Kerala
-
ഉസ്താദിന്റെ വേഷത്തിലെത്തി പള്ളിയിൽ കയറി കൂടി 1,60,000 രൂപ കവർന്നു; ബേപ്പൂർ സ്വദേശി പിടിയിൽ
അമ്പലവയൽ: ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽനിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. അമ്പലവയൽ-വടുവൻചാൽ പാതയിൽ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളിൽ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച് മുറിപൂട്ടി. താക്കോൽ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു. രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയൽ പോലീസിൽ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാൾ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്. അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളിൽ…
Read More » -
എന്തുവന്നാലും വിഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകണം!! ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം… വിഡിക്കായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ
കൊച്ചി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ തകൃതിയായി നടന്നുകൊണ്ടിരിക്കെ, വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം 955 രൂപ അടച്ചാണ് പൂജകൾ ബുക്ക് ചെയ്തത്. അതേസമയം ഒന്നര വർഷമായി അബുദാബിയിൽ ജോലിചെയ്യുന്ന തരുൺ സുഹൃത്ത് മുഖാന്തിരമാണ് വഴിപാടുകൾ കഴിപ്പിച്ചത്. പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുൺ പറയുന്നു. ഇതിനിടെ കേരളത്തിലെത്തിയ നിരീക്ഷകർ സമർപ്പിച്ച റിപ്പോർട്ട് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് രാഹുൽ ഗാന്ധിക്ക് കൈമാറിയേക്കും. കേരളത്തിൽനിന്നുള്ള നേതാക്കളെ ഹൈക്കമാൻഡ് ഒറ്റയ്ക്കൊറ്റയ്ക്ക് വിളിച്ചു സംസാരിച്ച് അവരുടെ ഭാഗം കൂടി കേൾക്കാൻ സാധ്യതയുണ്ടെന്നാണ് അറിയുന്നത്. സമവായത്തിൽ എത്താൻ സാധിച്ചാൽ ഇന്ന് രാത്രിയോ, നാളെ രാവിലെയോ…
Read More » -
‘കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത്; പ്രകടനത്തിനായിയെത്തിയവർക്ക് ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള പണം നൽകിയത് ഒരു എംപിയാണ് ‘- സണ്ണി ജോസഫിനെതിരെ നടന്ന പ്രതിഷേധത്തിൽ പ്രതികരിച്ച് എൻ.എസ്.യു (ഐ)
ന്യൂഡൽഹി: മുഖ്യമന്ത്രിയെ ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ ഉണ്ടായ പ്രതിഷേധം നടത്തിയത് എൻ.എസ്.യു (ഐ) അല്ലെന്ന് സംഘടനയുടെ ദേശിയ അധ്യക്ഷൻ വിനോദ് ജാഖർ. ജെൻ സിയുടെയും, എൻ.എസ്.യു (ഐ)യുടെയും പേരിൽ പ്രതിഷേധ സമരം നടത്തിയത് മുസ്ലിം ലീഗും എം.എസ്.എഫും ആണെന്നും വിനോദ് ജാഖർ ആരോപിച്ചു. രാത്രി പ്രതിഷേധത്തിന് കേരള ഹൗസിൽ എത്തിയവർക്ക് യൂബറിന്റെ തുകയും ഭക്ഷണവും വാങ്ങിനൽകിയത് ഒരു എംപി ആണെന്ന സംശയവും എൻ.എസ്.യു (ഐ) നേതൃത്വത്തിന് ഉണ്ട്. കൃത്യമായ ആസൂത്രണത്തോടെ, മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങളാണ് കേരള ഹൗസിൽ അരങ്ങേറിയത് എന്നാണ് എൻ.എസ്.യു (ഐ) നേതൃത്വം പറയുന്നത്. കോൺഗ്രസ് നേതാക്കൾക്ക് നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ചിലർ എൻ.എസ്.യു (ഐ) പ്രവർത്തകരെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചിലർ അതിൽ പങ്കെടുക്കുകയും ചെയ്തു. പക്ഷേ, സ്വീകരണം ആസൂത്രണം ചെയ്തവർക്ക് മറ്റ് ചില ലക്ഷ്യങ്ങൾകൂടി ഉണ്ടായിരുന്നു എന്നാണ് എൻ.എസ്.യു (ഐ) ചൂണ്ടിക്കാട്ടുന്നത്. നേരത്തെ നിശ്ചയിച്ചതിലും താമസിച്ചാണ് വി.ഡി. സതീശനും സണ്ണി…
Read More » -
സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചു, പക്ഷെ വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി, രോഗിയിൽ നിന്ന് ആവശ്യപ്പെട്ടത് 20 ലക്ഷം, ദാതാവിന് കൊടുത്തത് 90 ലക്ഷം!! മഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം വിപുലമാക്കി പോലീസ്
കൊച്ചി: സംസ്ഥാന തലത്തിൽ അവയവക്കടത്തിനായി വ്യാജരേഖയുണ്ടാക്കി നൽകിയ കേസിലെ മുഖ്യസൂത്രധാരൻ നജീബിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. കേസെടുത്തതിനു പിന്നാലെ ഇയാൾ സംസ്ഥാനം വിട്ടതായി സൂചനയുണ്ടെന്നും എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിച്ച മാഫിയയ്ക്ക് വിവിധ ജില്ലകളിൽ ശൃംഖലകളുണ്ടെന്നും പോലീസ് വ്യക്തമാക്കി. അവയവ കടത്തു സംഘം രോഗിയിൽ നിന്ന് വൃക്കയ്ക്ക് വേണ്ടി ആവശ്യപ്പെട്ടത് 20 ലക്ഷം രൂപയാണ്. എന്നാൽ ദാതാവിന് കൈമാറിയത് 9 ലക്ഷം മാത്രമാണെന്നും പോലീസ് പറഞ്ഞു. മാത്രമല്ല സർക്കാർ സമിതികൾ ജില്ല സംസ്ഥാന തലത്തിൽ രണ്ട് തവണ അനുമതി നിഷേധിച്ചിട്ടും എറണാകുളം വടക്കേക്കര സ്വദേശി വൃക്ക റാക്കറ്റിന് കൈമാറി. ഈ യുവതിക്ക് വ്യാജരേഖയുണ്ടാക്കി നൽകിയത് നജീബിന്റെ നേതൃത്വത്തിലുള്ള സംഘം എന്നതിന്റെ തെളിവ് പോലീസിന് ലഭിച്ചു. ഇതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കാനുളള നീക്കത്തിലാണ് പോലീസ് ഇപ്പോൾ.
Read More » -
‘ആളെക്കൂട്ടി ശക്തി പ്രകടനം നടത്താനില്ല; പാർട്ടി അച്ചടക്കത്തിനും ഐക്യത്തിനും വിപരീതമായതൊന്നും ചെയ്യില്ല‘- രമേശ് ചെന്നിത്തല വിഭാഗം
തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നതിനിടെ, തങ്ങൾ ഇപ്പോഴും പാർട്ടി ലൈനിനൊപ്പമാണെന്ന നിലപാട് ആവർത്തിച്ച് രമേശ് ചെന്നിത്തല പക്ഷം. അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡും പാർട്ടി നേതൃത്വവുമാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ചെന്നിത്തല അനുകൂലികൾ വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനവും പിന്തുണയും ഉള്ള വിഭാഗമായതിനാൽ, ആവശ്യമുണ്ടായിരുന്നെങ്കിൽ വലിയ രീതിയിൽ ആളെക്കൂട്ടി പ്രതിഷേധ പ്രകടനങ്ങളോ ശക്തിപ്രകടനങ്ങളോ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നുവെന്ന് ചെന്നിത്തല പക്ഷം സൂചിപ്പിക്കുന്നു. എന്നാൽ പാർട്ടിക്കുള്ളിലെ അച്ചടക്കവും ഐക്യവും മുൻനിർത്തിയാണ് അത്തരം നീക്കങ്ങളിൽ നിന്ന് വിട്ടുനിന്നതെന്നാണ് ഇവരുടെ വിശദീകരണം. പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നടപടികൾ സ്വീകരിക്കാതിരുന്നത് നേതൃത്വവും ഹൈക്കമാൻഡ് കാണണമെന്നും ഇവർ ആവശ്യപ്പെടുന്നു. പാർട്ടിക്കുള്ളിൽ അഭിപ്രായഭിന്നതകൾ ഉണ്ടായാലും സംഘടനാ ചട്ടങ്ങളും അച്ചടക്കവും പാലിക്കുകയാണ് തങ്ങളുടെ നിലപാടെന്ന് ചെന്നിത്തല അനുകൂലികൾ ആവർത്തിക്കുന്നു. വ്യക്തിപരമായ ആഗ്രഹങ്ങളേക്കാൾ പാർട്ടിയുടെ താത്പര്യത്തിനാണ് മുൻഗണന നൽകിയതെന്നും, കോൺഗ്രസിന്റെ ഐക്യം തകരുന്ന തരത്തിലുള്ള യാതൊരു നീക്കത്തിനും തങ്ങൾ തയ്യാറായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ കേരള ഹൗസിലെത്തിയ രമേശ്…
Read More » -
ഒരടി പിന്നോട്ടില്ലാതെ മൂന്നുപേര്‍; മുഖ്യമന്ത്രിയാരെന്ന് നിര്‍ണായക ചര്‍ച്ച; ഹൈക്കമാന്‍ഡ് തീരുമാനം ഉടന്‍; ചാണ്ടി ഉമ്മന്റെ പിന്തുണ കെസിക്ക്; ഉമ്മന്‍ ചാണ്ടിയുടെ ഫ്‌ളക്‌സ് കീറിയെറിഞ്ഞ് സതീശന്‍ അനുകൂലികള്‍; നേതാക്കളെ കാണാതെ രാഹുല്‍ ഗാന്ധി
കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ തീരുമാനിക്കും. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, എന്നിവരുമായി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. സമവായത്തിലെത്തിയതിനു ശേഷമേ രാഹുല്‍ ഗാന്ധി നേതാക്കളെ കാണൂ എന്നാണ് സൂചന. കേരളത്തിലേക്ക് നിയോഗിച്ച എഐസിസി നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും ഖര്‍ഗെ ചര്‍ച്ച നടത്തുക. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമുന്നയിക്കുന്ന മൂന്നു പേരെയും വിശ്വാസത്തിലെടുത്തുള്ള തീരുമാനമേ ഉണ്ടാകാവൂ എന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയുടെ അഭിപ്രായവും ഹൈക്കമാന്‍ഡ് ആരായും. അതേസമയം കേരളത്തില്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പ്രകടനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഖര്‍ഗെ, സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍പ്പിക്കുന്ന കാര്യങ്ങള്‍ ആര് ചെയ്താലും അംഗീകരിക്കില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ കേരള ഹൗസില്‍ ഉണ്ടായ പ്രതിഷേധത്തില്‍ ലീഗ് നേതൃത്വത്തെ അസംതൃപ്തി അറിയിച്ചേക്കും. വി.ഡി.സതീശന് കേരള ഹൗസില്‍ സ്വീകരണം ഒരുക്കിയത്…
Read More » -
ഫ്ലക്സുകൊണ്ടും ജാഥകൾക്കൊണ്ടുമെന്നും കാര്യമില്ല, തീരുമാനമാകണമെങ്കിൽ ചില നടപടി ക്രമങ്ങളുണ്ട്, അത് 24 മണിക്കൂറിനുള്ളിൽ പൂർത്തിയാകും, ഇതൊരു സിംഗിൽ പാർട്ടീ ഗവൺമെന്റല്ലാ, ഘടകകക്ഷികളുടെ തീരുമാനം നോക്കണം, ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ല- കെ മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കാര്യങ്ങൾ നല്ല നിലയിൽ പോകുമെന്നും പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു, എന്നാൽ അതുകൊണ്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. പ്രകടനങ്ങൾ ശരിയല്ല. ഫ്ലക്സ് വെച്ചതുകൊണ്ടോ ജാഥ നടത്തിയത് കൊണ്ടോ ഒന്നും തീരുമാനം ആകില്ല. ഫ്ലക്സിൽ തുപ്പുന്നവരും കീറുന്നവരും കോൺഗ്രസുകാരല്ലെന്നും മുരളീധരൻ പറഞ്ഞു. അതുപോലെ സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകകല്ല. എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ തീരുമാനവും ഘടകമാകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അതുപോലെ 24 മണിക്കൂറിനുള്ളിൽ കാര്യത്തിൽ തീരുമാനമാകും. കേരളത്തിലെത്തിയ ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണമെന്ന നിർദേശമില്ല. എന്നാൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൊതുവികാരം പ്രതിപക്ഷ നേതാവായി കേരളക്കെ നയിച്ച വിഡി സതീശന് അനുകൂലമാണ്. എന്നാൽ എംഎൽമാരിലും പാർട്ടിയിലും സതീശന് പിന്തുണ കുറവാണ്. അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിനിടെ മുഖ്യമന്ത്രി പട്ടികയിൽ…
Read More » -
വിവാഹിതയായത് കഴിഞ്ഞമാസം, ഹണിമൂണാഘോഷിക്കാൻ തിരുവനന്തപുരത്തെത്തി, ഭർത്താവിനൊപ്പം നടപ്പാതയിലൂടെ പോവുകയായിരുന്ന യുവതിയെ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ച് തെറുപ്പിച്ചു, ദാരുണാന്ത്യം!! ഭർത്താവടക്കം ആറുപേർക്ക് ഗുരുതര പരുക്ക്
തിരുവനന്തപുരം: ഭർത്താവിനൊപ്പം നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന നവവധുവിന് അമിതവേഗത്തിൽ പാഞ്ഞെത്തിയ കാറിടിച്ചു തെറുപ്പിച്ച് ദാരുണാന്ത്യം. ഒരു മിനിറ്റിനുള്ളിൽ രണ്ടു കാറുകളും സ്‌കൂട്ടറും ഇടിച്ചുതെറിപ്പിച്ച് നഗരത്തെ നടുക്കിയ അപകടപരമ്പരയിൽ ഒരാൾ മരിക്കുകയും ആറുപേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഭർത്താവിന്റെ കയ്യുംപിടിച്ച് നടപ്പാതയിലൂടെ പോയിരുന്ന പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി കമ്പിളിച്ചുങ്കം വേർക്കോലിയിൽ നൗഷിജയാണ് (24) കവടിയാർ-കുറവൻകോണം റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ ഭർത്താവ് ആഷിക് സാനു ഉൾപ്പെടെയുള്ളവർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു നഗരത്തെ നടുക്കിയ അപകട പരമ്പരയുണ്ടായത്. അതേസമയം കഴിഞ്ഞ മാസം വിവാഹിതരായ നൗഷിജയും ആഷിക്കും മധുവിധു ആഘോഷിക്കാനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു. കുറവൻകോണം ഭാഗത്തുനിന്ന് അമിതവേഗത്തിൽ പാഞ്ഞുവന്ന കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Read More » -
മുഖ്യമന്ത്രി ചര്‍ച്ചയില്‍ നിന്ന് രാഹുല്‍ വിട്ടു നിന്നേക്കും; നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് തയാറായില്ല; ‘കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന് സതീശനെതിരേ പോസ്റ്ററുകള്‍; മുഖ്യമന്ത്രി തര്‍ക്കം പരസ്യ കലാപത്തിലേക്ക്?
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടു നിന്നേക്കും. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം തയാറായില്ല. തീരുമാനമെടുക്കാൻ പാർട്ടി ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ ചുമതലപ്പെടുത്തിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് ഖർഗെയെ കാണും. രാഹുൽ ഗാന്ധിയുടെ വിശ്വസ്ഥനായ കെ.സി വേണുഗോപാലും പരിഗണന പട്ടികയിൽ ഉള്ളതാണ് അദ്ദേഹത്തെ വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുന്നത്. തീരുമാനം ആയ ശേഷമേ കേരള നേതാക്കളെ കാണൂ എന്നാണ് സൂചന. അതേ സമയം നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ കീഴ് വഴക്കങ്ങൾ പിന്തുടരണം എന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയേക്കും. കേരളത്തിൽ നിന്നെത്തിയ നേതാക്കൾ ഇന്ന് മല്ലികാർജുൻ ഖർഗെയെ കാണും. വി.ഡി സതീശൻ ,രമേശ് ചെന്നിത്തല ,സണ്ണി ജോസഫ് , കെപിസിസി വർക്കിങ് പ്രസിഡന്റുമാര്‍ എന്നിവരാണ് ഡൽഹിയിലുള്ളത്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കൊച്ചി നഗരത്തിലും, എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി. കൊച്ചിയിൽ ഐഎൻടിയുസി നിർമ്മാണ തൊഴിലാളികളാണ് സതീശനായി രംഗത്തെത്തിയത്. പറവൂർ കുന്നുകര, ചെറായി,…
Read More » -
സതീശന് ഡല്‍ഹിയില്‍ വരവേല്‍പ്; സണ്ണി ജോസഫിന് നേരെ പ്രതിഷേധം; മുഖ്യമന്ത്രിയെ ഖര്‍ഗെ തീരുമാനിക്കും
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ച. ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി ഇടപെടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനമെടുക്കുമെന്നുമാണ് റിപ്പോര്‍ട്ട്. കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ എഐസിസി നിരീക്ഷകരുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ തയാറായില്ല അതിനിടെ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ വി.ഡി.സതീശന് വമ്പൻ സ്വീകരണവും കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫിന് നേരെ മുദ്രാവാക്യം വിളിയുമായി എംഎസ്എഫ് പ്രവർത്തകർ. ലീഗ് നേതാക്കൾക്കൊപ്പം പൊന്നാനി എംഎൽഎ നൗഷാദ് അലിയും കേരള ഹൗസിലുണ്ടായിരുന്നു. കേരള ഹൗസിൽ റൂം ബുക്ക് ചെയ്തിരുന്നെങ്കിലും കോലാഹലങ്ങൾക്കിടയിലേക്ക് രമേശ് ചെന്നിത്തല വന്നില്ല. ഇന്നലെ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്തുനിന്ന് യാത്ര തിരിച്ച നേതാക്കൾ ഡൽഹിയിലെത്തിയത് രാത്രി പന്ത്രണ്ടരയോടെ. കേരള ഹൗസ് നിൽക്കുന്ന ജന്തർമന്തർ റോഡിലേക്ക് വി.ഡി.സതീശന്‍റെ കാർ എത്തിയ ഉടൻ ലീഗ് –എംഎസ്എഫ് പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി എത്തി. നേതാക്കൾ ഷാൾ അണിയിച്ചു. തോളിലേറ്റി കേരള ഹൗസിലേക്ക്. യുഡിഎഫ് വിജയത്തിലെ സന്തോഷം പങ്കുവച്ച് കേക്ക് മുറിച്ചു. മാധ്യമങ്ങളെ കണ്ടില്ലെന്നു നടിച്ച് റൂമിലേക്ക്. കേരള ഹൗസിലേക്ക് തൊട്ടു…
Read More »