World
-
‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച് ഇറാൻ പത്രം
ടെഹ്റാൻ: യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാനിലെ കുട്ടികളുടെ ഫോട്ടോ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച് ടെഹ്റാൻ ടൈംസ്. യുഎസിന്‍റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മിനാബിലെ സ്കൂളിലെ കുട്ടികളുടെ ചിത്രമാണ് പത്രം പുറത്തുവിട്ടത്. ‘ട്രംപ്, അവരുടെ കണ്ണുകളിലേക്ക് നോക്കൂ’ എന്ന തലക്കെട്ടിലാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇറാനെതിരായ ആക്രമണം സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ തെറ്റായ അവകാശവാദങ്ങൾ ചൂണ്ടിക്കാട്ടിയുള്ള മുഖപ്രസംഗവും പത്രം പ്രസിദ്ധീകരിച്ചു. അതേസമയം മിനാബിലെ വിദ്യാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഇറാനെ തന്നെ കുറ്റപ്പെടുത്തിയാണ് ട്രംപ് രംഗത്തെത്തിയത്. ഫെബ്രുവരി 28 നാണ് മിനാബിൽ ആക്രമണം നടന്നത്. ടെഹ്‌റാനില്‍ നിന്ന് 965 കിലോമീറ്റര്‍ അകലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള മിനാബ് എന്ന ചെറുപട്ടണത്തിലെ ഷജറ ത്വയ്യിബ എലിമെന്ററി സ്‌കൂളാണ് തകര്‍ത്തത്. കുട്ടികള്‍ അടക്കം 160ലേറെ പേരാണ് കൊല്ലപ്പെട്ടത്. മക്കളെ സ്‌കൂളിലേക്കയച്ച മാതാപിതാക്കള്‍ തകര്‍ന്ന സ്‌കൂളിനു മുന്നില്‍ പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതിഷേധം ഉയർന്നതോടെ ഇങ്ങനെയൊരു ആക്രമണം നടന്നതായി അറിയില്ലെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു.…
Read More » -
മിനാബിൽ 150 പെൺകുട്ടികളെ കൊന്നൊടുക്കിയത് ഇറാനുമാകാം!! ഞാൻ മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ കണ്ടിട്ടില്ല, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നു, ഇറാന്റെ കയ്യിലുമുണ്ട്….
വാഷിങ്ടൺ: ഇറാനിലെ മിനാബിൽ പെൺകുട്ടികളുടെ സ്‌കൂളിന് സമീപം അമേരിക്കൻ ‘ടോമഹോക്ക്’ മിസൈൽ പതിച്ച് 150 വിദ്യാർഥിനികൾ ഉൾപ്പെടെ 175 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഇറാനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പ്രതികരണവുമായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിസൈൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, ലോകത്തെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നായ ടോമഹോക്ക് മിസൈലുകൾ പല രാജ്യങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇറാന്റെ പക്കലും ടോമഹോക്ക് മിസൈലുകൾ ഉണ്ടെന്നും പറഞ്ഞു. അതേസമയം ഫെബ്രുവരി 28-ന് ഇറാനുനേരെ യു.എസും ഇസ്രായേലും നടത്തിയ ആക്രമണത്തിന്റെ അതേദിനത്തിലാണ് തെക്കൻ ഇറാനിലെ മിനാബിലെ പ്രൈമറി സ്‌കൂളിന് സമീപമുള്ള നാവിക താവളത്തിൽ മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ പിഞ്ചുകുട്ടികളടക്കം 175 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇതു ആഗോളതലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇറാനിലെ മെഹർ വാർത്താ ഏജൻസി പുറത്തുവിട്ട ദൃശ്യങ്ങളിൽ, ജനവാസമേഖലയോട് ചേർന്നുള്ള കെട്ടിടത്തിൽ മിസൈൽ പതിക്കുന്നതും വലിയ തോതിൽ പുക ഉയരുന്നതും വ്യക്തമാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഇറാനിയൻ പതാക പുതപ്പിച്ച ചെറിയ…
Read More » -
യുഎസ്- ഇസ്രയേലിന് എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഞങ്ങളാണ്, അമേരിക്കയല്ല… മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിൽ- ട്രംപിന് മറുപടിയുമായി ഇറാൻ
ടെഹ്‌റാൻ: അമേരിക്ക, ഇറാൻ, ഇസ്രയേൽ യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് തങ്ങളാണെന്ന് ഇറാൻ സായുധസേനയായ ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോർ(ഐആർജിസി). മുൻപ് യുദ്ധം ഏകദേശം അവസാനിക്കാറായെന്നു ഒരഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് യുഎസിന് മറുപടിയുമായി ഇറാൻ രംഗത്തെത്തിയത്. ”യുദ്ധത്തിന്റെ അവസാനം നിർണയിക്കുന്നത് ഞങ്ങളാണ്. മേഖലയുടെ സമവാക്യങ്ങളും ഭാവിയുമെല്ലാം ഇപ്പോൾ ഇറാൻ സായുധസേനയുടെ കൈകളിലാണ്. അതിനാൽ അമേരിക്കൻ സൈന്യമല്ല യുദ്ധം അവസാനിപ്പിക്കേണ്ടത്”, ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു. യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങൾ എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആർജിസി വ്യക്തമാക്കി. അതേസമയം ഇറാൻ യുദ്ധം ഏകദേശം പൂർത്തിയായെന്നും ഉടൻ അവസാനിക്കുമെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പറഞ്ഞിരുന്നത്. ഇതൊരു ‘ചെറിയ യാത്ര’ മാത്രമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടസപ്പെടുത്തിയാൽ ഇതുവരെ നേരിട്ടതിനെക്കാൾ 20 മടങ്ങ് കഠിനമായ തിരിച്ചടി നൽകുമെന്നും ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു.
Read More » -
ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്, കപ്പലുകൾ പ്രവേശിക്കുന്നുണ്ട്, ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നത് ആലോചനയിൽ!! യുദ്ധം ഏറെക്കുറെ പൂർത്തിയായി, ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ല- ട്രംപ്
വാഷിങ്ടൻ: ഇറാനെതിരായ യുദ്ധം അമേരിക്കയുടെ യുദ്ധം ഏറെക്കുറെ പൂർത്തിയായെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം. സൈനികപരമായി നോക്കുകയാണെങ്കിൽ ടെഹ്റാനിൽ ഒന്നും അവശേഷിക്കുന്നില്ലെന്നും എല്ലാംതന്നെ നശിപ്പിക്കപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ‘‘അവർക്ക് നാവിക സേനയില്ല, ആശയവിനിമയ സൗകര്യങ്ങളില്ല, വ്യോമസേനയില്ല, അവരുടെ മിസൈലുകൾ ചിതറിത്തെറിച്ചു. അവരുടെ ഡ്രോണുകൾ നശിപ്പിക്കപ്പെടുന്നു’’ – ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും കപ്പലുകൾ കടലിടുക്കിലേക്കു പ്രവേശിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് യുഎസ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാതെ ഇറാനിൽ നിന്നു പുറത്തുപോകരുതെന്നു ഇന്ത്യ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം രണ്ടാം ആഴ്ചയിലേക്കു കടന്ന സാഹചര്യത്തിലാണു ടെഹ്റാനിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പെത്തിയത്. വ്യക്തമായ നിർദേശങ്ങൾ ലഭിക്കാതെ ഒരു കാരണവശാലും അതിർത്തികളിലേക്കു പോകരുതെന്നും എംബസി ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിച്ചിട്ടുണ്ട്. അതുപോലെ ഇറാന്റെ അതിർത്തി കടന്ന ശേഷം മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നാൽ എംബസിക്ക് സഹായിക്കാൻ കഴിയില്ലെന്നും…
Read More » -
അവിചാരിതം! അവിസ്മരണീയം! എങ്ങനെയാണ് ആ മൂന്നുപേര്‍ അടിച്ചു തകര്‍ത്തത്? ഈ സംഭവങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ കണ്ടത് ടോപ്പ് ഓര്‍ഡര്‍ മാജിക്! ഫൈനല്‍ ആയതുകൊണ്ട് എന്തിന് അവര്‍ രീതി മാറ്റണം!
മുംബൈ: സ്‌കോര്‍ ബോര്‍ഡില്‍ റണ്ണൊന്നുമില്ല, നാല് പന്തുകള്‍ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ഇന്നിംഗ്‌സുകളിലൂടെ തന്റെ ഗംഭീര സാന്നിധ്യമറിയിച്ച സഞ്ജു സാംസണ്‍ ക്രീസില്‍. എന്നാല്‍, ഇതൊരു പുതിയ ദിവസമാണ്. എല്ലാറ്റിലുംവച്ച് ഏറ്റവും വലിയ ദിവസം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് താന്‍ പതറുകയും ടീമിലെ സ്ഥാനം വരെ നഷ്ടമാക്കുകയും ചെയ്ത ചെയ്ത അതേ എതിരാളികള്‍. മാറ്റ് ഹെന്റി പുതിയ പന്ത് മനോഹരമായി സ്വിംഗ് ചെയ്യിക്കുന്നു. ഒരു എല്‍ബിഡബ്ല്യു അപ്പീല്‍ നല്‍കിക്കഴിഞ്ഞു. പിന്നീട് കണ്ടത്, സഞ്ജു സ്‌റ്റെപ് ഔട്ട് ചെയ്തു ഹെന്റിയെ ലോംഗ് ഓണിന് മുകളിലൂടെ പറത്തുന്നതാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഉറപ്പായിരുന്നു. ഈ ടി20 ലോകകപ്പിലെ സഞ്ജുവിന്റെ അഞ്ചാമത്തെ മത്സരമായിരുന്നു ഇത്. ആദ്യ ഓവറില്‍ തന്നെ സ്‌ട്രൈക്ക് ലഭിക്കുന്ന നാലാമത്തെ അവസരം. കഴിഞ്ഞ ഓരോ തവണയും അദ്ദേഹം ആദ്യ ഓവറില്‍ സിക്‌സര്‍ അടിച്ചു, ഇത്തവണയും അത് ആവര്‍ത്തിച്ചു! ഇതാണ് സഞ്ജു. ഇതാണ് ബാറ്റിംഗ് ശൈലി. ഫൈനല്‍ ആയതുകൊണ്ട് മാത്രം എന്തിന് രീതി മാറ്റണം? രണ്ടാം…
Read More » -
ചരിത്രം പിറക്കാനായി ഡ്രസിംഗ് റൂമില്‍ അവര്‍ക്കൊരു ജാക്വസ് കാലിസ് ഇല്ലാതെ പോയി! പ്ലാന്‍ എ പൊളിഞ്ഞതോടെ ന്യൂസിലന്‍ഡിന്റെ കളിയും കഴിഞ്ഞു; ഇന്ത്യയുടെ റണ്‍ മലയില്‍ 11 ശതമാനം വൈഡ്; സഞ്ജുവും അഭിഷേകും കിഷനും ഫോമിലായാല്‍ കൃത്യമായ പ്ലാന്‍ എന്നൊന്നില്ല!
മുംബൈ: ന്യൂസിലന്‍ഡ് ഡ്രസിംഗ് റൂമിലെ ടീം ടോക്കിനിടെ ആരെങ്കിലും സൗത്ത് ആഫ്രിക്കയുടെ ജാക്വസ് കാലിസിനെപ്പോലെ പെരുമാറേണ്ടിയിരുന്നു! കാരണം ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ അവര്‍ക്കെതിരേ പിറന്നു കഴിഞ്ഞിരുന്നു, അതും ഡ്രിങ്ക്‌സ് ബ്രേക്കില്‍ എത്തിയപ്പോഴേക്കും. ചരിത്രം ഇങ്ങനെയാണ്: 2006-ലെ ഏകദിന മത്സരത്തില്‍ 400 റണ്‍സ് തികയ്ക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി. ആകെ സ്‌കോര്‍ 434ല്‍ എത്തിയിരുന്നു അന്ന്. മറുപടി ബാറ്റിംഗിനു മുമ്പ് ഡ്രെസിംഗ് റൂമില്‍ ഒത്തുകൂടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ കണ്ടത് തന്റെ സഹതാരങ്ങളെല്ലാം മഞ്ഞുപോലെ വിളറി വെളുത്ത് എലിയെപ്പോലെ നിശബ്ദരായിരിക്കുന്നതാണ്. അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെട്ടില്ല. അദ്ദേഹം കേപ് ടൗണ്‍ ശൈലിയിലുള്ള തന്റെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു- ‘അവര്‍ക്ക് 15 റണ്‍സ് കുറവാണ് പിള്ളേരെ, ഇതൊരു 450 റണ്‍സ് വിക്കറ്റാണ്!’ അതോടെ ടെന്‍ഷന്‍ പമ്പകടന്നു. മുഖങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. പിന്നെ പിറന്നത് ചരിത്രം! അഹമ്മദാബാദില്‍ ഇന്ത്യയുടെ സ്‌കോര്‍ 255ല്‍ എത്തിയപ്പോള്‍, അതൊരു കുറഞ്ഞ സ്‌കോര്‍ ആണെന്നു…
Read More » -
ബിഗ് ബ്രദര്‍ ഈ വാച്ചിംഗ്! കണ്ണുവെട്ടിച്ചാലും കണ്ടെത്തും; ഇറാന്റെ മിസൈല്‍, സൈനിക നീക്കങ്ങള്‍ ഉപഗ്രഹ നിരീക്ഷണത്തില്‍; ‘കില്‍ ചെയിന്‍’ കണ്ടെത്താന്‍ സെക്കന്‍ഡുകള്‍; മാവെന്‍ മുതല്‍ ഹീലിയോസ് വരെ; കാണുന്നത് ഒന്നുമല്ല അണിയറയില്‍
ടെഹ്‌റാന്‍: ഇറാന്റെ മിസൈല്‍ സംവിധാനങ്ങളെയാകെ പിന്തുടര്‍ന്നു നശിപ്പിക്കുന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണ പദ്ധതിക്കു തുണയേകുന്നതു ബഹിരാകാശത്തു സദാ സമയം മിഴി തുറന്നിരിക്കുന്ന ഉപഗ്രഹങ്ങളും അവയെ തത്സമയം ക്രോഡീകരിക്കുന്ന ഭൂമിയിലെ എഐ സംവിധാനങ്ങളും. ഒരു മിസൈല്‍ പുറപ്പെട്ടാല്‍ ഉറവിടത്തിലേക്കു പെട്ടെന്നു ശ്രദ്ധയെത്തിക്കാന്‍ ‘മുകളില്‍നിന്നുള്ള നോട്ട’മാണ് സഹായിക്കുന്നത്. പെന്റഗണിന്റെ ‘പ്രോജക്റ്റ് മാവനി’ല്‍ (Project Maven) ഉള്‍പ്പെടുത്തിയിരിക്കുന്ന എഐ സംവിധാനങ്ങള്‍ ഉപഗ്രഹങ്ങള്‍, ഡ്രോണുകള്‍, നിരീക്ഷണ ഫീഡുകള്‍ എന്നിവയില്‍ നിന്നുള്ള വിപുലമായ വിവരങ്ങളാണ് വിശകലനം ചെയ്യുന്നത്. ബഹിരാകാശത്തും ഡാറ്റയിലും പോരാടുന്ന യുദ്ധം അമേരിക്ക ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ (Operation Epic Fury) എന്നും ഇസ്രായേല്‍ ‘ഓപ്പറേഷന്‍ റോറിംഗ് ലയണ്‍’ (Operation Roaring Lion) എന്നും വിശേഷിപ്പിക്കുന്ന സൈനിക നീക്കം, പരമ്പരാഗത സൈനിക ശക്തിക്കൊപ്പം അത്യാധുനിക സാങ്കേതികവിദ്യയെയും വളരെയധികം ആശ്രയിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രധാന ആക്രമണങ്ങള്‍ക്ക് മുമ്പായി ഇറാന്റെ സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ മാപ്പ് ചെയ്യാനും ദുര്‍ബലപ്പെടുത്താനും യുഎസും സഖ്യസേനയും ഉപഗ്രഹങ്ങള്‍, നിര്‍മ്മിത ബുദ്ധി, സൈബര്‍ ഓപ്പറേഷനുകള്‍…
Read More » -
ഇറാന്‍ യുദ്ധം: ട്രംപിന്റെ ഗാസ പദ്ധതികള്‍ പാളുന്നു; മിസൈലിന് ഇരയായത് കോടികള്‍ വാഗ്ദാനം ചെയ്ത ഗള്‍ഫ് രാജ്യങ്ങള്‍; താത്കാലിക പ്രതിസന്ധിയെന്ന് വൈറ്റ് ഹൗസ്; ആക്രമണം നിര്‍ത്താതെ ഇസ്രയേല്‍
ജെറുസലേം/കെയ്റോ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഗാസ പദ്ധതിക്കായുള്ള ട്രംപിന്റെ ചര്‍ച്ചകള്‍ മുടങ്ങിയെന്നു വെളിപ്പെടുത്തല്‍. ട്രംപിന്റെ പ്രധാന വിദേശനയമായി ഉയര്‍ത്തിക്കാട്ടിയ പദ്ധതി, പശ്ചിമേഷ്യന്‍ സമാധാന പദ്ധതികളെയാകെ തടസപ്പെടുത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ നിന്ന് ട്രംപ് ശതകോടിക്കണക്കിന് ഡോളറിന്റെ വാഗ്ദാനങ്ങള്‍ ഉറപ്പാക്കി ഒരു മാസം തികയുന്നതിന് മുമ്പാണ് യുദ്ധം. സംഘര്‍ഷം വ്യാപിച്ചതോടെ ഈ രാജ്യങ്ങളും ഇറാന്റെ ആക്രമണ ഭീഷണിയിലാണ്. ഹമാസ് പോരാളികള്‍ പൊതുമാപ്പിന് പകരമായി ആയുധങ്ങള്‍ താഴെവെക്കുമോ എന്നതിനെ ആശ്രയിച്ചാണ് ട്രംപിന്റെ ഗാസ പദ്ധതി നിലനില്‍ക്കുന്നത്. പുനര്‍നിര്‍മ്മാണത്തിനും ഇസ്രായേല്‍ സൈന്യത്തിന്റെ പിന്‍വാങ്ങലിനും വഴിയൊരുക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ആയുധം ഉപേക്ഷിക്കുന്നതിനായി വൈറ്റ് ഹൗസ് മധ്യസ്ഥര്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ രഹസ്യ ചര്‍ച്ചകളും നടത്തിയിരുന്നു. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതോടെ ഈ വിഷയത്തിലും മറ്റ് കാര്യങ്ങളിലുമുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ദൗത്യത്തിനായി പണം വാഗ്ദാനം…
Read More » -
മൊജ്താബ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ട പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം!! മറുപടിയായി ഇറാൻ മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെ ഇസ്രയേലിന്റെ “റജീം ഇൻഫ്രാസ്ട്രക്ചർ”…
ടെഹ്റാൻ: അമേരിക്ക–ഇസ്രയേൽ–ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ തിങ്കളാഴ്ച ഇറാന്റെ തലസ്ഥാനമായ തെഹ്റാനിൽ ശക്തമായ സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ സുപ്രീം ലീഡറായി മൊജ്താബ ഖമനേയിയെ നിയമിച്ചതിന് പിന്നാലെ ഇറാൻ ആദ്യമായി ഇസ്രയേലിലേക്ക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ അറിയിച്ചു. മുൻ സുപ്രീം ലീഡർ ആയത്തുള്ള അലി ഖാമനെയിയുടെ മരണത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്താബ ഖമനേയി പുതിയ സുപ്രീം ലീഡറായി അധികാരമേൽക്കുന്നത്. അതിന് പിന്നാലെ തന്നെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ഇസ്രയേൽ സൈന്യം ഇറാനിലെ “റജീം ഇൻഫ്രാസ്ട്രക്ചർ” ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി അറിയിച്ചു. മിസൈൽ ലോഞ്ച് കേന്ദ്രങ്ങൾക്കും ആഭ്യന്തര സുരക്ഷാ കമാൻഡ് സെന്ററുകൾക്കും നേരെയാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ വ്യക്തമാക്കി. അതേസമയം പ്രദേശത്തെ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയിൽ സ്‌ഫോടനങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട ചിത്രങ്ങളും തെറ്റായ വിവരങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന്…
Read More »
