World
-
യുദ്ധം ചെയ്തിടത്തെല്ലാം തിരിച്ചു വരാന്‍ കഴിയാത്ത വിധത്തില്‍ ഹമാസ് തകര്‍ന്നടിഞ്ഞു, രണ്ടുവര്‍ഷം മുമ്പുള്ള സംഘടനയല്ല അവരെന്നും ഇസ്രയേല്‍; സൈന്യം പിന്‍മാറ്റം പൂര്‍ത്തിയാക്കി; ഇനി പന്ത് ഹമാസിന്റെ കോര്‍ട്ടില്‍; അവര്‍ യുദ്ധം ചെയ്തു തളര്‍ന്നെന്ന് ട്രംപ്
ടെല്‍അവീവ്: ഗാസ യുദ്ധ വിരാമത്തിനായി ട്രംപിന്റെ കരാറിന്റെ ആദ്യഘട്ടം അംഗീകരിക്കപ്പെട്ടതിനു പിന്നാലെ ഹമാസിനെ സമ്പൂര്‍ണമായി അടിച്ചമര്‍ത്തിയെന്നു പ്രഖ്യാപിച്ച് ഇസ്രയേല്‍. ഹമാസ് എന്ന തീവ്രവാദി സംഘടന തിരിച്ചുവരാന്‍ കഴിയാത്ത വിധം തകര്‍ന്നു. രണ്ടുവര്‍ഷത്തെ ഗാസ യുദ്ധത്തിലൂടെ അവര്‍ പോരാടിയ എല്ലായിടത്തുനിന്നും അവരെ തുരത്തി. ‘രണ്ടുവര്‍ഷം മുമ്പുള്ള ഹമാസ് അല്ല ഇപ്പോഴത്തെ ഹമാസ്. അവര്‍ പോരാട്ടത്തിന് ഇറങ്ങിയ എല്ലായിടത്തും തകര്‍ന്നടിഞ്ഞു’- സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫി ഡെഫ്‌രിന്‍ പറഞ്ഞു. ഇസ്രയേലിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലേക്ക് ജനങ്ങള്‍ മടങ്ങിയെത്തരുതെന്നും നിര്‍ദേശം നല്‍കി. കരാര്‍ അനുസരിച്ചുള്ള നിബന്ധനകള്‍ പാലിക്കണം. നിങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇക്കാര്യം പറയുന്നത്. ALSO READ ഹമാസിനെ ഒതുക്കി; ഇനി ഹിസ്ബുള്ള: തെക്കന്‍ ലെബനനില്‍ വ്യോമാക്രമണം ആരംഭിച്ച് ഇസ്രയേല്‍; ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കാനുള്ള നീക്കം തകര്‍ത്തു; 10 ഇടത്ത് ആക്രമണം; ലോറികളും ബുള്‍ഡോസറുകളും അടക്കം 300 വാഹനങ്ങള്‍ തകര്‍ത്തു ആയിരക്കണക്കിന് പലസ്തീനികളാണ് വെടിനിര്‍ത്തലിനെ തുടര്‍ന്ന് മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നത്. നടന്നും കാറിലും ട്രക്കുകളിലുമാണ് ഇവര്‍ തിരിച്ചെത്തുന്നത്. പശ്ചിമേഷ്യയിലെ ട്രംപിന്റെ പ്രതിനിധി സ്റ്റീവ്…
Read More » -
ട്രംപില്‍മാത്രം വിശ്വാസം: തിരിച്ചടി ഉണ്ടായേക്കുമെന്ന ഭീതിയിലും ഹമാസ് ബന്ദികളെ വിട്ടുനല്‍കുകയെന്ന ചൂതാട്ടത്തിന് ഇറങ്ങിയത് ഒറ്റക്കാരണം കൊണ്ട്; ഇറാനിലും ഖത്തറിലും ട്രംപിന്റെ ഇടപെടല്‍ വിശ്വാസ്യതയുണ്ടാക്കി; ഒരുവര്‍ഷം മുമ്പ് വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഹാമാസിനിപ്പോള്‍ മാലാഖ; ഈജിപ്റ്റിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഭവിച്ചത്
ദുബായ്: ഹമാസ് ഒരിക്കല്‍ ട്രംപിന്റെ വിളിച്ചത് വംശീയവാദി എന്നാണ്. മറ്റൊരിക്കല്‍ കുഴമറിച്ചിലുകളുടെ കുശിനിക്കാരന്‍ എന്നും വിളിച്ചു. പിന്നീടൊരിക്കല്‍ പറഞ്ഞത് ഗാസയെക്കുറിച്ചു ഭ്രാന്തന്‍ ആശയങ്ങള്‍ കൊണ്ടു നടക്കുന്നയാളെന്നും. പക്ഷേ, അടുത്തിടെ നടത്തിയ ഒറ്റ ഫോണ്‍ കോളില്‍ ഈ അഭിപ്രായങ്ങളെല്ലാം തകിടം മറിയുന്ന കാഴ്ചയാണു കണ്ടത്. ഇപ്പോള്‍ ഗാസയില്‍ നടപ്പായ സമാധാനത്തിന്റെ പ്രതീക്ഷകളുടെ തുടക്കം ആ ഫോണ്‍കോളില്‍നിന്നായിരുന്നു. ബന്ദികളെ വിട്ടു നല്‍കിയാല്‍ ഇസ്രയേല്‍ അവസാന ആക്രമണത്തിലൂടെ തങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്ക അവസാനിച്ചതും ഗാസയില്‍ സമാധാനം കൊണ്ടുവരുമെന്നും വ്യക്തമായതും ആ ഫോണ്‍ കോളില്‍നിന്നാണെന്നു രണ്ട് പലസ്തീനിയന്‍ ഉദ്യോഗസ്ഥറെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിനെ ആക്രമിച്ചതില്‍ നെതന്യാഹു ക്ഷമ ചോദിച്ചതുപോലും ഫോണ്‍കോളിനു ശേഷമായിരുന്നു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് ഇസ്രയേല്‍ ഖത്തറില്‍ നടത്തിയ ആക്രമണത്തിനുശേഷം ട്രംപ് ആ വിഷയം കൈകാര്യം ചെയ്ത രീതിയും ഹമാസില്‍ കൂടുതല്‍ വിശ്വാസ്യതയുണ്ടാക്കി. ഗാസയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനെ ട്രംപ് ഗൗരവത്തോടെയാണു സമീപിക്കുന്നതെന്നു ബോധ്യപ്പെട്ടു. ബുധനാഴ്ച ട്രംപിന്റെ മധ്യസ്ഥതയില്‍ പിറന്ന കരാറിന്റെ ആദ്യഘട്ടത്തില്‍ ഒപ്പിട്ടപ്പോഴും…
Read More » -
അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്, അതിരുകടന്നാൽ പാകിസ്ഥാൻ വിവരമറിയും, 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനമുണ്ട്, അത് തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ല, ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രി
ദില്ലി: ഇന്ത്യൻ സന്ദർശനത്തിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി. അതിർത്തി കടന്നുള്ള പാകിസ്ഥാന്റെ കളി അവസാനിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ അധികം പ്രകോപിപ്പിക്കരുത്. അങ്ങനെ ചെയ്താൽ, ബ്രിട്ടീഷുകാരോടോ അല്ലെങ്കിൽ അമേരിക്കക്കാരോടോ ചോദിച്ചാൽ, അഫ്ഗാനിസ്ഥാനുമായി അത്തരം കളികൾ കളിക്കുന്നത് നല്ലതല്ലെന്ന് അവർ വിശദീകരിക്കും. ഞങ്ങൾക്ക് നയതന്ത്ര പാത വേണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുമായുള്ള നയതന്ത്ര, വികസന ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അഫ്ഗാന്റെ സന്നദ്ധത അദ്ദേഹം സൂചിപ്പിച്ചു.അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ശത്രുത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവനകൾ വരുന്നതെന്നും ശ്രദ്ധേയം. ചർച്ചയ്ക്കുള്ള വാതിൽ ഞങ്ങൾ തുറന്നിട്ടിരിക്കുന്നു. 40 വർഷത്തിനുശേഷം അഫ്ഗാനിസ്ഥാനിൽ സമാധാനവും പുരോഗതിയും ഉണ്ട്, അത് തടസ്സപ്പെടുത്താൻ ഞങ്ങൾ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി അഫ്ഗാൻ മണ്ണ് ഒരു തരത്തിലും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More » -
ഞങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുത്; പാകിസ്താന് താലിബാന്റെ താക്കീത്; ഇന്ത്യ സുഹൃത്ത്; ‘അസിം മുനീറിനെ ശരിക്കറിയില്ലെങ്കില്‍ അമേരിക്കയോടു ചോദിച്ചാല്‍ മതി’യെന്നും അമീര്‍ ഖാന്‍ മുത്തഖി
40 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവന്നെന്നും തങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും പാക്കിസ്ഥാന് താലിബാന്റെ താക്കീത്. ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇനിയും തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുത്തഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾ ദീർഘകാലമായി അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ താലിബാൻ എല്ലാ ഭീകരരെയും തുടച്ചുനീക്കിയെന്നും മുത്തഖി അവകാശപ്പെട്ടു. പാക്കിസ്ഥാനും സമാധാനത്തിന്റെ സമാനപാത തുടരണം. ‘തീവ്രവാദ സംഘടനകളിലൊന്നുപോലും ഇന്ന് അഫ്ഗാനിസ്ഥാനിൽ ഇല്ല. ഒരിഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലില്ല. ഞങ്ങളുടെ 2021ലെ ഓപ്പറേഷനിലൂടെ അഫ്ഗാന്‍ മാറി. പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാനാവില്ല, ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്. അവർ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം. അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. ഞങ്ങൾക്ക് സമാധാനം ഉണ്ടെങ്കിൽ മറ്റുള്ളവര്‍ക്ക് എന്തിനാണ് പ്രശ്നമെന്നും…
Read More » -
‘അവര്‍ വിളിച്ചു; ദശലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചതില്‍ സന്തോഷം’: നോബല്‍ സമ്മാന വിഷയത്തില്‍ പ്രതികരണവുമായി ട്രംപ്; സമ്മാനം ലഭിച്ചയാളെ താന്‍ പലട്ടവം സഹായിച്ചിട്ടുണ്ടെന്നും അവകാശ വാദം
വാഷിങ്ടൻ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമ്മാനം ലഭിച്ച വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്ക് (58) താൻ പല അവസരങ്ങളിലും സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. വെനസ്വേലൻ പ്രതിപക്ഷ നേതാവ് വിളിച്ചെന്നും തന്റെ ‘ബഹുമാനാർഥം’ സമ്മാനം സ്വീകരിക്കുന്നതായി പറഞ്ഞെന്നും ട്രംപ് വ്യക്തമാക്കി. ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു. സമാധാനത്തെക്കാൾ രാഷ്ട്രീയത്തിനു പ്രാധാന്യം നൽകിയുള്ളതാണ് നൊബേൽ പുരസ്കാരമെന്നു വൈറ്റ്ഹൗസ് വിമർശിച്ചിരുന്നു. ‘ജനാധിപത്യത്തിന്റെ ദീപം അണയാതെ കാക്കുന്ന ഒരു വനിതയ്ക്ക്’ എന്ന വിശേഷണത്തോടെയാണ് നൊബേൽ സമിതി മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. വെനസ്വേലയിൽ സ്വതന്ത്ര തിരഞ്ഞെടുപ്പിനായുൾപ്പെടെ 2 പതിറ്റാണ്ടായി പോരാടുന്ന മരിയ ‘സുമാറ്റെ’ സംഘടനയുടെ സ്ഥാപകയാണ്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥിയാകുന്നതു ഭരണകൂടം തടഞ്ഞു. ഭീഷണി മൂലം ഇപ്പോൾ ഒളിവിലാണ്. സമൂഹം ഒന്നിച്ചുള്ള മുന്നേറ്റമാണ് വെനസ്വേലയിലേതെന്നും തനിക്കു മാത്രമായി പുരസ്കാരം അനുചിതമാണെന്നും മരിയ…
Read More » -
താലിബാന്റെ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നു; അഫ്ഗാന്‍ മന്ത്രിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി, വന്‍ പ്രതിഷേധം
അഫ്ഗാന്‍ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഡല്‍ഹിയിലെ പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി. സംഭവം വലിയ ഒച്ചപ്പാട് ഉണ്ടാക്കുകയാണ്. താലിബാന്‍ ലിംഗവിവേചനം ഇന്ത്യന്‍ മണ്ണിലും തുടരുന്നെന്നാണ് ആക്ഷേപം. വാര്‍ത്താസമ്മേളനത്തി ലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്ഷണം പോലും ഉണ്ടായിരുന്നില്ല. മാധ്യമപ്രവര്‍ ത്തകരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും ശക്തമായ വിമര്‍ശനത്തിന് കാരണമായി. സ്ത്രീവിരുദ്ധവും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് വിശേഷിപ്പിച്ചു. അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കിയത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി മുത്തഖി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പത്രസമ്മേളനം. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവ നേതാക്കള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, താലിബാന്‍ പുരുഷ നേതാക്കള്‍ പുരുഷന്മാര്‍ മാത്രമുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഈ ഒഴിവാക്കല്‍ മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ക്കിടയില്‍ രോഷം ഉണര്‍ത്തി. ഇത് സ്ത്രീവിരുദ്ധതയുടെയും ഇന്ത്യയുടെ ജനാധിപത്യ ധാര്‍മ്മികതയോടുള്ള അപമാനത്തിന്റെയും നഗ്‌നമായ…
Read More » -
ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തിന് ബഹുമതി ; 2025ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം മരിയ കൊറിന മച്ചാഡോയ്ക്ക് ; ട്രംപിനെ പരിഗണിച്ചേയില്ല
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മറികടന്ന് ഇത്തവണത്തെ സമാധാനത്തിനുള്ള നോബല്‍ വെനസ്വേലക്കാരി മരിയ കൊറിന മച്ചാഡോയ്ക്ക് സമ്മാനിച്ചു. വെനസ്വേലയിലെ ജനാധിപത്യപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള അശ്രാന്ത പരിശ്രമങ്ങളെയും, ഏകാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെയും മാനിച്ചുകൊണ്ട് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി 2025-ലെ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി മരിയ കൊറിന മച്ചാഡോയെ തെരഞ്ഞെടുത്തത്. നോബല്‍ ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍, സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴിലുള്ള ഒരു രാജ്യത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രമുഖ ശബ്ദമാണ് മച്ചാഡോ. പൗരധൈര്യത്തിന്റെ ഏറ്റവും ശക്തമായ രൂപത്തെയാണ് അവര്‍ പ്രതിനിധീകരിക്കുന്നത്. ‘സമാധാനത്തിനുവേണ്ടിയുള്ള ധീരയും പ്രതിബദ്ധതയുമുള്ള പോരാളി, വളരുന്ന ഇരുട്ടില്‍ ജനാധിപത്യത്തിന്റെ തീനാളം അണയാതെ സൂക്ഷിക്കുന്ന വനിത’ എന്നാണ് കമ്മിറ്റി അവരെ വിശേഷിപ്പിച്ചത്. നോബല്‍ പ്രഖ്യാപനത്തിന് മുന്നോടിയായി, ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ പദ്ധതി മുന്‍നിര്‍ത്തി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ഊഹങ്ങള്‍ പ്രചരിച്ചിരുന്നു. എങ്കിലും, സമാധാനത്തിനായുള്ള ദീര്‍ഘകാല സംഭാവനകള്‍, അന്താരാഷ്ട്ര സൗഹൃദം പ്രോത്സാഹിപ്പിക്കല്‍, ഈ ലക്ഷ്യങ്ങളെ…
Read More » -
നന്നാക്കാന്‍ നല്‍കിയ ഫോണില്‍ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍; ഇന്ത്യന്‍ വംശജരായ യുവാക്കളെ 22 വര്‍ഷം തടവിനു വിധിച്ച് ബ്രിട്ടീഷ് കോടതി; ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഉള്‍പ്പെടുത്തി
ലണ്ടന്‍: യുകെയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബലാല്‍സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജരായ സഹോദരങ്ങള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്‌നാരെസ്ബ്രൂക്ക് ക്രൗണ്‍ കോടതി. കേസില്‍ 26 വയസ്സുള്ള വ്രൂജ് പട്ടേലിനെ 22 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. 2018 മുതലുള്ള നിരവധി ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ യുകെയിലെ ലൈംഗിക കുറ്റവാളികളുടെ പട്ടികയില്‍ അനിശ്ചിതകാലത്തേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. അതേസമയം, കുട്ടികളുമായുള്ള ലൈംഗിക ദൃശ്യങ്ങള്‍ കൈവശം വച്ചതിന് ഇയാളുടെ മൂത്ത സഹോദരന്‍ കിഷന്‍ പട്ടേലിനെ (31) 15 മാസം തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്റെ കേടായ മൊബൈല്‍ ശരിയാക്കാന്‍ വ്രൂജ് പട്ടേലിന്റെസഹോദരന്‍ കിഷന്‍ ഒരു കടയില്‍ എത്തിയതോടെയാണ് സഹോദരങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ പുറംലോകമറിയുന്നത്. മൊബൈലില്‍ നിന്നും കുട്ടികളെ ലൈഗികമായി ഉപയോഗിക്കുന്ന നിരവധി വിഡിയോകളാണ് കണ്ടെത്തിയത്. ഇതില്‍ ഒരു ക്ലിപ്പില്‍ കിഷന്റെ ഇളയ സഹോദരനായ വ്രൂജിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. തങ്ങള്‍ക്ക് പരിചയമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിനിടെ മുഖം ദൃശ്യങ്ങളില്‍ കുടുങ്ങിയതാണ് പ്രതികളെ പിടികൂടാന്‍…
Read More » -
ട്രംപ് തീരുമാനിച്ചു; മറ്റു വഴികളില്ലാതെ ഹമാസ് അംഗീകരിച്ചു; ഗാസ സമാധാന കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തില്‍; വന്‍ വിജയമെന്ന് ഇസ്രയേല്‍; 90 ശതമാനം സൈനിക ശേഷിയും ഇല്ലാതായെന്നു ഹമാസ് വക്താവ്; പലസ്തീനികള്‍ ഗാസയില്‍ ആഘോഷം തുടങ്ങി
ടെല്‍അവീവ്: ഗാസ സമാധാന പദ്ധതി പ്രാബല്യത്തില്‍. പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കി. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ആദ്യഘട്ട ധാരണയുടെ ഭാഗമായി വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും ഉടന്‍ നടപ്പിലാകും. ബന്ദികളെ അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഇസ്രയേല്‍ സേന ഗാസയില്‍ നിന്ന് ഭാഗികമായി പിന്‍മാറിത്തുടങ്ങി. പദ്ധതിയുടെ ആദ്യഘട്ടമെന്ന ബന്ദി കൈമാറ്റം വളരെ നിര്‍ണായകമാണ്. ഇസ്രയേലിന്റെ ആവശ്യവും അതുതന്നെയാണ്. മറ്റു കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ ഹമാസിനു കാര്യമായ പങ്കില്ല. തങ്ങളുടെ ശേഷിയുടെ 90 ശതമാനവും ഇസ്രയേല്‍ നശിപ്പിച്ചെന്നു ഹമാസ് വക്താവുതന്നെ അല്‍ജസീറ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നുള്ള കാര്യങ്ങള്‍ അമേരിക്കയുടെ പങ്കാളിയായ ഖത്തര്‍ അടക്കമുള്ള രാജ്യങ്ങള്‍ തീരുമാനിക്കും. ഇസ്രയേല്‍ സൈന്യം എവിടെവരെ പിന്‍മാറണമെന്നത് തീരുമാനിക്കുന്നതും ട്രംപ് ആണ്. ഇതിനായി രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ മാപ്പ് അനുസരിച്ച് 75 ശതമാനം കൈവശം വച്ചിരിക്കുന്നതില്‍നിന്ന് 50 ശതമാനം പ്രദേശത്തേക്ക്…
Read More »
