Local

  • ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില

    ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍…

    Read More »
  • ഒരു പൂവന്‍ കോഴിക്ക് 34000 രൂപ, കണ്ണൂര്‍ ഇരിട്ടിയിലെ ഉത്സവ പറമ്പിൽ നടന്ന ലേലത്തിൽ പൂവന്‍ കോഴിക്ക് പൊന്നിൻ വില

    ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിലെ തിറയോടനുബന്ധിച്ച്‌ നടത്തിയ ലേലത്തിൽ ഒരു പൂവന്‍ കോഴിയെ വാങ്ങിയത് അവിശ്വസിനീയമായ വിലയ്ക്ക്…. 34000 രൂപയ്ക്ക്…! രണ്ട് മണിക്കൂറിലേറെ നീണ്ട വീറും വാശിയും നിറഞ്ഞ ലേലത്തിൽ പൂവന്‍ കോഴി താരമായി. 10 രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും അണപൊട്ടിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു. ഇളന്നീര്‍ എഫ്.ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ വിൽക്കുന്നത് ആദ്യമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച്‌ കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലത്തിന് വാശിയേറിയതോടെ നാട്ടുകാര്‍…

    Read More »
  • പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും മോഷ്ടിച്ചു, കാമുകന് മൊബൈൽ ഫോൺ വാങ്ങാനായിരുന്നു മോഷണം

    കാമുകന് സ്മാർട് ഫോൺ വാങ്ങാനുള്ള പണത്തിനായി പ്ലസ് ടു വിദ്യാർഥിനി വീട്ടമ്മയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തി സ്വർണമാലയും കമ്മലും കവർന്നു. സൗത്ത് പായിപ്ര കോളനിക്കു സമീപം ജ്യോതിസിൽ ജലജയെ (59) ആണ് വിദ്യാർഥിനി അടിച്ചു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.l ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. ജലജ ഒറ്റയ്ക്കായിരുന്നു. വീട്ടിൽ എത്തിയ വിദ്യാർഥിനി ജലജയുടെ തലയുടെ പിന്നിൽ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. മാലയും കമ്മലും കവർന്ന ശേഷം വിദ്യാർഥിനി കടന്നുകളഞ്ഞു.   വിദ്യാർഥിനിയെക്കുറിച്ചുള്ള വിവരങ്ങൾ ജലജ നാട്ടുകാരോടു നേരത്തെ പറഞ്ഞിരുന്നു. തുടർന്നു പൊലീസ് വീട്ടിൽ എത്തി അന്വേഷിച്ചപ്പോൾ വിദ്യാർഥിനി ആദ്യം കുറ്റം നിഷേധിച്ചെങ്കിലും പിന്നീടു സമ്മതിച്ചു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

    Read More »
  • ആകാശം മുട്ടെ പറക്കും മുളിയാറിലെ കുട്ടികള്‍, നാളെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; മുഖ്യമന്ത്രി അടക്കമുള്ളവരെ സന്ദര്‍ശിക്കും

    കാസര്‍കോട്: മുളിയാര്‍ സി.ഡി.എസിലെ ഒരുകൂട്ടം ബാലസഭാംഗങ്ങള്‍ വിമാന യാത്രയ്ക്ക് ഒരുങ്ങുന്നു. ‘ആകാശത്തൊരു കുട്ടിയാത്ര’ എന്ന പേരില്‍ ബാലസഭാ അംഗങ്ങള്‍ക്കായി പരിപാടി സംഘടിപ്പിക്കുന്നത്  കുടുംബശ്രീ സി.ഡി.എസാണ്. വിമാനയാത്ര ചെയ്യാന്‍ ആഗ്രഹമുള്ള ബാലസഭാംഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും പരീക്ഷ നടത്തി വിജയിക്കുന്നവരെ യാത്രയ്ക്ക് തിരഞ്ഞെടുക്കുകയുമായിരുന്നു. 26 അപേക്ഷകളാണ് ലഭിച്ചത്. 21 പേര്‍ പങ്കെടുത്ത എഴുത്ത് പരീക്ഷയില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 6 പേരെയും സംവരണ അടിസ്ഥാനത്തില്‍ 5 കുട്ടികളെയും തിരഞ്ഞെടുത്തു. നാളെ വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വരെയാകും വിമാനയാത്ര. 9 വ്യാഴാഴ്ച സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുബശ്രീ ഇഡി എന്നിവരെ കണ്ട് ബാലസഭ കുട്ടികള്‍ തയ്യാറാക്കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് കൈമാറും. വിമാനയാത്രയ്ക്ക് ആവശ്യമാകുന്ന തുക പൂര്‍ണ്ണമായും സംഭാവനയായാണ്  കണ്ടെത്തിയത്. തിരുവനന്തപുരത്ത് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് കെ എസ് ഇ ബി എംപ്ലോയീസ് യൂണിയന്റെ സഹായത്താലാണ്. വിശ്രുത് പ്രഭാകരന്‍, കെ. കൃഷ്‌ണേന്തു, സി.കെ.പി. സനിത്ത്, വിമായ, കെ.ആര്‍. ശിവരാജ്, ആദിത്യ…

    Read More »
  • പൊലീസുകാരന് കുത്തേറ്റു, വടകരയ്ക്കടുത്ത് ഏറാമലയിൽ പൊലീസുകാരെ അക്രമിച്ചത് ചീട്ട് കളി സംഘം

    വടകര: ഏറാമലയിൽ പൊലീസുകാരന് കുത്തേറ്റു. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എ.ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ നടുവണ്ണൂർ സ്വദേശി അഖിലേഷിനാണ് ( 33 ) കുത്തേറ്റത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. ക്ഷേത്ര പരിസരത്ത് ചീട്ടുകളി നടക്കുന്നുണ്ട് എന്ന വിവരം കിട്ടിയ അടിസ്ഥാനത്തിലാണ് പോലീസ് എത്തിയത്. ഈ സമയത്താണ് അഖിലേഷിന് കുത്തേറ്റത് ഉടനടി ഓർക്കാട്ടേരി ആശ ക്ലീനിക്കിലെത്തിക്കുകയും പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജിൽ കൊണ്ടുപോവുകയും ചെയ്തു.

    Read More »
  • പണം ചോദിച്ചിട്ട് കൊടുത്തില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റില്‍

    കോട്ടയം: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പ്ലാമ്മുട് ഭാഗത്ത് കോട്ടപ്പുറത്ത് വീട്ടില്‍ സി.കെ സുരേഷ് (46) എന്നയാളെയാണ് മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ രണ്ടാം തീയതി തന്റെ ഭിന്നശേഷിക്കാരനായ മകന്‍ മേത്താപറമ്പ് ഭാഗത്ത് നടത്തുന്ന പെട്ടിക്കടയില്‍ എത്തി മകനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളുടെ ഭാര്യ ഭിന്നശേഷിക്കാരനായ മകനൊപ്പപ്പമാണ് താമസിച്ചിരുന്നത്. ഇതില്‍ ഇയാള്‍ക്ക് വിരോധം നിലനിന്നിരുന്നു. പെട്ടിക്കടയില്‍ എത്തിയ ഇയാള്‍ മകനോട് പണം ചോദിക്കുകയും മകന്‍ പണം കൊടുക്കാന്‍ വിസമ്മതിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും ഇയാള്‍ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മകനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് ഒളിവില്‍ പോവുകയും ചെയ്തു. പരാതിയെ തുടര്‍ന്ന് മണര്‍കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാള്‍ ഇടുക്കി ജില്ലയിലെ കമ്പിളികണ്ടം, ചിന്നാര്‍ എന്നിവിടങ്ങളില്‍ ഉള്ളതായി മനസ്സിലാക്കുകയും തുടര്‍ന്ന്…

    Read More »
  • ശൗചാലയ മാലിന്യം നിക്ഷേപിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍.

    കോട്ടയം:  ഈരാറ്റുപേട്ടയില്‍ ശൗചാലയ മാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയില്‍ വീട്ടില്‍ സഹദേവന്‍ മകന്‍ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തന്‍വെളി വീട്ടില്‍ കുഞ്ഞുമണി മകന്‍ കുട്ടന്‍ എന്ന് വിളിക്കുന്ന വിനീത് (27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടില്‍ കൃഷ്ണന്‍ മകന്‍ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഇന്നലെ വെളുപ്പിനെ 12.30 മണിയോടെ തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടില്‍ ടാങ്കര്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യന്‍, എസ്.ഐ വിഷ്ണു വി.വി, ഷാബു മോന്‍ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആര്‍, ശ്യാം കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി.

    Read More »
  • മീനടം ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവം: ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി

    മീനടം: ശ്രീനാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ മൂന്നാം ദിനം എസ്.എൻ.ഡി.പി. യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി. ഗുരുകുലം അധ്യാപികമാരായ സിന്ധു വിശ്വൻ, തുളസി തങ്കച്ചൻ, മഞ്ജു വിജു എന്നിവരെ ആദരിച്ചു. കഴിഞ്ഞ ഒരു വർഷകാലം ഏറ്റവും കൂടുതൽ ഗുരുകുലം ക്ലാസ്സുകളിൽ പങ്കെടുത്ത ദേവാശ് ജെ മുണ്ടിയാക്കാലന് പുരസ്‌കാരം നൽകി. യൂത്ത് മൂവ്മെന്റ് ആക്ടിങ് പ്രസിഡന്റ് ഗോകുൽ കാട്ടുമറ്റം, സെക്രട്ടറി മഹേഷ് കല്ലുറുമ്പിൽ, ആദർശ് കിളിരുതയിൽ, ജിദേവ് കുറുക്കുന്നേൽ, ശ്രീകാന്ത് മണ്ണൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

    Read More »
  • തൊടുപുഴ മേഖല മഞ്ഞനിക്കര കാല്‍നട തീര്‍ഥയാത്രക്ക് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും തുടക്കം

    തൊടുപുഴ: മഞ്ഞനിക്കരയില്‍ കബറടക്കിയിരിക്കുന്ന മഹാ പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ പാത്രിയാര്‍ക്കീസ് ബാവയുടെ 91-ാം മത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന തൊടുപുഴ മേഖല കാല്‍നട തീര്‍ഥയാത്ര തുടങ്ങി. തിങ്കളാഴ്ച 2.30 ന് അമയപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. വിശുദ്ധന്റെ കബറിങ്കല്‍ ധൂപ പ്രാര്‍ഥനയ്ക്ക് പ്രസിഡന്റ് ഫാ. ജോബിന്‍സ് ബേബി ഇലഞ്ഞിമറ്റത്തില്‍, ഫാ.തോമസ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഭദ്രദീപം ജോമോന്‍ കെ.പി യ്ക്കും പാത്രിയര്‍ക്കീസ് പതാക ജിജോ ചാരുപറമ്പിലിനും സ്ലീബാ ജോണി തടത്തിലിനും കൈമാറി കാല്‍നട തീര്‍ഥയാത്ര പ്രയാണം ആരംഭിച്ചു. അമയപ്ര പള്ളി ട്രസ്റ്റിമാരായ മിന്നി പടിഞ്ഞാറേടത്ത്, ഏലിയാസ് മേക്കാട്ടില്‍, ജിജോ ചാരുപറമ്പില്‍, ഷിബു എം.സി തീര്‍ഥയാത്രയുടെ കണ്‍വീനറുമായ സാജന്‍ നെടിയശാല എന്നിവര്‍ നേതൃത്വം നല്‍കിയ തീര്‍ഥയാത്ര കരിമണ്ണൂരില്‍ എത്തിച്ചേര്‍ന്നപ്പോള്‍ പന്നൂര്‍ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിലെ തീര്‍ഥാടകരും ഇടമറുക് സെന്റ് ജോര്‍ജ്, കട്ടിക്കയം സെന്റ്‌മേരീസ് യാക്കോബായ പള്ളിയിലെ തീര്‍ഥയാത്ര സംഘവും…

    Read More »
  • കണ്ണൂരിൽ ‘ഷീ ലോഡ്ജ്’ വരുന്നു, സ്ത്രീകൾ സുരക്ഷിതരായി അന്തിയുറങ്ങാം

       നഗരത്തിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത പാർപ്പിടമൊരുക്കാൻ ഷീ ലോഡ്ജ് ഒരുക്കി കണ്ണൂർ കോർപറേഷൻ. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സ്ത്രീകൾക്കും സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്ന പെൺകുട്ടികൾക്കും മാസവാടകക്ക് താമസിക്കാനുള്ള സൗകര്യമാണ് ഷീ ലോഡ്ജിൽ ഒരുക്കുക. കാൽടെക്സ് ഗാന്ധിസർക്കിളിനടുത്തുള്ള പെട്രോൾ പമ്പിന് പിറകുവശത്താണ് ഷീ ലോഡ്ജ് കെട്ടിടം. ജോലിചെയ്യുന്ന മുതിർന്ന വനിതകൾക്ക് 3000 രൂപയാണ് മാസവാടക. വിദ്യാർഥിനികൾക്ക് 1500 രൂപയും. ഡോർമെറ്ററി സംവിധാനത്തിലുള്ളതാണ് താമസ സൗകര്യം. ഇതിനുപുറമെ മെസ് സൗകര്യവും ലഭ്യമാകും. നഗരത്തിൽ ജോലിക്കും പഠനത്തിനുമായി എത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ താമസ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോർപറേഷൻ ഷീ ലോഡ്ജ് ഒരുക്കുന്നത്. ഇതിനുപുറമെ രാത്രിയിൽ ടൗണിലെത്തുന്ന സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. നിലവിൽ കോർപ്പറേഷന്റെ കീഴിൽ താവക്കരയിലും ഇതേ നിരക്കിൽ വനിത ഹോസ്റ്റൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജില്ല പഞ്ചായത്തിന് കീഴിലും ഷീ ലോഡ്ജ് സൗകര്യം ലഭ്യമാണ്. കോർപ്പറേഷന്റെ 101 ദിന കർമപരിപാടികളിൽ ഉൾപ്പെടുത്തി കംഫർട്ട് സ്റ്റേഷനായി നിർമാണം തുടങ്ങിയ കെട്ടിടത്തിന്റെ മുകൾ…

    Read More »
Back to top button
error: