NEWS

  • ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?

    പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങി കേരള ഘടകം. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും. അതേസമയം ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു, ഇതോടെകോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എംവി ഗോപകുമാറിനെ സ്ഥാനാ‍ർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും…

    Read More »
  • സ്വതന്ത്രനാവാൻ കെ സുധാകരൻ? ഇന്ന് ഉച്ചയോടെ അറിയാം

    ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺ​ഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായുള്ള പ്രചരണങ്ങളുമുണ്ടാകുന്നുണ്ട്. അതുകൂടാതെ, കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളനമുണ്ടായേക്കും. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും…

    Read More »
  • ചുമ്മ വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം കളഞ്ഞുകുളിക്കരുത്…- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, യൂത്ത് ലീ​ഗ്!! തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കതിരെ വരിക മണ്ഡലത്തിലെ തന്നെ ശക്തനായ നേതാവ്?

    കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽനിന്ന് പിണങ്ങി പുറത്തുചാടിയ വിമതരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം. സിപിഎമ്മിൽ ഇപ്പോളുള്ള ആഭ്യന്തരകലാപത്തിൽ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണുള്ളത്. അത് പ്രയോജനപ്പെടുത്താതെ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശനം. പാർട്ടിയിൽ നിന്നു പുറത്തുചാടിയതോടെ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ തുടങ്ങിയതു മുതൽ അണികൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതാണ്. കൂടാതെ അന്തിമപട്ടിക പുറത്തുവരുന്നതിന് മുൻപുതന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉൾപ്പെടെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. യൂത്ത് ലീഗിലും സമാന പ്രതിഷേധമുണ്ട്. സാമൂഹികമാധ്യമങ്ങളിലും ഇവർ പ്രതിഷേധമുയരുന്നുണ്ട്. രണ്ടിടത്തും കോൺഗ്രസ് മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇത് നേതൃത്വത്തെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയിട്ടില്ല. തങ്ങളുടെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്! പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ…

    Read More »
  • മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ​ഗോപിയെത്തിയത് 1.44ന്… സ്വീകരിക്കാൻ ആരുമുണ്ടായില്ല, അണികൾ വീട്ടിൽ പോയി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്ന് മന്ത്രി

    പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് ഉദ്ഘാടനം ചെയ്യാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പുലർച്ചെ പ്ലാറ്റ്ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി തന്റെ അതൃപ്തി പ്രകടമാക്കി, അതേ ട്രെയിനിൽ യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 1.44ന് ആണ് സംഭവം. ഇതിനിടെ മന്ത്രിക്ക് കണ്ണൂർ മുതൽ കാഞ്ഞങ്ങാട് വരെ സഞ്ചരിക്കാൻ‍ അമൃത്‌ഭാരത് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിടുകയും ചെയ്തു. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടൽ വഴിയെന്ന് കോൺഗ്രസും അവകാശപ്പെട്ടിരുന്നു. ഇതോടെ സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ മൂന്നിടത്തും സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തു. മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്സ്പ്രസിൽ യാത്രതിരിച്ച് രാത്രി 10.36ന്…

    Read More »
  • സുധാകരനു സീറ്റില്ല; സ്വതന്ത്രനാകുമോ എന്ന് ഇന്നറിയാം; കണ്ണൂരില്‍ ടി.ഒ. മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; എറണാകുളത്ത് ദീപ്തിയില്ല, ഷിയാസിനായി സതീശന്റെ ഉഗ്ര സമ്മര്‍ദം; കോന്നിയില്‍ അടൂര്‍ പ്രകാശുമില്ല

    ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.സുധാകരന് സീറ്റില്ല. ടി.ഒ.മോഹനന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് നേതൃത്വം ഉറച്ച തീരുമാനമെടുക്കുകയായിരുന്നു. എംപിമാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് പാര്‍ട്ടി നേരത്തേ തീരുമാനം വ്യക്തമാക്കിയിരുന്നുവെങ്കിലും സുധാകരന്‍ അത് മറികടന്ന് കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പാര്‍ട്ടിയെ ഇത്തരത്തില്‍ പ്രതിരോധത്തിലാക്കുന്നത് പ്രവര്‍ത്തകരുടെ ആവേശം കെടുത്തുന്നതാണെന്നും സമീപനം മാറ്റാത്തത് ശരിയല്ലെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തി. അതേസമയം, സ്ഥാനാര്‍ഥിയാക്കില്ലെന്ന് ഉറപ്പായതോടെ സ്വതന്ത്രനായി മല്‍സരിക്കുമോ എന്നതില്‍ സുധാകരന്‍ ഇന്ന് നിലപാട് അറിയിക്കും. പ്രവര്‍ത്തക സമിതി അംഗത്വം സുധാകരന്‍ രാജിവച്ചേക്കുമെന്നും സൂചനകളുണ്ട്. പെരുമ്പാവൂര്‍ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അന്തിമ തീരുമാനം കൈക്കൊള്ളും. ഉദുമ, പട്ടാമ്പി, ചടയമംഗലവും ഖര്‍ഗെ തീരുമാനിക്കും. കൊച്ചിയില്‍ മുഹമ്മദ് ഷിയാസ് തന്നെ മല്‍സരിച്ചേക്കും. കടുത്ത സമ്മര്‍ദമാണ് ഷിയാസിനായി വി.ഡി. സതീശന്‍ ചെലുത്തിയത്. ദീപ്തി മേരി വര്‍ഗീസിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാട്. കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. വാമനപുരത്ത് സുധീര്‍ഷാ പാലോട്,…

    Read More »
  • വാങ്ങാന്‍ ആളില്ല! ഐഡിബിഐ ബാങ്കിന്റെ ഓഹരിയടക്കം വിറ്റു കാശാക്കാനുള്ള മോദിയുടെ നീക്കം പാളുന്നു; സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമിട്ടത് 800 ബില്യണ്‍ രൂപ സമാഹരിക്കാന്‍; പദ്ധതികളെ ബാധിച്ചേക്കും; നിക്ഷേപകരുടെ താത്പര്യം കുറയുന്നത് അപകടം

    ന്യൂഡല്‍ഹി: നിക്ഷേപകരെ കിട്ടാതെ മോദി സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നീക്കങ്ങള്‍ പാളുന്നെന്നു റിപ്പോര്‍ട്ട്. വിവിധ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിലൂടെ സമാഹരിക്കാമെന്നു കരുതിയ വന്‍ തുക ലഭിക്കാതിരിക്കുന്നത് കേന്ദ്രസര്‍ക്കാരിനു വന്‍ തിരിച്ചടിയെന്നും റോയിട്ടേഴസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഐഡിബിഐ (IDBI) ബാങ്കിന്റെ ഓഹരി വില്‍ക്കാനുള്ള ശ്രമത്തിനുണ്ടായ ഇടിവ് സര്‍ക്കാരിന്റെ പ്രധാന നിക്ഷേപ സമാഹരണ പദ്ധതിക്ക് (divestment programme) ഏറ്റ കനത്ത പ്രഹരമാണെന്ന് രണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളായി വൈകുന്ന സ്വകാര്യവല്‍ക്കരണ പദ്ധതി ഇപ്പോള്‍ പുതിയ തിരിച്ചടികളാണു നേരിടുന്നത്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SCI), എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ (HLL Lifecare) തുടങ്ങിയ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളോടുള്ള താല്‍പ്പര്യം കുറയുന്നതും, സര്‍ക്കാരിന്റെ ഏറ്റവും കുറഞ്ഞ വിലയേക്കാള്‍ താഴെ ബിഡുകള്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പന പരാജയപ്പെട്ടതും ഇതില്‍ ഉള്‍പ്പെടുന്നു. ടെലികോം, ബാങ്കിംഗ് തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ മാത്രം സാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് മറ്റ് മിക്ക മേഖലകളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുക…

    Read More »
  • താലിബാന്‍ ഒരിക്കലും വിശ്വസിക്കാത്ത പാകിസ്താന്‍: ആയുധങ്ങളും ആശയങ്ങളും ഒന്ന്; പിന്നെന്ത്? ചതിക്കുഴികള്‍ പതിയിരുന്ന അതിസങ്കീര്‍ണ ബന്ധത്തിന്റെ ചുരുളഴിക്കുമ്പോള്‍; ടിടിപിയുടെ ഉദയം മുതല്‍ ഇന്ത്യയുമായുള്ള ബന്ധവും സൈനിക നടപടികളും വരെ

    ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും മേല്‍ താലിബാന്‍ നേടിയ വിജയത്തെയും കാബൂളില്‍ അവര്‍ അധികാരം തിരിച്ചുപിടിച്ചതിനെയും 2024-ല്‍ ആവേശത്തോടെയാണ് പാകിസ്താന്‍ സ്വാഗതം ചെയ്തത്. എന്നാല്‍, അഞ്ചുവര്‍ഷം തികയുന്നതിനു മുമ്പ് താലിബാനും ഇസ്ലാമാബാദും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാന ശിലകള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളും പരസ്യമായ യുദ്ധത്തിലേക്കു നീങ്ങി. തെഹ്രീക്-ഇ-താലിബാന്‍ പാകിസ്താനെയും (TTP) പാകിസ്ഥാനെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന മറ്റ് നിരവധി തീവ്രവാദി ഗ്രൂപ്പുകളെയും താലിബാന്‍ പിന്തുണയ്ക്കുന്നു എന്ന പാകിസ്താന്‍ ആരോപണമാണ് യുദ്ധത്തിന്റെ ഉദ്ഭവം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പാകിസ്ഥാനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചതിന്റെ ഉത്തരവാദിത്തവും താലിബാന്റെ മേല്‍ ചുമത്തുന്നു. നിലവില്‍ സജീവമാകുന്നതിനു മുമ്പ്, 2007നും 2014നും ഇടയില്‍ പാകിസ്താനില്‍ ശക്തമായിരുന്ന ഒരു അന്താരാഷ്ട്ര നിരോധിത സംഘടനയാണ് ടിടിപി. അഫ്ഗാനിസ്ഥാനും പാകിസ്താനും തമ്മിലുള്ള, പ്രത്യേകിച്ച് താലിബാനും പാകിസ്താന്‍ ഭരണകൂടവും തമ്മിലുള്ള പതിറ്റാണ്ടുകള്‍ നീണ്ട ആഴത്തിലുള്ള അവിശ്വാസമാണ് ഈ സംഘര്‍ഷം പ്രതിഫലിപ്പിക്കുന്നത്. കാബൂളില്‍ താലിബാന്‍ തിരിച്ചെത്തിയതിനെ അഫ്ഗാനിസ്ഥാന്റെ ‘അടിമത്തത്തിന്റെ ചങ്ങലകള്‍’ തകരുന്നത് എന്നാണ് ഇസ്ലാമാബാദ് വിശേഷിപ്പിച്ചിരുന്നത്.…

    Read More »
  • ഖമേനി മുതല്‍ ലാരിജാനിവരെ; യുദ്ധത്തില്‍ ഇറാനു നഷ്ടമായത് നേതൃത്വത്തിന്റെ കാതല്‍; ഇതുവരെ കൊല്ലപ്പെട്ട പ്രമുഖര്‍ ഇവര്‍; രാഷ്ട്രീയ നേതൃത്വത്തെയും ഉന്നമിട്ട് ആക്രമണങ്ങള്‍ ഉടന്‍?

    ദുബായ്: ഫെബ്രുവരി 28 മുതല്‍ ഇറാനുനേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന രാഷ്ട്രീയ-സൈനിക പ്രമുഖര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം പടര്‍ന്ന ഈ യുദ്ധം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിന്റെ കാതലിനെയാണ് ബാധിച്ചത്. പ്രത്യാക്രമണമാകട്ടെ, ഊര്‍ജ വിപണികളെയും കപ്പല്‍ ഗതാഗത പാതകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ തമ്മില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിഴല്‍ യുദ്ധത്തിനും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനും ശേഷം ഇറാനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. കൊല്ലപ്പെട്ട പ്രമുഖ വ്യക്തികള്‍ താഴെ പറയുന്നവരാണ്: പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി: 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹം, അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത ശത്രുത പുലര്‍ത്തുന്നതോടൊപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ ശക്തമായ നിയന്ത്രണം സ്ഥാപിച്ചിരുന്നു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 86-ാം വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുപ്പതിലധികം വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം…

    Read More »
  • പെരുമ്പാവൂരിൽ പുലിവാല് പിടിച്ച് ട്വന്റി-20!! റോഡ് ഷോയ്ക്ക് ഫ്ലക്സ്, കമാനങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വരെ സജ്ജമാക്കി, ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രിയും, പിന്നെയാണ് അറിയുന്നത് സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന്, റോഡ് ഷോ റദ്ദാക്കി

    പെരുമ്പാവൂർ: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ട്വൻ്റി-20 സ്ഥാനാർഥി നടി ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിലില്ല. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് ലക്ഷ്മിപ്രിയ ഇപ്പോൾ താമസിക്കുന്നതെങ്കിലും അവിടുത്തെ വോട്ടർ പട്ടികയിലും ഇവരുടെ പേരില്ലെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്ന് ബുധനാഴ്ച പെരുമ്പാവൂർ മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കി. ട്വന്റി-20 റോഡ് ഷോയ്ക്കായി വലിയ രീതിയിലുള്ള ഫ്ലക്സുകളും കമാനങ്ങളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസും സജ്ജമാക്കിയിരുന്നു. പിന്നാലെ ഉദ്ഘാടനം ചെയ്യാനായി കേന്ദ്രസഹമന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ വേദിയിലെത്തിയപ്പോഴാണ് ലക്ഷ്മിപ്രിയയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന കാര്യം പാർട്ടി അറിയുന്നതുതന്നെ. ഇതോടെ പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ കാരണം സ്ഥാനാർഥിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് റോഡ് ഷോയിൽ പങ്കെടുക്കാത്തതെന്ന് പെരുമ്പാവൂർ എൻഡിഎ വിശദീകരണം നൽകി. സ്ഥാനാർഥിയുടെ അഭാവത്തിൽ റോഡ് ഷോയ്ക്ക് പകരം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി പരിപാടി അവസാനിപ്പിച്ചു. അതേസമയം വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചാൽ അത് തള്ളിപ്പോകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മിപ്രിയയ്ക്ക് പകരമായി പെരുമ്പാവൂരിൽ…

    Read More »
  • മുസ്ലിം ലീഗിന് ചേലക്കരയില്‍ മത്സരിക്കാന്‍ ആളില്ല! സ്ഥാനാര്‍ഥികളെ തപ്പി നെട്ടോട്ടം; മുന്‍ കൊണ്ടാഴി പഞ്ചായത്ത് അംഗം ശിവന്‍ വീട്ടിക്കുന്നുമായി ചര്‍ച്ച നടത്തി; കൊണ്ടാഴി ഏറ്റെടുത്ത് ചേലക്കര വിട്ടു നല്‍കിയത് ശ്രീകണ്ഠന്റെ ഭാര്യയെ മത്സരിപ്പിക്കാന്‍

    തൃശൂര്‍: മുസ്ലിം ലീഗിനു കൈമാറിയ ചേലക്കര നിയോജക മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായി കൊണ്ടാഴി മുന്‍ പഞ്ചായത്തംഗം ശിവന്‍ വീട്ടിക്കുന്ന് മത്സരിച്ചേക്കും. യുഡിഎഫും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണു വിവരം. ഇതേ സീറ്റിലേക്കു കോണ്‍ഗ്രസ് നേതാവ് കെ.വി. ദാസനെയടക്കം പരിഗണിച്ചെന്നാണു വിവരം. വര്‍ഷങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലമാണ് ചേലക്കര. വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ ഭാര്യയായ കെ.എ. തുളസിക്കു മത്സരിക്കാന്‍ കോങ്ങാട് ഏറ്റെടുത്തതോടെയാണ് ചേലക്കര വിട്ടു നല്‍കേണ്ടി വന്നത്. സംവരണ മണ്ഡലമായ ചേലക്കരയില്‍ ലീഗിനു മത്സരിക്കാന്‍ ആളെക്കിട്ടാത്തത് വന്‍ പ്രതിസന്ധിക്ക് ഇടയാക്കി. ഇതിനു പിന്നാലെയാണ് പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കം തുടങ്ങിയത്. തൃശൂര്‍ ഡിസിസിയുമായി ബന്ധപ്പെട്ടു നിരവധിപ്പേരെ പരിഗണിച്ചെങ്കിലും അവര്‍ കോണി ചിഹ്നത്തില്‍ മത്സരിക്കാന്‍ തയാറായില്ല. ഇതേത്തുടര്‍ന്നാണു പൊതുസ്വതന്ത്രനെ ഇറക്കാന്‍ തീരുമാനിച്ചത്. ഒരുകാലത്ത് യുഡിഎഫിന്റെ ഉറച്ച കോട്ടയായിരുന്ന ചേലക്കര, കെ. രാധാകൃഷ്ണന്റെ രാഷ്ട്രീയ പ്രവേശത്തോടെയാണ് ഇടതുകോട്ടയായി മാറിയത്. പിന്നീട് യു.ആര്‍. പ്രദീപ് എത്തിയപ്പോഴും മണ്ഡലം എല്‍ഡിഎഫിനെ കൈവിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനപ്രീതിയുണ്ടായിരുന്നിട്ടും മുന്‍ എംപി രമ്യ ഹരിദാസിനു…

    Read More »
Back to top button
error: