India
-
പിഎം ശ്രീ സ്‌കൂളല്ല സര്‍ക്കാര്‍ശ്രീ സ്‌കൂളുകള്‍ വരട്ടെ; സര്‍ക്കാര്‍ സ്‌കൂളുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ കേരളത്തോട് സുപ്രീംകോടതി; നൂറുശതമാനം സാക്ഷരതയുള്ള സംസ്ഥാനം സര്‍ക്കാര്‍ സ്‌കൂളിനെ എന്തിന് എതിര്‍ക്കണമെന്നും സാക്ഷരകേരളത്തോട് സുപ്രീം കോടതിയുടെ ചോദ്യം; മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്‌കൂള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി: സാക്ഷരകേരളമെന്ന് അഹങ്കരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂള്‍ ആവശ്യമില്ലെന്ന് വാദിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീം കോടതി. മഞ്ചേരി എളാമ്പ്രയില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ ആരംഭിക്കാന്‍ മഞ്ചേരി മുന്‍സിപ്പാലിറ്റി സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരുന്നു. എന്നാല്‍ മുനിസിപ്പാലിറ്റിയുടെ ആവശ്യം വിദ്യാഭ്യാസ വകുപ്പ് നിരാകരിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി സ്‌കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എളാമ്പ്ര മേഖലയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ പുതിയ സ്‌കൂള്‍ ആവശ്യമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ പോയി പഠിക്കണമെങ്കില്‍ അതിനുള്ള സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സര്‍ക്കാരിന്റെ ഈ നിലപാടിനെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിമര്‍ശിച്ചു. പുലര്‍ച്ചെ അഞ്ചുമണിക്ക് ബസ് കയറിപ്പോകുന്ന വിദ്യാര്‍ഥികള്‍ മടങ്ങിവരിക രാത്രി വൈകി…
Read More » -
കാന്താ…ഇത് സിനിമാക്കഥയല്ല ഒറിജിനല്‍ കാന്ത കഥയാണ്; സൗദിയില്‍ മൂന്നുവയസുകാരന്റെ വയറ്റില്‍ നിന്നെടുത്തത് 49 കാന്തങ്ങള്‍
ദമാം: ദുല്‍ഖര്‍ സല്‍മാന്റെ കാന്താ എന്ന സിനിമയെക്കുറിച്ചല്ല പറയാന്‍ പോകുന്നത്. സാക്ഷാല്‍ കാന്തത്തിന്റെ കഥയാണ്. എങ്ങിനെയോ കാന്തങ്ങള്‍ വിഴുങ്ങിയ ഒരു മുന്നുവയസുകാരന്റെ കാന്തക്കഥ. സൗദി അറേബ്യയിലെ ദമാമില്‍ മൂന്നു വയസുകാരന്റെ വയറ്റില്‍നിന്ന് നീക്കം ചെയ്തത് ഒന്നും രണ്ടും കാന്തങ്ങളല്ല, 49 കാന്തങ്ങളാണ്. ഇതെങ്ങിനെ ഈ കുഞ്ഞിന്റെ വയറ്റില്‍ വന്നുപെട്ടു എന്നതിനെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ഉത്തരം പറയാനായിട്ടില്ല. ഈ കുഞ്ഞിനെ വിട്ടുമാറാത്ത വയറുവേദനയുമായാണ് ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്ററിന്റെ ഭാഗമായ ദമാം മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെത്തിക്കുന്നത്. അവിടത്തെ ഡോക്ടര്‍മാരാണ് എക്‌സ് റേ എടുത്ത് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് കുഞ്ഞിന്റെ ആമാശയത്തിലും ചെറുകുടലിലുമൊക്കെ അസാധാരണമായ ചില വസ്തുക്കള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ആ അസാധാരണ വസ്തുക്കള്‍ ലോഹഭാഗങ്ങളും കാന്തങ്ങളുമാണെന്നും മനസിലായത്. ശസ്ത്രക്രിയ നടത്താതെ ഈ കാന്തങ്ങളും മറ്റും നീക്കം ചെയ്യാന്‍ പറ്റുമോ എന്നായി ഡോക്ടര്‍മാരുടെ അടുത്ത ചിന്ത. വയര്‍ തുറന്നുള്ള ശസ്ത്രക്രിയയുടെ ആവശ്യമില്ലാതെ, മുകളിലൂടെയുള്ള ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് ഒരു മണിക്കൂര്‍…
Read More » -
ഗംഭീറിനു പകരം ആളെത്തപ്പുന്നു; മുന്‍നിര താരങ്ങളും ഗംഭീറിനെതിരെ; ഗംഭീര്‍ രാജിക്കൊരുങ്ങുന്നതായും സൂചന
ഗുവാഹത്തി: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഇന്ത്യന്‍ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ സ്ഥാനമൊഴിയാന്‍ തയ്യാറാകുന്നതായി സൂചന. ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനത്തിനു പുറമെ തനിക്ക് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശീലകസ്ഥാനം രാജിവെച്ചൊഴിയാന്‍ ഗംഭീര്‍ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെ ആദ്യ ടെസ്റ്റിലുണ്ടായ നാണക്കേട് രണ്ടാം ടെസ്റ്റില്‍ ഇല്ലാതാക്കാം എന്ന പ്രതീക്ഷ തകര്‍ന്നതോടെയാണ് ഗംഭീര്‍ രാജിയെന്ന തീരുമാനത്തിലേക്ക് ഉറ്റുനോക്കുന്നത്. പല മുതിര്‍ന്ന കളിക്കാരും ഗംഭീറിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതും ഗംഭീറിന് തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനെ പെട്ടന്ന് മത്സരത്തിലേക്കും വിജയപഥത്തിലേക്കും തിരിച്ചുകൊണ്ടുവരികയെന്ന വലിയ ദൗത്യം എളുപ്പമല്ലെന്ന തിരിച്ചറിവും ഗംഭീറിനെ രാജിക്ക് നിര്‍ബന്ധിതനാക്കുന്നുണ്ട്. അതേസമയം ഗംഭീറിന് ഇനിയും അവസരം കൊടുക്കണമെന്നും രണ്ടു ടെസ്റ്റു മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്തിമ വിലയിരുത്തല്‍ വേണ്ടെന്നും ബിസിസിഐക്കുള്ളില്‍ അഭിപ്രായമുണ്ട്. ഒന്നാം ടെസ്റ്റിന്റെ മാനസികസമ്മര്‍ദ്ദം ഗംഭീറിനെ രണ്ടാം ടെസ്റ്റിലും ബാധിച്ചുവെന്ന് പൊതുവെ വിലയിരുത്തുന്നുണ്ട്. ഗംഭീറിന്റെ ബോഡി ലാംഗ്വേജിലും കളിക്കാരോടുള്ള പെരുമാറ്റത്തിലും വരെ അത് പ്രകടമാണെന്ന്…
Read More » -
കലിപ്പ് തീരണില്യല്ലോ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍; രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന; പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസിലാക്കണം; നീതിയെന്നത് പീഡിപ്പീക്കുന്നവനുള്ളതല്ല ഇരകള്‍ക്കുള്ളതാണെന്നും സജന
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പാര്‍ട്ടിക്കുള്ളിലെ പടപ്പുറപ്പാട് ഉഷാറായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി സാജന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെ രാഹുലിനും നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ചിട്ടുണ്ട്. ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ പടിയടച്ച് പിണ്ഡം വെയ്ക്കണമെന്നും പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കണമെന്നും സജന ബി സാജന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നമെന്നും സജന തുറന്നടിച്ചിട്ടുണ്ട്. ഞരമ്പന്‍ എന്ന നാടന്‍ ഭാഷ സിപിഎം സൈബര്‍ സഖാക്കള്‍ പ്രയോഗിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഗതികേടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോകേണ്ട സമയമല്ല ഇതെന്നും സജന പറയുന്നു. രാഹുലിനെ പരിശുദ്ധനാക്കിയേ മതിയാകൂ എന്ന ധൃതി ആര്‍ക്കാണ് ഉള്ളതെന്ന പ്രസക്തമായ ചോദ്യവും സജന ഉന്നയിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ട് എന്ന് നേതൃത്വം മനസിലാക്കണമെന്നും സജന കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മപ്പെടുത്തുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം…. പാര്‍ട്ടി അടിയന്തരമായി രാഹുല്‍ മാങ്കൂട്ടത്തിലെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കണം. പടിയടച്ച് പിണ്ഡം വയ്ക്കണം. രാഹുല്‍ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ…
Read More » -
കബഡി കബഡി കബഡി; ലോകകിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്കൊഴുകട്ടെ; ഇന്ത്യന്‍ വനിതകള്‍ക്ക് കബഡിയില്‍ ലോക കിരീടം; തകര്‍ത്തത് ചൈനീസ് തായ്‌പോയിയെ
ന്യൂഡല്‍ഹി: കായികമത്സരങ്ങളിലെ ലോക കിരീടങ്ങള്‍ ഇന്ത്യന്‍ മണ്ണിലേക്ക് ഒന്നൊന്നായി വന്നണഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്റെ ലോകോത്തര വിജയത്തിനു പിന്നാലെ ഇപ്പോഴിതാ കബഡി ലോകകിരീടവും ഇന്ത്യയിലേക്ക്. ചൈനീസ് തായ്‌പേയിയെ തകര്‍ത്താണ് ഇന്ത്യന്‍ വനിതാ ടീം കബഡിയില്‍ ലോകകിരീടം നേടിയിരിക്കുന്നത്. 11 രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലെ ഫൈനലില്‍ 35-28ന് തകര്‍ത്താണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാംകിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിലുടനീളം മികച്ച കളിമികവ് പുറത്തെടുത്ത ഇന്ത്യ തോല്‍വിയെന്തന്നനറിയാതെ, ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഫൈനലിലെത്തിയതും കിരീടം ചൂടിയതും. വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഫൈനലിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം. സെമി ഫൈനലില്‍ ഇറാനെ 33-21 എന്ന സ്‌കോറിലായിരുന്നു പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലടക്കം പരാജയമറിയാതെയായിരുന്നു ചൈനീസ് തായ്‌പേയുടെ ഫൈനല്‍ പ്രവേശം. സെമിയില്‍ ആതിഥേയരായ ബംഗ്ലാദേശിനെ 25-18 സ്‌കോറിലാണ് മറികടന്നത്. കബഡിയില്‍ ഇന്ത്യ കുറിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇന്ത്യന്‍ കബഡി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്തെത്തി. ഇരുവരും സാമൂഹിക മാധ്യമ എക്കൗണ്ടുകളിലൂടെയാണ് തങ്ങളുടെ സന്തോഷവും…
Read More » -
എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രത പാലിക്കണം; വേണം ജാഗ്രത വേണം; എന്താണ് കാരണമെന്നറിയണോ
കൊച്ചി : എത്യോപ്പിയയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചാല്‍ കൊച്ചിക്കാരെന്തിന് ജാഗ്രതപാലിക്കണം എന്ന് സംശയം തോന്നാം. പക്ഷേ ജാഗ്രത വേണം. ജാഗ്രത പാലിക്കേണ്ടത് നെടുമ്പാശേരിക്കാരാണ്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങളാണ് ജാഗ്രതയോടെ പറക്കേണ്ടത്. അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ കരിമേഘ പടലം വടക്കന്‍ ഇന്ത്യയിലേക്ക് നീങ്ങുകയാണത്രെ. ഈ കരിമേഘപടലം വിമാന എന്‍ജിനുകളെ വലിയ അപകടത്തില്‍ പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഏവിയേഷന്‍ അധികൃതര്‍ പറയുന്നത്. അപകടസാധ്യതയുള്ളതിനാല്‍ കൊച്ചിയിലേക്കുള്ളതടക്കം നിരവധി സര്‍വീസുകള്‍ റദ്ദാക്കുകയും ഡിജിസിഎ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍വീസുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്കും വിമാനത്താവളങ്ങള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഏകദേശം 12,000 വര്‍ഷത്തിനിടെ ആദ്യമായി ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാര്‍ മേഖലയിലുള്ള ഈ അഗ്‌നിപര്‍വ്വത സ്‌ഫോടനം കാരണം സമീപത്തെ അഫ്‌ദെറ ഗ്രാമം മുഴുവന്‍ ചാരത്തില്‍ മൂടിയിരുന്നു. സ്‌ഫോടനം എര്‍ത അലെ, അഫ്‌ദെറ ടൗണ്‍ എന്നിവിടങ്ങളില്‍ ചെറിയ ഭൂചലനങ്ങള്‍ക്ക് കാരണമായി. സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കുയര്‍ന്ന കട്ടിയുള്ള ചാരത്തിന്റെ…
Read More » -
വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വരന്‍ തുപ്പാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങിപ്പോയി ; അമിതവേഗതയി ലെത്തിയ ട്രക്കിടിച്ച് മരിച്ചു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ ഒരു പ്രധാന വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് അമിതവേഗതയിലെത്തിയ ട്രക്കിടിച്ച് 25 വയസ്സുകാരനായ വരന്‍ മരിച്ചതായി പോലീസ് തിങ്കളാഴ്ച അറിയിച്ചു. പിച്ചോക്ര ഗ്രാമത്തില്‍ നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റായ സുബോധാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇദ്ദേഹം വിവാഹഘോഷയാത്രയുമായി സരൂര്‍പുര്‍കലന്‍ ഗ്രാമത്തില്‍ എത്തിയത്. ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുബോധിന്റെ ആരോഗ്യനില പെട്ടെന്ന് മോശമായതായി ബന്ധുക്കള്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ്, ശാരീരിക അസ്വാസ്ഥ്യം തോന്നിയ സുബോധ് ഛര്‍ദ്ദിക്കാനായി ഡല്‍ഹി-സഹാറന്‍പൂര്‍ ദേശീയ പാതയ്ക്ക് സമീപത്തേക്ക് ഇറങ്ങി. ആ സമയം അമിതവേഗതയിലെത്തിയ ഒരു ട്രക്ക് അദ്ദേഹത്തെ ഇടിക്കുകയും നിരവധി മീറ്റര്‍ ദൂരം വലിച്ചിഴക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ട്രക്ക് ഡ്രൈവര്‍ വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ട്രക്കിനെയും ഡ്രൈവറെയും തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് ബാഗ്പത് കോട്വാലി ഇന്‍-ചാര്‍ജ്ജ് ദീക്ഷിത് ത്യാഗി പറഞ്ഞു. ‘ഒളിവില്‍…
Read More » -
‘അരുണാചല്‍പ്രദേശ്’ ചൈനയുടെ ഭാഗമാണെന്ന് അവകാശവാദം ; പാസ്‌പോര്‍ട്ട് കാട്ടിയ ഇന്ത്യാക്കാരി പെം വാങ് തോങ്ഡോക്കിനെ ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് ചൈനീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചത് 18 മണിക്കൂര്‍
ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് തങ്ങളുടെ ഭൂപ്രദേശത്തിന്റെ ഭാഗമാണെന്ന് ചൈനീസ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടതിനെ തുടര്‍ന്ന് ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ച് അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു സ്ത്രീയെ ചൈനീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചത് 18 മണിക്കൂര്‍. സംഭവത്തില്‍ ഇന്ത്യ ചൈനയോട് ശക്തമായ പ്രതിഷേധം അറിയിച്ചതായി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. കുടുങ്ങിയ യാത്രക്കാരിക്ക് ഷാങ്ഹായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ട് ഇടപെട്ട് പൂര്‍ണ്ണ സഹായം നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്ന തിനിടയില്‍, ചൈനയുടെ ഇത്തരം നടപടികള്‍ അനാവശ്യ തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ചൈനീസ് ഭാഗത്തെ വിമര്‍ശിച്ചുകൊണ്ട്, ഈ നടപടികള്‍ സിവില്‍ ഏവിയേഷനുമായി ബന്ധപ്പെട്ട ചിക്കാഗോ, മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ് എന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. യാത്രക്കാരിയെ തീര്‍ത്തും അസംബന്ധമായ കാരണങ്ങളാലാണ് തടഞ്ഞുവച്ചതെന്ന് ഊന്നിപ്പറഞ്ഞു. അരുണാചല്‍ പ്രദേശുകാരിയായ പ്രേമ വാങ്ജോം തോങ്ഡോക്കാണ് ദുരിതത്തിന് ഇരയായത്. ഒരു കൂട്ടം ‘എക്സ്’ പോസ്റ്റുകളിലൂടെ, നവംബര്‍ 21-ന് ലണ്ടനില്‍ നിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്നു താനെന്നും,…
Read More » -
എസ്‌ഐആറിനെതിരേ സമ്മര്‍ദ്ദം മൂലം മരിച്ച ബിഎല്‍ഒ മാരുടെ ചിത്രം പുറത്ത് വിട്ട് കോണ്‍ഗ്രസ് ; ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ഗുജറാത്തില്‍, ഇതുവരെ ജീവന്‍ നഷ്ടമായത് 14 പേര്‍ക്ക്
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ ദ്രുതഗതിയില്‍ നടപ്പാക്കിക്കൊണ്ടിരി ക്കുമ്പോള്‍ മരണപ്പെട്ടുപോയ ബിഎല്‍ഒ മാരുടെ ചിത്രവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പുറത്ത് വിട്ട വിവരം പ്രകാരം ഇതുവരെ 14 പേര്‍ക്കാണ് എസ്ഐആര്‍ സമ്മര്‍ദം മൂലം ജീവന്‍ നഷ്ടമായത്. കണ്ണൂരില്‍ ആത്മഹത്യ ചെയ്ത ബിഎല്‍ഒ അനീഷ് ജോര്‍ജും ഇതില്‍ ഉള്‍പ്പെടുന്നു. സമ്മര്‍ദത്തില്‍ ആത്മഹത്യ ചെയ്തതും കുഴഞ്ഞുവീണ് മരിച്ചതുമായ ബിഎല്‍ഒ മാരുടെ ചിത്രം കോണ്‍ഗ്രസ് പുറത്ത് വിട്ടു. ‘എസ്ഐആര്‍ സമ്മര്‍ദ്ദം വധശിക്ഷയാകുമ്പോള്‍, ആരാണ് ഉത്തരവാദി’ എന്ന ചോദ്യത്തോടെ ബിഎല്‍ഒമാരുടെ ചിത്രവും പേരും സംസ്ഥാനവും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററാണ് കോണ്‍ഗ്രസ് എക്സിലൂടെ പുറത്ത് വിട്ടത്. എസ്ഐആര്‍ നടപടികള്‍ക്കെതിരെ 16 ബിഎല്‍ഒമാര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞത്. മൂന്നാഴ്ചയ്ക്കിടെയാണ് ഇത്രയും പേരുടെ ജീവന്‍ പൊലിഞ്ഞതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. എസ്ഐആര്‍ പരിഷ്‌കരണമല്ല, അടിച്ചമര്‍ത്തലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പുറത്ത് വിട്ട പട്ടിക പ്രകാരം ഏറ്റവും കൂടുതല്‍ പേര്‍ ഗുജറാത്തിലാണ് മരിച്ചത്. നാല് ബിഎല്‍ഒമാരാണ്…
Read More » -
വാടക മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍; ആണ്‍ സുഹൃത്തിനായി തെരച്ചില്‍; ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം; മുറി പുറത്തുനിന്ന് പൂട്ടി കടന്നു കളഞ്ഞു
ബംഗളുരു: ബെംഗളൂരുവിൽ വാടക മുറിയിൽ കോളജ് വിദ്യാർഥിനിയെ ദരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ബെംഗളുരു ആചാര്യ കോളേജിലെ അവസാന വർഷ ബിബിഎം വിദ്യാർഥിനിയായ ദേവിശ്രീ (21)യാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രേംവര്‍ധനായി പൊലീസ് തിരച്ചില്‍ തുടങ്ങി. ദേവിശ്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. ഞായറാഴ്ച മാനസ എന്ന സ്ത്രീയാണ് മുറി വാടകയ്ക്കെടുത്തത്. രാവിലെ 9:30ഓടെ വാടക മുറിയിൽ എത്തിയ പ്രേമും ദേവിശ്രീയും രാത്രി 8:30 വരെ അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പ്രേംവര്‍ധന്‍ മുറി പുറത്തുനിന്ന് പൂട്ടി കടന്നുകളയുകയായിരുന്നു. ദേവിശ്രീയുടെ മരണത്തില്‍ പ്രേം വർധന് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആന്ധ്രാപ്രദേശ് സ്വദേശിയും നിലവിൽ ബെംഗളൂരുവിൽ താമസക്കാരനുമായ ജയന്ത്.ടി എന്നയാള്‍ മാദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രേമിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ…
Read More »