NEWS

  • ‘ജി. സുധാകരൻ ജനാധിപത്യ മര്യാദയുള്ളയാൾ; സിപിഎം ചെയ്തത് അങ്ങേയറ്റം നെറികേട്‘: രമേശ് ചെന്നിത്തല; പിന്തുണയ്ക്കുന്ന കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ്

    തിരുവനന്തപുരം: അമ്പലപ്പുഴയിൽ ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നതിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പാർട്ടിയും യുഡിഎഫും ചേർന്ന് ആലോചിക്കേണ്ട വിഷയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ കൂട്ടായി ചർച്ചചെയ്ത് തീരുമാനമെടുക്കും. അദ്ദേഹത്തെപോലെയുള്ള പൊതുപ്രവർത്തകൻ നിയമസഭയിൽ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ‘വിദ്യാർഥിയായിരിക്കുന്ന കാലം മുതൽ ജി. സുധാകരനെ അറിയാം. ഒരുമിച്ച് പ്രസംഗപരിപാടികളിലും മറ്റും പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ മാവേലിക്കരക്കാരാണ്. യഥാർഥ കമ്യൂണിസ്റ്റിനെ ജി സുധാകരനിൽ കാണാം. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും അദ്ദേഹം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു. മന്ത്രിയായ കാലത്ത് 140 എംഎൽഎമാർക്കും ഒരുപോലെ പിഡബ്ല്യൂഡി ഫണ്ട് നൽകി. ആ ജനാധിപത്യമര്യാദ എല്ലാകാലത്തും സുധാകരൻ കാണിച്ചു. അഴിമതിക്കെതിരേ ധീരമായ പോരാട്ടം നടത്തി ജനങ്ങൾക്ക് സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. പക്ഷേ, അദ്ദേഹത്തോട് പാർട്ടിചെയ്തത് കടുത്ത അനീതിയാണ്. കഴിഞ്ഞ കുറേനാളുകളായി രാഷ്ട്രീയശത്രുക്കളോട് പോലും ചെയ്യാൻ പാടില്ലാത്തത് ആലപ്പുഴയിലെ പാർട്ടി നേതൃത്വം അദ്ദേഹത്തോട് ചെയ്തു. അദ്ദേഹത്തെയും പിതാവിനെയും മോശമായി ചിത്രീകരിച്ചവർക്കെതിരേ ഇതുവരെയും നടപടിയെടുത്തില്ല. അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും…

    Read More »
  • ഇറാന്‍ യുദ്ധം ആഗോള വിമാനയാത്രാ മേഖലയില്‍ സൃഷ്ടിക്കുന്നത് കനത്ത പ്രതിസന്ധി: ഇന്ധനവില കുതിക്കുന്നു; നൂറു ശതമാനത്തോളം ഉയര്‍ന്നു; യാത്രക്കാര്‍ക്ക് വന്‍ ബാധ്യത; 30 ശതമാനം വരെ നിരക്കു വര്‍ധന പ്രതീക്ഷിക്കാം

    ന്യൂഡല്‍ഹി/ഹോങ്കോംഗ്: ആഗോള വിപണിയില്‍ എണ്ണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത വര്‍ദ്ധനവ് വിമാനയാത്രാ മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു. അസംസ്‌കൃത എണ്ണയുടെ വിലയേക്കാള്‍ വളരെ വേഗത്തില്‍ വിമാന ഇന്ധനത്തിന് വില വര്‍ദ്ധിക്കുന്നതാണ് വിമാനക്കമ്പനികളെ കുഴപ്പിക്കുന്നത്. ഇറാനു മേലുള്ള യുഎസ്-ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതോടെ വിമാന ഇന്ധനവിലയില്‍ രണ്ടിരട്ടി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാന ഇന്ധനവിലയിലെ അസ്വാഭാവിക കുതിപ്പ് സാധാരണഗതിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയ്‌ക്കൊപ്പം നീങ്ങുന്ന വിമാന ഇന്ധനവില, നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ ആ ബന്ധം കൈവിട്ടിരിക്കുകയാണ്. അസംസ്‌കൃത എണ്ണയുടെ വിലയില്‍ മൂന്നിലൊന്ന് വര്‍ദ്ധനവ് ഉണ്ടായപ്പോള്‍, വിമാന ഇന്ധനവില നൂറു ശതമാനത്തോളം ഉയര്‍ന്നു. വിമാന ഇന്ധനം ശുദ്ധീകരിച്ചെടുക്കുന്നതിനുള്ള ചിലവ് (റിഫൈനിംഗ് മാര്‍ജിന്‍) വലിയ രീതിയില്‍ വര്‍ദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് വിമാനക്കമ്പനികളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിക്കുന്നു ഇന്ധനവിലയിലുണ്ടായ ഈ വര്‍ദ്ധനവ് മറികടക്കാന്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന…

    Read More »
  • ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും, 60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുന്നത് ശരിയല്ല, അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതി- ചെന്നിത്തല

    തിരുവനന്തപുരം: ജി സുധാകരനെ വിദ്യാർത്ഥിയായിരുന്ന കാലം മുതൽ തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല. പിന്നീട് വ്യത്യസ്ത പാർട്ടികളിൽ ആയി പോയി. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ നിങ്ങൾക്ക് കാണണമെങ്കിൽ അത് ജി സുധാകരനിൽ കാണാനാകും. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും മൂല്യമുയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ചെന്നിത്തല പറഞ്ഞു. ജനാധിപത്യ മര്യാദ എല്ലാ കാലത്തും സുധാകരൻ കാണിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ പോരാടിയ പൊതുപ്രവർത്തകൻ. രാഷ്ട്രീയ വ്യത്യാസങ്ങൾ നിലനിൽക്കേ വ്യക്തിപരമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു. അദ്ദേഹത്തോട് സിപിഎം ചെയ്തത് വലിയ അനീതിയാണ്. 60 കൊല്ലം പാർട്ടിക്കായി പ്രവർത്തിച്ച യഥാർത്ഥ കമ്മ്യൂണിസ്റ്റിനെ ഇങ്ങനെ വേട്ടയാടുകയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുകയും ചെയ്തത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സുധാകരന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ പാർട്ടി നേതൃത്വവും യുഡിഎഫും കൂട്ടായി തീരുമാനിക്കേണ്ട കാര്യമാണ്. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ സാന്നിധ്യം സഹായിക്കും. അദ്ദേഹത്തെപ്പോലൊരാൾ നിയമസഭയിൽ വരേണ്ടത് അനിവാര്യമാണ്. സുധാകരൻ പോയതിലൂടെ സിപിഎമ്മിന് ഒരു കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. സുധാകരനെ പുകച്ചു പുറത്ത് ചാടിക്കുകയായിരുന്നു. രക്തസാക്ഷി കുടുംബത്തിൽപ്പെട്ട…

    Read More »
  • ഹോര്‍മൂസിലെ ആക്രമണം അവസാന അടവ്; മിസൈലുകളുടെ 90 ശതമാനവും തീര്‍ന്നു; ഇസ്രയേല്‍ പകല്‍ ആക്രമിക്കില്ലെന്ന കണക്കുകൂട്ടല്‍ വിഡ്ഢിത്തം; യുദ്ധത്തിന്റെ കാതല്‍ ഇറാനിയന്‍ കഴിവുകേട്; ‘ക്ഷീണിപ്പിച്ചു തോല്‍പ്പിക്കല്‍ എത്രകാലം’?

    ന്യൂയോര്‍ക്ക്: ഡൊണാള്‍ഡ് ട്രംപിന്റെ 145 ഡോളര്‍ വിലയുള്ള ഫ്‌ലോര്‍ഷൈം ലെക്‌സിംഗ്ടണ്‍ ഓക്‌സ്‌ഫോര്‍ഡ് (Florsheim Lexington Oxfords) ഷൂസ് ധരിച്ചാണ് ഞാന്‍ നില്‍ക്കുന്നതെങ്കില്‍, അദ്ദേഹത്തെ വകവരുത്തുമെന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ഭീഷണികളെക്കുറിച്ച് ഞാന്‍ അമിതമായി ആശങ്കപ്പെടില്ല. ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ഇന്നലെ പരിഹാസത്തോടെ പറഞ്ഞത് ‘ഇല്ലാതാക്കപ്പെടാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കുക’ എന്നായിരുന്നു. എന്നാല്‍ ആ ഭരണകൂടത്തിന്റെ ഇതുവരെയുള്ള സൈനിക പ്രകടനം കണക്കിലെടുക്കുമ്പോള്‍, ആ ഭീഷണി തിരിച്ചാണ് സംഭവിക്കാന്‍ പോകുന്നതെന്നു ‘ദി ടെലിഗ്രാഫി’ന്റെ വിദേശകാര്യ ലേഖകന്‍ ജേക്ക് വാലിസ് സൈമണ്‍സ് ചൂണ്ടിക്കാട്ടുന്നു. ലേഖനത്തിന്റെ പൂര്‍ണരൂപം യുദ്ധത്തിന്റെ കാതല്‍ ഇറാനിയന്‍ കഴിവുകേടാണ്. എല്ലാത്തിനുമുപരി, ഫെബ്രുവരി 28-ന് രാവിലെ, ഈ യുദ്ധത്തിന്റെ ആദ്യ പ്രഹരം അയത്തൊള്ളയെ അദ്ദേഹത്തിന്റെ വസതിയില്‍ വിശ്രമിക്കുമ്പോഴായിരുന്നു. അദ്ദേഹത്തിന്റെ മിക്ക മുതിര്‍ന്ന കമാന്‍ഡര്‍മാരെയും സാധാരണ പോലെ തെരുവിന് തൊട്ടപ്പുറത്ത് യോഗം ചേരുകയായിരുന്നു. ഇസ്രായേലികള്‍ പകല്‍ സമയം ആക്രമിക്കില്ല എന്ന വിധിനിര്‍ണ്ണായകവും തികച്ചും വിഡ്ഢിത്തവുമായ ഒരു അനുമാനമാണ് അവര്‍…

    Read More »
  • ഒറ്റപ്പാലത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കു തുടക്കം, മേജർ രവി മണ്ഡലം സന്ദർശിക്കും, ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും

    ഒറ്റപ്പാലം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി എൻഡിഎ സ്ഥാനാർത്ഥിയായ മേജർ രവി  മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിക്കും. മണ്ഡലത്തിലെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുകയും വിവിധ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്യും. പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സംഘടിപ്പിക്കുന്ന ചുമരെഴുത്ത് ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി നിർവഹിക്കും. എൻഡിഎ പ്രവർത്തകരും പ്രാദേശിക നേതാക്കളും പങ്കെടുക്കുന്ന പരിപാടിയോടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതിയ ഉണർവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഒറ്റപ്പാലം മണ്ഡലത്തിൽ എൻഡിഎയുടെ പ്രചാരണ പ്രവർത്തനങ്ങൾ ദിവസേന ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പ്രവർത്തകരുടെ വലിയ പങ്കാളിത്തത്തോടെ പ്രചാരണ പരിപാടികൾ കൂടുതൽ വ്യാപിപ്പിക്കാൻ നേതൃത്വം പദ്ധതിയിട്ടിരിക്കുകയാണ്. ചുമരെഴുത്ത് ഉദ്ഘാടനം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാന തുടക്കമായി കണക്കാക്കപ്പെടുന്നു.

    Read More »
  • വീണ്ടും ചാഞ്ചാട്ടം , സ്വർണവില ഇടിഞ്ഞു, പവന് 360 രൂപ കുറഞ്ഞ് 1,18,96 രൂപ

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,870 രൂപയിലാണ് ഇന്നത്തെ വ്യാപാരം.  പവന് 360 രൂപ കുറഞ്ഞ് 1,18,960 രൂപയായി . ഇന്നലെ രാവിലെ  ഗ്രാമിന് 85 രൂപ വർധിച്ചെങ്കിലും വൈകുന്നേരത്തോടെ 55 രൂപ കുറഞ്ഞിരുന്നു. രാജ്യാന്തര വിപണിയിലെ വിലയിടിവാണ് കേരളത്തിലേക്കും പ്രതിഫലിച്ചത്. അതേസമയം, കനം കുറഞ്ഞ ആഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഇന്നും രണ്ടു വിലയിലാണ്. ഗ്രാമിന് 14,870 രൂപയിലാണ് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സ്വർണം വിൽക്കുന്നത്. സ്വർണ വ്യാപാരികളുടെ മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 12,255 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. വെള്ളി വില ഗ്രാമിന് 280 രൂപയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പത്തു ശതമാനം പണിക്കൂലിയും നികുതിയും സഹിതം 1,34,800 രൂപയെങ്കിലും നൽകേണ്ടി വരും. ഇറാൻ- യുഎസ് ,ഇസ്രയേൽ യുദ്ധം…

    Read More »
  • ഇസ്രയേൽ പ്രധാനമന്ത്രിയുടെ ‘വിങ് ഓഫ് സയോൺ‘ ജർമ്മനിയിൽ; നെതന്യാഹു വിമാനത്തിലില്ലായിരുന്നുവെന്ന് സ്ഥിരീകരണം; ദുരൂഹത തുടരുന്നു

    ബർലിൻ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ശക്തമായ സാഹചര്യത്തിൽ, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക സർക്കാർ വിമാനം ജർമ്മനിയിലെ ബെർലിനിലേയ്ക്ക് മാറ്റിയ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്രായേൽ സർക്കാരാണ് ഈ നീക്കം നടത്തിയതെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. എന്നാൽ ഈ വിമാനത്തിൽ പ്രധാനമന്ത്രിയെയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെയോ കൊണ്ടുപോയിട്ടില്ലെന്നതാണ് ഔദ്യോഗിക വിശദീകരണം. അതിനാൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി എവിടെ? എന്ന ചോദ്യം വീണ്ടും ഉന്നയിക്കപ്പെടുകയാണ്. ഇസ്രായേൽ സർക്കാരിന്റെ ഔദ്യോഗിക വിമാനമായ വിങ് ഓഫ് സയോൺ യുദ്ധസാഹചര്യങ്ങളിൽ രാജ്യത്തിന്റെ പ്രധാന നേതാക്കളെ സുരക്ഷിതമായി യാത്ര ചെയ്യിക്കാൻ രൂപകൽപ്പന ചെയ്ത പ്രത്യേക വിമാനമാണ്. ഇറാൻ ആക്രമണ ഭീഷണി ഉയർന്ന സാഹചര്യത്തിലാണ് വിമാനം ജർമ്മനിയിലെ ബെർലിനിലേക്ക് മാറ്റിയത്. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ട ശേഷം കുറച്ച് സമയം മധ്യധരണ്യ കടലിന് മുകളിലൂടെ ചുറ്റി പറന്നതിനു ശേഷമാണ് ബെർലിനിലെ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്തിൽ പൈലറ്റും മറ്റ്…

    Read More »
  • ചില ‘രാജവംശ’ങ്ങള്‍ മോദിയുടെ ആധുനിക ഇന്ത്യക്ക് ശാപമല്ല! നെഹ്‌റു കുടുംബം അനഭിമതമാകുമ്പോള്‍ സ്വന്തം പാളയത്തില്‍ പട്ടാഭിഷേക പരമ്പര; കുടുംബ രാഷ്ട്രീയത്തിന്റെ പോസ്റ്റര്‍ ബോയ് രാഹുല്‍ മാത്രമാകുന്നത് എന്ത്?

    ന്യൂഡല്‍ഹി: തിങ്കളാഴ്ചത്തെ പത്രങ്ങള്‍ വായനക്കാര്‍ക്ക് മുന്നില്‍ രണ്ട് ചിത്രങ്ങളാണ് അവതരിപ്പിച്ചത് – ഒന്ന് പട്‌നയില്‍ നിന്നും മറ്റൊന്ന് അഹമ്മദാബാദില്‍ നിന്നും. ഇപ്പോള്‍ ‘നയ ഭാരതം’ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട പഴയ ഇന്ത്യയുടെ ചിത്രങ്ങളാണിവ. പട്‌നയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ പുതിയ ഉദയതാരമായി നിതീഷ് കുമാറിന്റെ മകന്‍ നിശാന്തിന്റെ ജനാധിപത്യപരമായ ‘പട്ടാഭിഷേക’ത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നു. അത്ര ചെറുപ്പമല്ലാത്ത നിശാന്ത് പുതിയ ബീഹാര്‍ മന്ത്രിസഭയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നും, ഒരുപക്ഷേ ഉപമുഖ്യമന്ത്രി വരെ ആയേക്കാമെന്നും സൂചനകളുണ്ട്. ആനകളും ഒട്ടകങ്ങളും കുതിരകളും മേളങ്ങളും നൃത്തങ്ങളുമായിട്ടായിരുന്നു ആ പട്ടാഭിഷേക ചടങ്ങ്; ഇതുവരെ അറിയപ്പെടാത്തവനും പരീക്ഷിക്കപ്പെടാത്തവനും രാഷ്ട്രീയത്തില്‍ താല്പര്യമില്ലാത്തവനുമായ ആ മകനില്‍ ഒരു പ്രതിഭാധനനായ രാജാവിന്റെ ഗുണങ്ങള്‍ ഉണ്ടെന്ന് ജെ.ഡി.യു മുതിര്‍ന്ന നേതാക്കള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബീഹാറിലെ കുടുംബ കേന്ദ്രീകൃത രാഷ്ട്രീയ വേദിയില്‍ തേജസ്വി യാദവിനും ചിരാഗ് പാസ്വാനുമൊപ്പം നിശാന്തും ഇനിമുതല്‍ ഇടംപിടിക്കും. പഴയ ഇന്ത്യയില്‍ പരിചിതമായ അതേ ‘കുടുംബ രാഷ്ട്രീയം’ അതിന്റെ വംശീയ വ്യാകരണത്തോടെ ഇപ്പോഴും…

    Read More »
  • ‘യുദ്ധം അവസാനിപ്പിക്കാൻ തയ്യാർ; പക്ഷേ ഞങ്ങൾക്ക് ചില വ്യവസ്ഥകളുണ്ട്‘; ഏറ്റുമുട്ടലിന് വിരാമമിടാനുള്ള സന്നദ്ധ പ്രകടമാക്കി ഇറാൻ; കൂടെ മൂന്ന് നിബന്ധനകളും

    ടെഹ്‌റാൻ: യുഎസും ഇസ്രായേലുമായുമുള്ള ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. പ്രസിഡന്റ് മസൂദ് പെസഷ്‌കിയനാണ് തങ്ങൾ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ പാലിച്ചാൽ അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇറാന്റെ നിയമപരമായ അവകാശങ്ങൾ അംഗീകരിക്കുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് അന്താരാഷ്ട്രതലത്തിൽ ഉറപ്പുനൽകുക എന്നിവയാണ് യുദ്ധം അവസാനിപ്പിക്കാൻ മസൂദ് പെസഷ്‌കിയന്റെ പോസ്റ്റിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട മൂന്ന് നിബന്ധനകൾ. സമാധാന ചർച്ചകൾക്കിടയിലും, തങ്ങളുടെ തുറമുഖങ്ങൾ ആക്രമിക്കപ്പെട്ടാൽ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. മേഖലയിലെ അമേരിക്കൻ സാന്നിധ്യം ഒഴിവാക്കാൻ അയൽരാജ്യങ്ങളോട് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി നടത്തിയ ചർച്ചകളിലും സമാധാനത്തിനുള്ള ഈ നിർദേശങ്ങൾ ഇറാൻ ആവർത്തിച്ചിട്ടുണ്ട്. നിലവിലെ സംഘർഷം അവസാനിപ്പിക്കാൻ ഈ ഉപാധികൾ പാലിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്. റഷ്യൻ, പാകിസ്താൻ നേതാക്കളുമായി സംസാരിച്ചതിന് ശേഷമാണ് പെസഷ്‌കിയാൻ ഈ പ്രസ്താവന നടത്തിയത്. സയണിസ്റ്റ് ഭരണകൂടവും അമേരിക്കയും ചേർന്നാണ് ഈ യുദ്ധത്തിന്…

    Read More »
  • സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    കോഴിക്കോട്: നഴ്സുമാർ സമരം ശക്തമാക്കിയതോടെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ബുധനാഴ്ചയും അവതാളത്തിലായി. ഇന്നും പ്രധാന ആശുപത്രികളൊന്നും കാഷ്വാലിറ്റിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പല ആശുപത്രികളിലും നേരത്തേ പ്രവേശിപ്പിക്കപ്പെട്ട അടിയന്തര ശ്രദ്ധവേണ്ട രോഗികൾ മാത്രമാണുള്ളത്. സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെട്ടതോടെ ഇവിടങ്ങളിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയതോതിൽ കുറവുണ്ടായിട്ടുണ്ട്. ഇതോടെ ഉൾപ്രദേശങ്ങളിലെ ആശുപത്രികളിൽ തിരക്ക് കൂടി. പലരും നഗരത്തിലെ ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുവരാതെ അതത് പ്രദേശത്തെ ചെറിയ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയാണ്. പ്രസവത്തിനുൾപ്പെടെ പലരും ഉൾപ്രദേശങ്ങളിലെ ചെറിയ ആശുപത്രികളെ ആശ്രയിക്കാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗവുംമറ്റും നിറഞ്ഞ സ്ഥിതിയാണ്. മറ്റ് ആശുപത്രികളിൽനിന്നുള്ള രോഗികളും ഇങ്ങോട്ടെത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളിൽ മിക്കയിടത്തും ഒ.പി. സാധാരണപോലെ പ്രവർത്തിക്കുന്നുണ്ട്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേരത്തേ നിശ്ചയിച്ചിരുന്ന രണ്ടു ശസ്ത്രക്രിയകൾ ഡോക്ടർമാർ ചേർന്ന് പൂർത്തിയാക്കിയതായി അധികൃതർ പറഞ്ഞു. അടിയന്തരസാഹചര്യമില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. ഇനി മുപ്പതോളം രോഗികൾ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കാഷ്വാലിറ്റി പ്രവർത്തിക്കുന്നില്ല. പുതുതായെത്തുന്ന…

    Read More »
Back to top button
error: