Kerala

    • തരൂര്‍ തുറന്നടിച്ചു; എന്റെയും രാഹുലിന്റെയും പ്രത്യയശാസ്ത്രം വെവ്വേറെയെന്ന് ശശി തരൂര്‍; ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല

        തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശശി തരൂര്‍ വീണ്ടും കോണ്‍ഗ്രസിനെതിരെയുള്ള വാക് പോര് ശക്തമാക്കി. ഇത്തവണ മോദി സ്്തുതി വിട്ട് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് തരൂര്‍ എക്‌സില്‍ പോസ്റ്റിട്ടിരിക്കുന്നത്. തനിക്ക് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള സകല അതൃപ്തിയും ഇഷ്ടക്കേടും പ്രകടമാക്കുന്നതാണ് പോസ്റ്റ്. ദേശീയ നേതൃത്വത്തെ വരെ പരാമര്‍ശിച്ചാണ് പോസ്റ്റ്. തന്റെയും രാഹുല്‍ ഗാന്ധിയുടെയും പ്രത്യയ ശാസ്ത്രം വെവ്വേറെയാണെന്ന കടുത്ത വിമര്‍ശനവും തരൂര്‍ ഉന്നയിച്ചിട്ടുണ്ട്. രണ്ട് ആശയ ധാരകളെ ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിന്റെ കഴിവുകേടെന്ന് എക്‌സ് പോസ്റ്റില്‍ പറയുന്നു. ശശി തരൂരും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വ്യത്യാസം കോണ്‍ഗ്രസിനുള്ളില്‍ നിലനില്‍ക്കുന്ന രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു. പ്രശ്‌നം അവരുടെ സഹവര്‍ത്തിത്വമല്ല. ആളുകളെ തെരഞ്ഞെടുക്കുന്നതിനോ സംയോജിപ്പിക്കുന്നതിനോ യോജിച്ച രീതിയില്‍ കൊണ്ടുപോവാനോ ഉള്ള കഴിവ് കോണ്‍ഗ്രസിനില്ല എന്നതാണ് പ്രശ്‌നം- തരൂര്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. രണ്ട് ദിവസം മുമ്പ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിളിച്ച കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടുനിന്നിരുന്നു. പാര്‍ട്ടിയുടെ…

      Read More »
    • പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തിച്ച് കെ.എസ്.ആര്‍.സി ബസിലെ യാത്രക്കാരി; ബസില്‍ ചേരിതിരിഞ്ഞ് തര്‍ക്കം; ദിലീപിന്റെ സിനിമ വേണ്ടെന്ന് ഒരു വിഭാഗം; ഒടുവില്‍ ടിവി ഓഫ് ചെയ്തു

        തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെ.എസ്.ആര്‍.ടി.സി ബസില്‍ പ്രദര്‍ശിപ്പിച്ചത് നിര്‍ത്തിവെപ്പിച്ച് യാത്രക്കാരി. ദിലീപിന് അനുകൂലമായും ദിലീപിനെ എതിര്‍ത്തും ബസിനകത്ത് രണ്ടു ചേരികള്‍. ഒടുവില്‍ ടിവി ഓഫ് ചെയ്ത് ബസുകാര്‍. തിരുവനന്തപുരം – തൊട്ടില്‍പാലം റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് ദിലീപിന്റെ സിനമയെ ചൊല്ലി പ്രതിഷേധമുണ്ടായത്. പറക്കുംതളികയെന്ന സിനിമ ബസില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആര്‍ ശേഖര്‍ ആണ് ഈ സിനിമ കാണിക്കരുതെന്നാവശ്യപ്പെട്ട് ബസിനുള്ളില്‍ ആദ്യം പ്രതിഷേധമറിയിച്ചത്.   ഇതിനു പിന്നാലെ ബസിലെ യാത്രക്കാരില്‍ സ്ത്രീകളടക്കമുള്ള ചിലരും ഇതേ അഭിപ്രായവുമായി മുന്നോട്ടുവരികയും പറക്കുംതളികയുടെ പ്രദര്‍ശനം നിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ബസിലെ ചില യാത്രക്കാര്‍ ഇത് എതിര്‍ത്ത് രംഗത്ത് വന്നത് ദിലീപിനെ അനുകൂലിച്ചതോടെ വാക്കുതര്‍ക്കമായി. തുടര്‍ന്ന് കണ്ടക്ടര്‍ക്ക് സിനിമ ഓഫ് ചെയ്യേണ്ടിയും വന്നു. കോടതി വിധി വന്ന ശേഷം ഇത്തരത്തില്‍ സംസാരിക്കുന്നത് എന്തിനെന്ന് ചിലര്‍ ചോദിച്ചു. എന്നാല്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഈ സിനിമ കാണാന്‍ താല്‍പര്യമില്ലെന്നായിരുന്നു ബസിലിരുന്ന യുവതി പറഞ്ഞത്.…

      Read More »
    • ഗൂഢാലോചന ആരോപിച്ച് മഞ്ജുവാര്യര്‍ വീണ്ടും; നീതി നടപ്പായില്ലെന്ന് എഫ്ബി പോസ്റ്റ്; കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണ്; അത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു; അവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജുവാര്യര്‍

        തൃശൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിനു ശേഷം ആദ്യ പ്രതികരണവുമായി നടിയും ദിലീപിന്റെ ആദ്യഭാര്യയുമായ മഞ്ജുവാര്യര്‍. സോഷ്യല്‍മീഡിയയിലൂടെയാണ് മഞ്ജുവാര്യര്‍ തന്റെ അഭിപ്രായപ്രകടനം നടത്തിയത്. ഗൂഢാലോചന ആരോപണം മഞ്ജു തന്റെ കുറിപ്പിലും ആവര്‍ത്തിച്ചു. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും കുറ്റം ആസൂത്രണം ചെയ്തവര്‍ പുറത്താണെന്നത് ഭയപ്പെടുത്തുന്നുവെന്നും മഞ്ജു തുറന്നടിച്ചിട്ടുണ്ട്. അവര്‍ ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാകൂവെന്നും മഞ്ജു വാര്യര്‍ കുറിപ്പില്‍ പറയുന്നു. കോടതി കുറ്റവിമുക്തനാക്കിയ ശേഷം പുറത്തുവന്ന നടന്‍ ദിലീപ് മഞ്ജുവാര്യര്‍ക്കെതിരെയാണ് ആദ്യം വിമര്‍ശനം ഉന്നയിച്ചത്. ഗൂഢാലോചന ആദ്യം ഉന്നയിച്ചത് മഞ്ജുവാണെന്നും ദിലീപ് ആരോപിച്ചിരുന്നു. എന്നാല്‍ വിധി വന്നതിന് രണ്ടു ദിവസം കഴിഞ്ഞാണ് മഞ്ജുവിന്റെ പ്രതികരണം വന്നിരിക്കുന്നത്. അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നതിനു തൊട്ടുപിന്നാലെയാണ് മഞ്ജുവിന്റെ പോസ്റ്റ് വന്നത്. മഞ്ജുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം – ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ നീതി പൂര്‍ണമായി നടപ്പായി എന്ന് പറയാന്‍ ആവില്ല. കാരണം കുറ്റം ചെയ്തവര്‍ മാത്രമേ…

      Read More »
    • വിധിക്കൊടുവില്‍ അതിജീവിത മനസു തുറന്നു; വിചാരണക്കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നുവെന്ന് അതിജീവിത; ഓപ്പണ്‍ കോടതി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല; ഒന്നാംപ്രതി എന്റെ ഡ്രൈവറല്ലെന്നും നടി; നിയമത്തിന്റെ മുന്‍പില്‍ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ലെന്ന തിരിച്ചറിവ് നല്‍കിയതിന് നന്ദി; പണം വാങ്ങിയവര്‍ അധിക്ഷേപ കമന്റുകളും നുണക്കഥകളും തുടരുക

        തൃശൂര്‍: കോടതി വിധി വന്ന് രണ്ടാം ദിവസം അതീജീവിതയായ നടി തന്റെ മനസു തുറന്നു. ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ ഉള്ളുപൊള്ളിക്കൊണ്ട് നടി തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയില്‍ വിശ്വാസം നഷ്ടമായെന്നും കേസില്‍ തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ സംരക്ഷിക്കപ്പെട്ടില്ലെന്നും അവര്‍ തുറന്നു പറഞ്ഞു. വിചാരണ കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടമാര്‍ തടവിലാക്കപ്പെട്ട പോലെയായിരുന്നു. കോടതിയില്‍ നീതി പ്രതീക്ഷിക്കേണ്ടതില്ലെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. കേസ് തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ലെന്നും അതിജീവിത ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചു.   അതിജീവിതയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ – എട്ടു വര്‍ഷം, ഒന്‍പത് മാസം, 23 ദിവസങ്ങള്‍.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാന്‍ കാണുന്നു, പ്രതികളില്‍ ആറുപേര്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നു എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവര്‍ക്കായി ഞാന്‍ ഈ വിധിയെ സമര്‍പ്പിക്കുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അതുപോലെ…

      Read More »
    • പാലക്കാട് ഇന്‍ഡ്യ സഖ്യം ഭരണം പിടിക്കാന്‍ സാധ്യത; നഗരസഭ ഭരണത്തില്‍ നിന്ന് ബിജെപിയെ തടയാന്‍ തിരക്കിട്ട നീക്കങ്ങള്‍; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ നീക്കം; സ്വതന്ത്രര്‍ ഫലം നിശ്ചയിക്കും; തിരുവനന്തപുരവും പാലക്കാടും ബിജെപി ഭരിക്കേണ്ടെന്ന് എതിര്‍പക്ഷം

        പാലക്കാട് : സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും ദേശീയരാഷ്ട്രീയത്തിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മോഡല്‍ പാലക്കാട് നഗരസഭയില്‍ പ്രയോഗിക്കാനൊരു്ങ്ങുന്നു. ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ ഭരണം നല്‍കാതിരക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാനുള്ള ധാരണകള്‍ സംബന്ധിച്ച് അണിയറ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. സിപിഎമ്മിന്റെ രണ്ടു സ്വതന്ത്രരടക്കമുള്ള മൂന്നു സ്വതന്ത്രരേയും ചേര്‍ത്ത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തില്‍ പാലക്കാട് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ് ടിപ്പുവിന്റെ കോട്ടയുടെ അകത്തളങ്ങളില്‍. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടും ബിജെപി ഭരിക്കണ്ട എന്നാണ് ഇടതുവലതു മുന്നണികള്‍ ഒരുമിച്ചെടുത്തിരിക്കുന്ന നിലപാട്. പാലക്കാട് ഭരണം വേണമെന്നുവെച്ചാല്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്നതുകൊണ്ട് രണ്ടും കല്‍പ്പിച്ചൊരു കളിക്കാണ് ഇരുകൂട്ടരും ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ പോലും പരസ്പരം വാളോങ്ങി പോരാടിയ യുഡിഎഫിനും എല്‍ഡിഎഫിനും പാലക്കാട്ടെ ജനങ്ങളെ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ഇനിയുള്ള ശ്രമം. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കും പോലെ കേരളത്തില്‍ എതിര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നാണ് ഇടതുവലതിന്റെ ന്യായം. പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യത തെളിഞ്ഞതോടെ…

      Read More »
    • തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മോദിയെത്തുമോ? വൈകാതെ തലസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി; ഭരണം പിടിച്ചതിന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദമറിയിച്ച് മോദി; നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി മോദിയെത്തും

        തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരയില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഏറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍.   വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് മോദി പറഞ്ഞത് കോര്‍പറേഷന്‍ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോഴാണോ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷമായിരിക്കും മോദി തിരുവനന്തപുരത്ത് എത്തുകയെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇതാദ്യമായി ബിജെപിയുടെ മേയര്‍ക്ക് ലഭിക്കുന്ന ആ അവസരം കേരളത്തിലെ ബിജെപിയുടെ സുവര്‍ണ നിമിഷമായിരിക്കും അത്. ഇതിനു മുന്‍പ് വന്നപ്പോഴെല്ലാം മറ്റു പാര്‍ട്ടിക്കാരുടെ മേയറായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്.   കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ താമരവിരിയിച്ച മഹാവിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും വൈകാതെ തിരുവനന്തപുരത്ത് വരുമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മോദി എത്തുമോ എന്ന അഭ്യൂഹം ശക്തമായത്. എന്തായാലും അനന്തപുരിയുടെ പുതിയ ഭരണസാരഥികളെയും കൗണ്‍സിലര്‍മാരേയും ബിജെപിയുടെ നേതാക്കളേയും പ്രവര്‍ത്തകരേയും…

      Read More »
    • കൊടിക്കുന്നിലിനെതിരെ കലാപക്കൊടി; യൂത്ത് കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നു; ഫേയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം

        കൊട്ടാരക്കര : സംസ്ഥാനമൊട്ടാകെ അലയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഉണ്ടാകാതിരുന്നത് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആണെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി. യൂത്ത് കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആഞ്ഞടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ.എസ്.യുവിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജിന്റെ പരിഹാസം. ‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുകയാണെന്നും, നിങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോര്‍ജ് വിമര്‍ശിക്കുന്നു. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‌യു കൊല്ലം ജില്ലാ…

      Read More »
    • അവസരങ്ങള്‍ ത്രിതലമായി; തൃശൂരില്‍ മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെയ്്ക്കും; വേറിട്ട തീരുമാനമെടുത്ത് കോണ്‍ഗ്രസ്

      തൃശൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ പത്താണ്ടിനു ശേഷം തിരിച്ചുപിടിച്ച തൃശൂര്‍ കോര്‍പറേഷന്‍ ഭരണം വേറിട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുഡിഎഫ് തീരുമാനം. മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനം ഇക്കുറി വനിതയ്ക്കാണ്. ഷീന ചന്ദ്രന്‍, ശ്യാമള മുരളീധരന്‍, വത്സല ബാബുരാജ് എന്നിവരെയാണ് ആദ്യ തവണ പരിഗണിക്കുന്നത്. ഈ മൂന്നു പേരില്‍ ഒരാള്‍ ആദ്യം മേയറാകും. ലാലി ജെയിംസ്, അഡ്വക്കേറ്റ് വില്ലി ജിജോ എന്നിവരെ രണ്ട്, മൂന്ന് തവണകളില്‍ പരിഗണിക്കും.   ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലാണെങ്കിലും ഇതിലേക്കും വനിതകളെ പരിഗണിക്കണോ എന്ന ചിന്ത കോണ്‍ഗ്രസിനകത്തുണ്ട്. അതല്ലെങ്കില്‍ ബൈജു വര്‍ഗീസാണ് ആദ്യ തവണ ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് രണ്ടാം തവണ ഡപ്യൂട്ടി മേയറാകും. 33 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന്. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും ടാജറ്റ്. ് 56 അംഗ കോര്‍പ്പറേഷനില്‍…

      Read More »
    • ഈ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷം ഇനിയും തകരും; പിഎം ശ്രീയില്‍ സിപിഐയുടെ പരസ്യ വിമര്‍ശനം മുതല്‍ വെള്ളാപ്പള്ളിവരെ ചര്‍ച്ച; വെള്ളാപ്പള്ളിയുടെ വര്‍ഗീയ വാക്കുകളോടുള്ള മൃദു സമീപനം മുസ്ലിംകളെ അകറ്റി; ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍; ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കും പോയി; മുടങ്ങിയ ‘ലൈഫ്’ വീടുകളും തിരിച്ചടി; തിരുവനന്തപുരത്തെ പരാജയത്തില്‍ ആര്യ രാജേന്ദ്രനും പ്രതിക്കൂട്ടില്‍

      കൊച്ചി: ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയുള്ള വിശകലനത്തില്‍ വെള്ളാപ്പള്ള ബന്ധവും വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും. വെള്ളാപ്പള്ളി നടേശനോടുള്ള മൃദു സമീപനത്തിന്റെ പേരില്‍ വടക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ വോട്ടെടുപ്പു നടന്ന ജില്ലാ പഞ്ചായത്തുകളില്‍ വന്‍ തിരിച്ചടി നേരിടാതെ ഇടതുപക്ഷം രക്ഷപ്പെട്ടു. വെള്ളപ്പള്ളി നടേശനിലൂടെയും അയ്യപ്പ സംഗമത്തിലൂടെയും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള രാഷ്ട്രീയ പദ്ധതി പ്രത്യക്ഷത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരായ നീക്കമായും പ്രചാരണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്ന ഇടത് ഇക്കുറി പാടെ ഒലിച്ചുപോയി. സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കാതിരുന്നപ്പോള്‍ ബിജെപി അവിടെ സീറ്റുകള്‍ നേടി. മതവോട്ടുകള്‍ കൃത്യമായി വിഭജിച്ചു പെട്ടിയിലാക്കുന്ന രാഷ്ട്രീയ എന്‍ജിനീയറിംഗ് ഇവിടെ വിജയിച്ചു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ഹിന്ദു സമുദായക്കര്‍ കൃത്യമായ സന്ദേശം നല്‍കുകയാണുണ്ടായതെന്നു വ്യക്തം. ഞങ്ങള്‍ ഇവിടെയും ശക്തമാണെന്ന മുന്നറിയിപ്പ്.   പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാടെ ഒലിച്ചു…

      Read More »
    • മറുപടി കൊടുത്ത് മലപ്പുറം; പ്രതിപക്ഷ സീറ്റുപോലും നഷ്ടപ്പെട്ട് നാണം കെട്ട് ഇടതുപക്ഷം; മലപ്പുറത്തെ ഷോക്കിന്റെ കാരണം സിപിഎം പ്രത്യേകം അന്വേഷിക്കും; കൂട്ടുകെട്ടുകള്‍ പണി തന്നുവെന്ന് പരക്കെ വിമര്‍ശനം; വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഇടതിന് ദോഷമായെന്നും ആക്ഷേപം

        പെരിന്തല്‍മണ്ണ; വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷം ഒരിക്കലും കരുതിയിരുന്നില്ല മലപ്പുറം ഇങ്ങനെ കൈവിട്ടു പോകുമെന്ന്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് ഇനിയുള്ള അഞ്ചുവര്‍ഷം യുഡിഎഫിന്റെ ഭരണം. ഒരു പ്രതിപക്ഷ സീറ്റുപോലും മലപ്പുറം ജില്ല പഞ്ചായത്തില്‍ കിട്ടിയില്ലെന്നത് ഇടതുപക്ഷത്തിന് നാണക്കേടിന്റെ അങ്ങേയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്ത് പച്ചതൊടാതെ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിന്റെ കാര്യകാരണങ്ങള്‍ സിപിഎം പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളമാകെ അലയടിച്ച ട്രെന്റ് മലപ്പുറത്തുമുണ്ടായെന്ന് മാത്രം എന്ന് ഇടതു നേതാക്കള്‍ പൊതുവെ അലസമായി പറയുന്നുണ്ടെങ്കിലും മലപ്പുറം ഷോക്കിന്റെ കാരണം അറിഞ്ഞേ പറ്റൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ല പഞ്ചായത്തിലെ 33ല്‍ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തില്‍ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയില്‍ 11ലും യുഡിഎഫ്, 94 പഞ്ചായത്തില്‍ മൂന്നെണ്ണം ഒഴിച്ചു മുഴുവന്‍ പഞ്ചായത്തിലും യുഡിഎഫ്… മലപ്പുറത്തെ ഇടതു വേരുകള്‍ അപ്പാടെ പിഴുതെടുത്താണ് യുഡിഎഫ് തലയുയര്‍ത്തി നില്‍ക്കുന്നത്. പൊതുവെ യുഡിഎഫിന് അനുകൂലമായ ട്രെന്റ് മലപ്പുറം എന്നും കാണിക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനും കായ്ഫലം കിട്ടുന്ന മണ്ണായിരുന്നു ഇന്നലെ വരെ…

      Read More »
    Back to top button
    error: