Pravasi
-
പരിശോധന ശക്തമാക്കി അധികൃതര്‍; ഒരാഴ്ചക്കിടെ നാടുകടത്തിയത് 39,571 വിദേശികളെ
റിയാദ്: സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,243 പ്രവാസി നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള ദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ പിടിയിലായവരില്‍ 9,402 പേര്‍ ഇഖാമ നിയമ ലംഘകരും 4,225 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,616 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 301 പേരും അറസ്റ്റിലായി. ഇവരില്‍ 37 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 58 ശതമാനം പേര്‍ എത്യോപ്യക്കാര്‍ അഞ്ച് ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 16 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസവും യാത്രാ സൗകര്യവും നല്‍കിയ 18 പേരും അറസ്റ്റിലായി. നിലവില്‍ 50,132 നിയമലംഘകരാണ് നടപടിക്രമങ്ങള്‍ക്ക് വിധേയരായത്. ഇവരില്‍ 46,416 പേര്‍ പുരുഷന്‍മാരും 3,716 പേര്‍ സ്ത്രീകളുമാണ്. 39,571…
Read More » -
യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ ലൈസന്‍സ്
അബുദാബി: യുഎഇയില്‍ നിലവില്‍ വരാനിരിക്കുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ വീട്ടുജോലിക്കാരെ നിയമിക്കാന്‍ താമസക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാകും. റിക്രൂട്ട്‌മെന്റ് ഓഫീസ് വഴിയോ സ്‌പോണ്‍സര്‍മാര്‍ മുഖേനയോ ആണ് നിയമനമെങ്കില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കേണ്ടി വരും. ഡിസംബര്‍ 15നാണ് യുഎഇയില്‍ പുതിയ ഗാര്‍ഹിക നിയമം പ്രാബല്യത്തില്‍ വരിക. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന എല്ലാ മേഖലകളും പ്രതിപാദിക്കുന്നതാണ് പുതിയ നിയമത്തിലെ വകുപ്പുകള്‍. പുതിയ നിയമം അനുസരിച്ച്, മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാതെ താല്‍ക്കാലികമായോ സ്ഥിരമായോ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാന്‍ പാടില്ലെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് പണം കൈപ്പറ്റരുത്. 18 വയസ്സിന് താഴെയുള്ളവരെ വീട്ടുജോലിക്കായി നിയമിക്കരുത്. നിയമവിരുദ്ധമായി യുഎഇയില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിച്ചാല്‍ കുറഞ്ഞത് 50,000 ദിര്‍ഹമാണ് പിഴ. ഇത് പരമാവധി രണ്ട് ലക്ഷം ദിര്‍ഹം വരെയായി ഉയരും. ഗാര്‍ഹിക തൊഴിലാളികള്‍ക്കായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റുകള്‍ ദുരുപയോഗം ചെയ്താലോ 18 വയസില്‍ താഴെയുള്ള…
Read More » -
കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍
മസ്‌കറ്റ്: കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍ ഒരുക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും അനുസൃതമായിട്ട് ആയിരിക്കും ഓഫര്‍ ലഭിക്കുകയെന്ന് സലാം എയര്‍ അധികൃതര്‍ അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമാണ് ഓഫര്‍ നിലവിലുള്ളത്. 20 കിലോയുടെ ബാഗേജും അനുവദിക്കും. നിലവില്‍ മസ്‌കറ്റ്-കേരള സെക്ടറില്‍ തിരുവനന്തപുരത്തേക്ക് മാത്രമാണ് സലാം എയര്‍ സര്‍വീസ് നടത്തുന്നുള്ളൂ. അതേസമയം ദുബൈ, ഷാര്‍ജ സെക്ടറില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ. വണ്‍വേയ്ക്ക് 300 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഒക്ടോബര്‍ 15 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ ടിക്കറ്റ് ഉപയോഗിച്ച് ഡിസംബര്‍ ഏഴു വരെ യാത്ര ചെയ്യാനാകും. സൗജന്യ ബാഗേജ് അലവന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്. 35 കിലോ ലഗേജാണ് അനുവദിക്കുക. വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കുമുള്ള ഇളവുകൾ എയർ ഇന്ത്യ…
Read More » -
മസ്കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കിലോ സ്വര്‍ണം സമ്മാനം
മസ്‌കറ്റ്: മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നടത്തിയ ഗോൾഡ് റാഫിൾ ഡ്രോയിൽ ഇത്തവണയും സമ്മാനം കരസ്ഥമാക്കി മലയാളികള്‍. കൊല്ലം കൊട്ടാരക്കര സ്വദേശി രാജേഷ് മോഹനൻ പിള്ളക്ക് ഒരു കിലോ സ്വർണ്ണമാണ് സമ്മാനമായി ലഭിച്ചത്. മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വിജയികള്‍ക്ക് അധികൃതര്‍ സമ്മാനം കൈമാറി. അബ്ദുൽ ലത്തീഫ് പുത്തലത്തിന് 500ഗ്രാം സ്വർണ്ണവും ലഭിച്ചു. ഇത്തവണ മൂന്ന് സമ്മാനവും മലയാളികള്‍ തന്നെയാണ് കരസ്ഥമാക്കിയത്. മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മസ്‍കത്ത് നഗരസഭാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ് നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചത്. മുമ്പും മസ്‌കറ്റ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളികള്‍ വിജയികളായിട്ടുണ്ട്. മസ്കറ്റ് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ എത്തുന്ന ഉപഭോക്താക്കളില്‍ 90 ശതമാനം പേരും കേരളത്തിലേക്ക് യാത്രചെയ്യുന്നവരാണെന്ന് അധികൃതര്‍ പറഞ്ഞു.
Read More » -
അനധികൃതമായി വീട്ടുജോലിക്കാരെ നിയമിച്ചാല്‍ രണ്ടു ലക്ഷം ദിര്‍ഹം പിഴ
ദുബായ്: ഗാര്‍ഹികത്തൊഴിലാളികള്‍ക്കെതിരായ ചൂഷണങ്ങള്‍ തടയാനും അവരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനും നടപടിയുമായി മാനവവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം. അനധികൃതമായി ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുന്നവരില്‍നിന്നും 50,000 ദിര്‍ഹം മുതല്‍ രണ്ടുലക്ഷം ദിര്‍ഹംവരെ പിഴ ഈടാക്കുമെന്ന് തൊഴില്‍മന്ത്രാലയം അറിയിച്ചു. തൊഴില്‍സുരക്ഷ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഗാര്‍ഹികത്തൊഴിലാളികള്‍ക്കായി നല്‍കിയിട്ടുള്ള തൊഴില്‍ അനുമതികള്‍ ദുരുപയോഗംചെയ്യുക, 18 വയസിനു താഴെയുള്ളവരെ തൊഴിലിനായി നിയമിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് നിയമനടപടികളോടൊപ്പം പിഴയും നേരിടേണ്ടിവരും. തൊഴിലാളികളെ നിയമിക്കാന്‍ സഹായിക്കുന്ന സര്‍ക്കാര്‍ അംഗീകൃത സേവനകേന്ദ്രങ്ങളായ തദ്ബീര്‍ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. ഏജന്‍സികളുടെ സഹായത്തോടെ ഗാര്‍ഹികത്തൊഴിലാളികളെ നിയമിക്കുന്നതിന് 3000 ദിര്‍ഹംമുതല്‍ 6000 ദിര്‍ഹം വരെയാണ് ചെലവ് കണക്കാക്കുന്നത്. സാമൂഹികമാധ്യമങ്ങളിലൂടെ തൊഴിലാളികളെ അന്വേഷിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. സന്ദര്‍ശനവിസയിലെത്തിയവരെ സാധുതയുള്ള ഗാര്‍ഹിക തൊഴില്‍ അനുമതിയില്ലാതെ തൊഴിലിനായി നിയമിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃതമായി കുറഞ്ഞവേതനത്തില്‍ ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കുന്നവര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Read More » -
പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കാന്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ശുപാര്‍ശ
മനാമ: ബഹ്റൈനില്‍ പ്രവാസി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ പുതുക്കുമ്പോള്‍ മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാക്കാന്‍ ശുപാര്‍ശ. ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം ബഹ്റൈനില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങള്‍ വരും മാസങ്ങളില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇത്തരമൊരു പരിശോധന നിര്‍ബന്ധമാക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാട്. ബഹ്റൈനിലെ 2006ലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി നിയമം 24-ാം വകുപ്പില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടത്. ശൂറാ കൗണ്‍സിലിലെ അഞ്ച് അംഗങ്ങളാണ് ഇതിനായുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി ഇത് മാറ്റിവെയ്ക്കുകയായിരുന്നു. പ്രവാസികള്‍ക്ക് പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ തന്നെ നിയമപ്രകാരം മെഡിക്കല്‍ പരിശോധന നിര്‍ബന്ധമാണെന്നും നിയമത്തിലെ 24-ാം വകുപ്പ് ഇക്കാര്യം നിഷ്‍കര്‍ശിക്കുന്നുണ്ടെന്നും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ശൂറാ സര്‍വീസസ് കമ്മിറ്റിയെ അറിയിച്ചു. നിലവിലുള്ള നിയമങ്ങള്‍ പ്രകാരം തന്നെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കാന്‍ അധിക മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും സാധിക്കും.…
Read More » -
ദുബൈയിലെ താമസക്കാര്‍ ഒപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും നല്‍കേണ്ടതില്ല; നിബന്ധനയില്‍ മാറ്റം
ദുബൈ: ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ പേരും എമിറേറ്റ്സ് ഐഡിയും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധനയില്‍ ഇളവ്. പകരം ഓരോരുത്തരും തങ്ങള്‍ക്കൊപ്പം എത്ര പേരാണ് താമസിക്കുന്നതെന്ന വിവരം മാത്രം നല്‍കിയാല്‍ മതിയാവും. ശനിയാഴ്ചയാണ് ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത്. ദുബൈയിലെ താമസക്കാര്‍ തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം മാത്രം നല്‍കിയാല്‍ മതിയെന്നും മറ്റുള്ള വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധമല്ലെന്നുമാണ് അറിയിപ്പ്. ഏറ്റവും ഉയര്‍ന്ന ജീവിത നിലവാരവും കെട്ടിടങ്ങളുടെ ആരോഗ്യവും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പുവരുത്താനുള്ള ദുബൈ ലാന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ശ്രമങ്ങളുടെ ഭാഗമായി, എല്ലാ താമസക്കാരും തങ്ങള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം എത്രയെന്ന് അറിയിക്കണമെന്നും പ്രസ്‍താവനയില്‍ പറയുന്നു. വാടകയ്ക്ക് താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇത് ബാധകമാണ്. നേരത്തെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം എല്ലാ കെട്ടിടങ്ങളിലും താമസിക്കുന്നവരുടെ പേരുകളും എമിറേറ്റ്സ് ഐഡികളും രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു നിര്‍ദേശം. ഇതിനായി രണ്ടാഴ്ചത്തെ സമയപരിധിയാണ് നിശ്ചയിച്ചിരുന്നത്. പുതിയ അറിയിപ്പോടെ ഈ സമയപരിധിയും എടുത്തുകളഞ്ഞിട്ടുണ്ട്. DubaiREST ആപ്ലിക്കേഷനിലൂടെയാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. Dubai…
Read More » -
യുഎഇയില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം
അബുദാബി: യുഎഇയില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച നിയമത്തില്‍ മാറ്റം. രാജ്യത്തെ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി പ്രഖ്യാപിച്ചത്. തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതല്‍ ആരോഗ്യകരമാക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധന. ഇനി മുതല്‍ രാജ്യത്തെ തൊഴില്‍ കരാറുകളില്‍ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം. ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവ് ദീര്‍ഘിപ്പിക്കാനും നിയമം അനുമതി നല്‍കുന്നു. അതേസമയം കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടില്ല. തൊഴില്‍ കരാറില്‍ ഏര്‍പ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സന്തുലിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. തൊഴില്‍ വിപണിയുടെ വളര്‍ച്ചയും സ്ഥിരതയും ഒപ്പം യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത കാത്തുസൂക്ഷിക്കാനും മാനവി വിഭവശേഷി മന്ത്രാലയം അധികൃതര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. യുഎഇയുടെ അടുത്ത അന്‍പത് വര്‍ഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യം നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും രൂപം നല്‍കുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ.…
Read More » -
പ്രവാസികള്‍ക്ക് തൊഴിൽ വിസയ്ക്കുള്ള മെഡിക്കൽ പരിശോധനാ ഫീസ് ഒഴിവാക്കി
മസ്‍കത്ത്: ഒമാനിൽ പുതിയ വിസ ലഭിക്കുന്നതിനും നിലവിലുള്ള വിസ പുതുക്കുന്നതിനും സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ പ്രവാസികള്‍ നല്‍കേണ്ടിയിരുന്ന ഫീസ് ഒഴിവാക്കി. പ്രവാസികളുടെ മെഡിക്കല്‍ പരിശോധനാ നടപടിക്രമങ്ങൾ ഭേദഗതി ചെയ്യാന്‍ ഒമാൻ ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി ബിൻ ഹിലാൽ അൽ സാബ്‍തിയാണ് നിർദേശം നൽകിയത്. പുതിയ ഭേദഗതികള്‍ നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. H.E Minister of Health directed to amend procedures of visa medical check-up when applying for new or renewing residency visa in the Sultanate of Oman, in addition to cancelling related fees at the private health institutions as of the first of November.https://t.co/vw5JohhVJX — وزارة الصحة – عُمان (@OmaniMOH) October 6, 2022 ഇനി മുതല്‍ പ്രവാസികളുടെ വിസാ മെഡിക്കല്‍ പരിശോധനയ്ക്കുള്ള അപേക്ഷകള്‍ ‘സനദ്’…
Read More » -
പ്രവാസികളുടെ ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായത് അഞ്ച് ദിനാറിന്റെ വര്‍ദ്ധനവെന്ന് കണക്കുകള്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ ശരാശരി ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ടുണ്ടായത് അഞ്ച് ദിനാറിന്റെ (1300ല്‍ അധികം ഇന്ത്യന്‍ രൂപ) വര്‍ദ്ധനവെന്ന് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കുകള്‍ പ്രകാരം 338 ദിനാറായിരുന്നു (ഏകദേശം 88,900 ഇന്ത്യന്‍ രൂപ) രാജ്യത്തെ പ്രവാസികളുടെ ശരാശരി ശമ്പളമെങ്കില്‍ ഈ വര്‍ഷം ജൂണിലെ കണക്കുകള്‍ പ്രകാരം ഇത് 343 ദിനാറായി (ഏകദേശം 90,200 ഇന്ത്യന്‍ രൂപ) മാറി. അതേസമയം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളത്തില്‍ കഴിഞ്ഞ ആറ് മാസം കൊണ്ട് 22 ദിനാറിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ഈ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സ്വദേശികളുടെ ശരാശരി ശമ്പളം 1491 ദിനാറായിരുന്നെങ്കില്‍ ഈ വര്‍ഷം ജൂണില്‍ അത് 1513 ദിനാറായി വര്‍ദ്ധിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി ശമ്പളം ഇതേ കാലയളവില്‍ 1555 ദിനാറില്‍ നിന്ന് 1539 ദിനാറായാണ് വര്‍ദ്ധിച്ചത്. അതേസമയം തന്നെ…
Read More »