politics

  • സഞ്ജു ബാറ്റ് എടുക്കുമ്പോഴെല്ലാം റണ്‍ മെഷീന്‍ ആകില്ല, ആരും എഴുതി തള്ളുകയും വേണ്ട; പിന്തുണച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ്

    ബംഗളുരു: ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തിയ സഞ്ജു സാംസണിന്റെ കളി കാണാന്‍ വാനോളം പ്രതീക്ഷകളുമായാണ് ആരാധകര്‍ കാത്തിരുന്നത്. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സഞ്ജുവിന് കഴിഞ്ഞില്ല. ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു കളി. രാജസ്ഥാനെതിരെയും പഞ്ചാബിനെതിരെയും രണ്ടക്കം കാണാതെ സഞ്ജു മടങ്ങിയതോടെ വിമര്‍ശകരും ഒരറ്റത്ത് നിന്ന് തലപൊക്കിത്തുടങ്ങി. ആറും, ഏഴുമാണ് ഇതുവരെയുള്ള രണ്ട് കളികളിലെ സഞ്ജുവിന്റെ സ്‌കോര്‍. രണ്ട് കളിയിലും ചെന്നൈയും തോറ്റു. ഇതോടെ താരത്തിന് സ്ഥിരതയില്ലെന്ന ആക്ഷേപം വിമര്‍ശകര്‍ സമൂഹമാധ്യമങ്ങളില്‍ വീണ്ടും പങ്കുവയ്ക്കുകയാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ തല്‍കാലം അടങ്ങണമെന്നും ബാറ്റെടുക്കുമ്പോളെല്ലാം സഞ്ജു തകര്‍ത്തടിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചെന്നൈയുടെ മുഖ്യപരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിങ് വ്യക്തമാക്കി. ‘സഞ്ജു എപ്പോഴും സ്‌കോര്‍ ചെയ്യണമെന്നില്ല. ഇത് ട്വന്റി 20 ക്രിക്കറ്റാണ്. സഞ്ജുവിന് ഇന്ന് തിളങ്ങാന്‍ കഴിഞ്ഞില്ല. പക്ഷേ സഞ്ജു നല്ല ഫോമിലാണ്. നന്നായി പരിശീലനം നടത്തുന്നു. താളം കണ്ടെത്തിയാല്‍ കളി ജയിപ്പിക്കാന്‍ പാകത്തിലുള്ള താരമാണ് സഞ്ജു. രണ്ട് ഇന്നിങ്‌സ് കൊണ്ട് ആരും വിലയിരുത്താന്‍ നില്‍ക്കേണ്ടതില്ല’ ഫ്‌ലെമിങ് വ്യക്തമാക്കി. രാജസ്ഥാനെതിരെ സീസണിലെ ആദ്യ…

    Read More »
  • ഹോര്‍മൂസ് തുറക്കാന്‍ ഇനി 48 മണിക്കൂര്‍, അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കും: സമയപരിധി അവസാനിക്കാന്‍ പോകുന്നത് ഓര്‍മിച്ച് ട്രംപ്; കനത്ത നാശമുണ്ടായിട്ടും ഇറാന്‍ ചര്‍ച്ചയ്ക്ക് ഇരിക്കാത്തതില്‍ ആശ്ചര്യം പ്രകടിപ്പിച്ച് പാകിസ്താന്‍; സമ്മര്‍ദം കടുപ്പിച്ച് ചൈനയും

    ന്യൂയോര്‍ക്ക്: സമയം അതിക്രമിക്കുന്നെന്നും ഹോര്‍മുസ് കടലിടുക്കു തുറക്കാനുള്ള സമയപരിധി പാലിച്ചില്ലെങ്കില്‍ ‘അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കു’മെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ഇറാനോട് ഒരു കരാര്‍ ഉണ്ടാക്കാനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാനോ പത്ത് ദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. സമയം അവസാനിക്കുകയാണ് – അവര്‍ക്കുമേല്‍ നരകം വര്‍ഷിക്കുന്നതിന് മുന്‍പ് ഇനി 48 മണിക്കൂര്‍ കൂടി മാത്രം ബാക്കി. ദൈവത്തിന് മഹത്വം! പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപ്’- അദ്ദേഹം ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നേരത്തെ, ഇറാനുമായുള്ള ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച്, നിര്‍ണ്ണായകമായ കനാല്‍ വീണ്ടും തുറക്കുന്നതിനുള്ള സമയപരിധി ട്രംപ് 10 ദിവസം കൂടി നീട്ടി ഏപ്രില്‍ ആറു വരെയാക്കിയിരുന്നു. ഫെബ്രുവരി 28-ന് ഇസ്രായേലുമായി ചേര്‍ന്ന് ഡൊണാള്‍ഡ് ട്രംപ് ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ആരംഭിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭരണകൂടം ചില പ്രധാന ലക്ഷ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു: ഇറാന്റെ മിസൈല്‍ ശേഷി തകര്‍ക്കുക, നാവികസേനയെ തളര്‍ത്തുക, ആണവായുധത്തിലേക്കുള്ള ഏത് വഴിയും തടയുക എന്നിവയായിരുന്നു അവ. ഭൂമിയില്‍ സൈന്യത്തെ വിന്യസിക്കുന്നതിനെക്കുറിച്ചും…

    Read More »
  • അനൂപ് എന്റെ വലം കൈ; എല്‍ഡിഎഫ് സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്ന് മോദി

    പത്തനംതിട്ട: എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണെന്നും മോദി പറഞ്ഞു. അനൂപ് ആന്റണിയും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്. സുരേഷും നൽകിയ പടയണിയുടെ തപ്പ് കൊട്ടി മോദി ബിജെപി പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. മലയാളത്തിലാണ് മോദി തന്റെ പ്രസംഗം ആരംഭിച്ചത്. ‘‘അനൂപ് ആന്റണി കഴിഞ്ഞ 5 വർഷമായി എനിക്കു വേണ്ടി ജോലി ചെയ്യുന്ന ആളാണ്. രാജ്യം മൊത്തം എനിക്കു വേണ്ടി സഞ്ചരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശക്തിയെപ്പറ്റി എനിക്ക് അറിയാം. കുറേ കാലമായി എന്റെ വലംകൈയ്യായി അനൂപ് പ്രവർത്തിക്കുകയാണ്. അത് നിങ്ങൾക്ക് ആർക്കും അറിയില്ല. ഇനി അനൂപിന്റെ സംഭാവന നാടിനു ലഭിക്കാൻ പോവുകയാണ്. തിരുവല്ലയിലെ ജനങ്ങളുടെ വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി’’ – പ്രധാനമന്ത്രി പറഞ്ഞു. കേരളം വികസനത്തിന്റെ…

    Read More »
  • വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ്സ് ആകെ സമാഹരിച്ചത് 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; ഇനി വീടു നിർമ്മാണത്തിനുള്ള തുക പാർട്ടി വഹിക്കും: കെപിസിസി പ്രസിഡന്റ്

    കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് പുറത്തുവിട്ട് കോൺഗ്രസ് . കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വയനാട് പുനരധിവാസത്തിനായി കോൺഗ്രസ് പിരിച്ച ഫണ്ടിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് അക്കൗണ്ടുകളിലൂടെ 5.38 കോടി രൂപ ലഭിച്ചെന്നാണ് സണ്ണി ജോസഫ് വെളിപ്പെടുത്തിയത്. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുകളിൽ ആരംഭിച്ച രണ്ട് ജോയിന്റ് അക്കൗണ്ടുകളിലാണ് 5,38,21,632 രൂപ ലഭിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ചുനൽകി. എന്നാൽ, ഭൂമി വാങ്ങാൻ ഇതിലധികം ചെലവായെന്നും ഇനി വീട് നിർമിക്കാനായി പാർട്ടി ഫണ്ടിൽനിന്ന് പണം ചെലവഴിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. ഇനി ഫണ്ട് ശേഖരണമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തിൽ ഏറ്റെടുത്തത് മൂന്നേക്കർ 24.5 സെന്റ് ഭൂമിയാണ്. ഇതിനായി 3,68,36,388 രൂപ ചെലവായി. രണ്ടാംഘട്ടത്തിൽ രണ്ടേക്കർ 18 സെന്റ് ഭൂമി വാങ്ങി. ഇതിനായി 2,50,30,272 രൂപയും ചെലവായി. കെപിസിസിയുടെ തനതുഫണ്ടിൽനിന്ന് 97,51,212 രൂപ ചെലവഴിച്ചു. രജിസ്‌ട്രേഷനടക്കമുള്ള നടപടികൾക്കായി ഇനി വേണ്ടത് 73,90,985 രൂപയാണെന്നും കെപിസിസി…

    Read More »
  • ഇറാന്‍ യുദ്ധം, എല്‍പിജി വിതരണം: രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതൃത്വവും രണ്ടു വഴിക്ക്; കമല്‍നാഥ് മുതല്‍ ശശി തരൂര്‍വരെ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തി രംഗത്ത്; അവസരം മുതലാക്കി ആഞ്ഞടിച്ച് ബിജെപി; ‘രാഷ്ട്രീയ ലാഭത്തിനായി രാഹുല്‍ ഭീതി വിതയ്ക്കുന്നു’

    ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഹൈക്കമാന്‍ഡും നേതാക്കളും രണ്ടുവഴിക്ക്. ഇറാന്‍ യുദ്ധവും എല്‍പിജി വിതരണ സാഹചര്യവുമാണ് കോണ്‍ഗ്രസിനുള്ളില്‍ നിലവിലെ അഭിപ്രായ വ്യത്യാസത്തിനു കാരണം. പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ത്യയിലെ ഇന്ധന വിതരണ സാഹചര്യവും മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതിനെച്ചൊല്ലി കമല്‍നാഥ്, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരടങ്ങുന്ന മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തിലെ മോദി സര്‍ക്കാരിന്റെ നയതന്ത്ര നിലപാടിനെതിരെ ആവര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തോട് വിയോജിക്കുകയും സര്‍ക്കാരിന്റെ സമീപനത്തെ പ്രശംസിക്കുകയും ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വിദേശനയം ‘അപകടത്തിലായ ഒന്നാണ്’ എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഇതിനെ ‘ഉത്തരവാദിത്തമുള്ള ഭരണതന്ത്രം’ എന്നാണ് വിളിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തെ കേന്ദ്രം അപലപിക്കണമെന്ന് രാഹുല്‍…

    Read More »
  • ഇറാന്റെ ആകാശം യുഎസിന് മരണ കെണിയാകുന്നു; തകര്‍ന്നടിഞ്ഞ വ്യോമ പ്രതിരോധത്തിന് ഇടയിലും യുദ്ധവിമാനങ്ങളെ വെടിവെച്ചിടുന്നത് എങ്ങനെ? ഷൂട്ട് ആന്‍ഡ് സ്‌കൂട്ട് തന്ത്രവുമായി മജിദ് പ്രതിരോധ സംവിധാനം; താഴ്ന്നു പറക്കല്‍ ഇനി എളുപ്പമാകില്ല

    ടെഹ്‌റാന്‍: ഇറാന്റെ ആകാശത്തിനു മുകളിലൂടെയുള്ള പറക്കല്‍ അത്ര എളുപ്പമാണെന്നു കരുതിയ നാളുകള്‍ കഴിഞ്ഞു. 24 മണിക്കൂറിനുള്ളില്‍, തിരച്ചില്‍ നടത്തിക്കൊണ്ടിരുന്ന രണ്ട് യുഎസ് സൈനിക വിമാനങ്ങളെയും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളെയും ഇറാന്‍ ആക്രമിച്ചു. സൈനിക ശക്തിയില്‍ യുഎസിന് തുല്യമാണെന്ന് ഇതിനര്‍ത്ഥമില്ലെങ്കിലും, ടെഹ്റാനിലെ ആകാശത്തിന് മേല്‍ തനിക്ക് പൂര്‍ണ ആധിപത്യമുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ ഇത് തകര്‍ക്കുന്നു. വെള്ളിയാഴ്ച ട്രംപിനെ സംബന്ധിച്ചിടത്തോളം ആകാശം ഇടിഞ്ഞുവീണതിന് തുല്യമായിരുന്നു. എന്നാല്‍ തകര്‍ന്നടിഞ്ഞ വ്യോമപ്രതിരോധം മാത്രമുള്ള ഇറാന്‍ ഇത്രയും അത്യാധുനിക യുദ്ധവിമാനങ്ങളെ ലക്ഷ്യം വെച്ചത് എങ്ങനെയാണ്?   അപ്രതീക്ഷിതമായ രീതികള്‍ ഉപയോഗിച്ച് യുഎസിനെ ഞെട്ടിക്കുന്ന ‘അസമമായ യുദ്ധമുറയില്‍’ (Asymmetric warfare) ഇറാന്റെ വൈദഗ്ധ്യമാണ് ഇതിനുള്ള ഉത്തരം. യുദ്ധം ഇപ്പോള്‍ രണ്ടാം മാസത്തിലേക്ക് കടന്നിട്ടും ഇറാന്റെ ഈ തന്ത്രങ്ങളെക്കുറിച്ച് യുഎസിന് ഇപ്പോഴും ധാരണയില്ലെന്ന് തോന്നുന്നു. വെള്ളിയാഴ്ച യുഎസ് എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ (F-15E Strike Eagle) യുദ്ധവിമാനം വെടിവെച്ചിട്ടതിന് പിന്നാലെ, ഇറാന്റെ ഐആര്‍ജിസി അത്യാധുനിക പ്രതിരോധ…

    Read More »
  • ‘ഞാൻ പാർട്ടിയിൽ വളർന്നത് പിണറായി വിജയന്റെ തണലിൽ അല്ല; പതിനഞ്ചാമത്തെ വയസിലാണ് ഞാൻ പാർട്ടിയിൽ ചേർന്നത്; അന്ന് പിണറായിയെ ആർക്കും അറിയില്ല’ – ജി.സുധാകരൻ

    ആലപ്പുഴ: താൻ വളർന്നത് പിണറായി വിജയന്റെ തണലിലാണെന്ന വാദത്തെ തള്ളി അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ജി.സുധാകരൻ. 63 വർഷമായി താൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും 15-ാം വയസ്സിലാണ് പാർട്ടിയിൽ ചേർന്നതെന്നും ജി. സുധാകരൻ വ്യക്തമാക്കി. പിണറായി വിജയനാണ് തന്നെ വളർത്തിയതെന്ന വാദത്തെ സുധാകരൻ നിഷേധിച്ച സുധാകരൻ 1967 കാലഘട്ടത്തിൽ പിണറായി വിജയനെ തിരുവിതാംകൂറിൽ ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം അന്ന് മലബാറിൽ തലശ്ശേരിയിൽ മാത്രം ഒതുങ്ങിനിന്ന നേതാവായിരുന്നുവെന്നും പറഞ്ഞു. രാഹുൽ ഗാന്ധിയടക്കമുള്ളവർ പങ്കെടുത്ത പ്രചാരണ പരിപാടിയിലാണ് സുധാകരന്റെ പിണറായിക്കെതിരായ വിമർശനം. തന്റെ അനുജനും രക്തസാക്ഷിയുമായ ഭുവനേശ്വരന്റെ കേസ് നടത്താൻ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പാർട്ടി പത്തു പൈസ പോലും നൽകിയിട്ടില്ലെന്നുംവീട്ടിലെ ആഞ്ഞിലി മരം വെട്ടി വിറ്റ പണം കൊണ്ടാണ് ആ കേസ് നടത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു. മാർക്‌സിനെയോ ഏംഗൽസിനെയോ വായിക്കാത്തവരാണ് ഇന്നത്തെ പല മാർക്‌സിസ്റ്റുകാരും. എ. വിജയരാഘവനെ സുധാകരൻ ‘പരാജയരാഘവൻ’ എന്നും വിശേഷിപ്പിച്ചു. വിജയരാഘവൻ…

    Read More »
  • ഒറ്റപ്പെട്ടാലും ഒറ്റയ്ക്കല്ല അയാള്‍! ശത്രു രാജ്യത്ത് പൈലറ്റുമാര്‍ എങ്ങനെ അതിജീവിക്കും? കരയിലോ വെള്ളത്തിലോ ആകട്ടെ; ട്രാക്കിംഗ് സംവിധാനം മുതല്‍ ഭക്ഷണം വരെ; യുഎസ് വ്യോമസേനയുടെ അതിജീവന സംവിധാനം ഇങ്ങനെ; ഇജക്ഷന്‍ കിറ്റ് വേറെ ലെവല്‍

    ന്യൂയോര്‍ക്ക്: ദക്ഷിണ ഇറാനില്‍ യുഎസ് എഫ്-15ഇ (F-15E) യുദ്ധവിമാനം വെടിവെച്ചിട്ടതോടെ പൈലറ്റിന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഒരു വശത്ത് ഇറാനിയന്‍ സൈന്യം ഈ പ്രദേശത്ത് തെരച്ചില്‍ നടത്തുമ്പോള്‍, മറുവശത്ത് യുഎസ് സ്‌പെഷ്യല്‍ ഫോഴ്‌സ് പൈലറ്റിനെ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഏതൊരു യുദ്ധത്തിലും ഏറ്റവും അപകടകരമായ നിമിഷം പലപ്പോഴും വരുന്നത് ഒരു യുദ്ധവിമാനം അതിന്റെ നിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ്. അത് പ്രവര്‍ത്തനരഹിതമായതോ, മിസൈല്‍ ആക്രമണമോ അല്ലെങ്കില്‍ മറ്റ് കാരണങ്ങളോ ആവാം. അങ്ങനെ അത് ശത്രുരാജ്യത്ത് തകര്‍ന്നുവീഴുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പൈലറ്റുമാര്‍ വിമാനത്തില്‍നിന്ന് പുറത്തേക്ക് തെറിക്കാനും (Eject) ശത്രു രാജ്യത്ത് അതിജീവിക്കാനും നിര്‍ബന്ധിതരാകും. ഇറാനില്‍ തകര്‍ന്ന എഫ്-15ഇ വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ പുറത്തേക്കു തെറിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഈ അപകടസാധ്യത അടിവരയിടുന്നു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയെങ്കിലും, മറ്റൊരാള്‍ ഇപ്പോഴും കാണാമറയത്താണ്. വിമാനത്തില്‍ കരുതിയിരിക്കുന്ന സംവിധാനങ്ങളെയും പരിശീലനത്തെയും ആശ്രയിച്ചാണ് ഇദ്ദേഹത്തിന്റെ അതിജീവനം. ഇത്തരത്തിലുള്ള അതിരൂക്ഷമായ അപകടസാധ്യതയുള്ള സാഹചര്യങ്ങള്‍ക്കായി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എയര്‍ഫോഴ്‌സ് ഒരു അത്യാധുനിക അതിജീവന സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്.…

    Read More »
  • ഇറാന്‍ യുദ്ധം: പണം തിരികെ നല്‍കണമെന്ന് യുഎഇ; പാകിസ്താന്‍ ഉടന്‍ രണ്ടു ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കണം; വരും മാസങ്ങളില്‍ വിദേശ സഹായം ഇല്ലെങ്കില്‍ ഞെരുങ്ങും; പുതുക്കി നിശ്ചയിക്കേണ്ടത് 12 ബില്യണ്‍ ഡോളര്‍ വായ്പ

    ഇസ്ലാമാബാദ്: യുഎഇയുടെ ആവശ്യപ്രകാരം 2 ബില്യണ്‍ യുഎസ് ഡോളര്‍ വായ്പ തിരിച്ചടയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചെന്നു റിപ്പോര്‍ട്ട്. ബാലന്‍സ് ഓഫ് പേയ്മെന്റിനെ പിന്തുണയ്ക്കുന്നതിനായാണ് യുഎഇ ഈ ഫണ്ട് നല്‍കിയിരുന്നത്. അത് അടുത്തിടെ വരെ നീട്ടിനല്‍കുകയായിരുന്നു. യുഎസ്-ഇസ്രായേല്‍ ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലുണ്ടായ പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഫണ്ട് ഉടന്‍ തിരികെ നല്‍കണമെന്ന് യുഎഇ അടുത്തിടെ ആവശ്യപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാനില്‍ (എസ്.പി.ബി.) സുരക്ഷിത നിക്ഷേപമായാണ് സൂക്ഷിച്ചിരുന്നത്. ഈ മാസം അവസാനത്തോടെ പാകിസ്ഥാന്‍ 2 ബില്യണ്‍ യുഎസ് ഡോളര്‍ അബുദാബിക്ക് തിരികെ നല്‍കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ തുകയ്ക്ക് പാകിസ്ഥാന്‍ ഏകദേശം 6 ശതമാനം പലിശ നല്‍കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍, യുഎഇ ഈ നിക്ഷേപം വര്‍ഷം തോറും പുതുക്കി നല്‍കാറായിരുന്നു പതിവ്. എന്നിരുന്നാലും, 2025 ഡിസംബറില്‍, ഈ തുക ആദ്യം ഒരു മാസത്തേക്കും പിന്നീട് ഏപ്രില്‍ 17 വരെ രണ്ട്…

    Read More »
  • പ്രചാരണം കത്തുന്നു: മോദിയും രാഹുലും വീണ്ടും കേരളത്തിൽ; ധർമടത്ത് മുഖ്യമന്ത്രി

    തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിൽ. തിരുവനന്തപുരത്തും തിരുവല്ലയിലുമാണ് പ്രധാനമന്ത്രിയുടെ പ്രധാന പ്രചാരണ പരിപാടികൾ. ഉച്ചയ്ക്ക് രണ്ടരയോടു കൂടി പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. അവിടെ നിന്ന് ഹെലികോപ്റ്റർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിക്കായി പോകും. തിരുവല്ലയിലെ പരിപാടികൾക്ക് ശേഷേം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം ജംഗ്ഷൻ മുതൽ കരമന വരെ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടത്തും. ബിജെപി വലിയ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളായ കഴക്കൂട്ടം, വട്ടിയൂർക്കാവ്, നേമം എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികളും മറ്റ് ബിജെപി നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തെ അനുഗമിക്കും. ശക്തമായ സുരക്ഷാ വലയത്തിലാണ് തിരുവനന്തപുരം നഗരം. പോലീസിനു പുറമെ അർദ്ധ സൈനിക വിഭാഗങ്ങളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ബാരിക്കേഡുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. അതിന് ശേഷം കട്ടപ്പനയിലും പിന്നീട് കൊച്ചിയിലുമാണ്…

    Read More »
Back to top button
error: