World

    • യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണം; ഇറാൻ യുദ്ധത്തിന് മുമ്പ് ഇടനിലക്കാർ വഴി പ്രതിരോധ നിക്ഷേപങ്ങൾ നടത്താൻ ശ്രമം

      വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെതിരെ ഗുരുതര ആരോപണവുമായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, ഹെഗ്‌സെത്തുമായി ബന്ധപ്പെട്ട ഇടനിലക്കാരൻ പ്രമുഖ പ്രതിരോധ കമ്പനികളിൽ വൻ നിക്ഷേപം നടത്താൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ടിലെ ആരോപണം. ഫെബ്രുവരിയിൽ, ഐഷെയേഴ്‌സ് പ്രതിരോധ വ്യവസായ ആക്ടീവ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഹെഗ്‌സെത്തിന്റെ ബ്രോക്കർ ബാങ്കിങ് സ്ഥാപനം മോർഗൻ സ്റ്റാൻലിയിലൂടെ ബ്ലാക്ക്റോക്കുമായി ബന്ധപ്പെടുകയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാൻ യുദ്ധം ആരംഭിച്ച സമയത്ത് ഈ ഫണ്ടിന് 12.4 ശതമാനം നഷ്ടം രേഖപ്പെടുത്തിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. മോർഗൻ സ്റ്റാൻലി ക്ലയന്റുകൾക്ക് ഈ ഫണ്ട് ലഭ്യമല്ലാതിരുന്നതിനെ തുടർന്ന് ചർച്ച ചെയ്ത നിക്ഷേപം നടപ്പായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട മറ്റു നിക്ഷേപ സാധ്യതകൾ ബ്രോക്കർ അന്വേഷിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ, ആരോപണങ്ങളെ പെന്റഗൺ ശക്തമായി നിഷേധിച്ചു. ആരോപണം തികച്ചും തെറ്റായതും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി പെന്റഗൺ വക്താവ് സീൻ…

      Read More »
    • ഇസ്ഫഹാന്‍ അഗ്നിഗോളം: ബങ്കര്‍ ബസ്റ്റര്‍ ബോംബിട്ട് അമേരിക്ക; വീഡിയോ പുറത്തുവിട്ട് ട്രംപ്

      ടെഹ്‌റാന്‍: ഇറാന്റെ ഇസ്ഫഹാനിലെ ഊര്‍ജകേന്ദ്രത്തിന് നേരെ അമേരിക്കയുടെ കടുത്ത ആക്രമണം. ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ അമേരിക്ക പ്രയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്ഫഹാനില്‍ ഉഗ്ര സ്‌ഫോടനത്തില്‍ തീയാളിക്കത്തുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കിട്ടു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് ട്രംപ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.3 മില്യണ്‍ ജനങ്ങളാണ് ഇസ്ഫഹാനിലുള്ളത്. ഇതിന് ആണവകേന്ദ്രത്തിന് പുറമെ ബദ്?ര്‍ സൈനികത്താവളവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഏകദേശം 2000 പൗണ്ട് ഭാരം വരും. ഇതിന് പുറമെ ഭൂമി തുളച്ച് കയറുന്ന വിവിധയിനം ബോംബുകളും അമേരിക്ക പ്രയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഇസ്ഫഹാനിലെ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നുവെന്നാണ് കരുതുന്നത്. കഴിഞ്ഞ ജൂണില്‍ അമേരിക്ക ആക്രമണം നടത്തിയപ്പോഴും ഇസ്ഫഹാനില്‍ ബോംബിട്ടിരുന്നു. BREAKING: President Trump just posted a video of MASSIVE explosions in Isfahan, Iran following what’s believed to be U.S.-Israeli airstrikes We clearly hit something pretty…

      Read More »
    • ‘യുദ്ധം അവസാനിപ്പിക്കാം, ഹോര്‍മൂസ് തുറക്കണമെന്നില്ല!’; യുദ്ധം തുടരുന്നതില്‍ ട്രംപിന് നിരാശ; അടച്ചിട്ട മുറിയിലെ ചര്‍ച്ചകള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍; ‘ഇന്ത്യയുടെ കടുത്ത സമ്മര്‍ദം; സഖ്യകക്ഷികളും പ്രതിസന്ധിയില്‍’; ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിജയമെന്ന് ഇറാന്‍

      ന്യൂയോര്‍ക്ക്: ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുങ്ങുന്നുവെന്ന് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്നില്ലെന്നും യുദ്ധം മതിയാക്കാമെന്നും ട്രംപ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹോര്‍മുസ് സാവധാനത്തില്‍ തുറന്നാല്‍ മതിയെന്നും ട്രംപ് നിലപാടെടുത്തായാണ് സൂചന. ഏപ്രില്‍ ആറിനകം ഇറാനുമായി യുദ്ധം അവസാനിപ്പിക്കുന്നതില്‍ ധാരണയിലെത്താന്‍ പ്രസിഡന്റ്് ശ്രമിക്കുന്നുവെന്ന വൈറ്റ്ഹൗസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ തീയതി കുറിച്ചിട്ടില്ലെന്നും ലക്ഷ്യങ്ങളില്‍ പകുതിയിലേറെ നേടിക്കഴിഞ്ഞുവെന്നുമായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ പാതയിലെ ‘സഞ്ചാര സ്വാതന്ത്ര്യം’ പൂര്‍ണമായും പുനസ്ഥാപിച്ചെങ്കില്‍ മാത്രമേ വെടിനിര്‍ത്തലുണ്ടാകൂ എന്ന അമേരിക്കയുടെ മുന്‍ നിലപാടിനു വിരുദ്ധമാണിണെന്ന് ചര്‍ച്ചകളെക്കുറിച്ച് അറിവുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനത്തിനായുള്ള ‘ഘട്ടം ഘട്ടമായുള്ള’ സമീപനം തിങ്കളാഴ്ച നടന്ന അടച്ചിട്ട മുറിയിലെ ബ്രീഫിംഗിനിടെ, ഒരു മാസമായി തുടരുന്ന സമുദ്ര ഉപരോധം മൂലമുണ്ടാകുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ട്രംപ് നിരാശ പ്രകടിപ്പിച്ചതായി…

      Read More »
    • ഹോര്‍മൂസില്‍ ഇന്ധനവുമായി കുടുങ്ങിക്കിടക്കുന്നത് ഇന്ത്യയിലേക്കുള്ള 19 കപ്പലുകള്‍; ഇന്ത്യന്‍ പതാകയുള്ള കപ്പലുകളെ കടത്തിവിടാന്‍ ശ്രമം തുടങ്ങി; യുദ്ധം തുടങ്ങിയശേഷം കടന്നത് എട്ടെണ്ണം മാത്രം

      ടെഹ്‌റാന്‍: ഇറാനുമായുള്ള യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള എല്‍പിജി , അസംസ്‌കൃത എണ്ണ, എല്‍എന്‍ജി എന്നിവയുമായി ഹോര്‍മൂസ് കടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്നത് 19 കപ്പലുകള്‍. ഇന്ത്യന്‍ പതാക പാറുന്ന കപ്പലുകളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്നും തുറമുഖ, കപ്പല്‍ ഗതാഗത, ജലപാത മന്ത്രാലയത്തിലെ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ. ഹോര്‍മുസ് കടലിടുക്ക് അമേരിക്കയ്ക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും മാത്രമായി അടച്ചിട്ടിരിക്കുകയാണെന്നും ‘സൗഹൃദ’ രാജ്യങ്ങളെ ഇടുങ്ങിയ ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ അനുവദിക്കുമെന്നും ഇറാന്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇതുവരെ ഇന്ത്യന്‍ പതാകയുള്ള എട്ട് കപ്പലുകള്‍ സുരക്ഷിതമായി പുറത്തുകടന്നു. ഇന്ത്യയിലേക്ക് ഇന്ധന ശേഖരവുമായി എത്തുന്ന വിദേശ പതാകയുള്ള 10 കപ്പലുകളുണ്ടെന്ന് അന്തര്‍ മന്ത്രാലയ ബ്രീഫിംഗില്‍ സ്‌പെഷ്യല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ പറഞ്ഞു. ഇതില്‍ എല്‍പിജിയുമായി 3 കപ്പലുകളും, നാല് അസംസ്‌കൃത എണ്ണ ടാങ്കറുകളും, മൂന്ന് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) കാരിയറുകളും ഉള്‍പ്പെടുന്നു. ഇവ കൂടാതെ, ഇന്ത്യന്‍ പതാകയുള്ള കപ്പലുകളുമുണ്ട്. ഇതില്‍ മൂന്ന് എല്‍പിജി ടാങ്കറുകളും, ഒരു എല്‍എന്‍ജി കാരിയറും, നാല്…

      Read More »
    • ബംഗ്ലാദേശിലെ ഐപിഎല്‍ സംപ്രേഷണ കരാറുകള്‍ റദ്ദാക്കി ജിയോ സ്റ്റാര്‍; മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിന്റെ മാറ്റൊലികള്‍ ഒഴിയുന്നില്ല; നിരാശയില്‍ ബംഗ്ലാദേശ് ഐപിഎല്‍ പ്രേമികള്‍; കുടിശികയെന്ന് വിശദീകരണം

      ചെന്നൈ/ധാക്ക: ഇന്ത്യന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ വിനോദ സംരംഭമായ ജിയോസ്റ്റാര്‍ (JioStar), ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ബംഗ്ലാദേശിലെ സംപ്രേക്ഷണ കരാറുകള്‍ റദ്ദാക്കി. പ്രാദേശിക പങ്കാളി പണമിടപാടുകളില്‍ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാലാണ് ഈ നടപടിയെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശില്‍ ഒരു ഹിന്ദു യുവാവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം വര്‍ദ്ധിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ജനുവരിയില്‍ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചിരുന്നു. നിരോധനം ബംഗ്ലാദേശ് പുനഃപരിശോധിച്ചു വരികയാണെന്നും കൂടുതല്‍ നടപടികള്‍ കായിക മന്ത്രാലയത്തിന്റെ അഭിപ്രായത്തെ ആശ്രയിച്ചിരിക്കുമെന്നും ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാല്‍ ജിയോസ്റ്റാര്‍ കരാര്‍ അവസാനിപ്പിച്ചതോടെ, രാജ്യം നിലപാട് മാറ്റിയാല്‍ പോലും ഐപിഎല്‍ സീസണ്‍ സംപ്രേക്ഷണം ചെയ്യാന്‍ അവിടെ പ്രാദേശിക ബ്രോഡ്കാസ്റ്റര്‍മാര്‍ ഉണ്ടാവില്ല. ‘കരാര്‍ ഉടനടി പ്രാബല്യത്തോടെ റദ്ദാക്കിയിരിക്കുന്നു,’ 2023 മുതല്‍ 2027 വരെയുള്ള ഐപിഎല്‍ സീസണുകളുടെ അവകാശം ജിയോസ്റ്റാറില്‍ നിന്ന് ഉപലൈസന്‍സായി…

      Read More »
    • ഹോര്‍മൂസ് തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കും; വീണ്ടും ഭീഷണിയുമായി ട്രംപ്; ഇസ്രയേലിലേക്ക് മിസൈലുകള്‍ അയച്ച് ഇറാന്റെ മറുപടി; നേവി കമാന്‍ഡര്‍ അലിരേസ തംഗ്സിരിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍

      ടെല്‍ അവീവ്/വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: ഇറാന്‍ ഹോര്‍മൂസ് കടലിടുക്കു തുറന്നില്ലെങ്കില്‍ ഊര്‍ജ നിലയങ്ങളും എണ്ണക്കിണറുകളും തകര്‍ക്കുമെന്നു വീണ്ടും ഭീഷണിയുമായി ട്രംപ്. അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ യാഥാര്‍ഥ്യബോധമില്ലാത്തതെന്നു ചൂണ്ടിക്കാട്ടി ഇസ്രയേലിനുനേരെ ഇറാന്‍ മിസൈലുകള്‍ തൊടുത്തതിനു പിന്നാലെയാണ് വീണ്ടും ഭീഷണി മുഴക്കിയത്. യമനില്‍ നിന്നുള്ളരണ്ട് ഡ്രോണുകള്‍ തിങ്കളാഴ്ച തടഞ്ഞതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ അനുകൂലികളായ ഹൂതികള്‍ ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുത്തുവിട്ട് രണ്ടു ദിവസം മുമ്പാണു യുദ്ധത്തിന്റെ ഭാഗമായത്. ലെബനനിലെ ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകള്‍ പ്രയോഗിച്ചതായും സൈന്യം പറഞ്ഞു. ടെഹ്റാനിലെ സൈനിക നിര്‍മിതികള്‍ക്കും ബെയ്റൂട്ടിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ളയുടെ നിര്‍മിതികള്‍ക്കും നേരെ ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തി. ലെബനന്‍ തലസ്ഥാനത്തിന് മുകളില്‍ കറുത്ത പുക പടര്‍ന്നു. ഇറാനില്‍ നിന്ന് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ തുര്‍ക്കി വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായും കിഴക്കന്‍ മെഡിറ്ററേനിയനില്‍ വിന്യസിച്ചിരിക്കുന്ന നാറ്റോയുടെ വ്യോമ-മിസൈല്‍ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായും തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ പ്രതിരോധിക്കുന്നു ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേല്‍…

      Read More »
    • യുഎസ് നയതന്ത്രം ഓരോ തവണയും മാറി മറിഞ്ഞുകൊണ്ടിരിക്കുന്നു… ഞങ്ങളുടെ നിലപാട് വ്യക്തമാണ്!! യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള അഭ്യർഥനകൾ സ്വാഗതാർഹം, എന്നാൽ ഒന്നോർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്…പാക്കിസ്ഥാന്റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇറാൻ

      ടെഹ്‌റാൻ: ഇസ്രയേൽ ഇറാൻ യുഎസ് യുദ്ധം അവസാനിപ്പിക്കുന്നതിനും യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾക്ക് നേരിട്ട് ആതിഥ്യം വഹിക്കാൻ തയ്യാറാണെന്ന പാക്കിസ്ഥാൻ നിലപാട് തള്ളി ടെഹ്‌റാൻ. ഇതുവരെ യുഎസുമായി നേരിട്ട് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും മധ്യസ്ഥരിലൂടെ എത്തുന്നത് അതിരു വിട്ടതും അന്യായവുമായ ആവശ്യങ്ങൾ മാത്രമാണെന്നും മുംബൈയിലെ ഇറാന്റെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അതുപോലെ പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടെ മാത്രം വിഷയമാണെന്നും ഇറാൻ അവയിലൊന്നും പങ്കെടുത്തിട്ടില്ലെന്നും കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. ‘യുഎസുമായി ഇതുവരെ നേരിട്ട് ചർച്ച നടന്നിട്ടില്ല. മധ്യസ്ഥർ മുഖാന്തരം എത്തുന്നത് അതിരുവിട്ടതും നീതികരിക്കാനാവാത്തതുമായ ആവശ്യങ്ങളാണ്. യുഎസ് നയതന്ത്രം തുടർച്ചയായി മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. പാക്കിസ്ഥാന്റെ ചർച്ചാവേദികൾ അവരുടേത് മാത്രമാണ്. ഞങ്ങൾ പങ്കെടുത്തിട്ടില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രാദേശിക അഭ്യർഥനകൾ സ്വാഗതാർഹമാണ്. പക്ഷെ, ഓർക്കണം ആരാണ് ഇത് ആരംഭിച്ചതെന്ന്’, കോൺസുലേറ്റ് ജനറൽ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ഞായറാഴ്ചയാണ് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഇഷാറ് ദറിന്റെ പ്രസ്താവന പുറത്തുവന്നത്. സൗദി അറേബ്യ,…

      Read More »
    • നാവികസേനാ ഉന്നതൻ കൊല്ലപ്പെട്ടെന്ന് ഇറാൻ; ഇസ്രയേൽ അവകാശവാദത്തിന് നാലുദിവസത്തിനുശേഷം സ്ഥിരീകരണം

      ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാന്റെ റവല്യൂഷണറി ഗാർഡിന്റെ (IRGC) നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥനായ റിയർ അഡ്മിറൽ അലിറെസ ടാങ്‌സിരി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം മരിച്ചതായാണ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. മാർച്ച് 26-ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്‌സ് ടാങ്‌സിരിയെയും മറ്റ് മുതിർന്ന ഇറാനിയൻ നാവിക ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് നടത്തിയ കൃത്യമായ ആക്രമണത്തിൽ കൊല്ലപ്പെടുത്തിയതായി അവകാശപ്പെട്ടിരുന്നു. ഇതിന് നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇറാന്റെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവരുന്നത്. ബാന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് ടാങ്‌സിരി കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹോർമുസ് കടലിടുക്കിലൂടെ നടക്കുന്ന കപ്പൽ ഗതാഗതത്തിന് മേൽനോട്ടം വഹിക്കുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ഇറാനെതിരായ ആക്രമണങ്ങളിൽ പങ്കാളികളായ രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകൾക്ക് ഹോർമുസ് വഴി കടന്നുപോകാൻ അനുവദിക്കില്ലെന്ന് അദ്ദേഹം മുൻപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.

      Read More »
    • ‘എന്റെ കഴുതയെ ചുംബിക്കുമെന്ന് അദ്ദേഹം കരുതിയിരുന്നില്ല… എന്റെ പ്രസിഡൻസിയുടെ കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ല’!! പിന്നാലെ ചുവടുമാറ്റി അടുത്ത ഡയലോ​ഗും എത്തി.. ‘മുഹമദ് ബിൻ സൽമാൻ മികവുറ്റ നേതാവ്, യോദ്ധാവ്’… നിക്ഷേപ ഫോറത്തിൽ സൗദി കിരീടാവകാശിക്കെതിരെ ട്രംപ്- Video

      ഫ്ലോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യയുടെ കിരീടാവകാശി മുഹമദ് ബിൻ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വിവാദമാകുന്നു. ഇറാനെതിരായ യുദ്ധത്തിനിടയിൽ, അവൻ ഇപ്പോൾ എനിക്ക് അനുകൂലമായി പെരുമാറുകയാണ് എന്നർത്ഥത്തിൽ എന്റെ കഴുതയെ ചുംബിക്കുകയായിരുന്നു എന്ന പരാമർശിച്ചതാണ് രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചത്. സൗദി പിന്തുണയുള്ള ഫ്ലോറിഡയിലെ നിക്ഷേപ ഫോറത്തിൽ സംസാരിക്കുമ്പോൾ, തന്റെ പ്രസിഡൻസി കീഴിൽ അമേരിക്ക ശക്തമായി തിരിച്ചുവരുമെന്ന് സൗദി നേതാവ് പ്രതീക്ഷിച്ചിരുന്നില്ലെന്നായുരുന്നു ട്രംപിൻ‍റെ പരിഹാസം. ഒരു വർഷം മുമ്പ് അമേരിക്ക ദുർബലമായ രാജ്യമായിരുന്നു, എന്നാൽ ഇപ്പോൾ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായി മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. തുടർന്ന്, സൗദി കിരീടാവകാശി തന്റെ കഴിവിനെ തെറ്റായി വിലയിരുത്തിയെന്നും, ഇപ്പോൾ അദ്ദേഹത്തിന് അമേരിക്കയോട് സൗഹൃദപരമായി പെരുമാറേണ്ട സാഹചര്യമാണിപ്പോഴെന്നും ട്രംപ് വിമർശിച്ചു. എന്നാൽ പിന്നീട് ശൈലി മാറ്റിയ അദ്ദേഹം, മുഹമ്മദ് ബിൻ സൽമാനെ മികവുറ്റ നേതാവ്, യോദ്ധാവ് എന്നിങ്ങനെ വിശേഷിപ്പിക്കുകയും സൗദിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. ട്രംപിന്റെ വാക്കുകൾ ഇങ്ങനെ- “എന്റെ കഴുതയെ…

      Read More »
    • ഇറാനിലെ മാരക ആക്രമണത്തിൽ പിന്നിൽ അമേരിക്കയുടെ പുതിയ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ പരീക്ഷണമെന്ന് റിപ്പോർട്ട്

      ടെഹ്റാൻ: ഇറാനിലെ ലഹമർദ് പട്ടണത്തിൽ കഴിഞ്ഞ മാസം നടന്ന മാരകമായ ആക്രമണത്തിൽ അമേരിക്ക തങ്ങളുടെ പുതിയ മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ലഹമർദിലെ ജനവാസ മേഖലകളിൽ പതിച്ച മിസൈലിന്റെ ദൃശ്യങ്ങൾ വിശകലനം ചെയ്ത പ്രതിരോധ വിദഗ്ധർ ഇത് അമേരിക്കൻ സൈന്യത്തിന്റെ പക്കലുള്ള പുത്തൻ ആയുധമായ ‘പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ’ (PrSM) ആണെന്നാണ് വാദിക്കുന്നത്. ബിബിസി സ്ഥിരീകരിച്ച സിസിടിവി ദൃശ്യങ്ങളിൽ ലക്ഷ്യസ്ഥാനത്ത് പതിക്കുന്നതിന് നിമിഷങ്ങൾക്കു മുൻപ് മിസൈൽ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്നത് വ്യക്തമായി കാണാം. മിസൈലിന്റെ സവിശേഷമായ ആകൃതി, നീളം, അത് സൃഷ്ടിച്ച സ്ഫോടനത്തിന്റെ വ്യാപ്തി എന്നിവ പരിശോധിച്ചാണ് ഇത് പ്രിസിഷൻ സ്ട്രൈക്ക് മിസൈൽ ആണെന്ന് നിഗമനത്തിലെത്തിയത്. ലോക്ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ ദീർഘദൂര ബാലിസ്റ്റിക് മിസൈലിന് 500 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 2023-ൽ മാത്രം യുഎസ് സൈന്യത്തിന്റെ ഭാഗമായ ഈ അത്യാധുനിക ആയുധം ആദ്യമായാണ് ഒരു യുദ്ധമുഖത്ത് ഉപയോഗിക്കുന്നത്. യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിച്ച എടിഎസിഎംഎസ് മിസൈലുകളുടെ പിൻഗാമിയായാണ് ഇവ അറിയപ്പെടുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ…

      Read More »
    Back to top button
    error: