NEWS
-
കോൺഗ്രസിനെ പിടിച്ചിടത്തുതന്നെ കൊണ്ടെക്കെട്ടി സുധാകരൻ, കണ്ണൂരിൽ സ്ഥാനാർഥിയാകും, ടി ഒ മോഹനനെ കൈ ഒഴിഞ്ഞ് ഹൈക്കമാന്‍ഡ്, നടപടി പുതിയ പാര്‍ട്ടി രൂപീകരണം ഭയന്ന്
ന്യൂഡൽഹി: പാർട്ടിയോട് ഇടഞ്ഞ സുധാകരന് കണ്ണൂർ സീറ്റ് നൽകി പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാൻഡ്. അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ട് പോയ സുധാകരനെ എകെ ആൻ്റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കെ സുധാകരൻറെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്താനും സീറ്റ് സുധാകരന് നൽകാനുമാണ് ഹൈക്കമാൻഡ് തീരുമാനം. നിലവിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ടി ഒ മോഹനനെ മാറ്റിയായിരിക്കും സുധാകരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക. പുതിയ പാർട്ടി രൂപീകരിച്ച് മത്സരരംഗത്ത് എത്തുമെന്ന സുധാകരൻ്റെ വെല്ലുവിളി അക്ഷരാർത്ഥത്തിൽ കോണ്‍ഗ്രസിനെ ഞെട്ടിക്കുകയായിരുന്നു. ഇതോടെയാണ് എകെ ആൻ്റണി കളത്തിലിറങ്ങിയത്. ഇതിന് പിന്നാലെ സുധാകരനുമായി സംസാരിച്ചെന്ന് വ്യക്തമാക്കി എകെ ആൻ്റണി രംഗത്തെത്തി. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർത്ഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എകെ ആന്റണി പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് സ്ഥാനാർത്ഥി പട്ടികയിലെ അതൃപ്തിയിൽ ചർച്ചയ്ക്കായി സുധാകരൻ ദില്ലിയിലെത്തിയത്. മണിക്കൂറുകൾ നീണ്ട മാരത്തണ്‍ ചർച്ചയിലും എംപി മാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സുധാകരനും അടൂർ പ്രകാശും കടുത്ത…
Read More » -
ഹോർമൂസ് കടലിടുക്കിലേയ്ക്ക് കൂടുതൽ ഇന്ത്യൻ പടക്കപ്പലുകൾ; ഇന്ത്യയിലേയ്ക്കുള്ള എണ്ണവാഹിനികപ്പലുകളെ ഇറാൻ കടത്തിവിടുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ പ്രതിസന്ധിയിലായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ യുദ്ധക്കപ്പലുകൾ അയയ്ക്കാൻ ഇന്ത്യൻ നാവികസേന. ഹോർമുസ് കടലിടുക്കിന്റെ ദക്ഷിണഭാഗത്തുള്ള ഒമാൻ തീരക്കടലിലാണ് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിക്കുക. ഇന്ത്യൻ പതാകവാഹകരായ കൂടുതൽ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് ഈ പുതിയ നീക്കത്തിന് പിന്നിൽ. ഈ അധിക വിന്യാസത്തോടെ മേഖലയിലെ ഇന്ത്യൻ യുദ്ധക്കപ്പലുകളുടെ എണ്ണം ആറ്-ഏഴ് വരെയാകും. നിലവിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ വിന്യസിച്ചിട്ടുണ്ട്. ശിവാലിക് (Shivalik), നന്ദാദേവി (Nanda Devi) എന്നീ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾ കഴിഞ്ഞ ആഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിയിരുന്നു. മേഖലയിലെ ഇന്ത്യൻ നാവികസേനയുടെ സാന്നിധ്യം ‘ഓപ്പറേഷൻ സങ്കൽപ്പിന്’ (Operation Sankalp) കീഴിലാണ് തുടരുന്നത്. ഇതുകൂടാതെ, 2008 ഒക്ടോബർ മുതൽ ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് സംരക്ഷണം നൽകാനായി ഒരു യുദ്ധക്കപ്പൽ ഏഡൻ ഉൾക്കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഫെബ്രുവരി 28-ന് ആരംഭിച്ച…
Read More » -
ബിരുദമുണ്ട്, ജോലിയും കൂലിയുമില്ല; പഠനം പൂർത്തീകരിച്ച 40 ശതമാനം പേർക്കും തൊഴിലില്ല!
ന്യൂഡൽഹി: രാജ്യത്തെ ബിരുദധാരികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമെന്ന് പഠനറിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. അസിം പ്രേംജി സർവകലാശാലയുടെ ‘സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2026’ എന്ന റിപ്പോർട്ട് പ്രകാരം പഠനം കഴിഞ്ഞിറങ്ങിയ 40 ശതമാനം പേർക്കും ജോലിയൊന്നുമില്ലയെന്നാണ്. പഠിച്ചിറങ്ങി ഒരു വർഷത്തിനുള്ളിൽ സുരക്ഷിതശമ്പളമുള്ള ജോലിനേടുന്നവർ വളരെ കുറവാണെന്നും പറയുന്നു. 15 മുതൽ 25 വയസ്സുവരെയുള്ളവരിൽ പഠനം പൂർത്തിയായിട്ടും 40 ശതമാനത്തോളം പേർക്കും ജോലിയില്ല. 25 മുതൽ 29 വരെ പ്രായമുള്ള ബിരുദധാരികളിൽ 20 ശതമാനം പേരും തൊഴിൽരഹിതരാണ്. 2004-‘05 മുതൽ 2023 വരെയുള്ള കാലയളവിൽ ബിരുദധാരികളുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസം കൂടുതൽപ്പേരിലേക്കെത്തിയെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത്. ഈ കാലയളവിൽ ഏകദേശം 50 ലക്ഷം ബിരുദധാരികൾ ഓരോവർഷവും പഠിച്ചിറങ്ങി. എന്നാൽ, അതിൽ 28 ലക്ഷത്തോളം പേർക്കുമാത്രമേ തൊഴിൽ നേടാനായിട്ടുള്ളൂ. അതിൽത്തന്നെ ചെറിയൊരു വിഭാഗമേ ശമ്പളജോലികളിൽ പ്രവേശിച്ചിട്ടുള്ളൂ. രാജ്യത്താകെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. 2010-ൽ ലക്ഷം യുവാക്കൾക്ക് 29 കോളേജ് എന്ന കണക്കിലായിരുന്നത് 2021-ൽ ലക്ഷം യുവാക്കൾക്ക്…
Read More » -
ഖത്തറിനെ വീണ്ടും ആക്രമിച്ചാൽ ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് നശിപ്പിക്കും, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് അമേരിക്ക പോലും അറിയാതെ, ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ല- അമേരിക്ക
വാഷിംഗ്ടൺ: ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ, ഖത്തറിനെതിരെ വീണ്ടും ആക്രമണത്തിനു മുതിർന്നാൽ തിരിച്ചടി കനത്തതായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ ഖത്തറിലെ എൽഎൻജി സൗകര്യങ്ങളെ വീണ്ടും ലക്ഷ്യമിട്ടാൽ, ഇറാനിലെ സുപ്രധാനമായ സൗത്ത് പാർസ് ഗ്യാസ് ഫീൽഡ് പൂർണമായും തകർക്കാൻ അമേരിക്ക മടിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ നടത്തിയ സൗത്ത് പാർസ് ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് മുൻകൂട്ടി അറിവില്ലായിരുന്നുവെന്നും ഖത്തറിന് അതുമായി യാതൊരു ബന്ധവുമില്ലായിരുന്നുവെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യൽ വഴി അറിയിച്ചു. മിഡിൽ ഈസ്റ്റിലെ ഇതുവരെയുണ്ടായ സംഭവവികാസങ്ങളോട് പ്രതികരിച്ചാണ് ഇസ്രായേൽ ഈ ആക്രമണം നടത്തിയത്. എന്നാൽ ഇറാൻ യഥാർത്ഥ്യം മനസിലാക്കാതെ ഖത്തറിലെ ഗ്യാസ് സൗകര്യങ്ങളെ ആക്രമിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ഇറാന്റെ മിസൈൽ ആക്രമണത്തിൽ രാജ്യത്തെ എൽഎൻജി പ്ലാന്റുകൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളിൽ തീപിടിത്തം ഉണ്ടായി. അതേസമയം, മനുഷ്യഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഖത്തറിന്റെ സർക്കാർ…
