India
-
മുജ്തബയ്ക്ക് എന്തു പറ്റി? രാജ്യം നിയന്ത്രിക്കുന്നത് ‘ബോര്‍ഡ് ഓഫ് ജനറല്‍സ്’; പരിക്കുകള്‍ അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്; കൃത്രിമ കാല്‍ ഘടിപ്പിച്ചെന്നും സൂചന; എല്ലാം ഐആര്‍ജിസിയുടെ കൈയില്‍; സൈനിക ഭരണത്തിനു തുല്യം
ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി രാജ്യം ഭരിക്കുന്നത് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിലെ (ഐആര്‍ജിസി) ജനറൽമാരെ ആശ്രയിച്ചെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. ജനറൽമാരുടെ ബോര്‍ഡിന്‍റെ ഉപദേശത്തെ ആശ്രയിച്ചാണ് ഇറാനിലെ ഭരണമെന്നും ബോർഡിന്റെ ഡയറക്ടർ എന്ന നിലയിലാണ് മുജ്തബ പ്രവര്‍ത്തിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ബോര്‍ഡാണ് കൂട്ടായി എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ബോർഡ് അംഗങ്ങളുടെ ഉപദേശത്തെയും മാർഗനിർദേശത്തെയും മുജ്തബ വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും മുൻ ഇറാനിയൻ പ്രസിഡന്റ് മഹ്മൂദ് അഹ്മദിനെജാദിന്റെ സഹായിയും മുജ്തബ ഖമനയിയോട് അടുത്ത ബന്ധവുമുള്ള അബ്ദുൾറേസ ദാവാരി പറയുന്നു. മുജ്തബയുടെ സുരക്ഷ, യുഎസ്– ഇസ്രയേല്‍ ആക്രമണത്തിലേറ്റ പരുക്കുകൾ, ചികില്‍സ തുടങ്ങിയ വെല്ലുവിളികൾ രാജ്യത്തിന്‍റെ വിഷയങ്ങളില്‍ തീരുമാനമെടുക്കൽ ജനറൽമാരെയാണ് ഏൽപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ മുജ്തബ ഖമനയിയുടെ പിതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനയിയെ പൊതുവേദികളില്‍ കണ്ടിട്ടില്ല. ആക്രമണത്തില്‍ നിന്നും അദ്ദേഹം പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്‍റെ ഭാര്യയും മകനും കൊല്ലപ്പെട്ടിരുന്നു. മുജ്തബയെ ഇസ്രയേല്‍ ട്രാക്ക്…
Read More » -
‘ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു; പിന്നീട് അവർ ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും കൊണ്ടുവരും‘: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് ട്രംപ്; വംശീയാധിക്ഷേപമെന്ന് ആരോപണമുയരുന്നു
വാഷിങ്ടൺ: ജന്മാവകാശ പൗരത്വത്തെ വിമർശിച്ച് വംശീയ പരാമർശം പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലാണ് കുടിയേറ്റ വിരുദ്ധ പരാമർശം പങ്കിട്ടത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി കുറയുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ട്രംപിന്റെ നീക്കം. കടുത്ത വലതുപക്ഷ നിരീക്ഷകനും റേഡിയോ അവതാരകനുമായ മിഖായേൽ സാവേജ് സോഷ്യൽമീഡിയയിൽ എഴുതിയ പോസ്റ്റാണ് ട്രംപ് പങ്കിട്ടത്. അമേരിക്കയിൽ ജനിച്ചവർക്കുള്ള നിയമപരമായ പൗരത്വത്തെയും പരിരക്ഷകളെയും വിമർശിച്ചായിരുന്നു പോസ്റ്റ്. ജന്മാവകാശ പൗരത്വത്തിന്റെ വ്യാഖ്യാനങ്ങൾ കുടിയേറ്റക്കാർക്ക് അനുകൂലമാണെന്നും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ മുഴുവൻ കുടുംബത്തെയും അമേരിക്കയിലേക്ക് കൊണ്ടുവരാൻ അനുവദിക്കുന്നതാണെന്നും പോസ്റ്റ് പറയുന്നു. ഇവിടെ ഒരു കുഞ്ഞ് ജനിച്ചാൽ പൗരത്വം ലഭിക്കുന്നു. പിന്നീട് അവർ മുഴുവൻ കുടുംബത്തെയും ചൈനയിൽ നിന്നോ ഇന്ത്യയിൽ നിന്നോ അല്ലെങ്കിൽ ഗ്രഹത്തിലെ മറ്റേതെങ്കിലും നരകത്തിൽ നിന്നോ കൊണ്ടുവരുന്നു. അത് കാണാൻ നിങ്ങൾ അധികം ദൂരം പോകേണ്ടതില്ല. ഇവിടെ ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്നില്ല. ഇന്ന് വരുന്ന കുടിയേറ്റ വിഭാഗത്തിൽ…
Read More » -
ടിവികെ അനൗദ്യോഗിക ഡ്രസ്കോഡില്‍ സ്റ്റൈലായി ചിയാന്‍ വിക്രം; എംകെ സ്റ്റാലിനും സമാന വേഷത്തില്‍?; അമ്പരപ്പ്
തമിഴക വെട്രി കഴകത്തിനു പ്രത്യേകമായി ഔദ്യോഗികമായി അംഗീകരിച്ച ഡ്രസ് കോഡ് ഇല്ലെങ്കിലും 2026 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന മിക്ക പാര്‍ട്ടി യോഗങ്ങളിലും പ്രചാരണത്തിനും നടന്‍ വിജയ് എത്തിയത് വെള്ള ഷര്‍ട്ടും ഇളം കാക്കി പാന്റ്സും ധരിച്ചായിരുന്നു. അങ്ങനെയാണ് ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടിവികെയുടെ ഡ്രസ് കോഡ് എന്ന നിലയില്‍ ഈ കോമ്പിനേഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. വിജയ്‌യുടെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവരെല്ലാം ഈ നിറങ്ങള്‍ ചേര്‍ന്ന വസ്ത്രം ധരിക്കുമെന്നും ചില സൂചനകള്‍ ഉയര്‍ന്നുവന്നു. Malai on Annamalai da mode @TVKVijayHQpic.twitter.com/CIaib10Eyx — DATURA Vote For TVK (@VikkyR478517) April 23, 2026 വസ്ത്രത്തിന്റെ നിറവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നതിനിടെ ഇന്ന് വോട്ടു ചെയ്യാനെത്തിയ പലതാരങ്ങളും സമാനമായ ഡ്രസ് കോഡിലായിരുന്നു എത്തിയത്. അതിലേറ്റവും ശ്രദ്ധിക്കപ്പെട്ടത് ചിയാന്‍ വിക്രത്തിന്റെ സ്റ്റൈലിഷ് വരവായിരുന്നു. നടന്‍ ജയ്, സിബി സത്യരാജ്, കാളിദാസ് ജയറാം, അണ്ണാമലൈ, എന്നിവരെല്ലാം സമാനമായ ഡ്രസ് കോഡില്‍ വന്നപ്പോള്‍ അമ്പരപ്പുണ്ടാക്കിയത് മുഖ്യമന്ത്രി എം…
Read More » -
ബാലിയിൽ ടൂറു പോയി; താമസിച്ച റിസോർട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ണിൽ കണ്ടതൊക്കെ അടിച്ച് മാറ്റി ബാഗ് നിറച്ചു; ഇന്ത്യൻ സഞ്ചാരികളെ കൈയ്യോടെ പൊക്കി അധികൃതർ
ജക്കാർത്ത: ഇന്ത്യൻ വിനോദസഞ്ചാരികൾ ഇൻഡൊനീഷ്യയിലെ ബാലിയിലെ റിസോർട്ടിൽനിന്ന് വിവിധ സാധനങ്ങൾ മോഷ്ടിച്ചതായി ആരോപണം. റിസോർട്ട് വിടുന്നതിനിടെ വിനോദസഞ്ചാരികളുടെ ബാഗുകളിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ ജീവനക്കാർ കൈയോടെ പിടികൂടിയെന്നാണ് റിപ്പോർട്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളെന്ന പേരിൽ ചില ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബാലിയിലെ ഉബുദിലെ ‘അസ്‌വാറ’ റിസോർട്ടിലാണ് സംഭവം. ഏപ്രിൽ 16-നാണ് ഇന്ത്യയിൽനിന്നുള്ള നാല് വിനോദസഞ്ചാരികൾ ഇവിടെ മുറിയെടുത്തത്. തുടർന്ന് ഏപ്രിൽ 19-ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെയാണ് മോഷണം പിടിച്ചതെന്നും പ്രാദേശിക മാധ്യമമായ ‘ബാലി ടൈംസ്’ റിപ്പോർട്ട്‌ചെയ്തു. ചെക്ക് ഔട്ട് നടപടികൾക്കിടെ മുറിയിലെ ചില സാധനങ്ങൾ കാണാനില്ലെന്ന കാര്യം ജീവനക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് ജീവനക്കാർ അതിഥികളുടെ ബാഗുകൾ പരിശോധിച്ചത്. ഈ ബാഗുകളിൽനിന്നാണ് റിസോർട്ടിലെ മുറിയിലുണ്ടായിരുന്ന ടവ്വലുകൾ, ഹെയർ ഡ്രൈയർ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്‌സ്, പാത്രങ്ങൾ, സ്പൂണുകൾ തുടങ്ങിയവ കണ്ടെടുത്തത്. ഇതോടെ റിസോർട്ട് അധികൃതർ സഞ്ചാരികളെ തടഞ്ഞുവെയ്ക്കുകയായിരുന്നു. മോഷണം കൈയോടെ പിടികൂടിയ ജീവനക്കാർ വിവരം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ, പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും പിന്നീട്…
Read More » -
‘എന്നെ ബഹുമാനിക്കുന്നതില്‍ സന്തോഷം’!; എട്ട് വനിതാ പ്രതിഷേധക്കാരെ വധിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി ഡോണള്‍ഡ് ട്രംപ്; പ്രസിഡന്റ് കള്ളം പറയുന്നെന്ന് ഇറാന്‍; പുതിയ വിവാദം
വാഷിംഗ്ടണ്‍: തന്നോടുള്ള ബഹുമാനസൂചകമായി എട്ട് വനിതാ പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധിക്കില്ലെന്ന് ഇറാന്‍ സമ്മതിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ അത്തരമൊരു വധശിക്ഷ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് കള്ളം പ്രചരിപ്പിക്കുകയാണെന്നും ടെഹ്റാനിലെ ഉദ്യോഗസ്ഥര്‍. എട്ട് സ്ത്രീകളില്‍ നാല് പേരെ ഉടന്‍ വിട്ടയക്കുമെന്നും നാല് പേര്‍ക്ക് ഒരു മാസത്തെ തടവ് ശിക്ഷ ലഭിക്കുമെന്നും ട്രംപ് പറഞ്ഞു. ‘അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് എന്ന നിലയിലുള്ള എന്റെ അഭ്യര്‍ത്ഥന ഇറാനും അതിന്റെ നേതാക്കളും മാനിക്കുകയും ആസൂത്രണം ചെയ്ത വധശിക്ഷ റദ്ദാക്കുകയും ചെയ്തതിനെ ഞാന്‍ വളരെയധികം അഭിനന്ദിക്കുന്നു’- ട്രംപ് പറഞ്ഞു. എന്നാല്‍ അവകാശവാദങ്ങള്‍ പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്നും ട്രംപ് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ഇറാന്‍ പറഞ്ഞു. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാന്‍ വിസമ്മതിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് നിരാശനായിരുന്നു. ഏപ്രില്‍ 8-ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചൊവ്വാഴ്ച നീട്ടുകയും ചെയ്ത വെടിനിര്‍ത്തല്‍ നിലനില്‍ക്കെയാണിത്. ‘യുദ്ധക്കളത്തില്‍ ഒന്നുമില്ലാത്ത അവസ്ഥ ട്രംപിനെ വ്യാജ വാര്‍ത്തകളില്‍ നിന്ന്…
Read More » -
ആദ്യം പുച്ഛിച്ചു, രഹസ്യമായി ഏറ്റെടുത്തു! ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കയ്ക്ക് സഹായം യുക്രൈന്‍ ആന്റി-ഡ്രോണ്‍ സാങ്കേതിക വിദ്യ; സൈനിക താവളങ്ങളില്‍ വ്യാപക വിന്യാസം; താരമായി സ്‌കൈ മാപ്പ്
ന്യൂയോര്‍ക്ക്: ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ യുക്രൈനിന്റെ ആന്റിഡ്രോണ്‍ സാങ്കേതിക വിദ്യ ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ച് അമേരിക്ക. ഇറാന്റെ ആക്രമണത്തില്‍ സൗദിയിലെ അമേരിക്കന്‍ താവളത്തില്‍ സൈനികര്‍ മരിക്കുകയും കെട്ടികങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാന സൈനിക താവളങ്ങളിലടക്കം കഴിഞ്ഞ ആഴ്ചകളില്‍ അമേരിക്കന്‍ സൈന്യം ഉക്രേനിയന്‍ ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യ (counter-drone technology) അവതരിപ്പിച്ചത്. പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ ബേസില്‍ ‘സ്‌കൈ മാപ്പ്’ (Sky Map) എന്ന് വിളിക്കപ്പെടുന്ന ഉക്രേനിയന്‍ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ പ്ലാറ്റ്ഫോമാണ് വിന്യസിച്ചത്. റഷ്യയുമായുള്ള നാല് വര്‍ഷത്തെ യുദ്ധത്തില്‍ യുദ്ധമുഖത്ത് പരീക്ഷിച്ച് തെളിയിക്കപ്പെട്ട ഡ്രോണ്‍, ഡ്രോണ്‍ വിരുദ്ധ സാങ്കേതികവിദ്യകളില്‍ ഉക്രേനിയന്‍ സൈന്യം എത്രത്തോളം മുന്നേറി എന്നതിന്റെ സൂചനയാണിത്. ഇറാന്‍ വികസിപ്പിച്ച ഷഹീദ് (Shahed) ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ഡ്രോണ്‍ ഭീഷണികളെ കണ്ടെത്താനും ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് തിരിച്ചാക്രമണം നടത്താനും ഉക്രേനിയന്‍ സൈന്യം വ്യാപകമായി ഉപയോഗിക്കുന്ന സ്‌കൈ മാപ്പ് കൈകാര്യം ചെയ്യാന്‍ അമേരിക്കന്‍ സൈനികരെ പരിശീലിപ്പിക്കുന്നതിനായി ഉക്രേനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ആഴ്ചകളില്‍ സൈനിക…
Read More » -
മമത നേരിടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടം; വോട്ടര്‍ പട്ടികയിലെ കൂട്ടത്തള്ളല്‍ മുതല്‍ ഏജന്‍സികളുടെ സമ്മര്‍ദവും ഭരണ വിരുദ്ധ വികാരവും വരെ; പശ്ചിമ ബംഗാള്‍ ഇന്നു ബൂത്തിലേക്ക്; നിര്‍ണായകമാകുമോ ഇടതുപക്ഷം?
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വ്യാഴാഴ്ച നടക്കാനിരിക്കെ, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) തുടര്‍ച്ചയായ നാലാം തവണയും അധികാരത്തില്‍ തിരിച്ചെത്താനാണു ലക്ഷ്യമിടുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ പാര്‍ട്ടിക്കു മുമ്പിലുള്ളത് മുമ്പെങ്ങുമില്ലാത്ത പ്രതിബന്ധങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബംഗാളിലുടനീളം നയിക്കുന്ന ബിജെപിയുടെ കരുത്തുറ്റ പ്രചാരണങ്ങളെ നേരിടാന്‍ ടിഎംസിക്കു കിണഞ്ഞു പരിശ്രമിക്കേണ്ടിവരുന്നു. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുന്നേറ്റം നടത്തിയ ബിജെപി, 42-ല്‍ 18 സീറ്റുകള്‍ നേടിയിരുന്നു; അന്ന് ടിഎംസിക്ക് 22 സീറ്റുകളായിരുന്നു ലഭിച്ചത്. എന്നാല്‍ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി വ്യക്തമായ ആധിപത്യം സ്ഥാപിച്ചു, 294-ല്‍ 215 സീറ്റുകള്‍ നേടി, ബിജെപിയെ 77-ല്‍ ഒതുക്കി. 2021-ന് ശേഷം നടന്ന 21 ഉപതിരഞ്ഞെടുപ്പുകളില്‍ 20 എണ്ണത്തിലും ടിഎംസി വിജയിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ടിഎംസി 29 സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് 12 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളൂ. ആദ്യഘട്ടത്തില്‍ 16…
Read More » -
ഇറാന്‍ കപ്പലുകളെ വേട്ടയാടി അമേരിക്ക; എണ്ണ കയറ്റിയ മൂന്നു കപ്പല്‍കൂടി തടഞ്ഞു; ആകെ 29 ഇറാനിയന്‍ കപ്പലുകളുടെ സഞ്ചാരം മുടക്കിയെന്നും റിപ്പോര്‍ട്ട്; ഹോര്‍മൂസില്‍ രണ്ടു കപ്പല്‍ പിടിച്ചെടുത്തെന്ന് അവകാശപ്പെട്ട് ഇറാനും
ലണ്ടന്‍/ന്യൂഡല്‍ഹി: ഏഷ്യന്‍ കടല്‍ത്തീരത്ത് ഇറാന്‍ പതാകയേന്തിയ മൂന്ന് ടാങ്കറുകളെങ്കിലും യുഎസ് സൈന്യം ഉപരോധിച്ചെന്നു റിപ്പോര്‍ട്ട്. ഇവയെ ഇന്ത്യ, മലേഷ്യ, ശ്രീലങ്ക എന്നിവയ്ക്ക് സമീപമുള്ള സ്ഥാനങ്ങളില്‍ നിന്ന് വഴിതിരിച്ചുവിടുന്നതായും ഷിപ്പിംഗ്, സുരക്ഷാ വൃത്തങ്ങള്‍. ഇറാന്റെ കടല്‍ വഴിയുള്ള വ്യാപാരത്തിന് വാഷിംഗ്ടണ്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പകരമായി മിഡില്‍ ഈസ്റ്റ് ഗള്‍ഫിന്റെ പ്രവേശന കവാടമായ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ സഞ്ചരിക്കുന്നത് തടയാന്‍ ഇറാന്‍ അവയ്ക്ക് നേരെ വെടിയുതിര്‍ക്കുന്നുമുണ്ട്. യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷവും, ഏറ്റവും ദുര്‍ബലമായ വെടിനിര്‍ത്തല്‍ സമയത്തും സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുന്ന ലക്ഷണങ്ങള്‍ കാണാനില്ലെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. കടലിടുക്ക് അടച്ചുപൂട്ടിയത് ലോകത്തിലെ എണ്ണ, ഗ്യാസ് വിതരണത്തിന്റെ അഞ്ചിലൊന്നിനെ തടസപ്പെടുത്തുകയും ആഗോള ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ യുഎസ് സൈന്യം ഇറാനിയന്‍ ചരക്ക് കപ്പലും ഓയില്‍ ടാങ്കറും പിടിച്ചെടുത്തു. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്ക് വഴി ഗള്‍ഫില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് കണ്ടെയ്‌നര്‍ കപ്പലുകളെ…
Read More »

