NEWS
-
റിലീസിന് മുൻപ് പുരസ്കാരം സ്വന്തമാക്കി നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’
പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ക്ക് റിലീസിന് മുൻപ് തന്നെ പുരസ്‍കാര നേട്ടം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‍കാരമാണ് ചിത്രത്തെ തേടിയെത്തിയത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’ എന്നാണ് സൂചന. വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. അവാർഡ് ഒരു അഭിമാനകരമായ നാഴികക്കല്ലാണെങ്കിലും, വലിയ…
Read More » -
‘ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്, ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെ’ – ട്രംപ്
വാഷിങ്ടൺ: അമേരിക്ക ഒരു തരത്തിൽ കൊള്ളക്കാരെപ്പോലെ തന്നെയാണ്, ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് തങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “ഇത് വളരെ ലാഭകരമായൊരു ബിസിനസാണ്. ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെയാണ്,” ട്രംപ് പറഞ്ഞു, അതേപോലെ ഈ മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ഇറാന്റെ മേൽ യുഎസ് ചെലുത്താൻ ലക്ഷ്യമിടുന്ന സാമ്പത്തിക സമ്മർദ്ദത്തെ കുറിച്ചും ട്രംപ് പറഞ്ഞു. അതേസമയം ഒമാൻ ഉൾക്കടൽ പോലുള്ള പ്രധാന ജലപാതകളെ കേന്ദ്രീകരിച്ച് പ്രധാനമായും നടപ്പാക്കുന്ന ഉപരോധം, ഇറാന്റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നായ എണ്ണ കയറ്റുമതിയെ സാരമായി ബാധിച്ചുവെന്നും അമേരിക്ക പറയുന്നു. ഇറാന്റെ പ്രാദേശിക പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താനുള്ള കഴിവ് കുറയ്ക്കാനും ചർച്ചകളിലേക്ക് നയിക്കാനുമുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്നും യുഎസ് ഉദ്യോഗസ്ഥർ പറയുന്നു. മാത്രമല്ല ഉപരോധം കാരണം ഇറാന് എണ്ണ വരുമാനത്തിൽ ഏകദേശം 5 ബില്യൺ ഡോളർ നഷ്ടം സംഭവിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് കണക്കാക്കുന്നു. ഏപ്രിൽ 13 ന് ആരംഭിച്ച ഈ ഉപരോധം,…
Read More » -
മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാനെ തലകീഴായി കെട്ടിത്തൂക്കിയത് ഫാനിന്റെ ഹുക്കിൽ, സുപ്രണ്ട് ചെകിട്ടത്ത് അടിച്ചു, കുട്ടിയെ മുൻപും ഉപദ്രവിച്ചിരുന്നു… കുട്ടിയുടെ പിതാവ്, വാർഡനും കുക്കും അറസ്റ്റിൽ, പ്രതിഷേധം
കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് ആറാംക്ലാസുകാരനെ ബോർഡിങ് സ്കൂളിൽ തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുനലൂർ വെട്ടിത്തിട്ട ലിവിങ് വാട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിക്കെതിരെ (ബോയ്സ് ഹോം) ആണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോയ്സ് ഹോം വാർഡൻ ടോം, പാചകക്കാരൻ ബിജു കുര്യൻ എന്നിവരെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലിലെ കുക്കായ ബിജു കുര്യന്റെ 500 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് കുട്ടിയെ ബിജുവും വാർഡനും ചേർന്ന് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയ പരാതിയിൽ പറയുന്നത്. വീട്ടിലെത്തിയ കുട്ടി അസ്വാഭാവികത പ്രകടിപ്പിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തുപറഞ്ഞത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. ഇരുവരോടും പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ചെങ്കിലും കേൾക്കാൻ വാർഡനും പാചകക്കാരനും തയാറായില്ലെന്നും തലകീഴായി കെട്ടിത്തൂക്കി മർദിക്കാൻ ശ്രമിച്ചെന്നും കുട്ടി പോലീസിനു മൊഴി നൽകി. തുടർന്ന് ടോമിനെയും ബിജു കുര്യനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ്…
Read More » -
‘ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണം എന്ന് കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ‘ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നിർവഹിക്കാനുള്ള എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല.’ എന്നും അദ്ദേഹം പറഞ്ഞു. ‘എല്ലാ അധികാര കേന്ദ്രങ്ങളിൽ നിന്നും മുസ്ലിം വിഭാഗങ്ങളെ തുടച്ചുമാറ്റുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരം ആയിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. മുസ്ലിം സഹവർത്തിത്വവും മതേതര മൂല്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനുള്ള ആർജവം കാട്ടണം.’ എന്നും പി. രാമഭദ്രൻ. ‘വി.ഡി. സതീശൻ നല്ല…
Read More » -
മുഖ്യമന്ത്രിക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസ്!! പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്, ഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ല, മുഖ്യമന്ത്രി ശുദ്ധൻ- വെള്ളാപ്പള്ളി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനു പറ്റിയ അബദ്ധം അദ്ദേഹത്തിന്റെ ഓഫിസാണ്, ഓഫിസ് ശരിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്. അവർ മുഖ്യമന്ത്രിയെ കാണാൻ പോലും സമ്മതിക്കില്ലെന്ന് എംഎൽഎമാർ ഉൾപ്പെടെ തന്നോടു പരാതി പറഞ്ഞിട്ടുണ്ട്. പിണറായി വിജയൻ ശുദ്ധനാണ്. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. എം.വി. ജയരാജൻ ഓഫിസിൽ ഉണ്ടായിരുന്നപ്പോൾ സാധാരണക്കാർക്കും ഉപകാരപ്പെട്ടിരുന്നു. പക്ഷെ പി. ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ അവർക്കു മറുപടിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതുപോലെ ചെറിയ ഭൂരിപക്ഷത്തിനെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണു താൻ കരുതുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എക്സിറ്റ് പോൾ എല്ലാം ശരിയാകണമെന്നില്ല. എൽഡിഎഫ് തോറ്റാൽ ജനാധിപത്യം തോറ്റു, മതാധിപത്യം ജയിച്ചു. യുഡിഎഫ് അധികാരത്തിൽ വരരുതെന്നാണ് ആഗ്രഹം. അതുകൊണ്ടു മുഖ്യമന്ത്രി ആരാകണമെന്നു പറയുന്നില്ല. കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്നു മുസ്‌ലിം ലീഗ് പറയരുതായിരുന്നു. യുഡിഎഫിനു ഭൂരിപക്ഷം ലഭിച്ചാൽ ലീഗായിരിക്കും ഭരിക്കുക. മാറാട് ആവർത്തിക്കും. ലീഗിന്റെ മുഖ്യമന്ത്രി വന്നാലും അദ്ഭുതപ്പെടാനില്ലെന്നും…
Read More » -
ഇറാൻ യുദ്ധത്തിന്റെ പേരിൽ ജർമൻ ചാൻസലർ വിമർശിച്ചത് ഇഷ്ടപ്പെട്ടില്ല; ജര്‍മ്മനിയിൽ നിന്നും 5000 സൈനികരെ പിൻവലിക്കാനുള്ള ഉത്തരവിട്ട് ട്രംപ്
വാഷിംഗടണ്‍: ജര്‍മ്മനിയിൽ നിന്നും, 5000 അമേരിക്കന്‍ സൈനികരെ പിൻവലിക്കാൻ പിൻവലിക്കാനുള്ള ഉത്തരവിട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . അമേരിക്ക- ജര്‍മ്മന്‍ ബന്ധം കൂടുതല്‍ വഷളായതോടെയാണ് ഈ തീരുമാനമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കി.. ഇറാനുമായുള്ള അമേരിക്കയുടെ യുദ്ധം സംബന്ധിച്ച് ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രിഡ്രിച്ച് മെര്‍സ് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് നിലവില്‍ ജര്‍മനിയിലുള്ള അമേരിക്കന്‍ സൈന്യത്തിലെ 5,000 ത്തോളം പേരെ പിന്‍വലിക്കാൻ പെന്റഗണ്‍ തീരുമാനിച്ചത്. സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 5,000 അമേരിക്കന്‍ സൈനികരെ ജര്‍മ്മനിയില്‍ നിന്ന് പിന്‍വലിക്കാന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഉത്തരവിട്ടത്. സൈനികരെ പിന്‍വലിക്കുന്നത് 6 മുതല്‍ 12 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള സമഗ്രമായ അവലോകനത്തിനുശേഷമാണ് തീരുമാനം എടുത്തത്. പ്രദേശത്തിന്റെ ആവശ്യങ്ങളും നിലവിലെ സാഹചര്യങ്ങളും പരിഗണിച്ചുവെന്ന് പെന്റഗണ്‍ മുഖ്യ വക്താവ് ഷോണ്‍ പാര്‍നെല്‍ പ്രസ്താവനയില്‍ അറിയിച്ചു. ജര്‍മ്മനിയില്‍ നിലവില്‍ 38,000 അമേരിക്കന്‍ സൈനികരാണ് ഉള്ളത്. അതേസമയം, അമേരിക്കന്‍…
Read More » -
‘രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല; അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും‘: മുഹമ്മദ് റിയാസ്
കോഴിക്കോട്: രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് റിയാസ് കൂട്ടിച്ചേർത്തു. ‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.’ മന്ത്രി പറഞ്ഞു. ‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം എന്റെ പ്രവർത്തനവും അറിയാം.’ കഴിഞ്ഞതവണ നേടിയതിനേക്കാൾ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് പറഞ്ഞു.
Read More » -
ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചു- പങ്കജ് ഭണ്ഡാരി!! തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് നിർണായക മൊഴി. സ്‌മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയാണ് എസ്ഐടിക്ക് മുൻപാകെ നിർണായക മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി. അതേസമയം സ്വർണം വേർതിരിക്കാൻ ഉപയോഗിച്ച ലായനിയും പരിശോധനയ്ക്ക് അയയ്ക്കും. ഇക്കാര്യം രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് നൽകാനാണ് എസ്ഐടി തീരുമാനം. അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി. സ്വർണം വേർതിരിക്കുന്ന ലായനിയുടെ ഘടകങ്ങൾ അറിയാനാണ് ശാസ്‌ത്രീയ പരിരോധന നടത്തുന്നത്.
Read More » -
എന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ… 16 കാരനെ കത്തിക്ക് കുത്തി സഹോദരൻ, രണ്ടുപേർക്കെതിരെ കേസ്
കൊല്ലം: തന്റെ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതിന് 16 കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്താൻ ശ്രമിച്ച് സഹോദരൻ. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഒന്നാം പ്രതി ഷോണിന്റ സഹോദരിക്ക് കിൻഡർ ജോയ് വാങ്ങി നൽകിയതാണ് പ്രകോപനത്തിന് കാരണമായത്. കഴിഞ്ഞ 27-നായിരുന്നു സംഭവം. രാത്രി 12 മണിക്ക് വീട്ടിൽ നിന്ന് വിളിച്ച് പുറത്തിറക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൗമാരക്കാരന്റെ വാരിയെല്ലിന് കത്തി ഉപയോഗിച്ച് കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. എന്റെ സഹോദരിക്ക് ‘കിൻഡർ ജോയ് വാങ്ങി നൽകാൻ നീ ആരാടാ’ എന്ന് പറഞ്ഞായിരുന്നു ആക്രമണം. ആക്രമണത്തിൽ മങ്ങാട് ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ കേസെടുത്തു.
Read More » -
500 മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ പുനലൂർ ലിവിങ് വാട്ടർ സ്ഥാപനത്തിലെ വാർഡനും കുക്കും ചേർന്ന് ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കിയിട്ട് മർദിക്കാൻ ശ്രമം, വിവരം പുറത്തറിഞ്ഞത് അവധി കഴിഞ്ഞ് തിരിച്ചുപോകാൻ കുട്ടി വിസമ്മതിച്ചതോടെ…കേസ്
കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് പുനലൂരിൽ ആറാം ക്ലാസുകാരനെ കെട്ടിത്തൂക്കി മർദ്ദിക്കാൻ ശ്രമിച്ചെന്ന് പരാതി. 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദന ശ്രമം. പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിനെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി. സംഭവത്തിൽ സ്ഥാപനത്തിലെ വാർഡനെയും കുക്കിനെയും പുനലൂർ പോലീസ് കസ്റ്റഡിയിലെടുത്തു. 500 രൂപ കാണാനില്ലെന്ന് ആരോപിച്ച് വാർഡനും കുക്കും ചേർന്നാണ് കൊടും ക്രൂരത നടത്തിയത്. കുട്ടികൾ താമസിച്ച് പഠിക്കുന്ന സ്ഥാപനമാണ് ലിവിങ് വാട്ടർ. അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കവേ കുട്ടി വിസമ്മതം കാണിക്കുകയായിരുന്നു. തുടർന്നു കുടുംബം കാര്യമന്വേഷിച്ചപ്പോഴാണ് താൻ പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് വാർഡനും കുക്കും മർദ്ദിക്കാൻ ശ്രമിച്ചെന്ന് കുട്ടി പറയുന്നത്. താൻ മോഷ്ടിച്ചില്ലെന്ന് കുട്ടി പറഞ്ഞെങ്കിലും വാർഡനും കുക്കും ക്രൂരത കാട്ടുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
Read More »