politics

  • കല്യാണിക്കുട്ടിയമ്മയുടെ ആത്മാവ് പൊറുത്താലും കരുണാകരന്റെ ആത്മാവ് ക്ഷമിക്കില്ല; മുരളിക്കും പത്മജയ്ക്കും പൊറുക്കാനാകില്ല; അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ സ്‌നേഹിക്കുന്ന കോണ്‍ഗ്രസുകാര്‍ക്കും സഹിക്കാനാവില്ല; വാ വിട്ട വാക്കോതിയതിന്റെ ഫലം കിട്ടാതെ പോകുമോ മിസ്റ്റര്‍ മാങ്കൂട്ടത്തില്‍

    തൃശൂര്‍: കൈവിട്ട ആയുധം വാ വിട്ട വാക്ക്, രണ്ടും തിരിച്ചു പിടിക്കാന്‍ പറ്റില്ലെന്ന് ആറാം തമ്പുരാനില്‍ ജഗന്നാഥന്‍ കൊളപ്പുള്ളി അപ്പനോട് പറയുന്നുണ്ട്. അത് കണ്ടിരുന്നെങ്കില്‍, ഓര്‍മ്മയുണ്ടായിരുന്നെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ കല്യാണിക്കുട്ടിയമ്മയെ പറ്റി അങ്ങനെ പുലഭ്യം പറയില്ലായിരുന്നു. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഒരുപാട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്കും അന്നമുട്ടിയ കെ കരുണാകരന്റെ പ്രിയ പത്‌നി കല്യാണിക്കുട്ടിയമ്മ കോണ്‍ഗ്രസുകാര്‍ക്ക് എല്ലാം അമ്മ തന്നെയായിരുന്നു. ആ അമ്മയുടെ സ്‌നേഹ വാത്സല്യങ്ങള്‍ അനുഭവിക്കാത്തവര്‍ കോണ്‍ഗ്രസില്‍ ഇല്ല എന്ന് തന്നെ പറയാം. പക്ഷേ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ തുര്‍ക്കിക്ക് അത് അറിയാതെ പോയി. ആ അമ്മയെപ്പറ്റി പുലഭ്യം പറയുമ്പോള്‍ അതിനെ കൈയ്യടി കിട്ടുമെന്ന് വ്യാമോഹിച്ചത് കോണ്‍ഗ്രസ് പാരമ്പര്യം എന്തെന്നറിയാത്ത മാങ്കൂട്ടത്തില്‍ തറവാട്ടിലെ ഇളമുറക്കാരന്റെ അറിവുകേട്. കരുണാകര പുത്രി പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയപ്പോഴാണ് കല്യാണിക്കുട്ടിയമ്മയെ കുറിച്ച്, പത്മജയെ കുറിച്ച് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ വീട്ടുമുറ്റത്ത് കുട്ടിയും കോലും കളിക്കുന്ന രാഹുല്‍…

    Read More »
  • ‘മാമ്പഴക്കൂട്ടത്തില്‍ മല്‍ഗോവയെന്നു പറയുന്ന ഫണ്ണി ജോസഫിനും കെ.സി.- ഷാഫി മാഫിയയ്ക്കും അഭിമാനിക്കാ’മെന്ന് അഡ്വ. ജയശങ്കര്‍; മുന്‍കൂര്‍ ജാമ്യത്തിലെ സുപ്രീം കോടതി വിധി കുരുക്കാകുമെന്ന് റിട്ട. എസ്.പി.; പെണ്‍കുട്ടി വിവാഹിതയെങ്കില്‍ നിയമപരിരക്ഷ ശക്തമാകില്ലെന്ന് എം.ആര്‍. അഭിലാഷ്; രാഹുലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നിയമവിദ്ധര്‍ പറയുന്നത്

    തിരുവനന്തപുരം: ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെട്ടിലാക്കുന്ന ഓഡിയോ ക്ലിപ്പുകളും ചാറ്റും പുറത്തുവന്നതിനു പിന്നാലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കിയ സാഹചര്യത്തില്‍ കേസ് കടുപ്പിക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയെന്നു നിയമ വിദഗ്ധര്‍. നിലവിലെ സുപ്രീം കോടതി വിധി അനുസരിച്ചു മജിസ്‌ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കണം. ഇതിനു കാലതാമസമുണ്ടാകുകയോ വേഗത്തില്‍ പോലീസ് നടപടികളിലേക്കു കടക്കുകയോ ചെയ്താല്‍ അത് രാഹുലിന് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍, പെണ്‍കുട്ടി വിവാഹിതയാണ് എന്നത് അവര്‍ക്കുള്ള നിയമപരിരക്ഷ കുറയ്ക്കുമെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ശക്തമാണെങ്കിലും ഗര്‍ഭഛിദ്രം നടന്നതു തെളിയിക്കുകയെന്നതു പോലീസിനു മുന്നിലെ വലിയ വെല്ലുവിളിയാകും. ഓഡിയോ ക്ലിപ്പ് രാഹുലിന്റേതാണെന്ന് പോലീസിന് എളുപ്പം തെളിയിക്കാം. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് ആകും രാഹുലിനെ കുരുക്കാന്‍ പോകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.   ഇതേക്കുറിച്ച് റിട്ട. എസ്.പി. കെ.എം. ആന്റണി ഐപിഎസ് പറയുന്നത് ഇങ്ങനെ:   പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായിട്ടു സമൂഹ മാധ്യമങ്ങളിലും പ്രധാനപ്പെട്ട…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസ്; പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് തുടരുന്നു; കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം; ഓഡിയോ പുറത്തു വന്നതിനു പിന്നാലെ കുരുക്കു മുറുകുന്നു; തെറിവിളിയുമായി രാഹുലിന്റെ സൈബര്‍ വിഭാഗം; പുഞ്ചിരിച്ച് മുഖ്യമന്ത്രി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ മുഖ്യമന്ത്രിക്ക് ലൈംഗികപീഡന പരാതി നല്‍കിയ യുവതിയുടെ മൊഴിയെടുക്കുന്നു . തിരുവനന്തപുരം റൂറല്‍ എസ്പിയാണ് മൊഴിയെടുക്കുന്നത്. മൊഴിയെടുത്ത് കേസെടുക്കാന്‍ എഡിജിപി നിര്‍ദേശിച്ചു. പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മില്‍ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന ശബ്ദരേഖയാണ് പുറത്തുവന്നിരുന്നത്. ഇതുവരെ പരാതിയില്ലെന്ന് പ്രതിരോധിച്ചിരുന്ന രാഹുലിന് കുരുക്ക് മുറുകുകയാണ്. അതിജീവിതയുടെ പരാതി മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് എഡിജിപിക്ക് പരാതി കൈമാറി. എച്ച്. വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. വിശദമൊഴി നല്‍കാന്‍ തയാറെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരാതി സംബന്ധിച്ച ചോദ്യത്തോട് ചെറുചിരി മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്. മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ…

    Read More »
  • 2014-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയം വിദേശ ഇടപെടല്‍ ; സിഐഎയുടേയും മൊസാദിന്റേയും ഗൂഡാലോചനയെന്ന് കോണ്‍ഗ്രസ് എംപി ; 206 സീറ്റില്‍ കൂടരുതെന്ന് അജണ്ഡ, ഫലം 44 സീറ്റായി കുറഞ്ഞു

    ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വന്‍ തിരിച്ചടി കിട്ടുകയും പ്രതിപക്ഷസ്ഥാനം പോലും കിട്ടാതാകുകയും ചെയ്ത 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നടന്നത് ജനവിധി അല്ലായിരുന്നെന്നും വിദേശ ഇടപെടലായിരുന്നെന്നും വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നില്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയും അവരുടെ ഇസ്രായേല്‍ കൗണ്ടര്‍പാര്‍ട്ടിയായ മൊസാദും ഗൂഢാലോചന നടത്തിയെന്നും മുന്‍ എംപി കുമാര്‍ കേത്കര്‍ അവകാശപ്പെട്ടു. അംബേദ്കറുടെ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ കേത്കര്‍ ഈ അവകാശവാദം ഉന്ന യിച്ചത്. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 145 സീറ്റുകളും, അഞ്ചുവര്‍ഷ ത്തിനു ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 206 സീറ്റുകളും നേടിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ട്രെന്‍ഡ് അനുസരിച്ച്, കോണ്‍ഗ്രസ് 250 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണം 44 ആയി കുറഞ്ഞു. 2014-ലെ ലോക്സഭാ തിരഞ്ഞെടു പ്പില്‍ കോണ്‍ഗ്രസിന്റെ സീറ്റ് 206-ല്‍ നിന്ന് കൂടരുത് എന്ന് തീരുമാനിക്കപ്പെട്ട തിന്റെ ഫലമാ യിരുന്നു…

    Read More »
  • ഹൃദയത്തിന്റെ സ്ഥാനത്തു കരിങ്കല്ല് അല്ലാത്തവര്‍ ഈ ഓഡിയോ സന്ദേശം കേട്ടാല്‍ തകര്‍ന്നു പോകും; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിര്‍ബന്ധത്തില്‍ ഗര്‍ഭഛിദ്രത്തിന് വഴങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ നെഞ്ചുപൊട്ടുന്ന ഓഡിയോ പുറത്ത്; ‘നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് അയാള്‍ തന്നതെന്നു ഡോക്ടര്‍ ചോദിച്ചെന്നും’ യുവതി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഞെട്ടിക്കുന്ന ഓഡിയോ പുറത്തുവിട്ട് ദൃശ്യമാധ്യമങ്ങള്‍. ഗര്‍ഭഛിദ്രത്തിന് ഇരയായ പെണ്‍കുട്ടി നെഞ്ചുപൊട്ടി അയച്ച ഓഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരു കേട്ടാലും ഹൃദയം മുറിഞ്ഞു പോകുന്ന ശബ്ദത്തിലാണ് പെണ്‍കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഓഡിയോ പുറത്തുവന്നിരിക്കുന്നത്. മരുന്നു കഴിച്ചശേഷം ദിവസങ്ങളോളം ബ്ലീഡിംഗ് ഉണ്ടായെന്നും നിങ്ങളെ കൊല്ലാനാണോ ഈ മരുന്ന് തന്നതെന്നും ഡോക്ടര്‍ ചോദിച്ചെന്നും പെണ്‍കുട്ടിയുടെ ഓഡിയോയിലുണ്ട്. ഇതാരാ നിങ്ങള്‍ക്ക് കൊണ്ട് തന്നതെന്നും നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നതെന്നും ഡോക്ടര്‍ ചോദിച്ചതായാണ് യുവതി പറയുന്നത്. ‘ഇതാരാ നിങ്ങള്‍ക്ക് കൊണ്ടുതന്നത്? നിങ്ങളെ കൊല്ലാനാണോ കൊണ്ടുതന്നത്. പ്രിസ്‌ക്രിപ്ഷന്‍ പോലും ഇല്ലാതെ, ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് പോലും എടുക്കാതെ, നിങ്ങള്‍ അത്രയും പീക്ക് ആയി നില്‍ക്കുന്ന സമയത്ത് ഇത് ആരാണ് കൊണ്ടുതന്നത്’ എന്ന് ഡോക്ടര്‍ ചോദിച്ചതായും യുവതി വെളിപ്പെടുത്തുന്നുണ്ട്. കുറച്ച് ദിവസം കൂടെ വെയ്റ്റ് ചെയ്തിരുന്നെങ്കില്‍ എനിക്ക് ആ കുഞ്ഞിനെ നഷ്ടപ്പെട്ട് പോകത്തില്ലായിരുന്നു എന്ന് പറയുന്ന യുവതി വേദനയോടെയാണ് സംഭവങ്ങള്‍ വിവരിക്കുന്നത്. ഗര്‍ഭഛിദ്രത്തെ തുടര്‍ന്ന് ശാരീരികമായും മാനസികമായും അനുഭവിക്കേണ്ടി വന്ന…

    Read More »
  • രാഹുലിനെ നേരത്തെ തന്നെ സസ്‌പെന്റു ചെയ്തതല്ലേയെന്ന് സണ്ണി ജോസഫ്; കോണ്‍ഗ്രസ് അതിജീവിതയ്‌ക്കൊപ്പമെന്ന് കെ.മുരളീധരന്‍

    തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്ററു ചെയ്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. യുവതിയുടെ പരാതി വന്ന സമയത്ത് തന്നെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിയമം നിയമത്തിന്റെ വഴിയ്ക്ക് പോകട്ടെ എന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. രാഹുലിനെതിരെ പോലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാല്‍ അന്വേഷണം എവിടെയും എത്തിയില്ല. തെരഞ്ഞെടുപ്പിനെ ഇതൊന്നും ബാധിക്കില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍, ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയം എന്നിവ ഇതുകൊണ്ട് മറച്ചുപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. ഏറെ നാളായി രാഹുലിന്റെ വിഷയം മാധ്യമങ്ങളിലടക്കം ചര്‍ച്ചചെയ്യപ്പെട്ടതാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. അന്വേഷണത്തിനനുസരിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും കെ.മുരളീധരന്‍ വ്യക്തമാക്കി. പന്ത് സര്‍ക്കാരിന്റെ കോര്‍ട്ടിലാണ് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണം രാഹുല്‍ കോണ്‍ഗ്രസിന് പുറത്താണ് അതുകൊണ്ടുതന്നെ യുവതി നല്‍കിയ പരാതിക്കനുസരിച്ച് ഇനി സര്‍ക്കാരിന് നിലപാട് എടുക്കാമെന്ന് മുരളീധരന്‍ പ്രതികരിച്ചു. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത…

    Read More »
  • കേരളം നിനക്കൊപ്പം, പ്രിയപ്പെട്ട സഹോദരി തളരരുത്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നാലെ മന്ത്രി വീണ ജോര്‍ജിന്റെ എഫ്ബി പോസ്റ്റ്; അതിജീവിതയ്ക്ക് മന്ത്രിയുടെ ഫുള്‍ സപ്പോര്‍ട്ട്

      തിരുവനന്തപുരം: ഹു കെയേഴ്്‌സ് എന്നല്ല വി കെയര്‍ എന്ന് പറഞ്ഞ് അതിജീവിതയ്ക്ക് മുന്നേതന്നെ ധൈര്യം നല്‍കിയ മന്ത്രി വീണ ജോര്‍ജ് അതിജീവിത പരാതി കൊടുത്തതിനു തൊട്ടുപിന്നാലെ എഫ്ബിയില്‍ അതിജീവിതയ്ക്ക് എല്ലാ പിന്തുണയും കൊടുത്തുകൊണ്ടുള്ള കുറിപ്പിട്ടു. കേരളം നിനക്കൊപ്പമുണ്ടെന്നും പ്രിയപ്പെട്ട സഹോദരി തളരരുതെന്നുമായിരുന്നു മന്ത്രി വീണ ജോര്‍ജിന്റെ ഫെയ്‌സ്ബുക്ക് പോസ്്റ്റ്. പീഡന പരാതിയില്‍ ഇരയ്‌ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുമെന്നും നിയമപരമായി എല്ലാ സഹായങ്ങളും പരാതിയുമായി മുന്നോട്ടുവന്നാല്‍ നല്‍കുമെന്ന് വീണ ജോര്‍ജ് മുന്‍പും പറഞ്ഞിരുന്നു.

    Read More »
  • രാഹുലിന് പിന്തുണയുമായി അടൂര്‍ പ്രകാശ്; തെരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള കള്ളക്കേസുകള്‍ പലതുമുണ്ടാകുമെന്ന് അടൂര്‍ പ്രകാശിന്റെ ന്യായീകരണം; എനിക്കെതിരെയും വന്നിട്ടില്ലേയെന്നും അടൂര്‍ പ്രകാശിന്റെ ചോദ്യം

      തിരുവനന്തപുരം : ഇതൊക്കെ തെരഞ്ഞെടുപ്പ് കാലത്തുണ്ടാകുന്ന സ്ഥിരം കള്ളക്കേസുകളല്ലേ – രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് അതിജീവിത പരാതി കൊടുത്തതിനെക്കുറിച്ച് അടൂര്‍ പ്രകാശ് എംഎല്‍എയുടെ പ്രതികരണം അതായിരുന്നു. തനിക്കെതിരെയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും രാഹുലിനെ ന്യായീകരിച്ച് അടൂര്‍ പ്രകാശ് അഭിപ്രായപ്പെട്ടു. പരാതി ഉണ്ടെങ്കില്‍ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. കള്ളക്കേസ് ആണോ എന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കേസ് തെളിഞ്ഞാല്‍ മുതിര്‍ന്ന നേതാക്കള്‍ ആലോചിച്ചു തീരുമാനം എടുക്കും. ഇപ്പോള്‍ പരാതി വരാന്‍ കാരണം തെരഞ്ഞെടുപ്പ് ആണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

    Read More »
  • ഒരാഴ്ച മുമ്പ് മോദിജിയില്‍ ആകൃഷ്ടനായി ബിജെപിയില്‍ അംഗത്വമെടുത്തു ; ഷാളിട്ട് സ്വാഗതം ചെയ്തത് ബിജെപി ജില്ലാ പ്രസിഡന്റ് ; എന്നാല്‍ പിറ്റേ ആഴ്ച മലക്കം മറിഞ്ഞു, മാപ്പുപറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി

    പത്തനംതിട്ട: മോദിജിയുടെ വികസന കാഴ്ചപ്പാടില്‍ ആകൃഷ്ടനായി ബിജെപിയിലേക്ക് പോകുവാണെന്ന് പറഞ്ഞ് നാടകീയത സൃഷ്ടിച്ച് കടന്നുപോയ കോണ്‍ഗ്രസ് നേതാവ് പിറ്റേ ആഴ്ച നിരുപാധികം മാപ്പു പറഞ്ഞ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന അഖില്‍ ഓമനക്കുട്ടനാണ് രാഷ്ട്രീയ മലക്കംമറിച്ചില്‍ നടത്തിയത്. ചതിപ്രയോഗത്തിലൂടെ തന്നെ ബിജെപിക്കാരനാക്കി എന്നും താന്‍ തന്റെ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ചിട്ടില്ലെന്നും അഖില്‍ പറഞ്ഞു. ചിലര്‍ ബിജെപിയുടെ ഷാള്‍ തന്റെ കഴുത്തില്‍ ഇട്ടശേഷം ഫോട്ടോ എടുത്തതാണെന്നും തമാശയായി മാത്രമേ താന്‍ ഇതിനെ അന്ന് കണ്ടുള്ളു എന്നുമാണ് അഖിലിന്റെ ഇപ്പോഴത്തെ നിലപാട്. നേരത്തേ പന്തളം കുന്നന്താനത്ത് വെച്ച് നടന്ന ബിജെപി യോഗത്തില്‍ അഖിലിനെ ബിജെപിക്കാര്‍ സ്വാഗതം ചെയ്യുന്നതും അഖില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജി വെയ്ക്കുന്നതായി പ്രഖ്യാപിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ വേണ്ടിയാണ് താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നതെന്നായിരുന്നു ഇയാള്‍ അന്ന് പറഞ്ഞിരുന്ന ന്യായീകരണം. കഴിഞ്ഞ 19 ാം തീയതിയായിരുന്നു പന്തളത്ത്…

    Read More »
  • അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞത് സിപിഎമ്മുകാരോ ബിജെപിക്കാരോ അല്ല; അത് പറയാന്‍ മുരളി ഒരാളേയുണ്ടായുള്ളു; പരാതി നല്‍കാതെ ശബ്ദരേഖ കൊണ്ട് കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയതും മുരളി; പാര്‍ട്ടിക്ക് രാഹുലിനെതിരെ നടപടിയെടുക്കണമെങ്കിലും പരാതി നല്‍കണമെന്ന് ചൂണ്ടിക്കാട്ടിയതും കരുണാകരപുത്രന്‍

    തൃശൂര്‍: ലൈംഗീക പീഡന ആരോപണം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നപ്പോള്‍ അതിജീവിത പരാതി കൊടുക്കട്ടെയെന്ന് ആവര്‍ത്തിച്ചു പറഞ്ഞതും ആവശ്യപ്പെട്ടതും സിപിഎമ്മോ ബിജെപിയോ ആയിരുന്നില്ല. എ്ല്ലാവരും രാഹുലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിജീവിത പരാതികൊടുക്കട്ടെയെന്ന് പറഞ്ഞത് കോണ്‍ഗ്രസ് നേതാവും രാഷ്ട്രീയ കരുനീക്കങ്ങളില്‍ അഗ്രഗണ്യനായിരുന്ന കോണ്‍ഗ്രസിലെ ലീഡര്‍ കെ.കരുണാകരന്റെ മകനുമായ കെ.മുരളീധരനായിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി മുരളി രാഹുല്‍ വിഷയത്തില്‍ പറഞ്ഞുകൊണ്ടേയിരുന്നത് അതിജീവിത പരാതി കൊടുക്കട്ടെയെന്നു മാത്രമാണ്. പരാതിയില്ലാതെ ശബ്ദരേഖ കൊണ്ട് മാത്രം യാതൊരു കാര്യവുമില്ലെന്ന് മുരളി ഏറെക്കുറെ വ്യക്തമായി പറയുകയും ചെയ്തിരുന്നു. യുവതി പരാതി നല്‍കിയാല്‍ മാത്രമേ സര്‍ക്കാരിനും പോലീസിനും രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാനാകൂവെന്നും മുരളി അഭിപ്രായപ്പെട്ടിരുന്നു. രാഹുലിനെതിരെ സര്‍ക്കാരോ പോലീസോ നടപടിക്കിറങ്ങിയാലേ കോണ്‍ഗ്രസിനും നടപടികളിലേക്ക് കടക്കാനാകൂവെന്നും മുരളി ചൂണ്ടിക്കാട്ടിയിരുന്നു. എന്തിനാണ് മുരളി ഇത്തരത്തില്‍ പ്രസ്താവനയിറക്കിയതെന്ന് കോണ്‍ഗ്രസിനകത്ത് നിന്നുതന്നെ എതിര്‍ചോദ്യമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുരളി കടുത്ത നിലപാടു തന്നെയാണ് കൈക്കൊണ്ടിരുന്നത്. ശബ്ദരേഖ വിവാദം ഇപ്പോള്‍ ആളിക്കത്തിയപ്പോള്‍ മുരളി കൃത്യമായി രാഹുലിനെതിരെ ഉറച്ചുനിന്നു. കെ.സുധാകരനടക്കമുള്ളവര്‍ രാഹുലിനെ…

    Read More »
Back to top button
error: