Kerala

    • രാഹുല്‍ മാങ്കൂട്ടത്തിലിനായി അരിച്ചു പെറുക്കുന്നതിനിടെ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി; വാട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കറ്റ് എന്നിവ മുദ്രവച്ച കവറില്‍; എല്ലാം ഗൂഢാലോചനയെന്നും വിവാഹിതയെന്ന വിവരം മറച്ചുവച്ചെന്നും വാദം

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനായി പോലീസ് നാടും നഗരവും അരിച്ചുപെറുക്കുന്നതിനിടെ യുവതിക്കെതിരേ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ മുദ്രവച്ച കവറില്‍ ഹാജരാക്കി അഭിഭാഷകന്‍. യുവതിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍, കൂടുതല്‍ ഫോട്ടോസ്, ഹാഷ് ടാഗ് വാല്യൂ സര്‍ട്ടിഫിക്കേറ്റ്, ശബ്ദ സന്ദേശം തുടങ്ങിയ നിര്‍ണായകമായ തെളിവുകള്‍ പെന്‍ ഡ്രൈവിലാക്കി മുദ്രവച്ച കവറിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയത്. യുവതി പൊലീസിന് നല്‍കിയ തെളിവുകളും വിവരങ്ങളും പൂര്‍ണമായും വസ്തുതയല്ലെന്ന് വരുത്തുകയാണ് ലക്ഷ്യം. വിവാഹിതയെന്ന വിവരം മറച്ച് വച്ച് സൗഹൃദം കൂടി. പിന്നീട് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചിട്ടില്ല. ഇതിനുള്ള മരുന്ന് തന്റെ സുഹൃത്ത് യുവതിക്ക് കൈമാറിയിട്ടില്ല തുടങ്ങിയ വാദങ്ങളാണ് രാഹുലിന്റേത്. യുവതിയുടെ വാദം പൂര്‍ണമായും ശരിയല്ലെന്ന് തെളിയിക്കാനുള്ള രേഖകളാണ് ശനിയാഴ്ച രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. യുവതിയുമായുള്ള വാട്‌സ് ആപ്പ് ചാറ്റുകളും ശബ്ദ സന്ദേശവും ഇതിന്റെ തെളിവെന്നാണ് വിവരം. വിവാഹത്തിന് പിന്നാലെ നാല് ദിവസം കൊണ്ട് ഭര്‍ത്താവുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്ന വാദവും കളവെന്ന് സ്ഥാപിക്കാനാണ്…

      Read More »
    • മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്കു രണ്ടു കാറുകള്‍കൂടി; 1.10 കോടി അനുവദിച്ച് ധനവകുപ്പ്; കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ, യാത്രാദൂരം എന്നിവ പരിഗണിച്ചു പോലീസിന്റെ ശിപാര്‍ശ; ട്രഷറി നിയന്ത്രണത്തില്‍ പ്രത്യേക ഇളവ്

      തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് രണ്ട് പുതിയ കാറുകള്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു. ഇതിനായി ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാണ് പണം അനുവദിക്കുക. സാധാരണഗതിയില്‍ പൊലീസ് വകുപ്പ് മുഖ്യമന്ത്രിയുടെ വാഹനങ്ങളുടെ കാലപ്പഴക്കം, ഫിറ്റ്‌നസ്, സുരക്ഷ എന്നിവ പരിശോധിച്ച് പുതിയത് വാങ്ങാന്‍ ശുപാര്‍ശ ചെയ്യും. ഇത് കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. ധനവകുപ്പിന്റെ ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നു. കേരള പോലീസിന്റെ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം, ധനകാര്യ വകുപ്പ്, സ്‌റ്റോര്‍സ് പര്‍ച്ചേസ് വകുപ്പ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ് എന്നിവ ഏകോപിപ്പിച്ചാണു പുതിയ വാഹനം വാങ്ങാനുള്ള തീരുമാനേെടുക്കുന്നത്. സുരക്ഷ, പ്രവര്‍ത്തനത്തിലെ രീതി എന്നിവ പരിഗണിച്ചാണു പോലീസ് റിപ്പോര്‍ട്ട് നല്‍കുന്നത്. പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള വിഐപിയുടെ സുരക്ഷ പരിഗണിച്ചാണു നടപടിക്കു ശിപാര്‍ശ ചെയ്യുന്നത്. സുരക്ഷ, ദീര്‍ഘദൂര യാത്ര, എസ്‌കോര്‍ട്ട്, സാങ്കേതിക സവിശേഷതകള്‍ എന്നിവ സംബന്ധിച്ച പ്രോട്ടോകോള്‍ അനുസരിച്ചാണ് ശിപാര്‍ശ. ഇതിനു ഭരണതലത്തില്‍ അംഗീകാരം വേണം. 10 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു മന്ത്രിസഭയുടെ മുന്‍കൂര്‍ അനുമതി…

