NEWS

  • കോട്ടയം നഴ്‌സിങ് കോളജ് റാഗിങ്: പ്രതികള്‍ക്ക് ജാമ്യം, തീരുമാനം പ്രായം പരിഗണിച്ച്

    കോട്ടയം: സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ റാഗിങ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്. 50 ദിവസത്തിലേറെയായി ജയിലില്‍ കിടക്കുന്ന വിദ്യാര്‍ഥികളുടെ പ്രായമടക്കം പരിഗണിച്ച് ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. സിപിഎം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ (കെജിഎസ്എന്‍എ) സംസ്ഥാന സെക്രട്ടറി മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി.രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ വീട്ടില്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയലില്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്.ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടി വീട്ടില്‍ സി.റിജില്‍ ജിത്ത് (20), കോരിത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി.വിവേക് (21) എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്കെതിരെ ഭാരത നിയമ സംഹിതയിലെ 118ാം വകുപ്പ് (ആയുധം ഉപയോഗിച്ചുള്ള ദേഹോപദ്രവം), 308 (2) (ഭീഷണിപ്പെടുത്തി പണമോ വിലപിടിപ്പുള്ളതോ അപഹരിക്കുക), 351 (1) (കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുക) എന്നിവയും റാഗിങ് നിരോധന നിയമത്തിലെ വകുപ്പുകളും ചേര്‍ത്താണ്…

    Read More »
  • മൂന്നു ദിവസത്തെ സത്ക്കാരം ഫലിച്ചു; മുത്തപ്പന്‍ വയറൊഴിഞ്ഞു, തൊണ്ടിമുതല്‍ പുറത്ത്, മോഷ്ടാവ് അകത്ത്

    പാലക്കാട്: ഒടുവില്‍, ആ തൊണ്ടിമുതല്‍ കിട്ടി. കള്ളന്‍ വയറൊഴിഞ്ഞു. മൂന്ന് രാവും പകലും കാവലിരുന്ന പോലീസിനും വിഴുങ്ങിയ സ്വര്‍ണമാല പുറത്തെത്തിക്കാന്‍ മൂക്കുമുട്ടെ തിന്നുമടുത്ത മോഷ്ടാവിനും ആശ്വാസം. ഞായറാഴ്ച രാത്രി മേലാര്‍കോട് വേലയ്ക്കിടെ മൂന്നു വയസ്സുകാരിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയ മധുര സ്വദേശി മുത്തപ്പന്റെ (34) വയറ്റില്‍നിന്ന് ബുധനാഴ്ച വൈകീട്ടാണ് മാല പുറത്തെത്തിയത്. ജില്ലാശുപത്രിയില്‍ പോലീസ് കാവലില്‍ റിമാന്‍ഡിലായിരുന്നു ഇയാള്‍. മാല നഷ്ടപ്പെട്ട കുട്ടിയുടെ അച്ഛന്‍ ചിറ്റൂര്‍ പട്ടഞ്ചേരി വിനോദ് ആലത്തൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മാല തിരിച്ചറിഞ്ഞു. പോലീസ് പ്രതിയെ തൊണ്ടിമുതലുമായി ആലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. നേരത്തേ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തിരുന്നതിനാല്‍ ആലത്തൂര്‍ സബ്ജയിലിലേക്ക് മാറ്റി. ഉത്സവത്തിനിടെ പേരക്കുട്ടിയുടെ മാല പൊട്ടിച്ചെടുത്ത് വിഴുങ്ങിയതിന് മുത്തശ്ശിയാണ് സാക്ഷി. പോലീസ് ആശുപത്രിയിലെത്തിച്ച് എക്‌സ്റേ പരിശോധന നടത്തി മാല വയറ്റിലുണ്ടെന്ന് സ്ഥിരീകരിക്കുകയും നിശ്ചിത ഇടവേളകളില്‍ എക്‌സ്റേയെടുത്ത് മാലയുടെ സ്ഥാനമാറ്റം ഉറപ്പാക്കുകയും ചെയ്തുകൊണ്ടിരുന്നു.

    Read More »
  • സുകാന്ത് വേറെ സ്ത്രീകളെയും ചൂഷണം ചെയ്തു; പറ്റിച്ചുണ്ടാക്കിയ പണം ഉപയോഗിച്ചത് അടിച്ചുപൊളിക്കാന്‍; ഐബിക്ക് തീരാക്കളങ്കമായി എടപ്പാളുകാരന്റെ ലീലാവിലാസങ്ങള്‍; ഇന്റലിജന്‍സുകാരനെ കണ്ടെത്താന്‍ കഴിയാത വലഞ്ഞ് പോലീസും

    തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥയെ ആത്മഹത്യയിലേക്കു തള്ളിവിട്ട കേസില്‍ പ്രതിയായ സഹപ്രവര്‍ത്തകന്‍ സുകാന്ത് വേറെ സ്ത്രീകളെയും ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്ന് കണ്ടെത്തിയിട്ടും ഐബി നടപടി എടുക്കാത്തത് വിവാദത്തില്‍. സുകാന്തിന്റെ അക്കൗണ്ട് പരിശോധിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. പ്രതി സുകാന്തിന്റെ അനവധി ബന്ധങ്ങളില്‍ ഒന്നു മാത്രമായിരുന്നു ആത്മഹത്യചെയ്ത യുവതി. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതിനാല്‍ പ്രതി രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. സുകാന്തിന്റെ അമ്മയുടെ ബന്ധുക്കളെല്ലാം പോലീസ് നിരീക്ഷണത്തിലാണ്. നോര്‍ത്ത് ഈസ്റ്റിലെ യുവതിയേയും തിരുവനന്തപുരത്തുകാരിയേയും ചൂഷണം ചെയ്തുവെന്നാണ് വ്യക്തമായിട്ടുള്ളത്. യുവതികളെ വലയിലാക്കി പണം തട്ടുന്നത് ഇയാളുടെ പതിവ് രീതിയാണ്. ആഡംബര ജീവിതമായിരുന്നു സുകാന്തിന്റേത്. വിവാദം കനത്തതോടെ സുകാന്ത് സുരേഷിനെതിരെ വകുപ്പ് തല അച്ചടക്ക നടപടി ഉടന്‍ എന്ന് ഐബിയും പറയുന്നു. പ്രാഥമികമായി സുകാന്തിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യും. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും ഐ ബി തീരുമാനമായിട്ടുണ്ട്. സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വരുന്ന 15ന് വിധി പറയും. യുവ ഐബി…

    Read More »
  • മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്ധവിശ്വാസ പ്രചാരണം, സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കി; അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് മൂന്ന് പ്രസവങ്ങളും വീട്ടിലാക്കി…

    മലപ്പുറം: ചട്ടിപ്പറമ്പില്‍ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയ യുവതി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ ആകുമ്പോള്‍ തെളിയുന്നത് ഭര്‍ത്താവിന്റെ ഗൂഡാലോചന. അസ്മയുടെ പ്രസവം എടുക്കാന്‍ സഹായിച്ച സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒതുക്കുങ്ങല്‍ സ്വദേശി ഫാത്തിമയെയാണ് മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ അസ്മയുടെ ഭര്‍ത്താവ് സിറാജ്ജുദ്ദിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സിറാജ്ജുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഫാത്തിക പ്രവര്‍ത്തിച്ചത്. ഇതോടെ യുവതി ചികില്‍സ കിട്ടാതെ മരിച്ചതിന് കാരണം സിറാജ്ജുദ്ദീന്റെ അനാസ്ഥയാണെന്നും വ്യക്തമാകുകയാണ്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് സിറാജ്ജുദ്ദിനെതിരായ കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുണ്ട്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീന്‍ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. യുവതിയുടെ മരണം അതി ദാരുണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ…

    Read More »
  • സാമ്പത്തിക പ്രാരബ്ധവും രോഗങ്ങളും; പത്തനംതിട്ടയില്‍ വയോധിക ദമ്പതികള്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

    പത്തനംതിട്ട: വയോധിക ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വല്യയന്തി പൊന്തനാലില്‍ അപ്പു (68), ഭാര്യ രാജമ്മ (60) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മകനും കുടുംബത്തിനുമൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും മകന്റെ രോഗങ്ങളും ഇവരെ അലട്ടിയിരുന്നു. അപ്പുവിന് മാനസിക ബുദ്ധിമുട്ടുള്ളയാളായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. പത്തനംതിട്ട പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.    

    Read More »
  • കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയും; ഇക്കുറി കരിമണലും കരുവന്നൂരും; എ.സി. മൊയ്തീന്‍ അടക്കം പ്രതികളാകും; അജന്‍ഡ നിശ്ചയിച്ച് കേന്ദ്ര ഏജന്‍സികള്‍; ഇക്കുറി ഇടതു മാത്രമല്ല പ്രതിപക്ഷവും വിയര്‍ക്കും; സിഎംആര്‍എല്‍ ഡയറിയില്‍ പറയുന്ന പണം ഇടപാടുകളിലേക്ക് അന്വേഷണം

    കൊച്ചി: തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തതോടെ വീണ്ടും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു ഭരണപക്ഷത്തെ കുരുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി കേന്ദ്രം. സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണാ വിജയനെക്കൂടി അന്വേഷണത്തിലേക്കു കൊണ്ടുവരാനുള്ള നീക്കങ്ങള്‍ക്കിടെ, തൃശൂരിലെ മുതിര്‍ന്ന സിപിഎം നേതാക്കളെ കരുവന്നൂര്‍ കേസില്‍ പ്രതിചേര്‍ക്കാന്‍ ഇഡി കേന്ദ്ര ആസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതികളിലെ അന്വേഷണത്തിലൂടെയാണു ഇഡിയുടെ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. ഇതിനൊപ്പം കസ്റ്റംസ് വിഭാഗവും അന്വേഷണം നടത്തി. ഇഡിയും കസ്റ്റംസും കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടുകളിലെ വൈരുദ്ധ്യവും ചര്‍ച്ചയായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ കേസുകളും ആവിയായി. ഇപ്പോള്‍ കരിമണല്‍ കടത്ത്, കരുവന്നൂര്‍ കേസുകളില്‍ നടപടിയെടുക്കുന്നെന്ന വ്യാജേനയാണു വീണ്ടും കളം നിറയുന്നത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ദിവസം മുന്‍ തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്തുന്നത്. ഇഡി ചോദ്യം ചെയ്ത മുതിര്‍ന്ന സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന്‍…

    Read More »
  • മൂന്ന് മക്കളെ ഉപേക്ഷിച്ച് മുപ്പതുകാരി പ്ലസ്ടുക്കാരനെ വരിച്ചു; യുവതിയുടേത് മൂന്നാം വിവാഹം

    ലക്നൗ: മൂന്ന് കുട്ടികളുടെ അമ്മയായ മുപ്പതുകാരി മതം മാറി പ്ലസ്ടു വിദ്യാര്‍ത്ഥിയെ വിവാഹം ചെയ്തു. ഉത്തര്‍പ്രദേശില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ശബ്നം എന്ന യുവതിയാണ് മതം മാറിയത്. ഇവര്‍ ശിവാനി എന്നും പേര് മാറ്റിയിരുന്നു. ഇവര്‍ മുന്‍പ് രണ്ടുതവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും യുവതി മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും പോലീസ് അറലിയിച്ചു. ശിവാനി അയല്‍വാസിയായ വിദ്യാര്‍ത്ഥിയെയാണ് വിവാഹം കഴിച്ചത്. രണ്ടാം വിവാഹത്തില്‍ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച വിവാഹമോചനം നേടിയിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തിലായിരുന്നു വിവാഹചടങ്ങ് നടന്നത്. മതപരിവര്‍ത്തന നിരോധന നിയമം നിലവിലുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിര്‍ബന്ധിച്ചോ വഞ്ചിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് കുറ്റകരമാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. മീററ്റ് സ്വദേശിയായ യുവാവിനെയാണ് 30 കാരി ആദ്യം വിവാഹം ചെയ്തത്. ഇത് വിവാഹ മോചനത്തില്‍ അവസാനിച്ചു. പിന്നീട് സൈദാന്‍വാലിയില്‍ നിന്നുള്ള തൗഫീഖ് എന്ന യുവാവിനെ വിവാഹം കഴിച്ചു. എന്നാല്‍, ഒരു അപകടത്തില്‍ ഇയാള്‍ക്ക് അംഗവൈകല്യം സംഭവിച്ചതോടെയാണ് യുവതി വിദ്യാര്‍ത്ഥിയുമായി ബന്ധത്തിലാകുന്നത്. മൂന്ന് മക്കളെ രണ്ടാം ഭര്‍ത്താവിനൊപ്പം…

    Read More »
  • അഭിനേതാക്കളില്‍ ട്രാന്‍സ്‌ജെന്‍ഡറും; ‘മരണമാസ് ‘ സൗദിയില്‍ നിരോധിച്ചു, കുവൈറ്റില്‍ എത്തുന്നത് റീ എഡിറ്റ് പതിപ്പ്

    ബേസില്‍ ജോസഫ് നായകനായെത്തുന്ന ‘മരണമാസ് ‘ എന്ന ചിത്രം സൗദി അറേബ്യയില്‍ നിരോധിച്ചു. സിനിമയുടെ കാസ്റ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയും ഉള്‍പ്പെട്ടതിനാലാണ് ചിത്രം നിരോധിച്ചിരിക്കുന്നത്. അതേസമയം കുവൈറ്റില്‍ ട്രാന്‍സ്ജെന്‍ഡര്‍ താരം അഭിനയിച്ച ഭാഗങ്ങള്‍ വെട്ടി മാറ്റി പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ‘കുവൈറ്റില്‍ മരണമാസ്സ് കാണുന്ന പ്രേക്ഷകരോട്- കുവൈറ്റിലെ സെന്‍സര്‍ നിയമപ്രകാരം സിനിമയിലെ ഫസ്റ്റ് ഹാഫിലെയും സെക്കന്‍ഡ് ഹാഫിലെയും ചില സീനുകള്‍ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ട്. എഡിറ്റ് ചെയ്ത സീനുകളിലെ കല്ലുകടികള്‍ പൂര്‍ണമായി സിനിമാ ആസ്വാദനത്തെ ബാധിക്കുകയില്ല എന്ന് കരുതുന്നു. എല്ലാവരും സിനിമ തീയേറ്ററുകളില്‍ തന്നെ കാണുക..’, എന്നാണ് മരണമാസ്സ് ടീം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം ചിത്രത്തിന് ഇന്ത്യയില്‍ യു/ എ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്. ടൊവിനോ പ്രൊഡക്ഷന്‍ , റാഫേല്‍ ഫിലിം പ്രോഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ശിവപ്രസാദാണ് സംവിധായകന്‍.…

    Read More »
  • സര്‍വീസ് ചാര്‍ജ് വാങ്ങിയിട്ടും ഫോണ്‍ തകരാര്‍ പരിഹരിച്ചില്ല; നഷ്ടപരിഹാരത്തിന് ഉത്തരവ്

    കൊച്ചി: സര്‍വീസ് ചാര്‍ജ് ഈടാക്കിയിട്ടും ഫോണ്‍ ശരിയാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മൊബൈല്‍ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാര്‍ പരിഹരിച്ച് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. കോടതി ചെലവ് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു. പെന്റാ മേനകയില്‍ പ്രവര്‍ത്തിക്കുന്ന സ്പീഡ് സര്‍വീസസ് ആന്‍ഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകള്‍ സ്വദേശി കുര്യാക്കോസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകള്‍ നന്നാക്കുന്നതിന് പരാതിക്കാരന്‍ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നല്‍കി. എന്നാല്‍ ഫോണ്‍ ശരിയാക്കി നല്‍കാനോ തുക തിരികെ നല്‍കാനോ സ്ഥാപനം തയ്യാറായില്ല. 30 ദിവസത്തിനകം ഫോണ്‍ റിപ്പയര്‍ ചെയ്ത് പരാതിക്കാരന് നല്‍കണം. അതിന് കഴിയുന്നില്ലെങ്കില്‍ പരാതിക്കാരനോട് സര്‍വീസ് ചാര്‍ജായി വാങ്ങിയ തുക തിരികെ നല്‍കണം. പരാതിക്കാരന്‍ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും…

    Read More »
  • കാമുകിയുടെ വീട്ടില്‍ മറ്റൊരാളുടെ ബൈക്ക്, തീയിട്ട് യുവാവ്; സംഭവം പുലര്‍ച്ചെ രണ്ടുമണിക്ക്

    എറണാകുളം: പെരുമ്പാവൂരില്‍ കാമുകിയുടെ വീട്ടിലെത്തി പോര്‍ച്ചിലിരുന്ന ബൈക്ക് കത്തിച്ച യുവാവ് പിടിയില്‍. കൊല്ലം പള്ളിമുക്ക് മല്ലതോട്ടത്തില്‍ വീട്ടില്‍ അനീഷാണ് (38) പിടിയിലായത്. ഇരിങ്ങോള്‍ കാവ് റോഡില്‍ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ പോര്‍ച്ചിലിരുന്ന ബൈക്കിനാണ് തീയിട്ടത്. ബൈക്ക് പൂര്‍ണമായി കത്തിനശിച്ചു. വീടിന്റെ ജനല്‍ പാളികളും ഭാഗികമായി കത്തിനശിച്ചു. ബുധനാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു ആക്രമണം. എറണാകുളത്ത് മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയും ഫര്‍ണിച്ചര്‍ സ്ഥാപനം നടത്തിയിരുന്ന അനീഷും മുന്‍പ് സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രാത്രി അനീഷ് യുവതിയുടെ വീട്ടിലെത്തിയപ്പോള്‍ മുറ്റത്ത് പരിചയമില്ലാത്ത ബൈക്ക് കാണുകയും വിളിച്ചിട്ട് വാതില്‍ തുറക്കാതിരിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്നു പറയുന്നു. യുവതിയുടെ പരാതി പ്രകാരം സ്ഥലത്തെത്തിയ പെരുമ്പാവൂര്‍ പോലീസ് വീടിന്റെ പരിസരത്തു നിന്നുതന്നെ പ്രതിയെ പിടികൂടി. യുവാവ് ടാക്സിയിലാണ് വീട്ടിലെത്തിയത്. ആക്രമണം തുടങ്ങിയതോടെ ടാക്സി ഡ്രൈവര്‍ കാറുമായി സ്ഥലംവിട്ടു.

    Read More »
Back to top button
error: