World
-
എണ്ണയില്‍ പിടി മുറുകുന്നു; ഹോര്‍മൂസില്‍ കപ്പലുകള്‍ക്ക് അകമ്പടി ഉടനെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; ചരിത്രത്തിലെ ഏറ്റവും വലിയ വിതരണ തടസമെന്ന് എനര്‍ജി ഏജന്‍സി; മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്ന് യുഎസ് ട്രഷറി സെക്രട്ടി
ന്യൂയോര്‍ക്ക്: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ ബോട്ടുകള്‍ ആറു കപ്പലുകള്‍ ആക്രമണിച്ചതിനു പിന്നാലെ എണ്ണക്കപ്പലുകള്‍ അടക്കമുള്ളവയ്ക്കു കൂടുതല്‍ സുരക്ഷയൊരുക്കാന്‍ അമേരിക്ക. ‘സൈനികമായി സാധ്യമാകുന്ന’ വേഗത്തില്‍ യുഎസ് നേവി ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് അകമ്പടി സേവിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇറാന്‍ യുദ്ധം കാരണം ആഗോള എണ്ണ വിപണി ചരിത്രത്തിലെ ‘ഏറ്റവും വലിയ വിതരണ തടസം’ നേരിടുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) പറഞ്ഞു. ഈ യുദ്ധം ഇതുവരെ അമേരിക്കയ്ക്ക് 11 ബില്യണ്‍ ഡോളര്‍ ചെലവുണ്ടാക്കിയെന്നാണു കണക്ക്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം 20% കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ വിന്യസിക്കുന്നു എന്ന ആശങ്കയ്ക്കിടയില്‍, കടലിടുക്കില്‍ നാവിക സംരക്ഷണ സംവിധാനം വേണമെന്ന ആവശ്യങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഊര്‍ജ്ജ വില കുതിച്ചുയരുന്നത് ഇന്ധന വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ഇറാന്റെ ടാങ്കറുകളും ‘ചില ചൈനീസ് പതാക വഹിക്കുന്ന ടാങ്കറുകളും’ കടലിടുക്കിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവിടെ മൈനുകള്‍ വിന്യസിച്ചിട്ടില്ലെന്ന് അറിയാമെന്നും ബെസെന്റ് പറയുന്നു. ആകാശത്തിന്റെ…
Read More » -
ഇറാന്‍ യുദ്ധത്തിലേക്ക് ഹൂതികളും? ‘പ്രതിരോധത്തിന്റെ അച്ചുതണ്ടി’ന്റെ ഭാഗം; ചെങ്കടലിലെ കപ്പല്‍പാതകള്‍ വീണ്ടും ആക്രമണ ഭീതിയില്‍; മോജ്തബയുടെ നന്ദി പ്രകാശനം യുദ്ധത്തിന് ഇറങ്ങാനുള്ള സൂചന; കരുതലോടെ യുഎസ്, ഇസ്രയേല്‍ സേനകള്‍
ന്യൂയോര്‍ക്ക്: ഇറാന്‍ യുദ്ധത്തില്‍ അമേരിക്കയ്ക്കും ഇസ്രയേലിനും ഹിസ്ബുള്ളയ്ക്കു പുറമേ, ഹൂതികളെക്കൂടി നേരിടേണ്ടി വന്നേക്കാമെന്നു റിപ്പോര്‍ട്ടുകള്‍. കപ്പല്‍പാതകളെയും സമുദ്രാന്തര ഇന്റര്‍നെറ്റ് ലൈനുകളെയും നേരത്തേ ഹൂതികള്‍ വ്യാപകമായി ലക്ഷ്യമിട്ടിരുന്നു. ഹോര്‍മൂസില്‍ ഇറാന്‍ ആക്രമണം തുടരുന്നതിനൊപ്പം ഹൂതികളുടെ ഇടപെടല്‍ പ്രധാന കപ്പല്‍ പാതകളെ വലിയ രീതിയില്‍ തടസ്സപ്പെടുത്തുകയും ഗള്‍ഫ് മേഖലയിലെ പ്രസിഡന്റ് ട്രംപിന്റെ സൈനിക നീക്കങ്ങള്‍ക്ക് ഭീഷണിയാവുകയും ചെയ്‌തേക്കാം. ഇസ്രായേലിനും അമേരിക്കയ്ക്കും എതിരെ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനി പറഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍. ലബനനിലെ ഹിസ്ബുള്ള, ഇറാഖിലെ പ്രോ-ഇറാനിയന്‍ മിലിഷ്യകള്‍, യെമനിലെ ഹൂതികള്‍ എന്നിവര്‍ നല്‍കുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത് ഹൂതികള്‍ അടുത്തതായി യുദ്ധത്തില്‍ ചേരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. തങ്ങളുടെ ‘വിരലുകള്‍ ട്രിഗറിലാണെന്ന്’ ഹൂതികള്‍ ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലബനനിലെ ഹിസ്ബുള്ളയും ഗാസയിലെ ഹമാസും ഉള്‍പ്പെടുന്ന, ഇറാന്റെ നേതൃത്വത്തിലുള്ള ‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സിന്റെ’ ഭാഗമായി കണക്കാക്കപ്പെടുന്ന സൈനിക-രാഷ്ട്രീയ ഗ്രൂപ്പാണ് ഹൂതികള്‍. യെമനിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പിന്തുടരുന്ന…
Read More » -
മൊജ്താബ “റവല്യൂഷനറി ഗാർഡിൻ്റെ വെറും പാവ” ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു– നെതന്യാഹു!! ആഗോള എണ്ണവില കുതിക്കുന്നു, ബ്രെൻ്റ് ക്രൂഡ് ഓയിൽ വില 100 ഡോളർ ബാരലിന് മുകളിലേക്ക്
ജെറുസലേം: ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങളിൽ ഒരു പ്രമുഖ ഇറാനിയൻ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടതായും മറ്റ് ചില ശാസ്ത്രജ്ഞർക്ക് പരുക്കേറ്റതായും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വ്യാഴാഴ്ച രാത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ ഇറാൻ്റെ പുതിയ സുപ്രീം ലീഡറായ മൊജ്താബ ഖമനേയിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. മൊജ്താബ “റവല്യൂഷനറി ഗാർഡിൻ്റെ വെറും പാവ” ആണെന്നും പൊതുവേദിയിൽ പോലും പ്രത്യക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും നെതന്യാഹു ആരോപിച്ചു. അതുപോലെ വാർത്താസമ്മേളനത്തിൽ ഇറാനിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് “സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുതിയ വഴിയിലേക്ക് നീങ്ങേണ്ട സമയമാണെന്ന പുതിയ സന്ദേശവും നെതന്യാഹു നൽകി. അതേസമയം ഇറാൻ്റെ പുതിയ സുപ്രീം ലീഡർ യുദ്ധം തുടരാനുള്ള നിലപാട് വ്യക്തമാക്കിയിട്ടുള്ളതായി ഇറാൻ മാധ്യമങ്ങൾ പറയുന്നു. ഗൾഫ് അറബ് രാജ്യങ്ങളിലേക്കുള്ള ആക്രമണങ്ങൾ അമേരിക്കയെയും ഇസ്രയേലിനെയും സമർദത്തിലാക്കാൻ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഫലപ്രദമായി അടച്ചിടുന്നത് ശക്തമായി ഉപയോഗിക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിൻ്റെ പിതാവും മുൻ സുപ്രീം…
Read More » -
ഇല്ല, ആ വാർത്ത തെറ്റ്, അവർ ജീവിച്ചിരിപ്പുണ്ട്’; ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ട് നിഷേധിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ
ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഇറാനിയൻ സ്റ്റേറ്റ് മീഡിയ പ്രസ്താവന പുറത്തിറക്കി. ഫെബ്രുവരി 28 ന് ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ആയത്തുല്ല അലി ഖമേനിക്കൊപ്പം ഭാര്യയും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ അത്തരം റിപ്പോർട്ടുകൾ അവാസ്തവമെന്ന് പറഞ്ഞ് ഇറാനിയൻ സ്റ്റേറ്റ് മീഡിയ തള്ളിയിരിക്കുകയാണ്. ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി ആക്രമണത്തിന് ശേഷം തന്റെ ആദ്യത്തെ പൊതു പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട്. ഇസ്രായാൽ-യുഎസ് ആക്രമണത്തിന് ശേഷം പിതാവിന്റെ മൃതദേഹം നേരിട്ട് കണ്ടതായി മൊജ്തബ ഖമനെയി തന്റെ പ്രസ്താവനയിൽ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിൽ തന്റെ ഭാര്യ, സഹോദരിമാരിൽ ഒരാൾ, അനന്തരവൾ, മറ്റൊരു സഹോദരിയുടെ ഭർത്താവ് എന്നിവരുൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടതായും അദ്ദേഹം സ്ഥിരീകരിച്ചു. അലി ഖമേനെയിയുടെ ഭാര്യ ആക്രമണത്തിൽ മരിച്ചുവെന്ന് അവകാശപ്പെടുന്ന മുൻ റിപ്പോർട്ടുകൾ തെറ്റാണ്. അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ പറയുന്നത്. ഇറാൻ, അമേരിക്ക, ഇസ്രായേൽ സംഘർഷം വർദ്ധിച്ചതിനെത്തുടർന്ന്…
Read More » -
ദുബായ് നഗരത്തിൽ ഇന്നും ആക്രമണം:കെട്ടിടങ്ങൾ കുലുങ്ങി ; സംഭവം ബുർജ് ഖലീഫയ്ക്ക് സമീപം
ദുബായ്: ഇന്ന് രാവിവെ ദുബായിയ്ക്ക് നേരെ വീണ്ടും ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. വലിയ സ്ഫോടന ശബ്ദങ്ങളോടെ നടന്ന സംഭവത്തിൽ സെൻട്രൽ ദുബായിലെ കെട്ടിടങ്ങൾ കുലുങ്ങുകയും, നഗരത്തിന്റെ മധ്യഭാഗത്ത് കട്ടിയുള്ള പുക മേഘം ഉയരുകയും ചെയ്തതായാണ് വിവരം. ആക്രമണം അത്ര ഭീകരമല്ലായിരുന്നുവെന്നും ഡ്രോൺ അവശിഷ്ടങ്ങൾ വന്നു വീണതാകാം കാരണമെന്നും ദുബായ് മീഡിയ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് നഗരത്തിലെ പ്രധാന പാതയായ ഷെയ്ഖ് സായിദ് റോഡിന്റെ ദിശയിൽ നിന്ന് സൈറണുകൾ കേൾക്കാമായിരുന്നുവെന്ന് എഎഫ്‌പി റിപ്പോർട്ട് ചെയ്തു. സംഭവത്തെത്തുടർന്ന് ദുബായ് പോലീസ് പ്രദേശം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിലാണ് (DIFC) സംഭവം. വ്യാഴാഴ്ച രാവിലെയും സമാന ആക്രമണസംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഫെബ്രുവരി 28 ന് മിഡിൽ ഈസ്റ്റ് യുദ്ധം ആരംഭിച്ചതുമുതൽ ഇറാന്റെ ആക്രമണങ്ങളുടെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങുന്നത് ഗൾഫ് മേഖലയാണ്. ഇതുവരെ, ഏഴ് യുഎസ്…
Read More » -
പുതിയ ഇറാൻ ഭരണാധികാരി ജീവനോടെയുണ്ടോ? മരിച്ചിട്ടില്ല, ഏതെങ്കിലും തരത്തിൽ ജീവനോടെയുണ്ടാകാം… ട്രംപ്!! കുറഞ്ഞത് ഒരു കാലെങ്കിലും നഷ്ടപ്പെട്ടിരിക്കാം, വയറിലോ കരളിലോ ഗുരുതര പരുക്കുണ്ട്, കോമയിലെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ… മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതിയിൽ അവ്യക്തത തുടരുന്നു
തെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകളും അഭ്യൂഹങ്ങളും ശക്തമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അദ്ദേഹം ജീവനോടെ ഉണ്ടാകാമെന്നു വെളിപ്പെടുത്തി. എന്നാൽ അന്നത്തെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരിക്കാമെന്ന സാധ്യതയും ട്രംപ് സൂചിപ്പിച്ചു. ഫോക്സ് ന്യൂസ് റേഡിയോയിലെ ബ്രയാൻ കില്മീഡ് ഷോയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം. മുൻ സുപ്രീം ലീഡർ യുഎസ്–ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവായി അധികാരം ഏറ്റത്. “മരിച്ചിട്ടില്ല, അദ്ദേഹം ജീവനോടെ തന്നെയുണ്ടാകാമെന്നാണ് ഞാൻ കരുതുന്നത്. പക്ഷേ ഗുരുതരമായി പരുക്കേറ്റിരിക്കാം. എങ്ങനെയെങ്കിലും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കാം,” എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം യുദ്ധം ആരംഭിച്ചതിനുശേഷം മൊജ്തബ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരാൻ കാരണമായത്. പുതിയ സുപ്രീം ലീഡറെന്ന നിലയിൽ അദ്ദേഹം രാജ്യത്തെ നയിക്കാൻ കഴിയുമോ എന്ന ചർച്ചകളും അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇതിനിടെ ചില അന്താരാഷ്ട്ര…
Read More » -
‘എല്ലാ പഴുതുകളും ഉപയോഗിക്കൂ!’; ആന്റി വൈറസ് സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്‌വേഡുകള്‍ പുറത്തുവിട്ട് എഐ ഏജന്റുകള്‍; ഒന്നിലധികം എഐ ഏജന്റുകളുകള്‍ നടത്തിയ ചാറ്റ് പുറത്ത്; ഞെട്ടി സൈബര്‍ ലോകം
ന്യൂയോര്‍ക്ക്: സുരക്ഷിതമെന്ന് കരുതപ്പെടുന്ന സിസ്റ്റങ്ങളില്‍ നിന്ന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്താന്‍ ‘കള്ളന്മാരായ’ (Rogue) ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റുകള്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. സൈബര്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ എഐകള്‍ അപ്രതീക്ഷിതമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. കമ്പനികള്‍ അവരുടെ ആഭ്യന്തര സിസ്റ്റങ്ങളില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ എഐ ഏജന്റുകളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങുന്ന സാഹചര്യത്തില്‍, സഹായകരമാകുമെന്ന് കരുതിയ ഈ സാങ്കേതികവിദ്യ തന്നെ ഗുരുതരമായ ഒരു ‘ഇന്‍സൈഡര്‍ ഭീഷണി’യായി മാറുമോ എന്ന ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വിവരങ്ങള്‍ ‘ദി ഗാര്‍ഡിയന്‍’ വെബ്‌സൈറ്റാണു പുറത്തുവിട്ടത്. ഓപ്പണ്‍ എഐ (OpenAI), ആന്ത്രാപിക് (Anthropic) എന്നിവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ‘ഇറെഗുലര്‍’ (Irregular) എന്ന എഐ സുരക്ഷാ ലാബ് നടത്തിയ പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഒരു കമ്പനിയുടെ ഡാറ്റാബേസിലെ വിവരങ്ങള്‍ ഉപയോഗിച്ച് ലിങ്ക്ഡ്ഇന്‍ പോസ്റ്റുകള്‍ നിര്‍മ്മിക്കുക എന്ന ലളിതമായ ജോലി നല്‍കിയ എഐകള്‍, പരമ്പരാഗത ഹാക്കിംഗ് വിരുദ്ധ സംവിധാനങ്ങളെ കബളിപ്പിച്ച് തന്ത്രപ്രധാനമായ പാസ്വേഡ് വിവരങ്ങള്‍ പരസ്യമായി പ്രസിദ്ധീകരിച്ചു.…
Read More » -
ഇറാഖില്‍ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു; വെടിവച്ചിട്ടതെന്ന് ഇറാന്റെ കൂട്ടാളിയായ ഇസ്ലാമിക് റസിസ്റ്റന്‍സ്; രണ്ടു വിമാനം തകര്‍ന്നെന്ന് യുഎസ് ഉദ്യോഗസ്ഥന്‍
ടെഹ്‌റാന്‍: പടിഞ്ഞാറന്‍ ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നു വീണു. മറ്റൊരു വിമാനം കൂടി ഉള്‍പ്പെട്ട സംഭവമാണിതെന്നും എന്നാല്‍ ശത്രുപക്ഷത്തു നിന്നോ സ്വന്തം പക്ഷത്തു നിന്നോ ഉള്ള ആക്രമണം മൂലമല്ല ഇത് സംഭവിച്ചതെന്നും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരെയുള്ള സൈനിക നടപടികളില്‍ പങ്കെടുക്കുന്നതിനായി അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് വന്‍തോതില്‍ വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. സൗഹൃദപരമായ വ്യോമാതിര്‍ത്തികളില്‍ പോലും ഇത്തരം സൈനിക നീക്കങ്ങള്‍ അപകടസാധ്യതയുള്ളതാണെന്ന് ഈ സംഭവം അടിവരയിടുന്നു. യുഎസ് കെ.സി. 135 ഇന്ധനം നിറയ്ക്കുന്ന വിമാനം തകര്‍ന്നുവീണതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. രണ്ടാമത്തെ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇറാനെതിരായ യുഎസ് സൈനിക നടപടിയുടെ പേരായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’യുടെ ഭാഗമായി സൗഹൃദ വ്യോമാതിര്‍ത്തിയിലാണ് സംഭവം നടന്നത്,’ പ്രസ്താവനയില്‍ പറയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ വിമാനവും കെ.സി.135 ആണെന്നും തകര്‍ന്ന വിമാനത്തില്‍ ആറ് സൈനികര്‍ വരെ ഉണ്ടായിരുന്നു എന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത…
Read More » -
ഖത്തറില്‍ വ്യോമാക്രമണം; തൊടുത്തത് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും; യുഎസ് സൈനികരെ കുറിച്ച് വിവരം നല്‍കാന്‍ മേഖലയിലെ പൗരന്‍മാരോട് ഇറാന്റെ ആഹ്വാനം; പുണ്യ സ്ഥലങ്ങളിലെ പ്രാര്‍ഥനകള്‍ നിര്‍ത്തി ഇസ്രയേല്‍
ഖത്തറിന് നേരെ ഇറാന്‍ മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തി. ഖത്തര്‍ സൈന്യം ആക്രമണത്തെ ശക്തമായി പ്രതിരോധിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂയിസ് മിസൈലും നിരവധി ഡ്രോണുകളും ആകാശത്തുവെച്ച് തകര്‍ത്തെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതിനിടെ മേഖലയിലുടനീളമുള്ള യുഎസ് സൈനികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഐആര്‍ജിസി ഇന്റലിജന്‍സ് സംഘടന ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോട്ടലുകളിലും സ്വകാര്യയിടങ്ങളിലും താമസിക്കുന്ന 11,000 യുഎസ് സൈനികരെ കണ്ടെത്താനാണ് മേഖലയിലെ പൗരന്മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അറബ് സഹോദരങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ യുഎസ് ശ്രമിക്കുമെന്നും അതിനാല്‍ അവര്‍ക്ക് അഭയം നല്‍കാതിരിക്കുകയും അവരുടെ സ്ഥലങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും ഐആര്‍ജിസി ആഹ്വാനം ചെയ്യുന്നു ഇസ്രയേല്‍ ആക്രമണത്തിന് കനത്ത തിരിച്ചടിയുമായി ഇറാന്‍ മിസൈല്‍ ആക്രമണം. മധ്യ ഇസ്രയേലിലും ടെല്‍ അവീവിലും സൈറണുകള്‍ മുഴങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തു. മധ്യ ഇസ്രയേലിലെ മേഖലയിലാണ് മിസൈല്‍ പതിച്ചതെന്ന് ഇസ്രായേലിന്റെ ഹോം ഫ്രണ്ട് കമാന്‍ഡ് അറിയിച്ചു. ഇറാന്റെ ആക്രമണം തടയാന്‍ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഇറാന്റെ…
Read More » -
ടെഹ്‌റാനിൽ പരക്കെ അമ്ലമഴ; നഗരവാസികൾക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ; അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരകമായ വാതകങ്ങളുടെ അളവ് വർദ്ധിച്ചു
ടെഹ്റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ രണ്ട് എണ്ണ സംഭരണികൾക്ക് നേരെ കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ ആക്രമണത്തെത്തുടർന്ന് നഗരത്തിൽ കടുത്ത പരിസ്ഥിതി-ആരോഗ്യ പ്രതിസന്ധി ഉടലെടുത്തതായി ഇറാൻ സർക്കാർ. ആക്രമണത്തിൽ എണ്ണ സംഭരണികൾ തകർന്നതിനെത്തുടർന്ന് നഗരത്തിന് മുകളിൽ കിലോമീറ്ററുകളോളം കനത്ത പുകപടലം രൂപപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നഗരത്തിൽ പെയ്ത മഴ അമ്ല മഴയായി (Acid Rain) മാറിയതായാണ് റിപ്പോർട്ടുകൾ. അമ്ല മഴ പെയ്തതോടെ നഗരവാസികൾക്കിടയിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളിലും പ്രായമായവരിലുമാണ് ആഘാതം കൂടുതൽ. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ, കണ്ണിനും ചർമ്മത്തിനും ഉണ്ടാകുന്ന നീറ്റലും ചൊറിച്ചിലും എന്നിവ കാരണം നിരവധി ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. അന്തരീക്ഷത്തിലെ മലിനീകരണം അപകടകരമായ നിലയിലായതിനാൽ ജനങ്ങൾ പുറത്തിറങ്ങരുതെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. എണ്ണ ശുദ്ധീകരണ ശാലകൾക്കും സംഭരണികൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇറാന്‍റെ സമ്പദ്‌വ്യവസ്ഥയെ മാത്രമല്ല, ജനങ്ങളുടെ ജീവനെയും ഗുരുതരമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ടെഹ്‌റാനിലെ അന്തരീക്ഷ വായുവിൽ സൾഫർ…
Read More »