politics

  • ബുള്‍ഡോസര്‍ രാജില്‍ കേരളത്തിന്റെ വിമര്‍ശനം കൊള്ളേണ്ടിടത്തു കൊണ്ടു! കര്‍ണാടകയുടെ കാര്യത്തില്‍ പിണറായി വിജയന്‍ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാര്‍; തകര്‍ത്തത് 200 വീടുകള്‍; കൊടുംതണുപ്പില്‍ തെരുവിലായത് ആയിരങ്ങള്‍

    ബംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന കുടിയൊഴിക്കല്‍ നടപടിയിച്ചൊല്ലി (ബുള്‍ഡോസര്‍ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ വാക്‌പോര് മുറുകുന്നു. ബുള്‍ഡോസര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച പിണറായി വിജയനോട് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ ശിവകുമാര്‍ ശനിയാഴ്ച താക്കീത് നല്‍കി. യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജി’ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയില്‍ കാണുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം…

    Read More »
  • മിസ്റ്റര്‍ പിണറായി നിങ്ങള്‍ ഭയപ്പെടുത്തുകയാണോ; ആഞ്ഞടിച്ച് സൂപ്പര്‍ ഡയലോഗുകളുമായി വി.ഡി.സതീശന്‍; ആരെയാണ് മിസ്റ്റര്‍ പിണറായി ഭയപ്പെടുത്തുന്നത് എന്ന് ചോദ്യം; അറസ്റ്റുകൊണ്ടൊന്നും കോണ്‍ഗ്രസോ യുഡിഎഫോ ഭയപ്പെടില്ലെന്ന് താക്കീത്

      പറവൂര്‍: വി.ഡി.സതീശന്‍ ഇടക്കിടെ കിണ്ണന്‍കാച്ചി ഡയലോഗടിക്കും. നല്ല താളത്തിലും ഈണത്തിലുമായി കൊള്ളേണ്ടിടത്ത് കൊള്ളേണ്ട പോലെ. അതുപോലൊന്നാണ് ഇന്ന് മുഖ്യമന്ത്രിക്കെതിരെ അടിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ മിസ്റ്റര്‍ പിണറായി എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള നെടുനീളന്‍ ഡയലോഗ് സതീശന്റെ സൂപ്പര്‍ ഡയലോഗായി മാറിയിട്ടുണ്ട്. അതിങ്ങനെ – മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടു പോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പോലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സി.പി.എം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പോലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്‍? എന്നിട്ടാണ് പോലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച്…

    Read More »
  • പെറ്റി കേസാണെങ്കില്‍ അപ്പൊ പിടിക്കും; ഇതിപ്പോള്‍ ഇന്റര്‍നാഷണല്‍ കുറ്റവാളികളല്ലേ; ഇന്ത്യന്‍ ആഭ്യന്തരവകുപ്പിനെ പരിഹസിച്ചുള്ള ലളിത് മോദിയുടെയും വിജയ് മല്യയുടെയും വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനം; മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം

      ന്യൂഡല്‍ഹി: ചെറിയ വല്ല കേസാണെങ്കില്‍ നമ്മടെ പോലീസ്, കേരള പോലീസല്ല ഇന്ത്യന്‍പോലീസ് വേഗം പിടിക്കും. പക്ഷേ ഇത് അങ്ങനെയല്ലല്ലോ..പിടിക്കേണ്ടത് രണ്ട് ഇന്റര്‍നാഷണല്‍ കുറ്റവാളികളെയല്ലേ…അതും മുകളില്‍ വേണ്ട പിടിപാടുള്ളവര്‍. അവര്‍ എവിടെയോ ഇരുന്ന് വീഡിയോയിലൂടെ തങ്ങളെ പിടിക്കാന്‍ പറ്റിയില്ലല്ലോ എന്ന് വീമ്പു പറയുമ്പോള്‍ ഇന്ത്യന്‍ പോലീസിന് നാണക്കേട് കുറച്ചൊന്നുമല്ല. അതുകൊണ്ടുതന്നെ അവരെ പിടികൂടാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ഇന്ത്യന്‍ പോലീസ്. വന്‍ സാമ്പത്തിക കുറ്റവാളികളായ ലളിത് മോദിയും വിജയ് മല്യയും വീഡിയോയില്‍ വീമ്പു പറയുന്നത് കേട്ട് മോദി സര്‍ക്കാരിന് നാണക്കേട് കുറച്ചൊന്നുമല്ല ഉണ്ടായിരിക്കുന്നത്. മറ്റും നിയമസംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രതികരണങ്ങള്‍ തുടര്‍ച്ചയായി നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നു. അടുത്തിടെ വിജയ് മല്യയുടെ 70ാം പിറന്നാളാഘോഷച്ചടങ്ങില്‍ പങ്കെടുത്ത് ലളിത്മോദി ഞങ്ങള്‍ കുറ്റവാളികളാണ്. ഇന്ത്യയിലെ വലിയ രണ്ട് കുറ്റവാളികള്‍ എന്ന് പരിഹാസത്തോടെ ഉറക്കെ വിളിച്ചുപറയുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് വളരെ നാണക്കേടാണെന്ന് പരക്കെ അഭിപ്രായമുണ്ടായി. ലളിത് മോദിയുടെ പരിഹാസം സംബന്ധിച്ച് വിദേശമന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തിലും ചോദ്യമുയര്‍ന്നു. നാടുവിട്ട സാമ്പത്തിക കുറ്റവാളികളെ…

    Read More »
  • അപ്പോള്‍ ഈ ഫോട്ടോയോ; ഇതിലും ദുരൂഹത തോന്നണ്ടേ; പോറ്റി കടകംപള്ളിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായി ഷിബു ബേബി ജോണ്‍; ഷിബു പങ്കുവെച്ചത് രണ്ടു ചിത്രങ്ങള്‍; ചിത്രത്തിലൊന്നില്‍ ഒരു പോലീസുകാരനും

      കൊല്ലം: ചിത്രങ്ങള്‍ വിവാദങ്ങളായി മാറിക്കൊണ്ടിരിക്കെ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ട് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട എ ഐ ചിത്രം ഷെയര്‍ ചെയ്തതിന് കോണ്‍ഗ്രസ് നേതാവ് സുബ്രഹ്‌മണ്യനെതിരെ കേസെടുത്തതിന്റെ പിന്നാലെയാണ് ഷിബു ബേബി ജോണ്‍ രണ്ടു ചിത്രങ്ങള്‍ പുറത്തുവിട്ടത്. ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനും ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ കുറിപ്പു സഹിതം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. പോറ്റി സോണിയാഗാന്ധിയുമായി നില്‍ക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നുണ്ടെങ്കില്‍ ഈ ചിത്രത്തിനും ദുരൂഹത തോന്നണ്ടേ എന്നാണ് ഷിബുവിന്റെ ചോദ്യം. ചിത്രങ്ങളിലൊന്നില്‍ ഒരു പോലീസ് വേഷധാരിയുമുണ്ട്. ഈ ചിത്രങ്ങള്‍ നേരത്തെ തന്റെ കയ്യില്‍ ഉണ്ടായിരുന്നതാണെന്ന് ഷിബു ബേബി ജോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ചിത്രങ്ങളാണ് ഷിബു ബേബി ജോണ്‍ പങ്കുവെച്ചിട്ടുള്ളത്. അതിലൊന്നില്‍, കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരു പോലീസ് വേഷധാരിയും മറ്റൊരാളും ഇരിക്കുന്നത് കാണാം. ഇവര്‍ ഇരിക്കുന്നത് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍…

    Read More »
  • എ ഐ കോണ്‍ഗ്രസിലെ ഗ്രൂപ്പല്ല; ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലാണ് ഇനി സിപിഎമ്മിന്റെ കളി; സുബ്രഹ്‌മണ്യന്‍ ഒരൊറ്റ ദിവസം കൊണ്ട് താരമായി; കസ്റ്റഡിയിലെടുത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

      കോഴിക്കോട്: എ ഐ എന്നാല്‍ പണ്ട് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളായിരുന്നു. അന്ന് അതുകൊണ്ട് കോണ്‍ഗ്രസ് പാടുപെട്ടിട്ടുണ്ട്. ഇന്ന് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് കോണ്‍ഗ്രസിന് തലവേദന. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ ശബരിമല സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ ഐ നിര്‍മ്മിത ചിത്രം പങ്കുവെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്തതോടെ എ ഐയുടെ പേരില്‍ സിപിഎമ്മിനെതിരെ കോണ്‍ഗ്രസ് കളത്തിലിറങ്ങിക്കഴിഞ്ഞു. എ ഐ ഉപയോഗിച്ച് ആര്‍ക്കും എന്തുമാകാമെന്ന് വിചാരിക്കേണ്ട എന്ന നിലപാടാണ് സിപിഎം ഈ കേസിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ പോലീസ് എകെജി സെന്ററിന്റെ അജണ്ട നടപ്പിലാക്കുകയാണെന്ന് കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍.സുബ്രഹ്‌മണ്യന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഈ കാട്ടാള സംസ്‌കാരം ഏത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്ന് സുബ്രഹ്‌മണ്യത്തിനെ കസ്റ്റഡിയിലെടുത്തതില്‍ കോപാകുലനായി കെ.സി വേണുഗോപാലും ചോദിച്ചിട്ടുണ്ട്. സ്വര്‍ണക്കൊള്ളക്കാരനായ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പമുള്ള ചിത്രം ഷെയര്‍ ചെയ്തതിനാണ് തനിക്കെതിരെ കേസെന്ന് പറയുന്ന സുബ്രഹ്‌മണ്യന്‍ അതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന…

    Read More »
  • മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാരുടെ വക ഷോക്ക്; കൂട്ടത്തോടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍; ബിജെപിയുമായി സഖ്യമുണ്ടാക്കി;സ്വതന്ത്ര മെമ്പര്‍ പ്രസിഡന്റായി; അപ്രതീക്ഷിത നീക്കങ്ങളില്‍ പകച്ച് കോണ്‍ഗ്രസ്

      തൃശൂര്‍: കൊടകര മറ്റത്തൂരില്‍ കോണ്‍ഗ്രസിന് കോണ്‍ഗ്രസുകാാരുടെ വക ഷോക്ക്. മറ്റത്തൂരില്‍ കോണ്‍ഗ്രസ് മെമ്പര്‍ കൂട്ടത്തോടെ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ആകെയുള്ള എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാരും രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുകയും ഭരണത്തിലെത്തുകയും ചെയ്തു. സ്വത്രന്ത സ്ഥാനാര്‍ത്ഥിയായി ജയിച്ച ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസില്‍ നിന്ന് ജയിച്ച 8 കോണ്‍ഗ്രസ് മെമ്പര്‍മാരും ബി.ജെ.പി.യിലെ 4 അംഗങ്ങളില്‍ മൂന്ന് പേരുടെ വോട്ട് ലഭിച്ച് 12 വോട്ട് നേടിയാണ് ജയിച്ചത്. ഒരു ബി.ജെ.പി. അംഗത്തിന്റെ വോട്ട് അസാധുവായി. സ്വതന്ത്രനായി വിജയിച്ച കെ.ആര്‍ ഔസേഫിന് പത്ത് എല്‍ഡി എഫ് അംഗങ്ങള്‍ വോട്ട് ചെയ്തു. കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച സ്വതന്ത്ര അംഗത്തെ കൂട്ടുപിടിച്ച് ഭരണം ഉറപ്പാക്കാന്‍ എല്‍ഡിഎഫ് നീക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിത നീക്കമുണ്ടായത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയോടും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരോടും നേതൃത്വം കാണിച്ച നീതികേടില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മിനിമോള്‍, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, പ്രിന്റോ പള്ളിപ്പറമ്പന്‍, സിജി…

    Read More »
  • ഉയര്‍ത്തിയ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ലാലി ജെയിംസ്; സസ്‌പെന്റു ചെയ്‌തെങ്കിലും തിരിച്ചെടുത്തില്ലെങ്കിലും മരണം വരെയും കോണ്‍ഗ്രസുകാരിയായി തുടരുമെന്നും ലാലി ജെയിംസ് ; ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ്

      പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്താലും താന്‍ കോണ്‍ഗ്രസുകാരിയായി തുടരുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് നടപടി നേരിട്ട തൃശൂരിലെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ്. തിരിച്ചെടുത്തില്ലെങ്കിലും മരണംവരെ കോണ്‍ഗ്രസുകാരെയായി തുടരുമെന്ന് ലാലി ജെയിംസ് വ്യക്തമാക്കി. തനിക്കെതിരായ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തില്‍ കുറച്ചുകൂടി പക്വത കാണിക്കണമായിരുന്നുവെന്നും ലാലി ജെയിംസ് പറഞ്ഞു. താന്‍ ഒരിക്കലും ഒരു സാങ്കല്‍പ്പിക ലോകത്തല്ല. പ്രതികരണം വൈകാരികമാണെന്ന് നേതൃത്വം വിലയിരുത്തിയില്ല. ഇരുട്ടെടുത്ത നടപടി സന്തോഷത്തോടെ സ്വീകരിക്കുകയാണെന്നും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെയാണ് ഡിസിസി പ്രസിഡന്റ് നടപടി സ്വീകരിച്ചതെന്നും തന്നെ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും ലാലി ജെയിംസ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരിയായി തുടരാന്‍ കോണ്‍ഗ്രസിന്റെ അംഗത്വം ആവശ്യമില്ല. സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ ഇല്ല. എഐസിസിയെയോ കെപിസിസിയെയോ സമീപിക്കില്ലെന്നും കാരണം രണ്ട് ഘടകങ്ങളും അവര്‍ക്കൊപ്പം ആണ്. അതുകൊണ്ടുതന്നെ സമീപിച്ചിട്ട് എന്ത് കാര്യം, ഉയര്‍ത്തിയ ആരോപണങ്ങളില്‍ തന്നെയാണ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നത് ലാലി പ്രതികരിച്ചു. പണം നല്‍കി എന്നത് പലരും രണ്ടു ദിവസം മുന്‍പ്…

    Read More »
  • പുതുവര്‍ഷ മെഗാ ഓഫറുമായി കോണ്‍ഗ്രസ്; പദവികള്‍ വില്‍പനയ്ക്ക്; ലാലി പറഞ്ഞത് സത്യമാണെങ്കില്‍ കോണ്‍ഗ്രസിനിത് അപചയത്തിന്റെ അവസാനകാലം; മതസാമുദായിക സംഘടനകള്‍ക്കും ആശങ്ക; ലാലിയുടെ ആരോപണത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

      തൃശൂര്‍; സസ്‌പെന്റു ചെയ്യപ്പെട്ട കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലാലി ജെയിംസ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ സത്യമാണെങ്കിലും അല്ലെങ്കിലും ആരോപണം കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും ചൂടേറിയ ചര്‍ച്ച. പണം വാങ്ങി കോണ്‍ഗ്രസ് പദവികളും സ്ഥാനമാനങ്ങളും വില്‍ക്കുന്നുവെന്ന ആരോപണം കേരളത്തിലെ കോണ്‍ഗ്രസിനെ മാത്രമല്ല ദേശീയതലത്തില്‍ തന്നെ നാണക്കേടിലാക്കിയിട്ടുണ്ട്. കോഴവിവാദങ്ങള്‍ കോണ്‍ഗ്രസിന് പുത്തരിയല്ലെങ്കിലും പദവികള്‍ വില്‍ക്കാനായി സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്നും കൈക്കൂലി വാങ്ങുന്നത് ഇതാദ്യമായിരിക്കും. ലാലി ജെയിംസ് ഉന്നയിച്ച ആരോപണം പാര്‍ട്ടി നേതൃത്വം തമാശയായി മാത്രമേ എടുത്തിട്ടുള്ളുവെങ്കിലും ആരോപണം ഉന്നയിച്ച ലാലിയെ സസ്‌പെന്റു ചെയ്‌തെങ്കിലും അതത്ര നിസാരമായി കാണുന്നില്ല എന്നതാണ് സത്യം. ലാലി ഉന്നയിച്ച ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പാര്‍ട്ടിയിലെ വിവിധ ഗ്രൂപ്പുകള്‍ ആവശ്യപ്പെടുന്നുണ്ട്. കോണ്‍ഗ്രസിനെ എന്നും നിയന്ത്രിക്കുന്ന സമുദായിക സമവാക്യങ്ങളും ഗ്രൂപ്പ് ആധിപത്യവുമെല്ലാം പിന്നിലേക്ക് മാറി പകരം പണത്തിന്റെ പരുന്തുകള്‍ കോണ്‍ഗ്രസിലെ കാര്യങ്ങള്‍ നിശ്ചയിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ലാലിയുടെ വെളിപ്പെടുത്തലുകള്‍ പറയുന്നത്. ഇതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ തറപ്പിച്ചു പറയാം ഇത്…

    Read More »
  • ലാലൂരിന്റെ ലാലി ഇന്ന് വെളിപ്പെടുത്താൻ പോകുന്നത് എന്താകും : തൃശ്ശൂരിലെ വോട്ടർമാരും കോൺഗ്രസ്സും ആകാംക്ഷയോടെ കാത്തിരിക്കുന്നു : നേതൃത്വത്തിനെതിരെ ഇനിയും ആഞ്ഞടിക്കലുകൾ ഉണ്ടാകുമെന്ന് സൂചന : ലാലി കൗൺസിലർ സ്ഥാനം രാജിവയ്ക്കുമോ എന്ന് ചോദ്യമുയരുന്നു: തൃശ്ശൂർ കോൺഗ്രസിനകത്ത് പുതിയ കലാപക്കൊടി 

    തൃശൂർ: സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് ലാലി ജെയിംസ് തൃശൂർ കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെക്കുമോ എന്ന് ചോദ്യത്തിന് ഉത്തരം കിട്ടാൻ കാത്തിരിക്കുകയാണ് തൃശൂർക്കാരും പ്രത്യേകിച്ച് ലാലൂർ നിവാസികളും. തൃശൂർ കോർപ്പറേഷനിലെ ലാലൂർ ഡിവിഷനിൽ നിന്നാണ് ലാലി ജെയിംസ് വിജയിച്ചത്. ലാലി ഇന്ന് പ്രധാനപ്പെട്ട ചില വെളിപ്പെടുത്തലുകൾ തെളിവ് സഹിതം പുറത്തുവിടുമെന്നാണ് സൂചന. ഇത് വീണ്ടും നേതൃത്വത്തിനെതിരെയുള്ള ആക്രമണം ആകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലാലി ജെയിംസ് മേയർ ആകുമെന്ന് പറഞ്ഞു കേട്ടിരുന്നെങ്കിലും അതുണ്ടായില്ല. തുടർന്ന് ഗുരുതരമായ ആരോപണങ്ങളുമായി പാർട്ടി നേതൃത്വത്തിനെതിരെ ലാലി ജയിംസ് പരസ്യമായി രംഗത്ത് വന്നിരുന്നു. കോർപറേഷൻ മേയറാക്കാൻ ഡിസിസി പ്രസിഡന്റ്‌ പണം ആവശ്യപ്പെട്ടതായി ലാലി ജയിംസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേ വലിയ വിവാദമായതിന് തൊട്ടു പിന്നാലെയാണ് സസ്പെൻഷൻ. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ലാലി ജെയിംസിനെ സസ്പെൻഡ് ചെയ്തിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.   ആരോപണങ്ങൾ പാർട്ടി നേതൃത്വത്തിനെതിരെ ഉന്നയിച്ചപ്പോൾ തന്നെ ലാലിക്കെതിരെ നടപടി ഉണ്ടാകുമെന്ന് വ്യക്തമായ സൂചന…

    Read More »
  • ഗുരുതര ആരോപണത്തില്‍ അന്വേഷണമില്ല; ഡിസിസി പ്രസിഡന്റിന് എതിരേ കോഴ ആരോപണം ഉന്നയിച്ച തൃശൂര്‍ കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍; രാത്രി വൈകി അസാധാരണ നടപടി; നിജിക്കായി ഓപ്പറേഷന്‍ കുഴല്‍നാടനെന്ന് പ്രവര്‍ത്തകര്‍

    തൃശൂര്‍: കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഗുരുതര ആരോപണങ്ങളുന്നയിച്ച കൗണ്‍സിലര്‍ ലാലി ജെയിംസിന് സസ്‌പെന്‍ഷന്‍. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് പ്രസ്താവനയില്‍ അറിയിച്ചു. നേരത്തേ, ലാലിക്കെതിരേ ഉചിതമായ സമയത്ത് നടപടിയെടുക്കുമെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചിരുന്നു. മേയര്‍ സ്ഥാനാര്‍ഥിക്കു പെട്ടി കൊടുക്കണമെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയാകാനും പെട്ടി കൊടുക്കണ്ടേയെന്നും നാലുതവണ മത്സരിച്ച ലാലി ആര്‍ക്കാണു പെട്ടി കൊടുത്തതെന്നും ജോസഫ് ടാജറ്റ് ചോദിച്ചു. കോര്‍പറേഷനിലെ പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം, കൗണ്‍സില്‍ അഭിപ്രായം എല്ലാം മാനിച്ചാണു നിജി ജസ്റ്റിനെ മേയര്‍ സ്ഥാനത്തേക്കു പരിഗണിച്ചത്. എല്ലാ മാനദണ്ഡവും പാലിച്ചെന്നും ടാജറ്റ് പറഞ്ഞു. കോര്‍പറേഷന്‍ മേയര്‍ സീറ്റിനു പണം വാങ്ങിയെന്ന ആരോപണത്തില്‍ അച്ചടക്ക നടപടിയുണ്ടായാല്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നും ലാലി ജെയിംസ് പറഞ്ഞിരുന്നു. ദീപാദാസ് മുന്‍ഷിയും കെ.സി. വേണുഗോപാലും തൃശൂരിലെ മേയറെ നിശ്ചയിച്ചുകൊടുക്കുകയാണെങ്കില്‍ താഴെത്തട്ടില്‍ പണിയെടുത്തവരുടെ ചെകിടത്ത് അടിക്കുന്നതിനു തുല്യമാണ്. അച്ചടക്കം പഠിപ്പിക്കാന്‍ വരുന്നവരെ അച്ചടക്കം പഠിപ്പിക്കാനുള്ള…

    Read More »
Back to top button
error: