politics

  • ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’; പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ ഇറാന്റെ നേതൃതലത്തിൽ അഭിപ്രായ ഭിന്നത

    ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി. ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ…

    Read More »
  • ഹോർമൂസ് കടലിടുക്ക് കടക്കാൻ പറ്റിക്കൽ തന്ത്രം; ചൈനീസ് കപ്പലെന്ന് ഇറാനെ തെറ്റിദ്ധരിപ്പിച്ച് യാത്ര

    ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ…

    Read More »
  • ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന

    മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…

    Read More »
  • യുദ്ധം ജയിച്ചശേഷം ഒപ്പം വരുന്നവരെ ആവശ്യമില്ല; യുദ്ധക്കപ്പല്‍ അയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ രൂക്ഷ പരാമര്‍ശവുമായി ട്രംപ്

    ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്‌റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍…

    Read More »
  • ആദ്യത്തെ എഐ യുദ്ധം: ഡാറ്റയും അല്‍ഗോരിതങ്ങളും ഇറാന്‍ യുദ്ധത്തെ പുനര്‍നിര്‍മ്മിക്കുന്നത് എങ്ങനെ? മേവന്‍ മുതല്‍ ഇസ്രയേലിന്റെ ഗോസ്പല്‍ വരെ; ഉപഗ്രഹ ചിത്രങ്ങള്‍ മുതല്‍ ഇലക്ട്രോണിക് സിഗ്‌നലുകള്‍ വരെ സ്വയം വിശകലനം ചെയ്യും; ലക്ഷ്യം തീരുമാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം

    വാഷിംഗ്ടണ്‍/തെഹ്റാന്‍: ഇറാന്‍-യുഎസ് സംഘര്‍ഷം രണ്ടാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുദ്ധത്തിനെന്ന് പ്രതിരോധ വിദഗ്ധര്‍. ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്നു പേരിട്ട സൈനിക നീക്കത്തില്‍, യുദ്ധക്കളത്തിലെ തീരുമാനങ്ങള്‍ എടുക്കുന്നത് മനുഷ്യനേക്കാള്‍ വേഗത്തില്‍ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ കഴിയുന്ന അത്യാധുനിക അല്‍ഗോരിതങ്ങളാണ്. 1. മിന്നല്‍ വേഗത്തിലുള്ള ആക്രമണം മുന്‍കാല യുദ്ധങ്ങളില്‍ ശത്രുവിന്റെ സൈനിക കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ആഴ്ചകള്‍ നീണ്ട നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. എന്നാല്‍ ഈ യുദ്ധത്തില്‍, പെന്റഗണിലെ ‘മേവന്‍’ (Maven) സിസ്റ്റം, ഇസ്രായേലിന്റെ ‘ഗോസ്പല്‍’ (Gospel) തുടങ്ങിയ എഐപ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നു. യുദ്ധം തുടങ്ങി ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ തന്നെ ആയിരത്തിലധികം ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ സഖ്യകക്ഷികള്‍ക്ക് സാധിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണ്‍ ദൃശ്യങ്ങള്‍, ഇലക്ട്രോണിക് സിഗ്‌നലുകള്‍ എന്നിവ ഒരേസമയം വിശകലനം ചെയ്ത് ശത്രുവിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ ഈ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നു. സെന്‍സറുകളില്‍ നിന്നും സാറ്റലൈറ്റുകളില്‍ നിന്നും ലഭിക്കുന്ന…

    Read More »
  • എന്നു തീരുമെന്ന് ഒരു പിടിയുമില്ല! ട്രംപിന്റെ പിടിവിട്ടു പറക്കുന്നോ ഇറാന്‍ യുദ്ധം? ഭൗമരാഷ്ട്രീയത്തെ അടിമുടി ഉലയ്ക്കുന്നു; കടുത്ത അതൃപ്തിയില്‍ അമേരിക്കയിലെ ഗള്‍ഫ് നിക്ഷേപകര്‍; വിദേശനയ ചൂതാട്ടമെന്നു വിമര്‍ശിച്ച് ട്രംപിന്റെ പാര്‍ട്ടിയിലെ ഒരു വിഭാഗം

    ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയെ അടിമുടി തകര്‍ത്ത ഇറാന്‍ യുദ്ധം ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ സൈനിക വിജയങ്ങള്‍ ഭൗമരാഷ്ട്രീയ വിജയമാക്കാന്‍ കഴിയുമോ എന്ന ചോദ്യം ട്രംപിനു മുന്നില്‍ ഉയരുന്നു. ഇറാന്‍ ആക്രമണത്തിനു പിന്നാലെ അമേരിക്കന്‍ താവളങ്ങളുടെ പേരില്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലേക്കാണ് വന്‍ തോതില്‍ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇത് മേഖലയുടെ സമ്പദ് രംഗത്തെയും ‘സുരക്ഷിത’യിടമെന്ന ഖ്യാതിയെയുമാണ് അടിമുടി ചോദ്യം ചെയ്തത്. ഭൗമ രാഷ്ട്രീയത്തെ അടിമുടി ഉലച്ച ആക്രമണം ട്രംപിനു മുന്നില്‍ ഉയര്‍ത്തുന്നത് നിരവധി ചോദ്യങ്ങളാണ്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിനും കരയിലും കടലിലും ആകാശത്തും ഇറാനിയന്‍ സേനയ്ക്കെതിരെ കനത്ത പ്രഹരങ്ങള്‍ ഏല്‍പ്പിച്ചതിനും ശേഷവും യുദ്ധം അതിവേഗം പ്രാദേശിക സംഘര്‍ഷമായി വ്യാപിച്ചു. ഇത് ട്രംപിന്റെ നിയന്ത്രണത്തിന് അതീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. വെനസ്വേലയിലെ ജനുവരി 3-ലെ മിന്നല്‍ റെയ്ഡും ജൂണില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ഒറ്റത്തവണ ആക്രമണവും പോലെ വേഗതയേറിയതും പരിമിതവുമായ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ട്രംപ് തന്റെ രണ്ട് ടേമുകളിലും വൈറ്റ്…

    Read More »
  • ഇറാനിലെ സ്‌കൂളിനു നേരെയുണ്ടായ ആക്രമണം: കൂട്ടക്കുരുതിക്കു പിന്നില്‍ അമേരിക്കന്‍ സൈനികരെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം; തെളിവു ലഭിച്ചാല്‍ യുദ്ധക്കുറ്റം ചുമത്തി കര്‍ശന നടപടി; തങ്ങളല്ലെന്ന സൂചന നല്‍കി ഇസ്രയേല്‍

    ന്യൂയോര്‍ക്ക്: ഇറാനില്‍ പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെയുണ്ടായ ആക്രമണത്തിന് അമേരിക്കന്‍ സൈനികരാകാം ഉത്തരവാദികളെന്ന നിഗമനത്തില്‍ യുഎസ് മിലിട്ടറി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ലെന്നും രണ്ട് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയെന്ന് റോയിട്ടേഴ്‌സ് പറഞ്ഞു. താല്‍ക്കാലിക വിലയിരുത്തലിലേക്ക് നയിച്ച തെളിവുകള്‍ ഏതാണ്, ഏത് തരത്തിലുള്ള യുദ്ധോപകരണമാണ് ഉപയോഗിച്ചത്, ആരാണ് ഉത്തരവാദി, അല്ലെങ്കില്‍ എന്തുകൊണ്ടാണ് സ്‌കൂളിന് നേരെ ആക്രമണം നടത്തിയത് എന്നത് ഉള്‍പ്പെടെയുള്ള അന്വേഷണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് യു.എസ് സൈന്യം അന്വേഷണം നടത്തുന്നുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച സമ്മതിച്ചു. സെന്‍സിറ്റീവ് ആയ സൈനിക കാര്യങ്ങളായതിനാല്‍ ഉദ്യോഗസ്ഥര്‍ ആരാകാം പ്രതിസ്ഥാനത്തെന്നു വ്യക്തമാക്കിയിട്ടില്ല. അന്വേഷണം എത്രനാള്‍ കൂടി നീളുമെന്നോ വിലയിരുത്തല്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് യു.എസ് അന്വേഷകര്‍ ഏതൊക്കെ തെളിവുകളാണ് തേടുന്നതെന്നോ നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. ദക്ഷിണ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ സ്‌കൂളിനുനേരെ ആദ്യ ദിനമായ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ 150 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതായി ജനീവയിലെ ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.…

    Read More »
  • സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌.ക്ഷേമപെൻഷൻ 3000, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് : കേരളത്തിനായി രാഹുൽ ​ഗാന്ധിയുടെ അഞ്ച് ഉറപ്പ്

    തിരുവനന്തപുരം: കേരളത്തിന് അഞ്ച് ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽഗാന്ധി. പുതു യുഗയാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉദ്ഘാടനം ചെയ്യവേയാണ് രാഹുലിന്റെ പുതു പ്രഖ്യാപനങ്ങൾ. കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളജ് വിദ്യാർഥിനികൾക്ക് മാസം 1000രൂപ‌, ക്ഷേമപെൻഷൻ മാസം 3000രൂപയാക്കും, ഒരു കുടുംബത്തിന് 25 ലക്ഷംവരെയുള്ള ആരോഗ്യ ഇൻഷുറൻസ്, ചെറുപ്പക്കാർക്ക് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 5 ലക്ഷംരൂപവരെ പലിശരഹിത വായ്പ, മുതിർന്ന പൗരൻമാർക്ക് പ്രത്യേക വകുപ്പ് ആരംഭിക്കും എന്നിവയാണ് രാഹുൽ ​ഗാന്ധി പ്രഖ്യാപിച്ച വാ​ഗാദാനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി കടുത്ത ആരോപണങ്ങളുയർത്തി. യുഎസുമായി വ്യാപാര കരാർ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരിൽനിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യൻ സർക്കാർ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീൻ ഫയലുകൾ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളിൽ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറിൽ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ്…

    Read More »
  • അമേരിക്ക മിലിട്ടറി ഇന്റലിജന്‍സ് അടക്കം ഇറാനു കൈമാറി! ഗള്‍ഫിലെ ഇറാന്റെ ആക്രമണത്തിന് സഹായം റഷ്യ; അമേരിക്കന്‍ സൈനിക നീക്കത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും അപ്പപ്പോള്‍ നല്‍കി

    ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ കൃത്യതയോടെ ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക ആസ്തികള്‍ ആക്രമിക്കാന്‍ ഇറാന് സാധിച്ചതിന് പിന്നില്‍ റഷ്യന്‍ സഹായം. യു.എസുമായി ബന്ധപ്പെട്ട മിലിട്ടറി ഇന്റലിജന്‍സ് വിവരങ്ങള്‍ റഷ്യ ഇറാന് കൈമാറുന്നതായി വിവരം. മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് സൈനികര്‍, നാവിക കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇറാന് ലഭിച്ചത്. റഷ്യയുടെ സൈനിക സാറ്റ്‌ലൈറ്റ് ശ്രംഖലയില്‍ നിന്നുള്ള വിവരങ്ങളാണ് ഇറാന് ലഭിക്കുന്നത്. സൈനിക വിന്യാസം, നാവിക നീക്കങ്ങള്‍, വ്യോമ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളാണ് ആക്രമണങ്ങളില്‍ ഇറാന്റെ കരുത്ത്. എന്നാല്‍ ഇറാന്‍ നടത്തിയ ഏതെങ്കിലും പ്രത്യേക ആക്രമണത്തെ റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തിടെ ഇറാന്‍ നടത്തിയ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ യു.എസ് സൈനിക കേന്ദ്രങ്ങളില്‍ പതിച്ചിട്ടുണ്ട്. കുവൈത്തിലെ യു.എസ് സൈനിക കേന്ദ്രത്തില്‍ ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആറു യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ചൈനീസ് സഹായം ഇറാന് ലഭിക്കുന്നുണ്ടോ എന്നതിലും യു.എസ്…

    Read More »
  • ‘ഫൈനലില്‍ അഭിഷേകിനെ ഒഴിവാക്കണം, റിങ്കു അവിടെ ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? സഞ്ജു ടി20 വെറ്ററന്‍, അഭിഷേകിനെ താരതമ്യം ചെയ്യുന്നത് ശരിയല്ല; വരുണ്‍ ബോളിംഗ് ലൈന്‍ മാറ്റുമെന്നും കൈഫ്

    ന്യൂഡല്‍ഹി: നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ അഭിഷേക് ശര്‍മ്മയെ ഇന്ത്യ ഒഴിവാക്കണമെന്ന ശക്തമായ നിര്‍ദേശം നല്‍കി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഈ ടൂര്‍ണമെന്റില്‍ അഭിഷേക് വളരെ മോശം ഫോമിലാണ്, സിംബാബ്വെക്കെതിരായ ഒരു അര്‍ധസെഞ്ചുറി ഒഴികെ മറ്റൊരു മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിട്ടില്ല. ബാറ്റിംഗിലെ ഈ മോശം പ്രകടനം അദ്ദേഹത്തിന്റെ ഫീല്‍ഡിംഗിനെയും ബാധിച്ചിട്ടുണ്ട്. നിര്‍ണായകമായ ചില ക്യാച്ചുകള്‍ അദ്ദേഹം കൈവിട്ടു. അഭിഷേകിന് പകരം റിങ്കു സിംഗിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടുവരാം. ‘ഇന്ത്യക്ക് അഭിഷേക് ശര്‍മ്മയ്ക്ക് ഇടവേള നല്‍കാം. അദ്ദേഹം ഇപ്പോള്‍ ഒരുപാട് മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞു. മാറ്റങ്ങള്‍ വരുത്തുന്നതില്‍ തെറ്റൊന്നുമില്ല. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുത്താം. ബ്രാന്‍ഡന്‍ കിംഗ് ഫോമിലല്ലാതിരുന്നപ്പോള്‍ റോസ്റ്റണ്‍ ചേസ് ഇന്ത്യക്കെതിരെ ഓപ്പണ്‍ ചെയ്തിരുന്നു. അവര്‍ അഞ്ച് അല്ലെങ്കില്‍ ആറ് മത്സരങ്ങളില്‍ അദ്ദേഹത്തെ പിന്തുണച്ചു, പക്ഷേ ഒരു വലിയ മത്സരത്തിനായി അവര്‍ അദ്ദേഹത്തിന് വിശ്രമം നല്‍കി. സഞ്ജുവിനെ ടീമിലെത്തിച്ചപ്പോള്‍ അദ്ദേഹം മികച്ച…

    Read More »
Back to top button
error: