World
-
(no title)
വാഷിങ്ടൺ: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായ ഖാർഗ് ദ്വീപിൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്ത് യുഎസ്. ഇറാന്റെ അസംസ്‌കൃത എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും കൈകാര്യം ചെയ്യുന്നത് ഖാർഗ് ദ്വീപിലെ ടെർമിനലുകൾ വഴിയാണ്. ഇവയെ തകർത്താൽ യുദ്ധം തുടരാൻ ആവശ്യമായ പണമില്ലാതെ ഇറാൻ പെട്ടെന്ന് തകരുമെന്നാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഴ്ചകളായി ഇറാന്റെ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടക്കുന്നുണ്ടെങ്കിലും, ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിനെ ഇതുവരെ തൊട്ടിരുന്നില്ല. എന്നാൽ, നിലവിൽ സാഹചര്യങ്ങൾ മാറിമറിഞ്ഞതോടെ ഈ ദ്വീപിനെതിരെ സൈനിക നടപടികൾ യുഎസ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ദ്വീപിനെ ആക്രമിക്കുന്നതിലൂടെ ഇറാന്റെ ശ്രദ്ധ തന്ത്രപ്രധാനമായ കേന്ദ്രം സംരക്ഷിക്കുന്നതിലേക്ക് മാറും. ഇറാന്റെ പ്രതിരോധം ദുർബലമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ആണവ വസ്തുക്കൾ സുരക്ഷിതമാക്കുന്നതിനോ അല്ലെങ്കിൽ നിർവീര്യമാക്കുന്നതിനോ വേണ്ടിയുള്ള പ്രത്യേക സൈനിക നീക്കങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ…
Read More » -
ലെബനനിൽ ഇസ്രയേൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; നിരോധിക്കപ്പെട്ട ആയുധം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന; ജനവാസ മേഖല തിരഞ്ഞു പിടിച്ച് ആക്രമണം
യഹ്‌മോർ: തെക്കൻ ലെബനനിലെ യഹ്‌മോർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യം ‘വൈറ്റ് ഫോസ്ഫറസ്’ ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ട് ചെയ്തു. ഏഴ് ചിത്രങ്ങൾ പരിശോധിച്ചും സ്ഥലങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേൽ നിരോധിക്കപ്പെട്ട ആയുധം ഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചത്. യഹ്‌മോർ ഉൾപ്പെടെയുള്ള തെക്കൻ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണ സമയത്ത് അവിടെ സാധാരണക്കാർ ബാക്കിയുണ്ടായിരുന്നോ എന്നോ ആർക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുൻപ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേൽ ഇത്തരത്തിൽ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള സംഘടനകൾ മുൻപ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഓക്സിജനുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആർട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ്…
Read More » -
‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും‘: യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ച് ശ്രീലങ്ക
കൊളംബോ: യുഎസ് അന്തർവാഹിനി ആക്രമിച്ചു മുക്കിയ ഇറാൻ കപ്പലിൽ നിന്നു രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വീസ അനുവദിച്ചു ശ്രീലങ്ക. ഒരുമാസം നാവികർക്കു ശ്രീലങ്കയിൽ തുടരാമെന്നു മന്ത്രി ആനന്ദ വിജേപാല പറഞ്ഞു.‘ഞങ്ങൾ ആരുടെയും പക്ഷം പിടിക്കുകയല്ല, പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളും. ആവശ്യമാണെങ്കിൽ ഭാവിയിലും സമാനമായ തീരുമാനങ്ങൾ സ്വീകരിക്കും. ഏതെങ്കിലും പ്രത്യേക പാർട്ടിയെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നത് ‘ – ആനന്ദ വിജേപാല വിശദീകരിച്ചു. യുഎസ് ആക്രമിച്ചു മുക്കിയ കപ്പൽ ഐആർഐഎസ് ദേനയിൽ 32 നാവികരാണ് ഉണ്ടായിരുന്നത്. ഇതിൽ 10 പേരാണു നിലവിൽ കരപിതിയ നാഷനൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ശ്രീലങ്ക തീരുമാനം എടുത്തിട്ടില്ല. വിഷയം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ രാജ്യാന്തര കർശന നിയമങ്ങൾ കർശനമായി പിന്തുടരുമെന്ന് വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു.
