politics

  • ‘കള്ള വാര്‍ത്ത കൊടുക്കുന്ന ആവേശത്തില്‍ ഞാന്‍ രാജ്യസഭയിലാണോ ലോക്‌സഭയിലാണോ എന്നുപോലും നോക്കിയില്ല!’; മീഡിയ വണ്‍ വ്യാജ വാര്‍ത്ത നല്‍കിയെന്ന് മന്ത്രി എം.ബി. രാജേഷ്; ഇക്കുറി ‘മൗദൂദി പരിവാറി’ന്റെ പണിപാളുമെന്നും കുറിപ്പ്

    തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങിയെന്ന മീഡിയ വണ്‍ വാര്‍ത്തയ്‌ക്കെതിരേ മന്ത്രി രംഗത്ത്. വാര്‍ത്ത കൊടുക്കുന്ന തിരക്കില്‍ താന്‍ ലോക്‌സഭയിലാണോ അതോ രാജ്യസഭയിലാണോ ഉണ്ടായിരുന്നതെന്നു പോലും ജമാഅത്തെ ഇസ്ലാമി ചാനല്‍ നോക്കിയില്ലെന്നും രാജേക് പരിഹസിച്ചു. മന്ത്രിയുടെ കുറിപ്പ് തെരഞ്ഞെടുപ്പായി. ജമാ അത്തെ ഇസ്ലാമി ചാനലായ മീഡിയാ വണ്‍ പുതിയ നുണ ബോംബ് സ്‌ഫോടനം നടത്തിയിട്ടുണ്ട്. ഞാനും കടന്നപ്പള്ളിയും നിയമം ലംഘിച്ച് മന്ത്രിയുടെ ശമ്പളവും മുന്‍ എംപിയുടെ പെന്‍ഷനും വാങ്ങി എന്നാണ് മീഡിയാ വണ്ണിന്റെ പുതിയ നുണ ബോംബ്. വ്യാജ വാര്‍ത്ത നല്‍കിയ മീഡിയ വണ്ണിനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്. ഇതില്‍ മൗദൂദി പരിവാറിന്റെ പണി പാളും. സത്യം ഇതാണ്. നിയമസഭാ സ്പീക്കറായ ശേഷം 10.1.2022 ന് ലോക്സഭാ സെക്രട്ടറി ജനറലിന് ഞാന്‍ സ്പീക്കറെന്ന നിലയില്‍ ശമ്പളം കൈപ്പറ്റുന്ന കാര്യം അറിയിച്ചു കൊണ്ടും, അതു കുറച്ച് എന്റെ പെന്‍ഷന്‍…

    Read More »
  • ആറന്മുളയിൽ അബിൻ വർക്കിയ്ക്കെതിരെ പോസ്റ്ററുകൾ: ‘ജനങ്ങളുടെ യുഡിഎഫ് അനുകൂല സ്പിരിറ്റ് നശിപ്പിക്കരുത്; എല്ലാ തലങ്ങളിലും ചർച്ച നടത്തിയേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ‘ – പ്രതികരണവുമായ് കെ. സി വേണുഗോപാൽ

    ഇടുക്കി: ആറന്മുളയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിൻ വർക്കിക്കെതിരെ പോസ്റ്റർ പതിച്ചതിൽ വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഒരു സ്ഥാനാർത്ഥിയെയും ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നും അങ്ങനെ തീരുമാനിക്കുന്നതിന് മുമ്പുള്ള ഇത്തരം വികാരപ്രകടനങ്ങൾ ഒഴിവാക്കണമെന്നും കെ സി വേണുഗോപാൽ നിർദേശിച്ചു. ഈ തെരഞ്ഞെടുപ്പ് കോൺഗ്രസിന് ജയിക്കാൻ വേണ്ടിയുള്ളതാണ്. ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിക്കാൻ തയ്യാറായി നിൽക്കുകയാണ്. അതിന്റെ സ്പിരിറ്റ് കളയുന്ന ഒരു സമീപനവും ആരിൽനിന്നും ഉണ്ടാകാൻ പാടില്ല എന്നും എല്ലാ തലങ്ങളിലും ചർച്ച നടത്തിയാകും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്നും കെ സി പറഞ്ഞു. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരും.. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വിജയസാധ്യത മാത്രമാണ് പരിഗണിക്കുക. എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തീരുമാനമായിട്ടില്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘പുതുയുഗ യാത്ര’ വലിയ ആവേശമായി മാറിയെന്നും കെ സി കൂട്ടിച്ചേർത്തു. സിപിഐഎമ്മുമായി പിണങ്ങിനിൽക്കുന്ന ജി സുധാകരനുമായി തങ്ങൾ ചർച്ച നടത്തിയിട്ടില്ല എന്നും അദ്ദേഹം ഇപ്പോഴും സിപിഐഎമ്മിൽ ഉറച്ചുനിൽക്കുകയാണ്…

    Read More »
  • ‘ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ല; കപ്പലുകൾക്ക് സ്വന്തം റിസ്കിൽ അതുവഴി പോകാം; ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ല‘ – ഐആർജിസി

    ടെഹ്റാൻ: പ്രധാന കപ്പൽപ്പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഉദ്ദേശ്യമില്ലെന്ന് ഇറാൻ സൈന്യം. എന്നാൽ നിലവിലെ യുദ്ധസാഹചര്യത്തിൽ പാത ഉപയോഗിക്കുന്ന കപ്പലുകളുടെ സുരക്ഷാ ഉത്തരവാദിത്വം അതാത് കപ്പലുകൾക്ക് തന്നെയായിരിക്കുമെന്നും ഐആർജിസി വക്താവ് പറഞ്ഞു. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ഇസ്രയേൽ, യുഎസ് കപ്പലുകളെ അല്ലാതെ മറ്റൊരു കപ്പലുകളെയും ഇറാൻ ആക്രമില്ലെന്നും സൈന്യം വ്യക്തമാക്കി. അമേരിക്കയെ വിശ്വാസമില്ലെന്ന് ഇറാൻ ഉപ വിദേശകാര്യ മന്ത്രി മജീദ് തഖ്ത് റവാഞ്ചി ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുഎസ് ഇറാനെ മാത്രമല്ല രാജ്യാന്തര നയതന്ത്രത്തെയും വഞ്ചിച്ചുവെന്നും റവാഞ്ചി ആരോപിച്ചു. അതേസമയം, ഇറാനെ നയിക്കാൻ യോഗ്യനായ നേതാവിനെ യുഎസ് തേടുകയാണെന്ന് വൈറ്റ്ഹൗസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. ഇറാന്റെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ യുഎസ് ഇടപെടുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെവിറ്റിന്റെ പരാമർശം. യുഎസ് ഇന്റലിജൻസ് ഏജൻസികളും സർക്കാരും ചിലരെ നിർദേശിച്ചിട്ടുണ്ടെങ്കിലും അതേക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും ലെവിറ്റ് പറഞ്ഞു. ഇറാന്റെ വ്യോമമേഖല പിടിച്ചെടുക്കാനാണ് യുഎസ് ശ്രമിക്കുന്നതെന്നും ലെവിറ്റ് കൂട്ടിച്ചേർത്തു. നാലു…

    Read More »
  • ‘പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്; സൈക്കോപാത്തായ അയാൾക്ക് സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്‘ – ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍

    ന്യൂഡല്‍ഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ലൈംഗികാതിക്രമ കേസിലെ ആദ്യപരാതിക്കാരി സുപ്രീംകോടതിയില്‍. രാഹുലിന്റെ ജാമ്യം നിയമ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പരാതിക്കാരി പറയുന്നു. ജാമ്യ വേളയില്‍ ഹൈക്കോടതി മിനി ട്രയല്‍ നടത്തി. ഇത് നിയമവിരുദ്ധമാണെന്നും ആരോപിച്ചു. പ്രായപൂര്‍ത്തി ആകാത്ത ഇരയുള്‍പ്പടെ 10 ഓളം ഇരകളെ രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ട്. രാഹുല്‍ സൈക്കോപാത്താണ്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ട്. ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. സമ്മതമില്ലാതെ പലവട്ടം ബലാത്സംഘം ചെയ്തു. ഗര്‍ഭിണി ആയിരിക്കെ ഒരിക്കല്‍ പോലും സമാധാനം നല്‍കിയിട്ടില്ല. അബോര്‍ഷന് സ്വയം സന്നദ്ധ ആയിരുന്നില്ല. ഭീഷണിയിലൂടെ സമ്മതിപ്പിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗക്കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ചതിൽ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ചൊവ്വാഴ്ച വാദംകേൾക്കും.മുൻ‌കൂർ ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് അതിജീവിതയെ ഫോൺ വിളിച്ചതിനാൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഹർജി നൽകിയത്. തന്നെ വാട്സ് ആപ്പ് കോൾ…

    Read More »
  • സംഘര്‍ഷത്തിന്റെ പ്രത്യാഘാതം അടുക്കളയിലേക്കും; എല്‍പിജി ബുക്കിംഗിന് നിയന്ത്രണം; 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രം സിലിണ്ടര്‍; വാണിജ്യ സിലിണ്ടര്‍ നിയന്ത്രണം ഹോട്ടലുകള്‍ക്ക് തിരിച്ചടി

    കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പ്രത്യാഘാതങ്ങള്‍ നമ്മുടെ അടുക്കളയിലേക്കും എത്തിത്തുടങ്ങി. എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ് 25 ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും. യുദ്ധത്തെ തുടര്‍ന്ന് ബുക്കിങ് കൂടിയതാണ് കാരണം. വാണിജ്യ സിലിണ്ടര്‍ വിതരണത്തിനും നിയന്ത്രണം. ഇത് ഹോട്ടലുകള്‍, കന്റീനുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. ALSO READ     എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷ ഒരുക്കണം; അമേരിക്കയുമായി ചര്‍ച്ച നടത്തി ഇന്ത്യ; ഊര്‍ജ പ്രതിസന്ധി മുന്നില്‍ കണ്ട് മാരത്തണ്‍ നീക്കങ്ങള്‍; ഗ്യാസ് വിതരണത്തെ അടക്കം ബാധിച്ചേക്കും; മംഗലാപുരം റിഫൈനറിയില്‍ നിന്ന് കയറ്റുമതി നിര്‍ത്തി രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറിന് 60 രൂപയും വാണിജ്യ സിലിണ്ടറിന് 115 രൂപയും കൂട്ടി. കൊച്ചിയില്‍ 920 രൂപയാണ് ഗാര്‍ഹിക സിലിണ്ടര്‍ വില. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഈ വര്‍ഷം 302.5 രൂപയാണ് കൂട്ടിയത്. വിലവര്‍ധന പ്രാബല്യത്തിലായി. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതാണ് വിലവര്‍ധനയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ALSO READ   ആക്രമണത്തിന് പിന്നാലെ…

    Read More »
  • വിവാഹമോചനക്കേസ്: കോടതിയ്ക്ക് പുറത്ത് ഒത്തുതീർക്കാൻ വിജയ്; സം​ഗീതയ്ക്ക് 240 കോടി നൽകാൻ നടൻ തയ്യാർ

    ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ ഭാര്യ സംഗീത നൽകിയ വിവാഹമോചനക്കേസ് സിനിമ, രാഷ്ട്രീയ, സാംസ്ക്കാരിക രം​ഗങ്ങളിലടക്കം വലിയ ചർച്ചയായിരിക്കുകയാണ്. അതിനിടെയിതാ കോടതിക്കു പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിജയ് ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഭാര്യ സംഗീതയ്ക്കും മക്കൾക്കുമായി 240 കോടി രൂപ ജീവനാംശം നൽകാൻ വിജയ് ഒരുക്കമാണെന്നാണ് സൂചന. വിവാഹമോചന വാർത്ത കത്തിനില്ക്കുന്നതിനിടെ വിജയ് നടി തൃഷയ്ക്കൊപ്പം ചെന്നൈയിൽ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി. ഇതേതുടർന്ന് നിരവധി വിമർശനങ്ങളും വിജയ്ക്കെതിരെ ഉയരുകയാണ്. തൃഷമായുള്ള വിവാഹേതരബന്ധം ആരോപിച്ചാണു സംഗീത വിവാഹമോചന ഹർജി നൽകിയത്. വിവാഹമോചനം ആവശ്യപ്പെട്ട് ചെങ്കൽപ്പേട്ട് കോടതിയെയാണ് വിജയ്‌‍യുടെ ഭാര്യ സമീപിച്ചത്. സംഭവത്തിൽ ഏപ്രിൽ 20ന് ഹാജരാകാൻ കോടതി വിജയ്ക്ക് നിർദേശം നൽകിയിട്ടുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌ക്കെതിരെ സംഗീത ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. നടന് ഒരു നടിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നുവെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നുവെന്നും പറയപ്പെടുന്നു. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും…

    Read More »
  • ‘ഇന്ത്യ എന്തു ചെയ്യണമെന്ന് ഉത്തരവ് ഇറക്കുന്നത് അമേരിക്ക, പണിക്കര്‍ജി ഇക്കാര്യം പറയില്ല’; പരമാധികാരത്തെ ചോദ്യം ചെയ്താലും മോദിജി മിണ്ടില്ല! അമേരിക്കന്‍ ഉത്തരവ് പങ്കുവച്ച് കുറിപ്പ്; ‘റഷ്യന്‍ എണ്ണയ്ക്ക് ട്രംപ് ഇളവ് നല്‍കിയത് സ്വന്തം നാട്ടിലെ എണ്ണവില കൂടാതിരിക്കാന്‍’

    കൊച്ചി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ ട്രംപ് നല്‍കിയ ഇളവിനെക്കുറിച്ചു തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പുറത്തിറക്കിയ ശ്രീജിത്ത് പണിക്കര്‍ക്കു മറുപടിയുമായി ഡിജിറ്റല്‍ ക്രിയേറ്റര്‍ സജി മാര്‍ക്കോസ്. ഇതു സംബന്ധിച്ചു ‘ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രഷറി, വാഷിംഗ്ടണ്‍ ഡിസി’ പുറത്തിറക്കിയ ഉത്തരവിന്റെ തലക്കെട്ടു ശ്രീജിത്ത് മനപ്പൂര്‍വം മറച്ചുവയ്ക്കുകയായിരുന്നെന്നും ‘അമേരിക്ക അനുമതി നല്‍കിയിരിക്കുന്നു’ എന്നുതന്നെയാണ് ഉത്തരവില്‍ പറയുന്നതെന്നും ഇതിന്റെ കോപ്പിയടക്കം പങ്കുവച്ചാണ് സജി മാര്‍ക്കോസ് വിശദമാക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം   ശ്രീജിത്ത് പണിക്കര്‍ വീണ്ടും നുണ പറയുന്നു അല്ലെങ്കില്‍ Department of the Treasury Washington D.C.ഇറക്കിയ ലൈസന്‍സ്-133 വായിച്ചിട്ട് മനസിലായില്ല. ഇന്നലത്തെ പത്രങ്ങളില്‍ റഷ്യയില്‍ നിന്നും ഇന്ത്യയിലേയ്ക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് മുപ്പത് ദിവസത്തേയ്ക്ക് അമേരിക്ക അനുമതി നല്‍കി എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു, വാര്‍ത്ത സത്യവുമായിരുന്നു. പക്ഷെ പത്രങ്ങള്‍ നുണക്കഥ പറയുന്നു എന്ന തലക്കെട്ടില്‍ സംഘപരിവാര്‍ മാനിപ്പുലേറ്റര്‍ ശ്രീ പണിക്കര്‍ ഇന്നലെ ഒരു വീഡിയോ ചെയ്തിരുന്നു. വീഡിയോയില്‍ പറഞ്ഞിരിക്കുന്ന DEPARTMENT OF THE TREASURY…

    Read More »
  • ധർമ്മടത്തുനിന്നും മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ; ‘സംവാദത്തിന് തയ്യാറെങ്കിൽ വെറും 10 മിനുട്ടിൽ നിങ്ങളുടെ വാദങ്ങളെല്ലാം പൊളിച്ചു കൈയ്യിൽ തരാം‘

    മമ്പറം: കേന്ദ്ര സർക്കാർ കേരളത്തിനേകിയ വികസനപ്രവർത്തനങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേന്ദ്രം എന്തെല്ലാംസംസ്ഥാനത്തിന് ചെയ്തിട്ടുണ്ടെന്നും വികസനപ്രവർത്തനത്തിന് എത്ര കോടി നൽകിയിട്ടുണ്ടെന്നും വെളിപ്പെടുത്താൻ ബി.ജെ.പി. തയ്യാറാണ്. ഞാൻ സംസാരിക്കുന്നത് പൊട്ടമലയാളമാണെങ്കിലും സാരമില്ല, അങ്ങനെയൊരു സംവാ​ദത്തിന് മുഖ്യമന്ത്രി തയ്യാറാണെങ്കിൽ 10 മിനിട്ടിൽ സംസ്ഥാന സർക്കാരിന്റെ എല്ലാം പൊളിച്ചുതരാം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് ബി.ജെ.പി.യുടെ മെഗാ അദാലത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എഴുപതുവർഷം കേരളം മാറിമാറി ഭരിച്ച എൽ.ഡി.എഫ്‌.-യു.ഡി.എഫ്. സർക്കാരുകൾ വികസനരംഗത്ത് ഒന്നും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി കരന്തലാജെ പറഞ്ഞു. കണ്ണൂർ ധർമടത്ത് നടന്ന ബി.ജെ.പി. മെഗാഅദാലത്തിലും ജനസംഗമത്തിലും പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരമൊരു പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ പരാജയമാണ് അദാലത്തിൽ പങ്കെടുത്തവരുടെ പരാതികൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെളളം കിട്ടാതെ, റോഡില്ലാതെ, അങ്കണവാടികൾക്ക് കെട്ടിടമില്ലാതെ, ആശുപത്രികളിൽ ഡോക്ടറില്ലാത്തതും അടിസ്ഥാനസൗകര്യങ്ങളില്ലാത്തതുമായ നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ ഫലമായി…

    Read More »
  • ഇറാന് റഷ്യൻ പിന്തുണ; യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉന്നംവച്ചുള്ള ആക്രമണത്തിന് സഹായകമായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ കൈമാറുന്നുവെന്ന് റിപ്പോർട്ട്

    മോസ്കോ: യുദ്ധമുഖത്ത് യുഎസ്- ഇസ്രയേൽ സഖ്യത്തെ നേരിടാൻ ഇറാന്ത സഹായവുമായി റഷ്യ രം​ഗത്തുണ്ടെന്ന് യുഎസ് മാധ്യമ റിപ്പോർട്ട്. ഇറാന് പരോക്ഷമായ പിന്തുണ റഷ്യ നൽകുന്നുവെന്നാണ റിപ്പോർട്ടിലുള്ളത്. ശത്രു യുദ്ധക്കപ്പലുകൾക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്താൻ തങ്ങളുടെ തന്ത്രപരമായ പങ്കാളിയായ ഇറാനെ സഹായിക്കുന്നതിനായി റഷ്യ ഇന്റലിജൻസ് വിവരങ്ങൾ നൽകുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റഷ്യയുടെ ഇറാനോടുള്ള പിന്തുണയുടെ വ്യാപ്തി പക്ഷെ ഇതുവരെ പൂർണമായി വ്യക്തമായിരുന്നില്ല. കഴിഞ്ഞയാഴ്ച യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാനിയൻ സൈന്യത്തിന് യുഎസ് സേനയെ കണ്ടെത്താൻ സാധ്യമാകുന്നില്ലെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച കുവൈത്തിൽ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണത്തിൽ ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രാദേശിക വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പോർട്ട് ഷുവൈബയിലെ കമാൻഡ് സെന്ററിലാണ് ഡ്രോൺ പതിച്ചത്. ഇറാന് സ്വന്തമായി ഉപഗ്രഹശേഖരം ഇല്ലെന്നും അതേസമയം റഷ്യയുടെ നൂതനമായ ബഹിരാകാശകഴിവുകൾ ഉപയോഗപ്പെടുത്തുകയാണെന്ന് കാർനെഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ റഷ്യൻ…

    Read More »
  • 24 മണിക്കൂറില്‍ തകര്‍ത്തത് ഇറാനിലെ 1000 കേന്ദ്രങ്ങള്‍; വെനസ്വേലയ്ക്കു പിന്നാലെ ഇറാനിലും അമേരിക്ക എഐ ഉപയോഗിച്ചത് ഇങ്ങനെ; ഉപഗ്രഹങ്ങള്‍ മുതല്‍ ട്രാഫിക് ക്യാമറകള്‍ വരെ ഏകോപിപ്പിച്ചു; അതും മനുഷ്യന്‍ ചിന്തിക്കുന്നതിന്റെ നൂറുകണക്കിന് ഇരട്ടി വേഗത്തില്‍!

    ഇറാനിലെ 1000 കേന്ദ്രങ്ങളില്‍ 24 മണിക്കൂറില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ പട്ടാളം എഐ സഹായം തേടിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൃത്യതയോടെ ബോംബാക്രമണം നടത്താന്‍ ആന്ത്രോപികിന്റെ എഐ മോഡലായ ക്ലൗഡാണ് ഉപയോഗിച്ചതെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുന്‍പ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ പിടികൂടാനും ഇതേ എഐ സഹായം യുഎസ് തേടിയിരുന്നു. അന്ന് കടുത്ത എതിര്‍പ്പാണ് ആന്ത്രോപിക് ഉയര്‍ത്തിയത്. വിനാശകരമായ കാര്യങ്ങള്‍ക്കും ആയുധമുണ്ടാക്കാനും ചാരവൃത്തിക്കായും ക്ലൗഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നായിരുന്നു കമ്പനിയുടെ നിലപാട്. ഇതോടെ കമ്പനിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച ഡോണള്‍ഡ് ട്രംപ് ആന്ത്രോപിക് ഒരു റാഡിക്കല്‍ ലെഫ്റ്റ് എഐ കമ്പനിയാണെന്നും ആരോപിച്ചു.   ട്രംപിനോട് യോജിച്ചുവെങ്കിലും പെട്ടെന്ന് തന്നെ മറ്റൊരു എഐ മോഡലിലേക്ക് മാറുക എളുപ്പമല്ലെന്നും പ്രശ്‌നം പരിഹരിക്കാമെന്നും പെന്റഗണ്‍ തലവനും യുഎസ് സെക്രട്ടറി ഓഫ് വാറുമായ പീറ്റ് ഹെഗ്‌സേത് വിശദീകരിച്ചു.’ വാര്‍ ഡിപാര്‍ട്ട്‌മെന്റില്‍ ആന്ത്രോപികിന്റെ സേവനങ്ങള്‍ ആറുമാസത്തേക്ക് കൂടി തുടരുമെന്നും ശേഷം മറ്റൊരു സര്‍വീസിലേക്ക് മാറാ’മെന്നുമായിരുന്നു ഹെഗ്‌സേത്ത് പ്രസ്താവനയിലൂടെ…

    Read More »
Back to top button
error: