Kerala
-
വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി; യുവതിയും ഭര്‍ത്താവും 20 കോടി തട്ടി; ചെക്കും കണ്ടെടുത്തു; ശ്വേത വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരി
കൊച്ചിയിൽ വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി 20 കോടി രൂപ തട്ടിയ ദമ്പതികൾ അറസ്റ്റിൽ. തൃശൂർ വലപ്പാട് സ്വദേശി കൃഷ്ണദേവ്, ഭാര്യ ശ്വേത എന്നിവരാണ് കൊച്ചി സെൻട്രൽ പൊലീസിന്റെ പിടിയിലായത്. വ്യവസായിയിൽ നിന്ന് പണം വാങ്ങി മടങ്ങവേയാണ് ഇരുവരും പിടിയിലായത്. വ്യവസായിയെ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ 20 കോടിയുടെ ചെക്കും ഇവരിൽ നിന്ന് കണ്ടെത്തി. വ്യവസായിയുടെ സ്ഥാപനത്തിലെ ജീവനക്കാരിയാണ് അറസ്റ്റിലായ ശ്വേത. അടുപ്പം സ്ഥാപിച്ച് വ്യവസായിയെ വിളിച്ചുവരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തുകയിരുന്നു. വിദേശത്തടക്കം വ്യവസായമുള്ള കൊച്ചി സ്വദേശിയിൽ നിന്ന് 30 കോടി രൂപയാണ് ദമ്പതികൾ ആവശ്യപ്പെട്ടത്. ആദ്യം അൻപതിനായിരം വ്യവസായി നൽകിയെങ്കിലും പറഞ്ഞ തുക അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്ന് ദമ്പതികൾ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെയാണ് വ്യവസായി സെൻട്രൽ പൊലീസിന് പരാതി നൽകി. ഇന്ന് പണം വാങ്ങാനെത്തിയ ദമ്പതികൾ ചെക്ക് വാങ്ങി പുറത്തിറങ്ങിയതോടെ പൊലീസ് പിടികൂടി. ദമ്പതികൾ സമാനമായ തട്ടിപ്പുകൾ മുൻപും നടത്തിയിട്ടുണ്ടെന്ന പൊലീസ്…
Read More » -
ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്: നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനില്‍ കേരളത്തിന് നഷ്ടം 10 കോടി; വിലക്ക് മറികടക്കാന്‍ ശ്രമിച്ചില്ലെന്ന് ആക്ഷേപം
തിരുവനന്തപുരം: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്നുള്ള നികുതി പിരിവ് തടഞ്ഞ കേന്ദ്ര തീരുമാനം മറികടക്കാനാകാതെ കേരളം. കേന്ദ്ര വിലക്കിനെതിരേ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. വിലക്കിനെ തുടര്‍ന്ന് ഇതുവരെ 10 കോടി രൂപയുടെ നികുതി നഷ്ടം സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് നിഗമനം. 500 ല്‍ അധികം സ്വകാര്യ ബസുകള്‍ ദിവസേന സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം റോഡ് നികുതി പിരിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് മുന്‍ കേസുകളില്‍ സുപ്രീം കോടതി വിധിയുണ്ടായിട്ടും കേന്ദ്ര വിലക്ക് മറികടക്കാന്‍ സംസ്ഥാനം ശ്രമിക്കാത്തത് സ്വകാര്യ ബസുകാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപമുണ്ട്. ഭാരത് രജിസ്‌ട്രേഷന്‍ അനുവദിക്കാത്തതിനെതിരെ ഹൈക്കോടതിയില്‍ എത്തിയ കേസിലും നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനുണ്ടന്ന് കോടതി വിധി ഉണ്ടായിരുന്നു. എന്നിട്ടും ഓള്‍ ഇന്ത്യ പെര്‍മിറ്റ് കേസില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസുകള്‍ക്ക് സംസ്ഥാനത്ത് നികുതി ഈടാക്കുന്നത് കഴിഞ്ഞ മെയിലാണ് കേന്ദ്രം…
Read More » -
‘അരകൈ’യ്ക്ക് അസാമാന്യ കരുത്ത്; എല്ലാവരുമായി പ്രശ്‌നം, ഗോവിന്ദച്ചാമിയെ ആരും സഹായിച്ചിട്ടില്ല; ജയില്‍ചാട്ടത്തില്‍ വീഴ്ച്ച അസിസ്റ്റന്റ് സൂപ്രണ്ടിനെന്ന് അന്വേഷണ റിപ്പോര്‍ട്ട്
തിരുവനന്തപുരം: കണ്ണൂര്‍ ജയില്‍ചാട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ജയില്‍ ചാടാന്‍ കൊടുകുറ്റവാളി ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ഉത്തരമേഖല ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ടിന് വീഴ്ചയുണ്ടായതായി ചൂണ്ടികാട്ടുന്ന റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഗോവിന്ദച്ചാമിയുടെ മുറിഞ്ഞുപോയ ഇടതുകൈക്ക് അസാമാന്യ കരുത്തുണ്ട്. ഗോവിന്ദച്ചാമി എല്ലാവരുമായി പ്രശ്‌നമുണ്ടാക്കുന്നയാളാണ്. അതിനാല്‍ സഹതടവുകാരുടെ സഹായം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോട്ടില്‍ പറയുന്നത്. ജയില്‍ ചാടാന്‍ ഉപയോഗിച്ച രണ്ട് പ്ലാസ്റ്റിക് വീപ്പകളില്‍ ഒരെണ്ണം വെള്ളം ശേഖരിക്കാനായി മതിലിന് സമീപം ഉണ്ടായിരുന്നു. മറ്റൊന്ന് സമീപത്ത് നിന്നും സംഘടിപ്പിച്ചു, തടവുകാര്‍ ഉണക്കാനിട്ട തുണിയും ശേഖരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടികൂടിയപ്പോള്‍ ഗോവിന്ദച്ചാമിയുടെ പക്കല്‍നിന്നു പിടിച്ചെടുത്ത അരം ഉപയോഗിച്ച് മാത്രം അഴി മുറിക്കാനാകില്ലെന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യത്തില്‍ ശാസ്ത്രീയ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. സിസിടിവി ചുമതലയുള്ള ഉദ്യോഗസ്ഥനെ അന്നേദിവസം മറ്റൊരു രോഗിക്കൊപ്പം ആശുപത്രിയിലേക്ക് വിട്ടു. ജീവനക്കാരുടെ ക്ഷാമമുണ്ട്. അതിനാല്‍ ലഭ്യമായ ഉദ്യോഗസ്ഥനെ വിടുകയായിരുന്നുവെന്നും ഇതില്‍ വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട്…
Read More » -
അതിരാവിലെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത! വൈദ്യുതി അപകടം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ഉണ്ടാകുന്ന വൈദ്യുതി അപകടം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്. അതിരാവിലെ പത്ര വിതരണത്തിനും, റബ്ബര്‍ ടാപ്പിംഗിനും, മറ്റ് ആവശ്യങ്ങള്‍ക്കും പുറത്തിറങ്ങുന്നവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു. പൊട്ടിക്കിടക്കുന്ന വൈദ്യുതകമ്പിയില്‍ മാത്രമല്ല സമീപത്തും വൈദ്യുതപ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാതൊരു കാരണവശാലും സമീപത്തേക്ക് പോകരുത്, ആരേയും പോകാന്‍ അനുവദിക്കുകയും അരുത്. കെ എസ് ഇ ബി ജീവനക്കാര്‍ എത്തുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കുവാന്‍ വേണ്ട ജാഗ്രത പാലിക്കണം. പൊട്ടിയ ലൈന്‍ വെള്ളത്തില്‍ കിടക്കുകയാണെങ്കില്‍ ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്. ആര്‍ക്കെങ്കിലും ഷോക്കേറ്റാല്‍ അയാളുടെ ശരീരത്തില്‍ നേരിട്ട് സ്പര്‍ശിക്കാതെ ഉണങ്ങിയ കമ്പോ, വൈദ്യതി കടത്തിവിടാത്ത മറ്റെന്തെങ്കിലും വസ്തുവോകൊണ്ട് ഷോക്കേറ്റ ആളിനെ ലൈനില്‍ നിന്നും മാറ്റുകയും പ്രഥമ ശുശ്രൂഷ നല്‍കി എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യേണ്ടതാണ്. വൈദ്യുതി ലൈനുകള്‍ അപകടകരമായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍…
Read More » -
അങ്ങനെയിപ്പോള്‍ പോകേണ്ട… കുഞ്ഞിന്റെ ചോറൂണിനു പരോള്‍ വേണമെന്ന് ടിപി കേസ് പ്രതി; നിഷേധിച്ച് ഹൈക്കോടതി
കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ്.സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ പരോള്‍ നിഷേധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സിജിത്തിന് കുഞ്ഞു ജനിച്ചപ്പോള്‍ 10 ദിവസത്തെ പരോള്‍ അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സിജിത്തിന്റെ ഭാര്യയാണ് ഭര്‍ത്താവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദിക്കുന്നത് അസാധാരണ സന്ദര്‍ഭങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോള്‍ അനുവദിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകള്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഹര്‍ജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
Read More » -
കന്യാസ്ത്രീകള്‍ മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ നടത്തിയിട്ടില്ല, ബിജെപി അവര്‍ക്കൊപ്പം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകള്‍ക്കുമൊപ്പം ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രതിനിധി അനൂപ് ആന്റണി രാവിലെ അവിടെ എത്തുകയും കൂടിക്കാഴ്ചയും പത്രസമ്മേളനവും നടത്തുകയും ചെയ്തിട്ടുണ്ട്. രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകും, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വിഷയത്തേക്കുറിച്ച് ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചു. തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ട്. പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന്‍ നിയമപ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നു. അത് ചെയ്തിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് അവിടെ മതപരിവര്‍ത്തന നിരോധനനിയമം ഉള്ളതെന്നും രാജീവ് പറഞ്ഞു. അവിടെ മനുഷ്യക്കടത്തുണ്ട്. അതിനാലാണ് പ്രൈവറ്റ് പ്ലേസ്മെന്റ് റെഗുലേഷന്‍ നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏത് സമുദായമാണെങ്കിലും നമ്മുടെ മലയാളി സമുദായത്തില്‍ ആരാണെങ്കിലും അവരുടെ പ്രശ്നങ്ങളും വിഷമങ്ങളും പരിഹകരിക്കാന്‍ ബിജെപി മാത്രമേ ഇറങ്ങുന്നുള്ളൂവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.…
Read More » -
നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’യാണ് ഇന്ത്യ ഭരിക്കുന്നത്; ബിജെപിയുടെ ഗിമ്മിക്ക് വിലപ്പോകില്ലെന്ന് മന്ത്രി റിയാസ്
കണ്ണൂര്‍: നരേന്ദ്ര മോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് നേരെയും മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുമുള്ള ആക്രമണം ശക്തിപ്പെട്ട് വരികയാണ്. രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വിലക്കയറ്റവും തൊഴില്ലായ്മയും വലിയ പ്രശ്നമായി മാറി. പട്ടിണിയും ദാരിദ്ര്യവും പെരുകുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ വേണ്ടി മറ്റ് മതങ്ങളോടുള്ള വിരോധം കുത്തിവച്ച് മതവര്‍ഗീയത നടപ്പിലാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയല്ല. നരേന്ദ്ര ഭീതിയാണ്. അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാന്‍ പോലും പൊലീസ് അനുവദിച്ചില്ല. കേരളത്തിലെ ബിജെപിയുടെ ചില ഗിമ്മിക്ക് വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ല. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തില്‍ ആരൊക്കെയാണ്…
Read More » -
ഞങ്ങളുടെ കൈയില്‍ കൊന്തയും ബൈബിളും; ദൈവിക നാമം ആക്രോശിച്ച് അപരനെ കൊല്ലാന്‍ തുനിഞ്ഞിറങ്ങാറില്ല; കണ്ണുരുട്ടി കാണിച്ച് പേടിപ്പിച്ചാല്‍ അടിയറവ് വെക്കുന്ന വിശ്വാസവുമല്ല..! ബജ്റംഗ്ദളിന് തുറന്നകത്തുമായി മലയാളി കന്യാസ്ത്രീ
കൊച്ചി: ബജ്റംഗ്ദളിന്റെ പരാതിയെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കത്തോലിക്ക കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തിസ്ഗഢില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ തുറന്ന കത്തുമായി ഒരു കന്യാസ്ത്രീ രംഗത്തുവന്നു. തങ്ങള്‍ ഇതര മതവിദ്വേഷ പ്രചാരകരോ, വിഭാഗീയതയുടെ വക്താക്കളോ അല്ലെന്നും ഐക്യത്തിലേക്കും ജീവിതങ്ങളിലേക്കും പാലങ്ങള്‍ പണിയുന്നവരാണെന്നും ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സിസ്റ്റര്‍ സോണിയ തെരേസ് ഡി.എസ്.ജെ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കി. ഞങ്ങളുടെ ‘കയ്യിലുള്ളത് മാരകായുധങ്ങള്‍ അല്ല, കൊന്തയും ബൈബിളുമാണ്. വിശ്വാസത്തിന്റെ ഭാഗമായ ദൈവിക നാമം ആക്രോശമാക്കി അപരനെ ആക്രമിക്കാനും കൊല്ലാനുമായി ഞങ്ങള്‍ ഒരിയ്ക്കലും തുനിഞ്ഞിറങ്ങാറില്ല. ഞങ്ങളുടെ ദൈവമായ യേശുക്രിസ്തു പഠിപ്പിച്ച, അല്ലെങ്കില്‍ പകര്‍ന്നു തന്ന ദൈവീക വചനങ്ങള്‍ ക്ലേശങ്ങളിലും കഷ്ടതകളിലും ശക്തരായി തീരാന്‍ മനസ്സില്‍ മന്ത്രിക്കുക മാത്രമാണ് പതിവ്’ -അവര്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം: ഞങ്ങള്‍ ക്രൈസ്തവ സന്യസ്തര്‍…
Read More » -
‘ബിഗ്ടു’വിന്റെ കട്ടസപ്പോര്‍ട്ട് ശ്വേതയ്ക്ക്, ബാബുരാജിനോട് എതിര്‍പ്പ്; ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റിനായി പിന്മാറാന്‍ ജഗദീഷും റെഡി; ‘സൂപ്പര്‍’ ഇതര വോട്ടില്‍ സംഘടന പിടിക്കാന്‍ ബാബുരാജും
കൊച്ചി: അമ്മ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഇടപെടുന്നു. താരസംഘടനയില്‍ പ്രസിഡന്റായി വനിത വരണമെന്ന ആഗ്രഹം ഇരുവരും പങ്കുവച്ചു കഴിഞ്ഞു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജഗദീഷ് പിന്മാറും. മോഹന്‍ലാലും മമ്മൂട്ടിയും ജഗദീഷുമായി സംസാരിച്ചു. ശ്വേതാ മേനോന്‍ പ്രസിഡന്റാകണമെന്ന ആഗ്രഹം മോഹന്‍ലാലിനും മമ്മൂട്ടിക്കും ഉണ്ട്. ഈ സാഹചര്യത്തില്‍ ജഗദീഷ് പിന്മാറും. അന്തിമ നാമനിര്‍ദേശ പട്ടിക വന്നാല്‍ മാത്രമേ ആരൊക്കെ തമ്മിലാണ് യഥാര്‍ഥ മത്സരമെന്ന് പറയാന്‍ കഴിയൂ എന്ന് നടന്‍ ജഗദീഷ് അറിയിച്ചിരുന്നു ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. ‘അമ്മ’യുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണെന്നും പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന താരം പറയുന്നു.”അമ്മയില്‍ ആരൊക്കെയാണ് ഭാരവാഹികള്‍ ആകേണ്ടതെന്ന് അംഗങ്ങള്‍ക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഇത് പോരാട്ടമോ യുദ്ധമോ ഒന്നുമല്ല. അമ്മയുടെ മക്കള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരമാണ്. ശ്വേത എന്നെ വിളിച്ചപ്പോള്‍ ഞാന്‍ അതാണ് പറഞ്ഞത്. സൗഹൃദമത്സരം ആയിരിക്കും. അതില്‍ കൂടുതല്‍, വലിയ പോരാട്ടം നടക്കുന്നു എന്ന രീതിയില്‍ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.…
Read More »
