politics
-
പ്രതിദിനം 50 കപ്പലുകളുടെ സ്ഥാനത്ത് ഒന്നും രണ്ടും; റഷ്യന്‍ റിഫൈനറികളിലെ ഉക്രൈന്‍ ആക്രമണം എണ്ണ കയറ്റുമതിക്ക് കനത്ത തിരിച്ചടി; ബദല്‍ മാര്‍ഗം തേടി വ്യാപാരികള്‍; ഇന്ത്യക്കും തിരിച്ചടിയാകും; മാര്‍ച്ച് 22 മുതല്‍ കടുത്ത പ്രതിസന്ധി
മോസ്‌കോ: ഉക്രെയ്നിന്റെ ഡ്രോണ്‍ ആക്രമണ പരമ്പരയെത്തുടര്‍ന്ന് ഉസ്ത്-ലുഗ (Ust-Luga), പ്രിമോര്‍സ്‌ക് (Primorsk) എന്നിവിടങ്ങളിലെ റഷ്യയുടെ ബാള്‍ട്ടിക് എണ്ണ കയറ്റുമതി കേന്ദ്രങ്ങള്‍ക്ക് ഇപ്പോഴും ചരക്കുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തെ റിഫൈനറികള്‍ കയറ്റുമതിക്കായി ബദല്‍ മാര്‍ഗങ്ങള്‍ തേടുകയാണെന്നും റിപ്പോര്‍ട്ട്. തുറമുഖത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്തിയ ഈ ആക്രമണങ്ങള്‍ മാര്‍ച്ച് അവസാന രണ്ടാഴ്ചകളിലും തുടര്‍ന്നു. പത്ത് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് തവണയെങ്കിലും ഉസ്ത്-ലുഗയില്‍ ആക്രമണമുണ്ടായി. കയറ്റുമതിയിലെ ഈ നിയന്ത്രണങ്ങളും വലിയ റിഫൈനറികളിലെ തടസങ്ങളും റഷ്യയിലെ എണ്ണ ഉല്‍പ്പാദനം കുറയുന്നതിലേക്ക് നയിച്ചേക്കാമെന്ന് സ്രോതസുകള്‍ പറഞ്ഞു. ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുമ്പോഴാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പ്രതിസന്ധി രൂപപ്പെടുന്നത്. മാര്‍ച്ച് 22 മുതല്‍ കയറ്റുമതിക്കായി പ്രിമോര്‍സ്‌കിലേക്ക് ഡീസല്‍ ഇന്ധനം എത്തിക്കാന്‍ റിഫൈനറികള്‍ക്ക് കഴിയുന്നില്ലെന്നും, ഇത് യൂറോപ്യന്‍ റഷ്യയിലെയും സൈബീരിയയിലെയും റിഫൈനറികളുടെ ഏറ്റവും ലാഭകരമായ കയറ്റുമതി മാര്‍ഗ്ഗം ഇല്ലാതാക്കിയെന്നും വ്യാപാരികള്‍ പറഞ്ഞു. ‘കഴിഞ്ഞ ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍ പ്രിമോര്‍സ്‌കില്‍…
Read More » -
ചെന്നൈയുടെ പ്രശ്‌നങ്ങള്‍ക്ക് എം.എസ്. ധോണി പരിഹാരമോ? യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ല; മാറിയ ടി20, മാറാത്ത ധോണി; തലയുടെ വരവ് ടീമിനെ കൂടുതല്‍ കുഴപ്പത്തില്‍ ആക്കുന്നത് എന്തുകൊണ്ട്?
ബംഗളുരു: ഐപിഎല്‍ സീസണിന്റെ തുടക്കത്തില്‍തന്നെ കടുത്ത സമ്മര്‍ദത്തിലേക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ആദ്യ രണ്ടു മത്സരങ്ങളില്‍ പരാജയപ്പെട്ടതിനൊപ്പം സഞ്ജുവിന്റെ പ്രകടനവും വന്‍ ചര്‍ച്ചയായി. ഇന്ത്യയുടെ ലോകകപ്പ് വിജയത്തിനു പിന്നാലെ സഞ്ജുവിനുണ്ടായ സമ്മര്‍ദമാണ് മോശം പ്രകടനത്തിനു കാരണമെന്നും വിലയിരുത്തുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ടീം വലിയൊരു പ്രതിസന്ധിയിലാണ്. ഈ അവസ്ഥയില്‍, നിലവില്‍ കാലിലെ പേശിക്കേറ്റ പരിക്ക് കാരണം രണ്ടാഴ്ചത്തേക്ക് പുറത്തിരിക്കുന്ന അവരുടെ വിശ്വസ്തനായ ‘ഫയര്‍ ഫൈറ്റര്‍’ എംഎസ് ധോണിക്ക് ടീമിനെ രക്ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നു ക്രിക്കറ്റ നിരീക്ഷകര്‍ പറയുന്നു. വാസ്തവത്തില്‍, അദ്ദേഹം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനേ സാധ്യതയുള്ളൂ. എങ്കിലും, തങ്ങളുടെ ‘തല’യെ ബെഞ്ചിലിരുത്താനുള്ള ധൈര്യം സിഎസ്‌കെ കാണിക്കുമോ? രണ്ട് വര്‍ഷം മുമ്പ് ഋതുരാജ് ഗെയ്ക്വാദ് എന്ന യുവതാരത്തെ സിഎസ്‌കെ പുതിയ ക്യാപ്റ്റനായി വാഴിച്ചു. ഈ സീസണില്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണെയും അവര്‍ ടീമിലെടുത്തു. ഇന്ത്യയുടെ യുവതാരം ആയുഷ് മത്രെ, വിശ്വസ്തനായ ഗെയിം ചേഞ്ചര്‍ ശിവം ദുബെ എന്നിവരും ടീമിലുണ്ട്.…
Read More » -
എവിടെയും എത്താതെ ചർച്ചയ്ക്ക് അവസാനം; ‘അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ല‘; ഇറാൻ പിന്മാറി; പാക് ശ്രമം പാഴായി
വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ മധ്യസ്ഥ ചർച്ച വഴിമുട്ടിയതായി റിപ്പോർട്ട്. മധ്യസ്ഥത വഹിക്കാനുള്ള പാകിസ്താന്റെ ശ്രമം പരാജയപ്പെട്ടു. ചർച്ചയിൽ നിന്ന് ഇറാൻ പിന്മാറിയതായി ഇറാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. വെടിനിർത്തലിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ ഒരുവഴിത്തിരിവും ഉണ്ടാക്കിയില്ല. വരുംദിവസങ്ങളിൽ ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കാൻ തയ്യാറല്ലെന്ന് ടെഹ്റാൻ വൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചതായാണ് വിവരം. അമേരിക്ക മുമ്പോട്ട് വെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇറാൻ വ്യക്തമാക്കി. നിലവിൽ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണവും സുരക്ഷയുമാണ് ഇരു രാജ്യങ്ങളുടേയും പ്രധാന തർക്കവിഷയം. ഹോർമൂസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകിയാൽ വെടിനിർത്തൽ പരിഗണിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഇറാൻ തയ്യാറായിരുന്നില്ല. അതേസമയം പശ്ചിമേഷ്യയിലെ സംഘർഷം അയവില്ലാതെ തുടരുകയാണ്. ഇറാന് മുകളിൽവെച്ച് അമേരിക്കയുടെ രണ്ട് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ സൈനിക വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചു. ഒരു എഫ്15 ഇ യുദ്ധവിമാനവും…
Read More » -
ട്രംപിന്റെ കണക്കുകൂട്ടലുകൾ തെറ്റി? ഇറാന്റെ താണ്ഡവത്തിൽ തകർന്നു വീഴുന്ന യുദ്ധവിമാനങ്ങൾ യുഎസിന്റെ ആത്മവിശ്വാസം ചോർത്തുന്നു?
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധവും അതിനെത്തുടർന്നുണ്ടായ ഇന്ധനവില വർധനയും അമേരിക്കൻ ജനതയിൽ പ്രസിഡന്റ് ട്രംപിനോടുള്ള അനിഷ്ടത്തിന് കാരണമായിരിക്കുകയാണെന്ന് പുതിയ സർവേകൾ സൂചിപ്പിക്കുന്നു. ഇതിനിടെ യുദ്ധം കൂടുതൽ സങ്കീർണ്ണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇറാനിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ട്രംപിന്റെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്. സൈനിക മേൽക്കോയ്മ അമേരിക്കയ്ക്കുണ്ടെന്ന അവകാശവാദത്തിനിടയിലുണ്ടാകുന്ന ഇത്തരം നഷ്ടങ്ങൾ ഭരണകൂടത്തിനെതിരെ കൂടുതൽ ചോദ്യങ്ങൾ ഉയർത്തുകയാണ്. യുദ്ധച്ചെലവും തന്ത്രപരമായ വിജയവുമെല്ലാം സംബന്ധിച്ചുള്ള ആശങ്കകൾ ശക്തമാകുന്നു. അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ, A-10 വാർതോഗ് എന്നീ പോർവിമാനങ്ങളാണ് ഇക്കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. എഫ്-15നിലുണ്ടായിരുന്ന രണ്ട് വൈമാനികരിൽ ഒരാളെ യുഎസ് സ്‌പെഷ്യൽ ഫോഴ്‌സ് സാഹസികമായി രക്ഷപ്പെടുത്തി. ഇസ്രയേൽ മാധ്യമങ്ങളെയും സിബിഎസ് ന്യൂസിനെയും ഉദ്ധരിച്ചാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഇറാന്റെ ആക്രമണത്തിൽ തകർന്ന എഫ്-15ഇ സ്‌ട്രൈക്ക് ഈഗിൾ (F-15E Strike Eagle) വിമാനത്തിലെ പൈലറ്റുമാരാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകരുന്നതിന് മുൻപ് തന്നെ രണ്ട് പൈലറ്റുമാരും സുരക്ഷിതമായി…
Read More » -
ഹോര്‍മൂസ് കടലിടുക്ക് ഇറാന്റെ ‘തുരുപ്പുചീട്ട്’; അടുത്ത കാലത്തൊന്നും സ്വതന്ത്രമാക്കില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അമേരിക്ക സമീപ ദ്വീപുകള്‍ പിടിച്ചാലും നിയന്ത്രണം ഇറാന്‍ തുടരുന്നത് ഇങ്ങനെ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ട്രംപ് കടുത്ത പ്രതിസന്ധിയില്‍
വാഷിംഗ്ടണ്‍: ഇറാന്‍ അടുത്തകാലത്തൊന്നും ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ സാധ്യതയില്ലെന്ന് യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അമേരിക്കയെ കുഴപ്പിക്കാന്‍ ഇറാന്റെ പക്കലുള്ള ഒരേയൊരു ആയുധമാണ് കടലിടുക്ക്. ഇതു തുറന്നാല്‍ ഉള്ള ‘പിടി’ കൂടി നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് ഇറാന്‍ മുന്നോട്ടു പോകുന്നതെന്നും മൂന്നു സോഴ്‌സുകള്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ആഴ്ചയായി തുടരുന്ന യുദ്ധത്തിനു പെട്ടെന്നു പരിഹാരം കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കുകയെന്ന ഉദ്ദേശ്യവും ഇതിനുണ്ട്. അമേരിക്കന്‍ പൗരന്‍മാര്‍ ഇപ്പോള്‍തന്നെ യുദ്ധത്തിന് എതിരാണെന്നും ഇറാന്‍ വിലയിരുത്തുന്നു. ഇറാന്റെ സൈനിക ശക്തി നശിപ്പിക്കുകയെന്ന ലക്ഷ്യത്തിലാണ് യുദ്ധം. എന്നാല്‍, പ്രധാന ജലപാത നിയന്ത്രിക്കാന്‍ ഇപ്പോഴും ശേഷിയുണ്ടെന്നു തെളിയിക്കുന്നതിലൂടെ ഗള്‍ഫ് മേഖലയിലെ സ്വാധീനം നിലനിര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ കുറച്ചുകാണാനാണ് ട്രംപ് ശ്രമിച്ചത്. കടലിടുക്ക് വീണ്ടും തുറക്കാന്‍ യുഎസ് സേനയ്ക്ക് താന്‍ ഉത്തരവ് നല്‍കിയേക്കാം എന്ന് വെള്ളിയാഴ്ച അദ്ദേഹം സൂചിപ്പിച്ചു. ‘കുറച്ചുകൂടി സമയം ലഭിച്ചാല്‍, നമുക്ക്…
Read More » -
ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി; ലെബനനിലുള്ള യുഎസ് പൗരന്മാരോട് രാജ്യംവിടാന്‍ നിര്‍ദേശം; അമേരിക്കന്‍ സര്‍വകലാശാലകള്‍ ലക്ഷ്യമിട്ടേക്കുമെന്ന് മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഇറാഖിനു പിന്നാലെ ലെബനനിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ നിര്‍ദേശം നല്‍കി യു.എസ്. ലെബനനിലെ സുരക്ഷാ സാഹചര്യം അസ്ഥിരവും പ്രവചനാതീതവുമാണെന്ന് ബെയ്‌റൂട്ടിലെ യുഎസ് എംബസി മുന്നറിയിപ്പ് നല്‍കി. ഡ്രോണ്‍, റോക്കറ്റ് ആക്രമണങ്ങള്‍ എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനങ്ങള്‍ ലഭ്യമാകുമ്പോള്‍ത്തന്നെ രാജ്യം വിടണമെന്നാണ് നിര്‍ദേശം. തെക്കന്‍ ലെബനന്‍, സിറിയന്‍ അതിര്‍ത്തി മേഖലകള്‍, അഭയാര്‍ഥി ക്യാംപുകള്‍, ദഹിയ ഉള്‍പ്പെടെയുള്ള പ്രാന്തപ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ളവര്‍ ഉടന്‍ ഒഴിയണമെന്നാണ് ആവശ്യം. ലെബനനിലെ അമേരിക്കന്‍ സര്‍വകലാശാലകള്‍ സായുധ സംഘങ്ങള്‍ ലക്ഷ്യമിട്ടേക്കാമെന്നും എംബസി മുന്നിറിയിപ്പ് നല്‍കി. ഇറാന്‍ അമേരിക്കന്‍ യുദ്ധവിമാനം വെടിവച്ചിട്ടതും, ബെയ്‌റൂട്ടിലും ടെഹ്‌റാനിലും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളും മേഖലയിലെ സംഘര്‍ഷം കടുപ്പിച്ചിരിക്കുകയാണ്. അതിനിടെ ലെബനനിലെ യുഎന്‍ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സമാധാന സേനാംഗങ്ങള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ നേതൃത്വത്തില്‍ നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതായി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട്…
Read More » -
ആര്‍എസ്എസ് ക്യാമ്പുകള്‍ ആക്രമിക്കും, വീടുകള്‍ തകര്‍ക്കും: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി; പിടിച്ചു നില്‍ക്കാനുള്ള തത്രപ്പാടെന്ന് പരിഹസിച്ച് വിദഗ്ധര്‍
ന്യൂഡല്‍ഹി: ഭാവിയിലുണ്ടാകുന്ന ഏതൊരു സംഘര്‍ഷവും മുമ്പുണ്ടായിരുന്ന പരിധികള്‍ക്ക് അപ്പുറത്തേക്കു വ്യാപിക്കുമെന്നും വീടുകളും ആര്‍എസ്എസ് ക്യാമ്പുകളും ഉള്‍പ്പെടെ തകര്‍ക്കുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഒരു പ്രസംഗത്തിലാണ് ഖവാജ ഇന്ത്യക്കെതിരേ കത്തിക്കയറിയതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ”ഇത്തവണ സംഘര്‍ഷം 200 മുതല്‍ 250 കിലോമീറ്റര്‍ വരെയായി പരിമിതപ്പെടില്ല. ഞങ്ങള്‍ അവരുടെ (ഇന്ത്യ) ഭൂപ്രദേശത്ത് കടന്നുകയറുകയും അവരുടെ വീടുകള്‍ക്കുള്ളില്‍ വെച്ച് തകര്‍ക്കുകയും ചെയ്യും. ‘അബ് ഹം അന്തര്‍ ഘര്‍ മേം ഘുസ് കേ മാരേംഗെ ഉന്‍കോ (ഇനി ഞങ്ങള്‍ അവരുടെ വീടുകളില്‍ കയറി അവരെ അടിക്കും). ഇന്‍ഷാ അള്ളാ (ദൈവം ഇച്ഛിച്ചാല്‍), അവര്‍ വീണ്ടും ശ്രമിച്ചാല്‍, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ അപമാനം അവര്‍ നേരിടേണ്ടിവരും’- ഖവാജ പറഞ്ഞു. അദ്ദേഹം തുടര്‍ന്നു: ”നിങ്ങള്‍ ഇന്ത്യയെക്കുറിച്ചാണ് സംസാരിക്കുന്നത്, അറിഞ്ഞുകൊള്ളുക, ദൈവം ഇച്ഛിച്ചാല്‍, അവര്‍ വീണ്ടും ശ്രമിച്ചാല്‍, മുന്‍പത്തേക്കാള്‍ കൂടുതല്‍ അപമാനം അവര്‍ അനുഭവിക്കും. ഇത്തവണ അത് പഴയതുപോലെ 200-250 കിലോമീറ്ററില്‍ ഒതുങ്ങില്ല, യുദ്ധം കൂടുതല്‍…
Read More » -
അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യക്ക് അന്ത്യമോ? ലോകത്തെ ഏറ്റവും ചെലവേറിയ രണ്ടാം യുദ്ധ വിമാനവും ഇറാന്‍ വെടിവച്ചിട്ടു? എഫ് 35ന് എതിരേ പാസീവ് ട്രാക്കിംഗ് തന്ത്രമെന്ന് വിദഗ്ധര്‍; അജ്ഞാത സംവിധാനം എന്ത്? യുഎസ് പൈലറ്റ് കസ്റ്റഡിയിലെന്ന് സൂചന
ടെഹ്‌റാന്‍: പാശ്ചാത്യ സൈനിക കേന്ദ്രങ്ങളെ ഞെട്ടിച്ച് ഇറാന്റെ വെളിപ്പെടുത്തല്‍. ഇറാനിയന്‍ മാധ്യമ ഏജന്‍സിയായ തസ്‌നീം (Tansim) നടത്തിയ അവകാശവാദം പാശ്ചാത്യ സൈനിക വൃത്തങ്ങളില്‍ കടുത്ത ആശങ്ക പടര്‍ത്തിയിരിക്കുകയാണ്. റിപ്പോര്‍ട്ട് പ്രകാരം, പടിഞ്ഞാറന്‍ ഇറാന് മുകളില്‍ ഐആര്‍ജിസി എയ്റോസ്പേസ് ഫോഴ്സ് തകര്‍ത്ത എഫ്-35 ലൈറ്റനിംഗ്-II (F-35 Lightning II) വിമാനത്തിലെ യുഎസ് പൈലറ്റ് നിലവില്‍ ഐആര്‍ജിസിയുടെ കസ്റ്റഡിയിലാണ്. ഒരു പൈലറ്റിനെ നഷ്ടപ്പെട്ട കാര്യം പെന്റഗണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇറാനിയന്‍ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് മാര്‍ച്ച് 19-ന് മറ്റൊരു എഫ്-35 വിമാനം ‘അടിയന്തര ലാന്‍ഡിംഗ്’ നടത്തിയ സംഭവത്തിന് പിന്നാലെയാണിത്. അമേരിക്കയുടെ ‘സ്‌റ്റെല്‍ത്ത്’ സാങ്കേതിക വിദ്യയും കോഡും ഇറാന്‍ ക്രാക്ക് ചെയ്‌തെന്ന സൂചനയും പുറത്തുവന്നു. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഔദ്യോഗികമായി ‘മരിച്ചോ’? ചരിത്രത്തിലെ ഏറ്റവും നൂതനവും ചെലവേറിയതുമായ സ്റ്റെല്‍ത്ത് യുദ്ധവിമാനമായ എഫ്-35 തകര്‍ത്തെന്ന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, ‘ലോ-ഒബ്സര്‍വബിലിറ്റി’ (low-observability) എന്നത് പഴയതുപോലെ ഒരു അജയ്യമായ കവചമല്ല എന്നാണ്. ഒരു വിമാനത്തിന്റെ റഡാര്‍ ക്രോസ്-സെക്ഷന്‍ (ആര്‍സിഎസ്) കുറച്ചുകൊണ്ടാണ് സ്റ്റെല്‍ത്ത്…
Read More » -
ഉടന്‍ പണമില്ലെങ്കില്‍ എണ്ണയുമില്ല; വാങ്ങാന്‍ ആളുകള്‍ ഇഷ്ടംപോലെ! ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണക്കപ്പല്‍ ചൈനയിലേക്ക് വഴിതിരിച്ചു വിട്ടു; പണമിടപാടിലെ പ്രതിസന്ധിയെന്ന് പ്രാഥമിക സൂചന; ഷിപ്പ് ട്രാക്കിംഗ് രേഖകള്‍ പുറത്ത്
ന്യൂയോര്‍ക്ക്: ഇന്ത്യയിലേക്കു പുറപ്പെട്ട ഇറാനില്‍നിന്നുള്ള എണ്ണക്കപ്പല്‍ ചൈനയിലേക്കു തിരിച്ചുവിട്ടെന്നു റിപ്പോര്‍ട്ട്. ഏഴുവര്‍ഷത്തിനിടെ ആദ്യമായി ഇറാനില്‍നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ടാങ്കറായിരുന്നു ഇതെന്നും സൂചനയുണ്ട്. 2002-ല്‍ നിര്‍മ്മിച്ചതും 2025-ല്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതുമായ അഫ്രാമാക്‌സ് (Aframax)കപ്പലായ പിംഗ് ഷുന്‍ (Ping Shun), 6 ലക്ഷം ബാരല്‍ ഇറാനിയന്‍ എണ്ണയുമായി ഇപ്പോള്‍ ചൈനയിലെ ഡോങ്യിംഗിലേക്ക് (Dongying) പോകുന്നതായാണ് ഷിപ്പ് ട്രാക്കിംഗ് ഡാറ്റകള്‍ സൂചന നല്‍കുന്നത്. ഈ ആഴ്ച ആദ്യം, ടാങ്കര്‍ ഗുജറാത്തിലെ വാഡിനാറില്‍ എത്തേണ്ടിയിരുന്നതാണ് ഇതെന്നാണ് കെപ്ലര്‍ (Kpler) ഡാറ്റ കാണിക്കുന്നു. വാഷിംഗ്ടണ്‍ അടുത്തിടെ നല്‍കിയ ഉപരോധ ഇളവിനെത്തുടര്‍ന്ന്, കടലിലുള്ള ഇറാനിയന്‍ എണ്ണ ചരക്കുകള്‍ വാങ്ങുന്നതിനുള്ള സാധ്യതകള്‍ ഇന്ത്യന്‍ റിഫൈനറികള്‍ പരിശോധിക്കുന്നതിനിടെയാണ് പുതിയ സംഭവം. യുഎസ് ഉപരോധത്തെത്തുടര്‍ന്ന് 2019 മുതല്‍ ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിരുന്നില്ല. ഈ ഷിപ്പ്‌മെന്റ് ഇന്ത്യയിലെത്തിയിരുന്നെങ്കില്‍ 2019നുശേഷം നടത്തുന്ന ആദ്യ ഇറക്കുമതിയാകുമായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കപ്പല്‍ വാഡിനാറിലേക്ക് വരികയായിരുന്നു കപ്പല്‍. എന്നാല്‍ ലക്ഷ്യസ്ഥാനത്തിന് അടുത്തെത്തിയപ്പോള്‍ ഇന്ത്യയെ ഒഴിവാക്കി ചൈനയിലേക്ക്…
Read More »