NEWS
-
കേരളത്തിന് അഭിമാന നിമിഷം, വി.എസ്. അച്യുതാനന്ദനും മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും പത്മവിഭൂഷൺ!! മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൻ!! ടകുടുംബത്തിന് വലിയ സന്തോഷം, അച്ഛൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് രാഷ്ട്രീയത്തിൽ വന്നയാളാണ്, രാജ്യത്തിനു വേണ്ടി ജീവിച്ച വ്യക്തിയാണ്- വിഎസിന്റെ മകൻ
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനിമിഷം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും പി. നാരായണനും (സാഹിത്യം, വിദ്യാഭ്യാസം) രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ. പത്മവിഭൂഷൺ ലഭിച്ച 5 പേരിൽ 3 പേരും മലയാളികളെന്നത് അഭിമാനം ഇരട്ടിയാക്കുന്നു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. എ. മുത്തുനായകം (ശാസ്ത്ര സാങ്കേതികം), കലാമണ്ഡലം വിമലാ മേനോൻ, കൊല്ലക്കൽ ദേവകി അമ്മ എന്നിവർക്കാണ് പത്മശ്രീ. നടൻ ധർമേന്ദ്രയ്ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു. കൂടാതെ അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ഭഗ്വദാസ് റായ്ക്വാർ (മധ്യപ്രദേശ്), ബ്രിജ് ലാൽ ഭട്ട് (ജമ്മു കശ്മീർ), ബുദ്രി താതി (ഛത്തീസ്ഗഡ്), ചരൺ ഹെംബ്രം (ഒഡീഷ), ചിരഞ്ജി ലാൽ യാദവ് (ഉത്തർപ്രദേശ്), ധാർമിക് ലാൽ ചുനിലാൽ (ഗുജറാത്ത്) തുടങ്ങിയവർക്കും പത്മശ്രീ ലഭിച്ചു. അതേസമയം…
Read More » -
‘ഞങ്ങള്‍ സര്‍ക്കാരിനെയാണ് അനുസരിക്കുന്നത്, ഐസിസിയെ അല്ല’; ബംഗ്ലാദേശിനു പിന്നാലെ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നത് സ്ഥിരീകരിക്കാതെ പാകിസ്ഥാന്; ഇന്ത്യയുടെ ഇഷ്ടത്തിനല്ല നടപടികള്‍ വേണ്ടതെന്നു നഖ്വി
ദുബായ്: ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റാത്ത ഐസിസിയുടെ (ഐസിസി) നടപടി ‘ഇരട്ടത്താപ്പ്’ ആണെന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് മൊഹ്സിന്‍ നഖ്വി. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ കാരണം പാകിസ്ഥാന് തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് കളിക്കുന്നത്. ലോകകപ്പിനുള്ള ടീമിനെ പാകിസ്ഥാന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് നഖ്വി പറഞ്ഞു. ‘ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഞങ്ങളുടെ നിലപാട് പാകിസ്ഥാന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത് പോലെയായിരിക്കും’- അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രി ഇപ്പോള്‍ പാകിസ്ഥാനിലില്ല. അദ്ദേഹം തിരിച്ചെത്തിയാല്‍ അന്തിമ തീരുമാനം അറിയിക്കാന്‍ എനിക്ക് സാധിക്കും. ഇത് സര്‍ക്കാരിന്റെ തീരുമാനമാണ്. ഞങ്ങള്‍ അവരെയാണ് അനുസരിക്കുന്നത്, ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അല്ല’ ഐസിസി ബംഗ്ലാദേശിനോട് അനീതി കാണിച്ചതായും നഖ്വി പറഞ്ഞു. ‘നിങ്ങള്‍ക്ക് ഇരട്ടത്താപ്പ് പാടില്ല. ഒരു രാജ്യത്തിന് (ഇന്ത്യ) അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്നും മറ്റുള്ളവര്‍ നേരെ വിപരീതമായി ചെയ്യണമെന്നും പറയാന്‍ കഴിയില്ല- അദ്ദേഹം പറഞ്ഞു. ‘അതുകൊണ്ടാണ് ഞങ്ങള്‍ ഈ നിലപാട് സ്വീകരിച്ചത്. ബംഗ്ലാദേശിനോട് അനീതി…
Read More » -
‘രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… ജീവൻ നഷ്ടപ്പെടും മുൻപ് മക്കൾക്കായി ജീവിതത്തിലേക്ക് തിരിച്ചുകയറാൻ കൊതിച്ച് ബിസ്മീർ, ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷം, ബോധം പോയി, മൂക്കിൽ നിന്നു പതവരുന്നു, സിപിആർ കൊടുക്കുമോയെന്ന് ചോദിച്ചിട്ടും ഡോക്ടർ നോക്കി നിന്നു’- ബിസ്മീറിന്റെ ഭാര്യ,
തിരുവനന്തപുരം: വിളപ്പിൽശാല പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ തെളിവുകൾ പുറത്ത്. ഗുരുതരാവസ്ഥയിൽ എത്തിച്ച രോഗിയെ ഏറെനേരം പുറത്ത് കാത്തുനിർത്തിയ ശേഷമാണ് ഡോക്ടറും നഴ്സുമെത്തിയതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്വിഗി ജീവനക്കാരായ ബിസ്മീറിന് ശ്വാസമെടുക്കാൻ സാധിക്കാതെ വന്നതോടെ ജനുവരി 19 ന് പുലർച്ചെ ഒന്നരമണിയോടെയാണ് ബിസ്മീറും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്നത്. ആദ്യം അധികൃതർ ഗ്രിൽ തുറന്നുകൊടുക്കാൻ തയ്യാറായില്ല. പിന്നാലെ എന്നാൽ രോഗിയെ അകത്തെത്തിച്ചെങ്കിലും ഡോക്ടർമാരോ നഴ്സോ എത്താനോ പ്രാഥമിക ചികിത്സ നൽകാനോ തയ്യാറായില്ലെന്നാണ് ബിസ്മീറിന്റെ ഭാര്യ പറയുന്നത്. കഴിഞ്ഞദിവസമാണ് ചികിത്സാപ്പിഴവിനെ തുടർന്ന് കൊല്ലംകൊണം സ്വദേശിയായ ബിസ്മീർ(37) മരിച്ചത്. ‘മരിക്കുന്നതിനു തൊട്ടുമുൻപും രക്ഷിക്കണേ, എനിക്ക് രണ്ടു മക്കളുണ്ട്, ആരെങ്കിലും ഒന്നു രക്ഷിക്കണേ… എന്ന് ബിസ്മീർ നിലവിളിച്ചുകൊണ്ടിരുന്നു, ഈ സമയം ഡോക്ടറും, നഴ്സും സോഡിയം കുറഞ്ഞതാണോ, അയൺ കുറഞ്ഞതോണോയെന്ന് പരസ്പരം പറഞ്ഞുകൊണ്ടിരുന്നു. ഇതിനിടെ ആവി കൊടുക്കുമോയെന്നു ചോദിച്ചപ്പോൾ വെറുതെ സ്വിച്ചിട്ട് മാസ്ക് കയ്യിൽ തന്നു. അതുപോലെ ഓക്സിജൻ കൊടുത്തത് താൻ പറഞ്ഞതിനു ശേഷമെന്നും യുവതി…
Read More » -
വെള്ളപ്പൊക്കത്തിൽ കുറച്ചുപണം നഷ്ടമായിട്ടുണ്ടെന്ന് തന്ത്രി, അന്വേഷിച്ചിറങ്ങിയപ്പോൾ അറിഞ്ഞത് തിരുവല്ലയിലെ പൊട്ടിയ ബാങ്കിലിട്ട് തന്ത്രിക്ക് നഷ്ടമായത് ഒന്നും രണ്ടും രൂപയല്ല രണ്ടരക്കോടി… കോടികൾ നഷ്ടമായിട്ടും കണ്ഠര് രാജീവര് ഒരിടത്തും പരാതി നൽകാത്തതിൽ ദുരൂഹത, വേരടക്കം മാന്തി പുറത്തിടാനൊരുങ്ങി എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരുടെ പണമിടപാടുകളിൽ നെല്ലും പതിരും വേർതിരിച്ചെടുക്കാൻ തുനിഞ്ഞിറങ്ങി പ്രത്യേക അന്വേഷണ സംഘം. തിരുവല്ലയിലെ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച ഒന്നും രണ്ടും രൂപയല്ല, രണ്ടര കോടി രൂപയാണ് തന്ത്രിക്ക് നഷ്ടമായത്. കോടികൾ തന്ത്രി യാതൊരു പരാതിയും നൽകാത്തതിൽ ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. തന്ത്രിയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ചപ്പോഴാണ് എസ്ഐടിക്ക് നിർണായക വിവരം ലഭിച്ചത്. മാത്രമല്ല ചോദ്യം ചെയ്തപ്പോഴൊന്നും തന്ത്രി എസ്ഐടിയോട് ഇക്കാര്യം പറഞ്ഞില്ല. വെള്ളപ്പൊക്കത്തിൽ കുറച്ചു പണം നഷ്ടമായ കാര്യമൊക്കെ പറഞ്ഞു. പക്ഷേ പൊട്ടിയ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല. ഇതോടെയാണ് രണ്ടര കോടിയെ ചുറ്റിപ്പറ്റി എസ്ഐടി അന്വേഷണം തുടങ്ങിയത്. അതേസമയം തന്ത്രി കണ്ഠര് രാജീവരെ എസ്ഐടി നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഉണ്ണി കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകൾ, മറ്റ് പ്രതികളുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതിനാണ് തന്ത്രിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തത്. തന്ത്രിയുടെ ജാമ്യാപേക്ഷ ഈ മാസം 28ന് വിജിലൻസ്…
Read More » -
ബംഗ്ലാദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം, ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ ജീവനോടെ ചുട്ടുകൊന്നു, ക്രൂര കൊലപാതകം യുവാവുണ്ടായിരുന്ന ഗാരേജ് അടക്കം പെട്രോളൊഴിച്ച കത്തിച്ച്!! ആസൂത്രിത കൊലപാതകമെന്ന് ദൃക്സാക്ഷികൾ
ധാക്ക: ബംഗ്ലദേശിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. ഗാരേജിൽ ഉറങ്ങുകയായിരുന്ന ഹിന്ദു സമുദായാംഗമായ യുവാവിനെ അജ്ഞാതർ ജീവനോടെ ചുട്ടുകൊന്നു. നർസിംഗ്ഡി എന്ന പട്ടണത്തിലാണു സംഭവം. കുമില്ല സ്വദേശിയായ ചഞ്ചൽ ചന്ദ്രയാണ് (25) കൊല്ലപ്പെട്ടത്. ഖനാബാരി മോസ്ക് മാർക്കറ്റ് ഏരിയയിലെ ഗാരേജിലാണ് ചഞ്ചൽ ചന്ദ്ര ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞെത്തി ഉറങ്ങാൻപോയ യുവാവിനെ അജ്ഞാതർ കൊലപ്പെടുത്തുകയായിരുന്നു. അക്രമികൾ കടയുടെ ഷട്ടറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. തീ കണ്ടയുടനെ നാട്ടുകാർ അഗ്നിശമന സേനയെ വിളിച്ചു. നർസിംഗ്ഡി അഗ്നിശമന സേന എത്തി തീ അണയ്ക്കാൻ ഏകദേശം ഒരു മണിക്കൂറെടുത്തു. ഗാരേജിനുള്ളിൽ ചഞ്ചലിന്റെ പൊള്ളലേറ്റ മൃതദേഹം കണ്ടെത്തി. കുമില്ല ജില്ലയിലെ ലക്ഷ്മിപൂർ ഗ്രാമത്തിൽ നിന്നുള്ള ചഞ്ചൽ, കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു. ഗാരേജ് തീപിടുത്തത്തെ “ആസൂത്രിത കൊലപാതകം” എന്ന് ചഞ്ചലിന്റെ കുടുംബം വിശേഷിപ്പിച്ചു, കുറ്റവാളികളെ വേഗത്തിൽ അറസ്റ്റ് ചെയ്ത് കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം പ്രാദേശിക സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയും ബംഗ്ലാദേശിലെ ന്യൂനപക്ഷ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും…
Read More » -
അവസരം പാഴാക്കി സഞ്ജു; ട്വന്റി 20 ലോക കപ്പിലേക്കുള്ള ടിക്കറ്റില്‍ അടിച്ചു കയറി ഇഷാന്; കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തു വെല്ലുവിളി; വീഡിയോ പുറത്തു വന്നതിനു പിന്നാലെ ചര്‍ച്ചകള്‍ സജീവം
ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് കീപ്പര്‍, ഓപ്പണിംഗ് സ്ഥാനത്തിനുവേണ്ടി പേരാട്ടം മുറുകുമ്പോള്‍ സഞ്ജുവിനെ പിന്തള്ളി ഇഷാന് കിഷന്റെ കുതിപ്പ്. സഞ്ജു നേരത്തേ ഏറെക്കുറെ സീറ്റുറപ്പിച്ചെങ്കില്‍ ഇപ്പോള്‍ സംഗതി മാറിമറിയുന്നെന്നാണു സൂചനക.ള്‍ ന്യൂസിലാന്‍ഡിനെതിരേ പുരോഗമിക്കുന്ന ടി20 പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞതോടെയാണ് സഞ്ജു കുഴപ്പത്തലാകുന്നത്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ഇഷാന് ശക്തമായ വെല്ലുവിളിയും ഉയര്‍ത്തുന്നു. ഇന്ത്യന്‍ ടീന്റെ പുതിയൊരു വീഡിയോ പുറത്തുവന്നതോടെ ഇഷാന് ലോകകപ്പിലെ ഫസ്റ്റ് ചോയ്സ് കീപ്പര്‍ സ്ഥാനം ഉറപ്പാക്കിയോ എന്നും പലരും സംശയിക്കുന്നു. ന്യൂസിലാന്‍ഡുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20 മല്‍സരത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീം വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറി. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറും ഇഷാന് കിഷനും തമ്മിലുള്ള സംസാരവും സൗഹൃദവുമെല്ലാണ് ഇതിനു കാരണം. താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും വരിവരിയായി നടന്നുവരവെ ഏറ്റവും മുന്നിലാണ് ഗംഭീറും ഇഷാനുമുള്ളത്.…
Read More » -
പുലർച്ചെ നാലുമണിക്ക് തട്ടുകട തുറക്കാനെത്തിയ കടയുടമ കേട്ടത് ഒരു കുരുന്നിന്റെ അലറിക്കരച്ചിൽ, കൊടും തണുപ്പിൽ നിന്ന് രക്ഷനേടാനാകാതെ ജനിച്ചു ദിവസങ്ങൾ പോലുമാകാതെ ആ കുരുന്ന് തണുത്തുവിറയ്ക്കുകയായിരുന്നെന്ന് ജയരാജൻ…തട്ടുകടയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ, ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടത് രണ്ടു കുട്ടികൾ
പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ നവജാതശിശുവിനെ തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുറ്റൂർ- മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപത്തുള്ള തട്ടുകടയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. കടഉടമ ജയരാജൻ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ആംബുലൻസിൽ കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിൻറെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നു രാവിലെ കടയുടമ ജയരാജൻ രാവിലെ തട്ടുകട തുറക്കാൻ വന്നപ്പോഴാണ് കൊടുംതണുപ്പിൽ തണുത്തുവിറച്ച കുഞ്ഞിനെ കണ്ടത്. കടയുടെ പിന്നിൽ തന്നെയുള്ള വീട്ടിലാണ് ജയരാജനും ഭാര്യ ഇന്ദുവും താമസിക്കുന്നത്. കട തുറക്കാനായി ലൈറ്റിട്ടപ്പോൾ കുഞ്ഞിൻറെ കരച്ചിൽ കേട്ടാണ് നോക്കിയതെന്ന് ജയരാജൻ പറഞ്ഞു. ഉടൻ തന്നെ അപ്പുറത്തുള്ള കൊച്ചുമകനെ വിളിച്ചു പറയുകയായിരുന്നുവെന്നും അവൻ വന്ന് നോക്കുകയായിരുന്നു. പിന്നാലെ പോലീസിൽ വിവരമറിയിച്ചു. തട്ടുകടയുടെ വാതിൽക്കലാണ് കുഞ്ഞിനെ ഉപേക്ഷിച്ച് പോയതെന്നും വല്ലാതെ തണുത്തു വിറക്കുന്നുണ്ടായിരുന്നുവെന്നും ഉടൻ തന്നെ തുണികൊണ്ട് പുതപ്പിക്കുകയായിരുന്നുവെന്നും ജയരാജൻറെ ഭാര്യ ഇന്ദു പറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ…
Read More » -
ചങ്ങനാശേരി കന്യാസ്ത്രി പീഡനത്തിനിരയായി, അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ എച്ച്ആർ മാനേജർ അറസ്റ്റിൽ, ഫോണിൽ അശ്ലീല സന്ദേശം അയച്ചു, നിരവധി തവണ പീഡിപ്പിച്ചതായി പരാതി, കൂടുതൽ ഇരകളുണ്ടെന്ന് പോലീസ്
കോട്ടയം: ചങ്ങനാശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച ആശുപത്രി മുൻ എച്ച്ആർ മാനേജർ അറസ്റ്റിൽ. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുളള ആശുപത്രിയിലെ മുൻ ജീവനക്കാരനായ പൊൻകുന്നം സ്വദേശി ബാബു തോമസാണ് (45) അറസ്റ്റിലായത്. ചങ്ങനാശേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കന്യാസ്ത്രീകൾ ഉൾപ്പെടെ കൂടുതൽ പേർ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇയാൾ ഫോണിൽ അശ്ലീല സന്ദേശം അയച്ചെന്നും നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. പരാതിക്ക് പിന്നാലെ പ്രതി രാജിവെച്ചെന്ന് സഭ മാധ്യമ വിഭാഗം അറിയിച്ചു.
Read More »

