NEWS

  • ഹോര്‍മൂസ് പ്രതിസന്ധി: തക്കം മുതലാക്കി ഇന്ത്യ; റഷ്യന്‍ എണ്ണക്കപ്പലുകള്‍ നിരനിരയായി ഇന്ത്യയിലേക്ക്; ഇറക്കുമതിയില്‍ വന്‍ വര്‍ധന; നിലവിലെ കരുതല്‍ ശേഖരം എട്ട് ആഴ്ചത്തേക്ക്; ഇന്ത്യയില്‍നിന്ന് പ്രതിസന്ധിയുള്ള രാജ്യങ്ങളിലേക്ക് എത്തിക്കാനും നീക്കം

    ന്യൂഡല്‍ഹി: ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് മോസ്‌കോയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പ്രതിദിനം 8,00,000 മുതല്‍ 1 ദശലക്ഷം ബാരല്‍ വരെയാണെങ്കില്‍ യുദ്ധം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പ്രതിദിനം 1.5 ദശലക്ഷം ബാരലായി ഉയര്‍ന്നുവെന്ന് കമ്മോഡിറ്റി മാര്‍ക്കറ്റ് അനലിറ്റിക്‌സ് സ്ഥാപനമായ കെപ്ലറില്‍ (Kpler) നിന്നുള്ള കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ആരംഭിച്ചില്ലെങ്കില്‍ അളവ് ഇനിയും ഉയരും. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ പകുതിയോളം വരുന്ന, പ്രതിദിനം 2.5-2.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ സമീപ മാസങ്ങളില്‍ ഹോര്‍മുസ് കടലിടുക്ക് വഴിയാണ് എത്തിയിരുന്നത്; ദീര്‍ഘകാല ശരാശരി ഏകദേശം 40% ആണ്. പ്രധാനമായും ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയാണിത്. കെപ്ലറിലെ ലീഡ് റിസര്‍ച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയ പറഞ്ഞു: ‘നിലവിലെ ഷിപ്പ്മെന്റ് ഷെഡ്യൂളുകളും കാര്‍ഗോ നീക്കങ്ങളും തുടരുകയാണെങ്കില്‍, ഈ മാസത്തെ…

    Read More »
  • ‘ഇനി വിറകുതന്നെ ആശ്രയം‘; കിട്ടാനില്ല എൽപിജി; രാജ്യമെമ്പാടും ഹോട്ടലുകൾ അടച്ചുതുടങ്ങി; കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി

    കൊച്ചി: വാണിജ്യ പാചകവാതക സിലിണ്ടറുകൾ കിട്ടാതായതോടെ രാജ്യം വൻ പ്രതിസന്ധിയിൽ. പ്രധാന ന​ഗരങ്ങളിലടക്കം ഹോട്ടലുകൾ കൂട്ടത്തോടെ അടച്ചുതുടങ്ങി. ബെംഗളൂരുവിൽമാത്രം നൂറു കണക്കിന് ഹോട്ടലുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ ഇന്നലെ ഇരുപത് ശതമാനം ഹോട്ടലുകൾ അടച്ചെന്നാണ് കണക്ക്. അടച്ച ഹോട്ടലുകളുടെ എണ്ണം ഇന്ന് ഉയരുകയാണ്. നിലവിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. വിറകിന് ചെലവാകുന്ന അധികതുക സ്കൂളുകൾക്ക് നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എൽപിജിയുടെ കാര്യത്തിൽ ഒരുറപ്പും നൽകുന്നില്ല. ബെംഗളൂരു, ചെന്നൈ അടക്കം നഗരങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമായിരിക്കുകയാണ്. ഐ.ഒ.സി., ബി.പി.സി.എൽ, എച്ച്.പി.സി.എൽ കമ്പനികൾ എല്ലാം വാണിജ്യ സിലിണ്ടർ വിതരണം നിർത്തി വെച്ചു. വാണിജ്യ സിലിൻഡറുകളുടെ വിതരണം ആശുപത്രികൾ അടക്കമുള്ള അവശ്യ മേഖലയിൽ മാത്രമേ ഇപ്പോൾ നടക്കുന്നുളളൂ. പാചകവാതക പ്രതിസന്ധി രൂക്ഷമായതോടെ കടുത്ത നടപടികളുമായി ആന്ധ്രയിലെ ഹോട്ടലുകൾ രംഗത്ത് വന്നു. സ്വിഗ്ഗി, സോമാറ്റോ ഓർഡറുകൾക്കുള്ള ഇളവ് നിർത്തിവയ്ക്കാനാണ് തീരുമാനം. തിങ്കളാഴ്ചകളിൽ ഹോട്ടലുകൾ…

    Read More »
  • വെള്ളാപ്പള്ളിയുടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു, മകൻ തുഷാർ ഉൾപ്പെടെ മുഴുവൻ ഭാരവാഹികളെയും കുടഞ്ഞുപുറത്തിട്ട് ഹൈക്കോടതി!! സുപ്രധാന നടപടി കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന കണ്ടെത്തലിൽ, പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാൻ ഉത്തരവ്

    കൊച്ചി: പതിറ്റാണ്ടുകളായി പാരമ്പര്യം പോലെ കൊണ്ടുനടന്നിരുന്ന വെള്ളാപ്പള്ളി നടേശന്റെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം തെറിച്ചു. വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കം നിലവിലെ മുഴുവൻ ഭാരവാഹികളെയും തൽ സ്ഥാനത്തുനിന്ന് നീക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ്. കമ്പനി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കോടതിയുടെ ഈ കടുത്ത നടപടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു. കൂടാതെ 2013 മുതൽ തുടർച്ചയായ മൂന്ന് വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതി വീഴ്ച വരുത്തിയതായും കോടതി കണ്ടെത്തി. ഇത് കമ്പനി നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി, രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർക്ക് ഭാരവാഹി സ്ഥാനങ്ങളിൽ തുടരാൻ നിയമപരമായ അയോഗ്യതയുണ്ടായിരിക്കുകയാണ്. അതേസമയം വിധി പുറത്തുവന്നതിന് പിന്നാലെ തന്നെ സ്ഥാനത്തുനിന്ന് നീക്കിയ കാര്യം വെള്ളാപ്പള്ളി നടേശൻ സ്ഥിരീകരിച്ചു. പതിറ്റാണ്ടുകളായി യോഗത്തിന്റെ നിയന്ത്രണം…

    Read More »
  • ഹോർമുസിലൂടെ ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പലുകൾക്ക് കടന്നു പോകാം, ആക്രമിക്കില്ല… ഇറാന്റെ ഉറപ്പ്!! തീരുമാനം ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ സുരക്ഷയൊരുക്കിയ നടപടിയിൽ? പെട്രോൾ, പാചകവാത ക്ഷാമ ആശങ്കയ്ക്ക് അറുതി

    ടെഹ്റാൻ: പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ–ഇസ്രായേൽ–അമേരിക്ക സംഘർഷത്തിനിടെ ഇന്ത്യൻ പതാകയുള്ള എണ്ണക്കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുമതി നൽകിയതായി റിപ്പോർട്ടുകൾ. ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന ചർച്ചകൾക്കുശേഷമാണ് ഈ തീരുമാനം വന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം എം.ടി. പുഷ്പക് (എം.ടി. പുഷ്പക്) എന്ന എണ്ണക്കപ്പലും എം.ടി. പരിമൾ (MT Parimal) എന്ന മറ്റൊരു ഇന്ത്യൻ ടാങ്കറും ഇപ്പോൾ ഹോർമസ് കടലിടുക്ക് സുരക്ഷിതമായി കടന്നുപോകുകയാണെന്നും റിപ്പോർട്ട്. എന്നാൽ അമേരിക്ക, യൂറോപ്പ്, ഇസ്രായേൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് ഇപ്പോഴും കടന്നുപോകുന്നതിൽ നിയന്ത്രണങ്ങൾ തുടരുകയാണ്. മാത്രമല്ല ഇറാൻ നാവിക കപ്പലിന് കൊച്ചിയിൽ ഇന്ത്യ സുരക്ഷയൊരുക്കിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെയും ഫലമായാണ് ഇന്ത്യയോട് ഇത്തരമൊരു സമീപനം സ്വീകരിക്കാൻ ഇറാൻ തയ്യാറായതെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലേക്ക് എണ്ണയും പാചകവാതകവും എത്തിക്കുന്നതിൽ ഹോർമുസ് കടലിടുക്ക് നിർണായകമാണ്. ചരക്കുനീക്കം തടസപ്പെട്ടത് ഇന്ത്യയിൽ പെട്രോൾ, പാചകവാത ക്ഷാമമുണ്ടാക്കുമോ എന്ന ആശങ്ക…

    Read More »
  • ഇറാഖി സമുദ്രപരിധിയില്‍ ഇറാന്‍ ബോട്ടുകളുടെ ആക്രമണം; യുഎസ്, യൂറോപ്പ് ബന്ധമുള്ള ആറു കപ്പലുകള്‍ കത്തിയമര്‍ന്നു; ഒരാള്‍ കൊല്ലപ്പെട്ടു; ഗള്‍ഫിലെ തുറമുഖങ്ങളും അടയ്ക്കുന്നു; എണ്ണ പ്രതിസന്ധി രൂക്ഷം; ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന് ആവര്‍ത്തിച്ച് ഇറാന്‍

    ബാഗ്ദാദ്: സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഇറാന്റെ ബോട്ടുകള്‍ ഇറാഖി സമുദ്രപരിധിയില്‍ രണ്ട് എണ്ണക്കപ്പലുകളെ ആക്രമിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കപ്പലുകള്‍ക്ക് തീപിടിക്കുകയും ഒരു ജീവനക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെ ഗള്‍ഫ് സമുദ്രപരിധിയില്‍ നാലു കപ്പലുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായതായി തുറമുഖ, സമുദ്ര സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു. അമേരിക്കയുമായും യൂറോപ്പുമായും ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ നടന്ന പുതിയ ആക്രമണങ്ങള്‍ ഇറാനും യുഎസ്-ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം വഷളാക്കുന്നതിന്റെ സൂചനയാണ്. യുദ്ധം തുടങ്ങിയ ശേഷം ഈ മേഖലയില്‍ ആക്രമിക്കപ്പെടുന്ന കപ്പലുകളുടെ എണ്ണം ഇതോടെ 16 ആയി. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊന്ന് നടക്കുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഫെബ്രുവരി 28-ന് ഇറാനെതിരെ യുഎസ്-ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെ ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ഇത് ആഗോള എണ്ണവില 2022-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്താന്‍ കാരണമായി. ബാരലിന് 200 ഡോളറില്‍ എത്തിക്കുമെന്ന മുന്‍ പ്രസ്താവന ഇറാന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഇറാനെതിരെയുള്ള ആക്രമണം തുടരുകയാണെങ്കില്‍ മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കയിലേക്കോ ഇസ്രായേലിലേക്കോ…

    Read More »
  • അമിതവണ്ണത്തിനുള്ള മരുന്നുകളുടെ പരസ്യം: കമ്പനികള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യന്‍ ഡ്രഗ് റെഗുലേറ്റര്‍; ഇന്ത്യ അമതിവണ്ണമുള്ള രാജ്യമായി മാറുമെന്ന കണക്കു മുന്നില്‍ കണ്ടുള്ള നീക്കത്തിനു തട; മറ്റു വിഭാഗങ്ങള്‍ക്ക് നിയന്ത്രണം പിന്നാലെ

    ന്യൂഡല്‍ഹി: അമിതവണ്ണത്തിനുള്ള (weight-loss) മരുന്നുകള്‍ നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിനെതിരെ മരുന്ന് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ.. ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ എന്ന പേരില്‍ നടത്തുന്ന പരോക്ഷമായ പ്രമോഷനുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെയാണ് ഈ നടപടി. ഇന്ത്യയിലെ അതിവേഗം വളരുന്ന അമിതവണ്ണ വിരുദ്ധ മരുന്ന് വിപണിയില്‍ വിദേശ-സ്വദേശി കമ്പനികള്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ചൊവ്വാഴ്ച പുറത്തിറക്കിയ ഉപദേശക കുറിപ്പില്‍ (Advisory), മരുന്നുകളുടെ ഫലപ്രാപ്തി പെരുപ്പിച്ചു കാട്ടുന്നതോ, ഭാരം കുറയുമെന്ന് ഉറപ്പുനല്‍കുന്നതോ, ജീവിതശൈലീ മാറ്റങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതോ ആയ ഏതൊരു പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രമോഷനായി കണക്കാക്കുമെന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (CDSCO) വ്യക്തമാക്കി. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രം നല്‍കേണ്ട (prescription-only) മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരസ്യം ചെയ്യുന്നത് വിലക്കുന്ന നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കണം. പ്രിസ്‌ക്രിപ്ഷന്‍ മരുന്നുകള്‍ക്കായി ‘അമിതവണ്ണ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍’ എന്ന പേരില്‍ നടത്തുന്ന പരോക്ഷ പരസ്യങ്ങള്‍ (surrogate advertisements) തെറ്റിദ്ധരിപ്പിക്കുന്ന മാര്‍ക്കറ്റിംഗ് രീതിയായി പരിഗണിക്കുമെന്ന് മാര്‍ച്ച്…

    Read More »
  • തിരുത്തലിലും തൃപ്തിയില്ല; ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ കേസില്‍ കേന്ദ്ര സര്‍ക്കാരിനെ കുടഞ്ഞ് സുപ്രീം കോടതി; പാഠപുസ്തക ‘വിദഗ്ധ’രും തെറിച്ചു; ‘നിങ്ങളുടെ വൈദഗ്ധ്യം കാരണം’ ഞങ്ങള്‍ അനുഭവിക്കുകയാണെന്നും പരിഹാസം

    ന്യൂഡല്‍ഹി: എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ‘നീതിന്യായ വ്യവസ്ഥയിലെ അഴിമതി’ എന്ന വിവാദപരമായ ഭാഗം ഉള്‍പ്പെട്ട അധ്യായം ‘യഥാവിധി തിരുത്തിയെഴുതി’ എന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് (NCERT) ഡയറക്ടര്‍ ദിനേഷ് പ്രസാദ് സക്ലാനി ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലെ ‘അവ്യക്തമായ’ (laconic) പ്രസ്താവനയ്‌ക്കെതിരെ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ‘ആരാണ് ഇത് തിരുത്തിയെഴുതിയത്?’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സക്ലാനിയോടും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാറിനോടും ചോദിച്ചു. ഫെബ്രുവരി 26-ന്, സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിന് സുപ്രീം കോടതി ‘പൂര്‍ണ്ണവും സമഗ്രവുമായ’ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. 82,000-ത്തിലധികം പുസ്തകങ്ങള്‍ വിപണിയില്‍നിന്ന് പിന്‍വലിച്ചശേഷവും കോടതി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കുട്ടികളുടെ ‘ലോലമായ മനസില്‍’ നീതിന്യായ വ്യവസ്ഥയോട് മുന്‍വിധി ഉണ്ടാക്കാന്‍ ബോധപൂര്‍വം നടത്തിയ നീക്കമായാണ് കോടതി ഇതിനെ കണ്ടത്. ബുധനാഴ്ച, വിവാദമായ അധ്യായം ആരാണ് തിരുത്തിയെഴുതിയത് എന്ന കോടതിയുടെ…

    Read More »
  • തിരിച്ചടിച്ച് ഇറാന്റെ കരുത്ത്; ഇസ്ലാമിക ഭരണകൂടം ഇപ്പോഴും ശക്തമെന്ന് ഏറ്റവും പുതിയ അമേരിക്കന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; എളുപ്പമല്ലെന്ന് ഇസ്രയേലും; കരുത്തില്ല, കരസേനയെ ഇറക്കണമെന്ന് കുര്‍ദിഷ് പാര്‍ട്ടി നേതാവ്; പശ്ചിമേഷ്യയില്‍ കൈപൊള്ളുമോ?

    ന്യൂയോര്‍ക്ക്/വാഷിംഗ്ടണ്‍: രണ്ടാഴ്ചയോളമായി അമേരിക്കയും ഇസ്രായേലും നടത്തുന്ന ശക്തമായ ബോംബാക്രമണങ്ങള്‍ക്ക് ശേഷവും ഇറാന്റെ നേതൃത്വം ശക്തമാണെന്നും ഭരണകൂടം തകര്‍ച്ചയുടെ ഭീഷണിയിലല്ലെന്നും യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ചു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് ആണിതു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇറാന്‍ ഭരണകൂടം അപകടത്തിലല്ലെന്നും ഇറാനിയന്‍ ജനതയുടെ മേല്‍ അവര്‍ക്ക് ഇപ്പോഴും നിയന്ത്രണമുണ്ടെന്നും ഒന്നിലധികം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഒരുപോലെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയിലാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വര്‍ദ്ധിച്ചുവരുന്ന എണ്ണവിലയെത്തുടര്‍ന്നുള്ള രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍, 2003-ന് ശേഷമുള്ള ഏറ്റവും വലിയ യുഎസ് സൈനിക ഓപ്പറേഷന്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇറാന്റെ തീവ്രനിലപാടുള്ള നേതാക്കള്‍ അധികാരത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ യുദ്ധത്തിന് മാന്യമായ ഒരു അന്ത്യം കണ്ടെത്തുന്നത് പ്രയാസകരമായിരിക്കും. ഫെബ്രുവരി 28-ന് ആക്രമണം തുടങ്ങിയ ആദ്യ ദിവസം തന്നെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും ഇറാന്റെ നേതൃത്വത്തിലുള്ള ഐക്യം തകര്‍ന്നിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ യുദ്ധം ഇറാനിലെ പുരോഹിത…

    Read More »
  • കോടിക്കണക്കിന് ഡോളറിന്റെ ഉത്പാദന നഷ്ടം; ചൈനയ്ക്കു വിലക്കേര്‍പ്പെടുത്തി കൈ പൊള്ളി; നിക്ഷേപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഇന്ത്യ; ടിക്‌ടോക്കും വീ ചാറ്റും മടങ്ങിയെത്തുമോ? ഇലക്‌ട്രോണിക്‌സ് മേഖലയ്ക്ക് കോളടിക്കും

    ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും ആറ് വര്‍ഷമായി നിലനില്‍ക്കുന്ന ഉരസലുകള്‍ അവസാനിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി, തിരഞ്ഞെടുത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ അനുമതി നല്‍കി. രണ്ട് ഏഷ്യന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള വാണിജ്യ-നയതന്ത്ര ബന്ധങ്ങളെ ഉലച്ച 2020-ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷമാണ് ഇന്ത്യ നിരവധി മേഖലകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇത് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയില്‍നിന്നുള്ള ഇലക്‌ട്രോണിക്‌സ് കമ്പനികള്‍ അടക്കം കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വിഭാഗത്തിനു കത്തു നല്‍കിയിരുന്നു. കുറഞ്ഞ വിലയ്ക്കു ലഭിച്ചിരുന്ന ഇലക്‌ട്രോണിക്‌സ് പാര്‍ട്‌സുകള്‍ ഉയര്‍ന്ന വിലയ്ക്ക് മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിയും വന്നിരുന്നു. ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍നിന്നും നിക്ഷേപങ്ങളില്‍നിന്നും ബില്യണ്‍ കണക്കിനു കോടികളാണ് ഈ നീക്കത്തിലൂടെ ഒഴുകിപ്പോയത്.   ഇതുവരെയുള്ള പ്രധാന നീക്കങ്ങള്‍ ഇങ്ങനെ   ഏപ്രില്‍, 2020: ചൈന ഉള്‍പ്പെടെ കര അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇന്ത്യന്‍…

    Read More »
  • പെട്ടത് ഗള്‍ഫ് രാജ്യങ്ങള്‍; ഹോര്‍മൂസിലൂടെ നിര്‍ബാധം തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി; ദശലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയില്‍ അതിര്‍ത്തി കടന്നെന്ന് ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ; വെനസ്വേലയിലെ കടല്‍ തന്ത്രം ഇറാനില്‍ പാളിയെന്ന് മാരിടൈം ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

    ന്യൂയോര്‍ക്ക്: ഹോര്‍മൂസ് ഇടനാഴിയില്‍ എണ്ണക്കപ്പലുകള്‍ക്കുനേരെ ഇറാനും ഇറാന്‍ അനുകൂല ഗ്രൂപ്പുകളും ആക്രമണം കടുപ്പിച്ചതോടെ മറ്റു രാജ്യങ്ങളുടെ എണ്ണക്കടത്തു നിലച്ചെങ്കിലും ഇറാനില്‍നിന്ന് നിര്‍ബാധം ഒഴുകുന്നെന്നു റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതിയെയാണ് സാരമായി ബാധിച്ചിട്ടുള്ളത്. എന്നാല്‍, ഇറാന്റെ അസംസ്‌കൃത എണ്ണ ഹോര്‍മുസ് കടലിടുക്കിലൂടെ സാധാരണ നിലയില്‍ കടന്നുപോകുന്നെന്നു ടാങ്കര്‍ ട്രാക്കിംഗ് ഡാറ്റ. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിന് കീഴിലുള്ള രാജ്യങ്ങളില്‍ നിന്നുള്ള എണ്ണയും വാതകവും കടത്താന്‍ ഉപയോഗിക്കുന്ന ‘ഷാഡോ ഫ്‌ലീറ്റ്’ (shadow fleet) കപ്പലുകളെ നിരീക്ഷിക്കുന്നതില്‍ വൈദഗ്ധ്യമുള്ള മാരിടൈം ഇന്റലിജന്‍സ് കമ്പനിയായ TankerTrackers.com- ന്റെ വിശകലനമനുസരിച്ച്, ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ ആക്രമണം നടത്തിയതിന് ശേഷം ഏകദേശം 13.7 ദശലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ ഇറാന്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. വെസല്‍ ട്രാക്കിംഗ് സേവനമായ കെപ്ലര്‍ (Kpler), മാര്‍ച്ച് മാസത്തിലെ ആദ്യ 11 ദിവസങ്ങളിലെ ഇറാന്റെ കയറ്റുമതി ഇതിലും ഉയര്‍ന്നതാണെന്നും അത് ഏകദേശം 16.5 ദശലക്ഷം ബാരലിലാണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേല്‍-യുഎസ് ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്‍ നടത്തിയ…

    Read More »
Back to top button
error: