politics
-
ബൂട്ട്‌സ് ഓണ്‍ ദ ഗ്രൗണ്ട്? പിടിച്ചെടുക്കുക അല്ലെങ്കില്‍ നിര്‍വീര്യമാക്കുക; ഇറാന്റെ യുറേനിയം ശേഖരം ലക്ഷ്യമിട്ട് അമേരിക്കന്‍- ഇസ്രയേല്‍ സംയുക്ത നീക്കം? സ്‌പെഷല്‍ ഓപ്പറേഷന്‍ യൂണിറ്റ് സജ്ജം; എണ്ണ കയറ്റുമതിയിലെ കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിലും നോട്ടം
ന്യൂയോര്‍ക്ക്: ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത സ്‌പെഷല്‍ ഫോഴ്‌സിനെ അയയ്ക്കുമെന്നു വിവരം. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു. ഈ ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള നാല് സോഴ്‌സുകളാണ് സൂചന നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ ആണവായുധം കൈക്കലാക്കുന്നത് തടയുക എന്നത് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപിത യുദ്ധലക്ഷ്യങ്ങളില്‍ ഒന്നാണ്. ഇറാന്റെ പക്കലുള്ള 450 കിലോഗ്രാം 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം ഇത് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ആയുധ നിലവാരത്തിലേക്ക് മാറ്റാന്‍ സാധിക്കുമെന്നും കരുതുന്നു. യുറേനിയം പിടിച്ചെടുക്കാനുള്ള ഏതൊരു ഓപ്പറേഷനും അമേരിക്കന്‍ അല്ലെങ്കില്‍ ഇസ്രായേല്‍ സൈനികര്‍ ഇറാനിയന്‍ മണ്ണില്‍ ഇറങ്ങേണ്ടി വരും. യുദ്ധത്തിനിടയില്‍ കനത്ത സുരക്ഷയുള്ള ഭൂഗര്‍ഭ കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുക എന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ഇത് അമേരിക്കന്‍ ദൗത്യമാണോ, ഇസ്രായേല്‍ ദൗത്യമാണോ അതോ സംയുക്ത ദൗത്യമാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. സൈനികര്‍ക്ക് ഇറാന്റെ സൈന്യത്തില്‍നിന്ന് കാര്യമായ ഭീഷണി ഉണ്ടാകില്ലെന്ന് ഇരുരാജ്യങ്ങള്‍ക്കും ഉറപ്പാക്കിയതിനു ശേഷമാകും ഓപ്പറേഷനെന്നും റിപ്പോര്‍ട്ട് പറയുന്നു. അണിയറയില്‍ ചൊവ്വാഴ്ച…
Read More » -
‘ജീവതാളം…വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയും…‘ പ്രിയതമയ്ക്ക് വനിതാദിനാശംസകൾ കുറിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ജീവിത പങ്കാളിയ്ക്ക് വനിതാദിനാശംസകൾ നേർന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ്ഗോപി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു. ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് സുരേഷ് ഗോപി പ്രിയതമയോടുള്ള തന്റെ സ്നേഹം പകർത്തയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഓരോ വിജയത്തിന് പിന്നിലും രാധികയുടെ സാന്നിധ്യമുണ്ടെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വീടിന്റെ ഹൃദയമിടിപ്പും തങ്ങളുടെ ലോകത്തെ സന്തുലിതാവസ്ഥയിൽ നിലനിർത്തുന്ന നിശബ്ദശക്തിയുമാണ് രാധികയെന്ന് സുരേഷ് ഗോപി വിശേഷിപ്പിച്ചു. ‘ജീവതാളം. ഓരോ നാഴികക്കല്ലിനും ഓരോ സമാധാനപൂർണ്ണമായ നിമിഷങ്ങൾക്കും പിന്നിൽ ‘ഭാരതീയത’യുടെ യഥാർഥ ചൈതന്യമുൾക്കൊള്ളുന്ന ഒരു സ്ത്രീ സാന്നിധ്യമുണ്ട്. അവൾ വീടിന്റെ ഹൃദയമിടിപ്പും ഞങ്ങളുടെ ലോകത്തെ സന്തുലിതമായി നിലനിർത്തുന്ന നിശബ്ദശക്തിയുമാണ്. എന്റെ ജീവതാളത്തിന് പൂർണ്ണത നൽകുന്ന പ്രിയപ്പെട്ടവൾക്കും സ്‌നേഹവും കരുത്തുംകൊണ്ട് ഭാവി രൂപപ്പെടുത്തുന്ന ലോകത്തിലെ എല്ലാ സ്ത്രീകൾക്കും വനിതാ ദിനാശംസകൾ’, സുരേഷ് ഗോപി കുറിച്ചു. ഇംഗ്ലീഷിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. 1990 ഫെബ്രുവരിയിലാണ് സുരേഷ് ഗോപി – രാധിക വിവാഹം. പ്രശസ്ത നടിയായിരുന്ന ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളാണ് രാധിക. വനിതാ ദിനത്തിൽ സിവിൽ സർവീസ്…
Read More » -
‘അയാൾക്കുള്ളത് വരുന്നുണ്ട്; അയാളെ വെറുതെ വിടില്ല; ഖമനേയിയുടെ രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും‘: ട്രംപിനെ ഉന്നമിട്ട് ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി
ടെഹ്‌റാൻ: യുഎസ്, ഇസ്രയേൽ സംയുക്ത ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്നും ഇറാൻ കീഴടങ്ങില്ലെന്നും പ്രഖ്യാപിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഇറാൻ-യുഎസ്, ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേക്ക് കടക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജ്യത്തിന്റെ പരമോന്നത നേതാവ് അലി ഖമനേയിയെ വധിച്ചതിന് ട്രംപ് വില കൊടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഇറാന്റെ സുരക്ഷാകൗൺസിൽ മേധാവി അലി ലരിജാനിയും രംഗത്തെത്തി. സാമൂഹികമാധ്യമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് നിഷ്ഠുരമായി ഞങ്ങൾ പകരംവീട്ടും. ട്രംപിന് അതിന് വിലകൊടുക്കേണ്ടിവരും, കൊടുക്കുകയും ചെയ്യും- എന്നായിരുന്നു അലി ലരിജാനി കുറിച്ചത്. ഇറാന്റെ ഔദ്യോഗിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിലും ട്രംപിനെതിരേ അലി കടുത്ത ഭാഷയിലാണ് വിമർശനം ഉന്നയിച്ചത്. ഞങ്ങൾ അയാളെ വെറുതെ വിടില്ല. ചെയ്തതിന് അയാൾ വില കൊടുക്കേണ്ടിവരും. അയാൾ ഞങ്ങളുടെ നേതാവിനെ കൊല്ലുകയും ആയിരത്തിലധികം ജനങ്ങളെ രക്തസാക്ഷികളാക്കുകയും ചെയ്തു. അതൊരു ചെറിയ കാര്യമല്ല, എന്നും ട്രംപിനെ ഉന്നമിട്ട് അലി പറഞ്ഞു. ഖമനേയിയുടെ അടുത്ത അനുയായി ആയിരുന്ന അലി, ഐആർജിസിയുടെ…
Read More » -
‘ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടി; കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി‘ – രമേശ് ചെന്നിത്തല
തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് രമേശ് ചെന്നിത്തല. ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഗവൺമെന്റുകൾക്കുണ്ടായ ആകെ കടം എന്നത് ഒന്നര ലക്ഷം കോടിയാണ്. കഴിഞ്ഞ പത്തു വർഷം കൊണ്ട് പിണറായി വിജയൻ അത് ആറരലക്ഷം കോടിയാക്കി വർദ്ധിപ്പിച്ചു. ഇത്രയും കടത്തിന്റെ കുറച്ചു ഭാഗമെങ്കിലും ഇവർ ജനങ്ങൾക്ക് എന്തെങ്കിലും ഗുണകരമായ കാര്യങ്ങൾക്ക് ചെലവഴിച്ചിരുന്നെങ്കിൽ സങ്കടമില്ലായിരുന്നു. വരുത്തിവച്ച കടത്തിന് പലിശയടയ്ക്കാനാണ് കൂടുതൽ തുകയും ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവർ നടത്തിയ പ്രഖ്യാനങ്ങൾക്കൊന്നും തെറ്റില്ല. അതെല്ലാം അടുത്ത ഗവൺമെന്റിന്റെ തലയിൽ വരും. അദ്ദേഹം പറഞ്ഞു. എ.കെ ആന്റണി സർക്കാരിന്റെ കാലത്ത് ശങ്കരനാരയണനാണ് ബജറ്റിന് പുറത്ത് വായ്പയെടുക്കുന്ന സംവിധാനമായ കിഫ്ബി കൊണ്ടുവന്നത്. ഇന്ന് ഈ സംവിധാനത്തിന്റെ പ്രവർത്തനം പാഴാണ്. പ്രത്യുൽപാദന പരമായ കാര്യങ്ങൾക്ക് ഇവർ പണം ചിലവഴിക്കുന്നില്ല. മാത്രവുമല്ല, അനാവശ്യ ചെലവും വരുത്തുന്നു. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതിന് മാറ്റം വരുത്തും. ‘സ്ഥാനമാനങ്ങളുടെ പുറകേ നടക്കുന്ന് ശീലമൊന്നും എനിക്കില്ല. എന്നെ കേന്ദ്രമന്ത്രിയാക്കാനും ഉപമുഖ്യമന്ത്രിയാക്കാനുമൊക്കെ പാർട്ടി…
Read More » -
ലോകത്തെ ഏറ്റവും അപകടകരമായ ജോലി; ഓരോ സെക്കന്‍ഡിലും മരണഭയം! സാറ്റലൈറ്റുകള്‍ മുതല്‍ ഡ്രോണുകള്‍വരെ നോട്ടമിടുന്ന ഇറാന്‍ ബാലിസ്റ്റിക് വിഭാഗം; ഭൂഗര്‍ഭ മിസൈല്‍ സിറ്റി മുതല്‍ വിക്ഷേപണം വരെ അപകടകരം; അടിമുടി നിഗൂഢ ജീവിതം
ടെഹ്‌റാന്‍: ഇറാന്റെ പ്രതിരോധത്തിന്റെ നട്ടെല്ലാണു ബാലിസ്റ്റിക് മിസൈല്‍ യൂണിറ്റ്. ആയിരക്കണക്കിനു മിസൈലുകളാണ് ഇറാന്‍ സംഭരിച്ചിട്ടുള്ളത്. എന്നാല്‍, ഇതില്‍ ജോലി ചെയ്യുന്ന സൈനികരുടെ ജീവിതമാണ് ലോകത്തെ ഏറ്റവും അപകടകരമായ ഒന്നായിട്ടു ചൂണ്ടിക്കാട്ടുന്നത്. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ സൂക്ഷിച്ചിരിക്കുന്നത് പര്‍വ്വതങ്ങള്‍ക്കടിയില്‍ നൂറുകണക്കിന് അടി താഴ്ചയിലുള്ള കൂറ്റന്‍ തുരങ്കങ്ങളിലാണ്. ഈ കേന്ദ്രങ്ങളെ ‘മിസൈല്‍ സിറ്റികള്‍’ എന്നാണ് അവര്‍ വിളിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന സൈനികര്‍ ആഴ്ചകളോളം പുറംലോകം കാണാതെയാണ് കഴിയുന്നത്. പുറത്തെത്തിയാല്‍ ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ ലക്ഷ്യം വയ്ക്കുന്നതും മിസൈല്‍ കമാന്‍ഡിനെയാണ്. പ്രവര്‍ത്തന സജ്ജമാക്കുമ്പോള്‍ മുതല്‍ പുറത്തെത്തിച്ച് ആക്രമണത്തിന് ഒരുക്കുമ്പോള്‍വരെ അടിമുടി ജീവന്‍ നഷ്ടമാകാവുന്ന ജോലി. ലോകത്ത് ഏറ്റവും അപകടകരം. חיל-האוויר השלים לאורך היום גל תקיפה רחב נוסף, במסגרתו הוטלו חימושים רבים על כ-200 מטרות במערב ומרכז איראן, בהם עשרות משגרי טילים בליסטיים. בתיעוד שמתפרסם כעת מאחד האתרים שהותקפו, ניתן לראות חיסול…
Read More » -
തന്ത്രം മാറ്റിയതോ അബദ്ധമോ? ആമസോണിന്റെയും മൈക്രോ സോഫ്റ്റിന്റെയും ഡാറ്റാ സെന്ററുകളിലും ആക്രമണം; ബാങ്കിംഗ് സംവിധാനം മുതല്‍ എഐ വരെ നിശ്ചലമാക്കിയേക്കാവുന്ന നീക്കം; ലോകമെമ്പാടും ബാധിക്കും; തന്ത്രങ്ങള്‍ അടിമുടി മാറ്റിമറിച്ച് ഇറാന്‍ യുദ്ധം
ദുബായ്: യുഎഇയിലെയും ബഹ്റൈനിലെയും ആമസോണ്‍ വെബ് സര്‍വീസസ് (AWS) പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് ഡാറ്റാ സെന്ററുകള്‍ക്ക് ഇറാന്‍-യുഎസ്-ഇസ്രായേല്‍ സംഘര്‍ഷത്തിനിടെ ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിന്റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ യുദ്ധ ലക്ഷ്യമാകുന്നതില്‍ ആശങ്ക. പണ്ട് സമാന്തര ഡിജിറ്റല്‍ സംവിധാനങ്ങളായി മാത്രം കണ്ടിരുന്ന ഈ സൗകര്യങ്ങള്‍ ഇന്ന് ഗവണ്‍മെന്റുകള്‍, ബാങ്കിംഗ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങള്‍ എന്നിവയെ നിയന്ത്രിക്കുന്ന നിര്‍ണായക കേന്ദ്രങ്ങളാണ്. ക്ലൗഡ് എന്നത് സാങ്കേതികമല്ലാത്ത ഒരു മൃദുവായ വാക്കാണ്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലോകത്തിന്റെ ഡിജിറ്റല്‍ നട്ടെല്ലായ സെര്‍വര്‍ ഫാമുകളെയാണ് (server farms) ഇത് സൂചിപ്പിക്കുന്നത്. നമ്മുടെ ആജ്ഞയ്ക്കനുസരിച്ച് എവിടെയോ ദൂരെ നിന്ന് ഡാറ്റ ലഭ്യമാകുന്ന ‘ഫ്‌ലഫി’ (fluffy) സങ്കല്പം പെട്ടെന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേലും യുഎസും ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ ടെഹ്റാന്‍ തിരിച്ചടിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ബഹ്റൈനിലും ആമസോണ്‍ വെബ് സര്‍വീസസ് പ്രവര്‍ത്തിപ്പിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സൗകര്യങ്ങള്‍ക്ക് ഡ്രോണ്‍ ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മൈക്രോസോഫ്റ്റ് അസ്യൂറിന്റെ (Microosft…
Read More » -
‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’; പ്രസിഡന്റ് ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതിൽ ഇറാന്റെ നേതൃതലത്തിൽ അഭിപ്രായ ഭിന്നത
ടെഹ്‌റാൻ: ഇസ്രയേൽ- യുഎസ് സഖ്യവുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ നേതൃത്വ തലത്തിലും ഭിന്നത മുളപ്പൊട്ടിയെന്ന് റിപ്പോർട്ട്. പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ ഗൾഫ് രാജ്യങ്ങളോട് മാപ്പ് ചോദിച്ചതും ഇനി ആക്രമിക്കില്ലെന്ന് ഉറപ്പുനൽകിയതും സായുധവിഭാഗമായ ഇറാൻ റെവലൂഷണറി ഗാർഡ് കോർ (ഐആർജിസി)-ന്റെ നേതൃത്വത്തെ ഒന്നടങ്കം ചൊടിപ്പിച്ചതായാണ് വിവരം. പ്രസിഡന്റിന്റെ ക്ഷമാപണത്തിനു പിന്നാലെ ഇറാന്റെഭാഗത്തുനിന്ന് ഗൾഫിലെ വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത് ഐആർജിസിയുടെ അമർഷത്തിന്റെ വെളിപ്പെടുത്തലായി മാറി. ഇറാനിലെ നേതൃനിരയിലെ തീവ്രനിലപാടുകൾ സ്വീകരിക്കുന്നവരും പ്രയോഗികവാദികളും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. നേതൃതലത്തിലെ സമ്മർദ്ദങ്ങളെ തുടർന്ന് ക്ഷമാപണം നടത്തി മണിക്കൂറുകൾക്കകം പ്രസിഡന്റ് തന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ക്ഷമാപണ ഭാഗം ഒഴിവാക്കിയാണ് പിന്നീട് അദ്ദേഹം പ്രസ്താവന നടത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനിലെ മതപണ്ഡിതനും നിയമനിർമാണ സഭാംഗവുമായ ഹമീദ് റാസായി ഉൾപ്പെടെയുള്ളവരും പ്രസിഡന്റിനെതിരേ പരസ്യമായി രംഗത്തെത്തി. ‘മിസ്റ്റർ പെസെഷ്‌കിയൻ, നിങ്ങളുടെ നിലപാട് ഒട്ടും പ്രൊഫഷണൽ അല്ല’ എന്നായിരുന്നു ഹമീദ് റാസായിയുടെ പ്രതികരണം. തീർത്തും ദുർബലമായതും അസ്വീകാര്യവുമായ…
Read More » -
ഹോർമൂസ് കടലിടുക്ക് കടക്കാൻ പറ്റിക്കൽ തന്ത്രം; ചൈനീസ് കപ്പലെന്ന് ഇറാനെ തെറ്റിദ്ധരിപ്പിച്ച് യാത്ര
ടെഹ്റാൻ: ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പല കപ്പലുകളും ചൈനീസ് കപ്പലെന്ന വ്യാജേന ഹോർമൂസ് കടലിടുക്കിൽ കൂടി യാത്ര തുടരുന്നതായി റിപ്പോർട്ട്. ഇസ്രയേൽ – യുഎസ് സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോർമൂസ് കടലിടുക്ക് അടച്ചിരുന്നു. എന്നാൽ ചൈനീസ് കപ്പലുകൾക്ക് മാത്രം ഹോർമൂസിൽ കൂടി കടക്കാൻ അനുമതി നൽകിയിരുന്നു. ഇത് മറയാക്കിയാണ് പല കപ്പലുകളും തങ്ങൾ ചൈനീസ് കപ്പലാണെന്ന വ്യാജേന യാത്ര തുടരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആഴ്ചകളിൽ ചുരുങ്ങിയത് പത്ത് കപ്പലുകൾ ഇത്തരത്തിൽ മാറ്റം വരുത്തിയെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. തങ്ങളുടെ എഐഎസ് (ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റത്തിൽ) പ്രദർശിപ്പിക്കുന്ന സന്ദേശത്തിൽ കപ്പലിന്റെ ഉടമ ചൈനീസുകാരനാണെന്നും എല്ലാം ക്രൂ അംഗങ്ങളും അല്ലെങ്കിൽ ക്രൂ അംഗങ്ങൾ കപ്പലിൽ കയറിയത് ചൈനയിൽ നിന്നാണെന്നും മാറ്റം വരുത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇറാന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഇവർ ഈ വിദ്യ പ്രയോഗിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഈ വഴിയിൽ…
Read More » -
ഇറാന്‍ സൈന്യവും പ്രസിഡന്റും രണ്ടു വഴിക്ക്; കുവൈത്തിലും സൗദിയിലും ആക്രണം; യുഎസിനു വ്യേമാതിര്‍ത്തി തുറന്നു കൊടുത്തിട്ടില്ല; ഇനിയും ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന് അന്ത്യശാസന നല്‍കി സൗദി; ഗള്‍ഫ് മേഖല സമ്പൂര്‍ണ യുദ്ധത്തിലേക്കെന്ന് സൂചന
മദീന: അമേരിക്കയുമായുള്ള യുദ്ധത്തിനു നയതന്ത്രപരമായ പരിഹാരമാണു ലക്ഷ്യമിടുന്നതെന്നും രാജ്യത്തിനും ഊര്‍ജ മേഖലയ്ക്കുമെതിരേ ആക്രമണങ്ങളുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ഇറാന് അന്തിമ മുന്നറിയിപ്പു നല്‍കി സൗദി അറേബ്യ. ശനിയാഴ്ച ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ നടത്തിയ പ്രസംഗത്തിന് മുമ്പാണ് ഈ സന്ദേശം കൈമാറിയതെങ്കിലും ഇറാന്‍ സൈന്യം ഇക്കാര്യം പരിഗണിക്കാതെ ആക്രമണം തുടരുകയാണ്. രണ്ട് ദിവസത്തിന് മുമ്പ്, സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി സംസാരിക്കുകയും റിയാദിന്റെ നിലപാട് വ്യക്തമാക്കുകയും ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം കുറയ്ക്കുന്നതിനും ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനുമായി ഏത് തരത്തിലുള്ള മധ്യസ്ഥതയ്ക്കും സൗദി അറേബ്യ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. ഇറാനെതിരെ വ്യോമാക്രമണം നടത്താന്‍ റിയാദോ മറ്റ് ഗള്‍ഫ് രാജ്യങ്ങളോ യുഎസിന് തങ്ങളുടെ വ്യോമാതിര്‍ത്തിയോ ഭൂപ്രദേശമോ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. എങ്കിലും, സൗദി ഭൂപ്രദേശത്തിനോ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കോ എതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍, സൈനിക നടപടികള്‍ക്കായി തങ്ങളുടെ താവളങ്ങള്‍…
Read More » -
യുദ്ധം ജയിച്ചശേഷം ഒപ്പം വരുന്നവരെ ആവശ്യമില്ല; യുദ്ധക്കപ്പല്‍ അയയ്ക്കാനുള്ള ബ്രിട്ടീഷ് തീരുമാനത്തില്‍ രൂക്ഷ പരാമര്‍ശവുമായി ട്രംപ്
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാമറെ രൂക്ഷമായി വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ്. യുദ്ധം ജയിച്ച ശേഷം പിന്തുണയക്കുന്നവരെ ആവശ്യമില്ലെന്ന് ട്രംപ് ദ ട്രൂത്തില്‍ കുറിച്ചു. സൈപ്രസിലെ ബ്രിട്ടന്റെ സൈനിക താവളത്തില്‍ യുഎസ് സൈന്യത്തിന് അനുമതി നല്‍കാന്‍ വൈകിയെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. പ്രതിരോധ നടപടികള്‍ക്ക് ബ്രിട്ടീഷ് സേനാതാവളങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുമതി നല്‍കിയതും വൈകിയിരുന്നു. ബ്രിട്ടന്റെ വിമാനവാഹിനിക്കപ്പല്‍ ഇനി ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു. എച്ച്എംഎസ് പ്രിന്‍സ് അടക്കം രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ പശ്ചിമേഷ്യയിലേക്ക് അയക്കാനുള്ള ബ്രിട്ടന്റെ തീരുമാനത്തിന് പിന്നാലെയാണ് ട്രംപിന്റെ മറുപടി. സമാധാന പ്രതീക്ഷ അകലെയാക്കി ഗള്‍ഫ് മേഖലയില്‍ ആക്രമണം തുടര്‍ന്ന് ഇറാന്‍. ദുബായ് അല്‍ബര്‍ഷയില്‍ ഡ്രൈവറായ പാക് പൗരന്‍ കൊല്ലപ്പെട്ടു. മിസൈലാക്രമണം തടയുന്നതിനിടെ കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ചാണ് മരണം. ബഹ്‌റൈനില്‍ സല്‍മാന്‍ തുറമുഖത്തിനുസമീപവും യുഎസ് ബേസിലും തലസ്ഥാനമായ മനാമയിലും ഇറാന്‍ ആക്രമണം നടത്തി. മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കുന്നുവെന്ന് കുവൈത്തും ഡ്രോണുകള്‍ തകര്‍ത്തെന്ന് സൗദിയും വ്യക്തമാക്കി. ടെഹ്‌റാനില്‍ ആക്രമണം IRGCയുടെ ഇന്ധനസംഭരണകേന്ദ്രങ്ങളില്‍ ഇസ്രയേല്‍…
Read More »