politics

  • ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; മറ്റത്തൂര്‍ കൂറുമാറ്റത്തില്‍ കോണ്‍ഗ്രസിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം; മരുന്നിന് പോലും കോണ്‍ഗ്രസില്‍ ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രിയുടെ പരിഹാസം; കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി

        ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റത്തൂരിലെ കോണ്‍ഗ്രസ്-ബിജെപി സഖ്യത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനിട്ട ഫെയസ്്ബുക്ക് പോസ്റ്റിലാണ് കോണ്‍ഗ്രസിനെ മുഖ്യമന്ത്രി ആക്രമിച്ചിരിക്കുന്നത്. ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നാണ് വിമര്‍ശനം. ആ ചാട്ടമാണ് മറ്റത്തൂരില്‍ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച മുഴുവന്‍ അംഗങ്ങളും കൂറുമാറി. അവരെല്ലാം ബിജെപി പാളയത്തലെത്തി ഭരണം പിടിച്ചുവെന്നും മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അങ്ങെടുത്തെന്നും മുഖ്യമന്ത്രി പരിഹസിച്ചു. അരുണാചല്‍ പ്രദേശിലും ഗോവയിലും നടന്ന കൂറുമാറ്റത്തിന്റെ കേരളാ മോഡലാണ് മറ്റത്തൂരിലേതെന്നും മുഖ്യമന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും പിണറായി പറഞ്ഞു. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി…

    Read More »
  • ദേ പിന്നേം തെറ്റിച്ചു! ആന്റണിയും സുധീരനും വിഷ്ണുനാഥും അടക്കം നില്‍ക്കുമ്പോള്‍ കെപിസിസി ആസ്ഥാനത്ത് ദേശീയഗാനം വീണ്ടും പാളി

    തിരുവനന്തപുരം: കോണ്‍ഗ്രസ് വേദിയില്‍ ദേശീയ ഗാനം വീണ്ടും തെറ്റിച്ചുപാടി. കോണ്‍ഗ്രസിന്‍റെ 140 വാര്‍ഷിക പരിപാടിയിലാണ് കെപിസിസി ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയ ഗാനം തെറ്റിച്ചുപാടിയത്. എ.കെ.ആന്‍റണി, വി.എം.സുധീരന്‍, പാലോട് രവി, പി.സി.വിഷ്ണുനാഥ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ നില്‍ക്കുമ്പോഴാണ് ദേശീയ ഗാനം തെറ്റിച്ചത്. ‘ജന ഗണ മന അധിനായക ജയഹേ’ എന്ന ആദ്യവരി ‘ജന ഗണ മംഗള’ എന്നാണ് പാടിയത്. മുന്‍പ് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന സമരാഗ്നി യാത്രയുടെ സമാപന സമ്മേളനത്തില്‍ പാലോട് രവി ദേശീയ ഗാനം തെറ്റായി ആലപിച്ചതിനെതിരെ വലിയ വിമര്‍ശനവും പരാതിയും ഉയര്‍ന്നിരുന്നു. തെറ്റു ശ്രദ്ധയിൽപ്പെട്ട ടി.സിദ്ദിഖ് എംഎല്‍എ ഇടപെട്ടാണ് പാലോട് രവിയെ ദേശീയ ഗാനം ആലപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. അന്ന് പാലോട് രവി പാടിയ അതേ തെറ്റ് തന്നെയാണ് വീണ്ടും ആവര്‍ത്തിച്ചതെന്നും ശ്രദ്ധേയം.

    Read More »
  • ഒറ്റച്ചാട്ടത്തിന് എട്ടുപേര്‍ ബിജെപി ആയി; മരുന്നിനു പോലും ഒരാളില്ല; മറ്റത്തൂരില്‍ മറുകണ്ടം ചാടിയ കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി; ‘കൈപ്പത്തി ചിഹ്നം താമരയാക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കു ബുദ്ധിമുട്ടൊന്നുമില്ല’

    തിരുവനന്തപുരം: ഒറ്റച്ചാട്ടത്തിന് കോണ്‍ഗ്രസുകാര്‍ ബിജെപി ആയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ ചാട്ടമാണ് തൃശൂര്‍ മറ്റത്തൂരില്‍ കണ്ടത്, മരുന്നിനുപോലും ഒരാളില്ലെന്നും കോണ്‍ഗ്രസിനെതിരെ പിണറായി വിജയന്റെ ഫെസ്ബുക്ക് പോസ്റ്റ്. ഇരുട്ടിവെളുക്കുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ബിജെപി ആകാന്‍ മടിക്കില്ല. സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പികോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടെന്നും മുഖ്യമന്ത്രി കുറിച്ചു.   മുഖ്യമന്ത്രിയുടെ കുറിപ്പ് പൂര്‍ണരൂപം ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആ ചാട്ടമാണ് തൃശൂര്‍ ജില്ലയിലെ മറ്റത്തൂരില്‍ കണ്ടത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവന്‍ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോണ്‍ഗ്രസംഗങ്ങള്‍ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ. മരുന്നിനുപോലും ഒരാളെ ബാക്കിവെക്കാതെ ബിജെപി അവരെ അങ്ങെടുത്തു. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇത്. 2016-ല്‍ അരുണാചല്‍ പ്രദേശില്‍ ആകെയുള്ള 44 കോണ്‍ഗ്രസ്സ് എംഎല്‍എമാരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 43 പേരും ഒറ്റരാത്രികൊണ്ട് എന്‍ഡിഎയിലേക്ക് ചാടിയിരുന്നു. ഒരു എംഎല്‍എ പോലുമില്ലാതിരുന്ന പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് അംഗങ്ങളെ ചാക്കിട്ട് 2021-ല്‍ ബിജെപി അധികാരം…

    Read More »
  • സഹോദരനെപ്പോലെ അഭ്യര്‍ഥിച്ചെന്നു ശ്രീലേഖ; പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്ന് പ്രശാന്ത്; തന്റെ ഓഫീസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ; ഏഴുവര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് ഇനിയുണ്ടാകില്ലെന്ന് പ്രശാന്ത്

    തിരുവനന്തപുരം: എംഎല്‍എ ഓഫിസ് മാറിത്തരാമോ എന്ന് വി.കെ. പ്രശാന്തിനോട് ഒരു സഹോദരനോടെന്ന പോലെ അഭ്യര്‍ഥിക്കുകയാണ് ചെയ്തതെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ. ഒഴിയാന്‍ പറ്റില്ലെന്നും പറ്റുമെങ്കില്‍ ഒഴിപ്പിച്ചോ എന്നുമാണ് പ്രശാന്ത് മറുപടി നല്‍കിയതെന്നും ശ്രീലേഖ പറഞ്ഞു. താന്‍ പറഞ്ഞതായി മറ്റ് ആരോപണങ്ങള്‍ ഉണ്ടെങ്കില്‍ ഫോണ്‍ ശബ്ദരേഖ പ്രശാന്ത് പുറത്തുവിടണമെന്നും ശ്രീലേഖ പറഞ്ഞു. ശാസ്തമംഗലത്തെ കോര്‍പറേഷന്‍ കെട്ടിടത്തിലെ ഓഫിസ് ഒഴിയണമെന്ന് ശ്രീലേഖ പ്രശാന്തിനോട് ഫോണില്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വാടകക്കരാര്‍ തീരുന്ന മാര്‍ച്ച് 31വരെ കെട്ടിടെ ഒഴിയില്ലെന്ന നിലപാടിലാണ് പ്രശാന്ത്. വിവാദം ചൂട് പിടിക്കുന്നതിനിടെ എംഎല്‍എ ഓഫിസിലെത്തിയ ശ്രീലേഖ പ്രശാന്തിനെ കണ്ടു. തന്റെ ഓഫിസ് ഇവിടെ പ്രവര്‍ത്തിച്ചാല്‍ അത് എംഎല്‍എക്ക് ബുദ്ധിമുട്ടാകുമെന്ന് ശ്രീലേഖ പറഞ്ഞു. ഏഴു വര്‍ഷം ഉണ്ടാകാത്ത ബുദ്ധിമുട്ട് ഇനി ഉണ്ടാകില്ലെന്ന് പ്രശാന്ത് പറഞ്ഞതോടെ ഇരുവരും കൈ കൊടുത്ത് പിരിഞ്ഞു. അതേസമയം, വി.കെ. പ്രശാന്ത് എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം ജനാധിപത്യവിരുദ്ധമെന്ന് മന്ത്രി എം.ബി.രാജേഷ്. അധികാരം കിട്ടിയത്തിന്റെ അസഹിഷ്ണുതയാണ് ശ്രീലേഖയ്ക്ക് എന്നും…

    Read More »
  • ആശ്വാസത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍; ആശങ്കയോടെ രോഗികളും ബന്ധുക്കളും; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനം കൂട്ടുന്നു; ബാധ്യത തങ്ങളുടെ മേല്‍ പതിക്കുമോ എന്ന ഭീതിയില്‍ ജനം; അറുപത് ശതമാനം വരെ വേതന വര്‍ധനവിന് സാധ്യത

      തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് വേതനം വര്‍ദ്ധിപ്പിക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കേരളത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം. വേതനം വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിന്റെ വേദന രോഗികളിലേക്ക് സ്വകാര്യ ആശുപത്രികള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 60 ശതമാനം വരെ വേതന വര്‍ദ്ധനവാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് വേതനവും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങള്‍ക്കുണ്ടാകുന്ന ബാധ്യതകളുടെ അമിതഭാരം ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് മേല്‍ മാനേജ്‌മെന്റുകള്‍ അടിച്ചേല്‍പ്പിക്കുമോ എന്ന് ആശങ്കയും ഉയരുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ കഴുത്തറക്കുന്നു എന്ന ആരോപണം ഇനി കൂടുതല്‍ ശക്തമാകാന്‍ ഇടവരും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല പുതിയ നിര്‍ദേശമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ്കള്‍ക്ക് ബാധ്യതയോ അധികഭാരമോ ഇല്ലാതെ എങ്ങിനെ ഇത്രയും വലിയ ഒരു വേതന പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. മാനേജ്‌മെന്റുകളും…

    Read More »
  • പുതുവര്‍ഷ കലണ്ടറുമായി പ്രിയങ്ക ഗാന്ധി; വയനാട് തീം കലണ്ടറില്‍ നിറഞ്ഞ് പ്രിയങ്ക; ഓരോ വീട്ടിലും പ്രിയങ്ക കലണ്ടറെത്തും

      വയനാട്; വയനാട്ടിലെ ഓരോ വീട്ടിലെ ചുമരുകളിലും അടുത്ത ഒരു വര്‍ഷം പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ നിറയും. പ്രിയങ്കഗാന്ധി എംപിയും വയനാടും തമ്മിലുള്ള അടുപ്പത്തിന്റെ ചിത്രക്കാഴ്ചകള്‍ കലണ്ടര്‍ രൂപത്തിലാക്കി വയനാട്ടിലിറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസുകാരല്ലാത്തവര്‍ വരെ ഈ മനോഹരമായ കലണ്ടര്‍ കിട്ടാന്‍ കോണ്‍ഗ്രസുകാരെ സമീപിക്കുന്നുണ്ട്. എംപിയായതിന് ശേഷം പ്രിയങ്ക വയനാട്ടില്‍ നടത്തിയ യാത്രകളും, തുലാഭാരം നടത്തുന്നതും ആനയ്ക്ക് ഭക്ഷണം നല്‍കുന്നതുമടക്കമുള്ള നിമിഷങ്ങളാണ് കലണ്ടറിലുള്ളത്. കാണാന്‍ കൗതുകമുള്ള ചിത്രങ്ങളായതുകൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ പ്രിയങ്ക കലണ്ടറിന് ആവശ്യക്കാരേറെയാണ്. പ്രാദേശിക കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ വയനാട്ടുകാര്‍ക്ക് കലണ്ടറിനോട് പ്രത്യേക താത്പര്യവുമുണ്ട്. വയനാടിനെ പ്രമേയമാക്കി പ്രിയങ്കയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി കലണ്ടര്‍ പുറത്തിറക്കിയത്. പ്രിയങ്ക എംപിയായിട്ട് ഒരുവര്‍ഷമാകുന്നുവെന്നും എംപിയായതിന് ശേഷമുള്ള പുതുവത്സരമാണെന്നും നേരത്തെ രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചും കലണ്ടര്‍ പുറത്തിറക്കിയിരുന്നുവെന്നും വണ്ടൂര്‍ എംഎല്‍എ എ.പി. അനില്‍കുമാര്‍ പറഞ്ഞു. എം.പി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി നടത്തിയ യാത്രകളടക്കമാണ് ചിത്രരൂപത്തില്‍ കലണ്ടറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മുക്കം…

    Read More »
  • അധികാരത്തിലെത്താന്‍ ബിജെപിക്കു ജയിക്കേണ്ടതില്ലെന്ന് തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചു; ശാഖയ്ക്കു കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവിന്റെയും കോണ്‍ഗ്രസില്‍ ലയനം അനായാസം: എം. സ്വരാജ്

    തിരുവനന്തപുരം: ബിജെപി അധികാരത്തിലെത്താന്‍ ബിജെപി ജയിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ മതിയെന്നും തൃശൂര്‍ ജില്ലയിലെ മറ്റത്തൂര്‍ തെളിയിച്ചെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും പ്രവര്‍ത്തിക്കാനും തടസമില്ലെന്ന തീരുമാനവും ഒരിക്കല്‍ കോണ്‍ഗ്രസ് എടുത്തിട്ടുണ്ട്. ഇത്തരമൊരു അടിത്തറ ശക്തമായി നിലനില്‍ക്കുന്നതു കൊണ്ടാവാം എളുപ്പത്തില്‍ ലയിക്കാവുന്ന ഘടനയാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഇപ്പോഴുമുള്ളത്. തൃശൂരിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയില്‍ ലയിച്ചത്. ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്ന മുന്‍ കെപിസിസി പ്രസിഡന്റും ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ഉദ്ഘാടനം ചെയ്ത ആര്‍എസ്എസിന്റെ ഇഷ്ടക്കാരനായ പ്രതിപക്ഷ നേതാവും രാജസ്ഥാനിലെ രാജ്യസഭാ സീറ്റ് തളികയില്‍ വച്ച് ബിജെപിക്ക് ദാനം ചെയ്ത അഖിലേന്ത്യാ സെക്രട്ടറിയും നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ്സില്‍ അനായാസേനയുള്ള ഇത്തരം ലയനങ്ങള്‍ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ എന്നും സ്വരാജ് സമൂഹമാധ്യമത്തില്‍ കുറിച്ചു പോസ്റ്റിന്റെ പൂര്‍ണരൂപം   അനായാസേന ലയനം പണ്ട് ഹിന്ദുമഹാസഭയിലും കോണ്‍ഗ്രസിലും ഒരേ സമയം അംഗത്വമെടുത്ത് പ്രവര്‍ത്തിക്കാമായിരുന്നു. ആര്‍എസ്എസിലും കോണ്‍ഗ്രസിലും ഒരേസമയം അംഗത്വമെടുക്കാനും…

    Read More »
  • വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള വീടു പണി തുടങ്ങുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ച തീയതി ഇന്ന്; രണ്ടാംഘട്ട തെരഞ്ഞെടുപ്പിനു മുമ്പുള്ള പൊള്ളയായ വാഗ്ദാനമെന്ന് പരിഹാസം; അഡ്വാന്‍സ് കൈമാറിയ സ്ഥലം എവിടെയെന്നതും അജ്ഞാതം; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

    കല്‍പ്പറ്റ: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ജന്‍മദിനമായ 28ന് വയനാട്ടിലെ ദുരന്തബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മാണത്തിനു തുടക്കം കുറിക്കുമെന്ന ടി. സിദ്ദിഖ് എംഎല്‍എയുടെ വാക്കും പഴയചാക്ക്. ‘ഈമാസം പണി തുടങ്ങു’മെന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചു രംഗത്തുവന്നവര്‍ക്ക് ഊര്‍ജം നല്‍കുന്നതാണ് സിദ്ദിഖിന്റെ പ്രസ്താവനകളെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയും. വയനാട് ദുരന്തബാധിതര്‍ക്കുവേണ്ടി കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകള്‍ക്കുള്ള സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ ഡിസംബറില്‍ നടത്തുമെന്നും അഡ്വാന്‍സ് കൈമാറിയെന്നുമായിരുന്നു സിദ്ദിഖിന്റെ അവകാശവാദം. എന്നാല്‍, എവിടെയാണു സ്ഥലം വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഗുണഭോക്താക്കളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ ഭൂമി തോട്ട ഭൂമിയല്ലെന്നും അക്കാര്യം പാര്‍ട്ടി പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്നും സിദ്ദിഖ് പറഞ്ഞിരുന്നു. നാളെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തും എന്ന പ്രഖ്യാപനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ദുരന്തബാധിതരെയും കോണ്‍ഗ്രസ് ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്ളവര്‍ക്കു പ്രിയങ്കയുടെ ചിത്രം പതിപ്പിച്ച കലണ്ടര്‍ നല്‍കുന്നതും ട്രോളന്‍മാര്‍ ആയുധമാക്കിയിട്ടുണ്ട്.…

    Read More »
  • ‘ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്; തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത് ആ ഇരുണ്ട കാലത്ത്’; ഇന്നിപ്പോള്‍ യഹലങ്കയിലേക്ക്; മൂന്നു പതിറ്റാണ്ട് കഴിഞ്ഞവര്‍ ഒറ്റരാത്രിയില്‍ അഭയാര്‍ഥികള്‍; എം. സ്വരാജിന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു

    തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജ്’ ദക്ഷിണേന്ത്യയിലേക്കും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്. ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടില്‍ (വസീം ലേഔട്ട്, ഫക്കീര്‍ കോളനി) നടന്ന ബുള്‍ഡോസര്‍ രാജ് നടപടിയില്‍ മൂവായിരത്തോളം പാവപ്പെട്ട ജനങ്ങള്‍ കൊടും തണുപ്പില്‍ തെരുവിലാക്കപ്പെട്ട വിഷയത്തിലാണ് സ്വരാജിന്റെ കുറിപ്പ്. കോണ്‍ഗ്രസ് നടപ്പിലാക്കിയ അടിയന്തരാവസ്ഥയുടെ കാലത്ത് ക്രൂരമായി കൊല്ലപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛനെ പരാമര്‍ശിച്ചാണ് ‘സ്‌നേഹത്തിന്റെ കട’യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക് എന്ന് തുടങ്ങുന്ന കുറിപ്പിന്റെ തുടക്കം. ഈച്ചരവാര്യരെ പോലെ നിരവധി രക്ഷിതാക്കള്‍ക്ക് മക്കളെ നഷ്ടപ്പെട്ട അക്കാലത്താണ് തുര്‍ക്കുമാന്‍ ഗേറ്റിലെ പാവങ്ങള്‍ ബുള്‍ഡോസറുകള്‍ക്കു കീഴില്‍ ചതഞ്ഞരഞ്ഞത്. അടിയന്തരാവസ്ഥയ്ക്കു ശേഷവും അധികാരത്തിന്റെ കുരുതികള്‍ തുടര്‍ന്നു. ഡല്‍ഹിയിലും ഹാഷിംപുരയിലും മറ്റു പലയിടത്തും ഒഴുകിപ്പടര്‍ന്ന മനുഷ്യരുടെ ചോരയിലാണ് ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് മുങ്ങിമരിച്ചത്. ഇപ്പോഴിതാ കര്‍ണാടകയിലെ യലഹങ്കയില്‍ നിന്നും മനുഷ്യത്വരഹിതമായ കുടിയൊഴിപ്പിക്കലിന്റെ വാര്‍ത്തകള്‍ വരുന്നു. യലഹങ്കയിലെ…

    Read More »
  • കാലുവാരല്‍, വിട്ടുനില്‍ക്കല്‍, അസാധുവാക്കല്‍: അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കടുംവെട്ട്; കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ ഇരുണ്ടു വെളുത്തപ്പോള്‍ രാജിവച്ച് ബിജെപി ചേരിയില്‍; സിപിഎമ്മിനെതിരേ മത്സരിച്ച് സിപിഐ; അധ്യക്ഷനെ നോമിനേറ്റ് ചെയ്ത യുഡിഎഫ് സ്വതന്ത്രന്റെ വോട്ട് എല്‍ഡിഎഫിന്; മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്

    തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്. തൃശൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച എട്ടു പേരാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു ബിജെപിക്കു പിന്തുണ നല്‍കിയത്. ഇവിടെ ബിജെപിക്കാരന്‍ പ്രസിഡന്റുമായി. എറണാകുളത്ത് ട്വന്റി 20 പിന്തുണയില്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്ത് പത്തുവര്‍ഷത്തിന് ശേഷം യുഡിഎഫ് പിടിച്ചെടുത്തു. ആലപ്പുഴ നെടുമുടിയില്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തൃശൂര്‍ മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിയുമായി ചേര്‍ന്ന് മുന്നണി രൂപീകരിച്ച് ഭരണം പിടിച്ചു. എറണാകുളം ജില്ലയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകളില്‍ ട്വന്റി 20 എന്ത് നിലപാട് സ്വീകരിക്കുമെന്നതായിരുന്നു പ്രധാന ചോദ്യം. പലയിടത്തും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നെങ്കിലും വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ കഥ മാറി. ട്വന്റി 20യുടെ രണ്ടംഗങ്ങള്‍ പിന്തുണച്ചതോടെ പത്തുവര്‍ഷത്തിന് ശേഷം പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചു. പുതൃക്ക പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ ട്വന്റി 20ക്ക് ഭരണം ലഭിച്ചു, തിരുവാണിയൂരില്‍ ട്വന്റി ട്വന്റിയുടെ റെജി വര്‍ഗീസ് പ്രസിഡന്റായതോടെ…

    Read More »
Back to top button
error: