NEWS

  • കുറ്റവിമുക്തനാക്കിയെങ്കിലും മേല്‍ക്കോടതികളില്‍ അപ്പീല്‍ സാധ്യതകള്‍ നിലനില്‍ക്കുന്നു ; സിനിമാ സംഘടനകളിലേക്കുള്ള ദിലീപിന്റെ തിരിച്ചുവരവിന് എതിര്‍പ്പറിയിച്ച് ഒരു വിഭാഗം ; ഭിന്നാഭിപ്രായങ്ങളും ശക്തമായി ഉയരുന്നു

    കൊച്ചി: മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകാനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാസംഘടനകളില്‍ ഭിന്നത. നിര്‍മ്മാതാക്കളുടെയും സാങ്കേതികവിദഗ്ദ്ധരുടേയും സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ എതിര്‍ ശബ്ദങ്ങളും. കുറ്റവിമുക്തനാക്കിയെങ്കിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുള്ളതായിട്ടാണ് വിവരം. കഴിഞ്ഞ ദിവസം ഇക്കാര്യത്തില്‍ പരസ്യവിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത് വരികയും ഫെഫ്ക്കയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നു എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ ദിലീപിനെ തിടുക്കപ്പെട്ട് തെരഞ്ഞെടുക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സിനിമാ സംഘടനയിലെ ഒരു വിഭാഗം പറയുന്നത്. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും അങ്ങിനെ ചെയ്യുന്നത് തെറ്റിനും ശരിക്കും ഒപ്പം നില്‍ക്കുന്നത് പോലെയാകുമെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു. അതിനിടയില്‍ അതിജീവിതയ്ക്കൊപ്പമെന്ന സന്ദേശം നല്‍കി സാംസ്‌ക്കാരിക കൂട്ടായ്മകളും രംഗത്ത് വരികയാണ്. മാനവീയം വീഥിയില്‍ ഇന്ന് അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സാംസ്‌ക്കാരിക കൂട്ടായ്മ ഇന്ന് വൈകിട്ട് നടക്കുന്നുണ്ട്. സമാനമായ രീതിയിലുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച കോഴിക്കോട്…

    Read More »
  • സുരേഷ്ഗോപി ലോക്സഭയില്‍ വോട്ട് ചെയ്തത് തൃശൂരില്‍, തദ്ദേശ തെരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വ്വഹിച്ചത് തിരുവനന്തപുരത്തും ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്ന് വി.സി. സുനില്‍കുമാര്‍

    തൃശൂര്‍: സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെ തിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. ലോക്സഭാ തെര ഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്ത സുരേഷ്ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്ത പുരത്ത് വോട്ടു ചെയ്തെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നുമാണ് വിമര്‍ശിച്ചിരിക്കുന്നത്. സുരേഷ്ഗോപി വോട്ടുചെയ്തത് ചട്ടവിരുദ്ധമായിട്ടാണെന്നും പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഓര്‍ഡിനറി റെസിഡന്‍സ് എന്ന് കാണിച്ച് തൃശൂരില്‍ സുരേഷ്ഗോപി യടക്കം നിരവധി വ്യാജവോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്നും പതിനായിരക്കണക്കിന് ആള്‍ക്കാ രെയാണ് ചേര്‍ത്തതെന്നും സുനില്‍കുമാര്‍ വിമര്‍ശിച്ചു. തൃശൂര്‍ കോര്‍പറേഷനിലെ മുക്കാ ട്ടുകര ഡിവിഷനിലെ ഈ വോട്ട് നിലനില്‍ക്കേ അതേ വ്യക്തി തദ്ദേശ തിരഞ്ഞെടുപ്പില്‍ ശാസ്തമംഗലം ഡിവിഷനില്‍ പോയി വോട്ടുചെയ്തു എന്നാണ് ആക്ഷേപം. ഒരു കേന്ദ്രമന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തിരഞ്ഞെടുപ്പ് നിയമങ്ങളെ പരിപൂര്‍ണമായി ലംഘിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇതേ വിഷയം അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഉന്നയിച്ചിട്ടുണ്ട്. മറുപടിയുണ്ടോ എന്ന തലക്കെട്ടിലാണ് കുറിപ്പ്. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍…

    Read More »
  • ടീമിലെടുക്കാത്തതിന് കളിക്കാര്‍ കലിപ്പ് തീര്‍ത്തു, അണ്ടര്‍19 കോച്ചിനെ കളിക്കാര്‍ പഞ്ഞിക്കിട്ടു ; ബാറ്റുകൊണ്ട് തലങ്ങും വിലങ്ങും തല്ലി ; 20 തുന്നലുകള്‍, തോളെല്ലിന് പൊട്ടലും ; കളിക്കാര്‍ക്ക് എതിരേ കൊലപാതകക്കുറ്റം, ഒളിവില്‍

    പോണ്ടിച്ചേരി: ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്ന കാരണത്താല്‍ കളിക്കാര്‍ പരിശീലകനെ ആക്രമിച്ചതായി ആരോപണം. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിനായുള്ള ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി പോണ്ടിച്ചേരിയുടെ അണ്ടര്‍ 19 പരിശീലകനെ മൂന്ന് പ്രാദേശിക കളിക്കാര്‍ േചര്‍ന്ന് ആക്രമിച്ചു എന്നാണ് ആരോപണം. ബാറ്റിന് അടികൊണ്ട പരിശീലകന്‍ എസ്. വെങ്കടരാമന് തലയ്ക്കും തോളെല്ലിനും പരിക്കേല്‍ക്കുകയും പൊട്ടലുണ്ടാവുകയും ചെയ്തു. നിലവില്‍ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള ടീമില്‍ തങ്ങളെ ഉള്‍പ്പെടുത്താതിരുന്നതിന് കാരണം കോച്ച് ആണെന്ന് സംശയിച്ച മൂന്ന് പ്രാദേശിക ക്രിക്കറ്റര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം. കൊലപാതകക്കുറ്റത്തിന് കേസെടുത്ത പോലീസ് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കളിക്കാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോള്‍ നിരീക്ഷിക്കുകയും നിര്‍ദേശം നല്‍കുകയും ചെയ്യുമ്പോഴായിരുന്നു കോച്ച് വെങ്കടരാമന്‍ ആക്രമിക്കപ്പെട്ടത്. ടൂര്‍ണമെന്റ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പ്രതികളായ കാര്‍ത്തികേയന്‍, അരവിന്ദ് രാജ്, സന്തോഷ് കുമാരന്‍ എന്നിവര്‍ കോച്ചിനെ ചോദ്യം ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ മൂവരും ചേര്‍ന്ന് ക്രിക്കറ്റ്…

    Read More »
  • നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയില്‍ പ്രതികരിക്കാതെ അമ്മയിലെ സഹോദരിമാര്‍ എസ്‌കേപ്പാകുന്നു ; എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്ന് നടന്‍ ബാബുരാജിന്റെ പ്രതികരണം

    കൊച്ചി: തലപ്പത്തിരിക്കുന്നത് സ്ത്രീകളായിട്ടും നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പുറത്തുവന്ന കോടതിവിധിയില്‍ പ്രതികരിക്കാന്‍ അമ്മയുടെ ഭാരവാഹികള്‍ തയ്യാറാകുന്നില്ലെന്നും അവര്‍ എസ്‌കേപ്പാകുന്നെന്നും നടന്‍ ബാബുരാജിന്റെ വിമര്‍ശനം. കോടതി വിധിയെ മാനിക്കുന്നുവെങ്കിലും അന്നും ഇന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ബാബുരാജ് തുറന്നടിച്ചു. ഇപ്പോഴും തലപ്പത്ത് മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്തായിരിക്കും സ്ഥിതി. മോഹന്‍ലാല്‍ മാറിയത് നന്നായി. അമ്മ ഭാരവാഹികള്‍ പ്രതികരിക്കുമെന്ന് കരുതാമെന്നും നടന്‍ പറഞ്ഞു. ദിലീപിനെ പുറത്താക്കാന്‍ കാണിച്ച വ്യഗ്രത തിരിച്ചെടുക്കാനും കാണിച്ചിരിക്കാം. അതൊ ക്കെ സംഘടനകളുടെ തീരുമാനമാണെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അമ്മയുടെ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റ് ശ്വേത മേനോനോ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനോ പ്രതികരിക്കാത്തത് ചര്‍ച്ചയായി മാറിയിട്ടുണ്ട്. അതേസമയം തന്നെ കേസില്‍ കുറ്റവിമുക്തനായ ദിലീപിനെ സംഘ ടനയില്‍ തിരിച്ചെടുക്കുന്ന കാര്യം എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യുക യുമു ണ്ടായി. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസില്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ‘അമ്മ’ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.…

    Read More »
  • പരാതി നല്‍കാന്‍ താമസിച്ചതും കെപിസിസി അദ്ധ്യക്ഷന് കൈമാറിയതും സംശയത്തിന് കാരണം ; നല്‍കിയ വാട്‌സാപ്പ് ചാറ്റ് ഉള്‍പ്പെടെയുളള തെളിവുകള്‍ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കുര്‍ ജാമ്യം നല്‍കിയ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനത്തിന് കാരണം നല്‍കിയ ബലാത്സംഗ പരാതിയില്‍ ഉയര്‍ന്ന സംശയം. സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നാണ് കോടതി വിലയിരുത്തല്‍. പരാതി പൊലീസിന് നല്‍കാതെ കെപിസിസി പ്രസിഡന്റിന് നല്‍കിയതും പരാതിയുടെ കാലതാമസവും കോടതി ചൂണ്ടിക്കാട്ടി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിന്റെ പകര്‍പ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണണെന്നാണ് നിര്‍ദേശം. ബെംഗളൂരു സ്വദേശിനിയായ 23 കാരിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്. താന്‍ നേരിട്ടത് ക്രൂരമായ ലൈംഗികാതിക്രമമാണെന്ന് അതിജീവിത കഴിഞ്ഞ ദിവസം മൊഴി നല്‍കിയിരുന്നു. വിവാഹവാഗ്ദാനം…

    Read More »
  • ഇ.വി.എമ്മുകള്‍ രാജ്യത്ത് അവതരിപ്പിച്ചത് രാജീവ്ഗാന്ധി ; ഇവിഎം വഴി ആദ്യ തിരഞ്ഞെടുപ്പില്‍ വിജയിച്ചതും കോണ്‍ഗ്രസ് ; ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നത്് അദ്ദേഹത്തിന്റെ മകന്‍ രാഹുലാണെന്ന് അമിത്ഷാ

    ന്യൂഡല്‍ഹി: രാജ്യത്ത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വഴി ആദ്യം ജയിച്ചത് കോണ്‍ഗ്രസാ ണെന്നും അത് അവതരിപ്പിച്ചത് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാമെന്നും ഇപ്പോള്‍ അതി നെ എതിര്‍ക്കുന്നയാള്‍ അദ്ദേഹത്തിന്റെ മകനാണെന്നും അമിത്ഷാ. വോട്ട് ചോരി വിവാദ ത്തില്‍ പാര്‍ലമെന്റില്‍ നടന്ന രൂക്ഷമായ വാഗ്വാദത്തില്‍ രാഹുല്‍ഗാന്ധിക്ക് മറുപടി നല്‍കു കയായിരുന്നു അമിത്ഷാ. ഇ.വി.എമ്മുകളെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്കായിരുന്നു അമിത്ഷായുടെ മറുപടി. വോട്ടര്‍ പട്ടികകളുടെ പ്രത്യേക തീവ്ര അവലോകനത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു ഷാ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ 2004-ല്‍ ആദ്യമായി ഇവിഎം വഴി ജയിച്ചത് കോണ്‍ഗ്രസായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം, ‘2014-ല്‍ ഞങ്ങള്‍ വിജയിച്ചപ്പോള്‍, അവര്‍ (കോണ്‍ഗ്രസ്) സംശയം ഉന്നയിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ഗാന്ധി കേന്ദ്രത്തിനെതിരേ ചൊവ്വാഴ്ച നടത്തിയ തുറന്ന ആക്രമണത്തിനുള്ള മറുപടിയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ ‘നേരിട്ട് നയിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു’ എന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. ‘ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്യാന്‍ എന്ത് പ്രചോദനമാണ് ഉണ്ടാവുക? നമുക്ക് ചീഫ്…

    Read More »
  • സുഹൃത്തിന്റെ കാമുകിയോട് പ്രണയം തോന്നി, വിവരമറിഞ്ഞ് ചോദിക്കാനെത്തിയ കാമുകനുമായി വഴക്ക് ; യുവാവിനെ കൂട്ടുകാരന്‍ കൊന്ന് പല കഷണങ്ങളാക്കി കത്തിക്കുകയും കുഴല്‍ക്കിണറ്റില്‍ കൊണ്ടിടുകയും ചെയ്തു

    ഗാന്ധിനഗര്‍: ആറു ദിവസമായി കാണാത്ത യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോള്‍ പെണ്‍സുഹൃത്തിന് വേണ്ടി കൂട്ടുകാരന്‍ നടത്തിയ കൊലപാതകം. ഗാന്ധിനഗറില്‍ നടന്ന സംഭവത്തില്‍ 20 കാരന്‍ രമേശ് മഹേശ്വരി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടുകാരന്‍ കിഷോറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പെണ്‍സുഹൃത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴല്‍ക്കിണറ്റില്‍ തട്ടിയെന്നാണ് പോലീസ് പറയുന്നത്. ആറ് ദിവസമായി രമേഷ് മഹേശ്വരിയെ കാണാനില്ലായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതകവിവരം പുറത്തറിയുന്നത്. ഡിസംബര്‍ രണ്ടിനാണ് രമേഷിനെ കാണാതായത്. ബന്ധുക്കള്‍ പരാതി നല്‍കിയ പരാതിയില്‍ കിഷോറിനെ സംശയിച്ച പോലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താനുമായി പ്രണയബന്ധത്തിലാകണമെന്ന ആവശ്യവുമായി കിഷോര്‍ യുവതിക്ക് ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു. ഇത് യുവതി രമേഷിനെ അറിയിച്ചു. ഇതാണ് ഇരു സുഹൃത്തുക്കള്‍ക്കുമിടയില്‍ തര്‍ക്കത്തിനിടയാക്കിയത്. സംഭവത്തില്‍ അസ്വസ്ഥനായ കിഷോര്‍ രമേഷിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിന് പുറത്തെത്തിച്ച് കിഷോര്‍ രമേഷിനെ കൊല്ലുകയും കത്തി ഉപയോഗിച്ച് ശരീരഭാഗം…

    Read More »
  • ‘ചിലകുടുംബങ്ങള്‍ തലമുറകളായി വോട്ട് കള്ളന്മാര്‍’ അവര്‍ തന്നെ വോട്ടുമോഷണത്തെക്കുറിച്ച് പറയുന്നു ; കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ വോട്ടര്‍പട്ടികയ്ക്ക് കുഴപ്പമില്ല ; ഇത് ഇരട്ടത്താപ്പെന്ന് രാഹുലിന് മറുപടി നല്‍കി അമിത്ഷാ

    ന്യൂഡല്‍ഹി : ചില കുടുംബങ്ങള്‍ ‘തലമുറകളായി വോട്ട് കള്ളന്മാര്‍’ ആയിരിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് ‘വോട്ട് മോഷണത്തെ’ ക്കുറിച്ച് സംസാരിക്കുന്നെന്ന്് എന്ന് അമിത്ഷാ. രാഹുല്‍ഗാന്ധിയുടെ വോട്ടുചോരി ആരോപണത്തിന് നെഹ്രുകുടുംബത്തെ വ്യംഗ്യമായി സൂചിപ്പിച്ചുകൊണ്ട് അമിത്ഷായുടെ മറുപടി. പാര്‍ലമെന്റില്‍ അമിത്ഷായും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ചൂടേറിയ വാക്കേറ്റത്തിലായിരുന്നു ഈ പരാമര്‍ശങ്ങള്‍ വന്നത്. വോട്ട് ലിസ്റ്റുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ചര്‍ച്ചയ്ക്ക് തയ്യാറുണ്ടോ എന്ന് രാഹുല്‍ ഗാന്ധി കേന്ദ്ര ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വിജയിക്കുമ്പോള്‍ വോട്ടര്‍ പട്ടികകള്‍ തികച്ചും മികച്ചതാണ്, നിങ്ങള്‍ പുതിയ വസ്ത്രങ്ങള്‍ ധരിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. എന്നാല്‍ ബീഹാറിലെന്നപോലെ നിങ്ങള്‍ തകരുമ്പോള്‍, വോട്ടര്‍ പട്ടികയില്‍ പ്രശ്‌നമുണ്ടെന്ന് പറയുന്നു… ഈ ഇരട്ടത്താപ്പ് വിലപ്പോവില്ലെന്നും അമിത്ഷാ പറഞ്ഞു. നിലവിലുള്ള വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു, എന്നിട്ട് തന്നെ, പട്ടികകള്‍ പുതുക്കാനും യോഗ്യരായ വോട്ടര്‍മാര്‍ മാത്രമേ അതില്‍ ഉള്‍പ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെ എതിര്‍ക്കുകയും ചെയ്യുന്നു എന്നും…

    Read More »
  • സത്യമോ നുണയോ കെട്ടുകഥയോ; നടി ആക്രമണക്കേസിന്റെ വിധി ചോര്‍ന്നെന്ന ആരോപണം ആളിക്കത്തുന്നു; യശ്വന്ത് ഷേണായിയുടെ ആരോപണം തള്ളി അഭിഭാഷക അസോസിയേഷന്‍

      കൊച്ചി: സത്യമോ നുണയോ കെട്ടുകഥയോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി പുറത്തുവിട്ടിരിക്കുന്ന പുതിയ വെളിപ്പെടുത്തല്‍ ആളിക്കത്തുന്നു. നടിയെ ആക്രമിച്ച കേസിലെ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായിയുടെ ആരോപണം അസോസിയേഷന്‍ തള്ളി. കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ചൂണ്ടിക്കാണിച്ചാണ് അഡ്വ. യശ്വന്ത് ഷേണായി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നടിയെ ആക്രമിച്ച കേസിലെ വിധി ചോര്‍ന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് യശ്വന്ത് ഷേണായി കത്തയക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കത്ത് എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെ അറിവോടെയല്ലെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. ജഡ്ജിമാര്‍ക്ക് ചോദ്യം ചെയ്യപ്പെടാനാകാത്ത വിശ്വാസ്യതയുണ്ടെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.   ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്തായി ലഭിച്ചെന്നായിരുന്നു അഡ്വ. യശ്വന്തിന്റെ പരാതി. ഇത്…

    Read More »
  • പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ ബൂത്തില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ വോട്ടു ചെയ്യാനെത്തുമോ ? ആകാംഷയോടെ കേരളം, മൂന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യുഷന്‍

    കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള രണ്ടാം ബലാത്സംഗക്കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്‍. ഈ കേസില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മൂന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ രാഹുല്‍ നാളെ പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി. നാളെയാണ് പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍…

    Read More »
Back to top button
error: