politics
-
ഇറാൻ ഖമേനിയുടെ ശവസംസ്കാരം മാറ്റിവച്ചു; അനിവാര്യ ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം മാത്രം ചടങ്ങുകളെന്ന് ഇറാൻ നേതൃത്വം
ടെഹ്റാൻ: യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്ക്കാര ചടങ്ങ് മാറ്റിവച്ചു. നിയന്ത്രിക്കാനാവാത്ത ജനപങ്കാളിത്തം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ അത് കൈകാര്യം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് ഇറാൻ ഇക്കാര്യം അറിയിച്ചത് .ബുധനാഴ്ച വൈകുന്നേരം ടെഹ്‌റാനിൽ നിശ്ചയിച്ചിരുന്ന വിടവാങ്ങൽ ചടങ്ങ് പിന്നീട് നടക്കുമെന്ന് ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ അറിയിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തവും ശരിയായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുക്കുമ്പോൾ തയ്യാറെടുപ്പുകൾക്ക് കൂടുതൽ സമയം ആവശ്യമായി വരുമെന്ന് ടെഹ്‌റാനിലെ ഇസ്ലാമിക് ഡെവലപ്‌മെന്റ് കോർഡിനേഷൻ കൗൺസിൽ മേധാവി മൊഹ്‌സെൻ മഹമൂദി മാധ്യമങ്ങളോട് പറഞ്ഞു. 86-ാം വയസ്സിൽ ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നുള്ള ദേശീയ ദുഃഖാചരണ പരിപാടികൾ ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം കൗൺസിലിനാണ്. ശനിയാഴ്ച ദീർഘകാല നേതാവിന്റെ മരണത്തെത്തുടർന്ന് ഇറാന്റെ സ്റ്റേറ്റ് മീഡിയ 40 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. 1989-ൽ ശവസംസ്കാരം നടത്തിയ ഖമേനിയുടെ മുൻഗാമിയായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ ശവസംസ്കാര ചടങ്ങിൽ കാണപ്പെട്ട വൻ ജനക്കൂട്ടത്തെപ്പോലെ വലിയൊരു ജനക്കൂട്ടത്തെയാണ്…
Read More » -
ഇറാനെതിരെയുള്ള ആക്രമണത്തിന് 10ൽ പതിനഞ്ച് മാർക്ക് നല്കാമെന്ന് ട്രംപ്; പ്രസിഡന്റിന് ഇനി തിരിഞ്ഞു നോക്കേണ്ടതില്ല; ഇറാനെതിരെയുള്ള സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ
വാഷിംഗ്ടൺ: ഇറാനെതിരെ ആരംഭിച്ച സൈനിക നീക്കം വൻ വിജയമാണെന്നും പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ് അമേരിക്കൻ സൈന്യം നടത്തുന്നതെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് യുദ്ധത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് അദ്ദേഹം വാചാലനായത്. യുദ്ധമുന്നണിയിൽ കാര്യങ്ങൾ വളരെ ഭംഗിയായി നടക്കുന്നുണ്ടെന്നും പത്തിൽ എത്ര മാർക്ക് നൽകും എന്ന ചോദ്യത്തിന് താൻ പതിനഞ്ച് മാർക്ക് നൽകുമെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം, ഇറാനെതിരെ പ്രസിഡന്‍റ് ട്രംപ് ആരംഭിച്ച സൈനിക നീക്കത്തിന് അമേരിക്കൻ സെനറ്റിന്റെ നിർണ്ണായക പിന്തുണ ലഭിച്ചു. ഇറാനിലെ വ്യോമാക്രമണം തടയാനും യുദ്ധത്തിന് കോൺഗ്രസിന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും ലക്ഷ്യമിട്ട് അവതരിപ്പിക്കപ്പെട്ട ഉഭയകക്ഷി പ്രമേയം സെനറ്റ് വോട്ടിനിട്ട് തള്ളി. ഇതോടെ, കോൺഗ്രസിന്റെ തടസങ്ങളില്ലാതെ ഇറാനിലെ സൈനിക നടപടികളുമായി ട്രംപിന് മുന്നോട്ട് പോകാം. മേഖലയിലെ സമാധാനത്തിന് ഇറാൻ ഭീഷണിയാണെന്നും സൈനിക നടപടി അനിവാര്യമാണെന്നുമുള്ള ട്രംപിന്‍റെ വാദത്തെ സെനറ്റ് ശരിവെക്കുകയായിരുന്നു. സൈനിക നടപടികൾ ആരംഭിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ലഭിച്ച ഈ…
Read More » -
വി. എസിന്റെ പിഎ സുരേഷ് മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു; പാണക്കാടും സന്ദർശിച്ചു
മലപ്പുറം: വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ അസിസ്റ്റന്റ് ആയിരുന്ന എ. സുരേഷ് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചു. മലമ്പുഴയിൽ മത്സരിക്കാനുള്ള താത്പര്യം യു.ഡി.എഫ്. നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സ്ഥാനാർഥിത്വത്തിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് അവരാണെന്നും സുരേഷ് പറഞ്ഞു. സുരേഷിന് മലമ്പുഴ മണ്ഡലവുമായി പൊക്കിൾക്കൊടി ബന്ധമാണുള്ളതെന്നും അവിടത്തെ ജനങ്ങൾക്ക് സുരേഷിനെ നന്നായി അറിയാമെന്നും സുരേഷിന്റെ സാന്നിധ്യം മണ്ഡലത്തിലും സമീപ മണ്ഡലങ്ങളിലും പ്രതിഫലനങ്ങളുണ്ടാക്കുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കൊടപ്പനക്കൽ തറവാട് കേരളത്തിലെ മതസൗഹാർദത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരിടവും സാംസ്കാരിക കേന്ദ്രവുമാണെന്ന് എ. സുരേഷ് പറഞ്ഞു. ഇവിടെവന്ന് അനുഗ്രഹം വാങ്ങണമെന്ന് ഏറെനാളായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് അവസരം വന്നത്. പി.കെ. ഫിറോസും മഞ്ഞളാംകുഴി അലിയും ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പമാണ് സുരേഷെത്തിയത്. അരമണിക്കൂറിൽ താഴെ സമയംമാത്രമാണ് സുരേഷ് പാണക്കാട്ട് ചെലവഴിച്ചത്.
Read More » -
ഇന്ത്യക്ക് എണ്ണ നല്‍കാന്‍ റഷ്യ റെഡി! കടലില്‍ കപ്പലില്‍ കാത്തു കിടക്കുന്നത് 9.5 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍; അനുമതി കിട്ടിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തീരത്തെത്തും; റിഫൈനറികളിലെ സ്‌റ്റോക്ക് 25 ദിവസത്തേക്കു മാത്രം; ഇന്ത്യക്കു മുന്നില്‍ പ്രതിസന്ധി
ന്യൂഡല്‍ഹി: പശ്ചിമേഷ്യ യുദ്ധത്തിലേക്കു മാറിയതോടെ ഇന്ത്യയിലേക്കു എണ്ണ വിതരണത്തിനു സജ്ജമായി റഷ്യ. ഇന്ത്യന്‍ സമുദ്രത്തിന് സമീപമുള്ള കപ്പലുകളിലായി ഏകദേശം 9.5 ദശലക്ഷം ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നും ആഴ്ചകള്‍ക്കുള്ളില്‍ ഇവ എത്തിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട്. കപ്പലുകളിലെ ഈ ചരക്കുകള്‍ യഥാര്‍ത്ഥത്തില്‍ എങ്ങോട്ടാണ് പോകേണ്ടിയിരുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇവ ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ എത്തിക്കാന്‍ കഴിയുമെന്നും ഇത് റിഫൈനറികള്‍ക്ക് പെട്ടെന്നുള്ള ക്ഷാമം മറികടക്കാന്‍ സഹായിക്കുമെന്നും സോഴ്‌സിനെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ക്രൂഡ് ഓയില്‍ സ്റ്റോക്ക് ഏകദേശം 25 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ എന്നതിനാല്‍ ഇന്ത്യ എണ്ണ പ്രതിസന്ധിയിലേക്കു പോകാന്‍ സാധ്യതയുണ്ട്. അതുപോലെ തന്നെ ഗ്യാസോയില്‍, ഗ്യാസോലിന്‍, ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍പിജി) എന്നിവയുടെ പരിമിതമായ ശേഖരം മാത്രമാണ് റിഫൈനറികളുടെ പക്കലുള്ളത്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം 10-15 ദിവസങ്ങളില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ അത് നേരിടാന്‍ ബദല്‍ വിതരണ മാര്‍ഗങ്ങള്‍ ന്യൂഡല്‍ഹി തേടുകയാണെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബദല്‍ വിതരണത്തിനായി നിര്‍ബന്ധിതരാകുന്നു ലോകത്തിലെ…
Read More » -
മോദിയും ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടകൾ; ഇന്ത്യയുമായി അടുത്തബന്ധമുള്ള ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന വേട്ടയ്ക്കെതിരെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടുന്നില്ലല്ലോ? മുഖ്യമന്ത്രി പിണറായി വിജയൻ
പാലക്കാട്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇരട്ടപെറ്റ സഹോദരങ്ങളെപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടാണ് ഇസ്രയേൽ ഇറാനുനേർക്ക് നടത്തുന്ന ആക്രമണത്തെ അപലപിക്കാൻ മോദി തയ്യാറാവാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇത്തരം പരാമർശം നടത്തിയത്. ഇന്ത്യയുമായി അടുത്തബന്ധമുള്ള രാജ്യമാണ് ഇറാൻ. അവർ ആക്രമിക്കപ്പെട്ടപ്പോൾ ഒന്നും ഉരിയാടാൻ പ്രധാനമന്ത്രിക്കാവുന്നില്ല. ഇത് രാജ്യത്തിന് അപമാനമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. നടക്കുന്നത് വന്യമൃഗനീതിയാണ്. കാരണമില്ലാതെ ഒരു രാജ്യത്തെ ആക്രമിക്കുന്നത് അന്താരാഷ്ട്ര മര്യാദയല്ല. ഇറാനിലെ എണ്ണയും പ്രകൃതിവാതകവും അധീനതയിലാക്കാനാണ് അമേരിക്കൻ കളിക്കുന്നത്. കേരളത്തിലെ ഏതൊരു കുടുംബത്തിനും പ്രവാസിബന്ധമുണ്ട്. അവരെല്ലാം ഉത്കണ്ഠയിലാണ്. യുദ്ധസാഹചര്യം ഒരുതരത്തിലും സംഭവിക്കാൻ പാടില്ലാത്തതാണ്. സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലാത്ത നാടാണ് ഇറാനെന്നാണ് പ്രചാരണം. എന്നാൽ, അത്തരത്തിലുള്ള പല രാജ്യങ്ങൾക്കും അമേരിക്കയുടെ പിന്തുണയുണ്ട്. ഇസ്രയേലിൽ ഭരണത്തിന് നേതൃത്വംകൊടുക്കുന്നവരും ഇവിടുത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വലതുപക്ഷം ലക്ഷ്യമിട്ടിരിക്കയാണെന്നും ഇടതുപക്ഷ മുന്നേറ്റം തടയാനാണ്…
Read More » -
ബീഹാറിൽ പുതിയ രാഷ്ട്രീയ നീക്കം… നിതീഷ് കുമാര്‍ മുഖ്യമന്ത്രി പദവി ഒഴിഞ്ഞ് രാജ്യസഭയിലേയ്ക്ക്; മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദവിയോടെ രാഷ്ട്രീയ പ്രവേശം; അടുത്ത മുഖ്യമന്ത്രി ബിജെപിയിൽ നിന്ന്
പട്‌ന: ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പദവി ഒഴിഞ്ഞേക്കുമെന്ന ശക്തമായ സൂചനകളോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണികള്‍ക്ക് കളമൊരുങ്ങുന്നു. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചേക്കും. വ്യാഴാഴ്ച രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക അദ്ദേഹം സമര്‍പ്പിക്കും. രാജ്യസഭാ അംഗമാകുന്നതോടെ മുഖ്യമന്ത്രി പദത്തില്‍ തുടരില്ലെന്ന് നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിതീഷ് കുമാര്‍ ഒഴിഞ്ഞാല്‍ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ നിഷാന്ത് കുമാറിന് എന്ത് പദവി ലഭിക്കുമെന്ന ചര്‍ച്ചകളും സജീവമാണ്. നിഷാന്ത് കുമാര്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചന. നിതീഷ് കുമാറിന്റെ മകനായ നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ജെഡിയു മുതിര്‍ന്ന നേതാവും ബിഹാര്‍ മന്ത്രിയുമായ ശ്രാവണ്‍ കുമാര്‍, നിഷാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം ഉടന്‍ ഉണ്ടാകുമെന്നും പാര്‍ട്ടി ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ നടത്തുമെന്നും മുന്‍പ് വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിഷാന്തിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വന്‍ രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.…
Read More » -
ഇടതുമുന്നണി സീറ്റ് വിഭജനം ധാരണയായില്ല; . തീരുമാനം വൈകുന്നത് തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിൽ; തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ല; തൃക്കാക്കരയിൽ സ്വതന്ത്രനായി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയേക്കുമെന്ന് സൂചന. ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ സീറ്റ് വിഭജനം ചർച്ചയായില്ല. തെരഞ്ഞെടുപ്പ് നീണ്ടുപോകുമെന്ന വിലയിരുത്തലിലാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് വിവരം. ഇടതുമുന്നണിയുടെ യുദ്ധ വിരുദ്ധ റാലി 6,7,8 തീയതികളിൽ നടക്കും. അതേസമയം, തിരുവനന്തപുരം സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്നാണ് യോഗത്തിലെ തീരുമാനം. ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകാനാണ് യോഗത്തിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉഭയകക്ഷി ചർച്ചയിൽ സിപിഎം ഉറപ്പ് നൽകിക്കഴിഞ്ഞു. നേരത്തെ, തൊണ്ടി മുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി നേരിട്ടതോടെ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ ജനാധിപത്യ കേരളാ കോൺഗ്രസിന് തന്നെ സീറ്റ് നൽകുമെന്നാണ് യോഗത്തിലെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും…
Read More » -
ശ്രീലങ്കയ്ക്ക് സമീപം ഇറാന്റെ യുദ്ധക്കപ്പലിനു നേരെ അന്തർവാഹിനി ആക്രമണം ; കപ്പൽ മുങ്ങി; 101 നാവികരെ കാണാതായി; 78 പേരെ രക്ഷപ്പെടുത്തി; 32 പേരുടെ നില ഗുരുതരം
കൊളംബോ: മധ്യേഷ്യയില്‍ യുഎസ്-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി നിലനില്‍ക്കുന്നതിനിടെ, ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വെച്ച് ഇറാന്‍ നാവികസേനയുടെ ‘ഐറിസ് ഡെന’ എന്ന യുദ്ധക്കപ്പലിന് നേരെ അന്തർവാഹിനി ആക്രമണം. ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തുള്ള ഗാലെ തീരത്തിന് സമീപം നടന്ന ഈ ആക്രമണത്തില്‍ കപ്പല്‍ പൂര്‍ണ്ണമായും മുങ്ങി. തെക്കൻ ശ്രീലങ്കയിലെ ഗാലെ തീരത്തുവെച്ചാണ് കപ്പൽ ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 180 നാവികരില്‍ 101 പേരെ കാണാതായതായും, 78 പേരെ ശ്രീലങ്കന്‍ സേന രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും വിദേശകാര്യമന്ത്രി വിജിത ഹെറാത്ത് പാർലമെന്റിനെ അറിയിച്ചു. 32 നാവികർക്ക് ഗുരുതര പരിക്കാണുള്ളത്. പരിക്കേറ്റവരെ ഗാലെയിലെ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രി പരിസരത്തും ഗാലെയിലെ സൗത്ത് നേവൽ ഹെഡ്ക്വാർട്ടേഴ്സിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ശ്രീലങ്കന്‍ സമുദ്രപരിധിയില്‍ വെച്ചായിരുന്നു സംഭവം. കപ്പലില്‍ നിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ സൈന്യം വന്‍തോതിലുള്ള തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്. ഇറാനിയന്‍ കപ്പലില്‍ നിന്നുള്ള അടിയന്തര സന്ദേശം ലഭിച്ചയുടന്‍ ശ്രീലങ്കന്‍ നാവികസേന രക്ഷാദൗത്യം…
Read More » -
ഡ്യൂക്ക് ഓഫ് എഡിൻബറോ അന്താരാഷ്ട്ര പുരസ്‌കാരം കൊച്ചി ജി.പി.എസ് ഇന്റർനാഷണൽ വിദ്യാർത്ഥിനിക്ക്
കൊച്ചി: ആഗോളതലത്തിൽ യുവജനങ്ങളുടെ വ്യക്തിത്വ വികസനത്തിനായി നൽകി വരുന്ന പ്രശസ്തമായ ഡ്യൂക്ക് ഓഫ് എഡിൻബറോ ഗോൾഡ് മെഡലിന് കൊച്ചി ജി.പി.എസ് (GPS) ഇന്റർനാഷണൽ സ്‌കൂളിലെ എ ലെവൽ വിദ്യാർത്ഥിനി റെനെ റിച്ചി അർഹയായി. ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം സ്കൂൾ സ്വന്തമാക്കുന്നത്. കായികക്ഷമത, സേവനസന്നദ്ധത, സാഹസികത, പുതിയ നൈപുണ്യങ്ങൾ ആർജ്ജിക്കൽ എന്നീ നാലു മേഖലകളിലെ മികവ് പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകുന്നത്. 18 മാസത്തോളം നീണ്ടുനിന്ന കഠിനമായ പരിശീലനങ്ങളും കടമ്പകളും പിന്നിട്ടാണ് റെനെ ഈ നേട്ടം കൈവരിച്ചത്. പുരസ്‌കാരത്തിന്റെ ഭാഗമായി മൂന്ന് ദിവസം നീണ്ടുനിന്ന വനയാത്ര, ടെന്റുകളിലെ താമസം, ദുർഘടമായ സാഹചര്യങ്ങളിലെ അതിജീവനം തുടങ്ങിയവയിൽ റെനെ മികച്ച പ്രകടനം കാഴ്ചവെച്ചു. കൂടാതെ, സൂര്യനെല്ലിയിൽ നടന്ന വിന്റർ ക്യാമ്പിൽ അസിസ്റ്റന്റ് ക്യാമ്പ് ലീഡറായി പ്രവർത്തിച്ച് തന്റെ നേതൃപാടവവും റെനെ തെളിയിച്ചു. റെനെയുടെ നേട്ടം വിദ്യാലയത്തിന് അഭിമാനകരമാണെന്നും ആഗോള പൗരബോധവും അച്ചടക്കവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിന്റെ അടയാളമാണിതെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. ഏപ്രിലിൽ ന്യൂഡൽഹിയിൽ…
Read More »
