India

  • ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ ദുരന്തം; നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി സ്ലീപ്പര്‍ ബസ് കത്തി; ചിത്രദുര്‍ഗയില്‍ 17 പേര്‍ മരിച്ചു; റോഡിലെ ഡിവൈഡറിനു മുകളിലൂടെ നിയന്ത്രണം വിട്ട് എതിര്‍ റോഡിലേക്ക് പാഞ്ഞുവന്ന ലോറി ബസ്ിനെ ഇടിച്ചു തകര്‍ത്തു

      ബംഗളുരു: ക്രിസ്മസ് പുലരിയില്‍ കര്‍ണാടകയില്‍ വന്‍ദുരന്തം. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കണ്ടെയ്‌നര്‍ ലോറി സ്ലീപ്പര്‍ ബസില്‍ വന്നിടിച്ച് 17 പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലാണ് കണ്ടെയ്‌നര്‍ ലോറിയിടിച്ച് സ്ലീപ്പര്‍ ബസ് പൂര്‍ണ്ണമായും കത്തിനശിച്ച് പതിനേഴു പേര്‍ക്ക് ദാരുണാന്ത്യമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് ഗോകര്‍ണത്തേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന 29 യാത്രക്കാരില്‍ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ചിത്രദുര്‍ഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേര്‍ തീപിടിച്ച ബസില്‍ നിന്ന് ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു. ഇത് സ്ഥിരീകരിച്ചിട്ടില്ല. റോഡിനു നടുവിലുള്ള ഡിവൈഡറിനു മുകളിലൂടെയാണ് നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറുവശത്തെ റോഡില്‍ നിന്നും ബസ് കടന്നുപോയിരുന്ന റോഡിലേക്ക് പാഞ്ഞുവന്ന് ഇടിച്ചു കയറിയത്. റോഡിലെ സെന്‍ട്രല്‍ ഡിവൈഡറിലേക്കാണ് ലോറി ആദ്യം പാഞ്ഞുകയറിയത്. നിയന്ത്രണം നഷ്്ടപ്പെട്ടതോടെ ലോറി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്ലീപ്പര്‍ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാര്‍ അതിനുള്ളില്‍ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ടവര്‍ക്ക് പരിക്കേല്‍ക്കുകയും പൊള്ളലേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…

    Read More »
  • സ്വകാര്യ മേഖലയില്‍ ചെറുകിട ആണവ റിയാക്ടറുകള്‍ നിറയുമോ? 100 ജിഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടുള്ള ‘ശാന്തിബില്‍’ എന്താണ്? നിലവില്‍ ആണവശേഷി 8.8 ജിഗാവാട്ട് മാത്രം; അപകടമുണ്ടായാല്‍ ആര്‍ക്ക് ഉത്തരവാദിത്വം? നിയമങ്ങളില്‍ അടിമുടി മാറ്റം

    ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ പങ്കാളിത്തമുറപ്പാക്കുന്ന ശാന്തി ബില്‍ പാര്‍ലമെന്റില്‍ അവരിപ്പിച്ചതിനു പിന്നാലെ ചര്‍ച്ചകളും കൊഴുക്കുകയാണ്. സസ്‌റ്റെയ്‌നബിള്‍ ഹാര്‍നസിംഗ് ആന്‍ഡ് അഡ്വാന്‍സ്‌മെന്റ് ഓഫ് ന്യൂക്ലിയര്‍ എനര്‍ജി ഫോര്‍ ട്രാന്‍സ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബില്ലിലൂെട ആണവ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മുന്‍ നിയമങ്ങളായ ആറ്റോമിക് എനര്‍ജി ആക്ട്- 1962, സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ലിയര്‍ ഡാമേജ് (സിഎല്‍എന്‍ഡി) ആക്ട്- 2010 എന്നിവ റദ്ദാക്കുന്നു. നിലവില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ആണവ വൈദ്യുതി നിലയങ്ങള്‍ നിര്‍മിക്കാനും പ്രവര്‍ത്തിക്കാനും കഴിയൂ. ഇതിനു വിരുദ്ധമായി സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇന്ത്യയുടെ ആണവ മേഖലകളിലേക്ക് വിദേശ നിക്ഷേപം ഒഴുകാനും അനുവദിക്കുന്നു. ഇന്ത്യയുടെ നിലവിലുള്ള ശേഷി 8.8 ജിഗാവാട്ട് (മൊത്തം ഇന്‍സ്റ്റാള്‍ഡ് ശേഷിയുടെ ഏകദേശം 1.5%) ആണ്. ഇത് 2047ല്‍ 100 ജിഗാവാട്ട് ആക്കി ഉയര്‍ത്താനും അതുവഴി ആണവോര്‍ജ്ജത്തിന്റെ വൈദ്യുതി ഉല്‍പ്പാദനത്തിലുള്ള സംഭാവന നിലവിലുള്ള മൂന്നു ശതമാനത്തില്‍നിന്ന് വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആണവ വൈദ്യുത കമ്പനികള്‍ ഏകദേശം 54…

    Read More »
  • വിജയ് ഹസാരെ ട്രോഫി; അവസാന മണിക്കൂറുകളില്‍ ട്വിസ്റ്റ്; കോലി ചിന്നസ്വാമിയില്‍ കളിക്കില്ല; ആര്‍സിബിയുടെ ഹോം ഗ്രൗണ്ടിലെ പ്രകടനത്തിനു കാത്തിരുന്ന ആരാധകര്‍ക്ക് നിരാശ; കര്‍ണാടക ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍

    ബംഗളുരു: ആര്‍സിബി തട്ടകമായ ചിന്നസ്വാമിയില്‍ കോലിയെ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് നിരാശ. ഡൽഹിയും ആന്ധ്രയും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരം അവസാന നിമിഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നുംമാറ്റി. കോലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും മത്സരം മാറ്റിയ വിവരം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു.   ഇന്നു രാവിലെ കർണാടക ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതു കാണാന്‍ ആരാധകർ ആവേശത്തോടെയിരിക്കേയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്.   സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇത് കാണികളുടെ കാര്യത്തില്‍ വലിയ നിയന്ത്രണത്തിനും സാഹചര്യമൊരുക്കും. ഡല്‍ഹിക്കായി വിരാട് കോലിയേയും ഋഷഭ് പന്തിനേയും കളിപ്പിക്കുമെന്ന സൂചനയുടെ പിന്നാലെയാണ്…

    Read More »
  • ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം; ആകാശത്തു വെച്ച് എന്‍ജിന്‍ ഓഫായി; മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്തു

      ന്യൂഡല്‍ഹി: ആകാശദുരന്തം വഴിമാറുന്നത് കണ്‍മുന്നില്‍ കണ്ട് വീണ്ടും എയര്‍ ഇന്ത്യ വിമാനം. ഒരു വിമാനത്തിന്റെ എന്‍ജിന്‍ ഭൂമിയില്‍ വെച്ച് ഓഫായി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ടെന്‍ഷന്‍ തോന്നാം, അപ്പോള്‍ വിമാനത്തിന്റെ എന്‍ജിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നറിയുമ്പോഴോ…അതാണ് എയര്‍ ഇന്ത്യ വിമാനത്തിന് ഇന്നുണ്ടായത്. ആകാശത്തുവെച്ച് എന്‍ജിന്‍ ഓഫായി. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 777-300 ഇ ആര്‍ വിമാനം എന്‍ജിന്‍ ഗുരുതരമായ തകരാറിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ വലത് എന്‍ജിനിലെ ഓയില്‍ മര്‍ദ്ദം കുറഞ്ഞ് പ്രവര്‍ത്തനം നിലച്ചതോടെയാണ് നിലത്തിറക്കിയത്. വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെയാണ് അധികൃതര്‍ക്ക് ശ്വാസം നേരെവീണത്. വിമാനത്തിന്റെ വലത് ഭാഗത്തെ എഞ്ചിന്‍ ആകാശത്ത് വെച്ച് ഓഫായി എന്നാണ് എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന്, രാവിലെ 6.40 ന് വിമാനത്തിന് എമര്‍ജന്‍സി പ്രഖ്യാപിച്ചു. സാങ്കേതികമായി സംഭവിച്ച തകരാറിനെക്കുറിച്ച് അധികൃതര്‍ പറയുന്നതിങ്ങനെ – ഫ്‌ളാപ്പ് പിന്‍വലിക്കല്‍ സമയത്ത് വലതുവശത്തെ രണ്ടാമത്തൈ…

    Read More »
  • ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ഇതിലും നല്ല നിര്‍വചനം ഇനിയുണ്ടാവില്ല; ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ്ഇന്‍ റിലേഷന്‍ഷിപ്പുകളെന്ന് മോഹന്‍ ഭാഗവത്; വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നും ആര്‍എസ്എസ് മേധാവി

      കൊല്‍ക്കത്ത: ലിവ് ഇന്‍ റിലേഷനുകളെക്കുറിച്ച് ലോകമെമ്പാടും ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ആ ബന്ധത്തിന് വേറിട്ട നിര്‍വചനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് രംഗത്ത്. ഉത്തരരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളെന്നാണ് മോഹന്‍ഭാഗവതിന്റെ നിര്‍വചനം. ഇത്രയും രസകരവും അര്‍ത്ഥവത്തായതുമായ ഒരു അര്‍ത്ഥമോ നിര്‍വചനമോ ലിവ് ഇന്‍ റിലേഷന് ഇതുവരെ ആരും നല്‍കിയിട്ടില്ലെന്ന് പറയാം. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിനെക്കുറിച്ചുള്ള തന്റെ വ്യത്യസ്തമായ കാഴ്ചപ്പാട് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടിയാണു ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ കാണിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് മോഹന്‍ ഭാഗവത് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കാത്തവര്‍ സന്യാസ ജീവിതം തെരഞ്ഞെടുക്കണമെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്. വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ കുഴപ്പമില്ല. നമുക്ക് സന്യാസിമാരാകാം. എന്നാല്‍ അതുമില്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നുമില്ലെങ്കില്‍ പിന്നെ കാര്യങ്ങള്‍ എങ്ങനെ നടക്കും- മോഹന്‍ ഭാഗവത് ചോദിച്ചു. ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്നതിനെക്കുറിച്ചും ഭാഗവത് സംസാരിച്ചു. ഒരു ദമ്പതികള്‍ക്ക് എത്ര കുട്ടികള്‍ വേണം എന്ന…

    Read More »
  • ഇന്ത്യയില്‍ വകവരുത്തേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക അവര്‍ തയ്യാറാക്കിയിരുന്നുവെന്ന്; പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ എന്‍ഐഎ; സിറിയയില്‍ ആയുധ പരിശീലനം നേടിയവര്‍ ആയുധം വാങ്ങാനും ശ്രമിച്ചതായി എന്‍ഐഎ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

      ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ദേശീയ അന്വേഷണ ഏജന്‍സി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും പ്രവര്‍ത്തകര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നും ദേശീയ അന്വേഷണ ഏജന്‍സി – എന്‍.?ഐ.എ കോടതിയില്‍ ബോധിപ്പിച്ചു. 20 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രത്യേക ജഡ്ജി പ്രശാന്ത് ശര്‍മയുടെ ബെഞ്ചില്‍ നടന്ന ഇന്‍ക്യാമറ വാദം കേള്‍ക്കലിലാണ് എന്‍.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ രാഹുല്‍ ത്യാഗി ഞെട്ടിപ്പിക്കുന്ന ഇക്കാര്യം കോടതിയില്‍ ബോധിപ്പിച്ചത്. ഐ.എസില്‍നിന്ന് തന്ത്രങ്ങള്‍ പഠിച്ച് ഇന്ത്യയില്‍ നടപ്പാക്കാനായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അണികളെ സിറിയയിലേക്ക് അയച്ചതായും രാഹുല്‍ ത്യാഗി പറഞ്ഞു ആക്രമണം നടത്തി ഇന്ത്യയില്‍ ഇല്ലാതാക്കേണ്ട ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവര്‍ സൂക്ഷിച്ചിരുന്നതായും ത്യാഗി കൂട്ടിച്ചേര്‍ത്തു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട്…

    Read More »
  • എന്റെ പൊന്നേ എങ്ങോട്ടാണീ പോക്ക്; കച്ചവടം കുത്തനെ ഇടിഞ്ഞ് സ്വര്‍ണവ്യാപാരമേഖല; ജ്വല്ലറികളില്‍ കയറാന്‍ പറ്റാതെ സാധാരണക്കാര്‍; സ്വര്‍ണം വാങ്ങുന്നത് അതിസമ്പന്നര്‍ മാത്രം

      മുംബൈ: ഇന്ത്യയില്‍ അടുത്തിടെ ഏറ്റവും അധികം കച്ചവടം കുറഞ്ഞത് ഏത് മേഖലക്കാണ് എന്ന് നോക്കിയാല്‍ ഒരു സംശയവും ഇല്ലാതെ പറയാം സ്വര്‍ണാഭരണ വില്പന മേഖല. ദിനംപ്രതി സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നതോടെ കച്ചവടം കുത്തനെ ഇടിഞ്ഞു എന്നാണ് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നത്. സ്വര്‍ണാഭരണ നിര്‍മ്മാണ തൊഴിലാളികള്‍ക്കും ഇത് തിരിച്ചടിയുടെ കാലം. സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുമ്പോള്‍ നെഞ്ചിടിപ്പേറുന്നത് ജ്വല്ലറി ഉടമകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രാജ്യത്തെ ആഭരണ വില്‍പനയില്‍ വന്‍ ഇടിവുണ്ടായതായ റിപ്പോര്‍ട്ടുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ഈ വര്‍ഷം അവസാനിക്കുന്നതോടെ 12 ശതമാനത്തിന്റെ ഇടിവുണ്ടാകുമെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ നല്‍കുന്ന മുന്നറിയിപ്പ്. 802.8 ടണില്‍നിന്ന് 650-700 ടണി?ലേക്കാണ് ആഭരണ വില്‍പന ഇടിയാന്‍ സാധ്യത. ഇന്ത്യന്‍ സ്വര്‍ണ്ണ വിപണിയില്‍ ഏറെ കച്ചവടം നടക്കുന്ന സമയത്തൊന്നും തന്നെ ഇക്കുറി കച്ചവടം ഉണ്ടായിട്ടില്ല. സാധാരണ ക്രിസ്മസ് പുതുവര്‍ഷ ആഘോഷവേളകളില്‍ സ്വര്‍ണ്ണ വില്പനയിലും കുതിപ്പ് ഉണ്ടാകാറുണ്ട്. വിവാഹ സീസണുകളിലും ഇത്തവണ കനത്ത…

    Read More »
  • മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അമ്മമാരാണ്; ഉത്തര്‍പ്രദേശിലെ പോലീസ് നടപടിക്ക് കയ്യടിയും വിമര്‍ശനവും; പെണ്‍കുട്ടികളെ ശല്യം ചെയ്ത ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റു ചെയ്തു; അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച് ആണ്‍മക്കള്‍ നന്നാകുമോ എന്നും ചോദ്യം

      ലക്‌നൗ: മക്കളെ നല്ലവരായി വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്് ഓര്‍മപ്പെടുത്തുകയാണ് ഉത്തര്‍പ്രദേശിലെ പോലീസ്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയ ആണ്‍കുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് യുപി പോലീസ് ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ആണ്‍മക്കള്‍ ചെയ്ത കുറ്റത്തിന് എന്തിന് അമ്മമാരെ അറസ്റ്റു ചെയ്‌തെന്ന ചോദ്യമുയര്‍ത്തി ചിലര്‍ പോലീസിനെ വിമര്‍ശിക്കുന്നുണ്ട്. അമ്മമാരെ അറസ്റ്റു ചെയ്താല്‍ തലതെറിച്ച ആണ്‍മക്കള്‍ നന്നാകുമോ എന്നാണവര്‍ ചോദിക്കുന്നത്. എന്നാല്‍ യുപി പോലീസ് പറയുന്നത് മക്കളെ നല്ലരീതിയില്‍ വളര്‍ത്തേണ്ടത് അച്ഛനമ്മമാരാണെന്നു തന്നെയാണ്. ഉത്തര്‍പ്രദേശിലെ ബുദാനില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ശല്യംചെയ്ത നാല് ആണ്‍കുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്ചെയ്തത്. മക്കള്‍ക്ക് നല്ല സംസ്‌കാരവും ധാര്‍മികമൂല്യങ്ങളും പകര്‍ന്നുനല്‍കാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് വിശദീകരിക്കുന്നു. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ നാല് ആണ്‍കുട്ടികള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടര്‍ന്നതോടെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ ഭാരതീയ ന്യായസംഹിത(ബിഎന്‍സ്) പ്രകാരവും പോക്സോ നിയമപ്രകാരവും…

    Read More »
  • ദീര്‍ഘദൂര യാത്രകള്‍ക്കു ചെലവേറും; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വേ; 215 കിലോമീറ്ററിനു മുകളില്‍ വര്‍ധന; പ്രതിവര്‍ഷം 600 കോടി അധിക വരുമാനം പ്രതീക്ഷ; സബര്‍ബന്‍ ട്രെയിനുകളില്‍ വര്‍ധനയില്ല

    2025 ഡിസംബർ 26 മുതൽ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വരുമാനത്തില്‍ നിന്നും 600 കോടി രൂപയുടെ നേട്ടം പ്രതീക്ഷിച്ചാണ് പുതിയ നിരക്ക് വര്‍ധന. നിലവില്‍ സബർബൻ ട്രെയിൻ യാത്രയ്ക്കുള്ള നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും ദീർഘദൂര യാത്രകൾ ഇനി ചെലവേറും.   പുതിയ ടിക്കറ്റ് ഘടന പ്രകാരം 215 കിലോമീറ്ററില്‍ കൂടുതലുള്ള ജനറല്‍ ക്ലാസ് യാത്രയ്ക്ക് കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിച്ചത്. മെയിൽ/ എക്സ്പ്രസ് നോൺ- എസി, എസി ക്ലാസുകൾക്ക് കിലോമീറ്ററിന് 2 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, 215 കിലോമീറ്ററിൽ താഴെ ദൂരം സഞ്ചരിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ വർധനയില്ല. പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുന്നതോടെ നോൺ-എസി അല്ലെങ്കില്‍ എസി കോച്ചുകളില്‍ 500 കിലോമീറ്റർ സഞ്ചരിക്കാന്‍ 10 രൂപ അധികമായി നല്‍കേണ്ടി വരും. അതേസമയം, സബർബൻ, സീസൺ ടിക്കറ്റുകളുടെ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല. ഇടത്തരം വരുമാനമുള്ള വിഭാഗത്തിന് താങ്ങാനാവുന്ന ടിക്കറ്റ് വില നിലനിര്‍ത്താനായാണിത്.   പുതുക്കിയ ടിക്കറ്റ് നിരക്കുകള്‍ പ്രകാരം റെയിൽവേയുടെ…

    Read More »
  • ‘ഒരു കേസ്, ഒരു മൊഴി, ഒരു കഷ്ണം തെളിവ് വേണം’; കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി തൊടുന്നില്ല എന്നതിന്റെ ഉത്തരം കൂടിയാണ് കോടതിവിധി; രാഹുല്‍, സോണിയ ഗാന്ധിക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസുകാരും ലീഗുകാരും ആഘോഷിക്കാത്തത് എന്തുകൊണ്ട്?

    കൊച്ചി: സോണിയയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ കോടതി വിധിക്കെതിരേ ഇഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കേസില്‍ കോടതി ചൂണ്ടിക്കാട്ടിയ നിര്‍ണായക നിരീക്ഷണങ്ങള്‍ ചര്‍ച്ചയാകുന്നു. എഫ്‌ഐആര്‍ ഇല്ലാത്ത കേസുകളില്‍ ഇഡിക്കു നടപടിയെടുക്കാന്‍ കഴിയില്ലെങ്കിലും കേരളത്തിലടക്കം ഇത്തരം കേസുകളില്‍ ഇടപെടുന്നതിനെതിരേയുള്ള മുന്നറിയിപ്പായിട്ട് ഇതിനെ വിലയിരുത്തണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കേരള മുഖ്യമന്ത്രിയെ എന്തുകൊണ്ട് ഇഡി ചോദ്യം ചെയ്യുന്നില്ല എന്നതിന്റെ ഉത്തരംകൂടിയാണ് ഈ കേസ് എന്നും ഇവര്‍ പറയുന്നു. സുബ്രഹ്‌മണ്യം സ്വാമിയോ അണ്ടിമുക്ക് ശാഖാപ്രമുഖോ പറഞ്ഞെന്നു കരുതി ഇഡിക്ക് കേസെടുക്കാനാകില്ലെന്നും കെ.ജെ. ജേക്കബിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം   കോണ്‍ഗ്രസുകാരും ലീഗുകാരുമല്ലാത്ത വായനക്കാര്‍ക്കുവേണ്ടി എഴുതുന്നത്: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്ന കൊട്ടേഷന്‍ സംഘത്തിനു മാത്രമല്ല, രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കുരുക്കാന്‍ ഈ ഡി യെ കൊട്ടേഷന്‍ പണിയേല്‍പ്പിച്ച പരിവാര സര്‍ക്കാരിനും മുഖമടച്ചു കിട്ടിയ അടിയാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കെതിരെ കൊട്ടേഷന്‍ സംഘം സമര്‍പ്പിച്ച…

    Read More »
Back to top button
error: