചെയ്യാൻ ഹ്യുണ്ടായിയും കിയയും കാർ ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇരു കമ്പനികളും യുഎസിൽ തങ്ങളുടെ 34 ലക്ഷം കാറുകൾ തിരിച്ചുവിളിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹ്യുണ്ടായിയുടെ സാന്താ-ഫെ, കിയ സോറന്റോ എസ്‌യുവി തുടങ്ങിയ മോഡലുകളാണ് തിരിച്ചുവിളിച്ച വാഹനങ്ങൾ. ഇതിന് പുറമെ 2010 മുതൽ 2019 വരെയുള്ള വിവിധ മോഡലുകളും തിരിച്ചുവിളിച്ചിട്ടുണ്ട്. അസോസിയേറ്റഡ് പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച്, യുഎസ് നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ നൽകിയ വിവരങ്ങൾ അനുസരിച്ച്, ഈ കാറുകളിലെ ആന്റി-ലോക്ക് നിയന്ത്രണം ഇന്ധന ചോർച്ചയ്ക്ക് കാരണമാകാം. ഇക്കാരണത്താൽ, പാർക്ക് ചെയ്തിരിക്കുന്നതോ ഓടുന്നതോ ആയ കാറുകളിൽ തീപിടുത്തത്തിന് കാരണമാകുന്ന വൈദ്യുത ഷോട്ട് അപകടമുണ്ടാകാം. ഇരു കമ്പനികളും നൽകുന്ന വിവരം അനുസരിച്ച് അംഗീകൃത ഡീലർമാർ തികച്ചും…

        Read More »
      Back to top button
      error: