Kerala
-
വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; 2023ല്‍ നല്‍കിയ നോട്ടീസില്‍ ഹാജരായില്ല; തുടര്‍ നടപടിയും നിലച്ചു; വിവരങ്ങള്‍ പുറത്ത്
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകനായ വിവേക് കിരണിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചതിന്റെ രേഖകൾ പുറത്തുവന്നു. 2018-ലെ ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന കള്ളപ്പണം വെളുപ്പിക്കൽ, കൈക്കൂലി ഇടപാടുകളുമായി ബന്ധപ്പെട്ട കേസിലാണ് വിവേക് കിരണിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയത്. 2023 ഫെബ്രുവരി 14-ന് രാവിലെ 10:30-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു നോട്ടീസ്. “വിവേക് കിരൺ സൺ ഓഫ് പിണറായി വിജയൻ ക്ലീഫ് ഹൗസ്, തിരുവനന്തപുരം” എന്ന മുഖ്യമന്ത്രിയുടെ വസതിയുടെ മേൽവിലാസത്തിലാണ് സമൻസ് അയച്ചത്. സമൻസ് ലഭിച്ചിട്ടും വിവേക് കിരൺ ഹാജരായിട്ടില്ല. സാധാരണഗതിയിൽ ഇ.ഡി. വീണ്ടും സമൻസ് അയച്ച് തുടർനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും, ഈ കേസിൽ പിന്നീട് ഒരു നടപടിയും ഉണ്ടായില്ല. ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള സ്വത്തുക്കളുടെ വിവരങ്ങൾ എന്നിവയടക്കം ഹാജരാകുമ്പോൾ സമർപ്പിക്കേണ്ട രേഖകളുടെ പട്ടികയും സമൻസിനൊപ്പമുണ്ട്. വിവേക് കിരണിന് സമൻസ്…
Read More » -
കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്കുള്ള സാധ്യത ; ഇന്ന് 6 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് ; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കണക്കിലെടുത്ത് ഇന്ന് 6 ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പാലക്കാട് ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
Read More » -
പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷം ; ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്ക് ; നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും
കോഴിക്കോട്: പേരാമ്പ്രയില്‍ കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം അനേകം കോണ്‍ഗ്രസ് നേതാക്കള്‍ക്കും പത്തോളം പോലീസുകാര്‍ക്കും പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധം ഒരുമിച്ച് വരികയും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാനായി പോലീസ് ലാത്തിച്ചാര്‍ജ്ജും ടീയര്‍ഗ്യാസ് പ്രയോഗിക്കുകയുമായിരുന്നെന്നാണ് വിവരം. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ ആക്രമിച്ചെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു എല്‍ഡിഎഫ് പ്രതിഷേധം. ഹര്‍ത്താലിന്റെ ഭാഗമായി വൈകിട്ട് ആറു മണിയോടെ യുഡിഎഫും പ്രതിഷേധവുമായി എത്തി. സംഘര്‍ഷം ഒഴിവാക്കാനായി പോലീസ് ഇടപെടുകയായിരുന്നു. സംഭവത്തില്‍ ഷാഫി പറമ്പിലിന്റെ മൂക്കിനാണ് പരിക്കേറ്റത്. ഷാഫി പറമ്പിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടയില്‍ ഡിവൈഎസ്പി ഹരിപ്രസാദിന്റെ കൈക്കും പരിക്കേറ്റു. പത്തോളം പോലീസുകാര്‍ക്കും പരിക്കുണ്ട്. സംഭവത്തില്‍ എംപിക്ക് സുരക്ഷ നല്‍കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചതായി കോണ്‍ഗ്രസ് പറഞ്ഞു. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും.…
Read More » -
തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ല ; ആര്‍എസ്എസ് ശാഖയിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു ; ആത്മഹത്യാകുറിപ്പ് എഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം: ഇന്‍സ്റ്റഗ്രാമിലൂടെ ആര്‍എസ്എസ് ശാഖയില്‍ പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി എഴുതി വെച്ച് യുവാവ് ആത്മഹത്യചെയ്തു. കാട്ടയം തമ്പലക്കാട് സ്വദേശി അനന്തുവാണ് ജീവനൊടുക്കിയത്. ഓരോന്നും ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്താണ് അനന്തു മരണം വരിച്ചത്. ആര്‍എസ്എസ് ശാഖയില്‍വെച്ച് താന്‍ നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായിരുന്നതായും താന്‍ ഇതുപോലെ വെറുത്തുപോയൊരു സംഘടനയില്ലെന്നും ഇയാള്‍ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സഹോദരനോ മകനോ അച്ഛന്‍ തന്നെയായാല്‍ പോലും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നും അവരുമായി അടുപ്പവും ഉണ്ടാക്കരുതെന്നും പറയുന്നുണ്ട്. അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു. നാലുവയസുളളപ്പോള്‍ തന്നെ ആര്‍എസ്എസുകാരനായ ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവിന്റെ പോസ്റ്റില്‍ പറയുന്നു. നിരന്തരം ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്ന് തനിക്ക് ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍…
Read More » -
വെള്ളാപ്പള്ളി സ്വന്തം സമുദായത്തിന്റെ കാര്യം പറയാം മറ്റുള്ള സമുദായങ്ങളെ ചീത്തയും വിളിക്കാം. അതെല്ലാം നവോത്ഥാനം ; തങ്ങള്‍ സ്വന്തം സമുദായത്തിന് വേണ്ടി വാദിച്ചാല്‍ അത് വര്‍ഗ്ഗീയവാദം
കോഴിക്കോട്: വെള്ളാപ്പള്ളി വര്‍ഗ്ഗീയത പറഞ്ഞാല്‍ സന്തോഷവും മറ്റു സമുദായങ്ങളെ അദ്ദേഹം പറഞ്ഞാല്‍ നവോത്ഥാന നായകനുമാകും തങ്ങള്‍ പറഞ്ഞാല്‍ അത് വര്‍ഗ്ഗീതയു മാകുന്നതെങ്ങിനെയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. വെള്ളാപ്പള്ളി നടേശന്‍ പറയുമ്പോള്‍ ആര്‍ക്കും ഈ തിളപ്പില്ലല്ലോ എന്നും ഞാന്‍ സമുദായ ത്തിന് വേണ്ടി വാദിച്ചാല്‍ വര്‍ഗീയവാദിയും വെള്ളാപ്പള്ളി മറ്റ് സമുദായങ്ങളെ ആക്ഷേപി ച്ചാല്‍ നവോത്ഥാന നായകനുമാണെന്നും ഇതെന്തൊരു തമാശയാണെന്നും ചോദിച്ചു. സമുദായത്തിന് വേണ്ടി വാദിക്കുന്നത് വര്‍ഗീയതയാണെങ്കില്‍ താന്‍ വര്‍ഗീയവാദിയാണെന്നും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയുമെല്ലാം വര്‍ഗ്ഗീയവാദികളാണെന്നും പറഞ്ഞു. ശ്രീനാര യണ ഗുരുവും അയ്യങ്കാളിയും പാര്‍ലമെന്റില്‍ പ്രസംഗിച്ച രാഹുല്‍ ഗാന്ധിയും വര്‍ഗീയവാദി യാണ്. സമദായത്തിന് വേണ്ടി വാദിക്കുന്നത് അഖണ്ഡഭാരത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിരുദ്ധ മാണോയെന്നും നാടിനുംനാട്ടുകാര്‍ക്കും വേണ്ടി വാദിക്കുന്നത് എങ്ങനെയാണ് വര്‍ഗീയവാദമാകുന്നതെന്നും ചോദിച്ചു. ”വെള്ളാപ്പള്ളി സമുദായത്തിന് വേണ്ടി വാദിക്കുകയല്ല. മുസ്ലിങ്ങളെ ആക്ഷേപിക്കുകയാണ്. പരിഹസിക്കുകയാണ്. ചീത്തവിളിക്കുകയാണ്. മറ്റ് സമുദായങ്ങളെ പരിഹസിക്കുന്ന, ചീത്തവിളിക്കുന്ന വെള്ളാപ്പള്ളി നവോത്ഥാന നായകന്‍. സ്വന്തം സമുദായത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്ന…
Read More » -
നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണ് ; നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത താരങ്ങളെയാണ് കൊണ്ടുവരുന്നത് ; കേരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോ ?
നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും േകരളത്തിലെ മനുഷ്യര്‍ ഇത്രയ്ക്ക് വായിനോക്കികള്‍ ആണോയെന്നും സദാചാര പ്രസംഗവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. ഉടുപ്പിടാത്ത സിനിമ താരങ്ങള്‍ വന്നാല്‍ എല്ലാരും അങ്ങോട്ട് ഇടിച്ചു കേറുമെന്നും പറഞ്ഞു. അത്തരം രീതികള്‍ മാറ്റണം. നമ്മള്‍ നമ്മുടെ അഭിപ്രായങ്ങള്‍ പറയണം. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്‌കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. തുണി ഉടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണമെന്നും പറഞ്ഞു. കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്‌കാരിക ഗ്രന്ഥശാലയുടെ 34 -ാം വാര്‍ഷികാഘോഷ യോഗത്തിലാണ് എംഎല്‍എയുടെ വിവാദ പരാമര്‍ശം. സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മള്‍ ആഞ്ഞടിക്കണം. മാന്യമായ രീതിയില്‍ വസ്ത്രധാരണം നടത്തുന്ന എന്നത് പ്രധാനപ്പെട്ട കാര്യമാണ്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ദിഗംബരന്മാരായി നടക്കാന്‍ ഒരാള്‍ തീരുമാനിച്ചാല്‍…
Read More » -
‘സിനിമയെ സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുന്നു’ ; ഹാല്‍ സിനിമയ്ക്ക് എതിരായ നടപടിയില്‍ സംഘടനകള്‍ ; സെന്‍സര്‍ബോര്‍ഡ് ഉപയോഗിക്കാന്‍ പറ്റുന്ന വാക്കുകളുടെ മാനുവല്‍ ഉണ്ടാക്കാന്‍ പരിഹാസം
സെന്‍സര്‍ബോര്‍ഡ് കത്രികയില്‍ കുരുങ്ങിയ ഹാല്‍ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളുടെ ശക്തമായ പ്രതിഷേധം. മലയാള സിനിമയെ മാത്രം സെന്‍സര്‍ ബോര്‍ഡ് വേട്ടയാടുകയാണെന്നാണ് ആരോപണം. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ ഡയലോഗുകള്‍ ഒഴിവാക്കണമെന്ന വിചിത്ര നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡിനെതിരെ ഫെഫ്കയും പ്രൊഡ്യൂസേഴസ് അസോസിയേഷനും രംഗത്ത് വന്നുകഴിഞ്ഞിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡിനെതിരെ വീണ്ടും സമരം നടത്തേണ്ട സാഹചര്യമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബി രാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡില്‍ ഇരിക്കുന്നവര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണെന്നും പറഞ്ഞു. സിനിമയില്‍ ഉപയോഗിക്കേണ്ട വാക്കുകളുടെ നിയമാവലി സെന്‍സര്‍ ബോര്‍ഡ് നല്‍കിയാല്‍ നന്നായിരിക്കുമെന്നായിരുന്നു സിബിമലയിലിന്റെ പ്രതികരണം. വാക്കുകള്‍ക്കും ഭക്ഷണപ ദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണം കൊണ്ടുവരികയാണെങ്കില്‍ സിനിമ എടുക്കേണ്ട എന്ന് തീരുമാനിക്കേണ്ടി വരും എന്ന് സിബി മലയില്‍ വ്യക്തമാക്കി. മലയാളസിനിമയെ തെരഞ്ഞു പിടിച്ചാക്രമിക്കുകയാണെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ അഭിപ്രായം. നേരത്തേ് മോഹന്‍ലാല്‍ സിനിമയായ എംപുരാന് കത്രിക വെച്ച സെന്‍സര്‍ബോ ര്‍ഡ് പിന്നാലെ ജാനകി വേഴ്‌സസ് കേരളാ സ്‌റ്റേറ്റ്…
Read More » -
മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം; അറിയിപ്പ് ലഭിച്ചു; നടപടി കാരണം വ്യക്തമാക്കാതെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതി നിഷേധിച്ച് വിദേശകാര്യമന്ത്രാലയം. അനുമതി നിഷേധിച്ചുകൊണ്ടുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. അനുമതി നിഷേധിച്ച കാരണത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയിട്ടില്ല. ഒക്ടോബര്‍ 16 വ്യാഴാഴ്ച മുതല്‍ നവംബര്‍ ഒന്‍പതുവരെയായിരുന്നു പര്യടനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 16-ന് ബഹ്‌റൈന്‍, ഒക്ടോബര്‍ 17-ന് സൗദി, ദമ്മാം, ഒക്ടോബര്‍ 18- ജിദ്ദ, ഒക്ടോബര്‍ 19- റിയാദ് എന്നിങ്ങനെ ആയിരുന്നു സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. ഒക്ടോബര്‍ 24, 25 ദിവസങ്ങളില്‍ ഒമാനിലെ മസ്‌ക്കത്തിലേയും സലാലയിലേയും പരിപാടികളില്‍ പങ്കെടുക്കാനും ഒക്ടോബര്‍ 30-ന് ഖത്തറിലും നവംബര്‍ ഏഴിന് കുവൈത്ത്, നവംബര്‍ ഒന്‍പതിന് അബുദാബി- എന്നിങ്ങനെയുമായിരുന്നു സന്ദര്‍ശനം തീരുമാനിച്ചിരുന്നത്.
Read More »

