India

  • അതിശക്തമായ മഴയ്ക്ക് പിന്നാലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനവും ; അനേകം വീടുകളില്‍ വെള്ളം കയറി, ഐടി പാര്‍ക്കും വെള്ളക്കെട്ടില്‍ ; ഉത്തരാഖണ്ഡിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി

    ഡെറാഡൂണ്‍: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെയും മേഘവിസ്‌ഫോടനത്തെയും തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും രണ്ട് പേരെ കാണാതായതായും ചെയ്തതായി റിപ്പോര്‍ട്ട്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കാര്‍ലിഗാഡ് പുഴയില്‍ ജലനിരപ്പ് ഉയരുകയും സമീപ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി ശക്തമായ ഒഴുക്കില്‍ ഒരു പ്രധാന പാലം തകരുകയും പുഴയുടെ തീരത്തുള്ള വസ്തുവകകള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ദുരന്തസമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും എല്ലാവിധ സഹകരണവും ഉറപ്പുനല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശങ്ങളും സഹകരണവും ലഭിച്ചതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് ധാമി പറഞ്ഞു. വിവരം ലഭിച്ച ഉടന്‍ തന്നെ ജില്ലാ…

    Read More »
  • പഞ്ചാബ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു ; സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസുകാര്‍ ; ആ ഗ്രാമം ഇന്ത്യയില്‍ ഉള്‍പ്പെട്ടതല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്

    ചണ്ഡീഗഡ് : വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമത്തില്‍ പ്രളയബാധിതരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പഞ്ചാബ് പോലീസ്. ആ ഗ്രാമത്തില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത പോലീസിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടെ സുരക്ഷ കിട്ടുമെന്ന് ചോദിച്ചു. അമൃത്സര്‍, ഗുരുദാസ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതബാധിതരുമായി സംസാരിക്കാന്‍ പഞ്ചാബ് സന്ദര്‍ശിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. അമൃത്സറിലെ ഘോനെവാല്‍ ഗ്രാമവും ഗുരുദാസ്പൂരിലെ ഗുര്‍ചക് ഗ്രാമവും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ രവി നദിക്ക് അക്കരെയുള്ള വെള്ളപ്പൊക്ക ബാധിതരായ ഗ്രാമീണരെ കാണാന്‍ കോണ്‍ഗ്രസ് നേതാവിനെ പഞ്ചാബ് പോലീസ് അനുവദിച്ചില്ലെന്ന് തിങ്കളാഴ്ച കോണ്‍ഗ്രസ് ആരോപിച്ചു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ചെയ്തതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അവകാശപ്പെട്ടു. രവി നദിക്ക് അക്കരെ പോകാന്‍ എന്തുകൊണ്ടാണ് തന്നെ അനുവദിക്കാത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ഗാന്ധി…

    Read More »
  • ‘ലാ നിന’ പ്രതിഭാസം തിരിച്ചുവരുന്നു, സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയുന്നു ; ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: കാലാവസ്ഥയെ നിര്‍ണ്ണയിക്കുന്ന ‘ലാ നിന’ പ്രതിഭാസത്തിന്റെ മടങ്ങിവരവ് പ്രവചിച്ച് കാലാവസ്ഥാ വിദഗ്ദ്ധര്‍. ഇന്ത്യയില്‍ ലാ നിന തിരിച്ചുവരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ശൈത്യകാലം കൊടും തണുപ്പിന്റേതാകുമെന്ന് വിലയിരുത്തല്‍. അടുത്ത മാസം മുതല്‍ തുടങ്ങുന്ന മഞ്ഞുകാലം അതിശൈത്യത്തിന്റേതാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ. ഈ വര്‍ഷാവസാനം ഇന്ത്യയില്‍ അതിശൈത്യത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് സമുദ്രത്തിലെ താപനില അസാധാരണമാംവിധം കുറയു ന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണ് ലാ നിന. ഇത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാ ധിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ കടുത്ത ഉഷ്ണതരംഗങ്ങളില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, വരാനി രിക്കുന്ന ശൈത്യകാലത്ത് (ഡിസംബര്‍-ജനുവരി) സാധാരണയിലും കൂടുതല്‍ തണുപ്പ്അ നുഭവ പ്പെടാന്‍ സാധ്യതയുണ്ട്. ലാ നിന വരാനിരിക്കുന്ന ശൈത്യകാലത്ത് ഉണ്ടാകാന്‍ 50 ശതമാനത്തിലധികം സാധ്യതയു ണ്ടെന്ന് ഐഎംഡിയിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ലാ നിന വര്‍ഷങ്ങളില്‍ സാധാരണയായി ഇന്ത്യയില്‍ തണുപ്പ് കൂടുതലായിരിക്കും, എന്നിരുന്നാലും കാലാവസ്ഥാ വ്യതിയാനം അതിന്റെ സ്വാധീനം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും…

    Read More »
  • ‘ഷോക്ക് ഹാന്‍ഡ്’ വിവാദത്തില്‍ ട്വിസ്റ്റ്: റഫറിക്ക് നിര്‍ദേശം നല്‍കിയത് എസിസി ഉന്നതവൃത്തം? പാക്കിസ്ഥാന്റെ ആവശ്യം തള്ളി ഐസിസി

    ദുബായ്: ഇന്ത്യാ- പാക്കിസ്ഥാന്‍ മത്സരത്തിനു പിന്നാലെ ഉയര്‍ന്ന ഹസ്തദാന വിവാദത്തിനു മാച്ച് റഫറി ആന്‍ഡി പൈക്‌റോഫ്റ്റിനെതിരെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) നല്‍കിയ പരാതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തള്ളി. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ തുടര്‍ന്നുള്ള മത്സരങ്ങളില്‍നിന്നു പൈക്‌റോഫ്റ്റിനെ മാറ്റണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. ഇതു നടപ്പാക്കാന്‍ സാധിക്കില്ലെന്ന് പിസിബിക്കു ഐസിസി ഔദ്യോഗികമായി മറുപടി നല്‍കി. ഐസിസി ജനറല്‍ മാനേജര്‍ വസീം ഖാനാണ് പിസിബി അധ്യക്ഷന്‍ മുഹ്‌സിന്‍ നഖ്വി ഇമെയിലായി പരാതി നല്‍കിയത്. മുഹ്സിന്‍ നഖ്വി തന്നെയാണ് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റും. എസിസിയാണ് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. എസിസിയുടെ നിര്‍ദേശപ്രകാരമാകാം മാച്ച് റഫറി പ്രവര്‍ത്തിച്ചതെന്നും ഐസിസിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുമാണ് ഐസിസിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങള്‍ പറയുന്നത്. എസിസി പ്രസിഡന്റ് മുഹ്‌സിന്‍ നഖ്വി തന്നെയാകാം റഫറിക്ക് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയെന്ന സൂചനകളും ചില ഉന്നതവൃത്തങ്ങള്‍ നല്‍കുന്നു. ”ഐസിസിക്ക് ഇതുമായി എന്ത് ബന്ധമാണുള്ളത്? മാച്ച് ഒഫിഷ്യലിനെ നിയമിച്ചു കഴിഞ്ഞാല്‍…

    Read More »
  • അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന; കണ്ടെടുത്തത് ഒരു കോടിയുടെ സ്വര്‍ണവും ഒരു കോടി രൂപയും

    ഗുവാഹാട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കാംറപിലെ ഗോരോയ്മാരിയില്‍ നിയമിതയായ നൂപുര്‍ ബോറ എന്ന ഉദ്യോഗസ്ഥയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുര്‍ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ പരിശോധന നടത്തി. നൂപുര്‍ ബോറയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. 2019ലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ…

    Read More »
  • റാഗിങ്ങിനോടും ജാതിവിവേചനത്തോടും വിട്ടുവീഴ്ച വേണ്ട; നിയമം കര്‍ക്കശമാക്കാന്‍ യുജിസിയോടു സുപ്രീം കോടതി

    ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിങ്ങും ജാതി വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും തടയുന്നതിനു നിയമം കര്‍ക്കശമാക്കാന്‍ യുജിസിക്ക് നിര്‍ദേശം നല്‍കി സുപ്രിം കോടതി. രണ്ടു മാസത്തിനകം ഇതിന്റെ കരടു രൂപരേഖ തയാറാക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു. ജാതി വിവേചനത്തിന് ഇരകളായി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥികളായ രോഹിത് വെമുലയുടെയും പായല്‍ തദ്?വിയുടെയും അമ്മമാര്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്. ജാതിയുടെയും ലിംഗത്തിന്റെയും ഭിന്നശേഷിയുടെയും പേരിലുള്ള വിവേചനങ്ങള്‍ കര്‍ശനമായി തടയണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനങ്ങള്‍ തടയാനുള്ള നടപടിക്രമങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ, എത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിവേചനങ്ങള്‍ തടയുന്നതിനായി ഈക്വല്‍ ഓപ്പര്‍ചൂനിറ്റി സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും ലഭിച്ച പരാതികളില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു.

    Read More »
  • ‘ഹമാസ് എവിടെയുണ്ടെങ്കിലും ആക്രമിക്കും’; ഖത്തറിന് ഐക്യദാര്‍ഢ്യവുമായി സമ്മേളനം നടക്കുമ്പോള്‍ നിലപാട് ആവര്‍ത്തിച്ച് നെതന്യാഹു; പരോക്ഷ പിന്തുണയുമായി അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി; ഹമാസ് താവളമായ 16 നില കെട്ടിടവും തകര്‍ത്തെന്ന് ഐഡിഎഫ്

    ദോഹ/ ജറുസലേം: ഹമാസ് നേതാക്കള്‍ എവിടെയുണ്ടെങ്കിലും അവിടെയെല്ലാം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അറബ്- ഇസ്ലാമിക് രാജ്യങ്ങള്‍ ഖത്തറിനു പിന്തുണയര്‍പ്പിച്ചു നടത്തിയ സമ്മേളനത്തിനിടെയാണ് ഇസ്രയേല്‍ നിലപാടു കടുപ്പിച്ചത്. ഹമാസ് തീവ്രവാദികള്‍ 2023 ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയതിനുശേഷം മറ്റൊരു രാജ്യത്തു നടത്തുന്ന നിര്‍ണായക ഓപ്പറേഷനുകളിലൊന്നായിട്ടാണ് ഖത്തര്‍ ആക്രമണത്തെ വിലയിരുത്തുന്നത്. അറബ്- മുസ്ലിം നേതാക്കള്‍ ഖത്തറിനു പിന്തുണയുമായി വരുമ്പോള്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ സന്ദര്‍ശിച്ച യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പിന്തുണ നല്‍കുകയാണുണ്ടായത്. ഖത്തര്‍ ആക്രമണം പാടില്ലാത്ത ഒന്നായിരുന്നു എന്നു പറയുക മാത്രമാണുണ്ടായത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്നതു ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ്. അമേരിക്ക നയതന്ത്രപരമായി യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതു സംഭവിക്കില്ലെന്ന് അറിഞ്ഞിട്ടും അത്തരമൊരു സാധ്യതയുണ്ടായാല്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും നാം കണ്ടുവയ്‌ക്കേണ്ടതുണ്ടെന്നും റൂബിയോ പറഞ്ഞു. ‘ക്രൂരന്‍മാരായ തീവ്രവാദികള്‍’ എന്നാണു റൂബിയോ ഹമാസിനെ വിശേഷിപ്പിച്ചത്. ഹമാസിനെ ഇല്ലാതാക്കണമെന്നും ആയുധമണിഞ്ഞ ഹമാസ് ആണ്…

    Read More »
  • പാശ്ചാത്യ ഉപരോധം: റഷ്യയും ചൈനയും ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക്; ഗോതമ്പിനു പകരം കാറുകള്‍; ചണവിത്തുകള്‍ക്കു പകരം വീട്ടുപകരണങ്ങള്‍; തൊണ്ണൂറുകള്‍ക്കു ശേഷം ആദ്യം; തെളിവുകള്‍ പുറത്തുവിട്ട് രാജ്യാന്തര ഏജന്‍സികള്‍

    മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യ ചൈനയുമായി പഴയ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തിലേക്കു കടക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. ചൈനീസ് കാറുകള്‍ക്കു പകരം ഗോതമ്പും ചണ വിത്തു (ഫ്‌ളാക്‌സ് സീഡ്‌സ്) കളും നല്‍കാനൊരുങ്ങുന്നെന്നാണു റിപ്പോര്‍ട്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ആദ്യമായി റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ വഷളായ സാഹചര്യമാണുള്ളതെന്നും റഷ്യയും ചൈനയും തമ്മില്‍ ശക്തമായ ബന്ധം തുടരുമ്പോഴും യുക്രൈനുമായുള്ള യുദ്ധത്തില്‍ ആ രാജ്യത്തിനുണ്ടായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയും അവരുടെ യൂറോപ്യന്‍ പങ്കാളികളും 2014ല്‍ ക്രിമിയയിലും 2022ല്‍ യുക്രൈനെതിരേയും യുദ്ധം തുടങ്ങിയതിനുശേഷം 25,000 വ്യത്യസ്ത ഉപരോധങ്ങളാണു റഷ്യക്കെതിരേ ചുമത്തിയിട്ടുള്ളത്. റഷ്യയുടെ 2.2 ട്രില്യണ്‍ സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യക്കെതിരേയും അമേരിക്ക കടുത്ത താരിഫുകള്‍ പ്രഖ്യാപിച്ചു. യുദ്ധം മുന്നില്‍കണ്ട് കടുത്ത മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു തുടങ്ങി. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്നു റഷ്യന്‍…

    Read More »
  • ഫേസ്ബുക്കിലൂടെ സൗഹൃദം പിന്നീട് പ്രണയമായി മാറി ; 600 കിലോമീറ്റര്‍ കാറോടിച്ച് കാമുകനെ കാണാനെത്തിയ 37 കാരിയായ യുവതിയെ തലക്കടിച്ച് കൊന്നയാള്‍ അറസ്റ്റില്‍

    ജയ്പൂര്‍: ഫേസ്ബുക്ക് കാമുകനെ കാണാന്‍ 600 കിലോമീറ്റര്‍ കാറോടിച്ച് എത്തിയ 37 വയസ്സുള്ള യുവതിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ അറസ്റ്റിലായി. കൊല്ലപ്പെട്ട മുകേഷ് കുമാരി എന്ന യുവതി ജുന്‍ഝുനു ജില്ലയിലെ അങ്കണവാടി സൂപ്പര്‍വൈസറാണ്. ഏകദേശം പത്ത് വര്‍ഷം മുമ്പ് അവര്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഫേസ്ബുക്കിലൂടെയാണ് ബാര്‍മറിലെ സ്‌കൂള്‍ അധ്യാപകനായ മനാറാം എന്നയാളുമായി മുകേഷ് പരിചയത്തിലാകുന്നത്. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. മുകേഷ് പലപ്പോഴും ഏകദേശം 600 കിലോമീറ്റര്‍ കാറോടിച്ച് മനാറാമിനെ കാണാന്‍ പോകുമായിരുന്നു. മുകേഷ് മനാറാമുമായി വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. മുകേഷ് ഭര്‍ത്താവുമായി നിയമപരമായി വേര്‍പിരിഞ്ഞിരുന്നെങ്കിലും, മനാറാമിന്റെ വിവാഹമോചനക്കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഈ വിഷയത്തില്‍ മുകേഷ് വിവാഹത്തിനായി നിരന്തരം നിര്‍ബന്ധിച്ചുകൊണ്ടിരുന്നത് ഇരുവരും തമ്മില്‍ വഴക്കുകള്‍ക്ക് കാരണമായിരുന്നെന്ന് പോലീസ് പറയുന്നു. സെപ്റ്റംബര്‍ 10-ന് മുകേഷ് തന്റെ ആള്‍ട്ടോ കാറില്‍ വീണ്ടും ബാര്‍മറിലേക്ക് പോയി. ഗ്രാമീണരോട് വഴി ചോദിച്ച്…

    Read More »
  • തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് 19 കിലോമീറ്റര്‍ അപ്പുറത്തെ ആശുപത്രി ; ഡല്‍ഹി ബിഎംഡബ്ല്യു അപകടത്തില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മരിച്ചസംഭവം ; പ്രതിയായ യുവതിയുടെ മൊഴിയില്‍ വൈരുധ്യം

    ന്യൂഡല്‍ഹി: ഞായറാഴ്ച ഡല്‍ഹിയില്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ നവജ്യോത് സിംഗിന്റെ മരണത്തിന് കാരണമായ സംഭവത്തില്‍ ബിഎംഡബ്ല്യു കാര്‍ ഓടിച്ച യുവതി ഗഗന്‍പ്രീത് കൗറിന്റെ മൊഴില്‍ വൈരുദ്ധങ്ങള്‍. താന്‍ ഭയം കാരണം 19 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് പോയതെന്നും, ആ ആശുപത്രി മാത്രമേ തനിക്ക് അറിയുമായിരുന്നുള്ളൂ എന്നും പറഞ്ഞു. ചോദ്യം ചെയ്യലില്‍, കോവിഡ്-19 മഹാമാരിയുടെ സമയത്ത് തന്റെ കുട്ടികളെ അവിടെ പ്രവേശിപ്പിച്ചിരുന്നതിനാലാണ് ആ ആശുപത്രി മനസ്സില്‍ വന്നതെന്ന് ഗഗന്‍പ്രീത് മൊഴി നല്‍കി. സമീപത്തുള്ള ആശുപത്രികള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് മരിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും ആരോപിച്ചു. അപകടത്തിന് ശേഷം തന്റെ ഭര്‍ത്താവ് ജീവനോടെയുണ്ടായിരുന്നെന്നും, അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും ഗഗന്‍പ്രീത് അത് അവഗണിച്ചെന്നും നവജ്യോത് സിംഗിന്റെ ഭാര്യ പറയുന്നു. സമയബന്ധിതമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ തന്റെ പിതാവിനെ രക്ഷിക്കാമായിരുന്നുവെന്ന് മകന്‍ ആരോപിച്ചു. പ്രതിക്ക് പരിചയമുള്ള ആളുടെ ആശുപത്രിയായതുകൊണ്ടാണ് അവര്‍ ആ ആശുപത്രി തിരഞ്ഞെടുത്തതെന്നും മകന്‍ ആരോപിച്ചു. ഞായറാഴ്ച ധൗള കുവാനിന് സമീപം അമിതവേഗതയില്‍ വന്ന…

    Read More »
Back to top button
error: