Business
-
പാൻ കാർഡിൽ തെറ്റുണ്ടോ ? ഓൺലൈനായി തിരുത്താം; എങ്ങനെ അപ്‌ഡേറ്റ് ചെയ്യും?
ദില്ലി: രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് ഇത്. പെർമനന്റ് അക്കൗണ്ട് നമ്പർ കാർഡ് അധവാ പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും നികുതി കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സർക്കാരിനെ സഹായിക്കുന്നു. ഈ കാരങ്ങൾകൊണ്ട് പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങളിൽ ഏതെങ്കിലും തെറ്റുണ്ടെങ്കിൽ പാൻ കാർഡിൽ തിരുത്തലിന് അപേക്ഷിക്കാം. പാൻ കാർഡിലെ വിശദാംശങ്ങൾ ശരിയാക്കാൻ ഒന്നുകിൽ എൻഎസ്ഡിഎൽ പാൻ വെബ്സൈറ്റ് അല്ലെങ്കിൽ UTIITSL പാൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ആവശ്യമായ രേഖകൾ സഹിതം വിവരങ്ങൾ തിരുത്താനുള്ള അപേക്ഷ നൽകാം. പാൻ കാർഡ് തിരുത്തലിനുള്ള പ്രോസസ്സിംഗ് സമയം സാധാരണയായി രണ്ടാഴ്ച മുതൽ ഒരു മാസം വരെയാണ്.…
Read More » -
50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിൽ; ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്തേക്കും
ദില്ലി: 50-ാമത് ജിഎസ്ടി കൗൺസിൽ യോഗം നാളെ ദില്ലിയിലെ വിജ്ഞാന് ഭവനിൽ ചേരും. ധനമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായ കൗൺസിലിൽ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ പങ്കെടുക്കും. നാളെ നടക്കുന്ന യോഗത്തിൽ ഒഎൻഡിസിക്ക് കീഴിലുള്ള നികുതിയെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. കൂടാതെ ഓൺലൈൻ ഗെയിമിംഗും ട്രേഡിംഗും സംബന്ധിച്ച റിപ്പോർട്ടുകൾ, മന്ത്രിമാരുടെ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള നിരവധി അജണ്ടകൾ യോഗത്തിൽ ചർച്ച ചെയ്യും. തങ്ങളുടെ സേവനങ്ങൾ ഇടനിലക്കാരില്ലാതെ വിപണിയിലെത്തിക്കാൻ സംരംഭകരെ സഹായിക്കാനായി കേന്ദ്രസർക്കാർ ആരംഭിച്ച പ്ലാറ്റ്ഫോമാണ് ഒഎൻഡിസി. ഒന്നിലധികം ഏജൻസികൾ ഉൾപ്പെട്ടിരിക്കുന്നതിനാൽ, ഈ സ്ഥാപനങ്ങളിൽ ഏതാണ് നികുതി നൽകേണ്ടതെന്ന കാര്യത്തിൽ അധികാരികൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ നേതൃത്വത്തിലുള്ള ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഒഎൻഡിസിയെക്കുറിച്ച് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസിനസ്സ് സ്ഥാപനങ്ങൾ അവകാശപ്പെടുന്ന അധിക ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രശ്നവും കൗൺസിൽ ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. ഓൺലൈൻ ഗെയിമിംഗ്, കാസിനോകൾ, കുതിരപ്പന്തയം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ട് കൗൺസിൽ ചർച്ച ചെയ്യും. അത് ഉടൻ…
Read More » -
ദിവസം 138 രൂപ മാറ്റിവെച്ചാൽ 2.83 ലക്ഷം നേടാം! അറിയാം പോസ്റ്റ് ഓഫീസ് ആർഡി നിക്ഷേപ സ്‌കീമുകള്‍
രാജ്യത്തെ ഇടത്തരം, മധ്യവർഗത്തിന്റെ സമ്പാദ്യ ശീലത്തിന്റെ ഭാഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ സ്‌കീമുകൾ. സുരക്ഷിത നിക്ഷേപത്തിനൊപ്പം ഉറപ്പുള്ള റിട്ടേണും നൽകാനുള്ള കഴിവാണ് സാധാരണക്കാർക്കിടയിൽ പോസ്റ്റ് ഓഫീസ് സ്‌കീമിനുള്ള ജനപ്രീതിക്ക് കാരണം. ഓരോരുത്തരുടെയും വ്യത്യസ്ത സാമ്പത്തിക ലക്ഷ്യങ്ങൾക്ക് അനുസരിച്ചുള്ള വ്യത്യസ്ത നിക്ഷേപങ്ങൾ പോസ്റ്റ് ഓഫീസിലുണ്ട്. ഇതിൽ 100 രൂപ മുതൽ നിക്ഷേപിച്ച് ലക്ഷങ്ങൾ നേടാൻ സാധിക്കുന്ന പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം മാസ വരുമാനക്കാർക്കിടയിൽ താരമാണ്. ജൂലായ്- സെപ്റ്റംബർ പാദത്തിൽ ആവർത്തന നിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ചതോടെ നിക്ഷേപം കൂടുതൽ ആകർഷകമായി. 30 അടിസ്ഥാന നിരക്കാണ് ജൂലായ് മാസം ആദ്യം പലിശ നിരക്കിൽ വർധനവ് വരുത്തിയത്. 6.20 ശതമാനമായിരുന്ന പലിശ 6.50 ശതമാനമായി വർധിച്ചു. നിക്ഷേപം ആരംഭിക്കുന്ന സമയത്തെ പലിശ നിരക്ക് കാലാവധിയോളം തുടരും. ത്രൈമാസത്തിലാണ് പലിശ കോമ്പൗണ്ടിംഗ് ചെയ്യുന്നത്. ആർക്കൊക്കെ അക്കൗണ്ടെടുക്കാം പ്രായഭേദമില്ലാതെ പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപം ആരംഭിക്കാം. 10 വയസിൽ താഴെ പ്രായമുള്ള കുട്ടിയാണെങ്കിൽ രക്ഷിതാവിന് കുട്ടിയുടെ പേരിൽ…
Read More » -
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ സാമ്പത്തിക സേവന വിഭാഗത്തിന്റെ വിഭജന തിയതി പ്രഖ്യാപിച്ചു; ജിയോ ഫിനാൻഷ്യൽ സർവീസസ് എന്ന് പുനർനാമകരണം ചെയ്യും
ദില്ലി: ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) അതിന്റെ സാമ്പത്തിക സേവന വിഭാഗമായ റിലയൻസ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റിന്റെ വിഭജനത്തിന്റെ തിയതി പ്രഖ്യാപിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസ് (ജെഎഫ്‌എസ്‌എൽ) എന്ന് പുനർനാമകരണം ചെയ്യുന്ന കമ്പനി ജൂലൈ 20 ന് വേർപിരിയും. കഴിഞ്ഞ മാസം വിഭജനത്തിന് റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം ഇന്നലെ ചേർന്ന കമ്പനിയുടെ ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. മാർക്കറ്റ് ക്യാപിറ്റലൈസേഷൻ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലയൻസിന്റെ ഓഹരി ഉടമകൾക്ക് റിലയൻസിന്റെ ഓരോ ഷെയറിനും ജിയോ ഫിനാൻഷ്യൽന്റെ ഒരു ഓഹരി ലഭിക്കും. ഴിഞ്ഞ മൂന്ന് മാസത്തിനിടെ റിലയൻസ് ഓഹരി 13% ഉയർന്ന് ഇന്നലെ 2,635.45 രൂപയിൽ അവസാനിച്ചു. സ്കീമിന്റെ നിബന്ധനകൾക്ക് അനുസൃതമായി, കമ്പനിയുടെ പുതിയ ഇക്വിറ്റി ഷെയറുകൾ ലഭിക്കുന്നതിന് അർഹതയുള്ള കമ്പനിയുടെ ഇക്വിറ്റി ഷെയർഹോൾഡർമാരെ നിർണ്ണയിക്കുന്നതിനുള്ള തീയതി 2023 ജൂലൈ 20 ആയിരിക്കും എന്ന് റിലയൻസ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഹിതേഷ് സേത്തിയയെ ആർഎസ്‌ഐഎൽ…
Read More » -
പഴയ സ്വർണം മാറ്റിയെടുക്കാൻ പ്ലാനുണ്ടോ? ഇക്കാര്യം ശ്രദ്ധിക്കണം
സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,415 രൂപയും പവന് 80 രൂപയും കുറഞ്ഞ് 43,320 രൂപയിലുമാണ് സ്വർണ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ പവന് 43,400 രൂപയിൽ നിന്നാണ് സ്വർണ വില കുറഞ്ഞത്. ജൂലായ് 6 വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചാണ് സ്വർണ വില ഉയർന്ന നിലവാരത്തിലെത്തിയത്. ജൂലായ് മൂന്നിന് രേഖപ്പെടുത്തിയ പവന് 43,240 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലായ് മാസത്തിൽ 7 ദിവസം പിന്നിടുമ്പോഴും ചാഞ്ചാട്ടത്തിലാണ് കേരളത്തിലെ സ്വർണ വില. ജൂലായ് 1 ന് പവന് 160 രൂപ കൂടി 43,320 രൂപയിലെത്തിയ സ്വർണ വില രണ്ടാം ദിവസം 80 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 80 രൂപ കൂടി. തൊട്ടടുത്ത ദിവസം മാറ്റമില്ലാതെ തുടർന്ന വില ജൂലായ് 6ന് 80 രൂപ കൂടി. ഇവിടെ നിന്നാണ് വീണ്ടും 80…
Read More » -
സ്വർണം വാങ്ങുന്നവർ സൂക്ഷിക്കുക! 10 ലക്ഷത്തിന് മുകളിൽ സ്വർണം വാങ്ങിയാൽ വീട്ടിൽ ഇഡി വരും
45,000 രൂപയ്ക്ക് മുകളിലെത്തിയ സ്വർണ വില താഴ്ന്ന് നിൽക്കുന്ന സമയമാണിത്. വെള്ളിയാഴ്ച 43,320 രൂപയിൽ ഒരു പവന്റെ വില. വില കുറഞ്ഞു നിൽക്കുന്ന സമയമായതിനാൽ വാങ്ങാൻ പലരും താൽപര്യം കാണിക്കുന്നുണ്ട്. മഴയ്ക്ക് ശേഷമുള്ള വിവാഹ സീസൺ ആരംഭിക്കുമ്പോൾ സ്വർണം വാങ്ങാനായി പലരും അഡ്വാൻസ് ബുക്കിംഗും നടത്തുന്നു. എന്നാൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവരാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് പുറത്തു വരുന്ന വാർത്ത. 10 ലക്ഷത്തിന് മുകളിലുള്ള ഇടപാട് ഒന്നോ ഒന്നിൽ കൂടുതലോ ഇടപാടുകളിലായി 10 ലക്ഷം രൂപയ്ക്ക് മുകളിൽ സ്വർണം വാങ്ങിയാൽ ഇക്കാര്യം ജുവലറികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിക്കണമെന്നാണ് നിയമം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന് കീഴിൽ സ്വർണമേഖലയെ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ട് ജുവലറികൾക്ക് നോട്ടീസ് നൽകിയത്. ഇതോടൊപ്പം സാമ്പത്തിക ഇന്റലിജൻസ് യൂണിറ്റും വലിയ സ്വർണ ഇടപാടുകളുടെ വിവരം ജുവലറികളിൽ നിന്ന് തേടിയിട്ടുണ്ട്. 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ളതും സംശയം തോന്നുന്നതുമായ ഇടപാടുകൾ അറിയിക്കാനാണ് ജുവലറികൾക്ക് നിർദ്ദേശം. ധനം ഓൺലൈനാണ്…
Read More » -
നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കും ?
ദില്ലി: രാജ്യത്ത് ഒരു പൗരന്റെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ കാർഡും പാൻ കാർഡും. ആധാറും പാനും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30-ന് അവസാനിച്ചു. പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ 1 മുതൽ പാൻ കാർഡ് പ്രവർത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ അസാധുവായ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഇനി ഉപയോഗിക്കാൻ കഴിയുകയുള്ളു. നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ഫോം 26 എഎസ് ഉപയോഗിച്ചാണ്. ഫോം 26 എഎസ് ഉപയോഗിച്ച് നിങ്ങളുടെ പാൻ പ്രവർത്തനക്ഷമമാണോ എന്ന് എങ്ങനെ പരിശോധിക്കാം ഘട്ടം 1: ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ https://www.incometax.gov.in/iec/foportal/ ലോഗിൻ ചെയ്യുക സ്റ്റെപ്പ് 2: ഇ ഫയൽ ടാബിന് താഴെയുള്ള ഇൻകം ടാക്സ് റിട്ടേൺസിൽ ക്ലിക്ക് ചെയ്യുക ഘട്ടം 3: ലിസ്റ്റിൽ നിന്ന്, ഫോം 26 എഎസ് എന്നതിൽ ക്ലിക്ക് ചെയ്യുക. ടിക്ക് ബോക്സും ക്ലിക്ക് ചെയ്ത്…
Read More » -
രാജ്യവ്യാപക പരിശോധനയിൽ കണ്ടെത്തിയത് 15,000 കോടിയിലധികം നികുതി വെട്ടിപ്പ്; 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി
വ്യാജ രജിസ്ട്രേഷൻ തടയുന്നതിനായി രണ്ട് മാസമായി തുടരുന്ന രാജ്യവ്യാപക പരിശോധനയിൽ ഇതുവരെ 4,900 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകൾ റദ്ദാക്കി. കൂടാതെ 15,000 കോടിയിലധികം നികുതി വെട്ടിപ്പ് കണ്ടെത്തുകയും ചെയ്തതായി സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ അറിയിച്ചു . വ്യാജ ജിഎസ്ടിഐകൾ കണ്ടെത്തുന്നതിനും, ഇല്ലാതാക്കുന്നതിനായി മെയ് പകുതിയോടെയാണ് പരിശോധന തുടങ്ങിയത്. പരിശോധനയ്ക്കായി 69,600-ലധികം ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ) തിരഞ്ഞെടുത്തിട്ടുണ്ട്, ഇതിൽ 59,178 എണ്ണം ഫീൽഡ് ഓഫീസർമാർ പരിശോധിച്ചു കഴിഞ്ഞു. 16,989 ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകൾ (ജിഎസ്ടിഐഎൻ നിലവിലില്ലെന്ന് കണ്ടെത്തി. 11,015 ജിഎസ്ടിഐകൾ താൽക്കായികമായി റദ്ദാക്കുകയും 4,972 എണ്ണം പൂർണ്ണമായും റദ്ദാക്കുകയും ചെയ്തതായും സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) അധികൃതർ വ്യക്തമാക്കി. മെയ് 16 ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെ 15,035 കോടി രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. 1,506 കോടി രൂപയുടെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഐടിസി നികുതി…
Read More » -
യോനോ ആപ്പിൽ പുത്തൻ പരിഷ്കാരവുമായി എസ്‌ബിഐ; യുപിഐ ഫീച്ചറുകളും ലഭ്യമാകും
മുംബൈ: നവീകരിച്ച ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷൻ പുറത്തിറക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോയുടെ പുതിയ പതിപ്പായ ‘യോനോ ഫോർ എവരി ഇന്ത്യൻ’ ആപ്പാണ് പുറത്തിറക്കിയത്. ഇനി മുതൽ എസ്ബിഐയുടെ ഉപഭോക്താക്കൾക്ക് സ്കാൻ ചെയ്ത് പണമടയ്ക്കുക, കോൺടാക്റ്റുകൾ വഴി പണം നൽകുക, പണം അഭ്യർത്ഥിക്കുക തുടങ്ങിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഫീച്ചറുകളും ലഭ്യമാകും. 2017 ലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഡിജിറ്റൽ ബാങ്കിംഗിനായി യോനോ ആപ്പ് പ്രവർത്തനമാരംഭിച്ചത്. നിലവിൽ സ്റ്റേറ്റ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് ഉൾപ്പെടെയുള്ള ഇ-കൊമേഴ്‌സ് സേവനങ്ങൾ ഈ ആപ്പിലൂടെ ലഭ്യമാണ്. നിലവിൽ യോനോയ്ക്ക് 6 കോടിയിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എസ്ബിഐയിൽ 78.60 ലക്ഷം സേവിംഗ്സ് അക്കൗണ്ടുകൾ യോനോ വഴി ഡിജിറ്റലായി തുറന്നിട്ടുണ്ട്. യോനോ ആപ്പിന്റെ നവീകരിച്ച പതിപ്പ് മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കളെ യോനോയിലേക്ക് തിരിയാൻ പ്രേരിപ്പിക്കും, അതുവഴി അനുദിനം വളരുന്ന എസ്ബിഐ കുടുംബത്തിന്റെ…
Read More » -
ഇനി കടമൊന്നുമില്ല, എല്ലാം തീർത്ത് സ്‌പൈസ്‌ജെറ്റ്; 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചു
ദില്ലി: 100 കോടിയുടെ മുഴുവൻ വായ്പയും തിരിച്ചടച്ചതായി സ്പൈസ് ജെറ്റ്. സിറ്റി യൂണിയൻ ബാങ്കിൽ നിന്നും കടമെടുത്ത 100 കോടി വായ്പയുടെ അവസാന ഗഡുവായ 25 കോടി 2023 ജൂൺ 30 ന് അടച്ചതായി സ്‌പൈസ്‌ജെറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. 2012-ൽ എടുത്ത മുഴുവൻ ലോൺ അക്കൗണ്ടും വിജയകരമായി ക്ലോസ് ചെയ്തതായി സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ഇതോടെ എയർലൈൻ ബാങ്കിൽ പണയം വെച്ചിട്ടുള്ള എല്ലാ സെക്യൂരിറ്റികളും റിലീസ് ചെയ്തിട്ടുണ്ട്. സ്‌പൈസ്‌ജെറ്റ് അതിന്റെ എല്ലാ കടക്കാരുമായും സൗഹാർദ്ദപരമായ ബന്ധമാണ് സൂക്ഷിക്കുന്നതെന്നും ഒത്തുതീർപ്പുകൾക്ക് മുൻഗണന നൽകുന്നുവെന്നും എയർലൈൻ വ്യക്തമാക്കി. നോർഡിക് ഏവിയേഷൻ ക്യാപിറ്റലുമായുള്ള (എൻഎസി) വിജയകരമായ ഒത്തുതീർപ്പ് കരാറിന് ശേഷമാണ് സിറ്റി യൂണിയൻ ബാങ്കിലേക്ക് സ്പൈസ് ജെറ്റ് പണം തിരിച്ചടച്ചത്. കഴിഞ്ഞ മാസം, എയർക്രാഫ്റ്റ് ലെസറായ വിൽമിംഗ്ടൺ ട്രസ്റ്റ് എസ്പി സർവീസസ് (ഡബ്ലിൻ) ലിമിറ്റഡ്, ഇന്ത്യൻ ലോ കോസ്റ്റ് കാരിയറായ സ്പൈസ് ജെറ്റിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ (എൻസിഎൽടി) സമീപിച്ചിരുന്നു. അതിനുമുമ്പ്…
Read More »