politics
-
സിഡ്‌നി കൂട്ടക്കൊല നടത്തിയത് ഹൈദ്രാബാദ് സ്വദേശിയും മകനും; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ആക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അക്രമികളുടെ വാഹനത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും കണ്ടെത്തി; ഫിലിപ്പെന്‍സില്‍ ആയുധ പരിശീലനം നേടിയതായും സൂചനകള്‍
സിഡ്‌നി; പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ സിഡ്‌നി വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരന്‍. ഹൈദ്രബാദ് ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം എന്നയാളാണു മകന്‍ നവീദ് അക്രവും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെട നടുക്കിയ കൂട്ടക്കൊല നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലാണെന്ന് മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിന്റെ പാസ്‌പോര്‍ട്ട് ഓസ്‌ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോര്‍ഡര്‍ അതോറിറ്റി വിശദമാക്കുന്നത്. സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവര്‍ ഫിലിപ്പീന്‍സിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ഇതാണ്…
Read More » -
എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണം ; ഇവരുടെ പ്രവര്‍ത്തികള്‍ കേരളം മുഴുവന്‍ പ്രതിഫലിച്ചു ; ആറന്മുള ചെമ്പടയുടെ പോസ്റ്റ്
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സിപിഐഎം നേതാവ് എ പത്മകുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ സനല്‍കുമാര്‍ എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ചവിട്ടിപ്പുറത്താക്കണമെന്ന് സിപിഎം അനുകൂല ഫേസ്ബുക്ക് പേജില്‍ കുറിപ്പ്. ഇരുവരും വര്‍ഗ്ഗ വഞ്ചകന്മാര്‍ ആണെന്നും പുറത്താക്കണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതാക്കള്‍ക്കെതിരെ പോസ്റ്റ് ഇട്ടിരിക്കുന്നത് ആറന്മുള ചെമ്പട അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ലെന്നും പത്തനംതിട്ട ജില്ലയില്‍ ഇവര്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഫലിക്കാന്‍ മുഖ്യ കാരണമെന്നും പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് ഇങ്ങനെ: വര്‍ഗ്ഗവഞ്ചകന്മാര്‍, ഇവന്മാരെ ഉടനെ ചവിട്ടി പുറത്താക്കണം ഈ പവിത്രമായ പാര്‍ട്ടിയില്‍ നിന്ന്.അഴിമതി ഒരിക്കലും ജനങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല.. പത്തനംതിട്ട ജില്ലയില്‍ ഇവന്മാര് രണ്ടു ഫ്രോടുകള്‍ ചെയ്ത പ്രവര്‍ത്തികളാണ് കേരളം മുഴുവന്‍ പ്രതിഭലിക്കാന്‍ മുഖ്യ കാരണം… ഇത്രയും ജന സേവനം നല്‍കിയ ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തിലില്ല. പക്ഷെ എന്ത് ചെയ്യാന്‍? അഴിമതി വെളിവായ ഉടന്‍ തന്നെ നടപടി എടുത്തു ഇവന്മാരെ രണ്ടു ചെറ്റകളെയും പുറത്താക്കുന്നതില്‍ ഈ പാര്‍ട്ടി…
Read More » -
ജഡ്ജിയമ്മാവന്റെ സന്നിധിയില്‍ തൊഴുകൈകളോടെ; കേട്ടിട്ടുണ്ടോ ജഡ്ജിയമ്മാവന്‍ കോവിലിനെപ്പറ്റി; രാജ്യത്ത് പ്രമുഖര്‍ക്കെതിരെയുള്ള കേസുകളും കോടതി നടപടികളും കൂടുന്നു;കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണവും; രാഹുല്‍ മാങ്കൂട്ടത്തിലും ദിലീപും അടക്കം നിരവധി പേര്‍; പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രമുഖരും ഏറെ
കോട്ടയം: കേരളത്തില്‍ പ്രമുഖര്‍ക്കെതിരായ കേസുകളും കോടതി വ്യവഹാരങ്ങളും കൂടുമ്പോള്‍ കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു. കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ഇതുപോലൊരു ക്ഷേത്രം വേറെയുണ്ടോ എന്ന് സംശയമാണ്. കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന പേരില്‍ പ്രശസ്തമായ ക്ഷേത്രം.ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന രാമവര്‍മ്മപുരത്തുമഠം ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. സ്വയം വധശിക്ഷയ്ക്ക് വിധിച്ച് ജീവന്‍ നഷ്ടമായ ആളാണ് ഗോവിന്ദപിള്ള. ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്നു ഗോവിന്ദപിള്ള. നീതി പുലര്‍ത്തുന്ന കാര്യത്തില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഗോവിന്ദപിള്ള, ഒരിക്കല്‍ തന്റെ സഹോദരിയുടെ മകനായ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏറെ വൈകി സംഭവത്തില്‍ പത്മനാഭപിള്ള നിരപരാധിയാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിഞ്ഞു. അനന്തരവന് വധശിക്ഷ വിധിച്ച നടപടിയില്‍ കുറ്റംബോധംകൊണ്ട് ഗോവിന്ദപിള്ള തകര്‍ന്നു. നിരപരാധിക്ക് വധശിക്ഷ…
Read More » -
ഇവിടം വിട്ടു ഞാന്‍ എങ്ങോട്ടും ഇല്ല ; കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം വെറും അഭ്യൂഹമെന്ന് ജോസ് കെ മാണി; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം ഇല്ല
കോട്ടയം : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തെല്ലാം വാര്‍ത്തകള്‍ വന്നാലും ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി. യുഡിഎഫിലേക്ക് ഉള്ള പ്രവേശന വാര്‍ത്തകള്‍ ജോസ് കെ മാണി തള്ളി. കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാല്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാല്‍ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി. മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയില്‍…
Read More » -
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത് ; നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ട് ; മുഖ്യമന്ത്രി അതിജീവിതയോട് ; ആക്രമിക്കപ്പെട്ട നടിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ക്ലിഫ് ഹൗസിൽ ; കേരള ജനത ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് ; കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു
തിരുവനന്തപുരം: ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും ഞങ്ങള്‍ കൂടെയുണ്ടെന്നുംആക്രമിക്കപ്പെട്ട നടിയോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍. ഇന്ന്ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെ കാണാനെത്തിയ അതിജീവിതയോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നടിയെ അക്രമിച്ച കേസില്‍ വിധി വന്നതിന് ശേഷം ഇത് ആദ്യമായാണ് അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്. കേരള ജനത ഒപ്പം ഉണ്ടെന്ന് അതിജീവിതയ്ക്ക് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ ഉടന്‍ അപ്പീല്‍ പോകുമെന്നും മഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രതി മാര്‍ട്ടിന്റെ വീഡിയോയ്ക്ക് എതിരെ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ഉത്തരവിനെതിരായ പ്രോസിക്യൂഷന്റെ അപ്പീല്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എട്ടാം പ്രതി ദിലീപടക്കമുളളവരെ വെറുതെവിട്ട നടപടിയെയാണ് പ്രധാനമായും ചോദ്യം ചെയ്യുന്നത്. കേസിലെ അപ്പീല്‍ സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ തയറാക്കി. വിചാരണക്കോടതിയുത്തരവ് പരിഗണിച്ച് അപ്പീല്‍ തയാറാക്കുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്.…
Read More » -
ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുത്, നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി ; മുഖ്യമന്ത്രിയെ കണ്ട് അതിജീവിത, ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് അതിജീവിത മുഖ്യമന്ത്രിയെ കണ്ടത്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ച അര മണിക്കൂര്‍ നീണ്ടു. സര്‍ക്കാര്‍ കേസില്‍ അപ്പീല്‍ പോകുന്ന വിവരം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ…
Read More » -
‘പോറ്റിയെ കേറ്റിയെ’…. പാര്‍ലമെന്റിന് മുമ്പില്‍ യുഡിഎഫ് എംപിമാര്‍ പാടിയ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; ശരണമന്ത്രത്തെ രാഷ്ട്രീയ ലാഭത്തിനായി ദുരുപയോഗം ചെയ്തെന്ന് സിപിഐഎം
ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ പരിഹസിക്കാനും പാര്‍ലമെന്റില്‍ വിഷയം ഉയര്‍ത്താനും യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ നടത്തിയ പാരഡിപാട്ടിനെതിരേ പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡിജിപിയ്ക്കാണ് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു അയ്യപ്പനെ വേദനിപ്പിച്ചു എന്നാണ് ആക്ഷേപം. ഭക്തരെ അപമാനിച്ചെന്നും, പാട്ട് പിന്‍വലിക്കണം എന്നും പരാതിയില്‍ വ്യക്തമാക്കുന്നു. വിഷയം സിപിഐഎമ്മും ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. പരാതി കിട്ടിയാലും ഇല്ലെങ്കിലും പാട്ടിനെക്കുറിച്ച് പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജില്ല സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. 18ന് ചേരുന്ന ജില്ലാ നേതൃയോഗം വിഷയം പരിശോധിക്കുമെന്ന് രാജു എബ്രഹാം വ്യക്തമാക്കി. പോറ്റിയെ കേറ്റിയെ, ഭക്തിഗാനത്തിന്റെ ഈണത്തില്‍ പാരഡി ഇറക്കിയത് ശരിയായില്ല. അത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തും. രാഷ്ട്രീയ ലക്ഷ്യം വച്ചാണ് പാട്ട് ഇറക്കിയത്. വിഷയം ഗൗരവമായി പരിശോധിക്കണം. പോറ്റിയെ കേറ്റിയേ പാട്ട് മതവികാരം വ്രണപ്പെടുത്തുന്നത്. ഭക്തിഗാനങ്ങളെ ഇങ്ങനെ വികലമായി ഉപയോഗിക്കരുത്. ഇവിടെ ശരണമന്ത്രത്തെയാണ്…
Read More » -
സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ച അനുവദിക്കാനാകില്ല ; സെന്‍സര്‍ഷിപ്പിനും കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ല ; പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ച എല്ലാ സിനിമകളും ഐഎഫ്എഫ്കെയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ച്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ഈ സെന്‍സര്‍ഷിപ്പെന്നും ഇത്തരം കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കേണ്ടിയിരുന്ന സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ ഭരണകൂടത്തിന്റെ ഏകാധിപത്യ വാഴ്ചയുടെ നേര്‍ക്കാഴ്ച്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെന്‍സര്‍ഷിപ്പെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുളള കത്രികവെക്കലുകള്‍ക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയില്‍ 19 സിനിമകളാണ് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്. പാലസ്തീന്‍ പ്രമേയം ചര്‍ച്ചയാകുന്ന സിനിമകള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതുമൂലം മേളയിലെ ആദ്യ ദിവസങ്ങളില്‍ സിനിമ പ്രദര്‍ശനം നിര്‍ത്തി വെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. അടുത്ത വര്‍ഷം മേള നടക്കുമോ എന്ന് തന്നെ സംശയമുണ്ടെന്നാണ് സാംസ്‌ക്കാരിക മന്ത്രി വ്യക്തമാക്കിയത്. കഴിഞ്ഞ 26 വര്‍ഷമായി വിജയകരമായി നടത്തിവരുന്ന മേള തകര്‍ക്കാനുള്ള ശ്രമമെന്നും…
Read More » -
കളങ്കാവല്‍ റീലുമായി തൃശൂര്‍ സിറ്റി പോലീസ്; സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുകയെന്ന മുന്നറിയിപ്പ്
തൃശൂര്‍: മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ നിറഞ്ഞാടുന്ന കളങ്കാവല്‍ എന്ന പുതിയ ചിത്രത്തിലെ ഒരു രംഗം ഉപയോഗിച്ച് തൃശൂര്‍ സിറ്റി പോലീസിന്റെ സൈബര്‍ തട്ടിപ്പ് മുന്നറിയിപ്പ് റീല്‍സ് കയ്യടി നേടുന്നു. കളങ്കാവല്‍ സിനിമയിലെ തമിഴ് പാട്ടും മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന ഒരു രംഗവും ചേര്‍ത്താണ് റീല്‍സ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ മുഖം മാസ്‌ക് വെച്ച് മറച്ച നിലയിലാണ് റീല്‍സില്‍. റീല്‍സ് അവസാനിക്കുമ്പോള്‍ മുന്നറിയിപ്പ് മെസേജുകള്‍ സ്‌ക്രീനില്‍ തെളിയും. അവര്‍ അപരിചിതരാകാം, വ്യാജ ലിങ്കുകളാകാം, അന്വേഷണ ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്നവരാകാം, ഒടിപിയോ മറ്റു സാമ്പത്തിക വിവരങ്ങളോ ചോദിക്കുന്നവരാകാം, നിങ്ങളെ മോഹിപ്പിച്ചേക്കാം, മികച്ച വാഗ്ദാനങ്ങളിലൂടെ ആകര്‍ഷിച്ചേക്കാം, സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുക, സൈബര്‍ ഹെല്‍പ് ലൈന്‍ 1930 എന്ന അറിയിപ്പിനു ശേഷം കേരള പോലീസിന്റെ എംബ്ലം തെളിയുന്നതോടെയാണ് റീല്‍സ് അവസാനിക്കുക. കളങ്കാവല്‍ എന്ന സിനിമയുടെ തീമുമായി ഏറെ സാമ്യം പുലര്‍ത്തിക്കൊണ്ട് തൃശൂര്‍ സിറ്റി പോലീസ് ഒരുക്കിയ ഈ റീല്‍സ് ഇതിനകം തന്നെ പ്രശംസ പിടിച്ചുപറ്റിക്കഴിഞ്ഞു.
Read More »