      Read More »
    • രാഹുല്‍ മാങ്കൂട്ടത്തില്‍ കടന്നുകളഞ്ഞ ആ ചുവന്ന പോളോ കാര്‍ ആരുടേത്? യുവതി പരാതി കൊടുക്കും വരെ പ്രചരണത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ രക്ഷപ്പെട്ടത് സെലിബ്രിട്ടിയുടേതെന്ന് കരുതുന്ന കാറില്‍ ; കണ്ടെത്താന്‍ തെരച്ചില്‍

      പാലക്കാട് : ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എ യുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം സെലിബ്രിറ്റിയുടേത് ആണോയെന്നു പരിശോധിക്കുന്നു. എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിജീവിത മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് രാഹുല്‍ ഒളിവില്‍ പോയത്. അതിജീവിത മുഖ്യമന്ത്രിയെ കാണാന്‍ പോയ സമയത്ത് രാഹുല്‍ പാലക്കാട് കണ്ണാടിയില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. പരാതി കൊടുത്തെന്ന് അറിഞ്ഞതോടെ ചുവന്ന പോളോ കാറില്‍ കയറിപ്പോകുകയായിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇതേ കാര്‍ തന്നെയാണോ ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് വ്യക്തമല്ല. പാലക്കാട്ടെ രാഹുലിന്റെ കുന്നത്തൂര്‍മേട്ടിലെ ഫ്ളാറ്റില്‍ പോലീസ് കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. എന്നാല്‍ യുവതി എത്തിയദിവസത്തെ സി സിടിവി ദൃശ്യം ലഭിച്ചിട്ടില്ല. അപ്പാര്‍ട്ട്‌മെന്റിലെ കെയര്‍…

      Read More »
    • ‘രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളി; ലാപ്ടോപ്പില്‍ യുവതിയുടെ ചിത്രങ്ങളടക്കം’; ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യത; ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലെ ന്യായീകരിച്ച് ഇരയെ സാമൂഹ്യമാധ്യമങ്ങളില്‍ വെളിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഈശ്വറിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയത് ഗുരുതരമായ ആരോപണങ്ങള്‍. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും രാഹുലിന്റെ ലാപ്ടോപ്പില്‍ നിന്ന് വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തുവെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. കേസില്‍ വഞ്ചിയൂര്‍ കോടതി രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിക്കുകയും റിമാന്‍ഡ് ചെയ്ത് പൂജപ്പുര ജയിലിലേക്ക് മാറ്റുകയും ചെയതു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന അതിജീവിതയെ അധിക്ഷേപിച്ച രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ക്കാന്‍ അനേകം വാദങ്ങള്‍ നിരത്തിയിരുന്നു. രാഹുല്‍ ഈശ്വറിന് ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യം നല്‍കിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും സാധ്യതയുണ്ട്. പ്രതി നിരന്തരം സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണ്. പ്രതിക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിലും എറണാകുളം സിറ്റി പൊലീസ് സ്റ്റേഷനിലും അടക്കം കേസുകളുണ്ട്. പ്രതി ഒളിവില്‍ പോകാനുള്ള സാധ്യയുണ്ട്. പ്രതി കുറ്റം ചെയ്യുന്നതില്‍ മറ്റ് ഇലക്ട്രോണിക് ഡിവൈസ് ഉപയോഗിച്ചോ എന്ന കാര്യം…

      Read More »
    • എല്ലാ വാര്‍ഡിലും നിന്നിട്ട് കാര്യമില്ല, ഒരു വാര്‍ഡിലേ നിന്നുള്ളെങ്കിലും അതില്‍ ജയിക്കുന്നത് പ്രധാനം ; 17 വാര്‍ഡുള്ള പഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒരേയൊരു വാര്‍ഡില്‍ മാത്രം

      മലപ്പുറം: പതിനേഴ് വാര്‍ഡുകളുളള എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ ബിജെപി മത്സരിക്കുന്നത് ഒറ്റ വാര്‍ഡില്‍ മാത്രം. ആറാം വാര്‍ഡായ പുന്നക്കല്‍ച്ചോലയില്‍ മാത്രമാണ് പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുളളത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്‍പത് വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് ഒരു വാര്‍ഡിലേക്ക് ചുരുങ്ങി. എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിന് പകരം മത്സരിക്കുന്നത് ഒരു വാര്‍ഡിലാണെങ്കിലും അവിടെ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച വിജയം നേടുക എന്നതാണ് ലക്ഷ്യമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ എടപ്പറ്റ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിലും എന്‍ഡിഎ മുന്നണിക്ക് സ്ഥാനാര്‍ത്ഥികളുണ്ട്. ആഞ്ഞിലങ്ങാടി ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വീരാന്‍ അന്‍സാരിയും എടപ്പറ്റ ഡിവിഷനില്‍ സവിതാ ഉദയകുമാറുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്ലാത്ത വാര്‍ഡുകളില്‍ മുന്നണി വ്യക്തമായ നിലപാടെടുത്തിട്ടുണ്ടെന്നും ആരുമായും ധാരണയില്ലെന്നും ബിജെപി പാണ്ടിക്കാട് മണ്ഡലം വൈസ് പ്രസിഡന്റ് വീരാന്‍ അന്‍സാരി പറഞ്ഞു. തങ്ങളുടെ നിലപാടുകളുമായി യോജിച്ചുപോകുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനാണ് തീരുമാനമെന്നും വീരാന്‍ വ്യക്തമാക്കി.  

      Read More »
    • ആളില്ലാഞ്ഞിട്ടല്ല, വിമതനെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം…തദ്ദേശ തെരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി ; ബ്ളോക്ക് പഞ്ചായത്തിലും പഞ്ചായത്ത് വാര്‍ഡിലും മത്സരിക്കാന്‍ ഒരാള്‍

      പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ അപൂര്‍വ്വ സ്ഥാനാര്‍ത്ഥിത്വവുമായി ബിജെപി. ഗ്രാമപഞ്ചായത്ത് വാര്‍ഡിലേക്കും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരാളെ തന്നെ മത്സരിപ്പിച്ചു. അപൂര്‍വമായി മാത്രം നടക്കുന്ന ഈ സ്ഥാനാര്‍ത്ഥിത്വം ചിറ്റൂരിലാണ്. കഴിഞ്ഞതവണ വിജയിച്ച വിമതനെക്കൊണ്ടു തന്നെ ഇത്തവണ സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. പഞ്ചായത്തിലേക്കും ബ്ലോക്കിലേക്കും ഒരേ സമയം മത്സരിക്കുന്നത് വിളയോടി പുതുശ്ശേരി സ്വദേശിനി രാജേശ്വരി(43)യാണ്. മുമ്പ് ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചിട്ടുള്ള ഇവര്‍ ജനതാദള്‍ വിട്ടാണ് ബിജെപിയില്‍ ചേക്കോറിയത്. പെരുമാട്ടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ വിളയോടിയിലും ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വണ്ടിത്താവളം ഡിവിഷനിലുമാണ് രാജേശ്വരി ജനവിധി തേടുന്നത്. 2015ല്‍ വിളയോടി വാര്‍ഡില്‍ ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി രാജേശ്വരി ജനവിധി തേടുകയും വിജയിക്കുകയും ചെയ്തിരുന്നു. രണ്ട് മാസം മുന്‍പാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇത്തവണ ഇവിടെ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി ഷീജയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍ ഐശ്വര്യയും. ബ്ലോക്കില്‍ വണ്ടിത്താവളം ഡിവിഷനില്‍ നിലവിലെ പെരുമാട്ടി പഞ്ചായത്ത് അദ്ധ്യക്ഷ ഷീബ രാധാകൃഷ്ണനും കോണ്‍ഗ്രസിന്റെ വി പി പ്രിയയും ജനതാദള്‍…

      Read More »
    • സൈബര്‍ ഇടത്ത് ആക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ജാമ്യം നിഷേധിച്ചു ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി ; കള്ളക്കേസെന്നും ജയിലില്‍ നിരാഹാരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുക. ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതി കോടതി അംഗീകരിച്ചു. കേസ് പച്ചക്കള്ളമാണെന്നും താന്‍ ജയിലില്‍ നിരാഹാരം കിടക്കുമെന്നും രാഹുല്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കോടതി പരിശോധിച്ചു. ഇതില്‍ നിന്നും ഇരയുടെ ചിത്രം കണ്ടെത്തുകയും അതിലുണ്ടായിരുന്നു 12 ലധികം വീഡിയോകള്‍ പരിശോധിക്കുകയും ചെയ്തു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ജഡ്ജി മുഖവിലയ്ക്ക് എടുക്കുകയും ഗുരുതരമായി കാണുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യപേക്ഷ തള്ളി റിമാന്‍ഡിലേക്ക് വിട്ടത്. അതിജീവിതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വീഡിയോ തയ്യാറാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ഇരയുടെ വാദം കോടതി അംഗീകരിച്ചു. രാഹുലിന്റെ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറില്‍ എത്തി കണ്ടു. ഈ വീഡിയോയാണ് കുരുക്കായത്.…

      Read More »
    • ഫാഷന്‍ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു; 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം

      മുംബൈ/കൊച്ചി: റിലയന്‍സ് റീട്ടെയിലിന് കീഴിലുള്ള പ്രമുഖ ഫാഷന്‍ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷന്‍ ഫാക്ടറി, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫാഷന്‍ അനുഭവത്തിനൊപ്പം സമാനതകളില്ലാത്ത സാമ്പത്തിക ലാഭവും ഒരുക്കുന്ന ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു. ഡിസംബര്‍ 3 മുതല്‍ ഡിസംബര്‍ 7 വരെ നടക്കുന്ന മെഗാ ഷോപ്പിംഗ് ഇവന്റിലൂടെ, ഉപഭോക്താക്കള്‍ക്ക് 5000 രൂപ വില വരുന്ന വസ്ത്രങ്ങള്‍ യാതൊരു ചെലവുമില്ലാതെ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ഒരുങ്ങുന്നത്. 5000 രൂപയുടെ (എംആര്‍പി) മൂല്യമുള്ള വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ഓഫര്‍ ലഭ്യമാകാനുള്ള ആദ്യഘട്ടം. എന്നാല്‍ ഇതിന് 2000 രൂപ മാത്രം ബില്‍ അടച്ചാല്‍ മതി. ഈ 2000 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കുകയും ചെയ്യും. പര്‍ച്ചേസിനൊപ്പം 1000 രൂപ വിലയുള്ള ഉറപ്പായ സൗജന്യം കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം പിന്നീട് ഉപയോഗിക്കാവുന്ന 1000 രൂപയുടെ മൂല്യമുള്ള ഗിഫ്റ്റ് വൗച്ചറും ലഭിക്കും. ഫലത്തില്‍ ഉപഭോക്താവിന് 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കുന്ന അനുഭവമാണുണ്ടാകുന്നത്. ഇതൊരു ‘സീറോ-നെറ്റ്-സ്‌പെന്‍ഡ്’ ഷോപ്പിംഗ് അനുഭവമാണ് പ്രദാനം ചെയ്യുന്നത്.…

      Read More »
    • രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു, വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി ; രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ലാപ്ടോപ് പിടിച്ചെടുത്തു. രാഹുലിന്റെ വീട്ടില്‍ നിന്ന് തെളിവെടുപ്പിനിടെയാണ് ലാപ്ടോപ് കണ്ടെടുത്തത്. വീട്ടിലെ തെളിവ് ശേഖരണം പൂര്‍ത്തിയായി. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തനിക്കെതിരായ പരാതി വ്യാജമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കുടുക്കാനുള്ള ശ്രമമാണെന്നും അതിജീവിതയെ അധിക്ഷേപിച്ചിട്ടില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ”രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിലുള്ള ദേഷ്യത്തിലാണ് ഈ പരാതി. പുരുഷ കമ്മീഷന്റെ ആവശ്യം സത്യത്തില്‍ ഇപ്പോഴാണ്. പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ ഫോട്ടോ ഞാന്‍ ഇട്ടിട്ടില്ല. പരാതിക്കാര്‍ കള്ളം പറയുകയാണ്.” രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. അറസ്റ്റിലാകുംമുന്‍പ് രാഹുല്‍ തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ലാപ്ടോപ് ഒളിപ്പിച്ചുവയ്ക്കുന്നതായി പറഞ്ഞിരുന്നു. പൊലീസ് തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ലാപ്‌ടോപ് ചോദിച്ചപ്പോള്‍ ഓഫീസിലാണെന്ന് താന്‍ പറഞ്ഞെന്നും രാഹുല്‍ വീഡിയോയില്‍ പറയുന്നുണ്ട്. ശേഷം ഞാന്‍ ലാപ്‌ടോപ് എടുത്ത് മാറ്റട്ടെ എന്ന് പറയുന്നതും വീഡിയോയിലുണ്ട്.…

      Read More »
    • രാഹുലിനെ സപ്പോര്‍ട്ട് ചെയ്ത് രാഹുല്‍; രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വര്‍; വീട്ടില്‍ തെളിവെടുപ്പ് നടത്തി; കേസും കൂട്ടവും എല്ലാവര്‍ക്കും പേടി തന്നെ; സന്ദീപ് വാര്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

      തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായ വീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് രാഹുല്‍ ഈശ്വറിന്റെ വെല്ലുവിളി. രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ ഇരയുടെ പേരു വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറുമായി പോലീസ് തെളിവെടുപ്പു നടത്തുമ്പോഴാണ് രാഹുല്‍ ഈശ്വര്‍ ഇനിയും താന്‍ വീഡിയോ ചെയ്യുമെന്ന് പോലീസിനെ സാക്ഷിനിര്‍ത്തി പ്രഖ്യാപിച്ചത്. ഇന്നു രാവിലെ രാഹുല്‍ ഈശ്വറിന്റെ പൗഡിക്കോണത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പു നടത്തിയത്. സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിച്ച വീഡിയോ ചിത്രീകരിച്ച ലാപ്ടോപ്പ് ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ കണ്ടെത്താനാണ് തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് രാഹുല്‍ മാങ്കുട്ടത്തിലിന് അനുകുലമായവീഡിയോ താന്‍ ഇനിയും ചെയ്യുമെന്ന് തെളിവെടുപ്പിനിടെ രാഹുല്‍ ഈശ്വര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. അതിനിടെ സൈബര്‍ കേസിനെ നേരിടാന്‍ സന്ദീപ് വാര്യരും ഒരുക്കം തുടങ്ങി. ഡയലോഗടിക്കുന്നതും സൈബറെഴുത്തും പോലെ എളുപ്പമല്ല കേസും കൂട്ടവുമെന്നതുകൊണ്ടു തന്നെ എല്ലാവര്‍ക്കും പേടിയുണ്ട്. മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയുടെ പേര് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയെന്ന കേസിലാണ് സന്ദീപ് വാര്യര്‍…

      Read More »
    Back to top button
    error: