politics

  • പഞ്ചാബ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു ; സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസുകാര്‍ ; ആ ഗ്രാമം ഇന്ത്യയില്‍ ഉള്‍പ്പെട്ടതല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്

    ചണ്ഡീഗഡ് : വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമത്തില്‍ പ്രളയബാധിതരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പഞ്ചാബ് പോലീസ്. ആ ഗ്രാമത്തില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത പോലീസിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടെ സുരക്ഷ കിട്ടുമെന്ന് ചോദിച്ചു. അമൃത്സര്‍, ഗുരുദാസ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതബാധിതരുമായി സംസാരിക്കാന്‍ പഞ്ചാബ് സന്ദര്‍ശിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. അമൃത്സറിലെ ഘോനെവാല്‍ ഗ്രാമവും ഗുരുദാസ്പൂരിലെ ഗുര്‍ചക് ഗ്രാമവും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ രവി നദിക്ക് അക്കരെയുള്ള വെള്ളപ്പൊക്ക ബാധിതരായ ഗ്രാമീണരെ കാണാന്‍ കോണ്‍ഗ്രസ് നേതാവിനെ പഞ്ചാബ് പോലീസ് അനുവദിച്ചില്ലെന്ന് തിങ്കളാഴ്ച കോണ്‍ഗ്രസ് ആരോപിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ചെയ്തതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അവകാശപ്പെട്ടു. രവി നദിക്ക് അക്കരെ പോകാന്‍ എന്തുകൊണ്ടാണ് തന്നെ അനുവദിക്കാത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ഗാന്ധി…

    Read More »
  • ഇന്ത്യയിലെ ഏറ്റവും നല്ല പോലീസുകാര്‍ കേരളത്തിലേത് ; എന്നാല്‍ സമ്പൂര്‍ണ്ണമായി നല്ലവര്‍ എന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി ; ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടു

    തിരുവനന്തപുരം: കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടതായും ഒന്നോ രണ്ടോ പോലീസുകാരുടെ പേരില്‍ മുഴുവന്‍ സേനയെയും പഴിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സുജിത്തിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി നാലുപോലീസുകാര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്. വകുപ്പ്തല നടപടികളില്‍ പുന: പരിശോധന നടന്നുവരികയാണെന്നും പറഞ്ഞു. 2016 മെയ് മുതല്‍ 2024 ജൂണ്‍ വരെ 108 പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്ന നടപടി സ്വീകരിച്ചിട്ടുണ്ട്. 2024 ഒക്‌ടോബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ 36 പോലീസുകാരെ പിരിച്ചുവിട്ടു. കഴിഞ്ഞ ഒമ്പത് വര്‍ഷകാലത്ത് 144 പോലീസുകാരേയും പിരിച്ചുവിട്ടു. 2016 മുതല്‍ സമഗ്രമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കുന്നംകുളം സുജിത്ത് മര്‍ദ്ദനക്കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തെന്നും തെറ്റുകാരായ പോലീസുകാരെ സ്ഥലം മാറ്റിയിട്ടുണ്ടെന്നും തുടര്‍നടപടിയില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും പറഞ്ഞു. ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത്. ഇത് കേന്ദ്രസര്‍ക്കാരും വിവിധ ഏജന്‍സികളും…

    Read More »
  • ബ്രിട്ടീഷുകാലത്തെ പോലീസ്‌കഥ പറയാന്‍ മുഖ്യമന്ത്രി എടുത്തത് മണിക്കൂറുകള്‍ ; കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പറയാന്‍ അഞ്ചുമിനിറ്റ് ; അനിശ്ചിതകാല സത്യാഗ്രഹവുമായി യുഡിഎഫ് 

