NEWS
-
ഒരായിരം അഗ്നിപര്‍വതങ്ങള്‍ക്കു മുകളില്‍ ഒരു വലിയ രാജ്യം; സൗദി അറേബ്യയിലെ അധികമാര്‍ക്കുമറിയാത്ത അഗ്നിപര്‍വതങ്ങള്‍; കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന അഗ്നിപര്‍വതങ്ങളുടെ നാട്
സൗദി അറേബ്യ: എണ്ണക്കിണറുകളെ ഗര്‍ഭം വഹിക്കുന്ന നാടെന്ന് ഗള്‍ഫ് രാജ്യങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ എണ്ണക്കിണറുകളെ മാത്രമല്ല ഒരായിരം അഗ്നിപര്‍വതങ്ങളെയും ഗര്‍ഭം വഹിക്കുന്നുണ്ട്. കോടിക്കണക്കിന് വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആയിരക്കണക്കിന് അഗ്നിപര്‍വതങ്ങള്‍ക്ക് മുകളിലാണ് സൗദി അറേബ്യ സ്ഥിതി ചെയ്യുന്നതെന്ന് അല്‍ഖസീം സര്‍വകലാശാലയിലെ മുന്‍ കാലാവസ്ഥാ ശാസ്ത്ര പ്രൊഫസറും സൗദി വെതര്‍ ആന്റ് ക്ലൈമറ്റ് സൊസൈറ്റി വൈസ് പ്രസിഡന്റുമായ ഡോ. അബ്ദുല്ല അല്‍മിസ്നദ് വെളിപ്പെടുത്തുമ്പോള്‍ ഒരു മഹാരഹസ്യം പേറി നടക്കുന്ന സൗദി അറേബ്യ ലോകത്തിന്് മുന്നില്‍ അത്ഭുതമാവുകയാാണ്. പടിഞ്ഞാറന്‍ സൗദി അറേബ്യയിലും യെമനിലും ഏകദേശം രണ്ടര കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വതങ്ങളുണ്ടായിരുന്നതായാണ് കണക്കാക്കുന്നതത്രെ. ഹരത്ത് അല്‍നാര്‍, ഹരത്ത് ഖൈബര്‍ എന്നിങ്ങിനെ അറിയപ്പെടുന്ന ഹരത്ത് ബനീ റശീദില്‍ മാത്രം ഏകദേശം 400 അഗ്നിപര്‍വതങ്ങളുണ്ട്. മക്കക്കും മദീനക്കും ഇടയിലുള്ള ഹരത്ത് റഹത്തില്‍ 700 ഓളം അഗ്‌നിപര്‍വതങ്ങളുള്ളതായും പടിഞ്ഞാറന്‍ സൗദി അറേബ്യയില്‍ രണ്ടായിരത്തോളം നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുണ്ടെന്നും കണക്കാക്കപ്പെടുന്നു. ഭൂമിശാസ്ത്രപരമായി ഏറ്റവും കൂടുതല്‍ നിര്‍ജീവമായ അഗ്നിപര്‍വതങ്ങളുള്ള അറബ് രാജ്യങ്ങളിലൊന്നാണ് സൗദി…
Read More » -
അധ്യാപികമാര്‍ നിര്‍ബന്ധമായും സാരി ഉടുക്കണം ; 2000 രൂപ ഫീസ് നൽകിയില്ലെങ്കിൽ സ്ഥലമാറ്റ ഭീഷണി; ഇലക്ഷൻ കമ്മീഷന്റെ സമ്മതമില്ലാതെ രാവിലെ 6.30 മുതൽ രാത്രി 11 മണി വരെ അധ്യാപകർക്ക് നിർബന്ധ ശില്പശാല;
തൃശൂര്‍: നവംബർ 29 30 തീയതികളിൽ തൃശ്ശൂർ ജില്ലയിലെ നാട്ടിക എസ്എന്‍ ട്രസ്റ്റ് കോളേജിൽ വച്ച്, ഷോർണൂരിലെയും നാട്ടികയിലെയും എസ് എൻ ട്രസ്റ്റ് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി മാനേജ്മെന്റ് ശില്പശാല നടത്തുന്നു. രാവിലെ 8 മുതൽ രാത്രി 11:00 മണി വരെയാണ് ശില്പശാല. രണ്ടു ദിവസങ്ങളിൽ ആയാണ് ഈ ശിൽപ്പശാല നടത്തുന്നത്. രണ്ടാമത്തെ ദിവസം പുലർച്ചെ ആറര മുതലാണ് ശിൽപ്പശാല തുടങ്ങുന്നത്. ഇതിനായി അധ്യാപകരുടെ പക്കൽ നിന്നും അനധികൃതമായി 2000 രൂപ വച്ച് പിരിക്കുന്നു. ഇത്രയും പൈസ കൊടുത്ത് ഈ ശില്പശാലയിൽ പങ്കെടുക്കാത്ത അധ്യാപകരെ ട്രാൻസ്ഫർ ചെയ്യും എന്നുള്ള ഭീഷണിയും നിലനിൽക്കുന്നു. വനിതാ അധ്യാപകർ നിർബന്ധമായും സാരി ധരിക്കണമെന്നും ഈ ഓർഡറിൽ പറയുന്നുണ്ട്. മുഴുവൻ അധ്യാപകർക്കും ഇലക്ഷൻ ഡ്യൂട്ടി ഉള്ള ഈ ഘട്ടത്തിൽ ഇത്തരത്തിൽ ഒരു മീറ്റിംഗ് നടത്തി അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതിൽ ഭൂരിഭാഗം അധ്യാപകർക്കും അമർഷമുണ്ട്. ഇലക്ഷൻ പെരുമാറ്റ നിലനിൽക്കുമ്പോൾ പ്രിസൈഡിങ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരുമായ അധ്യാപകരെ സംഘം ചേർത്ത് ഇത്തരത്തിൽ…
Read More » -
അമേരിക്കയില്‍ എയര്‍ലൈന്‍ വ്യവസായത്തില്‍ കോടികളുടെ നഷ്ടം; ഷട്ട് ഡൗണ്‍ ബാധിച്ചത് വിമാന കമ്പനികളെ; നഷ്ടത്തില്‍ നിന്നുള്ള ടേക്ക് ഓഫിന് സമയമെടുക്കും; വിനോദസഞ്ചാരമേഖലക്കും തിരിച്ചടി
വാഷിംഗ്ടണ്‍ : 40 ദിവസത്തോളം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അമേരിക്കയില്‍ അവസാനിച്ചെങ്കിലും അമേരിക്കന്‍ വിമാന കമ്പനികള്‍ എല്ലാം കോടികളുടെ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. വിമാന ടിക്കറ്റ് റദ്ദാക്കലുകളും ബുക്കിംഗിലെ കുറവും എയര്‍ലൈന്‍ വ്യവസായത്തിന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് അമേരിക്കയില്‍ വരുത്തിവെച്ചിരിക്കുന്നത്. അവധിക്കാലം ലക്ഷ്യമിട്ട് മികച്ച സാമ്പത്തിക ലാഭം പ്രതീക്ഷിച്ചിരുന്ന യുഎസ് എയര്‍ലൈനുകള്‍ക്ക് ഈ തിരിച്ചടി കനത്ത പ്രഹരമായി. ഷട്ട്ഡൗണ്‍ അവസാനിച്ചെങ്കിലും ഇപ്പോള്‍ നേരിട്ടിരിക്കുന്ന ഈ ആഘാതത്തില്‍ നിന്ന് വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് പറന്നുയണമെങ്കില്‍ സമയമെടുക്കും എന്ന എയര്‍ലൈന്‍സ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണാണ് താങ്ക്സ്ഗിവിംഗ്. അമേരിക്കന്‍ ഐക്യനാടുകളിലെ ഫെഡറല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ഷട്ട്ഡൗണ്‍ വരുത്തിവെച്ച യാത്രാക്കുഴപ്പങ്ങള്‍ കാരണം താങ്ക്സ്ഗിവിംഗ് അവധിക്കാലത്തെ വിമാന ടിക്കറ്റ് ബുക്കിംഗില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനത്തോളമാണ് ബുക്കിംഗില്‍ കുറവുണ്ടായിരിക്കുന്നത്. ഷട്ട്ഡൗണിന് മുന്‍പ്, വിമാന ടിക്കറ്റ് ബുക്കിംഗില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍,…
Read More » -
പിന്നെ നിന്റെയൊക്കെ ഓഡിയോ സന്ദേശം കേള്‍ക്കലല്ലേ എന്റെ പണി; രാഹുലിനെ വെട്ടിലാക്കിയ ഓഡിയോ സന്ദേശം ചെന്നിത്തല കേട്ടിട്ടില്ല; കാരണം എന്തെന്നറിയാമോ
തിരുവനന്തപുരം: റാംജിറാവു സ്പീക്കിംഗ് എന്ന സിനിമയില്‍ മുകേഷ് അവതരിപ്പിച്ച ഗോപാലകൃഷ്ണന്‍ കക്കൂസിനുള്ളില്‍ വെറുതെ കയറിയിരിക്കുകയാണെന്നും ഒന്ന് കയറി നോക്കിയാല്‍ അത് മനസ്സിലാകുമെന്നും ഒന്നു നോക്കുമോ എന്ന് ഇന്നസെന്റ് മത്തായിച്ചനോട് സായികുമാറിന്റെ ബാലകൃഷ്ണന്‍ ആവശ്യപ്പെടുമ്പോള്‍, പിന്നെ നിന്റെയൊക്കെ മലം പരിശോധിക്കല്‍ അല്ലേ എന്റെ പണി എന്നും പറഞ്ഞ് മത്തായിച്ചന്‍ ദേഷ്യപ്പെട്ട് പോകുന്നുണ്ട്. പെട്ടെന്ന് ഈ സീന്‍ ഓര്‍മ്മ വരാന്‍ കാരണം രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇപ്പോള്‍ വീണ്ടും വെട്ടിലാക്കിയിരിക്കുന്ന ഓഡിയോ സന്ദേശം കേട്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരമാണ്. രാഹുലിന്റെ ഓഡിയോ സന്ദേശം കേട്ടിട്ടില്ലെന്നും കേള്‍ക്കേണ്ട ഏര്‍പ്പാടൊന്നും അല്ലല്ലോ എന്നുമായിരുന്നു ചെന്നിത്തലയുടെ രസകരമായ പ്രതികരണം. രാഹുലിനെതിരെ നേരത്തെ കേക്ക് കൊണ്ട് നിലപാട് ചെന്നിത്തല ആവര്‍ത്തിക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതാണ്എന്നും സുധാകരന്‍ ഉള്‍പ്പടെ എല്ലാവരും ചേര്‍ന്നു എടുത്ത തീരുമാനമാണത് എന്നും പാര്‍ട്ടി പരിപാടിയില്‍ രാഹുല്‍ എങ്ങിനെ പങ്കെടുത്തു എന്നറിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.. അതേസമയം രാഹുലിനെതിരെ എടുത്ത…
Read More » -
ആറുമാസം മുമ്പ് പ്രണയ വിവാഹം; നിരന്തര പീഡനം; ഫോണ്‍വിളിക്കാന്‍ പോലും അനുവദിച്ചില്ല; യുവതിയെ പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍; അമ്മയ്‌ക്കെതിരേയും കേസ്
തൃശൂര്‍: വരന്തരപ്പിള്ളി മാട്ടുമലയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ വീടിന് പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗന്‍വാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടത്. നാളെ രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. ALSO READ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി കുടുംബം; ‘മകള്‍ നല്ലനിലയില്‍ ജീവിക്കാന്‍ ആഗ്രഹിച്ചു; ഷാരോണിന് സംശയരോഗം; കൊന്നാലും ആരും ചോദിക്കാന്‍ വരേണ്ടന്ന് പറഞ്ഞു’ ആറു മാസം മുന്‍പാണ് ഷാരോണും അര്‍ച്ചനയും തമ്മില്‍ പ്രണയ വിവാഹം നടന്നത്. ഭര്‍തൃപീഢനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയെ ഫോണ്‍ വിളിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സ്ത്രീധനമില്ലാത്തതിന്റെ പേരിലും അര്‍ച്ചനയെ…
Read More » -
രാഗം തിയേറ്റര്‍ ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ തിയേറ്ററുകാര്‍ തമ്മിലുള്ള കുടിപ്പകയോ? സിനിമയില്‍ കണ്ടുശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്‌ക്രീനിനു പുറത്തേക്കോ? മാസ് തിയേറ്റര്‍ ഉടമയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങള്‍; ഉന്നം വെളിപ്പെടുത്താതെ പോലീസിന്റെ ഒളിച്ചുകളി
തൃശൂര്‍: തന്നെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് പ്രവാസി വ്യവസായിയും നിര്‍മാതാവുമായ റാഫേലാണെന്ന് തൃശൂര്‍ രാഗം തിയറ്റര്‍ നടത്തിപ്പുകാരന്‍ സുനില്‍. സിനിമ വിതരണത്തിലെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി റാഫേലുമായി തര്‍ക്കമുണ്ടെന്നും സുനില്‍ പറയുന്നു. ഇരിങ്ങാലക്കുട മാസ് തിയറ്ററ്‍ ഉടമയാണ് റാഫേല്‍ പൊഴോലിപ്പറമ്പില്‍. രാഗം തിയറ്റര്‍ ഉടമയായ സുനിലിനെ രാത്രിയുടെ മറവില്‍ വീടിന് പുറത്തെ ഗേയ്റ്റില്‍ വച്ച് വാളും കത്തിയുമായി ആക്രമിക്കാനിടയായ സാഹചര്യം എന്തായിരുന്നു? തിയറ്ററുകാര്‍ തമ്മിലെ കുടിപ്പകയോ? സിനിമയില്‍ കണ്ട് ശീലിച്ച ക്വട്ടേഷന്‍ ആക്രമണങ്ങള്‍ സ്ക്രീനിന് പുറത്ത് പ്രാവര്‍ത്തികമാവുകയായിരുന്നോ? ഇക്കഴിഞ്ഞ 20ന് അതായത് ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് രാഗം തിയറ്റര്‍ നടത്തിപ്പുകാരനായ വെളപ്പായ സ്വദേശി സുനില്‍ ആക്രമിക്കപ്പെട്ടത്. രാത്രി പത്തു മണിയോടെ ആക്രമിക്കപ്പെട്ടത് വീടിനു മുമ്പിലായിരുന്നു. തൃശൂര്‍ വെളപ്പായയിലെ വീടിനു മുമ്പില്‍ കാര്‍ എത്തിയ ഉടനെ മൂന്നു യുവാക്കള്‍ ചാടിവീണു. കാറിന്‍റെ ഡോര്‍ തുറന്ന ഉടനെ ഡ്രൈവറെ വെട്ടി. ഡ്രൈവറാകട്ടെ ഓടിമാറി. പിന്നെ, കാറിന്‍റെ ചില്ല് തകര്‍ത്ത് സുനിലിന്‍റെ കാലില്‍ കുത്തി. തൃശൂരിലെ…
Read More » -
കോമണ്‍വെല്‍ത്ത് ഗെയിംസ് 2030-ന് ആതിഥ്യമരുളാന്‍ ഇന്ത്യ ; ഗെയിംസിന്റെ നൂറാം പതിപ്പിന് ഗുജറാത്തിലെ അഹമ്മദാബാദ് വേദിയാകും ; ആതിഥേയത്വം വഹിക്കുന്നത് 20 വര്‍ഷത്തിന് ശേഷം
ഇന്ത്യന്‍ കായിക ലോകത്തിന് വലിയ വാര്‍ത്തയായി, 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള നഗരമായി ഗുജറാത്തിലെ അഹമ്മദാബാദിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ നൂറാം വാര്‍ഷിക പതിപ്പായതുകൊണ്ട് തന്നെ ഈ ഗെയിംസ് വളരെ സവിശേഷമായിരിക്കും. 2010-ല്‍ ഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നതിന് ശേഷം ഇന്ത്യ ഒരു മെഗാ കായിക ഇവന്റിന് ആതിഥേയത്വം വഹിക്കുന്നത് ഇത് ആദ്യമായാണ്. അഹമ്മദാബാദിലെ സിഡബള്യൂജി 2030ല്‍ അഹമ്മദാബാദ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആകെ 15 മുതല്‍ 17 വരെ കായിക ഇനങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മെഗാ ഇവന്റിന്റെ ഭാഗമാകുമെന്ന് ഉറപ്പിച്ച കായിക ഇനങ്ങള്‍ അത്ലറ്റിക്സ്, പാരാ അത്ലറ്റിക്സ്, നീന്തല്‍, പാരാ നീന്തല്‍, ടേബിള്‍ ടെന്നീസ്, പാരാ ടേബിള്‍ ടെന്നീസ്, ബൗള്‍സ്, പാരാ ബൗള്‍സ്, വെയ്റ്റ് ലിഫ്റ്റിംഗ്, പാരാ പവര്‍ ലിഫ്റ്റിംഗ്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, നെറ്റ്‌ബോള്‍, ബോക്‌സിംഗ് ശേഷിക്കുന്ന കായിക ഇനങ്ങള്‍ അന്തിമമാക്കുന്നതിനുള്ള നടപടികള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. ഉള്‍പ്പെടുത്താന്‍ പരിഗണിക്കുന്ന കായിക ഇനങ്ങള്‍ ഇവയാണ്: ആര്‍ച്ചറി, ബാഡ്മിന്റണ്‍,…
Read More » -
ഹോങ്കോങ്ങിലെ അംബരചുംബികളായ കെട്ടിടങ്ങളില്‍ വന്‍ തീപ്പിടിത്തം; 14 മരണം റിപ്പോര്‍ട്ട് ചെയ്തു ; തീപിടുത്തം ഉണ്ടായത് തായ് പോ ജില്ലയിലെ നിരവധി ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍
ഹോങ്കോങ്ങിലെ ഒരു ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഉണ്ടായ വിനാശകരമായ തീപ്പിടിത്തത്തില്‍ 13 പേര്‍ മരിച്ചു. മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും, അതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചു. ഹോങ്കോങ്ങിലെ തായ് പോ ജില്ലയിലെ നിരവധി ഉയരം കൂടിയ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ബുധനാഴ്ച ഉണ്ടായ വലിയ തീപ്പിടിത്തത്തില്‍ കുറഞ്ഞത് 14 പേര്‍ മരിക്കുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മുളകൊണ്ടുള്ള സ്‌കാഫോള്‍ഡിംഗും പച്ച വലകളും കൊണ്ട് പൊതിഞ്ഞ ടവറുകളില്‍ നിന്ന് കനത്ത പുക ഉയരുമ്പോഴും അഗ്‌നിശമന സേനാംഗങ്ങള്‍ രാത്രി വൈകിയും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. എട്ട് റെസിഡന്‍ഷ്യല്‍ ബ്ലോക്കുകളും ഏകദേശം 2,000 അപ്പാര്‍ട്ടുമെന്റുകളുമുള്ള വാങ് ഫുക് കോടതി ഹൗസിംഗ് കോംപ്ലക്‌സിലാണ് തീപ്പിടിത്തം ഉണ്ടായത്. ശക്തമായ കാറ്റ് കാരണം ഏഴ് കെട്ടിടങ്ങളിലേക്ക് തീ പടരാന്‍ സഹായിച്ചതായി ഫയര്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. തീപ്പിടിത്തത്തിന്റെ കാരണം ഉടന്‍ വ്യക്തമായിട്ടില്ല. ഉച്ചയ്ക്ക് 2:51-നാണ് തീ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്,…
Read More » -
നന്‍മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്‍കാന്‍ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍
ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്‌നേഹവുമായിരുന്നു. ആ നന്‍മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്. 2014 ബെത്‌ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്‌കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു.…
Read More » -
ആശുപത്രി അധികൃതരുടെ ശ്രദ്ധയ്ക്ക്; രോഗികള്‍ക്കുമുണ്ട് അവകാശങ്ങള്‍; പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുത്; ആശുപത്രികള്‍ക്ക് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് രോഗീപരിചരണവുമായും രോഗികളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഹൈക്കോടതി. എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കുകയും അവരുടെ നില ഭദ്രമാക്കുകയും ചെയ്യണമെന്ന പ്രധാനപ്പെട്ട നിര്‍ദ്ദേശമാണ് ഇതിലൊന്ന്. പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാന്‍ കാരണമാകരുതെന്ന് കോടതി കര്‍ശനമായി നിഷ്‌കര്‍ഷിച്ചു. മറ്റുമാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ് – തുടര്‍ചികിത്സ ആവശ്യമെങ്കില്‍ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റേണ്ട ഉത്തരവാദിത്തം എടുക്കണം. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ എല്ലാ പരിശോധനാ ഫലങ്ങളും, എക്‌സ് റേ, ഇസിജി, സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ എന്നിവ രോഗിക്ക് കൈമാറണം. ആശുപത്രി റിസപ്ഷനിലും വെബ്‌സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. ലഭ്യമായ സേവനങ്ങള്‍, പാക്കേജ് നിരക്കുകള്‍, ഡോക്ടര്‍മാരുടെ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടണം. രോഗികളുടെ അവകാശങ്ങള്‍, പരാതി നല്‍കാനുള്ള സംവിധാനങ്ങള്‍ എന്നിവയും പ്രദര്‍ശിപ്പിക്കണം. എല്ലാ ആശുപത്രികളിലും ഒരു പരാതി പരിഹാര ഡെസ്‌ക് ഉണ്ടായിരിക്കണം. പരാതി സ്വീകരിച്ചാല്‍ രസീതോ എസ് എം എസോ നല്‍കണം 7 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍…
Read More »