Read More » -
എന്തുസംഭവിച്ചാലും മത്സരിക്കും, ഗുഡ് ബൈ കെസി…ഇനി എനിക്ക് എന്റെ വഴി!! കെ സുധാകരന്റെ നീക്കം പുതിയ പാർട്ടി രൂപീകരിക്കാനോ? ഭീഷണിക്കു വഴങ്ങണ്ട, ഇളവു നൽകാനുള്ള നീക്കത്തിന് തടയിട്ടത് സംസ്ഥാന നേതൃത്വം
ന്യൂഡൽഹി: സീറ്റു കിട്ടില്ലെന്നു മനസിലായതോടെ നേതാക്കളോട് ക്ഷുഭിതനായി കോൺഗ്രസ് നേതാവ് കെ സുധാകരനെന്ന് റിപ്പോർട്ട്. ‘ഇനി എനിക്ക് എന്റെ വഴി’യെന്നാണ് വിളിച്ച നേതാക്കളോട് സുധാകരൻ പ്രതികരിച്ചത്. ഇതുവരെ മാധ്യമങ്ങളോടു പ്രതികരിക്കാത്തെ സുധാകരൻ 12 മണിക്ക് മാധ്യമങ്ങളെ കണ്ട് തീരുമാനമറിക്കുമെന്നാണ് വിവരം. എല്ലാ കോൺഗ്രസ് നേതാക്കളോടും ‘ഗുഡ്ബൈ’ എന്നാണ് കെ സുധാകരൻറെ പ്രതികരണം. ഇതോടെ കോൺഗ്രസിൽ കനത്ത പ്രതിസന്ധി ഉടലെടുക്കുന്നുവെന്നാണ് വിവരം. എന്നാൽ സമൂഹമാധ്യമങ്ങളിലെല്ലാം സുധാകരന്റെ ഭീഷണിക്കു വഴങ്ങേണ്ട കാര്യമില്ലെന്ന തരത്തിലുള്ള കമെന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം പുതിയ പാർട്ടി രൂപീകരിക്കാനുളള തയ്യാറെടുപ്പിലാണ് സുധാകരനെന്നും സൂചനകളുണ്ട്. ഹൈക്കമാൻഡിൻറെ തീരുമാനത്തിന് കാത്തിരുന്നാണ് തീരുമാനം വൈകിയതെന്നും അടുത്തവൃത്തങ്ങൾ പറയുന്നു. നേരത്തെ മുതൽ കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ കെ സുധാകരനെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കെ സുധാകരൻ. പുതിയ പാർട്ടി രൂപീകരിക്കാനുള്ള ആലോചനയിലാണ് സുധാകരനെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം കെ സുധാകരൻറെ കാര്യത്തിൽ മാത്രം…
Read More » -
ഇറാനെതിരെ തിരിഞ്ഞ് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ; റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിട്ടാൽ കാത്തിരിക്കുന്നത് കനത്ത പ്രത്യാഘാതമെന്ന് മുന്നറിയിപ്പ്
റിയാദ്: പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ കനത്ത പ്രതിഷേധം ഉയരുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്ന രീതി ഇറാൻ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ എണ്ണ ടാങ്കറുകളുടെയും ചരക്ക്…
Read More » -
ഒടുവിൽ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനു വഴങ്ങി, കുമ്മനം രാജശേഖരൻ ആറന്മുളയിൽ, കോന്നി സീറ്റ് ബിഡിജെഎസിന്, ബിജെപി രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന്?
പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ തീരുമാനത്തിന് വഴങ്ങി കേരള ഘടകം. ആറന്മുളയിൽ കുമ്മനം രാജശേഖരൻ മത്സരിക്കും. ഇന്ന് തന്നെ മണ്ഡലത്തിലെത്തി പ്രചാരണം ആരംഭിക്കും. അതേസമയം ആറന്മുളയിലെ സീറ്റ് ബിഡിജെഎസിന് നൽകാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം പാർട്ടിക്കുള്ളിൽ ഉയർന്നിരുന്നു, ഇതോടെകോന്നി സീറ്റ് ബിഡിജെഎസിന് നൽകാൻ തീരുമാനമായിട്ടുണ്ട്. അതേസമയം ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ എംടി രമേശ് മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ തന്നെ അണിനിരത്തി ത്രികോണ മത്സരം ഉറപ്പാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപിയുടെ ആദ്യഘട്ട പട്ടികയെ ചൊല്ലി പാർട്ടിയിൽ ഭിന്നത ശക്തമായിരുന്നു. മുതിർന്ന നേതാക്കളെ തഴഞ്ഞതാണ് പ്രധാന കാരണം. പി എസ് ശ്രീധരൻപിള്ളയെ അടക്കം ആദ്യം പരിഗണിച്ച ചെങ്ങന്നൂരിൽ ഒടുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ എംവി ഗോപകുമാറിനെ സ്ഥാനാർത്ഥിയാക്കിയത് ഡീലെന്നാണ് ആക്ഷേപം. സജി ചെറിയാനും ബിജെപിയും…
Read More » -
സ്വതന്ത്രനാവാൻ കെ സുധാകരൻ? ഇന്ന് ഉച്ചയോടെ അറിയാം
ദില്ലി: എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡ് തീരുമാനത്തോട് കെ സുധാകരൻ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. വലിയ പൊട്ടിത്തെറി സുധാകരനിൽ നിന്നുണ്ടാവുമോ എന്ന ആശങ്കയിലാണ് കോൺഗ്രസും. അർധരാത്രിവരെ സീറ്റുനിർണയ ചർച്ചകളുടെ വാർത്തകൾ നിരീക്ഷിച്ചിരുന്ന സുധാകരൻ സീറ്റില്ലെങ്കിലും മത്സരിക്കും എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.കണ്ണൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുന്നതായുള്ള പ്രചരണങ്ങളുമുണ്ടാകുന്നുണ്ട്. അതുകൂടാതെ, കണ്ണൂരിലെ മറ്റുചില മണ്ഡലങ്ങളിൽ തന്റെ അനുയായികളെ രംഗത്തിറക്കാനും സാധ്യതയുണ്ട്.കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നാൽ ഉടനെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12 മണിയോടെ വാർത്താസമ്മേളനമുണ്ടായേക്കും. അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഹൈക്കമാൻഡ് തുടരുകയാണ്. സുധാകരൻ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം. പ്രതിഷേധമുണ്ടായാലും നീണ്ടു നിൽക്കില്ലെന്ന പ്രതീക്ഷയിലും പ്രതിഷേധം പറഞ്ഞ് ഒതുക്കാമെന്ന കണക്കുകൂട്ടലിലുമാണ് നേതൃത്വം. കഴിഞ്ഞ ദിവസം നാമനിർദേശപത്രിക സ്വീകരിക്കാനുള്ള നടപടികൾ സുധാകരൻ ആരംഭിച്ചിരുന്നു. എം.പിയെന്ന നിലയിൽ കേരള ഹൗസിലുള്ള കുടിശ്ശിക പൂർണമായും തീർക്കുകയും ഡൽഹിയിലെ സിപിഡബ്ല്യുഡിയിലെ കുടിശ്ശിക തീർക്കാനുള്ള നടപടികൾ സുധാകരന്റെ ഓഫീസ് തുടങ്ങുകയും…
Read More » -
ചുമ്മ വിമതനെ പിൻതുണച്ച് ജയിക്കാവുന്ന സാഹചര്യം കളഞ്ഞുകുളിക്കരുത്…- അമർഷം വ്യക്തമാക്കി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്!! തളിപ്പറമ്പിൽ പികെ ശ്യാമളയ്ക്കതിരെ വരിക മണ്ഡലത്തിലെ തന്നെ ശക്തനായ നേതാവ്?
കണ്ണൂർ: തളിപ്പറമ്പിലും പയ്യന്നൂരിലും സിപിഎമ്മിൽനിന്ന് പിണങ്ങി പുറത്തുചാടിയ വിമതരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫിൽ പ്രതിഷേധം. സിപിഎമ്മിൽ ഇപ്പോളുള്ള ആഭ്യന്തരകലാപത്തിൽ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണുള്ളത്. അത് പ്രയോജനപ്പെടുത്താതെ സിപിഎം വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശനം. പാർട്ടിയിൽ നിന്നു പുറത്തുചാടിയതോടെ പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ തുടങ്ങിയതു മുതൽ അണികൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതാണ്. കൂടാതെ അന്തിമപട്ടിക പുറത്തുവരുന്നതിന് മുൻപുതന്നെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഉൾപ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗിലും സമാന പ്രതിഷേധമുണ്ട്. സാമൂഹികമാധ്യമങ്ങളിലും ഇവർ പ്രതിഷേധമുയരുന്നുണ്ട്. രണ്ടിടത്തും കോൺഗ്രസ് മത്സരിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇത് നേതൃത്വത്തെ അറിയിച്ചെങ്കിലും കാര്യമായ പരിഗണന കിട്ടിയിട്ടില്ല. തങ്ങളുടെ അതൃപ്തി പ്രകടമാക്കി കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു. ഇനിയും ചെണ്ടയായി മാറാൻ ഞങ്ങൾ തയ്യാറാണ്, പക്ഷേ മാരാർ ചമയുന്നത് ശത്രുക്കളാകരുത്! പോരാട്ടവീഥിയിൽ ലാത്തിയടികൾ ഏറ്റുവാങ്ങാൻ അണികൾ…
Read More » -
മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ ആദ്യ സ്റ്റോപ്പ് ഉദ്ഘാടനം പയ്യന്നൂരിൽ പറഞ്ഞത് പുലർച്ചെ 1.19ന്, സുരേഷ് ഗോപിയെത്തിയത് 1.44ന്… സ്വീകരിക്കാൻ ആരുമുണ്ടായില്ല, അണികൾ വീട്ടിൽ പോയി, അതൃപ്തി പ്രകടിപ്പിച്ച് അതേ ട്രെയിനിൽ യാത്രതുടർന്ന് മന്ത്രി
പയ്യന്നൂർ: മംഗളൂരു അമൃത്‌ഭാരത് എക്സ്പ്രസിന്റെ പയ്യന്നൂരിലെ ആദ്യ സ്റ്റോപ് ഉദ്ഘാടനം ചെയ്യാൻ അതേ ട്രെയിനിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിൽ അണികളുണ്ടായില്ല. പുലർച്ചെ പ്ലാറ്റ്ഫോമിലിറങ്ങി 6 മിനിറ്റ് ചെലവഴിച്ച സുരേഷ് ഗോപി തന്റെ അതൃപ്തി പ്രകടമാക്കി, അതേ ട്രെയിനിൽ യാത്ര തുടർന്നു. ഇന്നലെ പുലർച്ചെ 1.44ന് ആണ് സംഭവം. ഇതിനിടെ മന്ത്രിക്ക് കണ്ണൂർ മുതൽ കാഞ്ഞങ്ങാട് വരെ സഞ്ചരിക്കാൻ അമൃത്‌ഭാരത് തലശ്ശേരിയിൽ ഒരുമണിക്കൂർ പിടിച്ചിടുകയും ചെയ്തു. നാഗർകോവിൽ – മംഗളൂരു റൂട്ടിലും തിരിച്ചുമുള്ള അമൃത്‌ഭാരത് എക്സ്പ്രസിന് പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ സ്റ്റോപ് അനുവദിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഇത് സുരേഷ് ഗോപിയുടെ ഇടപെടൽ മൂലമാണെന്ന് ബിജെപിയും എംപിമാരുടെ ഇടപെടൽ വഴിയെന്ന് കോൺഗ്രസും അവകാശപ്പെട്ടിരുന്നു. ഇതോടെ സ്റ്റോപ്പനുവദിച്ച ശേഷം മംഗളൂരുവിലേക്കുള്ള ആദ്യ ട്രെയിനിൽ മൂന്നിടത്തും സുരേഷ് ഗോപി എത്തുമെന്ന അറിയിപ്പ് ലഭിക്കുകയും സ്വീകരണത്തിന് ബിജെപി തയാറെടുപ്പ് നടത്തുകയും ചെയ്തു. മന്ത്രി തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകിട്ട് വന്ദേഭാരത് എക്സ്പ്രസിൽ യാത്രതിരിച്ച് രാത്രി 10.36ന്…
Read More »