NEWS
-
യുഎസ്, ഇറാന്‍ സമാധാന ചര്‍ച്ച പരാജയം; നിരാശനായി മടങ്ങുന്നെന്ന് വൈസ് പ്രസിഡന്റ്; നീതി രഹിതമായ വ്യവസ്ഥകളെന്ന് ഇറാന്‍; യുദ്ധം തുടരുമെന്ന് നെതന്യാഹു
യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ച പരാജയം. ഇസ്്‌ലാമാദില്‍ പതിനഞ്ചുമണിക്കൂര്‍ നീണ്ട ചര്‍ച്ചയിലും സമാധാന കരാറില്‍ ധാരണയിലെത്താനായില്ല. ഹോര്‍മുസ് തുറക്കുന്നതിലടക്കം യുഎസ് മുന്നോട്ടുവച്ച ഉപാധികളോട് ഇറാന്‍ യോജിക്കുന്നില്ല. നീതിരഹിതമായ വ്യവസ്ഥകളാണ് യുഎസ് മുന്നോട്ടു വയ്ക്കുന്നതെന്നാണ് ഇറാന്റെ നിലപാട്. പരാജയപ്പെടാന്‍ കാരണം യുഎസിന്റെ കടുത്ത നിലപാടെന്ന് ഇറാന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇറാന് ആണവായുധം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇക്കാര്യത്തില്‍ സമവായത്തിന് ഇറാന്‍ തയാറല്ലെന്നുമാണ് യുഎസ് വാദം. ഈ സാഹചര്യത്തില്‍ ചര്‍ച്ച മുന്നോട്ടുപോകില്ലെന്നും കരാറിലെത്താതെ നിരാശനായി മടങ്ങുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഇറാനെതിരായ യുദ്ധം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം നീക്കംചെയ്യണമെന്നാണ് നെതന്യാഹുവിന്റെ ആവശ്യം പതിനഞ്ചു മണിക്കൂറോളമാണ് പാക്കിസ്ഥാന്റെ മധ്യമസ്ഥതയില്‍ ഇസ്ലമാബാദില്‍ ചര്‍ച്ച നടന്നത്. ഇതിനിടെ ഹോര്‍മുസ് നിയന്ത്രണങ്ങളോടെ തുറന്നെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. സൈനിക കപ്പലുകള്‍ക്ക് ഹോര്‍മുസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടോടെ ആരംഭിച്ച ചര്‍ച്ച ഞായറാഴ്ച പുലര്‍ച്ചെയും…
Read More » -
‘സര്‍, നിങ്ങളെന്റെ ഭാഗ്യം, എല്ലാ കളിയും കാണാന്‍ വരുമോ?’ മുന്‍ സൂപ്പര്‍ താരത്തോട് സഞ്ജു; ചെപ്പോക്കില്‍ ഇന്നലെ ‘ചേട്ടന്‍’ ഷോ
ചെപ്പോക്കില്‍ ഇന്നലെ സഞ്ജുവിന്‍റെ ദിവസമായിരുന്നു. 56 പന്തുകളില്‍ നിന്ന് 115 റണ്‍സ്. രണ്ടു കളിയില്‍ രണ്ടക്കം കടന്നില്ലെങ്കില്‍ ടീമില്‍ നിന്നേ പുറത്താക്കൂവെന്ന് ആക്രോശിക്കുന്നവരുടെ വായടപ്പിച്ച് ‘ചേട്ടന്‍’ ഷോ. ആ കരുത്തില്‍ സീസണിലെ ആദ്യ ജയവും ചെന്നൈ നേടി. ചെന്നൈയുടെ മനംകവര്‍ന്ന ആ ഇന്നിങ്സിന് ശേഷം തന്‍റെ നേട്ടം മുന്‍ ഇന്ത്യന്‍ സൂപ്പര്‍താരവും കോച്ചുമായിരുന്ന രവിശാസ്ത്രിക്കാണെന്ന് സഞ്ജു ഏറെ സന്തോഷത്തോടെ പറഞ്ഞു. ബ്രോഡ്കാസ്റ്റര്‍ പ്രസന്‍ററായാണ് രവി ശാസ്ത്രി മല്‍സരത്തിനെത്തിയിരുന്നത്. രവി ശാസ്ത്രി തന്‍റെ ഭാഗ്യമാണെന്നും എല്ലാ കളിക്ക് മുന്‍പും കാണാന്‍ കഴിയുമോ എന്നുമായിരുന്നു സഞ്ജുവിന്‍റെ ചോദ്യം. ‘സര്‍, നിങ്ങളോടെനിക്ക് അങ്ങേയറ്റം നന്ദിയുണ്ട്. എല്ലാ കളിക്ക് മുന്‍പും താങ്കളെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. എല്ലാ കളിയിലും ദയവായി വരാമോ?’ എന്നായിരുന്നു സഞ്ജുവിന്‍റെ വാക്കുകള്‍. ഐപിഎലില്‍ ഇക്കുറി ആരാധകര്‍ കാത്തിരുന്ന പ്രകടനമാണ് സഞ്ജുവില്‍ നിന്നുണ്ടായത്. രവീന്ദ്ര ജഡേജയ്ക്കും സാം കറനും പകരമായിരുന്നു സഞ്ജു ചെന്നൈയിലേക്ക് എത്തിയത്. ട്വന്‍റി 20 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം…
Read More » -
സംഘര്‍ഷം കഴിഞ്ഞാല്‍ ഇറാന്റെ പോക്കറ്റ് നിറയും; എത്തുക 600 കോടി ഡോളര്‍; യുഎസിനു സമ്മതമെന്നു റിപ്പോര്‍ട്ട്; ഖത്തറിലും വിദേശ ബാങ്കുകളിലുമുള്ള ആസ്തികള്‍ വിട്ടു നല്‍കും
ടെഹ്‌റാന്‍: സംഘര്‍ഷത്തിന് വെടിനിര്‍ത്തലായതോടെ ഇറാനെ കാത്ത് ലോട്ടറി. ഉപരോധങ്ങളെ തുടര്‍ന്ന് മരവിപ്പിച്ച ഇറാന്റെ ആസ്തികള്‍ വിട്ടുനല്‍കാന്‍ യു.എസ് സമ്മതം അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും മറ്റു വിദേശ ബാങ്കുകളിലുമുള്ള ആസ്തികളാണ് വിട്ടുനല്‍കുകയെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. യു.എസുമായി കരാറിലെത്തുന്നതിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നാണ് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. സമാധാന കരാറില്‍ ഇറാന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്നത്. ഇക്കാര്യത്തില്‍ യുഎസിന്റെ സമ്മതം ലഭിച്ചതായാണ് ഇറാന്റെ അവകാശവാദം. എന്നാല്‍ ഇക്കാര്യം യു.എസ് ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സുരക്ഷിത സഞ്ചാരവുമായി ഈ തീരുമാനത്തിന് നേരിട്ട് ബന്ധമുണ്ടെന്നും ഇത് ചര്‍ച്ചയിലെ പ്രധാന വിഷയങ്ങളിലൊന്നായിരിക്കുമെന്നും ഇറാന്‍ ഉദ്യോസ്ഥര്‍ വ്യക്തമാക്കി. ഖത്തറിലുള്ള ഇറാന്റെ മരവിപ്പിച്ച 6 ബില്യണ്‍ (600 കോടി) ഡോളറിന്റെ ആസ്തിയാണ് വിട്ടുനല്‍കാന്‍ യു.എസ് സമ്മതിച്ചതെന്നാണ് വിവരം. 2018 ലാണ് ഖത്തറിലുള്ള ഇറാന്റെ ആറു ബില്യണ്‍ ഡോളര്‍ വരുന്ന ആസ്തി യു.എസ് മരവിപ്പിച്ചത്. യു.എസും ഇറാനും തമ്മിലുണ്ടാക്കിയ തടവുകാരെ കൈമാറുന്ന…
Read More » -
യുദ്ധവിമാനങ്ങളുമായി പാക്കിസ്ഥാൻ സൈന്യം സൗദിയിൽ; പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനെന്ന് വിശദീകരണം
റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാകിസ്താൻ സൈനിക സാന്നിധ്യം സൗദി അറേബ്യയിൽ ശക്തമാകുന്നു. യുദ്ധവിമാനങ്ങളുമായി എത്തിയ പാകിസ്താൻ സൈനിക സംഘം ധഹ്‌റാനിലെ കിങ് അബ്ദുൽ അസീസ് വ്യോമതാവളത്തിൽ ഇറങ്ങിയതായി സൗദി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാന പ്രതിരോധ സഹകരണത്തിന്റെ ഭാഗമായിട്ടാണ് ഈ വിന്യാസമെന്നും അധികൃതർ വ്യക്തമാക്കി. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നതിനിടെ, ഒരു വശത്ത് മധ്യസ്ഥതയുടെ വേഷം ധരിക്കുന്ന പാകിസ്താൻ, മറുവശത്ത് സൈനികമായി സൗദിയുമായി കൂടുതൽ അടുപ്പം പുലർത്തുന്നതാണ് ശ്രദ്ധേയമാകുന്നത്. മുമ്പ് ഇറാൻ സൗദിയിലെ നിർണായക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ സാഹചര്യവും ഈ നീക്കത്തിന് കൂടുതൽ പ്രസക്തി നൽകുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച പരസ്പര പ്രതിരോധ കരാർ ഇപ്പോൾ പ്രായോഗിക രൂപം കൈക്കൊള്ളുന്നതിന്റെ സൂചനകളാണ് ഈ സൈനിക വിന്യാസം നൽകുന്നത്. ഒരു രാജ്യത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായതായാണ് കണക്കാക്കപ്പെടുക എന്ന വ്യവസ്ഥ, പ്രദേശിക സുരക്ഷാസമവാക്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നതാണ്. സൗദി ഇറാനെതിരെ…
Read More » -
അധികാരി അസിം മുനീര്‍ മാത്രം! ഇറാന്‍ നേതാക്കളെ സ്വീകരിച്ചത് സൈനിക യൂണിഫോമില്‍, ജെ.ഡി. വാന്‍സിനെ സ്വീകരിച്ചത് കോട്ടും സ്യൂട്ടുമിട്ട്! സമാധാന ചര്‍ച്ചയില്‍ പാകിസ്താന്‍ സൈനിക മേധാവിയുടെ അസാധാരണ നീക്കങ്ങള്‍
ന്യൂഡല്‍ഹി: രണ്ടാഴ്ചത്തെ ദുര്‍ബലമായ വെടിനിര്‍ത്തലിന് ശേഷം ഇറാനിയന്‍ നേതാക്കളും അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിനിധി സംഘവും നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ഇസ്ലാമാബാദില്‍ എത്തിയതോടെ ലോകത്തിന്റെ മുഴുവന്‍ കണ്ണുകളും പാകിസ്താനിലായിരുന്നു. പുറമെയുള്ള കാഴ്ചകള്‍ക്കപ്പുറം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായത് പ്രതിനിധി സംഘങ്ങളെ സ്വീകരിച്ചത് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് പകരം സൈനിക മേധാവി അസിം മുനീര്‍ ആയിരുന്നു എന്നതാണ്. പാകിസ്താന്റെ യഥാര്‍ത്ഥ ഭരണാധികാരിയായി പരക്കെ കണക്കാക്കപ്പെടുന്ന മുനീര്‍, ഈ സന്ദര്‍ഭത്തെ തന്റെ അധികാരം കൃത്യമായി പ്രദര്‍ശിപ്പിക്കാനുള്ള വേദിയാക്കി മാറ്റി. അതിലും ശ്രദ്ധേയമായത് മുനീറിന്റെ വസ്ത്രധാരണത്തിലെ മാറ്റമായിരുന്നു. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ഗാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും നയിച്ച 71 അംഗ ഇറാനിയന്‍ പ്രതിനിധി സംഘത്തെ സ്വീകരിക്കുമ്പോള്‍ മുനീര്‍ കോംബാറ്റ് ഗിയറിലായിരുന്നു (കമോഫ്‌ലാഷ് കോംബാറ്റ് ഡ്രസ് എന്ന് അറിയപ്പെടുന്നു). മണിക്കൂറുകള്‍ക്ക് ശേഷം, നൂര്‍ ഖാന്‍ എയര്‍ബേസില്‍ ജെഡി വാന്‍സ് എത്തിയപ്പോള്‍ മുനീര്‍ സ്യൂട്ടും ബൂട്ടും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്. അസിം മുനീറിന്റെ യൂണിഫോം നയതന്ത്രം…
Read More » -
കുത്തിവച്ചാല്‍ കനത്ത രതിമൂര്‍ച്ച; ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നു; വിവാഹത്തിനു മുമ്പ് ‘ഒ’ ഷോട്ടുകള്‍ എടുക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ വര്‍ധന; പതിയിരിക്കുന്ന അപകടമോ?
ബംഗളുരു: ദാമ്പത്യബന്ധങ്ങളുടെ തകര്‍ച്ചയ്ക്കുള്ള കാരണങ്ങളിലൊന്നാണു പലപ്പോഴും ലൈംഗികത. പങ്കാളിയുടെ ലൈംഗികശേഷിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ വളരേയധികമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ സ്ത്രീകള്‍ക്ക് രതിമൂര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഒ ഷോട്ടുകള്‍ അഥവാ ഓര്‍ഗാസം ഷോട്ടുകള്‍ക്ക് രാജ്യത്ത് പ്രചാരമേറുന്നു എന്ന് റിപ്പോര്‍ട്ട്. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പായി ഓര്‍ഗാസം ഷോട്ടുകള്‍ വലിയൊരു ശതമാനം പെണ്‍കുട്ടികള്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഉയര്‍ന്ന ലൈംഗികശേഷി ശക്തമായ രതിമൂര്‍ച്ച എന്നിവയാണ് ഓര്‍ഗാസം ഷോട്ടുകള്‍ സ്വീകരിക്കുന്ന ഒരാള്‍ക്ക് ലൈംഗികവേഴ്ചയ്‌ക്കെിടെ ലഭിക്കുക എന്നാണ് അവകാശവാദം. നിരവധി ക്ലിനിക്കുകളാണ് ഓ ഷോട്ടുകളെക്കുറിച്ച് പരസ്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഈ അത്ഭുത മരുന്നിന് പിന്നില്‍ വന്‍ ചതി ഒളിഞ്ഞിരുന്നേക്കാം എന്ന ആശങ്കയുമുണ്ട്. ചികില്‍സ നേടാനുദ്ദേശിക്കുന്നയുവതിയുടെ രക്തത്തില്‍ നിന്നും പ്ലാസ്മ തരംതിരിച്ചെടുത്ത് പിന്നീടത് ജനനേന്ദ്രിയത്തിലും മറ്റ് ശരീരഭാഗങ്ങളിലും മാറ്റംവരുത്തി കുത്തിവയ്ക്കുന്നു. ഇത് ഈ ഭാഗങ്ങളുടെ സെന്‍സിറ്റിവിറ്റി ഉയര്‍ത്തുന്നു. ഇതാണ് ഒ ഷോട്ടുകളുടെ രീതി. സ്വന്തം പ്ലാസ്മ തന്നെയാണ് കുത്തിവയ്ക്കുന്നതെന്നതിനാല്‍ ഒ ഷോട്ടുകള്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമാവാറില്ല. എന്നാല്‍ ചില അപൂര്‍വം സന്ദര്‍ഭങ്ങളില്‍ കുത്തിവയ്ക്കുന്ന…
Read More » -
ഇറാന് ആയുധസഹായമേകാൻ ചൈന തയ്യാറെടുക്കുന്നുവെന്ന് റിപ്പോർട്ട്; യുഎസിന് അതൃപ്തി
വാഷിങ്ടൺ: ഇറാനിലേക്ക് ആയുധങ്ങൾ എത്തിക്കാൻ ചൈന നീക്കം നടത്തുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലേക്ക് കൈമാറാൻ ചൈന തയ്യാറെടുക്കുന്നതായാണ് സൂചന. താഴ്ന്ന് പറക്കുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ആക്രമിക്കാൻ കഴിയുന്ന ഷോൾഡർ-ഫയേഡ് എയർ മിസൈൽ സംവിധാനങ്ങളടക്കമാണ് ചൈന കൈമാറാനിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ അടുത്തിടെ ഉണ്ടായ വെടിനിർത്തൽ കരാറിന് ചൈന മധ്യസ്ഥത വഹിച്ചു എന്ന അവകാശവാദങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. അതേസമയം അടുത്ത മാസം അമേരിക്കൻ പ്രസിഡന്റിന്റെ ചൈന സന്ദർശനവും നിശ്ചയിച്ചിരിക്കുന്നതിനാൽ, ചൈനയുടെ ഈ നീക്കം അമേരിക്കൻ ഭരണകൂടത്തെ അസ്വസ്ഥരാക്കുന്നതായാണ് വിലയിരുത്തൽ. ഒരു മാസത്തിലേറെ നീണ്ടുനിന്ന സംഘർഷത്തിൽ ഇറാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങളും ആയുധശേഷിയും ഗണ്യമായി തകർന്നുവെന്നായിരുന്നു അമേരിക്കയും ഇസ്രയേലും മുൻപ് അവകാശപ്പെട്ടത്. എന്നാൽ ഇപ്പോൾ വിദേശ പങ്കാളികളുടെ സഹായത്തോടെ ഇറാൻ വീണ്ടും സൈനിക ശേഷി പുനർനിർമ്മിക്കാൻ ശ്രമിക്കുന്നുവെന്ന ആശങ്കയാണ് ഉയരുന്നത്. വെടിനിർത്തലിന്റെ ഇടവേള പ്രയോജനപ്പെടുത്തി ആയുധശേഖരണം ശക്തിപ്പെടുത്താൻ…
Read More » -
‘കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ ഞാൻ ശക്തമായി നിലകൊള്ളും; നിഷ്പക്ഷമായി നിൽക്കേണ്ട സഭാ നേതൃത്വം രാഷ്ട്രീയത്തിൽ ഇടപെട്ടതാണ് എന്റെ വേദനയ്ക്ക് കാരണം‘: പി.സി. ജോർജ്
കോട്ടയം: പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിനെ സന്ദർശിച്ച് ബിജെപി നേതാവ് പി.സി. ജോർജ്. ബിഷപ്പിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് ജോർജ് അദ്ദേഹത്തെ കാണാൻ എത്തിയത്. രാഷ്ട്രീയമായ ചർച്ചകൾക്കല്ല, മറിച്ച് തന്റെ പ്രിയപ്പെട്ട പിതാവിനെ കാണാനാണ് താൻ വന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിനിടെ അദ്ദേഹം തന്നെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചുവെന്നും ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ‘പിതാവ് എനിക്ക് പ്രത്യേകം ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒന്നാന്തരം ഒരു കൊന്തയും കുരിശുമാണ് നൽകിയത്’ എന്ന് അദ്ദേഹം പറഞ്ഞു. നൂറാം വയസ്സിലും ബിഷപ്പിന് എല്ലാ കാര്യങ്ങളും ഓർമ്മയുണ്ടെന്നും അദ്ദേഹം വളരെ ആരോഗ്യവാനായിരിക്കുന്നുവെന്നും ജോർജ് കൂട്ടിച്ചേർത്തു. രാഷ്ട്രീയക്കാരൻ എന്നതിലുപരി ബിഷപ്പിന്റെ കുടുംബവുമായി തനിക്ക് വലിയ അടുപ്പമാണുള്ളതെന്നും ഇത്തരം സന്ദർശനങ്ങൾ ഔദ്യോഗികമായ ഒന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിന് പിന്നാലെ സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെ ജോർജ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു. തന്നെ കവലച്ചട്ടമ്പി എന്ന് വിശേഷിപ്പിച്ച പത്രത്തിന്റെ നിലപാടിനെ അദ്ദേഹം പരിഹസിച്ചു. ദീപിക ഇപ്പോൾ ഫാരിസ്…
Read More » -
‘കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്‘: യുഡിഎഫ് മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യത്തിന് ശശി തരൂരിന്റെ മറുപടി
തിരുവനന്തപുരം : കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും എന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകൾ ഇപ്പോൾ അനാവശ്യമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വളരെ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം, സീറ്റുകളുടെ എണ്ണം ഇപ്പോൾ പ്രവചിക്കുന്നില്ലെന്നും വ്യക്തമാക്കി. ജയിച്ച എം.എൽ.എമാരുടെ അഭിപ്രായം തേടിയ ശേഷം ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും അതിൽ മറ്റാർക്കും അഭിപ്രായം പറയാൻ കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “കെട്ടിടം കെട്ടിയ ശേഷമല്ലേ ഫർണിച്ചർ വാങ്ങേണ്ടത്? ഇപ്പോൾ വീട് പണി നടന്നുകൊണ്ടിരിക്കുകയാണ്. വീട് പൂർത്തിയാകുന്നതിന് മുൻപ് ഫർണിച്ചറിനെക്കുറിച്ച് സംസാരിക്കുന്നത് അർത്ഥമില്ലാത്ത കാര്യമാണെന്നും, മെയ് 4-ഓടെ ചിത്രം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജയിച്ചാൽ മുഖ്യമന്ത്രി ഉണ്ടാകുമെന്നത് ഉറപ്പാണെന്നും എന്നാൽ അത് ആരാണെന്നോ ഏത് നഗരത്തിൽ നിന്നുള്ളയാളാണെന്നോ ഇപ്പോൾ പറയാൻ സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള നേതാക്കളുടെ അനാവശ്യ പ്രസ്താവനകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും അത്തരം അർത്ഥമില്ലാത്ത സംസാരങ്ങൾ ഒഴിവാക്കണമെന്നും…
Read More »