Read More » -
ഞാനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചത്, ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കും, ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കൂ, അതും ഇസ്രയേലുമായി ആലോചിച്ച ശേഷം- ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായ സമയത്ത് കൈക്കൊള്ളുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്തു തീരുമാനമെടുത്താലും അത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്തശേഷം മാത്രമാകുമെന്നും ട്രംപ് പറഞ്ഞു. ടൈംസ് ഓഫ് ഇസ്രായേലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ പ്രസ്താവന. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. താനും നെതന്യാഹുവുമാണ് ഇറാൻ്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഫെബ്രുവരി 28-ന് ആരംഭിച്ച ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ…
Read More » -
ഗൾഫ് രാജ്യങ്ങളെ തുടരെത്തുടരെ ആക്രമിച്ച് ഇറാൻ, ആക്രമണത്തിൽ 5 മരണം, കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും!! കുവൈത്ത് വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു, സൗദിയിലെ ഷയ്ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു, ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻതീപിടിത്തം
ദുബായ് / ടെഹ്റാൻ / ബെയ്റൂട്ട്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം രൂക്ഷമാകുന്നു, ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽഭാഗം വീണു 2 പേർ മരിച്ചു. ഒരു ഇന്ത്യക്കാരനും ബംഗ്ലദേശ് പൗരനുമാണ് മരിച്ചതെന്നാണു പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ 12 പേർക്കു പരുക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽഭാഗം വീണത്. അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. കുവൈത്തിൽ 2 സുരക്ഷാ ഉദ്യോഗസ്ഥരും ദുബായിൽ കാറിനു മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ചു പാക്കിസ്ഥാൻ സ്വദേശിയായ ഡ്രൈവറുമാണു മരിച്ചത്. കൂടാതെ ബഹ്റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിനു നേരേയും ആക്രമണമുണ്ടായത് ഗൾഫ് മേഖലയിൽ ആശങ്ക പരത്തി. ഇതിനിടെ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ 2 ഇന്ധന ടാങ്കുകൾക്കു തീപിടിച്ചു. ബഹ്റൈനിലെ മുഹാറഖിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ മിസൈൽഭാഗം വീണു. മനാമ റോഡിൽ മിസൈൽഭാഗം വീണു കടകൾ തകർന്നു. സൗദിയിലെ ഷയ്ബ എണ്ണപ്പാടവും…
Read More » -
ആര്‍ത്തിരമ്പും നീലക്കടല്‍ സാക്ഷി! മൂന്നാംവട്ടവും ഇന്ത്യ! റണ്‍മല താണ്ടിയ കിവിസ് 96 റണ്‍സ് അകലെ വീണു; സഞ്ജു വീണ്ടും താരം; സിക്‌സറോടു സിക്‌സര്‍
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ നീലക്കടലിനെ സാക്ഷിയാക്കി ഇന്ത്യയുടെ മിന്നും പ്രകടനം. 2026 മാര്‍ച്ചിലെ രണ്ടാം ഞായറാഴ്ച ട്വന്റി20 ലോകകപ്പില്‍ മൂന്നാം വട്ടവും ഇന്ത്യ മുത്തമിട്ടു. കലാശപ്പോരില്‍ ന്യൂസീലന്‍ഡിനെ റണ്‍സിനു 96 തോല്‍പ്പിച്ചാണ് ഇന്ത്യയുടെ കിരീനേട്ടം. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന്റെ ഇന്നിങ്‌സ് 19 ഓവറില്‍ 159 റണ്‍സില്‍ അവസാനിച്ചു. തുടര്‍ച്ചയായി ഞായറാഴ്ചകളില്‍ തോല്‍വിയെന്ന ശാപവും ഇന്ത്യ മറികടന്നു. മൂന്നാം കിരീടനേട്ടത്തിലൂടെ ട്വന്റി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാംപ്യന്മാരാകുന്ന ടീമെന്ന ഖ്യാതിയും സ്വന്തം. രണ്ടു കിരീടങ്ങളുമായി ഒപ്പമുണ്ടായിരുനന്ന വിന്‍ഡീസിനെയും ഇംഗ്ലണ്ടിനെയുമാണ് ഇന്ത്യ മറികടന്നത്. ട്വന്റി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ ചാംപ്യന്‍ ടീമെന്ന റെക്കോര്‍ഡും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാകുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡും ഇന്ത്യയ്ക്ക് ഇനി സ്വന്തം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ഹാട്രിക് കിരീടമാണ് ഇത്. 2024 ട്വന്റി20 ലോകകപ്പ്, 2025 ചാംപ്യന്‍സ് ട്രോഫി, ഇപ്പോള്‍ 2026 ട്വന്റി20 ലോകകപ്പും. മറുവശത്ത്,…
Read More » -
ഇറാനിട്ടുള്ള പണി യുഎഇ തുടങ്ങിക്കഴിഞ്ഞു… ആദ്യം നോക്കിയത് ഇറാന്റെ കുടിവെള്ളം മുട്ടിക്കാൻ, യുഎഇയുടെ ആദ്യ ആക്രമണം ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ട്!! ഇറാനുമായുള്ള ബില്ല്യൺ ഡോളർ വിലമതിക്കുന്ന ആസ്തികൾ മരവിപ്പിക്കുന്നതും യുഎഇയുടെ പരിഗണനയിൽ
മധ്യപൂർവേഷ്യയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമ്പോൾ ഇറാനെതിരെ യുഎഇ ആദ്യ പ്രതികാരാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഞായറാഴ്ച ഇറാനിലെ ഒരു ഡീസാലിനേഷൻ പ്ലാന്റ് ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമുദ്രജലത്തിൽ നിന്നോ, ഉപ്പുവെള്ളം നിറഞ്ഞ ഭൂഗർഭജലത്തിൽ നിന്നോ ഉപ്പും മറ്റ് ധാതുക്കളും നീക്കം ചെയ്ത് ശുദ്ധജലം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ഡീസലൈനേഷൻ പ്ലാന്റാണ് യുഎഇ ഇറാനെതിരായ ആദ്യ പ്രതികാര ആക്രമണത്തിൽ തകർത്തതെന്ന് ഈ വിഷയവുമായി പരിചയമുള്ള ഒരു സ്രോതസ്സ് ജറുസലേം പോസ്റ്റിനോട് പറഞ്ഞു. ഇവർ പറഞ്ഞതനുസരിച്ച്, ഇറാനെതിരെ യുഎഇ നടത്തിയ ആദ്യ പ്രതികാരാക്രമണത്തിലാണ് ഈ പ്ലാന്റ് ലക്ഷ്യമിട്ടത്. ഇസ്രയേലി മാധ്യമമായ Ynet റിപ്പോർട്ട് ചെയ്തതനുസരിച്ച്, യുഎഇയുടെ പുതിയ നീക്കത്തോടെ ഇറാനെതിരെ നേരിട്ട് സൈനിക നടപടി സ്വീകരിക്കുന്ന ഗൾഫ് രാജ്യങ്ങളുടെ എണ്ണം വർധിക്കാമെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്കും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. അബുദാബി ഉൾപ്പെടെ നിരവധി ഗൾഫ് രാജ്യങ്ങൾ…
Read More » -
ഐആർജിസി കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം; ലെബനനിൽ നിന്നും ഇറാൻ നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരെയും ഒഴിപ്പിച്ചു; കൊണ്ടുപോയത് റഷ്യൻ വിമാനത്തിൽ
ബയ്‌റൂത്ത്: നയതന്ത്രജ്ഞരും എംബസി ഉദ്യോഗസ്ഥരുമടങ്ങുന്ന 117 ഇറാനികളെ ലെബനന്റെ തലസ്ഥാനമായ ബയ്‌റൂത്തിൽ നിന്ന് റഷ്യൻ വിമാനത്തിൽ ഒഴിപ്പിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ കമാൻഡർമാരെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെടുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഈ ഒഴിപ്പിക്കൽ. ശനിയാഴ്ച രാത്രിയോടെയാണ് ഇറാനിയൻ പ്രതിനിധി സംഘവുമായി റഷ്യൻ വിമാനം ബയ്‌റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. ഈ ആഴ്ച കൊല്ലപ്പെട്ട ഒരു ഇറാനിയൻ നയതന്ത്രജ്ഞന്റെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങളും ഇതേ വിമാനത്തിൽ കൊണ്ടുപോയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഇറാന്റെ പിന്തുണയുള്ള ഖുദ്സ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടിരുന്നു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോറിന്റെ പ്രവർത്തനങ്ങൾക്ക് ലെബനൻ നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇറാൻ പൗരന്മാർക്ക് വിസ നിർബന്ധമാക്കിയതിനും പിന്നാലെയാണ് ഈ അടിയന്തര ഒഴിപ്പിക്കൽ നടന്നത്. ഹിസ്ബുള്ളയെയും ഇറാന്റെ പിന്തുണയുള്ള ഖുദ്‌സ് ഫോഴ്‌സിനെയും ലക്ഷ്യമിട്ട് ലെബനൻ തലസ്ഥാനമായ ബയ്‌റൂത്തിൽ ഇസ്രയേൽ…
Read More » -
എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു!! ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല, സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും- ഇറാൻ പ്രസിഡന്റ്
ടെഹ്റാൻ: അയൽരാജ്യങ്ങളോടുള്ള അനുനയ നിലപാടിൽ താൻ ഉദ്ദേശിച്ചത് എന്താണെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കഴിഞ്ഞ ദിവസം അയൽരാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങൾക്കെതിരെയുള്ള ഏതു നീക്കത്തിനും ശക്തമായ മറുപടി നൽകുമെന്നാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം. ‘‘എന്റെ വാക്കുകളെ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിച്ചു. ഞങ്ങൾ ആക്രമിക്കപ്പെട്ടാൽ തിരിച്ചടിക്കുകയല്ലാതെ മറ്റു മാർഗമില്ല. സമ്മർദം ഏറുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രതികരണം കൂടുതൽ ശക്തമാകും’’ – ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ മസൂദ് പെസഷ്കിയാൻ പറഞ്ഞു. അതേസമയം ഇന്നലെ നടത്തിയ പ്രസ്താവനയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളോട് താൻ വ്യക്തിപരമായും രാജ്യത്തിനു വേണ്ടിയും ക്ഷമ ചോദിക്കുന്നു എന്നാണ് മസൂദ് പെസഷ്കിയാൻ പറഞ്ഞത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇറാൻ നേതൃത്വം തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. അയൽരാജ്യങ്ങളിലെ ചില കേന്ദ്രങ്ങൾ ശത്രുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ടെന്നും അത്തരം ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ ശക്തമായ ആക്രമണം തുടരുമെന്നും ഇറാന്റെ ജുഡീഷ്യറി ചീഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ഇറാൻ നിരുപാധികം…
Read More » -
ഇറാന് പുതിയ പരമോന്നത നേതാവ്, സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന
ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ രാജ്യത്തിൻ്റെ പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി ഇറാനിലെ ശക്തമായ മതാധിഷ്ഠിത സമിതിയായ വിദഗ്ധ സമിതി അംഗങ്ങൾ അറിയിച്ചു. എന്നാൽ പുതിയ നേതാവിൻ്റെ പേര് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. “നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് പൂർത്തിയായി. ഉടൻ തന്നെ പേര് പ്രഖ്യാപിക്കും,” എന്ന് അസംബ്ലി അംഗമായ അഹമ്മദ് അലമോൽഹോദ ഇറാനിലെ മെഹർ വാർത്താ ഏജൻസിയോട് പറഞ്ഞതായി റിപ്പോർട്ട്. ഇതിനിടെ, ഖമനേയിയുടെ മകനായ മൊജ്താബ ഹൊസൈനി ഖമനേയി പുതിയ നേതാവാകാനുള്ള സാധ്യത ശക്തമാണെന്ന സൂചനകൾ ഇറാനിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്. മൊജ്താബ ഹൊസൈനി ഖമനേയി ആര്? 1969-ൽ ഇറാനിലെ വിശുദ്ധ നഗരമായ മഷ്ഹദിലാണ് മൊജ്താബ ഹൊസൈനി ഖമനേയി ജനിച്ചത്. പൊതുരംഗത്ത് വളരെ അപൂർവ്വമായി മാത്രമേ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. പൊതു രാഷ്ട്രീയത്തിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെങ്കിലും, വർഷങ്ങളായി തൻ്റെ പിതാവിൻ്റെ ഓഫീസിലൂടെ ഭരണഘടനാ സംവിധാനത്തിൽ കർട്ടനു പിറകിൽ നിന്ന് ശക്തമായ സ്വാധീനം ചെലുത്തുന്ന വ്യക്തി അദ്ദേഹം…
Read More »