    തിരുവനന്തപുരം: കുന്നംകുളം മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബ്രിട്ടീഷ്‌കാലത്തെ പോലീസിന്റെ കാര്യം പറഞ്ഞ് സമയം ചെലവഴിച്ച മുഖ്യമന്ത്രി കുന്നംകുളം മര്‍ദ്ദന കാര്യത്തില്‍ മറുപടി പറയാന്‍ എടുത്തത് അഞ്ചു മിനിറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തി വരാതിരുന്ന പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചു. കസ്റ്റഡി മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കും മറുപടിക്കും ശേമായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്‌ക്കരണം. രണ്ടു എംഎല്‍എ മാര്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും പറഞ്ഞു. കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട നാലു പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വ്യക്തമാക്കി യിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തിന് കോണ്‍ഗ്രസ് കാലത്ത് കമ്യൂണിസ്റ്റുകള്‍ നേരിട്ട പോലീസ് മര്‍ദ്ദനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി…

    Read More »
  • ‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്

    ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ്…

    Read More »
  • പാശ്ചാത്യ ഉപരോധം: റഷ്യയും ചൈനയും ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക്; ഗോതമ്പിനു പകരം കാറുകള്‍; ചണവിത്തുകള്‍ക്കു പകരം വീട്ടുപകരണങ്ങള്‍; തൊണ്ണൂറുകള്‍ക്കു ശേഷം ആദ്യം; തെളിവുകള്‍ പുറത്തുവിട്ട് രാജ്യാന്തര ഏജന്‍സികള്‍

    മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യ ചൈനയുമായി പഴയ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തിലേക്കു കടക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. ചൈനീസ് കാറുകള്‍ക്കു പകരം ഗോതമ്പും ചണ വിത്തു (ഫ്‌ളാക്‌സ് സീഡ്‌സ്) കളും നല്‍കാനൊരുങ്ങുന്നെന്നാണു റിപ്പോര്‍ട്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ആദ്യമായി റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ വഷളായ സാഹചര്യമാണുള്ളതെന്നും റഷ്യയും ചൈനയും തമ്മില്‍ ശക്തമായ ബന്ധം തുടരുമ്പോഴും യുക്രൈനുമായുള്ള യുദ്ധത്തില്‍ ആ രാജ്യത്തിനുണ്ടായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും അവരുടെ യൂറോപ്യന്‍ പങ്കാളികളും 2014ല്‍ ക്രിമിയയിലും 2022ല്‍ യുക്രൈനെതിരേയും യുദ്ധം തുടങ്ങിയതിനുശേഷം 25,000 വ്യത്യസ്ത ഉപരോധങ്ങളാണു റഷ്യക്കെതിരേ ചുമത്തിയിട്ടുള്ളത്. റഷ്യയുടെ 2.2 ട്രില്യണ്‍ സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യക്കെതിരേയും അമേരിക്ക കടുത്ത താരിഫുകള്‍ പ്രഖ്യാപിച്ചു. യുദ്ധം മുന്നില്‍കണ്ട് കടുത്ത മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു തുടങ്ങി. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്നു റഷ്യന്‍…

    Read More »
  • കസ്റ്റഡിമര്‍ദ്ദനം അവാസ്തവം, സംസ്ഥാനത്തുടനീളം നടക്കുന്നതെന്ന് രീതിയിലുള്ള വ്യാഖ്യാനം തെറ്റ് ; ആദ്യമായി മറുപടി പറഞ്ഞ് മുഖ്യമന്ത്രി ; കുറ്റക്കാരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കും

    തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കസ്റ്റഡി മര്‍ദ്ദനം നടക്കുന്നു എന്നാക്ഷേപിക്കുന്നത് അവാസ്തവമാണെന്നും പോലീസുകാര്‍ തല്ലിച്ചതയ്ക്കുന്ന സംഭവം ഒറ്റപ്പെട്ടവയാണെന്നും മുഖ്യമന്ത്രി. പോലീസിന്റെ ഭാഗത്ത് നിന്നും കുഴപ്പങ്ങളൊന്നും ഉണ്ടാകില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനില്‍ അക്രമിക്കപ്പെട്ട സംഭവം പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസും യുത്ത് കോണ്‍ഗ്രസും വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. മുഖ്യമന്ത്രി മൗനം വെടിയെണമെന്നും പ്രതികരിക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എല്‍ഡിഎഫ് യോഗത്തില്‍ ഏകദേശം 40 മിനിറ്റ് സമയമെടുത്ത് മുഖ്യമന്ത്രി പൊലീസ് അതിക്രമത്തെക്കുറിച്ച് സ്വമേധയാ വിശദമായ മറുപടി നല്‍കിയത്. മുന്‍പ് സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് പരാതി ഇപ്പോള്‍ ഉയരുന്നുവെന്നും ഉടനടി തന്നെ ആരോപണ വിധേയരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്ത് തുടങ്ങിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഒറ്റപ്പെട്ട പരാതികള്‍ ഉയരുമ്പോള്‍ അതിനെ പര്‍വതീകരിച്ച് കാണിക്കാനുള്ള ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കൂടി അടുക്കുന്ന പശ്ചാത്തലത്തിലാണ് ഇത് നടക്കുന്നതെന്നും മുഖ്യമന്ത്രി സംസാരത്തിനിടെ സൂചിപ്പിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന്…

    Read More »
  • പോലീസ് അതിക്രമങ്ങളില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; 40 മിനിറ്റ് സമയമെടുത്ത് വിശദീകരണം; എല്ലാം ഒറ്റപ്പെട്ട സംഭവങ്ങള്‍; ഇനി തെറ്റായി ഒന്നും ഉണ്ടാകില്ലെന്നും ഉറപ്പ്; യുഡിഎഫ് ഭരണത്തില്‍ എടുത്ത നടപടി എന്തെന്ന് ചോദിച്ച് ടി.പി. രാമകൃഷ്ണന്‍

    തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളില്‍ ഇടത് മുന്നണി യോഗത്തില്‍ വിശദീകരണം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകള്‍ പര്‍വതീകരിച്ച് കാണിക്കാന്‍ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉയര്‍ന്ന് വരുന്നത് വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണന്‍ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോള്‍ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാര്‍ സര്‍വീസുകളില്‍ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ…

    Read More »
  • ജി.എസ്.ടി. ഒഴിവാക്കിയ സാഹചര്യത്തില്‍ മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ലെന്ന് ചെയര്‍മാന്‍; കടുത്ത വിയോജിപ്പുമായി എറണാകുളം മേഖലാ യൂണിയന്‍; ജനുവരിയില്‍ വില വര്‍ധിപ്പിച്ചേക്കും

    തിരുവനന്തപുരം: മില്‍മ പാല്‍ വില വര്‍ധിപ്പിക്കില്ല. ജി.എസ്.എടി ഒഴിവാക്കിയ പശ്ചാത്തലത്തില്‍ തല്‍ക്കാലം വിലവര്‍ധന വേണ്ടെന്ന ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. വില വര്‍ധന വേണമോയെന്ന കാര്യം അടുത്ത വര്‍ഷം ആദ്യം വീണ്ടും പരിശോധിക്കുമെന്ന് ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മില്‍മ എറണാകുളം മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. കൊഴുപ്പ് കൂടിയ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ജി.എസ്.ടി ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇത് ഈ മാസം 22ന് പ്രാബല്യത്തില്‍ വരും. ഇതേസമയത്ത് തന്നെ പാല്‍ വില വര്‍ധിപ്പിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന് കണ്ടാണ് വില വര്‍ധന വേണ്ടെന്ന തീരുമാനത്തിലേക്ക് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് എത്തിയത്. ഇതേ ശുപാര്‍ശയാണ് വില വര്‍ധന പഠിക്കാന്‍ നിയോഗിച്ച വിദഗ്ദ സമിതി നല്‍കിയതെന്നും ഭൂരിഭാഗം അംഗങ്ങളും അതിനോട് യോജിച്ചുവെന്നും ചെയര്‍മാന്‍ കെ.എസ് മണി അറിയിച്ചു. അതേസമയം തീരുമാനത്തോട് കടുത്ത വിയോജിപ്പ് പ്രകടപ്പിച്ച് മില്‍മ എറണാകും മേഖല പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  വില വര്‍ധന വേണ്ടെന്ന തീരുമാനം…

    Read More »
  • ഇന്ത്യ-പാക് മത്സരത്തിലെ ഹസ്തദാന വിവാദം: ഏഷ്യാകപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് പാകിസ്താന്റെ ഭീഷണി ; പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു

    ദുബായ് : ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തില്‍, ഔദ്യോഗികമായി പ്രതിഷേധം അറിയിക്കാന്‍ വൈകിയതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ഡയറക്ടര്‍ ഓഫ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഉസ്മാന്‍ വാഹ്ലയെ സസ്‌പെന്‍ഡ് ചെയ്തു. പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി ശക്തമായ നിലപാടെടുത്തു. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ നിലവിലെ ടൂര്‍ണമെന്റില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനും (ഐസിസി) മെര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബിനും (എംസിസി) കത്തയച്ചു. അദ്ദേഹത്തെ നീക്കം ചെയ്തില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തി. കളിയുടെ മനോഭാവം പരിഗണിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പിസിബി പൈക്രോഫ്റ്റിനെതിരെ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഹസ്തദാന വിവാദത്തിന് ഇന്ത്യക്കെതിരെ നടപടിയെടുക്കാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) ആലോചിക്കുന്നുണ്ട്. എന്നാല്‍, എസിസിയില്‍ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ബിസിസിഐ നിഷേധിച്ചു. പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്താന്റെ പങ്ക് ചൂണ്ടിക്കാട്ടി ഇന്ത്യയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ആരാധകര്‍ മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ അനുമതിക്ക് ശേഷം ബിസിസിഐ മത്സരത്തിന്…

    Read More »
  • യുദ്ധം നിര്‍ത്താന്‍ പ്രധാന തടസം ഖത്തറിലെ ഹമാസ് നേതാക്കളെന്ന് നെതന്യാഹു; ബന്ദി കൈമാറ്റവും അട്ടിമറിക്കുന്നു; ഗാസ സിറ്റി അടിമുടി തകര്‍ത്ത് ഐഡിഎഫിന്റെ നീക്കം; രണ്ടു ദിവസത്തിനിടെ ഒഴിഞ്ഞത് മൂന്നുലക്ഷത്തോളം ജനങ്ങള്‍

    ജെറുസലേം: ഖത്തറില്‍ ജീവിക്കുന്ന ഹമാസ് നേതാക്കളാണു ബന്ദികളെ വിട്ടയയ്ക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും പ്രധാന തടസമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ ജനങ്ങളെക്കുറിച്ചു ഹമാസ് തലവന്‍ ചിന്തിക്കുന്നില്ല. എല്ലാ വെടിനിര്‍ത്തല്‍ കരാറുകളും ഇല്ലാതാക്കാന്‍ മുമ്പില്‍ നില്‍ക്കുന്നതും ഹമാസ് നേതാവാണെന്നും നെതന്യാഹു തുറന്നടിച്ചു. September 11 humanitarian efforts: Close to 280 humanitarian aid trucks entered Gaza through the Kerem Shalom and Zikim crossings. Over 350 trucks were collected and distributed by the UN and international organizations. The contents of hundreds of trucks are still… pic.twitter.com/ybRzYN6ie5 — COGAT (@cogatonline) September 12, 2025 എന്നാല്‍, വെടിനിര്‍ത്തല്‍ കരാറുകളെ ഇല്ലാതാക്കുന്നതാണ് ഖത്തറിലെ ആക്രമണമെന്നാണു ഹമാസിന്റെ നിലപാട്. ഗാസ സിറ്റി പിടിക്കാന്‍ ഇസ്രയേല്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ 2,80,000 ജനങ്ങള്‍ ഒഴിഞ്ഞുപോയെന്നാണ് ഐഡിഎഫിന്റെ കണക്ക്. 70,000 ആളുകളോളം ഒഴിഞ്ഞു…

    Read More »
Back to top button
error: